ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെച്ച പ്രത മാസികകൾ ഇടതുകൈയിൽ മാറോടു ചേർത്തു പിടിച്ച് വലതുകൈത്ത ണ്ടിൽ പഴയൊരു ശീലക്കുടയും തൂക്കി കോലായിൽനിന്നു മുറ്റത്തേക്കിറ ഞാൻ ഭാവിച്ചപ്പോൾ രാധ തൂണും മറഞ്ഞുനിന്നുകൊണ്ടു മെല്ലെ സങ്കടം പറഞ്ഞു: "അച്ഛാ, എനിക്കൊരു ഫൗണ്ടൻപെന്നു വേണം ക്ലാറാട്ടിച്ചാ പറഞ്ഞു. എല്ലാരും ഫൗണ്ടൻ ന്നുകൊണ്ട് എഴുതണോന്ന്. കുപ്പോളെ ല്ലാരും ഫൗണ്ടൻന്നു വാങ്ങീട്ടുണ്ട്. എനിക്കും വേണം ഒന്ന്.
കുറുപ്പ് തിരിഞ്ഞുനിന്ന് മകളെ ഒന്നു നോക്കി. രാധ പാവാടയുടെ കീല ചുരുട്ടിപ്പിടിച്ചുകൊണ്ടാണു നിന്നിരുന്നത്. ആ പാവാടയുടെ കീഴ്ഭാഗം പല സ്ഥലത്തും പിഞ്ഞിക്കീറിയിരുന്നു. കുറുപ്പ് മനസ്സിൽ പറഞ്ഞു “കുട്ടിക്കു പൗണ്ടമ്പെന്നിനേക്കാൾ ഇപ്പോൾ ആവശ്യം ഒരു പുതിയ പാവാട യാണ്. പിന്നെ അല്പം ഒച്ചയെടുത്തുകൊണ്ടു ചോദിച്ചു: “എന്ത്, പൗണ്ട യെന്നോ?
രാധ മെല്ലെ ഒന്നു മൂളി.
“ഇപ്പളത്തെ ഒരു പഠിപ്പും പരിഷക്കാരോം. കുട്ട്യോള് പന പറ എന്നെഴു താൻ പഠിക്കുമ്പളക്കും വേണം പൗണ്ടന്ന് എഴുത്തു നന്നാവണങ്കില് ഷ്ടിൽ പോണ്ട് എഴുതി ശീലിക്കണം. ഞാൻ കടലാസ്സില് മാണി എഴുതിപ്പഠിച്ചത് എങ്ങന്യാണെന്ന് നിനക്കാ? തൂവലാണ്ട് കൃഷ്ണപ്പരു നിന്റെ തൂവലോ ണ്ട്. എന്നിട്ട് എന്റെ എഴുത്ത്.. ങ്ഹൂർഉം..." (കുറുപ്പ് ആ ഭാഗം തുടർന്നില്ല. കുറുപ്പിന്റെ കൈയക്ഷരം മഹാമോശമാണ്. പരുന്തിന്റെ കാലുകൊണ്ടു കുത്തിവരച്ചപോലെതന്നെയിരിക്കും. “ഹ്ങും. പൗണ്ട ന്നൊന്നും ഇപ്പം വേണ്ട. കുറച്ചു വല്യ ക്ലാസ്സിലെത്തീട്ടു മതി.” അതും പറഞ്ഞു കുറുപ്പ് മുറ്റത്തിറങ്ങി നടന്നു; ഒന്നു കാരമായി ഞരങ്ങുകയും ചെയ്തു. തന്റെ നിത്യദാരിദ്ര്യത്തെ ശപിച്ചുകൊണ്ടായിരുന്നു ആ രാധയ്ക്ക് പാവാടയും