അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയും
മുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച്ചുകൊണ്ട് ഒരു പഴയ കരിമ്പ ടവും പുതച്ചു ചുരുണ്ടുകിടക്കുകയാണ്. അവന്ന് അതിരഹസ്യമായൊരു പരിപാടി നിർവ്വഹിക്കാനുണ്ട്.
മുരുകൻ തന്റെ കാലിശയിൽ കൈയിട്ട് ആ സ്വർണ്ണനാണ്യം ഒന്നു തിരുതിനോക്കി. അന്നു വൈകുന്നേരം പേപ്പർമാഷ് ർ വാങ്ങിക്കൊണ്ടുവന്നു കൊടുത്തതാണ് ആ നാണ്യം ഒരപ്പവൻ. ആ സ്വർണ്ണനാണ്യം തന്റെ പഴയ നിധികുംഭത്തിൽ നിക്ഷേപിക്കണം അതാണ് പരിപാടി. ഗോപാലൻ ഉറങ്ങി യെന്നു ബോദ്ധ്യംവന്നതിനുശേഷമല്ലാതെ അവിടെ നിന്നെഴുന്നേറ്റു കൂടാ. ആ ചെക്കൻ ഒരു മന്തനാണെങ്കിലും അവനെ കരുതിയിരിക്കണം. തന്ത ഈ പണമെല്ലാം എവിടെയാണ് ഒളിപ്പിച്ചുവയ്ക്കുന്നതെന്ന് ഓർത്ത് ചെക്കൻ
അത്ഭുതപ്പെടുന്നുണ്ടാവും. മുരുകൻ മെല്ലെ ഒരു ചെവി പുതപ്പിന്നു വെളിയിലാക്കി വീർപ്പടക്കി ശ്രദ്ധിച്ചു. മറ്റേ മുലയിൽ നിന്നു ക്രമം തെറ്റാതെയുള്ള ശ്വാസോച്ഛ്വാസം കേൾക്കുന്നുണ്ട്. ചെക്കുന്നു. നല്ല ഉറക്കമാണ്. വയറ് നല്ലവണ്ണം നിറഞ്ഞാൽ പിറന്ന ചെക്കൻ വരിക്കച്ചക്കപോലെ വീണുകിടന്നുകൊള്ളും. കാട്ടാനും കൂട്ടി അവൻ അരക്കലം ചോറു തട്ടിവിട്ടിട്ടുണ്ട്.
“കോവാലാ, കോവാലാ മുരുകൻ ആദ്യം അല്പം പതിഞ്ഞ സ്വാ ത്തിലും പിന്നെ കുറച്ചൊന്നുച്ചത്തിലും സൂത്രത്തിൽ വിളിച്ചു. ഉത്തരമില്ല. എന്നിട്ടും മുരുകന്നു ശങ്ക തീർന്നില്ല. കുറച്ചുനേരം കൂടി കാത്തിരിക്കാൻ തീരു മാനിച്ചു. കുറച്ചുനേരം? രാത്രി എത്രത്തോളം കടന്നുപോയെന്ന് അവന്ന് ഒരു പിടിയുമില്ല. തെല്ലു ദുരെ പൊതുനിരത്തിൽനിന്ന് അരിച്ചുവരാറുള്ള സങ്കീർണ്ണ തരംഗങ്ങൾ നിലച്ചിട്ടുണ്ട്. ദൂരെ എവിടെനിന്നോ ഒരു നായയുടെ തുടർ ഇരയുടെ സാവേരിരാഗം ഇഴഞ്ഞുവരുന്നു. ' (അപ്പോൾ ആ കുടിലിന്നു പുറത്ത്, പറമ്പും പരിസരവും നിലാവിൽ
തെളിഞ്ഞു നില്ക്കുന്ന കാഴ്ച മുറുകുന്നു കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ പറമ്പിന്റെ വടക്കെ മൂലയിലെ തൈത്തെങ്ങുകളുടെ കിളിയോലക്കരാംഗുലി കളിൽ മഞ്ഞുതുള്ളികൾ വൈരക്കൽ മോതിരങ്ങൾ പോലെ ഒളിമിന്നുന്നു. പറമ്പിന്റെ തെക്കെ മൂല ഇരുട്ടു വ്യാപിച്ചുകിടക്കുകയാണ്. അവിടെ ഒരു പഴയ സർപ്പക്കാവിന്റെ അവശിഷ്ടങ്ങളിൽ കരിനിഴലുകളുടെ കൂത്താട്ടമാണ്. പഴയ ബലിക്കല്ലും കൽവിളക്കും കുട്ടിപ്പുരയുമെല്ലാം ജീർണ്ണിച്ചു മണ്ണടിഞ്ഞ് അവിടെ "ഒരു കാൽ മുടന്തിച്ചെടിയുടെയും സർപ്പണങ്ങളുടെ സ്മരണയുണ ത്തുന്ന കുറ്റവാഴയുടെയും പടർപ്പുകൾ കൈയേറിയിരിക്കുന്നു. ആ പടർപ്പു കളുടെ ഒരറ്റത്തു വെളിയിലേക്കു പാതുകുത്തിനില്ക്കുന്ന ഒരു വെള്ളില ച്ചെടി വെണ്ണിലാവിൽ വൈഡൂര്യക്കിരീടംപോലെ വിലസുന്നു).
