പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാഗം ക്ഷയിച്ചമട്ടിൽ ഇന്നും നിലനിരിക്കുന്നുണ്ട്.
ഉപ്പു രസം കലർന്ന ആട്ടച്ചളി കെട്ടിക്കിടക്കുന്ന ആ പാടത്ത് കടുത്ത വേനൽക്കാ ലത്തുപോലും ഉറവും നനവും കാണാം.
അവിടെ ചിലേടത്ത് കെട്ടഴിഞ്ഞ ചൂലുകൾ കുത്തി നിർത്തിയപോലെ കുറുക്കൻ പുല്ലുകൾ ചിതറിക്കിടന്നു. മാറ്റങ്ങൾ കുഴിച്ചു ഞണ്ടുകൾ കറന്നു പുറത്തു കൊണ്ടുവന്നു നിക്ഷേപിച്ച നരച്ച ചളിയുടെ കൂമ്പാരങ്ങൾ, കൊത്തുവേലകളോടുകൂടിയ ക്ഷേത ഗോപുരങ്ങളുടെ കൊച്ചു കളിമൺ പ്രതിമപോലെ ഓരോ മൂലയിൽ പൊങ്ങി നില്ക്കുന്നു. ചിലേടത്ത് മീൻചോരയുടെ നിറത്തിൽ ചളിവെള്ളം ചെറിയ വൃത്തങ്ങളിൽ തളംകെട്ടിക്കിടക്കുന്നു. അവയുടെ ജലവിതാനത്തിൽ മഴവില്ല കൾ പ്രതിഫലിക്കുന്നപോലെ ചില സപ്തവർണപ്പാടുകളും പതിഞ്ഞു കാണാം-മണ്ണെണ്ണപോലുള്ള എന്തോ ധാതുദ്രവം അതിൽ കലർന്നിട്ടുണ്ടാ
യിരിക്കണം. പാടത്തിന്റെ പുഴയിൽ നിന്നകന്ന കോണിൽ ഒറ്റാലിന്റെ ആകൃതി യിലുള്ള അഞ്ചാറു ചെറ്റപ്പുരകൾ ചിതറിക്കിടക്കുന്നു. പുലയരും ചില കൂലിപ്പണിക്കാരുമാണ് അവിടെ കുടിപാർക്കുന്നത്. വടക്കുഭാഗത്തു വാഴയും ചേമ്പും വളർന്നുനില്ക്കുന്ന മൂലയിലെ പൊക്കം കൂടിയ പുര, മരം മുറി ക്കാരൻ ആണ്ടിയുടേതാണ്. ചെറിയ ചെമ്പട്ടുകുടകൾ പോലുള്ള പൂക്കൾ നിറയെ വിടർന്നുനില്ക്കുന്ന ചെമ്പരത്തിമരം മുറ്റത്തു വിലസുന്ന കുടിൽ, കിട്ടുപ്പണിക്കാരൻ ചാത്തുവിന്റേതാണ്. കൽച്ചുവരുകളോടുകൂടിയ ഒരു പുതിയ പുരപണിതീർന്നുവരുന്നു. വിറകുകച്ചവടം ചെയ്യുന്ന കണ്ടക്കുട്ടിയാ ണ് അതിന്റെ ഉടമസ്ഥൻ, അവയിൽ നിന്നെല്ലാം തെല്ലു ദൂരെ ഒരു തറയും മീതെ എങ്ങനെയെല്ലാമോ കുത്തിപ്പിടിപ്പിച്ച പത്തിരുപതു കരിയോലകളും, ചെറുമൻ കരിയാത്തന്റെ ചാള. ആ പാടത്തിന്റെ പടിഞ്ഞാറുവശത്ത് ഒരു വലിയ മേരി പുഴക്കരയ്ക്കു വിലങ്ങനെ കിടക്കുന്നു. മേടിന്റെ മൂർദ്ധാവിൽ പടുമരങ്ങൾ കാടുകെട്ടി വളർന്നുനില്ക്കുന്നതായി കാണാം.
അവിടെ ഒരു നാഗത്താൻ കോട്ടയും ഒരു ജീർണ്ണിച്ച ക്ഷേത്രവുമുണ്ട്. മേടിന്റെ മദ്ധ്യത്തി ലൂടെ അഗാധമായ ഒരിടവഴി പാടത്തേക്കിറങ്ങിവരുന്നു.
ആ മേടിന്റെ തൊട്ടുതാഴെ വയലിൽ, പട്ടണത്തിലെ ഒരു മരക്കച്ചവട ക്കാരൻ മുതലാളി ഒരു വാലൻ പണിതുവച്ചിട്ടുണ്ട്. ആറു ബ്ലോക്കു കൾ അടങ്ങിയ ഒരു നീണ്ട ലൈൻ. ഒരു വലിയ മുറി, ഒരു ചെറിയ മുറി, അതിനെക്കാൾ ചെറിയ ഒരടുക്കള, രണ്ടു പായ വിരിക്കാനുള്ളത് വിസ്താര മുള്ള ഒരു കോലായ ഇത്രയുമാണ് ഓരോ ബ്ലോക്കിന്റെയും ഉള്ളടക്കം.
