മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരം
തിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്ണൻ... മിസ്റ്റർ രാധാകൃഷ്ണൻ. ഏത് രാധാ കൃഷ്ണൻ.” താഴെനിന്ന് ഉച്ചത്തിൽ വിളി തുടർന്നുകൊണ്ടിരുന്നു. ഇട യ്ക്കിടെ പടിവാതിലിൽ ഇടിക്കുന്ന ശബ്ദവും,
മാലതി വീണ്ടും ഊക്കോടെ ഭർത്താവിനെ കുലുക്കി വിളിച്ചു. രാധാ കൃഷ്ണൻ കണ്ണു മിഴിച്ചു. മുറിയിൽ വിളക്കു പ്രകാശിപ്പിച്ചിട്ടുണ്ട്. 'ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു' എന്ന മാലതിയുടെ വാക്കുകൾ ദൂരെ എവിടെയോനിന്നു കേൾക്കുന്നതുപോലെ അയാൾക്കു തോന്നി. ചുമരിലെ
ക്ലോക്കിന്റെ ടിക്ക് ടിക്ക് ടിക്ക് ടിക്ക് ശബ്ദം അടുത്തു വരുന്നതുപോലെയും. രാധാകൃഷ്ണൻ ക്ലോക്കിലേക്കു നോക്കി. സമയം രണ്ടടിക്കാൻ അഞ്ചു മിനിറ്റ് താഴെനിന്നുള്ള വിളി അപ്പോൾ ഉണ്ടായിരുന്നില്ല. മാലതി മിഴികൾ വിടർ
ത്തിക്കൊണ്ടു പതറുന്ന സ്വരത്തിൽ പറഞ്ഞു: “ആരോ താഴെനിന്നു വിളിക്കു
ഒന്നു ചെന്നു നോക്കൂ... രാധാകൃഷ്ണൻ കിടക്കവിട്ടെഴുന്നേറ്റ് ചുമരിലെ കുറ്റിയിൽനിന്നു ഷർട്ട ടുത്തു ധരിച്ചുകൊണ്ട് അരിപം വെറുപ്പോടെ പിറുപിറുത്തു: “ആരാണീ അസമ യത്തു വന്നു വിളിക്കുന്നത്?
ആവോ! ആരെങ്കിലുമാകട്ടെ കുറെ നേരമായി വിളിക്കുന്നു. ഒന്നു ചെന്ന് വാതിൽ തുറന്നുനോക്കൂ. മാലതി കട്ടിലിന്റെ മേൽക്കട്ടിത്തണ്ടിൽ തൂക്കിയിട്ടിരുന്ന സാരി വലിച്ചെടുത്തു ധൃതിയിൽ ചുറ്റിക്കൊണ്ട് ഭർത്താവിനെ അനുഗമിക്കാനൊരുങ്ങി. (സ്വരംകാണി, വിളിക്കുന്ന ആളെ അവൾ തിരിച്ചറി ഞ്ഞിരുന്നു. സുധാകരൻ. പക്ഷേ, അവൾ ഭർത്താവിനോട് അതു വെളിപ്പെടു ത്തിയില്ല.)
“വേലായുധനില്ലേ താഴെ?' രാധാകൃഷ്ണൻ വാതിൽക്കലേക്ക് നീങ്ങി ക്കൊണ്ടു ചോദിച്ചു.
“ഉണ്ടായിരുന്നു.. ആ ചെക്കാൻ മറാട്ടിപോലെ കിടന്നുറങ്ങുന്നുണ്ടാകും. മാലതി തലമുടി വാരിവലിച്ചുകെട്ടി ചുമ കണ്ണാടിയിലേക്ക് ഒന്നു കണ്ണ റിഞ്ഞു.
രാധാകൃഷ്ണനും മാലതിയും കിടപ്പറയിൽനിന്നു മാളികവാന്തയി ലേക്കു കടന്നു. അപ്പോൾ താഴെ പടിപ്പുരയ്ക്കരികിലെ ഉയർന്ന മതിൽക്കെട്ടി നപ്പുറത്തുനിന്ന് ഒരു ടോർച്ചിന്റെ പ്രകാശം വാന്തയിലേക്കു തുടരെത്തു
ഒരു വീശിക്കൊണ്ടിരുന്നു. പുറത്തു നല്ല നിലാവെളിച്ചവും ഉണ്ടായിരുന്നു.
ഇരുവരും കോണിയിറങ്ങി താഴത്തെ പ്രാന്തയിൽ വന്നുനിന്നു. “ആരാണെന്നറിഞ്ഞിട്ട് പടിപ്പുര തുറന്നാൽ മതി. പൂമുഖത്തെ വിള ക്കിന്റെ സ്വിച്ചിട്ടുകൊണ്ട് മാലതി പറഞ്ഞു. പൂമുഖത്തും മുറ്റത്തിന്റെ ഒരു ഭാഗത്തും പ്രസരിച്ച വെളിച്ചത്തിലൂടെ രാധാകൃഷ്ണൻ പടിവാതിരിക്ക നടന്നു.
“ആരാണു വിളിക്കുന്നത്?” രാധാകൃഷ്ണൻ ഉറക്കെ ചോദിച്ചു. “ഞാനാണ്, സുധാകരൻ ഒന്നു ഗേറ്റു തുറക്കു വേഗം കാറിന്റെ ഗേറ്റ്.