ഫൗണ്ടൻപെന്നും പൊൻ മാലയും എല്ലാം വാങ്ങിക്കൊ ടുക്കാൻ മോഹമില്ലാഞ്ഞിട്ടല്ല. രാധ അവളുടെ ആവശ്യങ്ങളും മോഹങ്ങളും അച്ഛനോടല്ലാതെ മറ്റാരോടു പറയും? രാധയുടെ മിഴികളിലേക്കു നോക്കു മ്പോൾ അവളുടെ അമ്മയെ ഓർത്തുപോകുന്നു. ലക്ഷ്മിയും തന്നോട് ഇടയ്ക്കൊക്കെ അങ്ങനെ ഓരോ ആഗ്രഹങ്ങൾ പകുതി കളിയായും പകുതി കാര്യമായും പറയാറുണ്ടായിരുന്നു. പലതും സാധിപ്പിച്ചുകൊടുക്കാൻ കഴി ഞ്ഞില്ല. അവൾ പരാതിപ്പെട്ടതുമില്ല. ചെറുപ്പന്നാൾ മുതൽക്കേ തന്നെ ഹിച്ചും വിശ്വസിച്ചും തന്റെ ദാരിദ്ര്യത്തെക്കുറിച്ചു നല്ലപോലെ മനസ്സിലാ ക്കിയുംകൊണ്ടുതന്നെയാണ് അച്ഛന്റെ ഓമനമരുമകളായ ലക്ഷ്മി തന്നെ കല്യാണം കഴിച്ചിരുന്നത്. ചുകന്ന കരയുള്ള ഒരു മഞ്ഞപ്പട്ടുസാരിയുടുത്ത് ഒരു സിനിമ കാണാൻ പോകണമെന്നായിരുന്നു ലക്ഷ്മിയുടെ ഒടുവിലത്തെ ആഗ്രഹം. അതും സാധിച്ചില്ല. രാധയെ പ്രസവിച്ച് ഒന്നരയും മുണ്ടും ഉടു
ത്തുകൊണ്ടുതന്നെ അവൾ കുഴിയിലേക്കു പോയി. വയലിൽ നിന്ന് ഒരു പശു വേലിക്കു മുകളിലൂടെ കഴുത്തു നീട്ടി നാക്കു കൊണ്ട് ഒരു തോട്ടവാഴയുടെ തല തട്ടിയെടുക്കാൻ നോക്കുന്നുണ്ടായിരുന്നു. കുറുപ്പ് കുട വാങ്ങികൊണ്ടു പശുവിനെ തെളിച്ചു. “രാധേ, നിന്റെ തോട്ട വാഴയെല്ലാം പയ്യ് തിന്നുപോയി' എന്നു വിളിച്ചുപറയുകയും ചെയ്തു.
രാധ ഓടിവന്നു നോക്കി. പെണ്ണുക്കത്തള്ളയുടെ കള്ളപ്പയ്ക്ക് കല്യാണി. രാധ ഒരു കല്ലെടുത്ത് ഏറുവെച്ചുകൊടുത്തു. അപ്പോഴേക്കും തോട്ടവാഴയുടെ ഒരു തിരുളും തൊള്ളയിലാക്കി പയ്യ് മറുകണ്ടം ചാടിക്കഴിഞ്ഞിരുന്നു. “ഈ ജന്തൂന്റെ കാല് തച്ചൊടിക്കാൻ ആരു?” രാധ പെണ്ണുക്കയുടെ