ഈ ബ്ലോക്കുകളിൽ, വയലിനോടും ഒരു കൈത്തോടിനോടും തൊട്ടുകിടക്കുന്ന അവസാനത്തെ ആറാം നമ്പർ ബ്ലോക്കിലാണ് പത്രവില്പനക്കാരൻ കൃഷ്ണ ക്കുറുപ്പും രണ്ടാമത്തെ ഭാര്യ ദേവകിയമ്മയും മകൾ രാധയും താമസിക്കു
നിന്റെ ഒന്നാമത്തെ ബ്ലോക്കിൽ താമസിക്കുന്നത്. കറുപ്പനും കൂടും ബവുമാണ്.
കടപ്പുറത്ത് ഒരു വിന്റെ അരിപ്പാണ്ടികശാലയിൽ അരി അള ക്കുന്ന ജോലിയാണ് കറുപ്പൻ. കറുപ്പന്റെ മകൻ അപ്പട്ടി ഒച്ചക്കൂടത്തിലെ അപ്രണ്ടീസാണ്. കറുപ്പന്റെ ഭാര്യയും ഭാര്യയുടെ അനുജത്തി ഒരു മുനിസി പ്പൽ സ്കൂൾ ടീച്ചറുമാണ് അവിടെയുള്ള വനിതാവിഭാഗം.
രണ്ടാമത്തെ ബ്ലോക്കിൽ താമസിക്കുന്നത്. മാളുഅമ്മയും മകളുമാണ്.
മാളുഅമ്മ മുപ്പതുചെന്ന ഒരു വിധവയാണ്. മാളുഅമ്മയും മകൾ മാധവിയും കടപ്പുറത്തെ ചൂടിക്കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട്. മാധവിക്ക് ഒരു ഭർത്താവുണ്ട്. റിക്ഷാവണ്ടിക്കാരൻ വേലു. കറുത്തു കുറുതായ ഒരപ്രാണ നാണു വേലു.
അവൻ അർദ്ധരാത്രി കഴിഞ്ഞ് വേല കഴിഞ്ഞ് അവിടെ എത്തുകയുള്ളു. നേരം വെള്ള കീറുന്നതിനു മുമ്പ് തന്റെ റിക്ഷാവണ്ടി തലയണയും കക്ഷത്തിൽ വെച്ച് ഇറങ്ങിപ്പോവുകയും ചെയ്യും.
മൂന്നാമത്തെ ബ്ലോക്കിൽ പെണ്ണുക്കയും അവളുടെ മൃഗശാലയുമാണ്.
തടിച്ചു വെളുത്ത് അലയടി പൊക്കമുള്ള ഒരുത്തിയാണ് പെണ്ണുക്ക അവൾക്ക് പതിനൊന്ന് ആടുകളും പതിനേഴു കോഴികളും നാലു പൂച്ചകളും മൂന്നു പട്ടികളും ഒരു തെരുവും ഉണ്ട്. ആടുകൾക്കും പട്ടികൾക്കുമെല്ലാം വെവ്വേറെ പേരുകളുണ്ട്. ആടുകളുടെ കൂട്ടത്തിൽ ഒരു കൊറ്റനാടുണ്ട്.
അയ്യപ്പൻ കല്യാണി എന്നു പേരായ ഒരു പശുവും ഉണ്ട്. പെണ്ണുക്കയ്ക്ക് ഒരു ഭർത്താവുണ്ട്. അയാൾ അവളെ കല്യാണം കഴിച്ച ഉടൻ മൈസൂരിലെ തരിക്കര എന്ന സ്ഥലത്തേക്കോ മറ്റോ ഈർച്ചപ്പണിക്കു പോയിട്ട് നാലു കൊല്ലം കഴിഞ്ഞു. ഇനിയും മടങ്ങിവന്നിട്ടില്ല. മാസംതോറും കത്തും പണവും വരാറുണ്ടെന്ന് പെന്നു പറയുന്നു. പെണ്ണും ജനനാൽ ത്തന്നെ ആണും പെണ്ണുമല്ലാത്ത ഒരു സൃഷ്ടിയാണെന്നും അതുകൊ ണ്ടാണു ഭർത്താവു നാടുവിട്ടു പൊയ്ക്കളഞ്ഞതെന്നും ഒരു കിംവദന്തിയുണ്ട്. പെണ്ണുക്ക് സദാ ആഹ്ലാദമതിയായി തന്റെ ആടുകോഴി പട്ടി പ്രജകളെയും പരിചരിച്ചുകൊണ്ട് അങ്ങനെ സുഖമായി കഴിയുന്നു.