“ആര്, സുധിയോ? ഇതെന്തു കഥ?" “അതെ ഞാൻ തന്നെ ഒന്നു ഗേറ്റു തുറക്കൂ. പൊക്കത്തിലുള്ള കൽപ്പടവുകളോടുകൂടിയ പഴയ പടിപ്പുരയുടെ ഒരു
വശത്ത്, മുറ്റത്തെ ഗാരേജിലേക്കു കാർ കൊണ്ടുവരാൻ ഒരു പുതിയ വഴി ഉണ്ടാക്കിവച്ചിരുന്നു. ആ വഴിയുടെ പൊക്കത്തിലുള്ള തകമറയോടുകൂടിയ ഗേറ്റ് രാധാകൃഷ്ണൻ തുറന്നുകൊടുത്തു. സുധാകരന്റെ കാർ പുറത്തു നിർത്തിയിരുന്നു. സുധാകരൻ കാറിൽ കയറി കാർ സ്റ്റാർട്ടുചെയ്തു. മുറ്റത്തുടെ പൂമുഖത്തിന്റെ അരികിൽ കൊണ്ടു
വന്നു നിർത്തി. അപ്പോൾ കാറിന്റെ ഒരു ചക്രം തട്ടി പൂമുഖത്തിനരികെ
വച്ചിരുന്ന പനിനീർപ്പൂച്ചട്ടികളിലൊന്ന് പൊട്ടിത്തകർന്നത് സുധാകരൻ അറിഞ്ഞില്ല
രാധാകൃഷ്ണൻ അല്പം അത്ഭുതത്തോടും ആശങ്കയോടും കൂടി സുധാ കരന്റെ തല്ക്കാലചെയ്തികളെ വീക്ഷിച്ചു. സുധാകരൻ അന്നേവരെ തന്റെ കാർ ആ മുറ്റത്തു കയറ്റിയിട്ടില്ല. ഇന്നെന്താണ് ഇങ്ങനെയൊരു വരവ് മാത മല്ല, രാധാകൃഷ്ണൻ സൂക്ഷിച്ചുനോക്കി. ആ കാറിന്റെ പിൻസീറ്റിലെ ജാലക തിരശ്ശീലകൾ താഴ്ത്തി കാർ മറച്ചിട്ടുണ്ട്. പൊട്ടിത്തകർന്ന പൂച്ചട്ടിയും രാധാ കൃഷ്ണന്റെ ദൃഷ്ടിയിൽ പെട്ടു. ഓമഞ്ചിയുടെ റോസ് ഗാർഡനിൽ നിന്നു കൊണ്ടുവന്ന പുതിയ 'മാഡ് റോസച്ചെടിയായിരുന്നു ഇത്. അതു
രാധാകൃഷ്ണൻ വെറുപ്പും ഈർഷ്യയും കലർന്ന സ്വരത്തിൽ വേലാ യുധനെ വിളിച്ചു. (താഴെ, കുളിമുറിയുടെ അടുത്തുള്ള ചെറിയൊരു മുറിയി ലാണ് വേലായുധൻ ഉറങ്ങുക) മറുപടിയില്ല. രാധാകൃഷ്ണൻ മുറിയുടെ ജാലകത്തിനടുക്കൽ ചെന്നു വീണ്ടും വിളിച്ചു. നിശ്ശബ്ദം. വാതിലിൽ തട്ടി
നോക്കി. വാതിൽ അടച്ചിട്ടില്ല. അകത്ത് ആളുമില്ല. വേലായുധൻ രാത്രി സർക്കീറ്റിന് ഒളിച്ചുപോയിരിക്കയാണ്. ഹം,ചെകുത്താൻ
സുധാകരൻ കാറിൽ നിന്നിറങ്ങി പൂമുഖത്തിന്റെ ചവിട്ടുപടിയിൽ കാത്തു നില്ക്കുകയായിരുന്നു. രാധാകൃഷ്ണൻ പൂമുഖത്ത് എത്തിയപ്പോൾ സുധാ കരൻ നേരേ വാന്തയിലേക്കു നടന്നു. അവിടെ ജാലകത്തിനടുക്കലിട്ട കുഷ്യൻ കസേരയിൽ ചെന്നിരുന്നു. സുധാകരൻ തന്റെ അരികിലൂടെ കടന്നു പോയപ്പോൾ മദ്യത്തിന്റെ ഗന്ധം രാധാകൃഷ്ണന്റെ മൂക്കിൽ അടിച്ചു കേറിയി രുന്നു. സുധാകരന്റെ പാന്റും ഷർട്ടും നനഞ്ഞൊട്ടിക്കിടന്നിരുന്നതും രാധാ കൃഷ്ണൻ സംശയത്തോടെ സൂക്ഷിച്ചുനോക്കി.
സുധാകരന്റെ അടുത്തു മറ്റൊരു കസേരയിൽ രാധാകൃഷ്ണനും ഇരുന്നു. മാലതി വാതിൽക്കൽത്തന്നെ നില്ക്കുകയാണ്.
ചുവന്ന കണ്ണുകൾ മിഴിച്ച് ഇടയ്ക്കിടെ ചില ഞരക്കങ്ങൾ പുറപ്പെടു വിച്ചുകൊണ്ട് സുധാകരൻ ആ കുഷ്യൻ കസേരയിൽ, വെള്ളത്തിൽ മുങ്ങൾ കുഴിയിടാൻ ഭാവിക്കുന്നമട്ടിൽ മുന്നോട്ടു ചാഞ്ഞിരിക്കുകയാണ്. രാധാ കൃഷ്ണൻ അയാളെ ഒന്നു നോക്കി. വെറുപ്പും സഹതാപവും ഒന്നുമല്ല. അജ്ഞാതമായ ഒരു ഭയമാണ് രാധാകൃഷ്ണന്റെ നോട്ടത്തിൽ സരിച്ചിരു
ഇരുവരും കുറച്ചുനേരത്തേക്ക് ഒന്നും സംസാരിച്ചില്ല; മുഖത്തോടു മുഖം നോക്കിയിരുന്നതേയുള്ളു.