മുരുകൻ മെല്ലെ പുതപ്പു വലിച്ചുനീക്കി എഴുന്നേറ്റ്, പകലത്തെ പതിവു പോലെ വലത്തെ ചെവിക്കു പിന്നിൽ കൈപ്പത്തി അമർത്തിപ്പിടിച്ചു കുന്തി ച്ചിരുന്നു. ഗോപാലന്റെ ശ്വാസോച്ഛ്വാസങ്ങൾ അതേ താളക്രമത്തിൽ കേൾക്കു മുരുകൻ മനസ്സിൽ കരുതി. എല്ലാം വേഗത്തിൽ നിർവ്വഹിക്കണം. കാഞ്ഞിര ചുവട്ടിലെ കുഴി മാന്തി, തന്റെ പഴയ നിധികുംഭമെടുത്തു മൂടി തുറന്ന്, പുത്തൻ പവൻ അതിൽ അടക്കം ചെയ്ത് ആ മുരുട അവിടെത്തന്നെ മണ്ണിൽ കുറേക്കൂടി ആഴത്തിൽ കുഴിച്ചിടണം.
മുരുകൻ എഴുന്നേറ്റുനിന്നു. പിന്നെ മെല്ലെ, ഒരു ചിരവയും തന്റെ പിച്ച പാട്ടയും തപ്പിയെടുത്തു പായിൽ പ്രതിഷ്ഠിച്ചു. മീതെ പുതപ്പിട്ടു മൂടി. അവൻ ആ കരിമ്പടക്കാലത്തെ, ഒരു ശില്പി താൻ പുതുതായി നിർമ്മിച്ച കലാ രൂപത്തെയെന്നപോലെ വാത്സല്യത്തോടെ ഒന്നു തലോടി. തൃപ്തിയായി. മുരുകന്റെ ചുണ്ടുകൾക്കിടയിൽ ഒരു മന്ദഹാസം ചുരുണ്ടുകൂടി. ഗോപാലൻ ചെക്കൻ ഉണർന്നു നോക്കുകയാണെങ്കിൽ തന്ത പായിൽ മൂടിപ്പുതച്ച് ഉറങ്ങുക യാണെന്നു തോന്നിക്കാനുള്ള ഒരു സൂത്രമായിരുന്നു അത്. അപ്പോൾ കേട്ടു, ആകാശം മുഴക്കിക്കൊണ്ട് ഒരു മുളൽ: “ഫ് ബൂം..
പറമ്പിലെ അയനിപ്പിലാവിന്റെ മുകളിൽ നിന്നാണ് ആ ഹുങ്കാരം പുറപ്പെ
ട്ടത്. കാലൻ കോഴിയുടെ വിളിയാണെന്നു മനസ്സിലായി. ആ ചെകുത്താൻ പക്ഷി പറന്നുവന്നു മുളാൻ കണ്ടൊരു മുഹൂർത്തം: മുരുകൻ മനസ്സിൽ പിരാകി. അപ്പോൾ ദൂരെനിന്ന് ബൂം ഹൂം ഹൂം" എന്നു രണ്ടു മൂളലു കൾ കേട്ടു. മുരുകൻ കുറച്ചുനേരംകൂടി കാത്തിരുന്നു. കീശയിലെ പൊൻനാണ്യം വിരലുകൾ കൊണ്ടു തിരുമ്മിക്കളിച്ചു നിമിഷങ്ങൾ പോക്കി.
