ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽ
ഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റം അയ്യപ്പൻ കുനിഞ്ഞു കഞ്ഞി വിളമ്പിക്കൊണ്ടു പറഞ്ഞു: “ഊം എന്തോ ഒന്ന് മണക്കണുണ്ട്. രാവിലെ മുതൽക്കുതന്നെ രണ്ടുപേർക്കും അനുഭവപ്പെട്ടുതുടങ്ങിയതാണ
ഈ അസാധാരണമായ ദുർഗ്ഗന്ധം. തമ്മിൽ പറഞ്ഞറിയിച്ചില്ലന്നേയുള്ളൂ. കഞ്ഞികുടിച്ചുതീരുന്നതുവരെ ഓമഞ്ചി ആ നാറ്റം സഹിച്ചു. പിന്നെ കൈ കഴുകി നാറ്റത്തെപ്പറ്റി അന്വേഷണമാരംഭിച്ചു.
അയ്യപ്പൻ മൂക്ക് ചുളിച്ചു മുലമിളക്കിക്കൊണ്ട് അഭിപ്രായപ്പെട്ടു. “എലി ചത്ത മണാണ് സേർ
ഓമഞ്ചി കുറച്ചുനേരം നാസാദ്വാരങ്ങൾ പൊത്തിപ്പിടിച്ചു. പിന്നെ പിടുത്തം വിട്ടു നായാട്ടുനായയെപ്പോലെ മുഖം പൊക്കി വാട പിടിച്ചു. “പൂച്ച ചത്തു നാറുന്നതാണെടാ.
അയ്യപ്പൻ കുട്ടിലിന്നടിയിലും ഉൾപ്പടിയിലും പായക്കെട്ടിന്നുള്ളിലും പഴയ ഭരണിയിലും എല്ലാം പരിശോധന നടത്തി. ഓരോ പരിശോധനയ്ക്കുശേ ഷവും അയ്യപ്പൻ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. "ഇവടൊന്നും കാണണില്ല “പിന്നെ എവിടുന്നാണ് ഹമുക്കെ, ഈ നാറ്റം. ഓമഞ്ചി കുമ്പ ചൊറി ഞ്ഞുകൊണ്ടു ചോദിച്ചു.
ആ ദുർഗ്ഗന്ധകേന്ദ്രത്തെപ്പറ്റി ഇരുവർക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. അകത്തു കടന്നു നിന്നാൽ തോന്നും നാറ്റം വരുന്നതു പുറത്തു നിന്നാണെന്ന് പുറത്തു കോലായിൽ നിന്നാൽ തോന്നും നാറ്റം പുറപ്പെടുന്നത് അകത്തു നിന്നാണെന്ന്. മുറ്റത്തിറങ്ങിനിന്നു പരിശോധിച്ചു. പനിനീർപ്പൂക്കളുടെ പരിമള ത്തെയും കുത്തിക്കടന്നു വരുന്നുണ്ട് ആ ചീഞ്ഞ മണം. പിന്നാറിയുടെ നാറ്റ
മാണോ? അപ്രദേശത്തൊന്നും പിന്നാറി മരമില്ല. അപ്പോൾ അയ്യപ്പൻ പറഞ്ഞു: “പാനിയുട്ട വിരിഞ്ഞാല് ഇങ്ങനൊരു
ഓമഞ്ചിക്കും ഉണ്ടായിരുന്നു അങ്ങനെയൊരു ശങ്ക. പറമ്പിലെവിടെയെ ങ്കിലും, കാഞ്ഞിരമരത്തിന്റെ പൊത്തിലോ പാറക്കെട്ടിലോ മറ്റോ പാനി മുട്ട യിട്ട വിരിഞ്ഞിട്ടുണ്ടാകും. പൂത്തറയുടെ മൂലയിലെവിടെയെങ്കിലും ആയ
ടെന്നും ഇല്ല. പനിനീർപ്പൂമണം സർപ്പങ്ങളെ ആകർഷിക്കുമല്ലോ. ഓമഞ്ചി മുണ്ടും മാടിക്കെട്ടി വലിയൊരു മുളവടി കൈയിൽ നീട്ടിപ്പിടിച്ചു. പാമ്പിനെപ്പോലെതന്നെ നാക്ക് ഇടയ്ക്കിടെ നീട്ടിക്കാണിച്ചുകൊണ്ടു പുര
തറയ്ക്ക് ചുറ്റും പാത്തും പതുങ്ങിയും പരിശോധന തുടർന്നു. പാമ്പിൻ മാള മൊന്നും കണ്ടില്ല.
