ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.
ഓഗസ്റ്റ് 31
കാണാം.
അരിവെപ്പുകാരൻ ശബളം 6 ക
അയ്യപ്പസ്
തോട്ടക്കാരൻ അയ്യപ്പന് ശബളം 6ക
മസാൽചി അയ്യപ്പൻ ശബളം 3 ക
അഭ്യാഗസ്നാനം അവലൻസ് 2ക
ആകെ 16ക
ഇപ്പറഞ്ഞ അയ്യപ്പന്മാരെല്ലാം ഒന്നുതന്നെയാണ്--അഭിവെപ്പുകാരൻ അയ്യപ്പനും മസാലച്ച് അയ്യപ്പനും അരിസ്റ്റോട്ടൽ അയ്യപ്പനും എല്ലാം. പക്ഷേ, ശമ്പളങ്ങളെല്ലാം ഇനം തിരിച്ച് ഡയറിയിൽ എഴുതണമെന്ന് ഓമഞ്ചിക്കു നിർബന്ധമാണ്. ശമ്പളങ്ങളെല്ലാം മാസത്തിന്റെ ഒടുവിലത്തെ ദിവസംതന്നെ കണിശമായും തീർത്തുകൊടുക്കുകയും ചെയ്യും.
കാട്ടിൽ ഒരു കരിങ്കുരങ്ങായി ജനിക്കേണ്ടവനാണ് ഓമഞ്ചിയുടെ കാര്യ സ്ഥൻ അയ്യപ്പൻ. പ്രായം പത്തുപതിനെട്ടായിക്കാണും. അരോഗദൃഢഗാത്ര നാണ്. അതുമാത്രമാണ് അയ്യപ്പന്റെ ക്വാളിഫിക്കേഷൻ. രണ്ടാംക്ലാസ്സുവരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. പാട്ടിൽ ബഹു കമ്പമാണ്. പുതിയ സിനിമാ പാട്ടുകളും ചില പഴയ നാടൻ പാട്ടുകളും നന്നായിട്ടറിയാം. നെറ്റിയിൽ പൊട്ടു തോട്ടപോലെ ഒരു കലയുണ്ട്. അതു ചെറുപ്പത്തിൽ എരുക്കിൻ കറകൊണ്ടോ മറ്റോ പൊള്ളിച്ചുണ്ടാക്കിയതാണ്,
ഓമഞ്ചിയുടെ പ്രാതൽ കഞ്ഞിയും പച്ചിലവിഭവങ്ങളും ചമ്മന്തിയും തയ്യാറാക്കുക, വീട് അടിച്ചുവാരി വൃത്തിയാക്കിവെക്കുക, പകൽ മുഴുവനും ഭാമയിയുടെ പനിനീർപ്പൂന്തോട്ടം കാത്തുസൂക്ഷിക്കുക. ഇവയെല്ലാമാണ് അയ്യപ്പന്റെ ജോലി. സന്ധ്യയ്ക്ക് അവൻ തന്റെ വീട്ടിലേക്കു പോകും. രാത്രി യിൽ അവനെ അവിടെയെങ്ങും കാണരുതെന്നാണ് ഓമഞ്ചിയുടെ കല്പന, ഓമഞ്ചിക്കു രാത്രിയിൽ കുടിക്കാനുള്ള പശുവിൻപാൽ ഒരു പാത്രത്തിൽ കാച്ചിയൊരുക്കി വെച്ച്, പറമ്പിലെ മുള്ളുവാതിലും അടച്ചുപൂട്ടി അയ്യപ്പൻ പുറത്തു കടക്കും; പക്ഷേ, തന്റെ വീട്ടിലെത്തുന്നത് പാതിര കഴിഞ്ഞിട്ടായി രിക്കും. വല്ല പിള്ളേരുമായി ചീട്ടുകളിച്ചോ വല്ലവരുടെയും കുളങ്ങളിൽ നിന്നു മീൻ കക്കാൻ കൂട്ടുകൂടിയോ അങ്ങനെ നേരംപോക്കും ചിലപ്പോൾ തേങ്ങ
എല്ലാ ഞായറാഴ്ചയും രാവിലെ ഓമഞ്ചിക്ക് ഒരു എണ്ണതേച്ചുകുളി യുണ്ട്. അത് ഒരു വിട്ടിൽത്തന്നെയാണ്. ഓമഞ്ചി പതിവു പോലെ രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ്, ഒരു ലയോട്ടിയും കെട്ടി, ദേഹം