മുറ്റത്തിനുനേരെ തിരിഞ്ഞു വിളിച്ചു പറഞ്ഞു: “പയ്യിനെ പോറ്റാൻ കഴിയു ലെങ്കില് അതിനെ ഇറച്ചിക്കാരൻ മാപ്പിളയ്ക്ക് കൊടുക്കട്ടെ!" രാധ തലപോയ തോട്ടവാഴയെ സങ്കടത്തോടെ ഒന്നു നോക്കി. പൂവിടാ ഒരു മഞ്ഞത്തോട്ടവാഴച്ചെടിയായിരുന്നു അത്. അതു പോയി. റായ
തങ്ങളുടെ ലൈൻ മുറിയുടെ മുറ്റത്ത് രാധ കൗതുകമുള്ള ഒരു കൊച്ചു പൂന്തോട്ടം വളർത്തിവന്നിരുന്നു. അതവളുടെ ജീവനാണ്, റോസ്, വാടാമല്ലി, കാശിത്തുമ്പ, പതിറ്റടിമുല്ല. വസിപ്പൂവ് തുടങ്ങിയ പലതരം പൂച്ചെടികളും അതിൽ വാത്സല്യത്തോടെ നട്ടുപിടിപ്പിച്ചിരുന്നു. വലിയ രണ്ടു മഞ്ഞപ്പൂക്കൾ വിടർന്നു നിരക്കുന്ന ഒരു ഡേലിയാച്ചെടിയും ആ പൂന്തോട്ടത്തിന്റെ നടുവിൽ വിലസിയിരുന്നു (ഒന്നാം ബ്ലോക്കിൽ താമസിക്കുന്ന കറുപ്പാന്റെ മകൻ അ ക്കുടത്തിൽ പണിയെടുക്കുന്ന അപ്പുട്ടി അവൾക്ക് എവിടെനിന്നോ കൊണ്ടു വന്നു കൊടുത്തതായിരുന്നു ആ ഡേലിയക്കൊമ്പ്.) പെണ്ണുക്കത്തള്ളയുടെ ആടുകളെപ്പേടിച്ച് രാധ തന്റെ തോട്ടത്തിനു ചുറ്റും ഉറപ്പുള്ള ഒരു വേലി കെട്ടിയിരുന്നു. വയലിനപ്പുറത്തുള്ള കുന്നിൻ ചെരിവിലെ കുമ്പാരന്മാരുടെ മുറ്റത്തുനിന്ന് അവൾ ഉടഞ്ഞ ചട്ടികലങ്ങളുടെ നുറുങ്ങുകളും മറ്റും പെറുക്കി ക്കൊണ്ടുവന്നു ചെടികൾക്കു സ്വന്തം കലാബോധം പ്രതിഫലിപ്പിക്കുന്ന തടങ്ങൾ കെട്ടിക്കൊടുക്കും. പെണ്ണുക്കള്ളയോട് ഉള്ളുകൊണ്ട് അവൾക്കി മില്ലെങ്കിലും (ആ ബ്ലോക്കിൽ പോകരുതെന്ന് അച്ഛൻ അവളെ താക്കീതു ചെയ്തിട്ടുണ്ട്. തന്റെ തോട്ടത്തിലെ ചെടികൾക്കു വളം ചേർക്കാൻ പെണ്ണു ക്കയുടെ ആട്ടിൻ കൂട്ടിൽ നിന്ന് അവൾ ഇടയ്ക്കിടെ കാഷ്ഠം വാരിക്കൊണ്ടു വരാറുണ്ടായിരുന്നു. അഞ്ചാംബ്ലോക്കിലെ സൈമൻ മാഷറുടെ സേവപിടിച്ച് ഒരു പഴയ മരക്കഷണത്തിൽ ചുകന്ന അക്ഷരങ്ങളിൽ സമ്മതം കൂടാതെ
അകത്തു പ്രവേശിക്കരുത്' എന്നൊരു ബോർഡ് എഴുതിച്ചതും അവൾ തന്റെ തോട്ടത്തിന്റെ മുള്ളുവാതിലിനു മീതെ പ്രദർശിപ്പിച്ചിരുന്നു. രാധ പക്കത്തിയുടെ പയ്യ് ചവിട്ടിപ്പൊളിച്ച വേലിയുടെ ഭാഗം