അപ്പോൾ അയ്യപ്പൻ ഒരു കൂക്കി. ഓമഞ്ചി തലപൊക്കി നോക്കി. ഒരു വലിയ പാമ്പിൻതോൽ ഒരു വടികൊണ്ടു പൊക്കിക്കാട്ടി നില്ക്കുന്നു. അയനി പിലാവിന്റെ ചുവട്ടിൽ അയ്യപ്പൻ,
പാമ്പിന്റെ ഉപ്പിളി അങ്ങനെ നാറുകയില്ല. ഓമഞ്ചിക്കറിയാമായിരുന്നു. "കളയെടാ അത്. ഓമഞ്ചി വിളിച്ചു പറഞ്ഞു. അയ്യപ്പൻ ആ പാമ്പിൻതോലുകൊണ്ട് മുൾവേലിക്ക് ഒരു വെള്ളിമാല
ചാർത്തിക്കൊടുത്തു. ഓമഞ്ചി അയ്യപ്പനോട് പുഴയുടെ ഉത്തരത്തിന്റെ പഴുതുകളിലെല്ലാം തപ്പി നോക്കാൻ കല്പിച്ചു. അയ്യപ്പൻ ഓമഞ്ചിയുടെ ബാത്ത് കോട്ട് വലിച്ചുവെച്ച് അതിന്റെ മീതെ കയറിനിന്ന് ഉത്തരവും കഴുക്കോലും മേൽപ്പുരയുടെ മൂല കളും എല്ലാം നല്ലപോലെ പരിശോധിച്ചു. ചത്ത ജന്തുക്കളെയൊന്നും കണ്ടു കിട്ടിയില്ല. വേറെ ചില സാധനങ്ങൾ കിട്ടി. മൂലക്കഴുക്കോലിന്റെ പഴുതിൽ നിന്ന് ഓമഞ്ചിയുടെ പഴയൊരു ലങ്കോട്ടി (എലി പറ്റിച്ചതാണ്). ഉത്തരത്തിന്റെ വക്കിൽനിന്ന് ഒരു താക്കോൽ. (ആ താക്കോൽ ഓമഞ്ചി പണ്ടെങ്ങോ വെച്ചു മറന്നതാണ്. താക്കോൽ കാണാതായപ്പോൾ മരത്തിന്റെ പെട്ടി കുത്തിപ്പൊ ളിച്ചു. ആ പൊളിഞ്ഞ പെട്ടിയിൽ ഇപ്പോൾ ഓമഞ്ചി ഗന്ധർവ്വൻ മാസികയുടെ പഴയ ലക്കങ്ങൾ സൂക്ഷിച്ചുവരികയാണ്).
ഇനി തിരയുവാൻ പഴുതുകളൊന്നുമില്ല. ഇരുവരും വിഷണ്ണരായി നിന്നു. അപ്പോൾ വിഷാദമഗ്നമായ ഒരിളിയുമായി അങ്ങോട്ടു കയറി വന്നു കുറുപ്പ്.
ഓമഞ്ചി ബേജാറായി നില്ക്കുന്ന വേളയിലാണ് കുറുപ്പിന്റെ വരവ്. “എന്താ നമ്പ്യാരെ, വന്നത്?” ഓമഞ്ചി കുറുപ്പിന്റെ നേർക്കു നാറ്റി നോക്കി ക്കൊണ്ടു ചോദിച്ചു.
കുറുപ്പിന്നു പോട്ടെന്ന് ഒന്നും പറയാനില്ല. ഒന്നുകൂടി ഇടിച്ച് മിണ്ടാ നിന്നു.
