തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക്കുകൂട്ടും ചുവന്ന ടൈയും ധരിച്ചാണ് നടത്തം. വായിൽ എപ്പോഴും സിഗരറ്റ് പുകഞ്ഞുകൊ ണ്ടിരിക്കും. ("വായിൽ മൂന്നു കൊമ്പുള്ള ഡാക്ടർ' എന്നാണ് ഇറച്ചിക്കണ്ടം മൊയ്തീൻ വാസുഡോക്ടർക്കു കൊടുത്തിരിക്കുന്ന പേർ. മീശയുടെ രണ്ടു കൊമ്പും സിഗരറ്റുധൂമത്തിന്റെ ഒരു കൊമ്പും അങ്ങനെ മൂന്നു കൊമ്പാ ണത്രെ )
നല്ല വരുമാനമുള്ള ഡോക്ടറാണ്. ഉഷ്ണരോഗഷ്യലിസ്റ്റാണ്.
അതിനാൽ വലിയ മുതലാളിമാർക്കു സ്വകാര്യചികിത്സ നടത്തി ധാരാളം
പണം കിട്ടിവരുന്നുണ്ട്. നാട്ടുവൈദ്യത്തിന്റെ പാരമ്പര്യവുമുണ്ട്. വാസ
ഡോക്ടർക്കു മാറാവ്യാധിയായി ഒരു വയറ്റിൽ വേദനയുണ്ട്. സാധാരണ ഭക്ഷണമൊന്നും കഴിക്കാൻ വയ്യ. ദഹനം കിട്ടുകയില്ല. വയറുവേദനയും വരും. സ്വല്പം പൊടിയരിക്കഞ്ഞിയും ചില പ്രത്യേക ഗുളികകളും ബാർളി
വെള്ളവുമാണ് ആഹാരം. പക്ഷേ, രുചിയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ സദാ കൊതിയുണ്ടുതാനും. ഈ പൂതി തീർക്കാൻ വാസുഡോക്ടർ
ഒരു പുതിയ വഴി കണ്ടുപിടിച്ചിരിക്കുന്നു. തന്റെ ചങ്ങാതിമാരിൽ നല്ല തീറ്റി
ക്കാരാണെന്നു ബോദ്ധ്യപ്പെടുത്തിയ തത്തക്കിട്ടൻ, ഗൗളി അനന്തൻ, ഗോപി
റൈറ്റർ ഇവരിലാരെയെങ്കിലും രണ്ടുപേരെ ആഴ്ചയിലൊരിക്കൽ ഡോക്ടർ
കണ്ണൻ ബട്ളറുടെ ഹോട്ടലിലേക്കു വിളിച്ചുകൊണ്ടു പോകും. ചിക്കൻ
ബിരിയാണി, പൊരിച്ച കോഴി, വറുത്ത കരൾ, വറുത്ത മത്സ്യം, ഓറ്റ് എന്നു
വേണ്ട ആ ഹോട്ടലിലെ സകല മത്സ്യമാംസവിഭവങ്ങളും ഒരു മേശപ്പുറത്ത്
അഞ്ചാറു പ്ലേറ്റുകളിൽ നിരത്തിവെച്ചിട്ടുണ്ടാകും. ഗോപി റൈറ്റരും തത്തക്കി
ട്ടനും തീറ്റ തുടങ്ങും. ആക്രമണം മുറുകുമ്പോൾ, പല്ലുകൊണ്ടുള്ള അരയ്ക്കലും ചതയ്ക്കലും ചവയ്ക്കലും ചില നൊട്ടലുകളും ഞരങ്ങലുകളും
സീൽക്കാരങ്ങളും എല്ലു കടിച്ചുപൊട്ടിക്കലും മജ്ജ മൊത്തിക്കുടിക്കലും
കഥകളിമട്ടിൽ ചില രസാഭിനയങ്ങളും ചില കമന്റടികളും ഒക്കെയുണ്ടാകും.
ഡോക്ടറെ കൊതിപിടിപ്പിക്കുന്ന മട്ടിലായിരിക്കും ഈ ബകാസുരന്മാരുടെ
തീറ്റ. (സദ്യയുടെ ഉദ്ദേശ്യവും അതുതന്നെയാണ്. അവരുടെ വായ്ക്കകത്തും
ചുണ്ടിലും താടിയെല്ലിലും നടക്കുന്ന ഓരോ ചലനവും നോക്കി കണ്ണും മിഴിച്ച്
കൊമ്പൻമീശയും പിരിച്ചു മുറുക്കിക്കൊണ്ട് മേശപ്പുറത്തേക്കു ചാഞ്ഞു കു
ത്തിയിരിക്കുന്നുണ്ടാകും വാസുഡോക്ടർ, അവരുടെ സ്വാദിഷ്ഠഗോഷ്ടികൾ
നോക്കിനോക്കി സഹിമുട്ടുമ്പോൾ വാസുഡോക്ടർ പെട്ടെന്നു കൈ നീട്ടി
പ്ലേറ്റിൽനിന്നു ഗുളികപ്രായത്തിലുള്ള ഒരു കഷ്ണം കളോ മാംസമോ പൊട്ടി
ച്ചെടുത്തു വായിലിടും. ഉടൻ തന്നെ പ്രതിവിധിയായി കീശയിൽനിന്ന് ഒരു
ഗുളികയെടുത്തു വിഴുങ്ങുകയും ചെയ്യും. കുറച്ചു പച്ചവെള്ളവും കുടിക്കും.