പെട്ടെന്ന് സുധാകരൻ മൗനം ഭഞ്ജിച്ചുകൊണ്ട് ഒരിഴഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:
മൈ ഫ്രന്റ്, മിസ്റ്റർ രാധാകൃഷ്ണൻ ശ്രദ്ധിച്ചുകേൾക്കു താൻ ഇന്നത്തെ തീയതിവരെ നിങ്ങളുടെയടുക്കൽ ഒരു സഹായം തേടി വന്നി ട്ടില്ല-യു നോ മറ്റ്. എന്നാൽ ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ സഹായം തേടിക്കൊണ്ടാണ് ഒരാപത്തിൽ നിന്ന് നിങ്ങൾ
എനിക്കു രക്ഷ തരണം-അത്-ഗിവ് മീ എലം. (എന്താ, വല്ല കൊലപാതകവും നടത്തിയോ? രാധാകൃഷ്ണൻ മനസ്സിൽ വിചാരിച്ചു. “എന്റെ ജീവിതത്തിൽ എനിക്ക് ഇന്നേവരെ ഇങ്ങനെയൊരാപത്തു വന്നു
ചേർന്നിട്ടില്ല. സുധാകരൻ തുടർന്നു. അയാൾ കസേരയിൽ മുന്നോട്ടു ചാഞ്ഞുചാഞ്ഞ് അതിൽ നിന്നു വഴുതി വീഴുമെന്നു തോന്നി. “ഈ രാത്രിയിൽ എന്നെ രക്ഷിക്കാൻ കഴിയുന്ന ഒരു വ്യക്തി നിങ്ങൾ മാത്രമാണ്.
(കൊലപാതകംതന്നെ രാധാകൃഷ്ണൻ മനസ്സിൽ പറഞ്ഞു.) "നിങ്ങൾ എന്നെ രക്ഷിക്കയില്ലേ?" ദയനീയമായ ഒരു നോട്ടം.
“എന്താണു കാര്യം?" രാധാകൃഷ്ണൻ അക്ഷമയും അല്പം അരോ ചകത്വവും കലർന്ന സ്വരത്തിൽ ചോദിച്ചു.
“ഒരു കലാമിറ്റി വന്നപ്പോൾ ഞാൻ ആദ്യമായി ഓർത്തത് നിങ്ങളെ യാണ്. സുധാകരൻ രാധാകൃഷ്ണന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ തുടർന്നു. “നിങ്ങൾ എന്നെ രക്ഷിക്കയില്ലേ?"
“മിസ്റ്റർ, എന്താണു കാര്യമെന്നു പറയൂ. രാധാകൃഷ്ണൻ കുറച്ച് ഉച്ച ത്തിൽ, ഇടഞ്ഞ മട്ടിൽ ജല്പിച്ചു.
“എനിക്കു വല്ലാതെ ദാഹിക്കുന്നു. വെള്ളം കുടിക്കണം ” സുധാകരൻ പകുതി വാതിലിലേക്കു നോക്കിക്കൊണ്ടു മൊഴിഞ്ഞു
മാലതി, ഒരു ഗ്ലാസ് വെള്ളും.” രാധാകൃഷ്ണൻ മുഖമിക്കാതെ വിളിച്ചു പറഞ്ഞു.
സുധാകരൻ മിണ്ടാതെ താഴെ നോക്കിക്കൊണ്ടിരുന്നു. മാലതി ഒരു ഗ്ലാസ്സിൽ വെള്ളം കൊണ്ടുവന്ന് രാധാകൃഷ്ണന്റെ കൈയിൽ കൊടുത്തു. രാധാകൃഷ്ണന്റെ കൈയിൽനിന്നു വെള്ളം വാങ്ങി സുധാകരൻ ഒരൊറ്റ വലിച്ചു കുടിച്ചുതീർത്ത് ഗ്ലാസ് ജാലകപ്പടിയിൽ കുത്തിനിർത്തി അറിയാതെ
ചുണ്ടുകൾ ഒന്നു തുടച്ച്, നിവർന്നിരുന്ന് ഗൗരവത്തോടെ പറഞ്ഞു: “എന്റെ കാറിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. അവരെ ഇന്നു രാത്രി ഇവിടെ താമസിപ്പിക്കണം." കിട്ടി ഒരടികിട്ടിയപോലെയാണ് സുധാകരന്റെ വാക്കുകൾ രാധാ
കൃഷ്ണൻ കേട്ടത്. രാധാകൃഷ്ണൻ സുധാകരന്റെ മുഖത്തേക്കും പിന്നെ
മുറ്റത്ത്, പൂമുഖപാർശ്വത്തിലെ വള്ളിപ്പടർപ്പിനിടയിലൂടെ കാണുന്ന ആ
മുടിക്കെട്ടിയ കാറിലേക്കും നിന്ദാഗർഭമായി ഒന്നു നോക്കി. “ഒരു സ്ത്രീയോ?” ഈർച്ചവാളിന്റെ സ്വരത്തിലാണ് രാധാകൃഷ്ണൻ ആ ചോദ്യം ചോദിച്ചത്. (അപ്പോൾ, കൊലപാതകമല്ല; സ്ത്രീ മോഷണ മാണ്.
“യെസ്, മൈ ഡിയർ ഫ്രന്റ് ഒരു സ്ത്രീ ഒരു യുവതി ഒരു സുന്ദരി എന്നുകൂടി പറയാം. അവർ ഈ പട്ടണത്തിലെ ഒരു കുബേരന്റെ ഭാര്യ
അതു കേട്ടപ്പോൾ രാധാകൃഷ്ണന് ജിജ്ഞാസയോ അവജ്ഞയോ അത്ഭുതമോ എന്താണു തോന്നിയതെന്നറിഞ്ഞുകൂടാ. അയാൾ ഒരു വല്ലാത്ത
ഭാവത്തോടെ സുധാകരന്റെ ചുവന്ന മിഴികളിലേക്കു തുറിച്ചുനോക്കി. സുധാകരൻ കസേരയിലെ കുഷ്യനിൽ നിന്ന് ഒരു നൂൽ നുള്ളിയെടു ക്കാൻ ശ്രമിച്ചുകൊണ്ടു തുടർന്നു: "അവരെ നിങ്ങൾ ഇന്നു രാത്രി ഇവിടെ
താമസിപ്പിക്കണം. “മി. സുധാകരൻ, നിങ്ങൾ സബുദ്ധിയോടുകൂടിത്തന്നെയാണോ ഇതു പറയുന്നത്?” രാധാകൃഷ്ണൻ ചുണ്ടുകൾ കൊട്ടി ഒരു ചിലച്ച സ്വരത്തിൽ ചോദിച്ചു.