ഏജൻസിക്ക് അടയ്ക്കാൻ ഒരു രണ്ടു റുപ്പിക പോരാതെവന്നിരിക്കുന്നു. രാധയ്ക്കൊരു പട്ടുകുപ്പായത്തുണിക്കു പണം കൊടുക്കാമെന്ന് ഓമഞ്ചി വാഗ്ദാനം ചെയ്തിരുന്നുവല്ലോ. അതു കിട്ടിയാൽ തൽക്കാലം തന്റെ കാര്യം ഒപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് കുറുപ്പ് ഓമഞ്ചിയെത്തേടി വന്നത്. പക്ഷേ, ഓമഞ്ചി അക്കാര്യം മറന്നുപോയിരിക്കുന്നു. അത് ഓർമ്മപ്പെടുത്താൻ കുറുപ്പിന്ന് ഒരു ജാള്യതയും,
"ഇവിടെ കാര്യം വിഷമസ്ഥിതിയായിട്ടുണ്ട് മാഷാ. ഓമഞ്ചി മുക്കു വക്രിച്ചുകൊണ്ട് ഒരനുനാസിക സ്വരത്തിൽ അറിയിച്ചു. “ഒരു നാറ്റം. “നാറ്റമോ, എന്തു നാറ്റമാണ്?' കുറുപ്പ് വിഷാദഭാവത്തോടെ തന്നെ
ചോദിച്ചു. “നിങ്ങൾക്ക് ഒരു നാറ്റവും തോന്നുന്നില്ലേ?"
കുറുപ്പും ഒന്നു നാറ്റിനോക്കാൻ ശ്രമിച്ചു: “എനിക്ക് കുറച്ചു ജലദോഷ മുണ്ട്. മൂക്കടഞ്ഞിരിക്കുന്നു എന്നാലും ഇവിടെ എന്തോ നാറുന്നുണ്ടെന്നു തോന്നുന്നു. കുറുപ്പ് നാലുപാടും നോക്കിക്കൊണ്ടു പറഞ്ഞു.
നിങ്ങൾക്കു തോന്നുന്ന നാറ്റം നിങ്ങളുടെ മൂക്കിലെ കെട്ട് മുളയും നാറ്റമായിരിക്കും. മുക്കും ഉറച്ചു കെട്ടാൽ വല്ലാത്ത നാറ്റമാണ്. ഓര പറഞ്ഞു.
കുറുപ്പ് ഒന്ന് ഇളിച്ചു.
“ഇത് ഒരു മിസ്റ്റിക് നാറ്റമാണ്. ഓമഞ്ചി തുടർന്നു: "ഈ മിസ്റ്റിക് നാറ്റമനുഭവിക്കാൻ ഭാഗ്യമില്ലാതെ നിങ്ങളുടെ മൂക്ക് അടഞ്ഞുപോയതിനു ഞാൻ വളരെ ഖേദിക്കുന്നു.
കുറുപ്പ് വീണ്ടുമൊന്നു ചിരിക്കാൻ ശ്രമിച്ചു. ഓമഞ്ചി പറഞ്ഞതൊന്നും കുറുപ്പിന്റെ മനസ്സിൽ കടന്നില്ല. രണ്ടു റുപ്പികയുടെ പ്രശ്നമാണ്. മനസ്സിൽ കിടന്നു കളിക്കുന്നത്.
“പ്രൈവറ്റ് ബുക്കുകൾ വല്ലതും വന്നിട്ടുണ്ടോ?” പെട്ടെന്ന് ഓമഞ്ചിയുടെ ചോദ്യം.
കുറുപ്പിന്റെ മുഖം തെളിഞ്ഞു. ഒരു യുക്തി തോന്നി
ഉണ്ട്
ങ്ഹും കൊണ്ടുവന്നിട്ടുണ്ടോ?”
“ഇല്ല. പണമയച്ചാൽ ഉടനെ വരും. “എന്താൺ ബുക്കിന്റെ പേർ
കുറുപ്പ് ഓഞ്ചിയുടെ കിട്ടിൽ എന്തോ മന്ത്രിച്ചു.
ഓമഞ്ചി കൈയിലെ മുളവടി ചുഴറ്റിക്കൊണ്ടു പൊട്ടിച്ചിരിച്ചു. "ജേഷ് നല്ല പേര്. പുസ്തകങ്ങൾക്കു പേരിടുന്നത് അങ്ങനെയായിരിക്കണം. പണം ഇപ്പോൾത്തന്നെ പിടിച്ചോളൂ എന്താണു വില്
രണ്ടുറുപിക
ഇതാ ഇപ്പോൾത്തന്നെ പിടിച്ചോളൂ.
