shabd-logo

ഒരു സായാഹ്നത്തിൽ-22

13 November 2023

2 കണ്ടു 2
വെയിലാറിത്തുടങ്ങുന്നേയുള്ളു.

അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.

തന്റെ കൊച്ചുപൂങ്കാവനം കഴിഞ്ഞാൽ പിന്നെ രാധയുടെ ലോകം ആ ഒഴിഞ്ഞ വയൽ മുലയാണ്. അവൾക്കതൊരു മായാലോകമാണ്. ഞണ്ടുകള ങ്ങൾ നാഗലോകത്തേക്കു നയിക്കുന്ന നിലക്കൽ ഗുഹകളാണ്. മാളങ്ങൾ കരിം കിളർന്നുകാണുന്ന ചെളിപ്പുകൾ യക്ഷിക്കൊട്ടാരങ്ങളാണ്.

തെക്കുഭാഗത്തെ മേട്ടിനുകളിലെ ഒരു മരത്തിന്റെ തുഞ്ചത്തിരുന്ന ഒരു പ്രാവ് ഒരു പ്രത്യേകസ്വരത്തിൽ തുടരെത്തുടരെ നാലഞ്ചു കൂവി. രാധ ശ്രദ്ധിച്ചു. കുട്ടിപ്പാറുവാണ്. കുട്ടിപ്പാറുവിന്റെ സങ്കടക്കരച്ചിലാണ്. “
ഇട്ടച്ചിരകുട്ട്യേ പച്ചപായറൊതൊ -ഒത്തോ -ഒത്തോ 
മരിച്ചുപോയ മുത്തശ്ശി പറഞ്ഞുകൊടുത്തിരുന്ന കുട്ടിപ്പാറുവിന്റെ കഥ, രാധ, ആ പ്രാവിന്റെ കൂടി കേൾക്കുമ്പോഴൊക്കെ ഓർക്കാറുണ്ട്. കുട്ടിപ്പാറുവിന്നു പെറ്റമ്മയില്ലായിരുന്നു. ഒരു ചിറ്റമ്മയുടെ കീഴിലാണവൾ. ആ ചിറ്റമ്മ മഹാദുഷ്ടത്തിയായിരുന്നു. ചിറ്റമ്മ അവളെ പലവിധത്തിലും

കഷ്ടപ്പെടുത്തി. പുലരാൻ ഏഴര നാഴികയുള്ളപ്പോൾ കുട്ടിപ്പാറു ഉറക്കെഴു ന്നേൽക്കണം. മുറ്റമടിക്കണം.മുറ്റത്ത് മാറ്റ് പുൽത്തുമ്പോ കല്ലോ കാ കാണരുത്. അതു കഴിഞ്ഞാൽ ചിറ്റമ്മ അവളുടെ കൈയിൽ ആനത്തലയോളം വലിപ്പമുള്ള ഒരു കൂടം കൊടുക്കും. കുന്നിന്നപ്പുറത്തുള്ള കിണറ്റിൽനിന്നു നല്ല വെള്ളം കൊണ്ടുവരാൻ. ആ കുടവും പേറി ഉച്ചയാവോളം അവൾ അങ്ങോ ട്ടുമിങ്ങോട്ടും നടക്കണം. ഉച്ചയ്ക്കു ചിറ്റമ്മ അവൾക്ക് പൊളിഞ്ഞ മൺചട്ടി യിൽ ഒരുനുള്ളു ചോറും കണ്ണൻ ചിരട്ടയിൽ ഒരിറ്റു കൂട്ടാനും ഇട്ടുകൊടുക്കും. അതു തിന്നുകഴിഞ്ഞ ഉടനെ ചിറ്റമ്മ അവളുടെ കൈയിൽ ആനത്തലയോളം വലിപ്പമുള്ള മറ്റൊരു കുടം കൊടുക്കും, കുന്നിന്നടുത്തുള്ള തോട്ടിൽനിന്നു വെള്ളം കൊണ്ടുവരാൻ. ചിറ്റമ്മയുടെ പച്ചക്കറിക്കൃഷി നനയ്ക്കാനാണ് തോട്ടിലെ വെള്ളം മോന്തിമയങ്ങുന്നതിന്നു മുമ്പ് പച്ചക്കറിത്തോട്ടം മുഴുവനും നനച്ചു തീർക്കണം. അതു കഴിഞ്ഞാൽ വീണ്ടും മുറ്റമടിക്കണം--മുറ്റത്ത്.