സുധാകരൻ കഴുത്തു ഞെരിച്ച് തലയൊന്നു കുലുക്കി. “യെസ് മൈ ഡിയർ ഫ്രന്റ് ഞാൻ കുടിച്ചിട്ടുണ്ട്. പതിവിലേറെ കുടിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ എത്ര കുടിച്ചാലും കളവുപറയുകയില്ല ആ സ്ത്രീ ആരാണെന്നു നിങ്ങൾക്കു ചെന്നു നോക്കാം.
“വേണ്ട, എനിക്കു കാണണ്ട.” രാധാകൃഷ്ണൻ പല്ലുകൾ മരിച്ചു കൊണ്ടു പറഞ്ഞു.
“എന്താണ് മി. രാധാകൃഷ്ണൻ, നിങ്ങൾ പറയുന്നത്?” “പിന്നെ ഞാൻ എങ്ങനെയാണു പറയേണ്ടത്? അന്യന്റെ ഭാര്യയെയും കൂട്ടി അസമയത്ത് നിങ്ങൾ ഇവിടെ കേറിവന്ന് ഉറങ്ങാൻ സൗകര്യപ്പെടുത്തി
തരണമെന്നു പറയുമ്പോൾ.... രാധാകൃഷ്ണൻ വാചകം പൂർത്തിയാക്കിയില്ല. സുധാകരൻ തടഞ്ഞു കൊണ്ടു മൊഴിഞ്ഞു: “അപ്പറഞ്ഞതു മുഴുവനും ശരിയല്ല. ആ സ്ത്രീയെ ഇന്നു രാത്രി ഇവിടെ പൊറുപ്പിക്കണമെന്നേ ഞാൻ പറഞ്ഞുള്ളു. എനിക്ക് ഉറങ്ങാൻ സ്വന്തമായൊരു വീടുണ്ട്.
എന്നാൽ അവളെയും അവിടേക്കു കൊണ്ടുപൊയ്ക്കോളൂ. നിങ്ങൾ ക്കിതു പുതിയ ഏർപ്പാടൊന്നുമല്ലല്ലോ!”
“അതിനു നിവൃത്തിയില്ല. അതുകൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ടു വന്നി രിക്കുന്നത്. “എന്നാൽ ആ പെണ്ണിനെ കൂട്ടിക്കൊണ്ടുവന്ന സ്ഥലത്തുതന്നെ കൊണ്ടു
ചെന്നാക്കു അല്ലെങ്കിൽ... ഓ മനസ്സിലായി... “നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല."
“മി. സുധാകരൻ, ഞാൻ നിങ്ങളെ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.
“നമ്മൾ തമ്മിൽ തർക്കിക്കണ്ട, അവിവാഹിതനും സമുദായത്തിൽ സദ്യ ചാരവിഷയത്തിൽ നല്ല പേരില്ലാത്തവനുമായ ഒരു മനുഷ്യൻ, പാതിരാ നേരത്തു കുടിച്ചു കുന്തം മറിഞ്ഞ് ഒരു പെണ്ണിനെയും കൂട്ടി വരുമ്പോൾ പിന്നെ
ഞാനെന്താണു മനസ്സിലാക്കേണ്ടത്. പറയൂ?" “ഞാൻ പറയുന്നതു മുഴുവനും ശ്രദ്ധിച്ചു കേൾക്കണം; അതാണു വേണ്ടത്."
“എന്നാൽ പറയൂ. രാധാകൃഷ്ണൻ കോപത്തോടെ കാൽ നിലത്തിട്ട ടിച്ചു. ഒന്നു കാർക്കിച്ചു തുപ്പി.
"അന്യന്റെ ഭാര്യയെന്നു കേട്ടപ്പോൾ നിങ്ങൾ എന്നെ അധിക്ഷേപി ക്കുന്നു. സ്വന്തം സഹോദരിയും അന്യന്റെ ഭാര്യയാകാമല്ലോ." “പക്ഷേ, നിങ്ങൾക്കങ്ങനെ ഒരു സ്വന്തം സഹോദരിയില്ലെന്ന് എനിക്കറി
യാമല്ലോ." “അന്യസ്ത്രീകളെ സ്വന്തം സഹോദരിമാരെപ്പോലെ കരുതിക്കൂടെ ന്നുണ്ടോ?"
"കരുതാൻ കഴിയുമായിരിക്കാം. എന്നാൽ, നിങ്ങളെസ്സംബന്ധിച്ചിട ത്തോളം അങ്ങനെയൊരു പ്രശ്നം ഉദ്ഭവിക്കുകയില്ല. അതു തീർച്ചയാണ്. സുധാകരൻ ഒന്നു ചിരിച്ചു. അതൊരു ദയനീയമായ ചിരിയായിരുന്നു.
