ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്പോഴും ആ പഴയ പ്രസരിപ്പു പ്രകടിപ്പിക്കാൻ കഴിയും. അതു കൊണ്ടായിരിക്കാം തെരുവിലെ മേലേക്കിടയിലുള്ള ചില ചെറുബാല്യക്കാർ ഇപ്പോഴും അവളുടെ പിറകെ നടക്കുന്നത്. കുറച്ചു മാസ ങ്ങളായിട്ട് അവളെ കൈവണ്ടിക്കാരൻ ചോരക്കണ്ണൻ ബീരാൻ സ്വന്തമാക്കി യിരിക്കയാണ്. ആമിന സ്വന്തം നിലയ്ക്കു ചില പുറമ്പോക്കു സമ്പാദ്യമു ണ്ടാക്കുന്നതിൽ വിരോധമുള്ള ആളല്ല ബീരാൻ. പക്ഷേ, ആമിന ബീരാനെ ത്തന്നെ ചുറ്റിപ്പറ്റിക്കഴിയുകയാണ്. കെട്ടിയ മാപ്പിളയോടെന്നപോലെ അവൾ ബീരാനോടു ചെലവിനു കാശു ചോദിക്കും; അതുമിതും പറഞ്ഞു വഴക്ക ടിക്കും. ബീരാൻ അരിശം ചൊടിച്ച് മുരളുകയും അമറുകയും അവളെ കുപ്പാ യമിട്ട് ഉറുമി' എന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യും. ആമിനയിൽ ആ അപവാദം അസഹ്യമാണ്. അവൾ തെരുവുതെണ്ടിയിട്ടുണ്ട്. രാപ്പക ലൊരുപോലെ പുലയാടിയിട്ടുണ്ട്. പക്ഷേ, അവൾ തനി ഇസ്ലാമിനു പിറന്ന വളാണ്. കുപ്പായമിട്ട ചെറുമിയല്ല. ബീരാന്റെ അപവാദപ്രഖ്യാപനം കേട്ട് ആമിന നോത്തരിച്ച് അലമുറക്കൊള്ളും. ബീരാൻ ചോരക്കണ്ണുകളുമുട്ടി.
ചക്കക്കുരു പോലത്തെ വിരൽ ചൂണ്ടിക്കൊണ്ടു ചോദിക്കും: "എടീ, നീ ഇസ്ലാ മിന്നു പിറന്നാളാണെന്നു ബല്ല തെളിവും ണ്ടോ? പറ തെളിവില്ല. അവൾക്കു ഹാജരാക്കുവാൻ ഒരു സാക്ഷിയുണ്ടായിരുന്നു.
താച്ചുമ്മ താച്ചുമ്മ കഴിഞ്ഞ കൊല്ലം മരിച്ചുപോയി. ആമിന നിസ്സഹായയായി വീണ്ടും നെഞ്ഞത്തടിച്ചു നിലവിളിക്കും: "ഞമ്മള് ചെറുമി കുപ്പായമിട്ടോളാ ണെന്നു പറഞ്ഞുനടക്കുന്ന പപ്പേരെ തൊള്ളല് കുരുട്ടു പൊന്തിപ്പോട്ടെ. അവൾ പിരാകും. ബീരാനെയല്ല അതു പറഞ്ഞു പരത്തുന്ന ആളുകളെ ബീരാൻ ക്രമേണ ശാന്തനാകും-ബീരാന് കൂടെക്കൂടെ വയറ്റിലേക്കു ചായ ബീത്തിക്കൊടുക്കണം. അവൻ ഒരാത്മഗതസ്വരത്തിൽ പറയും: ''ചായ'
ammago." ആമിന ആദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കും. പിന്നെ മിഴിതുടച്ച്, തലയിലെ തട്ടം എടുത്ത് ഒന്നു തട്ടിക്കുടഞ്ഞു വീണ്ടും അവിടെത്തന്നെ എറിഞ്ഞിട്ട് ഒന്നമർത്തി കുത്തിപ്പൊക്കി എഴുന്നേറ്റു നടക്കും. അടുത്ത ചായ പീടികയിൽനിന്നു രണ്ടു ഗ്ലാസ് ചായ വാങ്ങി ഓരോ കൈയിലും ഉയർത്തി തൂക്കിപ്പിടിച്ചുകൊണ്ടായിരിക്കും മക്കാം. ഒരു ഗ്ലാസ്സ് ബീരാന്റെ അടുക്കൽ വെച്ച്, പുറം തിരിഞ്ഞുനിന്നുകൊണ്ട് അവൾ മറ്റേ ഗ്ലാസ്സിലെ ചായ ഊതി ഊതി മൊത്തിക്കുടിക്കും.