നാലാമത്തെ ബ്ലോക്കിൽ രണ്ടു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കോടതി ശിപായി ലോനപ്പനും ഭാര്യ മറിയാമ്മയും വലിയ മുറിയിൽ ബോർഡുകളെഴുതിക്കൊടുക്കുന്ന ആർട്ടിസ്റ്റ് സൈമണും സൈമന്റെ നവോ ഢയായ ഭാര്യ തസ്യയും ചെറിയ മുറിയിൽ ശിപായി ലോനപ്പൻ ഒരു പാട്ടുകാരനും നടനും കൂടിയാണ്. അയാൾക്കൊരു വയലിനുണ്ട്. രാത്രിയിൽ വളരെ വൈകുന്ന തുവരെ അവിടെനിന്നു വീണാനാദം കേൾക്കാം. പകൽ ആ ബ്ലോക്കിന്റെ മുറ്റത്ത് പുതുതായി എഴുതിയ പലതരം ബോർഡുകൾ വെയിലത്ത് ഉണങ്ങാൻ നിരത്തിവെച്ചിരിക്കുന്നതു കാണാം. ആർട്ടിസ്റ്റ് സൈമന്റെ കലാപ്രകടനങ്ങൾ.
കൃഷ്ണക്കുറുപ്പിന്റെ തൊട്ടടുത്ത ബ്ലോക്കിൽ വാച്ച് റിപ്പേർ ഉണ്ണിയും അയാളുടെ രോഗിയായ അച്ഛനും അവിവാഹിതയായ മൂത്ത പെങ്ങളുമാണ് പാർക്കുന്നത്. ഉണ്ണിയുടെ അച്ഛൻ ആണ്ടിക്കു കപ്പലിൽ നിന്നു ചരക്കിറക്കുന്ന ജോലിയായിരുന്നു. അക്കാലത്ത് അയാൾ പേരെടുത്ത ഒരു തല്ലുകാരനും തികഞ്ഞ പോക്കിരിയുമായിരുന്നു. ആണ്ടി വാതം പിടിച്ച് ദേഹം തളർന്നു തീരെ കിടപ്പിലായിട്ട് ഒരു കൊല്ലം കഴിഞ്ഞു. ആണ്ടിയുടെ ജാരാഗ്നി അതി ഭയങ്കരമാണ്. എപ്പോഴും തിന്നണം; എത്ര തിന്നാലും മതിയാവുകയില്ല. മുത്ത മകൾ ജാനു അരികിലിരുന്നു ക്ഷമയോടെ തീറ്റി കൊടുക്കും. ഭക്ഷണ ത്തിനെന്നപോലെതന്നെ സംഭാഷണത്തിനും സദാ ഒരാൾ ആണ്ടിക്ക് അരി കിൽ വേണം. തന്റെ ആയ കാലത്തെയും പോയ കാലത്തെയും വീരസാ ഹസികപരാക്രമങ്ങളെപ്പറ്റിയുള്ള വീമ്പിളക്കി അരികിൽ കിട്ടിയ ആളെ കുറേ ശെയായി തിന്നുതീർക്കുകയും ചെയ്യും.
അവിടത്തെ വലിയ മുറിയിലെ ചുമരിൽ സ്ഥാപിച്ച കണ്ണാടിയളമായിൽ പരിക്കുപറ്റിയവയും പിടിച്ചു ജീവൻ നിലനില്ക്കുന്നവയും തീരെ പി മണ്ണു പിടിച്ചവയുമായ കുറെ ക്ലോക്കുകളും ടൈംപീസുകളും ആ വർഗത്തിൽ ഒപ്പിട്ട ചിലവയുടെ അസ്ഥികൂടങ്ങളും അവശിഷ്ടങ്ങളും സൂക്ഷിച്ചു വെച്ചി രിക്കുന്നു. കോലായയുടെ മൂലയ്ക്കൽ മേശയ്ക്കു പിറകിൽ ഒരു കസേര യിൽ, വലതുകണ്ണിൽ ഒരു ചെറിയ ഭൂതക്കണ്ണാടിയും ഒട്ടിച്ചുവെച്ച് വലതു കൈയിൽ ഒരു കൊച്ചുകൊടിലും ഇറുക്കിപ്പിടിച്ചു മേശപ്പുറത്തു നിരത്തിവച്ച ഘടികാര യന്ത്രങ്ങളുടെ പൊട്ടും പൊടിയും എലിമ്പും ഞരമ്പും തൊട്ടും തിരിച്ചും മറിച്ചും പരിശോധിച്ചുകൊണ്ട് ഉണ്ണി രാപ്പകലൊരുപോലെ കുനിഞ്ഞു കുത്തിയിരിക്കുന്നുണ്ടാകും.