“മി. രാധാകൃഷ്ണൻ, ജീവിതത്തിൽ പലതും സംഭവിക്കും. നമ്മൾ വിചാ രിച്ചതുപോലെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു വാഹനമല്ലല്ലോ ജീവിതം. അതിരിക്കട്ടെ ഇന്നു രാത്രിയിലുണ്ടായ ഒരു സംഭവം ഞാൻ പറയാം. ഞാൻ എന്റെ ഒരു മുസ്ലിം സ്നേഹിതന്റെ വീട്ടിൽ ഒരു സ്വകാര്യപാർട്ടിക്കു പോയി രുന്നു. കണക്കിലേറെ കുടിച്ചു. പാർട്ടിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു. കടപ്പുറത്തിനടുത്ത ആ വലിയ മുസ്ലിം ശ്മശാനപ്പറമ്പിന്റെ അരികിലെ പഴയ റോഡിലൂടെയാണ് എനിക്കു വരേണ്ടി യിരുന്നത്. ഞാൻ ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്തുകൊണ്ട് ആ നിരത്തിലൂടെ ശാനമുലയിലെത്തി. അതിന്റെ ഒരു ഭാഗം കടപ്പുറമാണ്. നല്ല നിലാവ് - തിരുവാതിരനിലാവാണല്ലോ. പെട്ടെന്ന് കറുത്ത എന്തോ ഒന്ന് എന്റെ കാറിന്റെ മുമ്പിലേക്കു കുതിച്ചുവരുന്നതു ഞാൻ കണ്ടു. വളരെ വേഗത്തിൽ ഉരുണ്ടു മുണ്ടുകൊണ്ടായിരുന്നു അതിന്റെ വരവ്. അത് എന്റെ കാറിന്റെ ചക്രത്തിൽ വന്നു മുട്ടിയെന്നു തോന്നുന്നു. ഞാൻ പെട്ടെന്ന് കാർ ബ്രേക്കിട്ടു. കാറിൽ നിന്ന് ഇറങ്ങുവാൻ അല്പം ശങ്കിച്ചു നേരംകെട്ട നേരം. ആ സ്ഥലവും അത നല്ലതല്ല. എന്റെ ഡ്രൈവർ കൃഷ്ണൻ സ്വതവെ ഒരു പോക്കിരിയാണെങ്കിലും രാത്രിയിൽ ആ കാപ്പറമ്പിനടുത്തുമ്പോൾ സ്റ്റിയറിന് ചക്രത്തിൽ
അവന്റെ കൈ വിറയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. “എന്താ കൃഷ്ണാ, കെ യ്ക്കൊരു വിറ്' എന്നു ഞാൻ ചോദിച്ചാൽ അവൻ പറയും. ഒന്നുമില്ല സാർ, പല ഡ്രൈവർമാരെയും ഹലാക്കിലാക്കിയ ഒരു മൂലയാണിത്. ആരാണു ഹലാക്കിലാക്കിയത് എന്നു ചോദിച്ചാൽ അവൻ ഒന്നും പറയുകയുമില്ല. പ്രേതപിശാചുക്കളാണോ? എന്തോ ഇപ്പോൾ കൃഷ്ണൻ കൂടെയില്ല. അതി നാൽ എനിക്കു കൂടുതൽ ധൈര്യം തോന്നുകയാണുണ്ടായത്.
ഞാൻ കാറിൽ നിന്നിറങ്ങി നോക്കി, ആ കറുത്ത ജന്തുവിനെ, അല്ലെങ്കിൽ വസ്തുവെ അവിടെയെങ്ങും കണ്ടില്ല. അപ്പോൾ എനിക്കു പേടിയല്ല. ദേഷ്യ മാണു തോന്നിയത്. ഞാൻ കാറിന്റെ വാതിലും പിടിച്ച്, കടപ്പുറത്തേക്ക് ഒന്നു കണ്ണയച്ചു. നിറഞ്ഞ നിലാവ്. തിരമാലകൾ മിതസ്വരത്തിൽ കരഞ്ഞു കരയിൽ തലതല്ലുന്നു. പെട്ടെന്ന് എനിക്കു തോന്നി. ഒരു വെളുത്ത രൂപം ആ തിരമാലകൾക്കരികെ നൃത്തം ചെയ്യുന്നുണ്ടെന്ന്. ഞാൻ സൂക്ഷിച്ചു നോക്കി. അതെ, അടിമുതൽ മുടിവരെ വെള്ളപ്പട്ടിൽ മൂടിയ ഒരു രൂപം അവിടെ തിരകൾ അടിച്ചു കേറുന്നതിനനുസരിച്ച് പിന്നോട്ടും തിരകൾ പിൻവലിയു ന്നതിനനുസരിച്ച് മുന്നോട്ടും നൃത്തം വച്ചുകൊണ്ടു നീങ്ങുന്നു. ഞാൻ ഒര മിനിട്ടുനേരം ആ കാഴ്ച നോക്കിക്കൊണ്ടുതന്നെ നിന്നു. എന്താണത്. അല്ലെങ്കിൽ ആരാണത് എന്നറിയണമെന്നു ഞാൻ തീരുമാനിച്ചു. കാറിന്റെ സീറ്റിനടിയിൽ എപ്പോഴും കരുതിവയ്ക്കാറുള്ള കാരി കൈയിലെടുത്ത് കാർ പൂട്ടി താക്കോലും കൈയിൽ വെച്ച് ഞാൻ കടപ്പുറത്തേക്കു നടന്നു. വിസ്കി യുടെ ലഹരിയിൽ കാൽ പൂഴിയിൽ ഉറയ്ക്കുന്നില്ല. പക്ഷേ, നീർക്കണങ്ങൾ നിറഞ്ഞ കടൽക്കാറ്റു തലയ്ക്കൊരു ഉണർവ്വ് നല്കി. ഞാൻ ആ രൂപത്തിന്റെ വളരെയടുത്തെത്തി. അപ്പോഴും അതു തിരകളെ നോക്കി കളിക്കുകയോ നൃത്തം ചെയ്യുകയോ ആയിരുന്നു. പിറകിൽനിന്നു വന്ന എന്നെ അതു
കണ്ടില്ല. അടുത്തെത്തിയപ്പോൾ വെണ്ണിലാവിൽ ആ രൂപം ഞാൻ വ്യക്തമായി കണ്ടു. ഒരു മനുഷ്യസ്ത്രീതന്നെ. തൂവെള്ളസ്സാരി ചുറ്റി സാരിത്തുമ്പുകൊണ്ടു ശിരസ്സു മറച്ചിരിക്കുന്നു. മുസ്ലിംസ്ത്രീയാണെന്നു തോന്നി. അവളുടെ കൈക ളില് പൊൻവളക്കൂട്ടങ്ങളും രത്നമോതിരങ്ങളും ചന്ദ്രി തട്ടി തിളങ്ങു ന്നുണ്ടായിരുന്നു.
