മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുടെ നേർക്കു നീട്ടി പറയും: "ഇതാ രാമുണ്ണി മാഷ്ടറേ പച്ചവെള്ളവും ഇപ്പോൾ കൊണ്ടുവന്നുതരാം. കൃഷിന്റെ ഈ പെരുമാറ്റം രാമുണ്ണി മാർക്കു തീരെ പിടിക്കാറില്ല.
അയാൾ മദൻ റസ്റ്റാറന്റിൽ കയറുന്നത് ഒരു ജിഞ്ചർ ബിസ്കറ്റ് വാങ്ങിത്തിന് കുറച്ചു പച്ചവെള്ളവും കുടിച്ചു കുറച്ചുനേരം വിശ്രമിക്കാനും തരത്തിൽ ആരെയെങ്കിലും കിട്ടിയാൽ തന്റെ ബാല്യകാലത്തെ വീരസാഹസികകഥ കൾ അവരെ കേൾപ്പിക്കാനുമാണ്. കൃഷ്ണന് ഇതു നല്ലപോലെ അറിയാം. മാസങ്ങളല്ല, കൊല്ലങ്ങളായിട്ട് മാർ തുടർന്നുവരുന്ന പതിവാണിത്. ഒരു ജിഞ്ചർബിനറ്റ്, ഒരു ഗ്ലാസ്റ്റ് പച്ചവെള്ളം; ഒരുപാടു ബഡായികളും. ചില പ്പോൾ റസ്റ്റാറന്റിൽ വില്പനത്തിരക്കാണെങ്കിൽ രാമുണ്ണി മാഷ്ടർ അവിടെ മാനേജർക്കു വിശ്രമിക്കാൻ പ്രത്യേകം ഒരു മുലയിൽ ഒതുക്കിവെച്ചിരിക്കുന്ന ക്യാൻവാസ് കസേരയിൽ, 'എനിക്കു വലിയ ധൃതിയൊന്നുമില്ല' എന്നമട്ടിൽ ഒരു ചാഞ്ഞുകിട സ്വയം പാസ്സാക്കിക്കൊടുക്കും. തിരക്കല്ലാം ഒന്ന് ഒതുങ്ങി എന്നു കണ്ടാൽ അയാൾ 'ഒരു ജിഞ്ചർ നോക്കട്ടെ' എന്നു മെല്ലെ പ്രഖ്യാപിക്കും. കൃഷി ഭരണിയിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്തു കൊടുക്കും. രാമുണ്ണി മാഷ്ടറുടെ ബിസ്കറ്റു തീറ്റി ഒരു നീണ്ട് പരിപാടി യാണ്. ആ പലഹാര ഗോളത്തിലെ ഓരോ പരമാണുവിന്റെയും സ്വാദ്, ചുണ്ട്,
വിദ്യാർത്ഥികൾ മുതലായവരിൽനിന്നും പഴയ പുസ്തകങ്ങൾ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി, വിദ്യാർത്ഥികൾക്കും പുസ്തകപാരായണതപരമായ മാന്യന്മാർക്കും മറ്റും വിരിക്കുക-അതാണ് രാമുണ്ണി മാഷറുടെ തൊഴി പഴയ പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റ് ഇയാൾക്ക് ഒരു ഭാര്യയും രണ്ടു
കുട്ടികളെയും പുലർത്തണം. ഒരു സെക്കന്റ് ഹാൻഡ് ഭാര്യയെത്തന്നെയാണ് മാഷ് വിവാഹം കഴിച്ചിരിക്കുന്നതും.
പ്രേമത്തിനുവേണ്ടി ഒരു സമുദായത്തോടു മുഴുവനും ഒറ്റയ്ക്കുനിന്നു പൊരുതിയ ഒരു ഹീറോ ആണ് രാമുണ്ണിമാഷിൻ. തന്റെ ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് താൻ നടത്തിയ പ്രേമപരാക്രമപരമ്പരയിലെ ആ പ്രധാന സംഭവം ഇപ്പോഴും ആവേശത്തോടെ അയാൾ ഉരുവിടാറുണ്ട്.
