ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.
അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ ഒറ്റമൂലികയുണ്ട്. പക്ഷേ, അവസാനക്ക യായിട്ടേ അവ പ്രയോഗിക്കുകയുള്ളു. അയാൾ എവിടെനിന്നു വന്നു. എങ്ങനെ വൈദ്യനായി എന്നൊന്നും അധികമാളുകൾക്കും അറിഞ്ഞുകൂടാ. ഒരു സിദ്ധന്റെ ശിഷ്യനായി വളരെക്കാലം ഹിമാലയത്തിൽ പാർത്ത്, ആ ഗുരു വിന്റെ ഉപദേശപ്രകാരം ചികിത്സാസേവനം നടത്താൻ ജനങ്ങളുടെ ഇടയി ലേക്കിറങ്ങിവന്ന ഒരു സന്ന്യാസിയാണെന്നാണ് ബാപ്പുവൈദ്യരെപ്പറ്റി ശിഷ്യൻ പത്മനാഭൻ പറയുന്നത്. താടിയോ ജടയോ കാഷായ വസ്ത്രങ്ങളോ ഒന്നു മില്ല. ഈ സന്ന്യാസിക്ക്, ജനങ്ങളെ സേവിക്കണമെങ്കിൽ സാധാരണ ജന വേഷത്തിൽ നടക്കണം, ഗുരൂപദേശമാണ്. വെള്ള ഖദർ ജുബ്ബയും മുണ്ടും, മടക്കിത്തേച്ച ഒരു മഞ്ഞ ഖദർവേഷ്ടി ചുമലിലും അതാണ് ബാപ്പുവൈദ്യ രുടെ വേഷം.
ബാപ്പുവൈദ്യർ ഒരു സ്ഥലത്തു സ്ഥിരമായി താമസിക്കുകയില്ല. എപ്പോഴും ചരരാശിയിലായിരിക്കും. പട്ടണത്തിൽനിന്ന് അധികം ദൂരമില്ലാത്ത ഒരു ഗ്രാമ മൂലയിൽ അയാൾ ചെന്നുകൂടും. പ്രചാരവേലയ്ക്കു ചില സാധു കുടുംബ ങ്ങളെ സ്ഥിരമായി ഏർപ്പെടുത്തിവെച്ചിട്ടുണ്ട്. ചൊറി - ചിരങ്ങു - ഗ്രഹണി ക്കാരും അതിസാരക്കാരും അപസ്മാരക്കാരും ഈ സംഘത്തിലുണ്ടായി രിക്കും. ഇവർ ബാപ്പു വൈദ്യർ പുതുതായി ചെന്നുകൂടിയ ഗ്രാമത്തിലെ പല മൂലകളിലും പരന്ന് പീടികകളിലും പുരകളിലും കേറി അന്വേഷണം തുടങ്ങും: “ബാപ്പുവൈദ്യർ എവിടെയാണു വന്നു താമസിക്കുന്നത്?” അപ്പോൾ പിടിക ക്കാരോ വീട്ടുകാരോ ചോദിക്കും: “ഏതു ബാപ്പു വൈദ്യർ?” അപ്പോൾ ബാപ്പു വൈദ്യരുടെ അത്ഭുത വൈദ്യത്തെപ്പറ്റിയും അദ്ദേഹം ജനസേവനത്തിന്നായി.
പുതിയ പുതിയ സ്ഥലങ്ങളിലേക്കു താമസം മാറ്റിക്കൊണ്ടിരിക്കുന്നതിനെ പ്പറ്റിയും ആ കൂലിസംഘം അവരെ പറഞ്ഞുകേൾപ്പിക്കും. മൂന്നുനാലു ദിവസം കൊണ്ട് ബാപ്പുവൈദ്യരുടെ പേരും താമസസ്ഥലവും ആ ഗ്രാമത്തിലും പരിസരങ്ങളിലുമുള്ള എല്ലാവർക്കും പരിചിതമായിത്തീരുന്നു.
പിന്നത്തെ നാടകം ബാപ്പുവൈദ്യരുടെ വീട്ടിൽ വെച്ചാണ്. വീട്ടിലേക്കു
“രോഗികളുടെ ഒരു പ്രവാഹമാണ്. വയറുവേദനക്കാർ, അർശോരോഗികൾ,
പക്ഷവാതക്കാർ, ഏക്കക്കാർ അങ്ങനെ പല വേഷങ്ങളും. ഗ്രാമത്തിലെ ചില
യഥാർത്ഥരോഗികളും, ഗ്രാമത്തിൽ ജോലിയൊന്നുമില്ലാതെ നടക്കുന്ന ചില
പ്രമാണിമാരും സാധാരണക്കാരും ബാപ്പു വൈദ്യരുടെ കോലായിലും
മുറ്റത്തും സന്നിഹിതരായിട്ടുണ്ടാകും (അവരോടെല്ലാം വൈദ്യരുടെ പെരു
മാറ്റം ഏറ്റവും വിനയസൗഹാർദ്ദങ്ങളോടെയായിരിക്കും). കഴുത്തു കുഴഞ്ഞു
പോയ ഒരു കുട്ടിയേയുംകൊണ്ട് ഒരു തള്ള മുമ്പോട്ടു വരുന്നു. ബാപ്പുവൈദ്യർ
കുട്ടിയെ പരിശോധിച്ചു തള്ളയെ ശകാരിക്കുന്നു: "ഇതുവരെ ഇങ്ങനെ വെച്ചു
കൊണ്ടിരുന്നല്ലൊ. വിവരമില്ലാത്ത വർഗ്ഗം. ഇത് രോഗമെന്താണെന്നറിയോ?