അകന്നുവലിയുന്ന ഒരലായപ്പിന്തുടർന്ന് അവൾ വെള്ളത്തിൽ കടലിന്റെ വായിൽ ഇറങ്ങി നിന്നപ്പോൾ ആ സാഗരകന്യക ഉടൻ അന്തർദ്ധാനം ചെയ്യു
മെന്ന് എനിക്കു തോന്നിപ്പോയി. "ആരാണവിടെ നിരക്കുന്നത്?” ഞാൻ ഉറക്കെ ചോദിച്ചു.
കാറ്റിന്റെ മുപ്പലിൽ എന്റെ ശബ്ദം കലങ്ങിപ്പോയോ എന്തോ. ആ രൂപം ഒന്നു തിരിഞ്ഞുനോക്കിയതുപോലുമില്ല. രണ്ടും കല്പിച്ചുകൊണ്ടു ഞാൻ വാകകൾ നീട്ടി മുമ്പോട്ടു നീങ്ങിയതും സാമാന്യം വലിയൊരു തിര ഉരുണ്ടു കൂടി മുമ്പോട്ടു കുതിച്ചതും പെട്ടെന്നുണ്ടായ ഭയംകൊണ്ടോ എന്തോ ആ രൂപം പിന്നോട്ടു ചാടിയതും, എന്റെ ദേഹത്തിൽ വന്നു മുട്ടിയതും ഒന്നിച്ചു കഴിഞ്ഞു. ആ കലിയൻ തിര ഞങ്ങളിരുവരെയും നനച്ചു പൊട്ടിച്ചിരിച്ചു
കൊണ്ടു തിരിച്ചു പോവുകയും ചെയ്തു. അവൾ എന്നെ ഒന്നു നോക്കി നിലവിളിക്കാൻ ശ്രമിച്ചുവെന്നു തോന്നുന്നു. തൊണ്ടയിലെ ശബ്ദം പൊങ്ങാതിരുന്നതോ, പെട്ടെന്ന് അലസിപ്പോയതാഎന്തോ. മുഖത്തും ദേഹത്തും അടിച്ചുകേറിയ ഉപ്പുവെള്ളത്തിന്റെ തണുപ്പ് അവളെ ബോധക്ഷയത്തിൽനിന്നും രക്ഷിച്ചുവെന്നു തോന്നുന്നു.
'കരയ്ക്ക് കേറിനിൽക്കൂ.' ഞാൻ രണ്ടടി പിന്നോക്കം മാറിനിന്ന് അവ ളോട് സ്നേഹസ്വരത്തിൽ ആജ്ഞാപിച്ചു. അവൾ അനുസരിച്ചു.
അവളുടെ ചേലാഞ്ചലം ശിരസ്സിൽ നിന്നൂർന്നുവീണു. മാറിലെ സ്വർണ്ണ മാലകളും കാതിലെ വൈരക്കമ്മലും നീർക്കണങ്ങളണിഞ്ഞു നിലാവിൽ ഒളിമിന്നിക്കൊണ്ടിരുന്നു. അവളുടെ മുഖം ഞാൻ വ്യക്തമായി കണ്ടു. എനിക്ക്
ആളെ മനസ്സിലായി അവൾക്ക് എന്നെയും. 'ഇവിടെ എന്തിനു വന്നു?” അവൾ അവിടെ വന്നതിന്റെ ഉദ്ദേശം എനി വ്യക്തമായി മനസ്സിലായിക്കഴിഞ്ഞിരുന്നുവെങ്കിലും അവളെ സമാധാനിപ്പി ക്കാൻ ഞാനങ്ങനെ സഹതാപത്തോടെ ഒരു ചോദ്യം ഒഴുക്കിവിട്ടു.
അവൾ കീഴെ പൂഴിമണ്ണിലേക്കു നോക്കി വിറച്ചുകൊണ്ട് തണുപ്പു കൊണ്ടായിരിക്കാം-പറഞ്ഞു: “കടലിൽ ചാടി മരിക്കാൻ തന്നെ. കടലിൽ ചാടി മരിക്കാൻ പോയ ആ സ്ത്രീയാണ് ഇതാ ഇവിടെ എന്റെ കാറിൽ ഇരിക്കുന്നത്. അവരാരാണെന്നു നിങ്ങൾക്ക് ഒന്നു ചെന്നു നോക്കാം.
യക്ഷിക്കഥ കേട്ടിരിക്കുന്ന ഒരു ബാലനെപ്പോലെ സുധാകരൻ പറയു ന്നത് അത്ഭുതത്തോടെ ശ്രദ്ധിക്കുകയായിരുന്നു രാധാകൃഷ്ണൻ. സുധാ കാൻ പറഞ്ഞുതീർന്നപ്പോൾ രാധാകൃഷ്ണൻ ആ ആത്മഹത്യക്കാരിയെ ഒന്നു കാണാൻ വേണ്ടി എഴുന്നേറ്റു. അപ്പോൾ സുധാകരൻ അയാളെ തടഞ്ഞു
കൊണ്ടു പറഞ്ഞു: “നിങ്ങൾ ഇവിടെ ഇരിക്കൂ. മാലതി അല്ല, സോറി- മിസ്സിസ് രാധാകൃഷ്ണൻ പോയി അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരട്ടെ. ഈ അഭിപ്രായം രാധാകൃഷ്ണനു രസിച്ചില്ല. എങ്കിലും അയാൾ അവിടെ ത്തന്നെ ഇരുന്നു.
