വെയിലാറിത്തുടങ്ങുന്നേയുള്ളു.
അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.
തന്റെ കൊച്ചുപൂങ്കാവനം കഴിഞ്ഞാൽ പിന്നെ രാധയുടെ ലോകം ആ ഒഴിഞ്ഞ വയൽ മുലയാണ്. അവൾക്കതൊരു മായാലോകമാണ്. ഞണ്ടുകള ങ്ങൾ നാഗലോകത്തേക്കു നയിക്കുന്ന നിലക്കൽ ഗുഹകളാണ്. മാളങ്ങൾ കരിം കിളർന്നുകാണുന്ന ചെളിപ്പുകൾ യക്ഷിക്കൊട്ടാരങ്ങളാണ്.
തെക്കുഭാഗത്തെ മേട്ടിനുകളിലെ ഒരു മരത്തിന്റെ തുഞ്ചത്തിരുന്ന ഒരു പ്രാവ് ഒരു പ്രത്യേകസ്വരത്തിൽ തുടരെത്തുടരെ നാലഞ്ചു കൂവി. രാധ ശ്രദ്ധിച്ചു. കുട്ടിപ്പാറുവാണ്. കുട്ടിപ്പാറുവിന്റെ സങ്കടക്കരച്ചിലാണ്. “
ഇട്ടച്ചിരകുട്ട്യേ പച്ചപായറൊതൊ -ഒത്തോ -ഒത്തോ
മരിച്ചുപോയ മുത്തശ്ശി പറഞ്ഞുകൊടുത്തിരുന്ന കുട്ടിപ്പാറുവിന്റെ കഥ, രാധ, ആ പ്രാവിന്റെ കൂടി കേൾക്കുമ്പോഴൊക്കെ ഓർക്കാറുണ്ട്. കുട്ടിപ്പാറുവിന്നു പെറ്റമ്മയില്ലായിരുന്നു. ഒരു ചിറ്റമ്മയുടെ കീഴിലാണവൾ. ആ ചിറ്റമ്മ മഹാദുഷ്ടത്തിയായിരുന്നു. ചിറ്റമ്മ അവളെ പലവിധത്തിലും
കഷ്ടപ്പെടുത്തി. പുലരാൻ ഏഴര നാഴികയുള്ളപ്പോൾ കുട്ടിപ്പാറു ഉറക്കെഴു ന്നേൽക്കണം. മുറ്റമടിക്കണം.മുറ്റത്ത് മാറ്റ് പുൽത്തുമ്പോ കല്ലോ കാ കാണരുത്. അതു കഴിഞ്ഞാൽ ചിറ്റമ്മ അവളുടെ കൈയിൽ ആനത്തലയോളം വലിപ്പമുള്ള ഒരു കൂടം കൊടുക്കും. കുന്നിന്നപ്പുറത്തുള്ള കിണറ്റിൽനിന്നു നല്ല വെള്ളം കൊണ്ടുവരാൻ. ആ കുടവും പേറി ഉച്ചയാവോളം അവൾ അങ്ങോ ട്ടുമിങ്ങോട്ടും നടക്കണം. ഉച്ചയ്ക്കു ചിറ്റമ്മ അവൾക്ക് പൊളിഞ്ഞ മൺചട്ടി യിൽ ഒരുനുള്ളു ചോറും കണ്ണൻ ചിരട്ടയിൽ ഒരിറ്റു കൂട്ടാനും ഇട്ടുകൊടുക്കും. അതു തിന്നുകഴിഞ്ഞ ഉടനെ ചിറ്റമ്മ അവളുടെ കൈയിൽ ആനത്തലയോളം വലിപ്പമുള്ള മറ്റൊരു കുടം കൊടുക്കും, കുന്നിന്നടുത്തുള്ള തോട്ടിൽനിന്നു വെള്ളം കൊണ്ടുവരാൻ. ചിറ്റമ്മയുടെ പച്ചക്കറിക്കൃഷി നനയ്ക്കാനാണ് തോട്ടിലെ വെള്ളം മോന്തിമയങ്ങുന്നതിന്നു മുമ്പ് പച്ചക്കറിത്തോട്ടം മുഴുവനും നനച്ചു തീർക്കണം. അതു കഴിഞ്ഞാൽ വീണ്ടും മുറ്റമടിക്കണം--മുറ്റത്ത്.