ബലാഗുളുച്യാദി തൈലവും പുരട്ടി. ഒന്നുരണ്ടു മണിക്കൂർ നേരം തന്റെ പനിനീർത്തോട്ടത്തിൽ വേല ചെയ്തുകൊണ്ടിരിക്കും. അപ്പോൾ അയ്യപ്പൻ ഒരു വലിയ കുട്ടകത്തിൽ വെള്ളം ചൂടാക്കുന്നുണ്ടാകും. സമയമായാൽ ഓമഞ്ചി വിളിച്ചു പറയും: "കൊണ്ടുവാടാ ബാത്ത് കോട്ട്
അയ്യപ്പൻ ഒരു വലിയ പലകക്കട്ടിൽ പനിനീർപ്പൂന്തോപ്പിന്റെ മധ്യത്തിൽ ഒരൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്നു സ്ഥാപിക്കും ഓമഞ്ചിയുടെ അഭ്യംഗ സ്നാനപര്യം. ഓമഞ്ചി അതിന്മേൽ മലർന്നു കിടക്കും. ചത്തുമലച്ച
പോക്കാന്തവളയെപ്പോലെ. “കൊണ്ടുവാടാ ബൈനോക്കുലർ സ്.
അയ്യപ്പൻ ഓടി അകത്തെ മേശപ്പുറത്തുനിന്ന് ഒരു പഴയ മിലിട് ബൈനോക്കുലർസ് എടുത്തു കൊണ്ടുവന്ന് ഓഞ്ചിയുടെ കൈയിൽ കൊടുക്കും.
ആ കുന്നിൻ നെറുകയിലെ പറമ്പിൽ നിന്നു നോക്കിയാൽ താഴെ നാലു പാടും വയലുകളും പറമ്പുകളും വയലിൻ നടുവിലായി ചില പുലയരുടെ പൊറ്റകളും തോടും തെളിഞ്ഞുകാണാം. തൊട്ടു താഴെയുള്ള വയലിന്റെ മറുകരയിൽ ഒരു ക്ഷേത്രവും പഴയ ക്ഷേത്രത്തിന്റെ പിറകിൽ വലിയൊരു കുളവും കാണാം. വയലിൽ നിന്നുള്ള കാഴ്ചയെ മറച്ചുകൊണ്ട് കുളത്തിന്റെ ഒരു വശത്ത് ഒരു മതിലുണ്ട്. സ്ഥലത്തെ ചില സ്ത്രീജനങ്ങൾ രാവിലെ ഈ കുളത്തിൽ നിന്നു കൂട്ടത്തോടെ കുളിക്കുന്നുണ്ടാകും. ആ കാഴ്ചയും ഓമഞ്ചി യുടെ ആരാമത്തിൽനിന്നു നോക്കിയാൽ കാണാം. ഈ വനിതകളുടെ സാനചര്യകൾ നോക്കിക്കൊണ്ടാണ് മാമിയുടെ ഞായറാഴ്ചക്കുട്ടി. ആ രംഗങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ ദൂരദർശിനി കുഴൽ. ദൂരദർശിനിയും മുഖത്തു ചേർത്തുവെച്ച്, പലകക്കട്ടിലിൽ തരം പോലെ മലർന്നും തിരിഞ്ഞും ചെരിഞ്ഞും കിടന്ന് ഓമഞ്ചി കുളക്കടവിലെ തമാശകൾ വീക്ഷിക്കും. അപ്പോൾ അയ്യപ്പൻ, ചീനിക്കായോ അരച്ച് ചെറു പയറോ കൊണ്ട് ഓമഞ്ചിയുടെ ദേഹത്തിൽ മാലീസ് നടത്തി മെഴുക്കിളക്കി ക്കൊണ്ടിരിക്കും. അങ്ങനെയിരിക്കെ ഓമഞ്ചിക്കു പാട്ടും കവിതയും വരും. വെണ്ണ തോല്ക്കുമുടലിൽ സുഗന്ധിയാം എണ്ണ തേച്ചരയിലൊറ്റമുണ്ടുമായ്
കണ്ണകി മിഴികൾക്കൊരുത്സവം എന്ന ശ്ലോകം ഓമഞ്ചിക്കു വരെ ഇഷ്ടമുള്ള ഒന്നാണ്. ഇടയ്ക്കിടെ കർക്കശ സ്വരത്തിൽ അതു തട്ടിവിടും. വിലാസലതികയിൽ നിന്നും പൂരപ്രബന്ധത്തിൽ നിന്നും ചില ശ്ലോകങ്ങൾ മൂപ്പർക്കു കാണാപ്പാഠമാണ്. ഭരണിപ്പാട്ടും കുറെ പഠിച്ചുവെച്ചിട്ടുണ്ട്. അതെല്ലാം പാടിത്തീർക്കുന്നത് ഈ ഞായറാഴ്ച ചക്കുള്ളി യുടെ അവസരത്തിലാണ്.
കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുന്ന ലഘുവസനകളായ അംഗനമാരെ പറ്റി അയ്യപ്പനോടു ചില അന്വേഷണങ്ങളും നടത്തിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരവസരത്തിലാണ് അയ്യപ്പന് "അരിസ്റ്റോട്ടൽ' എന്ന സ്ഥാനപ്പേരു കിട്ടിയത്. അയ്യപ്പൻ ഓമഞ്ചിയുടെ ഞായറാഴ്ചക്കുട്ടിക്കു സഹാ യിക്കാൻ വന്ന ആദ്യത്തെ അവസരമായിരുന്നു. ഓമഞ്ചി ബൈനോക്കുലർ സ് അയ്യപ്പന്റെ കൈയിൽ കൊടുത്തു ചോദിച്ചു: “ഏതാണെടാ വടക്കുഭാഗത്തെ
പടവിൽ കുളിക്കാനൊരുങ്ങി മുടിയഴിച്ചിട്ടു നില്ക്കുന്ന ആ തടിച്ച സ്ത്രീ രത്നം (ഓമഞ്ചി ഏതു സ്ത്രീയെപ്പറ്റിയും സ്ത്രീരത്നം എന്നേ പറയുകയുള്ളൂ
അയ്യപ്പൻ കുറേനേരം നോക്കിനിന്നു. ഒന്നും മിണ്ടുന്നില്ല. “പറയെടാ വേഗം. ഏതാണ് ആ ചരക്ക്?" ഓമഞ്ചി ഈർഷ്യയോടെ തിരക്കി.
റൗക്കയും മുണ്ടുമൊന്നുമില്ലാതെ നില്ക്കുമ്പോൾ എനിക്കെങ്ങനെ യാണ് ആളെ മനസ്സിലാവുക!"
അയ്യപ്പന്റെ മറുപടി കേട്ട് ഓമഞ്ചി പരിക്കാലിന്റെ തുടയിൽ അടിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു: 'ബലേ ഭേഷ്! നീയാണെടാ തത്ത്വജ്ഞാനി. നീ അരിവെപ്പുകാരൻ അയ്യപ്പനല്ലെടാ. അരിസ്റ്റോട്ടൽ അയ്യപ്പനാണ്, അരിസ്റ്റോ
കണ്ണിൽ ദൂരദർശിനിക്കുഴലും വെച്ച്, ഒരു കപ്പിത്താനെപ്പോലെ വയൽ സമുദ്രത്തിലേക്കും ക്ഷേത്രപ്പറമ്പിന്റെ വീപിലേക്കും നോക്കിക്കിടക്കുന്ന ഓമഞ്ചി പെട്ടെന്നു ഗർജിക്കുന്നതു കേൾക്കാം: “ഒഴിക്കെടാ വെള്ളം. എവിടെ ക്കാടാ ഒഴിക്കുന്നത്? നിന്റെ..." പിന്നെ പുളിച്ചു നാറുന്ന ശകാരവാക്കുകളുടെ പ്രവാഹമായിരിക്കും. ഈ ശകാരവർഷമെല്ലാം അയ്യപ്പൻ സഹിച്ചുകൊള്ളണം. (ഞായറാഴ്ചക്കുട്ടിയുടെ ചടങ്ങുകളിൽപ്പെട്ടതാണ് ഈ കോരാവദോച്ചാ രണം.) അതേ, അയ്യപ്പൻ മിണ്ടാതെ കേട്ടുനിന്നുകൊള്ളണം. അലവൻസ് എട്ടണ വെറുതെ കിട്ടുമോ?