ചായകുടി കഴിഞ്ഞു ബീഡി തപ്പി ചുണ്ടിൽ വയ്ക്കുന്ന ബീരാന്റെ നേർക്കു തിരിഞ്ഞു കുനിഞ്ഞുനിന്നു പുഞ്ചിരിയിൽ പൊതിഞ്ഞ ഒരിളിയോടെ മുഖം കുടഞ്ഞുകൊണ്ട് ആമിന ചോദിക്കും. ചെറുമി കുപ്പയമിട്ടോളി തോട്ട
ചായണ്ണീം കുടിച്ചാൻ പറ്റും, ലോ?" ബീരാൻ ചിരിക്കും. അവളുടെ കുപ്പായത്തിന്റെ മാറിൽ മാന്തിപ്പറിക്കാ നെന്നപോലെ കൈപ്പത്തി നീട്ടും... ആ പ്രണയകലഹം അങ്ങനെ പര്യവസാ
ആമിന പലപ്പോഴും കക്ഷത്തിൽ ഒരു പായക്കെട്ട് കൊണ്ടുനടക്കുന്നതു കാണാം-പഴയ കീറപ്പായ കൊണ്ടു പൊതിഞ്ഞ ചതുരാകൃതിയിലുള്ള ഒരു ഭാണ്ഡം. പൂച്ചക്കണ്ണൻ അത്യമാൻ അതിനെ “പണ്ടാരക്കെട്ട്' എന്നാണു പറയുക. ആമിന ആ കെട്ടും കക്ഷത്തിൽ വെച്ച് നാലുപാടും ചിക്കിച്ചികഞ്ഞു നോക്കിക്കൊണ്ട് ഇഴഞ്ഞ് നടത്തം വെച്ചു വരുമ്പോൾ പൂച്ചക്കണ്ണൻ ദൂരെ നിന്നു പറയും: "ആമിനയുടെ പണ്ടാരക്കെട്ട് ബര്ണ്ട്. പൂച്ചക്കണ്ണൻ പ്രാധാന്യം കല്പിച്ചിരിക്കുന്നത് ആമിനയ്ക്കല്ല, ആ പായക്കെട്ടിനാണ്.
ആമിനയുടെ ആ പായക്കെട്ടിന്റെ ഉള്ളടക്കം കണ്ടവർ ചുരുങ്ങും. ആമിന തന്റെ അരക്കെട്ടിന്റെ ഉള്ളടക്കം കാണിച്ചുകൊടുക്കാൻ തയ്യാറായേക്കാം. എന്നാൽ ആ പായക്കെട്ടിനുള്ളിലെന്താണെന്ന് ആർക്കും കാണിക്കുകയില്ല. കാണിക്കാൻ പറഞ്ഞാൽ പുളിച്ച ചീത്ത വിളിച്ചു പറയും. ചോരക്കണ്ണൻ ബീരാൻ പോലും ആമിനയുടെ ഭാണ്ഡത്തിന്റെ ഉള്ളടക്കം കണ്ടിട്ടുണ്ടോ
എന്നു സംശയമാണ്. വളരെ നാളത്തെ പരിശ്രമങ്ങൾക്കുശേഷം ഒരു ദിവസം പെരിക്കാലൻ അനു ആമിനയും. പണ്ടാരക്കെട്ടിലെ രഹസ്യം കണ്ടുപിടിച്ചു.