കനത്ത നിശ്ശബ്ദത. നല്ല മുഹൂർത്തമാണ്. മുരുകൻ വടി കൈയിലെ ടുത്തു മെല്ലെ കുത്തിപ്പൊക്കിയെഴുന്നേറ്റ് ചെവി വട്ടം പിടിച്ച് എല്ലാം ഭദ്രമാ ണെന്നു ബോധ്യംവന്നതിനുശേഷം പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി മുറി യിൽനിന്നു പുറത്തു കടന്നു.
പറമ്പിൻ മൂലയിലെ നിക്ഷേപസ്ഥാനത്തേക്കുള്ള വഴി കാണാപ്പാഠമാണ്. നടത്തം അതിസൂക്ഷ്മതയോടെയാണ്. മൂന്നുനാലടി നടക്കും. ഒന്നു നിരിക്കും. ചെവി വട്ടംപിടിക്കും. നീങ്ങും. മുരുകന്റെ എല്ലാ ഇന്ദ്രിയശക്തികളും കാതിൽ കേന്ദ്രീകരിച്ചിരിക്കയാണ്. ഒരു പറ്റി ഇളകുന്ന ശബ്ദംപോലും അവന്നു ക്കാൻ കഴിയുമായിരുന്നു.
പടുമരങ്ങൾ കൂട്ടമായി വളർന്നുനിൽക്കുന്ന തെക്കെ മൂലയിലെത്തി. കൈ നീട്ടി അവിടവിടെ തടവിനോക്കി. കാഞ്ഞിരമരം തിരിച്ചറിഞ്ഞു. ട്രൗസർ അഴിച്ച് മലവിസർജനത്തിന്നിരിക്കുംപോലെ ആ മരച്ചുവട്ടിൽ കുന്തിച്ചിരുന്നു (അതും ഒരു സൂത്രമായിരുന്നു). വഴിയുടെ കൂർത്തഭാഗംകൊണ്ടു മണ്ണ് കുത്തിയിളക്കി. കൈപ്പടം ചട്ടുകംപോലെയാക്കി മാന്തിത്തുടങ്ങി. ഓട്ടുമൊ കൈക്കു തടഞ്ഞു. ഒരു കോരിത്തരിപ്പ് പാത്രം മണ്ണിൽനിന്ന് ഇളക്കിയെടുത്തു പൊക്കി മടിയിൽ വെച്ചു. മുടി തിരിച്ചു തുറന്ന് ഉള്ളിൽ കൈയിട്ടു ധ്യതിയിൽ ഒരു പരിശോധന നടത്തി.
ഫുഫ്
മുരുകൻ ഒന്നു തട്ടി. തൊട്ടടുത്തുനിന്നാണ് ആ ഫൂൽക്കാരം പുറപ്പെ ട്ടത്. സർപ്പം നിധികും മാറോടടുക്കിപ്പിടിച്ച് മുരുകൻ പിടഞ്ഞെണീറ്റു വലതുകാൽ പൊക്കി ഒരു നൃത്തം നിന്നു.
പപ്പടം ചുടുന്നതുപോലൊരു നാറ്റം മൂക്കിൽ ഇടതുകേറി. നാഡി ഞരമ്പുകൾ തണുത്തു മരവിച്ചുപോയി.
സർപ്പം! തേരട്ടയുടെ ഉടലും ചട്ടുകംപോലത്തെ തലയുമുള്ള ദുഷ്ട ജന്തു, ഒരിക്കൽ ഒരു തേരട്ട ദേഹത്തിലൂടെ ഇഴഞ്ഞപ്പോൾ അവൻ നിലവി ളിച്ചു പോയിട്ടുണ്ട്. അതിനെ ഒന്നു തൊട്ടപ്പോൾ കരളിലുണ്ടായ കിരുകിരുപ്പും അവൻ മറന്നിട്ടില്ല. തെരുവിൽ വെച്ച് ഒരു പാമ്പാട്ടി പാമ്പിനെ കുളിപ്പിച്ചപ്പോൾ അതിന്റെ ഊടത്തും അവൻ കേട്ടിട്ടുണ്ട്.
