കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉക്കുനായർ തെരുവിൽ വെച്ചു കുറുപ്പിനെ അറസ്റ്റ് ചെയ്ത് ഇവരുടെ മുമ്പിൽ ഹാജരാക്കി.
പഴയ നീലക്കാർഡ് ബോർഡുചട്ടയ്ക്കുള്ളിൽ പത്രങ്ങൾ ഒതുക്കി കക്ഷ ത്തിൽ വെച്ച് കുറുപ്പ്, ഇൻസ്പെക്ടർ രാമസ്വാമിയുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്നു. കുറുപ്പ് അടിമുതൽ മുടിവരെ വിറയ്ക്കുന്നുമുണ്ടായിരുന്നു. ചുമരിലെ തോക്കുകളും ബയനറ്റുകളും കയ്യാമങ്ങളും ഒന്നുരണ്ടു പോലീസുകാരും
“എന്ന ചാർ!” ഇൻസ്പെകരുടെ ചോദ്യം.
“സർ, രാജദ്രോഹം. ഡീഷൻ തന്നെ.” ഹെഡ് കാൺസ്റ്റബിൾ ഉ നായർ മുന്നോട്ടു നീങ്ങിനിന്ന് അറിയിച്ചു. “അപ്പിടിയാ ഇൻസ്പെക്ടർ കുറുപ്പിനെ രൂക്ഷമായൊന്നു നോക്കി.
കുറുപ്പ് മൂത്രമൊഴിച്ചില്ലെന്നേയുള്ളു. സംഭവം വിവരിച്ചുകൊടുക്കാൻ ഇൻ കടർ ഹെഡ്കാൺസ്റ്റബിളിനോട് ആംഗ്യം കാട്ടി ആവശ്യപ്പെട്ടു. ഉക്കുനായർ സംഭവം വിവരിച്ചുകൊടുത്തു.
“സാർ, ജർമൻ പട്ടാളം ഇന്ത്യയിൽ എത്തിപ്പോയി എന്ന് ഇവൻ തെരുവു നീളെ വിളിച്ചുപറഞ്ഞു നടക്കുന്നു. ജനങ്ങൾ പേടിച്ച് ഓട്ടം തുടങ്ങിയിരിക്കുന്നു.
ഇൻസ്പെക്ടർ രാമസ്വാമി അതു കേട്ട് അമ്പരന്നുപോയി. ശരിയായ ഒരു ജർമൻ ചാരനെ കൈയിൽ കിട്ടിയപോലെ അയാൾ പല്ലു ഞെരിച്ച് മുഷ്ടി ചുരുട്ടി.
അടി വീണില്ലെങ്കിലും കുറുപ്പിന്റെ മുതുകത്ത് ഒരു തരിപ്പ് അനുഭവപ്പെട്ടു. “എടാ, നീ അപ്പടി ശൊല്ലിയാച്ചാ?“ ഇൻസ്പെക്ടർ കുറുപ്പിന്റെ മൂക്കിനു നേർക്കു ചൂണ്ടിക്കൊണ്ടു ചോദിച്ചു.
"ജർമൻ കാർ ഇന്ത്യയിലേക്ക് അങ്ങനെയേ ഞാൻ പറഞ്ഞിട്ടുള്ള എജമാന്നേ." കുറുപ്പ് ഇൻസ്പെക്ടറെ കുമ്പിട്ടു തൊഴുതുകൊണ്ടു പറഞ്ഞു.
ശരിയാണ്. ജർമൻ പട്ടാളക്കാർ ഇന്ത്യയിലേക്ക്' എന്നുതന്നെയാണ് കുറുപ്പ് വിളിച്ചുപറഞ്ഞിരുന്നത്. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരി ക്കുന്ന കാലം. ബ്രിട്ടീഷുകാർ പിൻവാങ്ങൽ പ്രസ്ഥാനമാരംഭിച്ച ദുർഘട സന്ധി. അപ്പോഴാണ് കുറുപ്പ് തെരുവുനില്ലെ ആ ചൂടുള്ള വാർത്ത വിളി കൊടുത്തത് ജർമൻ പട്ടാളക്കാർ ഇന്ത്യയിലേക്ക് കാര്യം വിഷമസ്ഥിതി.