ഒരൊറ്റ പുൽത്തുമ്പോ കല്ലോ കാടോ കാണരുത്. അന്തിമയങ്ങിയാൽ അവൾക്ക് ഒരു കണ്ണൻചിരട്ടയിൽ ഇത്തിരി കത്തി കൊടുക്കും. കിടന്നു റങ്ങാൻ അടുപ്പിന്നരികെ ഒരോലച്ചീന്തും എറിഞ്ഞുകൊടുക്കും. കുട്ടിപ്പാറു വിന്ന് ഒക്കെ സഹിക്കേണ്ടി വന്നു. അവൾ ആരോടു സങ്കടം പറയും?

ഒരു ദിവസം ഉച്ചയ്ക്കു ചിറ്റമ്മ ഒരു സേർ പച്ചപ്പയർ അളന്നുവെച്ച് കുട്ടിപ്പാ റുവിനെ വിളിച്ചുപറഞ്ഞു: “ഞാൻ മോന്തിക്കു മടങ്ങിവരുമ്പോഴേക്ക് ഈ പയറു മുഴുവനും വറുത്തുവെക്കണം.” അതും പറഞ്ഞു ചിറ്റമ്മ അടുത്ത ഗ്രാമത്തിലേക്കു പോയി. കുട്ടിപ്പാറു വേഗം കായ്കറിത്തോപ്പുകൾ നനച്ചു തീർത്ത്, മടങ്ങിവന്നു. പയർ മുഴുവനും വറുത്തുവെച്ച്, മുറ്റമടിക്കാനിറങ്ങി. അപ്പോൾ ചിറ്റമ്മ ടങ്ങിവന്ന്, പയർ വറുത്തുവെച്ചുവോ എന്നു നോക്കി. പിന്നെ ആ പയർ വീണ്ടും അളന്നുനോക്കി. മുക്കാൽ സേ ഉള്ളൂ. ചിറ്റമ്മ ഈറയോടെ മുറ്റത്തേക്ക് ഓടിച്ചെന്നു: “എടി നുണച്ചിപ്പെണ്ണ്, ഞാൻ ഒരു സെറു പയറ് അന്നു തന്നിട്ടില്ലേ? ഇതു മുക്കാൽ സേല്ലേ ഉള്ളൂ? കാൽ സറു പയറ് നീ കട്ടുതിന്നില്ലേ? അതും പറഞ്ഞ് ചിറ്റമ്മ അരികിൽ കണ്ട അമ്മിക്കുട്ടിയേടുത്തു കുട്ടിപ്പാറുവിന്റെ നെറുകയിൽ ഒരിടി വെച്ചു കൊടുത്തു. തല പൊട്ടിത്തകർന്ന് അപ്പോൾത്തന്നെ കുട്ടിപ്പാറുവിന്റെ ജീവൻ പോയി.

കുട്ടിപ്പാറുവിന്റെ ജീവൻ ഒരു പ്രാവായി മാറി. പിറ്റേന്നു വൈകുന്നേരം ഇടിച്ചിക്കുട്ടി ആ ചിറ്റമ്മയുടെ പേര് അത യിരുന്നു ഒരു സർ പച്ചപ്പയർ അളന്നെടുത്തു താൻ തന്നെ വറുത്തു വീണ്ടും അളന്നുനോക്കി. അളവ് ഒക്കുന്നില്ല. അപ്പോൾ പ്രാവായിത്തീർന്ന കുട്ടിപ്പാറു മുറ്റത്തെ തളിർമാവിൻ കൊമ്പത്തു പറന്നുവന്നിരുന്നു സങ്കടസ്വരത്തിൽ ഇങ്ങ നെ കരഞ്ഞുകൊണ്ടു ചോദിച്ചു: "ഇട്ടിച്ചിരിക്കും പച്ചപ്പയായോ
ഒത്തോ ഒത്തോ?