ഓമഞ്ചി രസകരമായ പുതിയ പ്രാദേശികവാർത്തകൾ അയ്യപ്പനിൽ നിന്നു തോണ്ടിയെടുക്കുന്നതും ഈ സ്നാനവേളയിലാണ്. ലക്ഷ്മിട്ടീച്ചർക്ക് ഗോവി ദൻ ഡ്രൈവർ അയച്ച പ്രേമലേഖനം കൊണ്ടിച്ചാത്തുവിന്റെ കൈയിൽ കിട്ടിയത് ഒരുകൊല്ലം മുമ്പു പട്ടാളത്തിൽ പോയ കുട്ടപ്പൻ നായരുടെ ഭാര്യ യ്ക്കു നാലു മാസം ഗർഭമാണെന്ന് പ്രസ്താവം അങ്ങനെ പലതും.
ഒരിക്കൽ ഓമഞ്ചി, ദൂരദർശിനി അയ്യപ്പന്റെ കൈയിൽ കൊടുത്തു കൊണ്ടു ചോദിച്ചു. “ഏതാടാ, വെള്ളത്തിലിറങ്ങിനിന്നു പല്ലുതേക്കുന്ന ആ സ്ത്രീരത്നത്തിന്റെ അരികെ, പടവിൽ നില്ക്കുന്ന ആ നീല ബ്ലൗസ്സു
അയ്യപ്പൻ ബൈനോക്കുലർ കൈയിൽ താഴ്ത്തിപ്പിടിച്ചുകൊണ്ട് കുളത്തി ലേക്കു നോക്കാതെ ഓമഞ്ചിയോടു പറഞ്ഞു: “വെള്ളത്തിൽ നില്ക്കുന്ന യാള് പല്ലുതേക്കുകൊന്നുമല്ല സർ.
“പിന്നെന്താടാ ചെയ്യുന്നത്?" “വെള്ളത്തിൽ ആക്കത്തിൽ മൂത്രമൊഴിക്കുകയാണ് സർ. ആ അന ങ്ങാത്ത നില്പ്പും വായിൽ വെള്ളം മെല്ലെ തേവിയൊഴിച്ചു പല്ലു തേക്കുന്ന മട്ടും കണ്ടാലറിയാം സർ, ഈ അസത്തുക്കൾ വെള്ളത്തിൽ എന്താണു ചെയ്യുന്നതെന്ന്
അതു കേട്ട് മാമയി അൽസേഷ്യൻ നായ കുരയ്ക്കും പോലെ ഒരു ചിരി ചിരിച്ചു: “ബാല, ദേഷ്! അരിസ്റ്റോട്ടൽ അയ്യപ്പാ, അപ്പറഞ്ഞതിനു നിന ക്കൊരു പട്ട്
പറഞ്ഞതുപോലെതന്നെ ഓമഞ്ചി പിറ്റേന്നാൾ അയ്യപ്പന്ന് ഒരു പുതിയ പടവേഷ്ടി വാങ്ങി സമ്മാനിച്ചു.