നേരെയാക്കി തോട്ടവാഴയെ ഒന്നു തൊട്ടുഴിഞ്ഞു തിരിഞ്ഞുനിന്നപ്പോൾ അച്ഛൻ വീണ്ടും വീട്ടിലേക്കു വരുന്നതു കണ്ടു. കൂടെ കോട്ടും കുടയും സഞ്ചിയ മായി ഒരു കൂറ്റൻ മനുഷ്യനുമുണ്ട്. കൃഷ്ണക്കുറുപ്പു മടങ്ങിവന്നപാടെ എന്തോ എടുക്കാൻ അകത്തേക്കു കടന്നുപോയി. ആ തടിയൻ ഓമഞ്ചി വലത്തെ ചുമലിൽ കുടയും ചെരിച്ചുവച്ച് ഇടത്തെ കൈയിൽ ചാക്കുസഞ്ചിയും തൂക്കി തോട്ടത്തിനരികെ തങ്ങിനിന്ന് രാധയെ ഒന്നു നോക്കി. ഇരുനിറത്തിലുള്ള ചെറിയ വട്ടമുഖവും പുരുണ്ട തലമുടിയും പീലിച്ചിറകുകൾ വിടർത്തി പറ ക്കാൻ ഭാവിക്കുംപോലെ തോന്നുന്ന അഴകുള്ള വലിയ മിഴികളും പ്രദർശി പ്പിച്ചു നില്ക്കുന്ന ആ കൊച്ചുപെൺകുട്ടിയെ വാത്സല്യം കലർന്ന എന്തോ പൂർവ്വ സ്മരണയോടെ ഓമഞ്ചി കണ്ണിമയ്ക്കാതെ നോക്കി. പിന്നെ അയാൾ ആ മകളെ തട്ടിത്തെറിപ്പിക്കുന്ന മട്ടിൽ തലയൊന്നു കുലുക്കി
"തോട്ടം ജോറായിട്ടുണ്ട്. ഓമഞ്ചി നാക്കുകൊണ്ടു മേൽച്ചുണ്ടൊന്നു ചൊറിഞ്ഞ് വീണ്ടും തലകുലുക്കി മഞ്ഞപ്പല്ലുകൾ കാട്ടി ഒന്നു ചിരിച്ചു: "ഇത് ആരുണ്ടാക്കിയ തോട്ടമാണ്
"ഇത് എന്റെ സ്വന്തം തോട്ടമാണ്. രാധ അഭിമാനം നടിച്ചുകൊണ്ട്
പറഞ്ഞു. “ദേഷ്, മിടുക്കത്തി. കുട്ടി കുറുപ്പിന്റെ മകളാണോ?'
“ഉം.” പെട്ടെന്ന് രാധ പാവാടയുടെ കീല ചുരുട്ടി കൈയിൽ ഒതുക്കി
പിടിച്ചു. “എന്താ പേര്?”
"0"
“രാധക്കുഞ്ഞ് ഏതു ക്ലാസ്സിലാണു പഠിക്കുന്നത്?”
“അഞ്ചാംക്ലാസ്സിൽ. രാധ താഴെ നോക്കിക്കൊണ്ടു പറഞ്ഞു. അപ്പോൾ റോസിച്ചെടിയുടെ ഒരിലയിൽ പറ്റിനിലിക്കുന്ന ഒരു ചെറിയ പച്ചപ്പുഴു അവളുടെ ദൃഷ്ടിയിൽപ്പെട്ടു. ഒരർക്കിൽക്കൊണ്ട് അതിനെ തോണ്ടിയെടുത്തു ദൂരെ വയലിലേക്കു വലിച്ചെറിഞ്ഞു.