കുട്ടിപ്പാറു ഇപ്പോഴും സങ്കടസ്വരത്തിൽ അങ്ങനെ പാടിക്കൊണ്ടിരിക്ക യാണ്.... പാവം കുട്ടിപ്പാറു. രാധ ഒരു നെടുവീർപ്പിട്ടു. തനിക്കും പെറ്റമ്മയില്ല. ഒരു ചിറ്റമ്മയാണുള്ളത്. പക്ഷേ, തന്റെ ചിറ്റമ്മ കുട്ടിപ്പാറുവിന്റെ ചിറ്റമ്മയെ പ്പോലെ അത്ര ദുഷ്ടത്തിയല്ല; എന്നാലും, ചിറ്റമ്മയ്ക്ക് തന്നോട് ഇഷ്ടമില്ല. അവർക്ക് അച്ഛനോടും ഇഷ്ടമില്ല. അവർ അച്ഛനോട് അങ്ങനെ മിണ്ടാറില്ല. മുഖം കറുപ്പിച്ച് ഓരോന്നു പിറുപിറുക്കുകയല്ലാതെ, അവർ അച്ഛനേക്കാളും ഇഷ്ടപ്പെടുന്നത്. ആ പട്ടരുടെ ഹോട്ടലാണെന്നു തോന്നുന്നു. വീട്ടുവാടക കൊടുക്കുന്നത് അവരാണെന്ന് അവർ എപ്പോഴും വീമ്പിളക്കാറുണ്ട്. അച്ഛൻ കൊടുക്കുന്ന പൈസകൊണ്ട് വീട്ടിൽ അച്ഛനും മോൾക്കും ചെലവു നടത്താൻ തികയുന്നില്ലപോലും. പിന്നെ അമ്മയാണോ പൈസ ചെലവാക്കു

ന്നത്. അല്ലെങ്കിൽ ആ പീറപ്പട്ടരോ?.... അതാ, വേട്ടുവത്തി കുട്ടിമാളു വരുന്നു. രാധ തന്റെ പുത്തൻ പാവാട ഒന്നു മിനുക്കിത്തട്ടി പാതി തിരഞ്ഞു നിന്നു. കാതിൽ വലിയ തോടയും മൂക്കത്ത് ഒരു തൂങ്ങാമ്പൽ മൂക്കുത്തിയുമിട്ട കറുത്തു നെടുതായൊരു സ്ത്രീ രാധയുടെ മുമ്പിലെ വരമ്പിലൂടെ നടന്നു

വരുന്നുണ്ടായിരുന്നു. അവളുടെ തലയിൽ ഒരു കറുത്ത കൊട്ടയുമുണ്ട്. രാധയെ കണ്ടപ്പോൾ അവൾ വെളുത്തു നിരയൊത്ത പല്ലുകൾ ഒന്നു പ്രകാശിപ്പിച്ച് പുഞ്ചിരിതൂകിക്കൊണ്ടു ചോദിച്ചു: “എന്താ കു. ഇവിടെ നിക്ക്? ഞണ്ടിനെപ്പിടിക്യാ?"