“എജമാ, പതത്തിൽ അച്ചടിച്ച് ന്യൂസ് മാത്രമേ ഞാൻ വിളിച്ചു പറ ഞ്ഞിട്ടുള്ളു. കുറുപ്പ് തന്റെ നിരപരാധിത്വം വ്യക്തമാക്കി. “വാട്ട് നോൻസൻസ് പത്രത്തിൽ അപ്പടി ന്യൂസ് പബ്ലിഷ് ചെയ്തിരി ക്താ?" ഇൻസ്പെക്ടരുടെ ചോദ്യം.
“അതേ ജമാ അങ്ങനെതന്നെ അച്ചടിച്ചിട്ടുണ്ട്. കുറുപ്പ് ആ
വാർത്തയുടെ ഭാഗം പ്രതത്തിൽ തൊട്ടുകാണിച്ചുകൊടുത്തു. “ഒരു ചെറിയ സംഘം ജർമൻ യുദ്ധത്തടവുകാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ട്. അങ്ങനെയായിരുന്നു ആ വാർത്താശകലം.
ഇൻസ്പെക്ടർക്കു കാര്യം മനസ്സിലായി. അയാൾ ഒരു സാഹിത്യസി കൻ കൂടിയായിരുന്നു. അതുകൊണ്ട് കുറുപ്പ് തൽക്കാലം രക്ഷപ്പെട്ടു.
ഇനി ഇങ്ങനെ രാജദ്രോഹം വിളിച്ചുപറഞ്ഞാൽ അഞ്ചു കൊല്ലം കഠിന തടവു കിട്ടുമെന്ന് ഓർമയിരിക്കട്ടെ എന്നൊരു താക്കീതോടുകൂടി ഇൻസ്പെ കടൽ കുറുപ്പിനെ വിടാൻ പിപിച്ചു.
അവനെ രണ്ടു പൊട്ടിക്കാൻ കൂടി അവസരം കിട്ടാതെ അങ്ങനെ വിട്ടയച്ച തിൽ ഹെഡ്കാൺസ്റ്റബിൾ ഉക്കുനായർക്കു വലിയ നിരാശയുണ്ടായിരുന്നു. അയാൾ കുറുപ്പിനെ സ്റ്റേഷൻ പടിക്കൽ കൊണ്ടുചെന്നു വിട്ട് ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നീ പൊയ്ക്കോ. നിന്നെ ഇനിയും എന്റെ കൈയിൽ
അങ്ങനെ കുറുപ്പ് ആ തെരുവുമൂലയിൽ വന്നു നില്ക്കുകയാണ്. പത്രങ്ങൾ ഇനിയും കുറെയെണ്ണം ബാക്കിയുണ്ട്. എന്നാൽ, വിളിച്ചു പറയാൻ ഒന്നും തോന്നുന്നില്ല. കുറുപ്പ് വിഷാദത്തോടെ നാലുപാടും നോക്കി.
പെട്ടെന്നു കുറുപ്പ് ആ തെരുവിന്റെ മൂലയിൽ നിന്ന് ഒരു സ്റ്റേഷനറി പ്പീടികയുടെ മറവിലേക്കു മാറിനിന്നുകളഞ്ഞു.