ഏതാണ്ടു പത്തുമണിയോടുകൂടി രാമഞ്ചിയുടെ അഭ്യംഗാനമുറകൾ അവസാനിക്കും. ഓമഞ്ചിക്കു ഞായറാഴ്ച കഞ്ഞിയില്ല. അന്നു മത്സ്യമാംസ ങ്ങളോടെ ഉച്ചയ്ക്ക് നല്ലൊരുണാണ്. മത്സ്യമാംസങ്ങൾ പാകം ചെയ്യാൻ ഓമഞ്ചി അയ്യപ്പനെ സഹായിക്കും. ഊണും കഴിഞ്ഞു 4 മണിവരെ ഒരുറക്കം. പിന്നെ കടപ്പുറത്തേക്ക് ഒരു നടത്തം. ഓമഞ്ചിയുടെ സ്വകാര്യഡയറിയിലെ ചില ഏടുകളിൽ ഇങ്ങനെയും ചില കുറിപ്പുകൾ കാണാം:
ഫെബ്രുവരി 3 വ്യായമം കുഞ്ഞിപ്പരച്ചെന്ന് 2 ക
മാർച്ച് 1 വ്യായമം കുഞ്ഞിപ്പരച്ചെന്ന് 5ക
ഏപ്രിൽ 2 വ്യായമപൂജ കുഞ്ഞിപ്പരച്ചെന്ന് 1ക
ഏപ്രിൽ 4 വ്യായമം കുഞ്ഞിപ്പരച്ചെന്ന് 4ക
മെയ് 2 വ്യായമം കുഞ്ഞിപ്പരച്ചെന്ന് 6ക
മെയ് 2 നെയ് വകയിൽ കുഞ്ഞിപ്പരച്ചെന്ന് 3ക
മെയ് 18 വ്യായമം കുഞ്ഞിപ്പരച്ചെന്ന് 6
ഓമഞ്ചിയുടെ വ്യായാമങ്ങളും കുഞ്ഞിപ്പെരച്ചനും തമ്മിൽ ഉറച്ച ബന്ധമു ഉണ്ടെന്ന് ഈ കുറിപ്പുകളിൽനിന്നും വ്യക്തമാണല്ലോ. കിഴക്കെവിടെനിന്നോ വരുന്ന ഒരുൾനാടൻ കാരണവരാണ് കുഞ്ഞി
തെരച്ചിൻ. മെലിഞ്ഞു നീണ്ട് മുമ്പോട്ടു കുറഞ്ഞൊന്നുലഞ്ഞ് വിളർത്ത ദേഹവും മെരുവിന്റെ മുഖവുമുള്ള ഒരുണങ്ങിയ മനുഷ്യൻ. പ്രായം അമ്പ തിനും അറുപതിനുമിടയ്ക്കെവിടെയോ ഒളിഞ്ഞുകിടക്കുകയാണ്. മൂപ്പരുടെ ഇടത്തെ കണ്ണ് സ്വല്പം പരുങ്ങലിലാണ്. കൃഷ്ണമണി മുഴുവനും കലങ്ങി കുറഞ്ഞൊന്നു വിരിച്ച് ആകപ്പാടെ തൊലി പൊളിച്ചുവെച്ച പനനൊങ്കു പോലെ തോന്നുന്ന ആ കണ്ണിൽ സദാ പീള അടിഞ്ഞുകിടക്കുന്നുണ്ടാകും. വലത്തെ ചെവിക്കു മീതെ ചെറിയൊരു കുടും കെട്ടിവെച്ചിട്ടുണ്ട്. കുപ്പായ മിടാറില്ല. ഒരു പരുക്കൻ മുണ്ട് താഴ്ത്തിയുടുത്ത്, വലത്തെ ചുമലിൽ ഒരു തോർത്തുമുണ്ടും ചാർത്തി മാറിൽ ഇടത്തെ മുലയുടെ മീതെ കാർപ്പത്തിന്റെ വലത്തിലുള്ള ഒരു മുഴയും പ്രദർശിപ്പിച്ചുകൊണ്ടാണ് നടത്തം. നെഞ്ഞിന്റെ കുഴിയിൽ കൊട്ടടയ്ക്കയുടെ തോഴി ഇട്ടപോലെ നരച്ച രോമങ്ങൾ ഒട്ടിപ്പിടിച്ചു കിടക്കുന്നു. ഇടത്തെ കക്ഷത്തിൽ ഒരു നരയൻ ശീലക്കുടയും വലത്തെ കക്ഷത്തിൽ ഒരു പളുങ്കുകുപ്പിയും ഇറുക്കിപ്പിടിച്ച് ഉണങ്ങിയ മുരിങ്ങക്കായ പോലത്തെ കാലുകളും നീട്ടിവലിച്ചുവെച്ചു നടന്നുപോകുന്ന കുഞ്ഞിപ്പുര ച്ചന്റെ അല്പം പിറകിലായി, ചിലപ്പോഴൊക്കെ ശിരസ്സിൽ മുണ്ടിട്ടു മുഖം കുനിച്ചു നീങ്ങുന്ന ഓരോ ഉൾനാടൻ പെൺകിടാവിനെയും കാണാം
കുഞ്ഞിപ്പച്ചന് രണ്ടു തൊഴിലുകളുണ്ട്. ഉൾനാട്ടിൽ നിന്നു നല്ല പശു വിൻ നെയ്യ് പട്ടണത്തിലെ വീടുകളിൽ കൊണ്ടുവന്നു വില്ക്കുക. പട്ടണ ത്തിലെ ചില ഉദ്യോഗസ്ഥന്മാരുടെയും വക്കീൽമാരുടെയും മറ്റും വീടുകളിൽ വേലയ്ക്ക് ഉൾനാടൻ പെൺകിടാങ്ങളെ ശട്ടം ചെയ്തു കൊടുക്കുക. പ്രധാന തൊഴിൽ ഒടുവിൽ പറഞ്ഞതാണ്. വീട്ടുവേലയ്ക്കു പെൺകുട്ടികളെ കൂട്ടി കൊണ്ടുവന്നു കൊടുക്കണമെങ്കിൽ ഒരു മാസത്തെ ശമ്പളം മുൻകൂറായി കുഞ്ഞിപ്പെരച്ചനെ ഏല്പിക്കണം. പുറമെ ഒരു ചെറിയ കമ്മീഷനും. പെൺ കുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ഏല്പിച്ചതിനുശേഷം പണം കൊടുത്താൽ മതി. പട്ടണത്തിൽ, വീടുകളിൽ താമസിപ്പിക്കുന്നതിനു വേലക്കാരികളെ
കിട്ടാൻ വലിയ വിഷമമുള്ളതിനാൽ പല ഗൃഹസ്ഥന്മാരും ഗൃഹസ്ഥകളും അങ്ങനെ ശമ്പളം അഡ്വാൻസ് കൊടുക്കുന്നതിൽ വിരോധം കാണിക്കാറില്ല. പെൺകുട്ടിയെ കൊണ്ടുചെന്നു ഗൃഹനായികയെ ഏൽപിച്ച്, തന്റെ മാറിലെ മുഴ തടവിക്കൊണ്ട് കുഞ്ഞിപ്പരച്ചൻ അവൾക്കു ചില സാരോപദേശങ്ങൾ നല്കും: “മോളേ, ഇവര് വല്യ കൂട്ടരാണ്. നല്ലോണം ചൊല്ലും വിളിയും കേട്ടു നടന്നോ, നെന്റെ ആയുഷ്കാലം മുഴുവനും ഇവർ നെന്നെ രക്ഷിച്ചോളും.
പിന്നെ കുട്ടിയെ അകത്തേക്കു പറഞ്ഞയച്ച് കുഞ്ഞിപ്പെരൻ ഗൃഹ നായികയോടു സഹതാപത്തോടെ പറയും: "ഇങ്ങനെ വീട്ടുവേല ചെയ്തു ജീവിക്കേണ്ട കുട്ടിയൊന്നുമല്ല. എന്തു ചെയ്യും? വിധി! എമ്പാടും കൊയ്യാനും മെതിക്കാനുമുള്ള കൂട്ടരായിരുന്നു. ഒരു കടംവന്നു മുടിഞ്ഞു. അച്ഛൻ പ വാതം പിടിച്ചു കിടപ്പിലാണ്. പണി പോക്കാൻ വേറെ വഴി കാണാത്തതു കൊണ്ടാണ് മകളെ പറഞ്ഞയച്ചത്. ഒരു മാസത്തെ ശമ്പളവും വാങ്ങി (കുട്ടിയുടെ അച്ഛന്നു കൊടുക്കാൻ
കുഞ്ഞിപ്പാച്ചൻ പടിയിറങ്ങും. അടുത്ത പരിപാടി തന്റെ കക്ഷത്തിലെ കുപ്പി
യിൽ മുട്ടിയിലത്തിരുക്കി ഭദ്രമാക്കിയ പശുവിൻ നെയ്യ് വില്ലാണ്.
പട്ടിവക്കിൽമാരുടെ വീടുകളിലാണ് ഇത് അധികവും ചെലവാകുക. ഇട
യ്ക്കു താൻ കുട്ടികളെ വീട്ടുവേലയ്ക്കു കൊണ്ടുചെന്നാക്കിയ സ്ഥലങ്ങളി
ലേക്കും ഒരു പോക്കുണ്ട്. അവിടെ ചെന്നു ഗൃഹനായികയോടു സങ്കടം
പറയും: “കുട്ടിയുടെ അച്ഛന്നു ദണ്ഡം കലശലാണ്. മകളെ ഒരുനോക്കു
കാണണമെന്നു പറയുന്നു. ഒന്നു കാണിച്ച് നാളെത്തന്നെ ഇവിടെ കൊണ്ടു
വന്നാക്കാം." (വേലക്കാരി പെൺകുട്ടി അവിടെ വന്നിട്ട് രണ്ടാഴ്ചപോലും
തികഞ്ഞിട്ടുണ്ടാവുകയില്ല. ഗൃഹനാഥനോ ഗൃഹനായികയ്ക്കോ മുടക്കം
പറയാൻ മനസ്സു വരുമോ, കുട്ടിയുടെ തന്ത മരിക്കാൻ കിടക്കുമ്പോൾ
കുഞ്ഞിപ്പച്ചൻ പെണ്ണിനെയും കൂട്ടി നടക്കും. മറ്റൊരു വീട്ടിലാണു ചെന്നു
ചേരുക. അവളെ അവിടെ ഏല്പിച്ച് പതിവുപോലെ സാരോപദേശങ്ങളും
നല്കി, ഒരു മാസത്തെ ശമ്പളവും മുൻകൂർ പറ്റി മൂപ്പർ പടിയിറങ്ങും. ഒന്നു
രണ്ടാഴ്ച കഴിഞ്ഞാൽ അവിടെയും ഈ വിദ്യതന്നെ ആവർത്തിക്കും.
അങ്ങനെ തിരിച്ചും മറിച്ചും പാർപ്പിക്കാനുള്ള പെൺകുട്ടികൾ നാലഞ്ചെണ്ണം
ഒരേസമയത്ത് കുഞ്ഞിപ്പച്ചന്റെ കസ്റ്റഡിയിൽ ഉണ്ടായിരിക്കുമത്രെ. ഈ ഗ്രാമീണ ബാലികമാരുടെ സ്ഥലമാറ്റങ്ങൾക്കിടയിൽ അവരെ ക്കൊണ്ടു ചില ലൈംഗികക്കരിഞ്ചന്ത ഏർപ്പാടുകളും മൂപ്പർ തമാക്കാറുണ്ട്. കുഞ്ഞിപ്പച്ചന്റെ അങ്ങനെയുള്ള സ്വകാര്യകക്ഷികളിൽപ്പെട്ട ഒരാളാണ്
ഓമഞ്ചിക്കു നിത്യവും കുഞ്ഞിപ്പാച്ചന്റെ ഉരുക്കുനെയ്യും മിക്കവാറും മാസത്തിലൊരിക്കൽ കുഞ്ഞിപ്പെരച്ചന്റെ നാടൻ പ്രേമങ്ങളും കൂടിയേ കഴിയൂ. എന്നാൽ കുത്തിപ്പച്ചൻ കൊണ്ടുവരുന്ന നാടൻ നായികമാരെല്ലാം ഓമ ബിക്ക് ഇഷ്ടമായെന്നുവരില്ല. മൂപ്പർ ഒരുനുള്ളു പൊടി വലിച്ചു മൂക്കു ചീറ്റി തുറിച്ച് മിഴികളോടെ നവാഗതയെ ആകപ്പാടെ ഒന്നു നോക്കും. പറ്റിയാൽ കുഞ്ഞിപ്പാച്ചന്റെ ഭാഗ്യം. പറ്റിയില്ലെങ്കിൽ കുഞ്ഞിപ്പെരച്ചന് ഒരു റുപ്പിക കൊടുത്തു സാധനത്തെ തിരികെ കൊണ്ടുപൊയ്ക്കൊള്ളാൻ പറയും. ഡയറിയിൽ ഇങ്ങനെ കുറിച്ചുവയ്ക്കുകയും ചെയ്യും. 'വ്യായാമം പൂജ്യം - കുഞ്ഞിപ്പെരച്ചന്ന് 1 ക