ലോകമര്യാദയോർത്ത് രാധയും പേരിന്ന് ഒന്നു മന്ദഹസിച്ചു. പക്ഷേ, വേട്ടുവത്തി കുട്ടിമാളുവിന്റെ ആ ചോദ്യം രാധയ്ക്കു തീരെ രസിച്ചില്ല. ഞണ്ടി മനപ്പടിക്കാൻ പോണത് നിന്റെ വോനാണ്. പറയാൻ നാക്കിന്റെ തുമ്പത്തു ചാരെ വന്നു. ഓ, അവൾക്കു വേട്ടുവനില്ലാല്ലോ. ആ വേട്ടുവത്തി കുട്ടിമാളു മഹാ ചീത്തയാണെന്ന് എല്ലാവരും പറയുന്നു. ചേടിയുരുളകളുണ്ടാക്കി വീടുകളിൽ വില്ക്കാൻ കൊണ്ടുനടക്കുകയാണ് കുട്ടിമാളു. അവളുടെ ആ കറുത്ത കൊട്ട യിൽ റോസ് പൂവിന്റെ നിറത്തിൽ വലിയ തോക്കിന്റെ ഉണ്ടയുടെ അത വലിപ്പമുള്ള പേടിയുരുളുകൾ കാണാം. പുഴയ്ക്കരികെയുള്ള ചെറിയ ചുവന്ന കുന്നിന്റെ കടയ്ക്കൽ നിന്നാണ് കുട്ടിമാളു ചേടിമണ്ണു കുഴിച്ചെടുക്കുന്നത്. അവൾ മണ്ണു കുഴച്ച് വലിയ ഉരുളകളാക്കി ഉരുട്ടും. അവ കൊട്ടയിലാക്കി വിളിക്കാൻ കൊണ്ടു നടക്കും. കടപ്പുറത്തെ മാപ്പിളപ്പുകളിലാണ് അവളതു വില്ക്കുക. മാപ്പിളപ്പുരകളുടെ ചുമരിൽ തേയ്ക്കാനാണ് അവരതു വാങ്ങു

ന്നത്. വലിയവരുടെ വീട്ടിന്റെ ചുമരുകൾ വെള്ളവലിക്കുകയേയുള്ളു. രാധ തന്റെ വീട്ടിന്റെ വെളുത്ത ചുമരിലേക്കു മേനിനടിച്ചൊന്നു നോക്കി. കുട്ടിമാളു വേറെ വഴിക്കും പൈസയുണ്ടാക്കുന്നുവെന്ന് ആളുകൾ പറയു ന്നുണ്ട്. ആ വേട്ടുവത്തിൽ പൈസയുണ്ടാക്കാൻ വേറെ എന്താണു വഴി?

രാധകറിഞ്ഞുകൂടാ 

ഓ, ആ വേട്ടുവത്തിയുടെ ഉടുപ്പും നടത്തവും കണ്ടില്ലേ? വക്കിലും മുട്ടിലും കറുത്ത കരയുള്ള വലിയൊരു മുണ്ട് ഉടുത്തിരിക്കുന്നു. വെള്ള റൗക്ക പട്ടുറൗക്കയല്ല, തീർച്ച. മാറത്ത് ഒരു കോടി പാവുമുണ്ടും. എന്തൊരു പ്രതാസ്സ്! അതാ, അവൾ തിരിഞ്ഞുനോക്കുന്നു. തന്റെ പുത്തൻ പാവാടയുടെ ചന്തം നോക്കുകയാണ്. എടീ, എനിക്കും ഉണ്ടെടീ പുത്തൻ ഉടുപ്പ്, ടി വില്ക്കുന്ന വോത്തി കുട്ടിമാളു വരമ്പിലൂടെ നടന്നു തോട്ടരികിലെ നീർവഞ്ഞിപ്പടർപ്പിന്ന റത്തേക്ക് മറഞ്ഞു.

ടിമണ്ണ് റോസച്ചെടിക്കു നല്ലതാണ്. നാളെ രാവിലെ പഴയ പാവാട യുമുടുത്തു കുന്നിന്റെ താഴെച്ചെന്ന് ഒരുകൊട്ട ചേടിമണ്ണു വാരിക്കൊണ്ടു വരണം. കുട്ടിമാളു കാണരുത്. കണ്ടാൽ അവൾ കളിയാക്കും.... ഓ തോക്കിലൊരു വട്ടിയും വെച്ച് മാധവി വരുന്നുണ്ട്. എന്നാണ് മാധവി