ഒരൊറ്റ പുൽത്തുമ്പോ കല്ലോ കാടോ കാണരുത്. അന്തിമയങ്ങിയാൽ അവൾക്ക് ഒരു കണ്ണൻചിരട്ടയിൽ ഇത്തിരി കത്തി കൊടുക്കും. കിടന്നു റങ്ങാൻ അടുപ്പിന്നരികെ ഒരോലച്ചീന്തും എറിഞ്ഞുകൊടുക്കും. കുട്ടിപ്പാറു വിന്ന് ഒക്കെ സഹിക്കേണ്ടി വന്നു. അവൾ ആരോടു സങ്കടം പറയും?
ഒരു ദിവസം ഉച്ചയ്ക്കു ചിറ്റമ്മ ഒരു സേർ പച്ചപ്പയർ അളന്നുവെച്ച് കുട്ടിപ്പാ റുവിനെ വിളിച്ചുപറഞ്ഞു: “ഞാൻ മോന്തിക്കു മടങ്ങിവരുമ്പോഴേക്ക് ഈ പയറു മുഴുവനും വറുത്തുവെക്കണം.” അതും പറഞ്ഞു ചിറ്റമ്മ അടുത്ത ഗ്രാമത്തിലേക്കു പോയി. കുട്ടിപ്പാറു വേഗം കായ്കറിത്തോപ്പുകൾ നനച്ചു തീർത്ത്, മടങ്ങിവന്നു. പയർ മുഴുവനും വറുത്തുവെച്ച്, മുറ്റമടിക്കാനിറങ്ങി. അപ്പോൾ ചിറ്റമ്മ ടങ്ങിവന്ന്, പയർ വറുത്തുവെച്ചുവോ എന്നു നോക്കി. പിന്നെ ആ പയർ വീണ്ടും അളന്നുനോക്കി. മുക്കാൽ സേ ഉള്ളൂ. ചിറ്റമ്മ ഈറയോടെ മുറ്റത്തേക്ക് ഓടിച്ചെന്നു: “എടി നുണച്ചിപ്പെണ്ണ്, ഞാൻ ഒരു സെറു പയറ് അന്നു തന്നിട്ടില്ലേ? ഇതു മുക്കാൽ സേല്ലേ ഉള്ളൂ? കാൽ സറു പയറ് നീ കട്ടുതിന്നില്ലേ? അതും പറഞ്ഞ് ചിറ്റമ്മ അരികിൽ കണ്ട അമ്മിക്കുട്ടിയേടുത്തു കുട്ടിപ്പാറുവിന്റെ നെറുകയിൽ ഒരിടി വെച്ചു കൊടുത്തു. തല പൊട്ടിത്തകർന്ന് അപ്പോൾത്തന്നെ കുട്ടിപ്പാറുവിന്റെ ജീവൻ പോയി.
കുട്ടിപ്പാറുവിന്റെ ജീവൻ ഒരു പ്രാവായി മാറി. പിറ്റേന്നു വൈകുന്നേരം ഇടിച്ചിക്കുട്ടി ആ ചിറ്റമ്മയുടെ പേര് അത യിരുന്നു ഒരു സർ പച്ചപ്പയർ അളന്നെടുത്തു താൻ തന്നെ വറുത്തു വീണ്ടും അളന്നുനോക്കി. അളവ് ഒക്കുന്നില്ല. അപ്പോൾ പ്രാവായിത്തീർന്ന കുട്ടിപ്പാറു മുറ്റത്തെ തളിർമാവിൻ കൊമ്പത്തു പറന്നുവന്നിരുന്നു സങ്കടസ്വരത്തിൽ ഇങ്ങ നെ കരഞ്ഞുകൊണ്ടു ചോദിച്ചു: "ഇട്ടിച്ചിരിക്കും പച്ചപ്പയായോ
ഒത്തോ ഒത്തോ?