രാധ സ്കൂൾ വിട്ടു വരുന്നത് കുറുപ്പിന്റെ കണ്ണിൽ പെട്ടിരുന്നു. കൂട്ടു കാരികളുടെ മുമ്പിൽ വെച്ചു തന്റെ അച്ഛനെ ഈ വേഷത്തിൽ കാണുന്നത അവൾക്കൊരു കുറച്ചിലായി തോന്നിയെങ്കിലോ എന്നായിരുന്നു കുറുപ്പിന്റെ ശങ്ക. അതുകൊണ്ടാണ് പെട്ടെന്ന് മാറിക്കളഞ്ഞത്,
പീടികയുടെ മറവിൽ പറ്റിനിന്നുകൊണ്ട് അയാൾ പുതിയ വാത്സല്യ ത്തോടെ നോക്കി. അവളുടെ കൂടെ രണ്ടു പെൺകുട്ടികളുണ്ട്. റിക്ഷാക്കാരൻ
കണ്ണന്റെ മകളാണ് ഒന്ന്. മറ്റേ പെൺകുട്ടി ആരാണെന്നറിഞ്ഞുകൂടാ. ആ രണ്ടു പെൺകുട്ടികൾക്കും പട്ടുപാവാടയും പുതിയ മോറിലുള്ള കുപ്പാ യവും ഉണ്ട്. കഴുത്തിൽ ആഭരണങ്ങളും. രാധയുടെ ബ്ലൗസിന്റെ ചുമൽ കീറിയിട്ടുണ്ട്. താതരം ചീട്ടികൊണ്ടു തയ്പിച്ച പാവാടയുടെ ചായം കലങ്ങി വല്ലാതെയായിട്ടുണ്ട്. റിക്ഷാക്കാരന്റെ മകൾക്കുപോലും നല്ല ഉടുപ്പും കുറച്ചെങ്കിലും ആഭരണങ്ങളുമുണ്ട്. തന്റെ മകൾക്കു മുഖത്ത് ഒരു പുഞ്ചിരി യല്ലാതെ വേറെ ലങ്കാരവുമില്ല. അവൾക്കു മോഹമില്ലാഞ്ഞിട്ടല്ല. അച്ഛനു കഴിവില്ലാത്തതുകൊണ്ട്. അവളെ വിദ്യാഭ്യാസം ചെയ്യിക്കാൻ തന്നെ എന്തു പാടു പെടുന്നുണ്ടെന്നോ? കാലണപ്പത്രങ്ങൾ വിറ്റുകിട്ടിയ കമ്മീഷൻ കൊണ്ടു കുടുംബം പുലർത്തണം; മകളെ സ്കൂളിലയയ്ക്കണം. അതിനിടയിൽ രാജാഹം വിളിച്ചു പോകേണ്ടി വന്നു. പറഞ്ഞു എന്ന ചാർജിൽ പോലീസ് സ്റ്റേഷനിലും
രാധയും കൂട്ടുകാരികളും തമ്മിൽ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടു കടന്നുപോയി.
പെട്ടെന്ന് കുറുപ്പിന് ഓർമവന്നു, രാധയ്ക്ക് സ്കൂളിൽ ഫീസ് കൊടു ക്കേണ്ടുന്ന അവസാനതീയതി നാളെയാണെന്ന്. പത്രം ബാക്കിയുള്ളത് എങ്ങനെയെങ്കിലും വിറ്റഴിക്കണം.
കുറുപ്പ് പത്രത്തിലെ വാർത്തകൾ വീണ്ടുമൊന്നു പരിശോധിച്ചു. തെരുവിന്റെ മൂലയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് ഒരു പുതിയ ജീവൻ വീണുകിട്ടിയമട്ടിൽ കുറുപ്പ് ഉറക്കെ വിളിതുടങ്ങി
“ഭാര്യയെ ആറു റുപ്പികയ്ക്കു വിറ്റു മുൻമന്ത്രി മേനോൻ കാശിക്കു പോയി. കാര്യം വിഷമസ്ഥിതി പേപ്പർ കാലണ മുൻമന്ത്രി മേനോന്റെ ഗതികേട് ആളുകളെ ആകർഷിച്ചു; അമ്പരപ്പിച്ചു.
മുൻമന്ത്രി മേനോൻ സ്വത്തുക്കളെല്ലാം കടത്തിലായി പാപ്പരായിത്തീർന്ന കഥ പലർക്കും അറിയാമായിരുന്നു. പക്ഷേ, സ്വന്തം ഭാര്യയെ വെറും ആറു റുപ്പികയ്ക്കു വിറ്റ് കാശിയിലേക്കോടിപ്പോകത്തക്ക ഗതികേട് അയാൾക്കു വന്നു ചേർന്നുവെന്നോ? വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ?