ഇന്നിത് നേരത്ത് ചൂടിക്കമ്പനിയിൽ ഉച്ചവരെ മാത്രമേ പണിയുള്ളൂ. അതുകൊണ്ടായിരിക്കും. മാധവിയോട് രണ്ടാം ബ്ലോക്കിലെ ഒരാളോടും തന്നെ സംസാരിക്കരുത് എന്ന് അച്ഛൻ താക്കീതു ചെയ്തിട്ടുണ്ട്. മാധവി തന്നെക്കണ്ട് ലോഗ്യം പറയാൻ നിന്നാൽ എടങ്ങേറാണ്. തിരിഞ്ഞു നിന്നു
കളയാം. രാധ ഒരു പാറ്റയെ പിടിക്കാനെന്ന നാട്യത്തിൽ ഒരു അതിരാണിച്ചെടിക്ക രികെ കുനിഞ്ഞുനിന്ന് ഇടങ്കണ്ണിട്ടു മാധവി കടന്നുപോകുന്നതു നോക്കി.

ആ മാധവിയും ഒരു പതാകാരിയാണ് കണ്ടില്ലേ? --ചുവന്ന ബ്ലൗസും നേരിയ മേൽമുണ്ടും. അവൾ ഇയ്യിടെ തന്റെ തോടയിട്ടു വളർന്ന കാത് തറുത്തുവെക്കുന്ന ചെട്ടിയെക്കൊണ്ട് വെട്ടിച്ചുരുക്കി ശരിപ്പെടുത്തി കമ്മലു ണ്ടാക്കിയിട്ടിരിക്കയാണ്. മാധവി നേരത്തെ വന്നതിന്റെ കാര്യം മനസ്സി ലായി. അവളുടെ അമ്മ മാളു പെറ്റുകിടക്കുകയല്ലേ? ഭർത്താവില്ലാതെയാണ് മാളു പെറ്റത് എന്ന് എല്ലാവരും പറഞ്ഞു ചിരിക്കുന്നു. എന്താ, ഭർത്താവില്ലാതെ പെണ്ണുങ്ങൾക്കു പെറ്റുകൂടേ? അതല്ല ആയമ്മ ചെയ്ത കുറ്റം. പെറ്റത് ഒരു വെളുത്ത കുഞ്ഞിനെയാണ്. വെള്ളാരങ്കല്ലുപോലത്തെ കണ്ണുകളുള്ള വെള്ളക്കുഞ്ഞ്. വെള്ളക്കാരൻ സായ്പിന്റെ കുട്ടിയാണത്. മാധവിയുടെ ഭർത്താവ് റിക്ഷക്കാരൻ വേലുതന്നെയാണ് ആ ന്യൂസ് നാടു മുഴുവനും പറഞ്ഞു പരത്തിയത്. മാളുത്തള്ള പെറ്റതിന്റെ പിറ്റേന്നാൾ രാവിലെ വേലു തന്റെ റിക്ഷാവണ്ടിത്തലയണയും കക്ഷത്തിൽ വെച്ച് ആ ലൈനിലെ ഓരോ ബ്ലോക്കിലും കയറി, തന്റെ അമ്മായിയമ്മ വെള്ളക്കുഞ്ഞിനെ പെറ്റതും, താര മാധവിയുമായുള്ള ബന്ധം മതിയാക്കിയതുമായ വർത്തമാനം ചൂടോടെ വിളമ്പിയിരുന്നു. അച്ഛനോടു പറഞ്ഞതും രാധ കേട്ടിരുന്നു.

“ദാ, കുറുപ്പാളേ, ങ്ങളൊക്കെ സാക്ഷ്യാ ഞാനിവിടെ എന്നെറങ്ങി പ്പോവാണ് ഇനി ഈ ബന്തോം കുന്തോം വേണ്ട വേണ്ടി മാധവിന്റെ തള്ള പെറ്റി ഒരു വെള്ളക്കാരൻ സായ്പിന്റെ കുഞ്ഞാടിക്കമ്പനി സായ്പിന്റെ ഇനി നാളെ മാധവം പൊതൊടങ്ങും അങ്ങനൊന്നിനെ ഇപ്പണിക്കിനി വേലുനെ നോക്കണ്ടാ...