തെരുവിന്റെ പിറകിൽ ഒരു ചെറിയ മുക്കോൺ പറമ്പിൽ ഒറ്റപ്പെട്ടു. നില്ക്കുന്ന ഒരു ജീർണ്ണിച്ച് ഓലപ്പുരയുണ്ട്. ഒരവകാശത്തർക്കത്തിൽപ്പെട്ടു കിടക്കുന്ന പുരയാണ്. ഒരു കൊല്ലമായി ആൾപ്പാർപ്പില്ലാതായിട്ട് അതിന്റെ കോലായിലാണ് ആമിന ക്യാമ്പടിച്ചിരിക്കുന്നത്. ഒരു ദിവസം ആമിന കെട്ടും കക്ഷത്തിൽ വെച്ച്, ദൂരെ ഒരിടത്തുള്ള കുളത്തിൽ കുളിക്കാൻ പോകുന്നത് അന്ത കണ്ടു. അവൾ കുളി കഴിഞ്ഞു മടങ്ങിവന്നാൽ തിരുമ്മിയുണക്കിയ തുണിയും കുപ്പായവും മറ്റും അതിനുള്ളിൽ വയ്ക്കാൻ കെട്ട് ഒന്ന് അഴിക്കു തിരിക്കയില്ല എന്നു തീർച്ചപ്പെടുത്തി അന്തു അവൾ വരുന്ന നേരവും നോക്കി, ആ പുരയുടെ തൊട്ടടുത്തുള്ള ഒരു വിലുമ്പിപ്പുളിമരത്തിൽ കയറിയിരിപ്പായി ആമിന കോലായിൽ കയറി. ഇറയിൽ തൂക്കിയിട്ടിരുന്ന ചാക്കുകർട്ടന്റെ മറവിൽ അവൾ എന്താണു ചെയ്യുന്നതെന്ന് അനുവിനു കാണാൻ കഴിഞ്ഞില്ല. അവൻ മെല്ലെ പുരപ്പുറത്തേക്കുതന്നെ പതുങ്ങിക്കേറി, മേൽപ്പുരയുടെ വിള്ളലിലൂടെ താഴോട്ടു നോക്കി. ആമിന ന്റെ പണ്ടാരക്കെട്ട് അഴിക്കുകയാണ്.
അവൾ ആദ്യം കെട്ടിന്റെ ചായപ്പൊതിച്ചൽ നീക്കി കീറച്ചാക്കുകൊണ്ടു പൊതിഞ്ഞ ഒരു കെട്ടു പുറത്തെടുത്തു. കീറച്ചാക്കിന്റെ ആവരണം നീക്കിയ പ്പോൾ പുറത്തുവന്നതു വെളുത്ത പഴന്തുണികൊണ്ടു പൊതിഞ്ഞ ഒരു ഭാണ്ഡമാണ്. ആ ഭാണ്ഡം അഴിച്ചു വിടർത്തിയപ്പോൾ അതിനുള്ളിൽ പല നിറത്തിലും വലിപ്പത്തിലുമുള്ള പൊതികളും ചുരുളുകളും കിടക്കുന്നു. കുപ്പായം, കാച്ചിത്തുണി, തട്ടം, തൂവാല അങ്ങനെ പലതും മടക്കിച്ചുരുട്ടിയും ചുരുട്ടിമടക്കിയും വെച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു കുട്ടിക്കുപ്പായവും തവിട്ടു നിറത്തിലുള്ള ഒരു രോമമഫ്ളറും ഉണ്ട്. ഈ കുപ്പായങ്ങളും തവും തുണിയും തുണിക്കഷണങ്ങളും എടുത്തു നിവർത്തി തിരിച്ചും മറിച്ചും നോക്കി പരിശോ ധിച്ചും തട്ടിയും ഊതിയും തുടച്ചും മിനുക്കിയും ശുശ്രൂഷിച്ചും വീണ്ടും മടക്കിയും ചുരുട്ടിയും വെച്ചുകൊണ്ടിരിക്കുന്നത് ആമിനയുടെ ആഴ്ചയിലൊ രിക്കലുള്ള ഹോബിയാണ്. ആരും കാണാതെ ഒറ്റയ്ക്കിരുന്ന് 'പേഷ്യൻസ് ശീട്ടുകളി കളിക്കുംപോലെ അവൾ തന്റെ കെട്ടിലെ ചിട്ടികൾ പായയിൽ നിരത്തി അങ്ങോട്ടുമിങ്ങോട്ടും മാറ്റിവെച്ചു വിനോദിക്കും.
ആ പൊതികൾക്കിടയിൽ ഉണക്കമീൻ പോലെ എന്തോ ഒരു സാധനം ഒതുക്കിവെച്ചിരിക്കുന്നത് അന്തുവിന്റെ ദൃഷ്ടിയിൽപ്പെട്ടു. എന്താണെന്ന് ആദ്യം മനസ്സിലായില്ല. കണക്കുമാന്തൾപോലെതന്നെയുണ്ട്. കുറച്ചുകഴി ഞ്ഞപ്പോൾ ആമിന ആ സാധനമെടുത്ത് മൂക്കിനു നേർക്കു കാട്ടി ഇടിച്ച കാട്ടി മണത്തു നോക്കുന്നതു കണ്ടപ്പോൾ അന്തുവിന് ആ സാധനമെന്താ മന്നു പിടികിട്ടി. കൈതപ്പൂവാണ് കാലപ്പഴക്കത്താൽ ഉണങ്ങിക്കരിഞ്ഞു പരിമളസ്മരണപോലും പമ്പകടന്ന പൂപ്പുപറ്റിത്തുടങ്ങിയിരിക്കുന്ന ആ പൂവിന്റെ ശവം അവൾ കളയാതെ സൂക്ഷിച്ചുവെച്ചിരിക്കയാണ് ഒരു പഴയ കാമുകന്റെ സ്മരണ തതിൽ ഒളിഞ്ഞുകിടക്കുന്നുണ്ടോ, എന്തോ?