കുട്ടിപ്പാറു ഇപ്പോഴും സങ്കടസ്വരത്തിൽ അങ്ങനെ പാടിക്കൊണ്ടിരിക്ക യാണ്.... പാവം കുട്ടിപ്പാറു. രാധ ഒരു നെടുവീർപ്പിട്ടു. തനിക്കും പെറ്റമ്മയില്ല. ഒരു ചിറ്റമ്മയാണുള്ളത്. പക്ഷേ, തന്റെ ചിറ്റമ്മ കുട്ടിപ്പാറുവിന്റെ ചിറ്റമ്മയെ പ്പോലെ അത്ര ദുഷ്ടത്തിയല്ല; എന്നാലും, ചിറ്റമ്മയ്ക്ക് തന്നോട് ഇഷ്ടമില്ല. അവർക്ക് അച്ഛനോടും ഇഷ്ടമില്ല. അവർ അച്ഛനോട് അങ്ങനെ മിണ്ടാറില്ല. മുഖം കറുപ്പിച്ച് ഓരോന്നു പിറുപിറുക്കുകയല്ലാതെ, അവർ അച്ഛനേക്കാളും ഇഷ്ടപ്പെടുന്നത്. ആ പട്ടരുടെ ഹോട്ടലാണെന്നു തോന്നുന്നു. വീട്ടുവാടക കൊടുക്കുന്നത് അവരാണെന്ന് അവർ എപ്പോഴും വീമ്പിളക്കാറുണ്ട്. അച്ഛൻ കൊടുക്കുന്ന പൈസകൊണ്ട് വീട്ടിൽ അച്ഛനും മോൾക്കും ചെലവു നടത്താൻ തികയുന്നില്ലപോലും. പിന്നെ അമ്മയാണോ പൈസ ചെലവാക്കു
ന്നത്. അല്ലെങ്കിൽ ആ പീറപ്പട്ടരോ?.... അതാ, വേട്ടുവത്തി കുട്ടിമാളു വരുന്നു. രാധ തന്റെ പുത്തൻ പാവാട ഒന്നു മിനുക്കിത്തട്ടി പാതി തിരഞ്ഞു നിന്നു. കാതിൽ വലിയ തോടയും മൂക്കത്ത് ഒരു തൂങ്ങാമ്പൽ മൂക്കുത്തിയുമിട്ട കറുത്തു നെടുതായൊരു സ്ത്രീ രാധയുടെ മുമ്പിലെ വരമ്പിലൂടെ നടന്നു
വരുന്നുണ്ടായിരുന്നു. അവളുടെ തലയിൽ ഒരു കറുത്ത കൊട്ടയുമുണ്ട്. രാധയെ കണ്ടപ്പോൾ അവൾ വെളുത്തു നിരയൊത്ത പല്ലുകൾ ഒന്നു പ്രകാശിപ്പിച്ച് പുഞ്ചിരിതൂകിക്കൊണ്ടു ചോദിച്ചു: “എന്താ കു. ഇവിടെ നിക്ക്? ഞണ്ടിനെപ്പിടിക്യാ?"