മാധവി പടികയറിപ്പോകുന്നതും നോക്കി നിന്നു രാധ. അപ്പോൾ ഒരു വലിയ ബോർഡ് പടിയിറങ്ങിവരുന്നതു കണ്ടു. സൈമൺ മാഷ്ടറുടെ ബോർ ഡാണ്. ആ ബോർഡ് വെയിലത്ത് ഉണങ്ങാൻ വെച്ചിരിക്കുന്നത് ഉച്ചയ്ക്ക് അവൾ കണ്ടിരുന്നു.

ആ ബോർഡ് നീങ്ങിനീങ്ങി വയൽവരമ്പിലെത്തി. നീണ്ട കറുത്ത പലക യിൽ വലിയ വെള്ള അക്ഷരങ്ങൾ. ഇംഗ്ലിഷാണ്. അവൾ അക്ഷരങ്ങളെല്ലാം ഉറക്കെ വായിച്ചു Madan Restaurant, ആകെക്കൂടി എന്താണെന്നു പിടികിട്ടി യില്ല. അതു പേറിക്കൊണ്ടുപോകുന്ന ആളെയും മനസ്സിലായില്ല. ഇട ചുമലിൽ ബോർഡ് പലക കുത്തനെ നീട്ടിപ്പിടിച്ചു നീങ്ങുകയാണ് ആ മനു ഷ്യൻ. അയാളുടെ തല കാണുന്നില്ല. സൈമൺ മാഷ്ടർ തന്നെയായിരിക്കു

മെന്ന് രാധ ഊഹിച്ചു. 'മാൻ റസ്റ്ററന്റി'ന്റെ പുതിയ ബോർഡിന്റെ ഇനാമൽച്ചായം പൂശിയ ലിപി കൾ പോക്കുവെയിലിൽ മിന്നിക്കൊണ്ടിരുന്നു. ആ ബോർഡ് അങ്ങനെ വയൽ വരമ്പിലൂടെ വടക്കോട്ട് ഒഴുകിപ്പോകുന്ന കാഴ്ച കൗതുകത്തോടെ നോക്കി ക്കൊണ്ടുനിന്നു. രാധ

അങ്ങനെ കുറച്ചുനേരം അവൾ അവിടെ അതുമിതും നോക്കിക്കൊണ്ടു നിന്നു. പിന്നെ വയലിന്റെ തെക്കുകിഴക്കേ മൂലയിലേക്ക് അരിച്ചരിച്ചു നീങ്ങി. കളപ്പണിക്കാരൻ ചാത്തുവിന്റെ പുരയുടെ മുറ്റത്തെ പൂക്കൾ കൊണ്ടു മുടിയ വലിയ ചെമ്പരുത്തിമരം അവളെ ആകർഷിച്ചു. അവൾ മുറ്റത്തേക്കു ചെന്നു. അവിടെ മുറ്റത്തോ കോലായിലോ ആരെയും കണ്ടില്ല. അപ്പോഴാണ് അവൾ ഓർത്തത് ചാത്തുവിന്റെ ഭാര്യ കഴിഞ്ഞാഴ്ച പെണ്ണുങ്ങളുടെ ആസ ത്രിയിൽ വെച്ചു മരിച്ച കഥ. പ്രസവത്തിൽ എന്തോ തകരാറു പറ്റിയിട്ടാണ് മരിച്ചത്. വെളുത്തുമെലിഞ്ഞ്, മുക്കത്തു മുക്കുത്തിയുടെ സ്ഥാനത്ത് കറുത്ത വലിയൊരു കെടുമ്പുള്ള ആ സ്ത്രീയെ രാധ ഓർത്തു. അവളെ ആ പറമ്പിൽ എവിടെയോ ആണ് കുഴിച്ചിട്ടിരിക്കുന്നത്. അതോർത്തപ്പോൾ രാധയ്ക്കു