“പുഴുവാണോ? പുഴുവിനെ ഉടൻ തീയിട്ടു കൊണ്ടും വലിച്ചെറിഞ്ഞാൽ അതു വീണ്ടും ഇഴഞ്ഞു വന്നുകൂടും. ഓമഞ്ചി ഉപദേശിച്ചു കൊടുത്തു. റോസച്ചെടി കണ്ടപ്പോൾ ഓമഞ്ചി ഇളകി. അയാൾ തോട്ടവളപ്പിലേക്കു കടക്കാൻ ഭാവിച്ചു. മുള്ളുവാതിൽ തുറന്നിട്ടിരുന്നു. അതിന്റെ മുകളിലേ ബോർഡ് കണ്ട് ഓമയി ചിരിച്ചുപോയി! "ദയവുചെയ്ത് ഈ തോട്ടത്തിൽ പ്രവേശിക്കാൻ ഒന്നു സമ്മതം തരാമോ?” ഓമഞ്ചി ചുമലു കുനിച്ചു വിനീത സ്വരത്തിൽ ചോദിച്ചു.
രാധ അല്പം നാണം കലർന്ന് ഒന്നു പുഞ്ചിരിതൂകി. അവൾ പുഞ്ചിരി തുകിയപ്പോൾ അവളുടെ കവിളുകളിലെ നുണക്കുഴിയും വായിൽ മുകൾ വരിയിൽ ഇടതുഭാഗത്തെ ഒരു ചെറിയ കോമ്പല്ലും തെളിഞ്ഞുകാണു ന്നുണ്ടായിരുന്നു. “എന്താ, തോട്ടം മദാമ്മയ്ക്ക് സമ്മതമാണോ?” ഓഞ്ചി മുള്ളുവാതിലിനരികെ നിന്നു വീണ്ടും വിളിച്ചുചോദിച്ചു.
രാധയുടെ നാണം കുണുങ്ങൽ ക്ഷണികമായിരുന്നു. അവൾ നിവർന്നു നിന്നു ഗൗരവം നടിച്ചുകൊണ്ടു പറഞ്ഞു." ഓ, കുടക്കാം. പക്ഷേ, ആ സഞ്ചിയും കുടയും പുറത്തുവെച്ചിട്ടു കടന്നാൽ മതി.''
“ഓ, അങ്ങനെ ചെയ്യാം. എന്റെ കുടവയ!” അതു കേട്ട് രാധ ചിരിച്ചു പോയി. ആ ചിരി പെട്ടെന്നു മാഞ്ഞു. അവൾ ഒരു വല്ലായ്മയോടെ ഓമഞ്ചിയെ ഒന്നു നോക്കി. അയാൾ അനുസരണമുള്ള ഒരു കുട്ടിയെപ്പോലെ ആ കുടയും സഞ്ചിയും മൂക്കുവാതിലിനരികെ വെച്ചു തോട്ടത്തിലേക്കു കടന്നുവരുന്ന താണ്. അവൾ കണ്ടത്. തന്റെ തമാശവാക്കുകൾ വിശ്വസിച്ച് ആ ഭിണ ക്കൻ ആരാണപ്പാ ഈ ഭീമൻ അങ്ങനെ ചെയ്യുമെന്ന് അവൾ തെല്ലും കരുതിയിരുന്നില്ല.
അപ്പോഴേക്കും കുറുപ്പ് എന്തോ ഒരു പുസ്തകവും കൈയിലെടുത്തു മുറ്റത്തേക്കു വന്നു.
“എന്താ രാധയുടെ തോട്ടം പരിശോധിക്കുകയാണോ?' കുറുപ്പ് ചിരിച്ചു കൊണ്ടു ചോദിച്ചു: “അവൾക്കു തോട്ടപ്പണിയിൽ വലിയ കമ്പമാണ്.