അവൻ മേല്പോട്ടു നോക്കി മിഴികൾ ചലിപ്പിച്ചു. വലതുകാൽ നിലത്തു നാൻ ധൈര്യമില്ല. "അത് കാലിന്നടുത്തെവിടെയോ ഉണ്ട് എന്നൊരു തോന്നൽ. ഇടതുകാൽ വിറയ്ക്കുന്നു. നീങ്ങാനും നിർവ്വാഹമില്ല. ചട്ടുകത്തലയും നീട്ടി അതു കാത്തിരിക്കുന്നുണ്ടാകും, അനങ്ങിയാൽ ആഞ്ഞുകൊത്താൻ. നില വിളിക്കാനും നിവൃത്തിയില്ല. നിലവിളി കേട്ട് ഗോപാലൻ ചെക്കനോ ആശാരി പറങ്ങോടനോ പാഞ്ഞുവന്നാൽ നിക്ഷേപം അവരുടെ കണ്ണിൽ പെടും. ജീവൻ പോയാലും ആ രഹസ്യം വെളിക്കാക്കിക്കൂടാ. അവൻ കട കരിഞ്ഞൊരു കുറ്റിപോലെ അങ്ങനെ നിന്നു.
എത്ര നേരം ഇങ്ങനെ ഒറ്റക്കാലിൽ തപസ്സുചെയ്യും? ഇടതുകാലിലെ വിറ നിന്നു. അവിടെ ഒരു തരിപ്പു കയറിയിരിക്കുന്നു. നിധികുംഭം മാാടമർ ത്തിപ്പിടിച്ചു നിശ്ചലനായി നിന്നു. സമയത്തെപ്പറ്റി ഒരു ബോധവുമില്ലാതെ.. അകലെ റെയിൽവേയാർഡിൽ നിന്ന് എഞ്ചിൻ ശക്തിയോടെ സ്റ്റീം ഒഴിക്കുന്ന ശബ്ദം അന്തരീക്ഷത്തിൽ നേർത്ത പ്രതിദ്ധ്വനിയുളവാക്കി. 'ശബ്ദം ശബ്ദം - ശബ്ദം ശബ്ദം' ശബ്ദം ശബ്ദം. തലയ്ക്ക് മുകളിലൂടെ ആ ശബ്ദം കടന്നുപോയി കടവാതിലിന്റെ ചിറകടിയാണ്... ചെറുകാറ്റിൽ ഇലകൾ ചലിച്ചു...
"ലഭലഭലഭല..." കരിയിലകളിലൂടെ എന്തോ ഒന്ന് അതിവേഗം കടന്നുപോയി. ആ ദ്രുതചലനത്തിന്റെ പ്രത്യാഘാതം നിലത്തുനിന്നു കാല ടിയിലൂടെ മൂർദ്ധാവിലോളം പടർന്നുകേറിയതുപോലെ തോന്നി.
നിശ്ശബ്ദത. ആപത്ത് അകന്നുപോയെന്നൊരു ബോധം മുരുകന്റെ കര ളിനെ ഉണർത്തി. അവൻ ആ നാണ്യം എടുക്കാൻ കീശയിലേക്കു കൈ നിറക്കി. അപ്പോഴാണു മനസ്സിലായത്, താൻ നഗ്നനായിട്ടാണു നില്ക്കുന്ന ന്നീസർ ഊർന്ന് കാൽക്കൽ കിടന്നിരുന്നു. കുനിഞ്ഞ് ട്രൗസറെടുത്തു കീശയിൽനിന്ന് നാണ്യം. തപ്പിയെടുത്തു പാത്രത്തിലിട്ട് പാത്രത്തിന്റെ മൂടി തിരിച്ചുമുറുക്കി പാത്രം കുഴിയിൽത്തന്നെ താഴ്ത്തി മണ്ണിട്ടു മൂടി മീതെ ചില ചപ്പും ചവറും വാരിവിതറിയിട്ട് വേഗം അവിടെനിന്നു പോന്നു.