പത്തു മിനിറ്റുകൊണ്ടു പത്രം മുഴുവനും വിറ്റു. പത്രം മുഴുവനും വായിച്ചു നോക്കിയപ്പോഴാണു ചിലർക്കു മനസ്സിലായത്, പഹയൻ പറ്റിച്ചുവെന്ന്. വാർത്തകൾ വാസ്തവം തന്നെയായിരുന്നു. സൂറത്തിൽ ഒരാൾ തന്റെ ആദ്യ ഭാര്യയെ ആറു റുപ്പികയ്ക്കു വിറ്റു എന്നായിരുന്നു ഒരു വാർത്ത. മുൻമന്ത്രി മേനോൻ കാശിയിൽ തീർത്ഥാടനത്തിനു പുറപ്പെട്ടുപോയിരിക്കുന്നു എന്നാ യിരുന്നു മറ്റൊരു വാർത്ത, കുറുപ്പ് ഈ രണ്ട് വാർത്തകളും ഒരേസമയത്തു വിളിച്ചു പറഞ്ഞുവെന്നു മാത്രം.
ഇൻസ്പെക്ടർ രാമസ്വാമി അതു കേട്ട് അമ്പരന്നുപോയി. ശരിയായ ഒരു ജർമൻ ചാരനെ കൈയിൽ കിട്ടിയപോലെ അയാൾ പല്ലു ഞെരിച്ച് മുഷ്ടി ചുരുട്ടി.
അടി വീണില്ലെങ്കിലും കുറുപ്പിന്റെ മുതുകത്ത് ഒരു തരിപ്പ് അനുഭവപ്പെട്ടു. “എടാ, നീ അപ്പടി ശൊല്ലിയാച്ചാ?“ ഇൻസ്പെക്ടർ കുറുപ്പിന്റെ മൂക്കിനു നേർക്കു ചൂണ്ടിക്കൊണ്ടു ചോദിച്ചു.
"ജർമൻ കാർ ഇന്ത്യയിലേക്ക് അങ്ങനെയേ ഞാൻ പറഞ്ഞിട്ടുള്ള എജമാന്നേ." കുറുപ്പ് ഇൻസ്പെക്ടറെ കുമ്പിട്ടു തൊഴുതുകൊണ്ടു പറഞ്ഞു.
ശരിയാണ്. ജർമൻ പട്ടാളക്കാർ ഇന്ത്യയിലേക്ക്' എന്നുതന്നെയാണ് കുറുപ്പ് വിളിച്ചുപറഞ്ഞിരുന്നത്. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരി ക്കുന്ന കാലം. ബ്രിട്ടീഷുകാർ പിൻവാങ്ങൽ പ്രസ്ഥാനമാരംഭിച്ച ദുർഘട സന്ധി. അപ്പോഴാണ് കുറുപ്പ് തെരുവുനില്ലെ ആ ചൂടുള്ള വാർത്ത വിളി കൊടുത്തത് ജർമൻ പട്ടാളക്കാർ ഇന്ത്യയിലേക്ക് കാര്യം വിഷമസ്ഥിതി.
“എജമാ, പതത്തിൽ അച്ചടിച്ച് ന്യൂസ് മാത്രമേ ഞാൻ വിളിച്ചു പറ ഞ്ഞിട്ടുള്ളു. കുറുപ്പ് തന്റെ നിരപരാധിത്വം വ്യക്തമാക്കി. “വാട്ട് നോൻസൻസ് പത്രത്തിൽ അപ്പടി ന്യൂസ് പബ്ലിഷ് ചെയ്തിരി ക്താ?" ഇൻസ്പെക്ടരുടെ ചോദ്യം.
“അതേ ജമാ അങ്ങനെതന്നെ അച്ചടിച്ചിട്ടുണ്ട്. കുറുപ്പ് ആ
വാർത്തയുടെ ഭാഗം പ്രതത്തിൽ തൊട്ടുകാണിച്ചുകൊടുത്തു. “ഒരു ചെറിയ സംഘം ജർമൻ യുദ്ധത്തടവുകാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ട്. അങ്ങനെയായിരുന്നു ആ വാർത്താശകലം.