ലോകമര്യാദയോർത്ത് രാധയും പേരിന്ന് ഒന്നു മന്ദഹസിച്ചു. പക്ഷേ, വേട്ടുവത്തി കുട്ടിമാളുവിന്റെ ആ ചോദ്യം രാധയ്ക്കു തീരെ രസിച്ചില്ല. ഞണ്ടി മനപ്പടിക്കാൻ പോണത് നിന്റെ വോനാണ്. പറയാൻ നാക്കിന്റെ തുമ്പത്തു ചാരെ വന്നു. ഓ, അവൾക്കു വേട്ടുവനില്ലാല്ലോ. ആ വേട്ടുവത്തി കുട്ടിമാളു മഹാ ചീത്തയാണെന്ന് എല്ലാവരും പറയുന്നു. ചേടിയുരുളകളുണ്ടാക്കി വീടുകളിൽ വില്ക്കാൻ കൊണ്ടുനടക്കുകയാണ് കുട്ടിമാളു. അവളുടെ ആ കറുത്ത കൊട്ട യിൽ റോസ് പൂവിന്റെ നിറത്തിൽ വലിയ തോക്കിന്റെ ഉണ്ടയുടെ അത വലിപ്പമുള്ള പേടിയുരുളുകൾ കാണാം. പുഴയ്ക്കരികെയുള്ള ചെറിയ ചുവന്ന കുന്നിന്റെ കടയ്ക്കൽ നിന്നാണ് കുട്ടിമാളു ചേടിമണ്ണു കുഴിച്ചെടുക്കുന്നത്. അവൾ മണ്ണു കുഴച്ച് വലിയ ഉരുളകളാക്കി ഉരുട്ടും. അവ കൊട്ടയിലാക്കി വിളിക്കാൻ കൊണ്ടു നടക്കും. കടപ്പുറത്തെ മാപ്പിളപ്പുകളിലാണ് അവളതു വില്ക്കുക. മാപ്പിളപ്പുരകളുടെ ചുമരിൽ തേയ്ക്കാനാണ് അവരതു വാങ്ങു
ന്നത്. വലിയവരുടെ വീട്ടിന്റെ ചുമരുകൾ വെള്ളവലിക്കുകയേയുള്ളു. രാധ തന്റെ വീട്ടിന്റെ വെളുത്ത ചുമരിലേക്കു മേനിനടിച്ചൊന്നു നോക്കി. കുട്ടിമാളു വേറെ വഴിക്കും പൈസയുണ്ടാക്കുന്നുവെന്ന് ആളുകൾ പറയു ന്നുണ്ട്. ആ വേട്ടുവത്തിൽ പൈസയുണ്ടാക്കാൻ വേറെ എന്താണു വഴി?
രാധകറിഞ്ഞുകൂടാ
ഓ, ആ വേട്ടുവത്തിയുടെ ഉടുപ്പും നടത്തവും കണ്ടില്ലേ? വക്കിലും മുട്ടിലും കറുത്ത കരയുള്ള വലിയൊരു മുണ്ട് ഉടുത്തിരിക്കുന്നു. വെള്ള റൗക്ക പട്ടുറൗക്കയല്ല, തീർച്ച. മാറത്ത് ഒരു കോടി പാവുമുണ്ടും. എന്തൊരു പ്രതാസ്സ്! അതാ, അവൾ തിരിഞ്ഞുനോക്കുന്നു. തന്റെ പുത്തൻ പാവാടയുടെ ചന്തം നോക്കുകയാണ്. എടീ, എനിക്കും ഉണ്ടെടീ പുത്തൻ ഉടുപ്പ്, ടി വില്ക്കുന്ന വോത്തി കുട്ടിമാളു വരമ്പിലൂടെ നടന്നു തോട്ടരികിലെ നീർവഞ്ഞിപ്പടർപ്പിന്ന റത്തേക്ക് മറഞ്ഞു.
ടിമണ്ണ് റോസച്ചെടിക്കു നല്ലതാണ്. നാളെ രാവിലെ പഴയ പാവാട യുമുടുത്തു കുന്നിന്റെ താഴെച്ചെന്ന് ഒരുകൊട്ട ചേടിമണ്ണു വാരിക്കൊണ്ടു വരണം. കുട്ടിമാളു കാണരുത്. കണ്ടാൽ അവൾ കളിയാക്കും.... ഓ തോക്കിലൊരു വട്ടിയും വെച്ച് മാധവി വരുന്നുണ്ട്. എന്നാണ് മാധവി
ഇന്നിത് നേരത്ത് ചൂടിക്കമ്പനിയിൽ ഉച്ചവരെ മാത്രമേ പണിയുള്ളൂ. അതുകൊണ്ടായിരിക്കും. മാധവിയോട് രണ്ടാം ബ്ലോക്കിലെ ഒരാളോടും തന്നെ സംസാരിക്കരുത് എന്ന് അച്ഛൻ താക്കീതു ചെയ്തിട്ടുണ്ട്. മാധവി തന്നെക്കണ്ട് ലോഗ്യം പറയാൻ നിന്നാൽ എടങ്ങേറാണ്. തിരിഞ്ഞു നിന്നു
കളയാം. രാധ ഒരു പാറ്റയെ പിടിക്കാനെന്ന നാട്യത്തിൽ ഒരു അതിരാണിച്ചെടിക്ക രികെ കുനിഞ്ഞുനിന്ന് ഇടങ്കണ്ണിട്ടു മാധവി കടന്നുപോകുന്നതു നോക്കി.
ആ മാധവിയും ഒരു പതാകാരിയാണ് കണ്ടില്ലേ? --ചുവന്ന ബ്ലൗസും നേരിയ മേൽമുണ്ടും. അവൾ ഇയ്യിടെ തന്റെ തോടയിട്ടു വളർന്ന കാത് തറുത്തുവെക്കുന്ന ചെട്ടിയെക്കൊണ്ട് വെട്ടിച്ചുരുക്കി ശരിപ്പെടുത്തി കമ്മലു ണ്ടാക്കിയിട്ടിരിക്കയാണ്. മാധവി നേരത്തെ വന്നതിന്റെ കാര്യം മനസ്സി ലായി. അവളുടെ അമ്മ മാളു പെറ്റുകിടക്കുകയല്ലേ? ഭർത്താവില്ലാതെയാണ് മാളു പെറ്റത് എന്ന് എല്ലാവരും പറഞ്ഞു ചിരിക്കുന്നു. എന്താ, ഭർത്താവില്ലാതെ പെണ്ണുങ്ങൾക്കു പെറ്റുകൂടേ? അതല്ല ആയമ്മ ചെയ്ത കുറ്റം. പെറ്റത് ഒരു വെളുത്ത കുഞ്ഞിനെയാണ്. വെള്ളാരങ്കല്ലുപോലത്തെ കണ്ണുകളുള്ള വെള്ളക്കുഞ്ഞ്. വെള്ളക്കാരൻ സായ്പിന്റെ കുട്ടിയാണത്. മാധവിയുടെ ഭർത്താവ് റിക്ഷക്കാരൻ വേലുതന്നെയാണ് ആ ന്യൂസ് നാടു മുഴുവനും പറഞ്ഞു പരത്തിയത്. മാളുത്തള്ള പെറ്റതിന്റെ പിറ്റേന്നാൾ രാവിലെ വേലു തന്റെ റിക്ഷാവണ്ടിത്തലയണയും കക്ഷത്തിൽ വെച്ച് ആ ലൈനിലെ ഓരോ ബ്ലോക്കിലും കയറി, തന്റെ അമ്മായിയമ്മ വെള്ളക്കുഞ്ഞിനെ പെറ്റതും, താര മാധവിയുമായുള്ള ബന്ധം മതിയാക്കിയതുമായ വർത്തമാനം ചൂടോടെ വിളമ്പിയിരുന്നു. അച്ഛനോടു പറഞ്ഞതും രാധ കേട്ടിരുന്നു.
“ദാ, കുറുപ്പാളേ, ങ്ങളൊക്കെ സാക്ഷ്യാ ഞാനിവിടെ എന്നെറങ്ങി പ്പോവാണ് ഇനി ഈ ബന്തോം കുന്തോം വേണ്ട വേണ്ടി മാധവിന്റെ തള്ള പെറ്റി ഒരു വെള്ളക്കാരൻ സായ്പിന്റെ കുഞ്ഞാടിക്കമ്പനി സായ്പിന്റെ ഇനി നാളെ മാധവം പൊതൊടങ്ങും അങ്ങനൊന്നിനെ ഇപ്പണിക്കിനി വേലുനെ നോക്കണ്ടാ...
മാധവി പടികയറിപ്പോകുന്നതും നോക്കി നിന്നു രാധ. അപ്പോൾ ഒരു വലിയ ബോർഡ് പടിയിറങ്ങിവരുന്നതു കണ്ടു. സൈമൺ മാഷ്ടറുടെ ബോർ ഡാണ്. ആ ബോർഡ് വെയിലത്ത് ഉണങ്ങാൻ വെച്ചിരിക്കുന്നത് ഉച്ചയ്ക്ക് അവൾ കണ്ടിരുന്നു.
ആ ബോർഡ് നീങ്ങിനീങ്ങി വയൽവരമ്പിലെത്തി. നീണ്ട കറുത്ത പലക യിൽ വലിയ വെള്ള അക്ഷരങ്ങൾ. ഇംഗ്ലിഷാണ്. അവൾ അക്ഷരങ്ങളെല്ലാം ഉറക്കെ വായിച്ചു Madan Restaurant, ആകെക്കൂടി എന്താണെന്നു പിടികിട്ടി യില്ല. അതു പേറിക്കൊണ്ടുപോകുന്ന ആളെയും മനസ്സിലായില്ല. ഇട ചുമലിൽ ബോർഡ് പലക കുത്തനെ നീട്ടിപ്പിടിച്ചു നീങ്ങുകയാണ് ആ മനു ഷ്യൻ. അയാളുടെ തല കാണുന്നില്ല. സൈമൺ മാഷ്ടർ തന്നെയായിരിക്കു
മെന്ന് രാധ ഊഹിച്ചു. 'മാൻ റസ്റ്ററന്റി'ന്റെ പുതിയ ബോർഡിന്റെ ഇനാമൽച്ചായം പൂശിയ ലിപി കൾ പോക്കുവെയിലിൽ മിന്നിക്കൊണ്ടിരുന്നു. ആ ബോർഡ് അങ്ങനെ വയൽ വരമ്പിലൂടെ വടക്കോട്ട് ഒഴുകിപ്പോകുന്ന കാഴ്ച കൗതുകത്തോടെ നോക്കി ക്കൊണ്ടുനിന്നു. രാധ
അങ്ങനെ കുറച്ചുനേരം അവൾ അവിടെ അതുമിതും നോക്കിക്കൊണ്ടു നിന്നു. പിന്നെ വയലിന്റെ തെക്കുകിഴക്കേ മൂലയിലേക്ക് അരിച്ചരിച്ചു നീങ്ങി. കളപ്പണിക്കാരൻ ചാത്തുവിന്റെ പുരയുടെ മുറ്റത്തെ പൂക്കൾ കൊണ്ടു മുടിയ വലിയ ചെമ്പരുത്തിമരം അവളെ ആകർഷിച്ചു. അവൾ മുറ്റത്തേക്കു ചെന്നു. അവിടെ മുറ്റത്തോ കോലായിലോ ആരെയും കണ്ടില്ല. അപ്പോഴാണ് അവൾ ഓർത്തത് ചാത്തുവിന്റെ ഭാര്യ കഴിഞ്ഞാഴ്ച പെണ്ണുങ്ങളുടെ ആസ ത്രിയിൽ വെച്ചു മരിച്ച കഥ. പ്രസവത്തിൽ എന്തോ തകരാറു പറ്റിയിട്ടാണ് മരിച്ചത്. വെളുത്തുമെലിഞ്ഞ്, മുക്കത്തു മുക്കുത്തിയുടെ സ്ഥാനത്ത് കറുത്ത വലിയൊരു കെടുമ്പുള്ള ആ സ്ത്രീയെ രാധ ഓർത്തു. അവളെ ആ പറമ്പിൽ എവിടെയോ ആണ് കുഴിച്ചിട്ടിരിക്കുന്നത്. അതോർത്തപ്പോൾ രാധയ്ക്കു