ആ ഉണക്കപ്പൂറി, കെട്ടുകൾക്കിടയിൽത്തന്നെ തിരുകിവെച്ച് അവൾ ഒരു തുണിച്ചുരുൾ കൈയിലെടുത്ത് അതിന്റെ കോന്തലക്കെട്ടു കടിച്ചുവലിച്ച് അഴിച്ചു. കെട്ടിൽ നാണ്യങ്ങളാണ്. എല്ലാം എട്ടണ നാണ്യങ്ങൾ. ആ നാണ്യ ങ്ങൾ കൈപ്പത്തിയിൽ ചൊരിഞ്ഞ് എണ്ണിനോക്കി. പിന്നെ മടിയിൽനിന്ന് ഒരെട്ട നാണ്യമെടുത്ത് അത് അന്ന് ബീരാൻ കൊടുത്തതായിരിക്കണം അതിൽ ചേർത്തു വിരലുകൾ കൊണ്ട് കെട്ടുകെട്ടി പിന്നെ പല്ലുകൊണ്ട് കടിച്ചുവലിച്ച് ഒരു മുറുക്കൽ പാസ്സാക്കി. പട്ടുകൊണ്ടു പൂട്ടിയതിനേക്കാൾ ഭദ്രമാണ് ആ കെട്ട്. ആമിനയുടെ ഉരുക്കു പല്ലിന്റെ താക്കോൽ തന്നെ വേണം അതു തുറക്കാൻ.അവൾ വേറെയും ചില തുണിയിലെ കോന്തലക്കെട്ടുകൾ അഴിക്കു കയും നാണ്യങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുകയും വീണ്ടും കെട്ടി കടിച്ചു മുറുക്കി യിടുകയും ചെയ്തു. ചിലതിൽ നാലണനാണ്യങ്ങളാണ്, ചിലതിൽ രണ്ടണ നാണ്യങ്ങളും.
അങ്ങനെ തന്റെ സേവിങ്സ് ബാങ്ക് പരിശോധന കഴിഞ്ഞതിനുശേഷം ഇവൾ ഒരു കാർഡ്ബോർഡ് പെട്ടി പഴയ വിനോളിയാ സോപ്പിന്റെ താണ് പുറത്തെടുത്തു. ചില സൗന്ദര്യവർദ്ധക സാമഗ്രികളും അലങ്കരണ വസ്തുക്കളും മറ്റുമാണ്. അതിന്റെ ഉള്ളടക്കം. കണ്ണെഴുത്തു മഷിഡബ്ബി പരിമളസോപ്പിന്റെ കഷണം കറുത്ത പാട്, കാരക്കല്ലുകൾ പൊട്ടിയ കുപ്പി വളകൾ-പട്ടു നാട് അങ്ങനെ പലതും. അക്കൂട്ടത്തിൽ നിന്ന് അവൾ തവള കുഞ്ഞിന്റെ ആകൃതിയിലുള്ള ഒരു ചെറിയ പങ്കുകുപ്പി നുള്ളിയെടുത്ത മൂടി തിരിച്ചു തുറന്ന് മിഴികളടച്ച് ഒന്നു ഘ്രാണിച്ചു. സെന്റുകുപ്പിയാണ്. കാലി കുപ്പിയാണെങ്കിലും അതിൽ പരിമളം പറ്റിക്കിടക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കിയിരുന്നു.
അങ്ങനെ തന്റെ പായക്കെട്ടിലെ സകല വസ്തുക്കളോടും കുശല പ്രശ്നം നടത്തിയതിനുശേഷം അവൾ അവയെല്ലാം പഴയമട്ടിൽ തരംപോലെ അടച്ചും കെട്ടിയും മടക്കിയും ചുരുട്ടിയും വെച്ച് പിന്നെ എല്ലാം കൂടി പഴന്തു ണിയിൽ കെട്ടി. ചാക്കിൽ പൊതിഞ്ഞു പായകൊണ്ടൊരു കുപ്പായവും ഇടു വിച്ചു കൊടുത്തു.