വാസുഡോക്ടറുടെ കൂറ്റൻ വിരുന്ന് ഇവിടെ ഇങ്ങനെ നടക്കുമ്പോൾ, എതിരേ മറ്റൊരു മൂലയിൽ പൊക്കവട, എള്ളുണ്ട, പഴം നുറുക്ക് തുടങ്ങിയ തന്റെ ചില്ലറപ്പലഹാരങ്ങളുമായി ഒറ്റയ്ക്കു സല്ലപിച്ചുകൊണ്ടു കുത്തിയിരിക്കു ന്നുണ്ടാകും ഓമഞ്ചി. ഇടയ്ക്ക് അയാൾ ചുണ്ടും നാക്കും നീട്ടി ഒരു പുച്ഛ രസത്തോടെ ആ തീറ്റക്കാരെ നോക്കുകയും ചെയ്യും. കാട്ടുകഴുകന്മാർ ഇങ്ങ നെയുണ്ടോ ഒരു മീറ്റ് മൃഗശാലയിലെ സിംഹവും കടുവയും മറ്റും ഇതിനെ ക്കാൾ അന്തസ്സിലാണു തീറ്റ കഴിക്കുക.
പക്ഷേ, വാസുഡോക്ടറോട് ഓമഞ്ചിക്കു സഹതാപമാണുള്ളത്. ദേഷ്യം മുഴുവനും ഡോക്ടറുടെ കഫം തിന്നുന്ന തക്കിട്ടനോടും ഗോപിറൈറ്റ തോടും ഗൗളി അനന്തനോടുമാണ്. ഡോക്ടറും ഓമഞ്ചിയും തമ്മിൽ പരിചയ മാണ്. മാത്രമല്ല ചില പച്ചിലകൾ പുഴുങ്ങിത്തിന്നാൽ വയറ്റിൽ വേദന ശമിക്കു മെന്ന് ഒരിക്കൽ ഓമഞ്ചി സ്നേഹപൂർവ്വം സ്വകാര്യമായി വാസുഡോക്ടറെ ഉപദേശിച്ചിട്ടുമുണ്ട്. കാസശ്വാസം, പ്രമേഹം മുതലായ രോഗങ്ങൾക്കും കൈ രണ്ട് ഒറ്റമൂലികളുണ്ട്. ഓമഞ്ചി വേണമെങ്കിൽ ഉപദേശിച്ചുകൊടുക്കു കയും ചെയ്യും.
ഒരിക്കൽ വാസുഡോക്ടറുടെ വിരുന്നിന്റെ അവസരത്തിൽ ഓമഞ്ചിയും തത്തക്കിട്ടനുമായി വലിയൊരു വഴക്കുണ്ടായി. ഓമഞ്ചിയെ ശുണ്ഠിപിടിപ്പി ക്കാൻ തത്തക്കിട്ടൻ ഉറക്കെ പറഞ്ഞു: “പച്ചില അധികം തിന്നാൽ മുയലിനെ പ്പോലെ മുച്ചിറി വരും.
“അതു സാരമില്ല. പട്ടരെപ്പോലെ പിൻ കുടുമ വന്നാലോ? അതു ഗൗളി അനന്തന്റെ സംശയപ്രകടനമായിരുന്നു.
“ആരാന്റെ കഫം വിഴുങ്ങുന്നതിനേക്കാൾ അരപ്പണത്തൂക്കം സ്വന്തം മലം തിന്നുന്നതാണു നല്ലത്. ഒരു പപ്പടവട കുടിച്ചു തിന്നുകൊണ്ട് ഓമഞ്ചി തിരിച്ചടിച്ചു.
ഒരു കോഴിച്ചിറകു കരണ്ടുതിന്നുകയായിരുന്നു തത്തക്കിട്ടൻ, ഓമഞ്ചി പറഞ്ഞതു കിട്ടനു സഹിച്ചില്ല. ഓമഞ്ചിയുടെ കുമ്പയുടെ നേർക്കു ചൂണ്ടി ക്കൊണ്ട് കിട്ടൻ വിളിച്ചുപറഞ്ഞു: “ഒരിടി കിട്ടിയാലുണ്ടല്ലോ, ആ പച്ചിലവള
“ഓഹോ പെരിക്കാലുകൊണ്ടുള്ള ചവിട്ടിന്റെ സുഖമനുഭവിക്കാൻ ഇവിടെ ചിലർ കൊതിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഓമഞ്ചി ആരോടെ ന്നില്ലാതെ പറഞ്ഞു.
കൈയിലെ കോഴിച്ചിറക് ഓമഞ്ചിയുടെ മുഞ്ഞിയെ ലാക്കാക്കി എറിയാ നാണ് കിട്ടന്റെ ഭാവമെന്നു കണ്ട് വാസു ഡോക്ടർ തടഞ്ഞു എന്തോ പറഞ്ഞുകൊണ്ട് ഓമഞ്ചി എഴുന്നേറ്റു.
അപ്പോൾ പെട്ടെന്നു ഹോട്ടലിന്റെ മുമ്പിൽ റോട്ടിൽ വലിയൊരു ബഹളം കേട്ടു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ഒരു കുതിരവണ്ടി മറിഞ്ഞിരിക്കുന്നു! എല്ലാവരും എഴുന്നേറ്റു ഹോട്ടൽ വാതിൽക്കലേക്ക് ഓടി ച്ചെന്നു നോക്കി അക്കൂട്ടത്തിൽ വാസു ഡോക്ടറും തത്തക്കിട്ടനും ഓമ ബിയും ഗൗളി അനന്തനും ഉണ്ടായിരുന്നു.