പേടിതോന്നി. അവൾ വേഗം അവിടെ നിന്നും തെറ്റി. ചെറുമച്ചാളയുടെ അടുത്തെത്തിയപ്പോൾ അങ്ങോട്ടു തിരിഞ്ഞു പോകുന്നു. ഒരു വേഷം. കരിയാത്തനാണ്. കറുത്ത പെട്ടിയിൽ കുളിച്ച് അവന്റെ കോലം
ഒന്നു കാണേണ്ടതാണ്. ദേഹം മാത്രമല്ല, മുഖവും കണ്ണും കൺപുരിക ങ്ങളും തലമുടിയും എല്ലാം-ചെളിയിൽ ഒട്ടിപ്പിടിച്ചിട്ടുണ്ട്. ഇടതുകൈയിൽ ഒരു ഒറ്റലും, വലതുകൈയിൽ ഒരു ഓലവട്ടിയും തൂക്കിപ്പിടിച്ചിട്ടുണ്ട്. അവൻ ഒറ്റലുമെടുത്തു കണ്ട ചളിക്കുളങ്ങളിലും തോട്ടിലുമെല്ലാം മീൻ തപ്പിപ്പിടി ക്കാൻ പോയി മടങ്ങിവരികയാണ്. രാധയെക്കണ്ടപ്പോൾ കരിയാത്തൻ അവിടെ തങ്ങിനിന്ന്, ഒന്നു ചിരിച്ചു ചളിയിൽനിന്നു പറയമീൻ പുളഞ്ഞു പൊങ്ങിയ പോലെ ഒരു ചിരി

“എന്താ തമ്പ്രാട്ടോ, കൊറച്ചു പരല് മീന് കൊണ്ടാണോ?” പരൽമീൻ തന്നുകളയുമെന്ന ഭീഷണിയോടെ കരിയാത്തൻ ഒറ്റൽ താഴെ വെച്ച് അടുത്ത തൈവാഴക്കൈയിൽനിന്ന് ഒരില വാറിയെടുത്തു. അപ്പോൾ രാധ കൈകൊണ്ടു വിലക്കി: “വേണ്ട, വേണ്ട, ഞാൻ മത്സ്യം കഴിക്കും.

രാധ മത്സ്യമാംസങ്ങളൊന്നും കഴിക്കാറില്ല. അവളുടെ അച്ഛന്ന് അതി

“ഏങ്ഹ് നാപ്പോട്ടെ." എന്നും പറഞ്ഞു കരിയാത്തൻ ഒറ്റലുമെടുത്തു ചാളയിലേക്കു പോയി. ചാളയുടെ മുറ്റത്തു കുലച്ചുനിരിക്കുന്ന കലയ്ക്കിവാഴ രാധയുടെ ശ്രദ്ധയെ ആകർഷിച്ചു. അവൾ കുലവാഴയെക്കുറിച്ചുള്ള കടങ്കഥ

ഓർത്തു. “മുറ്റത്തു നിലക്കും മണികണ്ഠനാന മുപ്പത്തിമൂന്നു മുറിത്തുട

ആ വാഴച്ചുവട്ടിൽ മുഴുവനും എന്തോ ചിതറിക്കിടന്നു മിന്നുന്നത്. രാധ സൂക്ഷിച്ചുനോക്കി. മീരിതളികളാണ്. മത്സ്യം ചുരണ്ടികഴുകിയ വെള്ളം പതി വായി വാഴച്ചുവട്ടിലേക്കൊഴിച്ച് അവിടെ മീൻ ചെതുമ്പലുകൾ പതിഞ്ഞു കിട ന്നു. ചെറുമൻ കരിയാത്തന്റെ മുറ്റത്തെ മണികണ്ഠനായ മെയ്യിൽ മുപ്പത്തിമൂന്നു മുറിത്തുടലുകളും കാരിക്കൽ മൂവായിരം മുത്തുകളുമുണ്ട് - രാധയുടെ മനസ്സിലൂടെ അങ്ങനെ പുതിയൊരാശയം മിന്നിമറഞ്ഞു.