കുറുപ്പു ചോദിച്ചത് ഓമഞ്ചി കേട്ടില്ലെന്നു തോന്നുന്നു. അയാൾ രാധയുടെ റോസച്ചെടിയുടെ അടുക്കൽ കുനിഞ്ഞുനിന്നു ശ്രദ്ധയോടെ ചില ഗവേഷണ ഞങ്ങൾ നടത്തുകയായിരുന്നു. റോസച്ചെടി സമൂലം ഒന്നു നോക്കി. ഒരില നുള്ളി മാണിച്ചു. പിന്നെ അതിന്റെ കൊമ്പിൽ വിരിയാറായിനിരിക്കുന്ന ഒരു കൊച്ചു
പൂവിന്റെ മുമ്പിൽ കുമ്പിട്ടു നമസ്കരിച്ചു. “ടീ റോസ്സാണ്. ഹൈബ്രിഡ് ടി റോസ്. ഇതെവിടന്നു കിട്ടി?” അയാൾ എഴുന്നേറ്റു നിന്ന് രാധയോടു ചോദിച്ചു.
“ഇതെനിക്ക് അപ്പുട്ടി കൊണ്ടത്തന്നതാണ്. അപ്പുട്ടിയുടെ മുറ്റത്തുള്ള റോസച്ചെടിയുടെ കമ്പാണ്. “അങ്, ഹാങ്!” ഓമഞ്ചി അർത്ഥഗർഭമായി ഒന്നു മൂളി. ഓമഞ്ചിയുടെ
റോസ്ഗാർഡനിൽ മാത്രമേ ആ ജാതി റോസുള്ളു. അതൊരു പുതിയതരം
ഹൈബ്രിഡ് റോസാണ്. പൂ വിരിഞ്ഞാൽ അതിൽ നിന്ന് മുന്തിയ തേയില പ്പെട്ടി തുറക്കുമ്പോഴുള്ളപോലത്തെ ഒരു ഗന്ധം പ്രസരിച്ചുകൊണ്ടിരിക്കും. അപ്പുട്ടി അച്ചുക്കൂടത്തിൽ നിന്ന്, പി. അയ്യപ്പൻ' എന്ന അഞ്ച് പഴയ മലയാളം ടൈപ്പുകൾ അയ്യപ്പനു കൊണ്ടുവന്നു കൊടുത്തതിന്റെ ഫലമായി അയ്യപ്പൻ ഓമഞ്ചിയുടെ തോട്ടത്തിൽനിന്ന് ഇിക്കൊണ്ടുവന്നു സമ്മാ നിച്ചതായിരുന്നു ആ ടി റോസ് . അതുണ്ടോ രാധ അറിയുന്നു പക്ഷേ, ഓമഞ്ചി ആ സംശയം മനസ്സിൽ വെച്ചതേയുള്ളു.
“ഈ ചെടിക്കു ചായച്ചണ്ടി വളമിട്ടാൽ ധാരാളം പൂക്കളുണ്ടാകും. ഓമഞ്ചി രാധയെ ഉപദേശിച്ചു.
“പുഴു വരുന്നതു തടയാൻ എന്താണു മരുന്ന്?” രാധ ചോദിച്ചു. “പുകയില്ല. ബീഡിപ്പുകയിലയായാലും മതി വെള്ളത്തിലിട്ട് ആ നീര് കുറേശ്ശെ ഇലകളിൽ കുടഞ്ഞുകൊടുത്താൽ പുഴു വരില്ല.
“ഫിൾ ൾ ഹം!” രാധ ഞെട്ടിപ്പോയി. ഓമഞ്ചി പൊടിവലിച്ചു തുമ്മിയ കോലാഹലമായിരുന്നു. ഒരു തല്ക്കാല പരിഹാരമെന്ന നിലയിൽ കുറച്ചു പുകലപ്പൊടിയെടുത്ത് അയാൾ ആ റോസിക്കമ്പുകളിൽ വിതറിയി ടുകയും ചെയ്തു.