പേടിതോന്നി. അവൾ വേഗം അവിടെ നിന്നും തെറ്റി. ചെറുമച്ചാളയുടെ അടുത്തെത്തിയപ്പോൾ അങ്ങോട്ടു തിരിഞ്ഞു പോകുന്നു. ഒരു വേഷം. കരിയാത്തനാണ്. കറുത്ത പെട്ടിയിൽ കുളിച്ച് അവന്റെ കോലം
ഒന്നു കാണേണ്ടതാണ്. ദേഹം മാത്രമല്ല, മുഖവും കണ്ണും കൺപുരിക ങ്ങളും തലമുടിയും എല്ലാം-ചെളിയിൽ ഒട്ടിപ്പിടിച്ചിട്ടുണ്ട്. ഇടതുകൈയിൽ ഒരു ഒറ്റലും, വലതുകൈയിൽ ഒരു ഓലവട്ടിയും തൂക്കിപ്പിടിച്ചിട്ടുണ്ട്. അവൻ ഒറ്റലുമെടുത്തു കണ്ട ചളിക്കുളങ്ങളിലും തോട്ടിലുമെല്ലാം മീൻ തപ്പിപ്പിടി ക്കാൻ പോയി മടങ്ങിവരികയാണ്. രാധയെക്കണ്ടപ്പോൾ കരിയാത്തൻ അവിടെ തങ്ങിനിന്ന്, ഒന്നു ചിരിച്ചു ചളിയിൽനിന്നു പറയമീൻ പുളഞ്ഞു പൊങ്ങിയ പോലെ ഒരു ചിരി
“എന്താ തമ്പ്രാട്ടോ, കൊറച്ചു പരല് മീന് കൊണ്ടാണോ?” പരൽമീൻ തന്നുകളയുമെന്ന ഭീഷണിയോടെ കരിയാത്തൻ ഒറ്റൽ താഴെ വെച്ച് അടുത്ത തൈവാഴക്കൈയിൽനിന്ന് ഒരില വാറിയെടുത്തു. അപ്പോൾ രാധ കൈകൊണ്ടു വിലക്കി: “വേണ്ട, വേണ്ട, ഞാൻ മത്സ്യം കഴിക്കും.
രാധ മത്സ്യമാംസങ്ങളൊന്നും കഴിക്കാറില്ല. അവളുടെ അച്ഛന്ന് അതി
“ഏങ്ഹ് നാപ്പോട്ടെ." എന്നും പറഞ്ഞു കരിയാത്തൻ ഒറ്റലുമെടുത്തു ചാളയിലേക്കു പോയി. ചാളയുടെ മുറ്റത്തു കുലച്ചുനിരിക്കുന്ന കലയ്ക്കിവാഴ രാധയുടെ ശ്രദ്ധയെ ആകർഷിച്ചു. അവൾ കുലവാഴയെക്കുറിച്ചുള്ള കടങ്കഥ
ഓർത്തു. “മുറ്റത്തു നിലക്കും മണികണ്ഠനാന മുപ്പത്തിമൂന്നു മുറിത്തുട
ആ വാഴച്ചുവട്ടിൽ മുഴുവനും എന്തോ ചിതറിക്കിടന്നു മിന്നുന്നത്. രാധ സൂക്ഷിച്ചുനോക്കി. മീരിതളികളാണ്. മത്സ്യം ചുരണ്ടികഴുകിയ വെള്ളം പതി വായി വാഴച്ചുവട്ടിലേക്കൊഴിച്ച് അവിടെ മീൻ ചെതുമ്പലുകൾ പതിഞ്ഞു കിട ന്നു. ചെറുമൻ കരിയാത്തന്റെ മുറ്റത്തെ മണികണ്ഠനായ മെയ്യിൽ മുപ്പത്തിമൂന്നു മുറിത്തുടലുകളും കാരിക്കൽ മൂവായിരം മുത്തുകളുമുണ്ട് - രാധയുടെ മനസ്സിലൂടെ അങ്ങനെ പുതിയൊരാശയം മിന്നിമറഞ്ഞു.