തനിക്ക് ഇഞ്ചിബിറ്റിനോട് ഇത്രയധികം ഇഷ്ടം തോന്നാൻ കാരണ മെന്ത്? തന്റെ അലീമാബീബ് തനിക്ക് ഇഞ്ചി മിഠായി ഉണ്ടാക്കിത്തരാറുണ്ടാ യിരുന്നു. ജിഞ്ചർ ബിസ്കറ്റ് കടിച്ചുതിന്നുമ്പോൾ അലീമാബീബിയെ ഓർക്കാ തിരിപ്പാൻ കഴിയുകയില്ല. ആരാണ് ഈ അലീമാബീബി? ആ കഥ പറയാം. നാല്പത്തഞ്ചു മൈൽ
ദൂരെ, മറ്റൊരു പട്ടണത്തിൽ ഒരു പഴയ മുസ്ലിം തറവാട്ടിൽ പിറന്ന പൊൻ വാളം പോലത്തെ ഒരു പെൺകിടാവ്. (രാമുണ്ണി മാഷ്ടർ ജനിച്ചതും വളർ ന്നതും ആ പട്ടണത്തിലാണ്. നല്ലാരു തറവാട്ടിലാണു ജനിച്ചത്. വീട്ടിൽ ഉണ്ണാനുള്ള വകയുണ്ടായിരുന്നു. സ്ഥലത്തെ യൂറോപ്യൻ മിഡിൽ സ്കൂൾ എട്ടാംക്ലാസ്സുവരെ പഠിച്ചു ഒരു കളരിയിൽ അഞ്ചാറുകൊല്ലം പയറ്റും പരിശീ ലിച്ചു. അങ്ങനെ ദേശത്തെ ഒരു കൊച്ചുപ്രമാണിയായി ആർക്കും വഴങ്ങാതെ കൂറ്റൻ കുത്തി നടക്കുന്ന കാലത്താണു താൻ, നാട്ടിൽ ചരിത്രം സൃഷ്ടിച്ച ആ പ്രേമനാടകത്തിലെ നായകനായിത്തീർന്നത്. രാമുണ്ണി മാഷ്ടർ ആ മുസ്ലിം തറവാടിനെ വർണിക്കും. “ടൗണിൽ മുസ്ലിം പ്രമാണികളുടെ പഴയ കുടുംബങ്ങൾ കൂട്ടമായിപ്പാർക്കുന്ന ഒരു മൂലയാണത്, നാടൻപ്ലാറി, കുടപ്പാറി, ബദാം, മുരിങ്ങ മുതലായ മരങ്ങളും വാഴകളും വളർന്നു മൂടിക്കെട്ടി വെയിലും വെളിച്ചവും ബഹിഷ്കരിച്ചു നിലകൊള്ളുന്ന വലിയ പറമ്പുകളിൽ, കൂരോടു മേഞ്ഞ മേൽപ്പുരകളും ചെത്തിക്കാത്ത ചുമരുകളും മാത്രം പുറമെ കാണുന്ന കൂറ്റൻ നാലുകെട്ടു മാളികകൾ ഒറ്റപ്പെട്ടു നില്ക്കുന്നു. കോട്ടപോ ലത്തെ ആ കെട്ടിടങ്ങളിൽ അനേകം അറകൾ ഉണ്ട്. കാറ്റും വെളിച്ചവും കടക്കാത്ത ആ ഇരുട്ടറകളിൽ പാറ്റാനും പെരുച്ചാഴിയും എട്ടുകാലിയും പാർപ്പുറപ്പിച്ചിരിക്കയാണ്. അകന്നു താമസിക്കുന്ന അംഗങ്ങൾക്കു തറവാ ട്ടിൽ അവകാശപ്പെട്ട ഗൃഹഭാഗങ്ങളും അറകളുമാണ് അങ്ങനെ അടച്ചു പൂട്ടിയിരിക്കുന്നത്. അങ്ങനത്തെ ഒരറയിൽ അലീമാ ബീവിയുടെ കാമുക നായി രാമുണ്ണി, മൂന്നു മാസം ഒളിച്ചുതാമസിച്ചു. ഒടുവിൽ ആ ജാരനെ അവർ കണ്ടുപിടിച്ചു. കത്തിയും വടിയുമായി ഒരു സംഘം മാപ്പിളമാർ ആ കള്ളനെ പിടിക്കാൻ വന്നു. രാമുണ്ണി ആ സംഘവുമായി ഒറ്റയ്ക്കുനിന്നു പോരാടി എങ്ങ നെയോ അവിടെനിന്നു രക്ഷപ്പെട്ടു. ആ മുസ്ലിം കുടുംബക്കാർ വിട്ടില്ല. അറ തുറന്നു മോഷണം നടത്താൻ രാമുണ്ണി ആ തറവാട്ടിൽ കയറിക്കൂടി എന്നും പറഞ്ഞ് അവർ അവന്റെ പേരിൽ കോടതിയിൽ കേസ്സുകൊടുത്തു. അലീമാ ബീബിയുടെ ഇഷ്ടപ്രകാരമാണു താൻ അവിടെ ഒളിച്ചു താമസിച്ചതെന്നും ബീബി തന്റെ കാമുകിയാണെന്നും രാമുണ്ണി വാദിച്ചു. ഒടുവിൽ കേസ് ഡിസ്ട്രിക്ട് ജഡ്ജിയുടെ കോടതിയിലെത്തി. ജഡ്ജി ഒരു വെള്ളക്കാരനാ യിരുന്നു.
“ബീബീ നിന്റെ കാമുകിയാണെന്നതിനു വല്ല തെളിവുമുണ്ടോ?” കോടതി രാമുണ്ണിയോടു ചോദിച്ചു. "യുവർ ഓണർ, ഞാൻ അലീമാബീബിയുടെ കാമു കനായിരുന്നു. അവളുടെ ഇടത്തെ തുടയിൽ എന്റെ പേരിന്റെ ആദ്യാക്ഷര ങ്ങൾ M.R. എന്നു ഞാൻ പച്ചകുത്തിവെച്ചിട്ടുണ്ട്. രാമുണ്ണി ബോധിപ്പിച്ചു.
വെള്ളക്കാരൻ ജഡ്ജിക്കു കേസ്സിൽ രസം തോന്നി. അദ്ദേഹം രാമുണ്ണി പറഞ്ഞതു വാസ്തവംതന്നെയോ എന്നു നേരിട്ട് അന്വേഷിക്കാൻ അദ്ദേഹ ത്തിന്റെ മദാമ്മയെ സ്വകാര്യമായി അലീമാബീബിയുടെ അടുക്കലേക്ക് അയച്ചു. അലീമാബീബിയുടെ ദേഹം പരിശോധിച്ച് മദാമ്മ മടങ്ങിവന്ന് ഭർത്താവിനോടു പറഞ്ഞു: "ശരിയാണ്. ആ മുസ്ലിം പെൺകുട്ടിയുടെ ഇടത്തെ തുടയിൽ .. എന്ന അക്ഷരങ്ങൾ പച്ചകുത്തിക്കാണുന്നുണ്ട്. കേസ്സ് വിട്ടു. അടുത്തദിവസംതന്നെ രാമുണ്ണിയും നാടുവിട്ടു. അതാണ് രാമുണ്ണി മാഷ്ടറുടെ ആ പഴയ പ്രേമകഥ.