ഇൻസ്പെക്ടർക്കു കാര്യം മനസ്സിലായി. അയാൾ ഒരു സാഹിത്യസി കൻ കൂടിയായിരുന്നു. അതുകൊണ്ട് കുറുപ്പ് തൽക്കാലം രക്ഷപ്പെട്ടു.
ഇനി ഇങ്ങനെ രാജദ്രോഹം വിളിച്ചുപറഞ്ഞാൽ അഞ്ചു കൊല്ലം കഠിന തടവു കിട്ടുമെന്ന് ഓർമയിരിക്കട്ടെ എന്നൊരു താക്കീതോടുകൂടി ഇൻസ്പെ കടൽ കുറുപ്പിനെ വിടാൻ പിപിച്ചു.
അവനെ രണ്ടു പൊട്ടിക്കാൻ കൂടി അവസരം കിട്ടാതെ അങ്ങനെ വിട്ടയച്ച തിൽ ഹെഡ്കാൺസ്റ്റബിൾ ഉക്കുനായർക്കു വലിയ നിരാശയുണ്ടായിരുന്നു. അയാൾ കുറുപ്പിനെ സ്റ്റേഷൻ പടിക്കൽ കൊണ്ടുചെന്നു വിട്ട് ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നീ പൊയ്ക്കോ. നിന്നെ ഇനിയും എന്റെ കൈയിൽ
അങ്ങനെ കുറുപ്പ് ആ തെരുവുമൂലയിൽ വന്നു നില്ക്കുകയാണ്. പത്രങ്ങൾ ഇനിയും കുറെയെണ്ണം ബാക്കിയുണ്ട്. എന്നാൽ, വിളിച്ചു പറയാൻ ഒന്നും തോന്നുന്നില്ല. കുറുപ്പ് വിഷാദത്തോടെ നാലുപാടും നോക്കി.
പെട്ടെന്നു കുറുപ്പ് ആ തെരുവിന്റെ മൂലയിൽ നിന്ന് ഒരു സ്റ്റേഷനറി പ്പീടികയുടെ മറവിലേക്കു മാറിനിന്നുകളഞ്ഞു.
രാധ സ്കൂൾ വിട്ടു വരുന്നത് കുറുപ്പിന്റെ കണ്ണിൽ പെട്ടിരുന്നു. കൂട്ടു കാരികളുടെ മുമ്പിൽ വെച്ചു തന്റെ അച്ഛനെ ഈ വേഷത്തിൽ കാണുന്നത അവൾക്കൊരു കുറച്ചിലായി തോന്നിയെങ്കിലോ എന്നായിരുന്നു കുറുപ്പിന്റെ ശങ്ക. അതുകൊണ്ടാണ് പെട്ടെന്ന് മാറിക്കളഞ്ഞത്,
പീടികയുടെ മറവിൽ പറ്റിനിന്നുകൊണ്ട് അയാൾ പുതിയ വാത്സല്യ ത്തോടെ നോക്കി. അവളുടെ കൂടെ രണ്ടു പെൺകുട്ടികളുണ്ട്. റിക്ഷാക്കാരൻ
കണ്ണന്റെ മകളാണ് ഒന്ന്. മറ്റേ പെൺകുട്ടി ആരാണെന്നറിഞ്ഞുകൂടാ. ആ രണ്ടു പെൺകുട്ടികൾക്കും പട്ടുപാവാടയും പുതിയ മോറിലുള്ള കുപ്പാ യവും ഉണ്ട്. കഴുത്തിൽ ആഭരണങ്ങളും. രാധയുടെ ബ്ലൗസിന്റെ ചുമൽ കീറിയിട്ടുണ്ട്. താതരം ചീട്ടികൊണ്ടു തയ്പിച്ച പാവാടയുടെ ചായം കലങ്ങി വല്ലാതെയായിട്ടുണ്ട്. റിക്ഷാക്കാരന്റെ മകൾക്കുപോലും നല്ല ഉടുപ്പും കുറച്ചെങ്കിലും ആഭരണങ്ങളുമുണ്ട്. തന്റെ മകൾക്കു മുഖത്ത് ഒരു പുഞ്ചിരി യല്ലാതെ വേറെ ലങ്കാരവുമില്ല. അവൾക്കു മോഹമില്ലാഞ്ഞിട്ടല്ല. അച്ഛനു കഴിവില്ലാത്തതുകൊണ്ട്. അവളെ വിദ്യാഭ്യാസം ചെയ്യിക്കാൻ തന്നെ എന്തു പാടു പെടുന്നുണ്ടെന്നോ? കാലണപ്പത്രങ്ങൾ വിറ്റുകിട്ടിയ കമ്മീഷൻ കൊണ്ടു കുടുംബം പുലർത്തണം; മകളെ സ്കൂളിലയയ്ക്കണം. അതിനിടയിൽ രാജാഹം വിളിച്ചു പോകേണ്ടി വന്നു. പറഞ്ഞു എന്ന ചാർജിൽ പോലീസ് സ്റ്റേഷനിലും
രാധയും കൂട്ടുകാരികളും തമ്മിൽ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടു കടന്നുപോയി.