നച്ച ചകിരിത്തുപ്പിന്റെ വലിയൊരു കെട്ടു തലയിലേറ്റി ഒരു സ്ത്രീ വരമ്പിലൂടെ വരുന്നുണ്ടായിരുന്നു. ചകിരിക്കെട്ടിന്റെ മുട്ടിൽ മുഖം പു കിടന്നിരുന്നതുകൊണ്ട് രാധയ്ക്ക് ആളെ മനസ്സിലായില്ല. ആ സൂപ്പുകള് മരംമുറിക്കാൻ ആസിയുടെ മുറ്റത്തേക്കു തിരിഞ്ഞപ്പോൾ അവൾക്കു മന സ്സിലായി അത് ആണ്ടിയുടെ മൂത്ത മകൾ തിരുമാലയാണെന്ന്. തിരുമാല, വെളിച്ചപ്പാടു കുട്ടൻ നായരുടെ ചൂടി പിരിഡിൽനിന്ന്, രാത്രി പുരയിൽ നിന്ന് പിരിക്കാനുള്ള തൃപ്പും തൂക്കി വാങ്ങിക്കെട്ടി വരികയാണ്. അപ്പോൾ അവളുടെ പിറകേ ആരാണു വരുന്നത്? സാക്ഷാൽ വെളിച്ചപ്പാട് കുട്ടൻ നാ യർ. രാധ ചൂളിപ്പോയി. വെളിച്ചപ്പാടു കുട്ടൻ നായരെ അവൾക്ക് എന്തോ വലിയ ഭയമാണ്.
നരച്ച ശീലക്കുട കക്ഷത്തിൽ തിരുകി ഉടുമുണ്ടിന്റെ രണ്ടു കീഴ്ക്കോ നലയും പൊക്കിപ്പിടിച്ചുകൊണ്ട് കുട്ടൻ നായർ രാധയുടെ അടുത്തെത്തി രാധയെക്കണ്ട് ഒന്നു സൂക്ഷിച്ചുനോക്കി. വലതുകൈകൊണ്ട് ഇടതുമുലയുടെ മീതെയുള്ള മുഴ തടവിക്കൊണ്ട് കുട്ടൻ നായർ ചോദിച്ചു. “പെണ്ണ, നിന്റച്ചൻ
“ഇല്ല.” രാധ താഴെ നോക്കിപ്പറഞ്ഞു.
എന്തോ പിറുപിറുത്തുകൊണ്ടു കുട്ടൻ നായർ വരമ്പിലൂടെ തെക്കോട്ടു നടന്നു. സന്ധ്യ മയങ്ങിത്തുടങ്ങുന്നുണ്ടായിരുന്നു.
വീട്ടിന്റെ പടികയറിച്ചെന്നപ്പോൾ ഒന്നാം ബ്ലോക്കിലെ അപ്പൂട്ടി അവളുടെ പൂങ്കാവനത്തിന്നരികെ പുഞ്ചിരിതൂകി നില്ക്കുന്നു. അവളെ കണ്ടപ്പോൾ അപ്പുട്ടി ഗുളികപ്പാതിപോലെയുള്ള ചെറിയൊരു കടലാസ്സുപൊതിയെടുത് അവൾക്കു കൊടുത്തു. രാധ ആവേശത്തോടെ പൊതിയഴിച്ചുനോക്കി. ടൈപ്പ കളാണ്. അവളുടെ പേരിന്റെ മലയാളം ടൈപ്പുകൾ. കെ.പി.രാധ
“ങ്ഹൊ!” അവൾ ആശ്ചര്യവും നന്ദിയും കലർന്ന ഒരു സ്വരം പുറ പ്പെടുവിച്ച്, നുണക്കുഴിയും ചെറിയ കൊമ്പല്ലും പ്രദർശിപ്പിച്ചുകൊണ്ട് ഒന്നു ചിരിച്ച് അപ്പുട്ടിയുടെ മുഖത്തേക്കു നോക്കി. അപ്പോൾ ഒരു വെൺകല പാത്രം വലത്തേ കൈപ്പത്തിയിൽ ഉയർത്തിപ്പിടിച്ചു ദേവകിയമ്മ അങ്ങോട്ടു കേറി വന്നു.