ഓമഞ്ചി വടി താഴെയെറിഞ്ഞ് അകത്തു കടന്നു ചുമരിൽ തൂക്കിയിട്ടിരുന്ന തന്റെ ബ്രൗൺകോട്ട് പൊക്കിയെടുത്തു കീശയിൽ തപ്പി. തുടർന്ന് “അയ്യപ്പാ എന്ന ഉഗ്രമായൊരു വിളി.
അയ്യപ്പൻ ഓടിവന്നു നോക്കിയപ്പോൾ വലിയൊരു കൊങ്ങനെ രണ്ടു വിരലുകൾകൊണ്ടു തൂക്കിപ്പിടിച്ചു വിജയഭാവത്തിൽ ചിരിച്ചുകൊണ്ടു നില് ക്കുന്നു ഓമഞ്ചി.
“നോക്കെടാ അരിസ്റ്റോട്ടൽ, നോക്ക്, ഇവന്റെ നാറ്റമാണ്. ഇവൻ എന്റെ കോട്ടിന്റെ കീശയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മാർക്കറ്റിന്നരികിൽ ക്കൂടി വന്നപ്പോൾ ഇവനെ വില്ക്കാൻ വെച്ചിരിക്കുന്നതു കണ്ടു. വാങ്ങി. പന്ത ണ്ട്. സഞ്ചിയിൽ സ്ഥലമുണ്ടായിരുന്നില്ല. കടലാസ്സിൽ പൊതിഞ്ഞു കീശ യിലിട്ടു. പിന്നെ ഇന്നലെ അവന്റെ കാര്യമേ അങ്ങു മറന്നുപോയി ഇപ്പോൾ മനസ്സിലായോ എടാ ഹമുക്കേ, നാറ്റം എലിയുടേയും പൂച്ചയുടേയും പാമ്പി ന്റേയും ഒന്നുമല്ല. സാക്ഷാൽ ലോനിസ്റ്റർ വീരന്റെ നാറ്റമാണെന്ന് ഇവനെ കൊണ്ടുപോയി മാന്യമായ നിലയിൽ കുഴിച്ചിട്
അയ്യപ്പൻ ഒരു കൈകൊണ്ടു മൂക്കു പൊത്തിപ്പിടിച്ച് മറ്റേ കൈകൊണ്ട് ഓമഞ്ചിയുടെ കൈയിലെ ആനക്കൊനെ വാങ്ങി പറമ്പിന്റെ മൂലയിലേക്കു
നടന്നു. ഓമഞ്ചി പർസ് തുറന്നു രണ്ട് ഒറ്റയുറുപ്പിക നോട്ടുകളെടുത്തു കുറുപ്പിനു കൊടുത്തു. പിന്നെ എന്തോ ഓർത്തതുപോലെ കഷണ്ടി തലോടി നടന്നു ഹാ കുറുപ്പ്. രാധക്കുത്തിന്ന് ഞാനൊരു കുപ്പായശ്ശീല കൊടു
ക്കാമെന്നു പറഞ്ഞിട്ടില്ലേ? കിട്ടിയിട്ടില്ലല്ലോ?” "ഇല്ല" കുറുപ്പ് തലചൊറിഞ്ഞ ഒന്നു ചിരിച്ചു.
ഓമഞ്ചി പർസിൽനിന്നു മൂന്ന് ഒറ്റയറുപ്പിക നോട്ടുകൾകൂടി നുള്ളിയെടു കുറുപ്പിന്റെ നേർക്കു നീട്ടി.
“ഒരു വാര ഒന്നാംതരം പട്ടുശീല-മഞ്ഞപ്പട്ടുശീല എന്റെ വക രാധകുഞ്ഞിനു പ്രേസേന്റ്
മായി മഞ്ഞപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടുപറഞ്ഞു. മീൻ നാറുന്ന നോട്ടുകൾ വാങ്ങി കീശയിലിട്ട് കുറുപ്പ് വേഗം അവിടെ നിന്നിറങ്ങി.