പെട്ടെന്ന് കുറുപ്പിന് ഓർമവന്നു, രാധയ്ക്ക് സ്കൂളിൽ ഫീസ് കൊടു ക്കേണ്ടുന്ന അവസാനതീയതി നാളെയാണെന്ന്. പത്രം ബാക്കിയുള്ളത് എങ്ങനെയെങ്കിലും വിറ്റഴിക്കണം.
കുറുപ്പ് പത്രത്തിലെ വാർത്തകൾ വീണ്ടുമൊന്നു പരിശോധിച്ചു. തെരുവിന്റെ മൂലയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് ഒരു പുതിയ ജീവൻ വീണുകിട്ടിയമട്ടിൽ കുറുപ്പ് ഉറക്കെ വിളിതുടങ്ങി
“ഭാര്യയെ ആറു റുപ്പികയ്ക്കു വിറ്റു മുൻമന്ത്രി മേനോൻ കാശിക്കു പോയി. കാര്യം വിഷമസ്ഥിതി പേപ്പർ കാലണ മുൻമന്ത്രി മേനോന്റെ ഗതികേട് ആളുകളെ ആകർഷിച്ചു; അമ്പരപ്പിച്ചു.
മുൻമന്ത്രി മേനോൻ സ്വത്തുക്കളെല്ലാം കടത്തിലായി പാപ്പരായിത്തീർന്ന കഥ പലർക്കും അറിയാമായിരുന്നു. പക്ഷേ, സ്വന്തം ഭാര്യയെ വെറും ആറു റുപ്പികയ്ക്കു വിറ്റ് കാശിയിലേക്കോടിപ്പോകത്തക്ക ഗതികേട് അയാൾക്കു വന്നു ചേർന്നുവെന്നോ? വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ?
പത്തു മിനിറ്റുകൊണ്ടു പത്രം മുഴുവനും വിറ്റു. പത്രം മുഴുവനും വായിച്ചു നോക്കിയപ്പോഴാണു ചിലർക്കു മനസ്സിലായത്, പഹയൻ പറ്റിച്ചുവെന്ന്. വാർത്തകൾ വാസ്തവം തന്നെയായിരുന്നു. സൂറത്തിൽ ഒരാൾ തന്റെ ആദ്യ ഭാര്യയെ ആറു റുപ്പികയ്ക്കു വിറ്റു എന്നായിരുന്നു ഒരു വാർത്ത. മുൻമന്ത്രി മേനോൻ കാശിയിൽ തീർത്ഥാടനത്തിനു പുറപ്പെട്ടുപോയിരിക്കുന്നു എന്നാ യിരുന്നു മറ്റൊരു വാർത്ത, കുറുപ്പ് ഈ രണ്ട് വാർത്തകളും ഒരേസമയത്തു വിളിച്ചു പറഞ്ഞുവെന്നു മാത്രം.