ആമിന മടിയിൽ നിന്നു മുറുക്കാൻ വെട്ടിയെടുത്തു പുറത്തുവെച്ചപ്പോൾ അനു പുരപ്പുറത്തുനിന്നു മെല്ലെ വലിഞ്ഞുനീങ്ങി വിലുമ്പിപ്പുളിമരത്തിന്റെ മുകളിലേക്കു ചാടി. മരക്കൊമ്പിൽ മറഞ്ഞുകിടന്നിരുന്ന മൂന്നുനാലു പുളി കായും പറിച്ചു മടിയിൽ വെച്ചുകൊണ്ടാണ് അവൻ താഴെയിറങ്ങിയത്.
ഒരു വിലുമ്പിപ്പുളി കടിച്ചുതിന്നുകൊണ്ട് അന്തു ആമിനയുടെ മുമ്പിൽ മുറ്റത്തു കുറച്ചുനേരം തങ്ങിനിന്നു. ആമിന വെറ്റിലയിൽ ചുണ്ണാമ്പു പുരട്ടി ചുരുട്ടി വായിലിടാൻ ഭാവിക്കുമ്പോഴാണ് പുളിങ്ങ തിന്നുന്ന അന്തുവിനെ കണ്ടത്.
“ഒരു പുളിങ്ങ ഞമ്മക്കും കൊണ്ടാ അനു. അവൾ ലോഗ്യത്തിൽ
പറഞ്ഞു. "ആമിനത്താത്തന്റെ പണ്ടാരക്കെട്ടിലെന്താണെന്നു പറഞ്ഞാന്നാ രാം ഒരു പുളിങ്ങ
പോടാ ബെലാലെ നിന്റെമുമ്മാന്റെ
അന്തു രണ്ടാമത്തെ പുളിങ്ങ കടിച്ചുകൊണ്ടു പറഞ്ഞു: "ഞമ്മക്കറി യാലോ പണ്ടാരക്കെട്ടിലെന്താണെന്ന് പറയട്ടെ. ആമിന ഒന്നും മിണ്ടാതെ അടക്കിപ്പിടിച്ചൊരു കൊതിയോടെ അന്ത
വിന്റെ വായിലേക്കു നോക്കി, മുഖത്തെ ചുണങ്ങാന്നു ചൊറിഞ്ഞു. പുളിങ്ങ കടിച്ചു കണ്ണു മുറുക്കെ ചിമ്മി ചവച്ചിറക്കി നൊട്ടിനുണച്ചു കൊണ്ട് അന്തു പറഞ്ഞു: “പണ്ടാരക്കെട്ടിലുള്ളതെന്താണെന്ന് ഞമ്മള്
കണ്ടല്ലോ-ചളിക്കൊയഞ്ഞൊരു കണ്ടം മുണ്ടും ഒരര്യാളും. ചെറുമി. ആ അപവാദം കേട്ട ആമിന ഈറ്റപ്പുലിയെപ്പോലെ മുറ്റത്തേക്കു ചാടി. മുമ്പിൽ കണ്ട് ഒരു തൊണ്ടെടുത്ത് അനുവിന്റെ പെരിക്കാലിനു ലാക്കാക്കി വലിച്ചോറുകൊടുത്തു. പറ്റിയില്ല. തന്റെ പെട്ടിക്കാലും വലിച്ചിഴച്ച് ന്തു തെരുവിൽ ചാടി രക്ഷപ്പെട്ടുകളഞ്ഞു.
അന്തു തെരുവിൽ ചെന്ന് ഇറച്ചിക്കുന്നും മൊയ്തീൻ, നൊണ്ടിപ്പാ ടൻ, സാൻഡോ കറുപ്പൻ, തത്തക്കയ്യൻ ചന്ദ്ര, പൂച്ചക്കണ്ണൻ അത്യമാർ തുടങ്ങിയ തന്റെ എല്ലാ ചങ്ങാതിമാരെയും തിരഞ്ഞുപിടിച്ചു വിളിച്ചുകൂട്ടി ആമിനത്താത്തയുടെ പണ്ടാരക്കെട്ടിലെ രഹസ്യം കണ്ടുപിടിച്ച കഥ വി രിച്ചുകേൾപ്പിച്ചുകൊടുത്തു.