രാധയ്ക്കു ചെടിവളർത്തലിനെപ്പറ്റി പിന്നെയും കുറെ ഉപദേശങ്ങൾ ആരായണമെന്നുണ്ടായിരുന്നു. അപ്പോഴേക്കും ഓമഞ്ചി നടന്നു കഴിഞ്ഞു. മുള്ളുവാതിലിനടുക്കെ നിന്ന് കുറുപ്പ്, വെണ്ണക്കടലാസ്സിൽ ഭദ്രമായി
പൊതിഞ്ഞ ഒരു മഞ്ഞപ്പുസ്തകം അയാളുടെ കൈയിൽ കൊടുക്കുന്നതും അവർ തമ്മിൽ എന്തോ സ്വകാര്യം സംസാരിക്കുന്നതും പിന്നെ അയാൾ കീശയിൽ കൈയിട്ട് അഞ്ചുറുപ്പികയുടെ ഒരുനോട്ട് കുറുപ്പിനു കൊടുക്കു ന്നതും ആ മഞ്ഞപ്പുസ്തകം തന്റെ ചാക്കുസഞ്ചിയിൽ നിക്ഷേപിക്കുന്നതും അവൾ കണ്ടു. ആ മഞ്ഞപ്പുസ്തകത്തിന്റെ ചട്ടയിൽ തുണിയും മറവു ന്നുമില്ലാതെ തെളിഞ്ഞു കത്തിനില്ക്കുന്ന ഒരു തടിച്ച പെണ്ണിന്റെ ചിത്രവും
അവൾ ഒരുനോക്കു കണ്ടിരുന്നു. ഓമഞ്ചി രാധയെ വിളിച്ചു. രാധ അരികിൽ വന്നു നിന്നു. ഓമഞ്ചി സഞ്ചി യിൽ കൈയിട്ട് ഒരു വലിയ പാറയി എടുത്ത് രാധയുടെ നേർക്കു നീട്ടി.
രാധ വാങ്ങാൻ മടിച്ചു.
കുറുപ്പ് ചിരിച്ചുകൊണ്ടുപദേശിച്ചു. “വാങ്ങിക്കോ മോളേ, ലാസർ സാറിന്റെ സഞ്ചിയിൽനിന്ന് ഒരുമണി കടലക്കപോലും അങ്ങനെ ആർക്കും കിട്ടുകയില്ല. അതു കേട്ട് ഓമഞ്ചി പൊട്ടിച്ചിരിച്ചു. നുണക്കുഴിയും കൊമ്പലും കാണിച്ചു പുഞ്ചിരിയിട്ടുകൊണ്ട് രാധ ഓമഞ്ചിയുടെ ഓറഞ്ചു വാങ്ങി കെ
യിൽ വെച്ചു. “രാധക്കുഞ്ഞ്, പോട്ടെ. നിന്റെ തോട്ടം കാണാൻ ഞാൻ ഇനിയും വരു ന്നുണ്ട്. കേട്ടോ?"
പടിയിറങ്ങിപ്പോകുമ്പോൾ ഓമഞ്ചി കുറുപ്പിനോടു പറഞ്ഞു: "എനിക്കൊരു കൊച്ചനിയത്തി ഉണ്ടായിരുന്നു. ഇതേ നിറം, ആകൃതി. ഇതേ മുഖച്ഛായ രാധക്കുത്തിന്റെ നുണക്കുഴിയും കൊന്തപ്പവും കൂടി അവൾക്കുണ്ടായിരുന്നു. റോസി എന്നായിരുന്നു പേര്... പത്തിരുപതു കൊല്ലം മുമ്പാണ്... അവൾ കുളത്തിൽ വീണു മുങ്ങിമരിച്ചു.
അന്നു രാത്രി കുറുപ്പ് വീട്ടിൽ വന്നപ്പോൾ രാധ ഉറങ്ങിക്കഴിഞ്ഞിരുന്നു. അയാൾ മകളെ വിളിച്ചുണർത്തി ഒരു സമ്മാനം കൈയിൽ വെച്ചുകൊടുത്തു. പൊന്നിന്റെ നിറമുള്ള ക്ലിപ്പോടുകൂടിയ ഒരു ചെറിയ ചുകന്ന ഫൗണ്ടൻപെൻ.