ഭർത്താവിന്റെ മൗനാനുവാദം വിശ്വസിച്ചുകൊണ്ടാണെന്ന ഭാവത്തിൽ മാലതി വാതില്ക്കൽ നിന്ന് മുറ്റത്ത് കാറിനടുത്തേക്കു ബദ്ധപ്പെട്ടു നീങ്ങി. കാറിന്റെ പട്ടുമറശീല പൊക്കി കാറിനകത്തെ ലൈറ്റ് പ്രകാശിപ്പിച്ച് അവൾ ചുഴിഞ്ഞുനോക്കി. സീറ്റിന്റെ ഒരു മൂലയിൽ നനഞ്ഞ വസ്ത്രങ്ങളോടെ ഒരു സ്ത്രീ കുനിഞ്ഞിരുന്നു കൈകൊണ്ടു മുഖം പൊത്തി തേങ്ങിക്കരയുന്നുണ്ടാ യിരുന്നു. മാലതി മെല്ലെ ആ സ്ത്രീയുടെ മുഖത്തുനിന്നു കൈകൾ പിടിച്ചു മാറ്റി സൂക്ഷിച്ചുനോക്കി. ആ മുഖം കണ്ടപ്പോൾ മാലതി അന്തംവിട്ടു നിന്നു പോയി.
ലിടത്തി... മാലതിയും തേങ്ങിക്കരഞ്ഞുപോയി. “വരൂ. മാലതി സ്തോഭമടക്കിക്കൊണ്ട് ആ സ്ത്രീയെ കൈപിടിച്ചെ ന്നേല്പിച്ചു.
മാലതി കാറിൽ നിന്നിറങ്ങി കൈപിടിച്ചു മാളികയിലേക്കു കൂട്ടിക്കൊ ണ്ടുപോകുന്ന ആ സ്ത്രീയെ രാധാകൃഷ്ണൻ തീപ്പിടിച്ച ജിജ്ഞാസയോടെ ഒന്നു നോക്കി. സുധാകരന്റെ കഥയിലെ നായികയും മാലതിയുടെ പോകുന്ന ആ സ്ത്രീയും വേറെവേറെയാണെന്ന ഭാവത്തിലായിരുന്നു രാധാ കൃഷ്ണന്റെ തറച്ച നോട്ടം. പെട്ടെന്ന് രാധാകൃഷ്ണന്റെ തലച്ചോറിൽ എന്തോ പൊട്ടിയതുപോലെ തോന്നി. സിരാകുടങ്ങൾ തരിച്ചു. അയാൾ തലകുനിച്ചിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ രാധാകൃഷ്ണന്റെ തലച്ചോറിൽ ചിന്തകൾക്കു പ്രകാശം കിട്ടിത്തുടങ്ങി. സമ്പൽപ്രൗഢികൊണ്ടും മാന്യതകൊണ്ടും പ്രസിദ്ധിയാർജ്ജിച്ച പഴ
യൊരു തറവാടാണ് പൊന്നാരങ്കണ്ടി. ആ തറവാട്ടിലെ ഏക അവകാശിയായ വാസുദേവൻ, മാറയ്ക്കൽ നാരായണന്റെ ഏകപുത്രിയായ ലക്ഷ്മിയെ വിവാഹം കഴിച്ചു. അത്യാഡംബരത്തോടെ നടന്ന തന്റെ സഹോദരിയുടെ വിവാഹം ഇന്നലെ മാത്രം കഴിഞ്ഞതുപോലെ മനസ്സിൽ തെളിഞ്ഞുവരു ന്നുണ്ട്, രാധാകൃഷ്ണന്. പതിനെട്ടു കൊല്ലം മുമ്പാണത്. അന്ന് ലക്ഷ്മിക്കു പതിന്നാലു വയസ്സു പ്രായമായിരുന്നു. കത്തിളിൽ കുടുംബം. കുബ രനായ ഭർത്താവ്. ആസ്തിക്കും പ്രശസ്തിക്കുമനുസരിച്ചു പുലർത്തിവരുന്ന ആഡംബര പൂർണ്ണമായ ജീവിതം. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ദമ്പതികൾ സമുദായത്തിന്റെ ഏറ്റവും മുകളിലത്തെ കക്ഷ്യയിൽ സ്വർഗ്ഗപ്പക്ഷികളെപ്പോലെ പറന്നുകളിച്ചു. പക്ഷേ, ഒരു കറുത്ത നിഴൽ ആ ദാമ്പത്യത്തെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. അനപത്യതാദുഃഖം. പൊന്നാരാകണ്ടിത്തറവാട്ടിന്റെ മലപോലത്തെ ധനവും വാസുദേവന്റെ വമ്പിച്ച വ്യാപാരസ്ഥാപനങ്ങളും ഏറ്റുവാങ്ങാൻ ഒരു കൊച്ചവകാശിയെ കാഴ്ചവെക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല. ക്ഷേത്രങ്ങളിലേക്കും അനാഥാലയ ങ്ങളിലേക്കും പൊന്നാരങ്കണ്ടിയിലെ പൊന്നും പണവും ചിതറിവീണു. ഫലമു ണ്ടായില്ല. തറവാട്ടിൽ സ്വത്തു വർദ്ധിക്കുന്നു. വാസുദേവനെ വാർദ്ധക്യം എത്തിനോക്കുന്നു-പതിനെട്ടു കൊല്ലം കഴിഞ്ഞു. ലക്ഷ്മി മാമ്മയായിത്തീരു
മെന്ന ആശയും നശിച്ചുതുടങ്ങി. വളരെ നാളത്തെ മൂകചിന്തകൾക്കുശേഷം ഒരു ദിവസം വാസുദേവൻ വേദനയോടുകൂടി ലക്ഷ്മിയോടു ചോദിച്ചു: “ഞാൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് ലക്ഷ്മിക്കു സമ്മതമാണോ?”
വാസുദേവനെ അത്ഭുതപ്പെടുത്തുമാറ് ലക്ഷിമി ഒരു പുഞ്ചിരിയോടുകൂടി സമ്മതം കൊടുത്തു. കഴിഞ്ഞ ആഴ്ചയിലാണ് ഇതുണ്ടായത്. ഈ വർത്ത മാനം കേട്ടപ്പോൾ രാധാകൃഷ്ണൻ തന്റെ സഹോദരിയുടെ വിവേകത്ത അഭിനന്ദിച്ചു. ഒരു തറവാടിന്റെ നിലനില്പിനെ സഹായിക്കാൻ അവൾ മഹത്തായ ത്യാഗം ചെയ്തു. പക്ഷേ, അതിനു പിറകിൽ ഇങ്ങനെയൊരു കടു ചെയ്യാൻ അവൾ മനസ്സിലുറപ്പിച്ചിരുന്നുവെന്ന് ആരറിഞ്ഞു?
രാധാകൃഷ്ണനെ അങ്ങനെ ചിന്തിക്കാൻ വിട്ടുകൊണ്ട് കരയിലെ കുഷ്യനിൽനിന്നു പിടിച്ചുപറ്റിയ ഒരു പച്ചപുൽക്കഷണവും ചവച്ചു കൊണ്ട് ചാഞ്ഞു കുത്തിയിരിക്കുകയായിരുന്നു സുധാകരൻ, “മൈ ഡിയർ ഫ്രന്റ്. ഇതാ ഞാൻ പോകുന്നു.
സുധാകരൻ കസേരയിൽ നിന്നെഴുന്നേറ്റു. രാധാകൃഷ്ണൻ സുധാകരനെ തോഭപാരവശ്യത്തോടെ ഒന്നു ഒന്നും പറഞ്ഞില്ല എന്താണു പറയേണ്ടതെന്നു തോന്നിയതുമില്ല. നോക്കി.
“രാത്രിയിൽ ഇങ്ങനെ ഉറക്കുണർത്തി ഉപദ്രവിച്ചതിനു മാപ്പ് എന്റെ അപേക്ഷ സ്വീകരിച്ച് ആ സ്ത്രീയെ ഇവിടെ പാർപ്പിച്ചതിനു നന്ദി.. സുധാകരൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
രാധാകൃഷ്ണൻ ചിരിച്ചില്ല. ഒന്നും പറഞ്ഞില്ലാവിവശനായ മട്ടിൽ വീണ്ടും സുധാകരനെ ഒന്നു നോക്കുകമാത്രം ചെയ്തു.
“ഗേറ്റ് തുറന്നുതരണം.” സുധാകരൻ മുറ്റത്തിറങ്ങിനിന്നു വിളിച്ചുപറഞ്ഞു. രാധാകൃഷ്ണൻ മെല്ലെ എഴുന്നേറ്റ് മുറ്റത്തേക്കു നടന്നു. സുധാകരന് കാറിൽ കയറി. വീണ്ടും താഴെയിറങ്ങിവന്നു. എന്തോ ഒരു സാധനം അയാൾ കാറിൽനിന്ന് എടുത്തു കൈയിൽ പിടിച്ചിരുന്നു. "ഇതാ ഇവനെ ഇവിടെ ഭദ്രമായി സൂക്ഷിച്ചേക്കണം.” അയാൾ ആ
സാധനം ഒരു ശീലക്കുട-തുറന്നുകൊണ്ട് രാധാകൃഷ്ണന്റെ നേർക്കുനീട്ടി രാധാകൃഷ്ണൻ മിഴിച്ചുനിന്നു. സുധാകരൻ വിശദീകരിച്ചുകൊടുത്തു. “നിങ്ങളുടെ സഹോദരിയെ ആത്മഹത്യയിൽ നിന്നു രക്ഷിക്കാനുള്ള മെസ്സേജും കൊണ്ട് എന്റെ കാറിനടുക്കലേക്കു കുതിച്ചോടിവന്ന വീരനാ ണിവൻ. ഈ കുടയും തുറന്നു മുഖം മറച്ചുപിടിച്ചുകൊണ്ടാണ് നിങ്ങളുടെ സഹോദരി ഒരുമ്മച്ചിയെപ്പോലെ വീട്ടിൽനിന്നു പുറപ്പെട്ടു റോഡിലൂടെ കടപ്പുറത്തെത്തിയത്. കടലിന്റെ കയിൽനിന്നു ഞാൻ അവരെ ഏറ്റുവാങ്ങി കാറിനടുക്കലേക്കു വന്നപ്പോൾ ഇവൻ നിരത്തുവക്കിലെ ഒരു കള്ളിപ്പടർപ്പിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടു... ഇവനെ ഒരു മാന്യസ്ഥാനത്തു സൂക്ഷിച്ചു
വെക്കണം-ഗുഡ് നൈറ്റ് സുധാകരൻ കാർ സ്റ്റാർട്ട് ചെയ്തു വിട്ടു വീണ്ടും നിർത്തി. കാറിൽ നിന്നും തല പുറത്തേക്കു നീട്ടി വിളിച്ചു പറഞ്ഞു: "ഇന്ന് ഇവിടെ നടന്ന ഈ സംഭവം നമ്മൾ നാലുപേർ മാത്രമേ അറിഞ്ഞിട്ടുള്ളു എന്ന് ഓർമ്മയിരി ക്കട്ടെ.