നച്ച ചകിരിത്തുപ്പിന്റെ വലിയൊരു കെട്ടു തലയിലേറ്റി ഒരു സ്ത്രീ വരമ്പിലൂടെ വരുന്നുണ്ടായിരുന്നു. ചകിരിക്കെട്ടിന്റെ മുട്ടിൽ മുഖം പു കിടന്നിരുന്നതുകൊണ്ട് രാധയ്ക്ക് ആളെ മനസ്സിലായില്ല. ആ സൂപ്പുകള് മരംമുറിക്കാൻ ആസിയുടെ മുറ്റത്തേക്കു തിരിഞ്ഞപ്പോൾ അവൾക്കു മന സ്സിലായി അത് ആണ്ടിയുടെ മൂത്ത മകൾ തിരുമാലയാണെന്ന്. തിരുമാല, വെളിച്ചപ്പാടു കുട്ടൻ നായരുടെ ചൂടി പിരിഡിൽനിന്ന്, രാത്രി പുരയിൽ നിന്ന് പിരിക്കാനുള്ള തൃപ്പും തൂക്കി വാങ്ങിക്കെട്ടി വരികയാണ്. അപ്പോൾ അവളുടെ പിറകേ ആരാണു വരുന്നത്? സാക്ഷാൽ വെളിച്ചപ്പാട് കുട്ടൻ നാ യർ. രാധ ചൂളിപ്പോയി. വെളിച്ചപ്പാടു കുട്ടൻ നായരെ അവൾക്ക് എന്തോ വലിയ ഭയമാണ്.

നരച്ച ശീലക്കുട കക്ഷത്തിൽ തിരുകി ഉടുമുണ്ടിന്റെ രണ്ടു കീഴ്ക്കോ നലയും പൊക്കിപ്പിടിച്ചുകൊണ്ട് കുട്ടൻ നായർ രാധയുടെ അടുത്തെത്തി രാധയെക്കണ്ട് ഒന്നു സൂക്ഷിച്ചുനോക്കി. വലതുകൈകൊണ്ട് ഇടതുമുലയുടെ മീതെയുള്ള മുഴ തടവിക്കൊണ്ട് കുട്ടൻ നായർ ചോദിച്ചു. “പെണ്ണ, നിന്റച്ചൻ

“ഇല്ല.” രാധ താഴെ നോക്കിപ്പറഞ്ഞു.

എന്തോ പിറുപിറുത്തുകൊണ്ടു കുട്ടൻ നായർ വരമ്പിലൂടെ തെക്കോട്ടു നടന്നു. സന്ധ്യ മയങ്ങിത്തുടങ്ങുന്നുണ്ടായിരുന്നു.

വീട്ടിന്റെ പടികയറിച്ചെന്നപ്പോൾ ഒന്നാം ബ്ലോക്കിലെ അപ്പൂട്ടി അവളുടെ പൂങ്കാവനത്തിന്നരികെ പുഞ്ചിരിതൂകി നില്ക്കുന്നു. അവളെ കണ്ടപ്പോൾ അപ്പുട്ടി ഗുളികപ്പാതിപോലെയുള്ള ചെറിയൊരു കടലാസ്സുപൊതിയെടുത് അവൾക്കു കൊടുത്തു. രാധ ആവേശത്തോടെ പൊതിയഴിച്ചുനോക്കി. ടൈപ്പ കളാണ്. അവളുടെ പേരിന്റെ മലയാളം ടൈപ്പുകൾ. കെ.പി.രാധ

“ങ്ഹൊ!” അവൾ ആശ്ചര്യവും നന്ദിയും കലർന്ന ഒരു സ്വരം പുറ പ്പെടുവിച്ച്, നുണക്കുഴിയും ചെറിയ കൊമ്പല്ലും പ്രദർശിപ്പിച്ചുകൊണ്ട് ഒന്നു ചിരിച്ച് അപ്പുട്ടിയുടെ മുഖത്തേക്കു നോക്കി. അപ്പോൾ ഒരു വെൺകല പാത്രം വലത്തേ കൈപ്പത്തിയിൽ ഉയർത്തിപ്പിടിച്ചു ദേവകിയമ്മ അങ്ങോട്ടു കേറി വന്നു.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക