നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പടിക്കൽ വന്നു നിന്നു വിളി തുടങ്ങി. “വെൽക്കം ഹോട്ടൽ പ്രൊപ്രൈറ്റർ ശിവരാമകൃഷ്ണ രുടെ പേരിൽ ബലാൽസംഗക്കേസ്സ് കാര്യം വിഷമസ്ഥിതി-പേപ്പർ കാലണ
ആളുകൾ ചുറ്റും കൂടി. ചിലർ കാലണ കൊടുത്തു പത്രം വാങ്ങി. ചിലർ ഹോട്ടലിന്റെ മാളികയിലെ മുറിയിലേക്കു പാളിനോക്കി. പ്രൊപ്രൈറ്ററുടെ മുറിയിലെ ജാലകത്തിലൂടെ കണ്ടിരുന്ന കസവുവേഷ്ടിയുടെ അറ്റം പെട്ടെന്ന്
ഉള്ളിലേക്ക് വലിഞ്ഞു കൃഷ്ണക്കുറുപ്പ് സ്വരത്തിനു കുറച്ചുകൂടി ഗാംഭീര്യം വരുത്തി. ഹോട്ട ലിന്റെ എതിർവശത്തേക്കു നോക്കിക്കൊണ്ട് വിളി തുടർന്നു: "വെൽക്കം ഹോട്ടൽ പ്രൊപ്രൈറ്റർ ശിവരാമകൃഷ്ണയ്യരുടെ പേരിൽ ബലാൽസംഗ ക്കേസ്സ്-ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത കാര്യം വിഷമസ്ഥിതി. പേപ്പർ
കാലണ ശിവരാമകൃഷ്ണയ്യർ കാര്യസ്ഥൻ ശങ്കുണ്ണിനായരെ വിളിപ്പിച്ച് എന്തോ സ്വകാര്യം പറഞ്ഞു. ശങ്കുണ്ണിനായർ വാച്ചർ കുട്ടനെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു. വാച്ചർ കുട്ടൻ താഴെ ഹോട്ടൽപ്പടിക്കൽ സ്റ്റേഷനറിക്കച്ച വടം ചെയ്യുന്ന കണ്ണൻ നമ്പ്യാരുടെ അടുക്കൽ ചെന്ന് എന്തോ സ്വകാര്യം പറഞ്ഞു. കണ്ണൻ നമ്പ്യാർ ഹോട്ടൽ പ്രൊപ്രൈറ്ററുടെ മുറിയിലേക്കു ചെന്നു. സ്വകാര്യ സംഭാഷണങ്ങൾ നടന്നു. കണ്ണൻ നമ്പ്യാർ മടങ്ങിവന്ന് കൃഷ്ണക്കു പ്പിനെ സ്റ്റേഷനറിപ്പീടികയുടെ അകത്തേക്കു വിളിച്ചുവരുത്തി. “പേപ്പർ എത്രയെണ്ണം ബാക്കിയുണ്ട്. കുറുപ്പ് കണ്ണൻ നമ്പ്യാർ ചിരിച്ചു കണ്ണിറുക്കിക്കൊണ്ടു നയത്തിൽ ചോദിച്ചു. കുറുപ്പ് കണക്കുകൂട്ടുന്നമട്ടിൽ കുറച്ചുനേരം ആലോചിച്ചു. “ആകെ 120 എണ്ണമുണ്ടായിരുന്നു. തെണ്ണം വിറ്റു. ബാക്കി നൂറ്റിപ്പതിനൊന്ന്...
“എന്നാൽ, ദാ . അതിന്റെ വില പിടിച്ചോ.” കണ്ണൻ നമ്പ്യാർ ഒരു റുപ്പിക പതിനൊന്നേമുക്കാലണ കൃഷ്ണക്കുറുപ്പിന്റെ കൈയിൽ വെച്ചുകൊടുത്തു. കൃഷ്ണക്കുറുപ്പ് പൈസ ശരിക്കുണ്ടോ എന്ന് എണ്ണിനോക്കി, അരയിൽ കെട്ടിയ സഞ്ചി വലിച്ചെടുത്തു തുറന്ന് അതിൽ നിക്ഷേപിച്ച് പത്രക്കെട്ട് അങ്ങനെതന്നെ കണ്ണൻ നമ്പ്യാരെ ഏല്പിച്ചു. കണ്ണൻ നമ്പ്യാർ പീടികയുടെ പിറകിലൂടെ ആ പത്രക്കെട്ട് പ്രൊപ്രൈറ്ററുടെ മുറിയിലെത്തിച്ചു. പാ പ്രൈറ്റർ ഉടൻ തന്നെ ആ പത്രക്കെട്ട് അടുക്കളയിലേക്കു കൊടുത്തയച്ചു. ഉടൻ അടുപ്പിലിട്ടു കത്തിച്ചു കളയാൻ ഒരാർഡറും കഴിഞ്ഞപ്പോൾ കാര്യസ്ഥൻ ശങ്കുണ്ണിനായർ അടുക്കളയിലേക്കു കുറച്ചു ചെന്നു. അടുത്ത മുറിയിൽ ദേവകിയമ്മ മുളക് അരച്ചുകൊണ്ടിരുന്നു.
ശങ്കുണ്ണിനായർ ശുണ്ഠിയെടുത്തുകൊണ്ട് ദേവിയായോടു ചോദിച്ചു. “നിന്റെ നായര് ചെയ്ത പണി കണ്ടോ?-ഇന്നും പടിക്കൽ വന്ന് പ്രൊ റ്റർ സ്വാമിയെ അപമാനിച്ചിരിക്കുന്നു. നീ ഇന്നലെ അയാളോടു പറഞ്ഞില്ലേ. ഇങ്ങനെ ഹോട്ടലിന്റെ പടിക്കൽ വന്നുനിന്നു വേണ്ടാതനം വിളിച്ചുപറഞ്ഞാൽ നിനക്ക് ഇവിടെ ജോലി ഉണ്ടാവില്ലെന്ന്?"
ദേവകിയമ്മ അരവു നിർത്തി താഴോട്ടു നോക്കിക്കൊണ്ടു പറഞ്ഞു: “ആ മനുഷ്യൻ ഞാൻ പറഞ്ഞാൽ കേൾക്കില്ല. നിന്റെ അടുക്കളപ്പണിയിൽ നിന്നെ ഉപദേശിക്കാൻ ഞാൻ വരുന്നില്ല. എന്റെ ജോലിയിൽ എന്നെ ഉപദേശിക്കാൻ നീയും വരണ്ട എന്നാണ് അയാൾ പറയുന്നത്.
“ഊ ഹൂം?” ശങ്കുണ്ണിനായർ നായയെപ്പോലെ ഒന്നു മുരണ്ടു. “എന്നാൽ നീ അയാളോടു പറഞ്ഞേക്ക്, ഇനി സ്വാമിയെ അപമാനിച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അയാളുടെ പല്ല് കാണില്ലെന്ന് മനസ്സിലായോ? അതും പരി ശങ്കുണ്ണിനായർ ഒന്ന് മുറുക്കാൻ കണ്ണൻ നമ്പ്യാരുടെ
കടയിലേക്കു പോയി. കൃഷ്ണക്കുറുപ്പ് തനിയെ ചിരിച്ചുകൊണ്ട് അപ്പുണ്ണിനായരുടെ സ്റ്റേ നറിക്കടയിലേക്കു നടന്നു. പ്രൊപ്രൈറ്റർ സ്വാമിക്കു വിറ്റ പത്രങ്ങളിൽ ഇരുപ തെണ്ണം മാത്രമേ പുതിയതുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം വില്ക്കാതെ ബാക്കിയായ പഴയ പത്രങ്ങളായിരുന്നു.
ചുരുട്ടു വാങ്ങിയ പറ്റുകണക്കിൽ അപ്പുണ്ണിനായർക്കു കൊടുക്കുവാനു ണ്ടായിരുന്ന പന്ത്രണ്ടേമുക്കാല് കൃഷ്ണക്കുറുപ്പ് അപ്പോൾത്തന്നെ കൊടു തീർത്തു. പിന്നെ എട്ടണയ്ക്ക് രാധയ്ക്ക് ഒരു പുതിയ സ്ലേറ്റ് വാങ്ങി രണ്ടരയണയ്ക്ക് പനിനീർപ്പൂവിന്റെ ആകൃതിയിലുള്ള ഒരു മുടിപ്പിന്നും. കൂടാതെ ആ കടയിൽ നിന്നുതന്നെ ഒരു പോസ്റ്റ് കാർഡും വാങ്ങി. അവിടെ വെച്ചുതന്നെ ആ പത്രത്തിന്റെ പത്രാധിപർക്ക് ഒരു കത്തെഴുതി. വെൽക്കം ഹോട്ടൽ പ്രൊപ്രൈറ്റർ ശിവരാമകൃഷ്ണയ്യരുടെ പേരിലുള്ള ബലാൽസംഗ ക്കേസ്സിനെപ്പറ്റി എന്തെങ്കിലും രണ്ടു വരി ഓരോ ദിവസത്തെയും പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയാൽ പത്രത്തിന്റെ പ്രതികൾ ചുരുങ്ങിയത് 200 എണ്ണം താൻ വില്ക്കാമെന്ന് ഉറപ്പുകൊടുത്തുകൊണ്ടുള്ള ഒരു കുറിപ്പായിരുന്നു അത്. ശിവരാമകൃഷ്ണയ്യരും സ്ഥലത്തെ
വെൽക്കം ഹോട്ടൽ പ്രൊപ്രൈറ്റർ ഒരു മുസ്ലിം പ്രമാണിയും കൂടി കൊച്ചിയിൽ ഒരർദ്ധവേശ്യയായിരുന്ന ഒരു ഗുജ റാത്തിസ്ത്രീയുടെ വീട്ടിൽ രഹസ്യത്തിനു പോയി. ആ പെണ്ണ് ആവശ്യപ്പെട്ട പണം ഒടുവിൽ അവർ കൊടുക്കാതിരുന്നതുകൊണ്ടോ, ആ സ്ഥലത്തെ പോലീസ് ഇൻസ്പെക്ടർക്കു വേറെ നഗരത്തിൽനിന്നു വന്ന ഈ മുതലാളി മാരുടെ പേരിൽ അസൂയ തോന്നുകയാൽ അയാളുടെ പ്രേരണകൊണ്ടോ എന്തോ ഗുജറാത്തി വനിത വെൽക്കം ഹോട്ടൽ പ്രൊപ്രൈറ്റർ ശിവരാമ കൃഷ്ണയ്യരും കൂട്ടുകാരനും തന്നെ വീട്ടിൽ വന്നു ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു എന്നു കാണിച്ചു പോലീസിൽ പരാതിപ്പെട്ടു. എരിവും പുളിയുമുള്ള വാർത്ത പരതി നടന്നിരുന്ന ഒരു പത്രക്കാരൻ ആ വാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്തു. അതായിരുന്നു കുറുപ്പിനു കിട്ടിയ നിധി.
കുറുപ്പിന്റെ കാർഡ് പത്രാധിപർക്കു കിട്ടിയ ദിവസം തന്നെ, ശിവരാമ കൃഷ്ണയ്യരുടെ കാര്യസ്ഥൻ ശങ്കുണ്ണിനായർ പത്രാധിപരുടെ വീട്ടിൽ ചെന്ന് അയാളെ സ്വകാര്യമായി കണ്ട് അമ്പതു റുപ്പിക കൈമടക്കി. മേലിൽ ഈ
കേസിനെപ്പറ്റി ഒന്നും മിണ്ടുകയില്ലെന്നു പ്രതാധിപർ ഉറപ്പുകൊടുക്കുകയും ചെയ്തു.
കുറുപ്പു കാത്തിരുന്നു. ഓരോ ദിവസത്തെ പത്രം വരുമ്പോഴും ആർത്തി യോടെ പരതിനടക്കും. നിരാശയോടെ പ്രതം താഴെയിടും. പക്ഷേ, ആ പ്രത ത്തിൽത്തന്നെ വേറെ ചില ബലാൽസംഗക്കേസുകളുടെയും റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നു. കുറുപ്പ് വെൽക്കം ഹോട്ടലിന്റെ പടിക്കൽ സ്വയം പ്രതി ഷ്ഠിച്ച് ഇങ്ങനെ വിളിച്ചുപറയും: "ബലാൽസംഗക്കേസ് വിചാരണ തുടരുന്നു. കാര്യം വിഷമസ്ഥിതി-പേപ്പർ കാലണ,
വെൽക്കം ഹോട്ടലിന്റെ പടിക്കൽ വെച്ചു വിളിച്ചുപറയുന്ന വാർത്തയാ യതുകൊണ്ട് അതു പ്രൊപ്രൈറ്റർ ശിവരാമകൃഷ്ണയ്യരുടെ പേരിലുള്ള ബലാ ൽസംഗക്കേസ്സിനെപ്പറ്റിയുള്ള റിപ്പോർട്ടായിരിക്കുമെന്ന ധാരണയോടെ പലരും പത്രം വാങ്ങി. കേസ് വേറെയാണെന്നു പത്രം വായിച്ചുകഴിഞ്ഞപ്പോഴേ അവർക്കു മനസ്സിലയുള്ളു. ചിലർ കുറുപ്പിനെ ചീത്തപറഞ്ഞു. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ കുറുപ്പ് ആ അടവും ഉപേക്ഷിച്ചു. ഒരു മി സ്സിനു പറ്റിയ അപകടം, കാര്യം വിഷമസ്ഥിതി. 'കാമുകിയുടെ മൂക്ക് അറുത്തു കാമുകന്റെ കാശിക്കു പോയി" "പോലീസ് ഇൻസ്പെക്ടർ പൊട്ട ക്കുളത്തിൽ വീണു. “ആൺവേഷത്തിൽ പെൺമോഷണം അങ്ങനെ ചില പുതിയ വാർത്തകളുമായി കുറുപ്പ് തെരുവു നീളെ ഓടിനടന്നു. കൂടാതെ പുതിയ യുദ്ധവാർത്തകളും ഉണ്ടായിരുന്നു.