ഹും. ഏതായാലും ഇപ്പോഴെങ്കിലും എന്റെയടുക്കൽ കൊണ്ടുവരാൻ
തോന്നിയല്ലോ. രണ്ടുദിവസം കഴിഞ്ഞാൽ കാണാമായിരുന്നു. കർണ്ണനാഡി
തള്ള സങ്കടപ്പെട്ടു പറയും: "വൈശ്യരെ, ങ്ങള് ഞങ്ങളെ ഒക്കെ ഇട്ടേച്ച് ഇങ്ങോട്ടു പോന്നില്ലേ? ആറുനായിക നടന്നിട്ടാണ് ഇവിടെ എത്
“എനിക്ക് ഒരു ദേശത്തെ ആളുകളെ മാത്രം ചികിത്സിച്ചു കൂടിയാൽ മതിയോ, വല്യമ്മേ? എല്ലാ ദേശക്കാരും എല്ലാ നാട്ടുകാരും എനിക്ക് ഒരു പോലെയാണ്. (ആ ഗ്രാമപ്രതിനിധികളുടെ നേർക്കു നോക്കിക്കൊണ്ടായി
രിക്കും ഒടുവിലത്തെ വാക്യം.) "പത്മനാഭാ!" ശിഷ്യനെ വിളിക്കുന്നു. ശിഷ്യൻ അടുത്തുവന്ന് ഓച്ഛാനിച്ചു തിരിക്കുന്നു. ശിഷ്യന്റെ ചെകിട്ടിൽ എന്തോ മരുന്നിന്റെ പേർ മന്ത്രിക്കുന്നു.
ശിഷ്യൻ അകത്തേക്കു പോയി ഒരു വെറ്റിലയിൽ എന്തോ മരുന്നു മെടുത്തു മടങ്ങിവരുന്നു.
വൈദ്യർ തള്ളയുടെ ഒക്കത്തുനിന്നു കുട്ടിയെ വാങ്ങി മടിയിൽ കിടത്തി
വെറ്റിലയിലെ മരുന്നെടുത്ത് ഉള്ളങ്കൈയിലിട്ടു മർദ്ദിച്ച് കുട്ടിയുടെ കുഴഞ്ഞ
കഴുത്തിൽ മെല്ലെ ഉഴിയുന്നു. അഞ്ചുമിനിറ്റ് വെറും അഞ്ചുമിനിറ്റ് കുട്ടി,
കഴുത്തു പൊക്കി എല്ലാവരെയും ഒന്നു നോക്കുന്നു (ഗ്രാമപ്രതിനിധികൾ
അതു കണ്ട് അത്ഭുതത്തോടെ അന്യോന്യം മിഴിച്ചുനോക്കുന്നു). അസാധാ
രണമായി ഒന്നും താൻ ചെയ്തിട്ടില്ല എന്ന നാട്യത്തോടെ വൈദ്യർ കുട്ടിയെ
തള്ളയുടെ കൈയിലേക്കുതന്നെ കൊടുക്കുന്നു. “ഈ മരുന്നു കുറച്ചു കസ്തൂരിയും ചേർത്ത് അരച്ച് നിത്യവും മൂന്നു നേരം കുട്ടിയുടെ കഴുത്തിൽ പുരട്ടിക്കൊടുക്കണം. വൈദ്യർ ശിഷ്യന്റെ കൈയിൽ നിന്ന് ഒരു ചെറിയ പൊതി മരുന്നു വാങ്ങി തള്ളയുടെ കൈയിൽ കൊടുക്കുന്നു.
മരുന്നു കൈയിൽ വെച്ചു തള്ള പതുക്കെ എന്തോ സങ്കടം പറയുന്നു. ബാപ്പു വൈദ്യർ: (ഉറക്കെ "എന്താ, കസ്തൂരി വാങ്ങാൻ കൈയിൽ പൈസയില്ലേ? - പത്മനാഭാ, രണ്ടുറുപ്പിക കൊടുക്ക് പത്മനാഭൻ തള്ളയ്ക്ക് രണ്ടു റുപ്പിക കൊടുക്കുന്നു (അത് ആ തള്ള യുടെ പ്രയത്നത്തിനു മുൻകൂട്ടി നിശ്ചയിച്ച കൂലിയാണ്). ഗ്രാമപ്രതിനിധികൾ പരസ്പരം നോക്കി മെല്ലെ പറയുന്നു: "രോഗം സൗജന്യമായി ചികിത്സിച്ചു മാറ്റുന്നു പുറമേ മരുന്നു വാങ്ങാനും പൈസ
കൊടുക്കുന്നു. ഇങ്ങനത്തെ ഒരു വൈദ്യരെ വേറെ കാണുമോ?” അപ്പോൾ വെള്ള ഷർട്ടു ധരിച്ച് ചുമലിൽ ഒരു ടർക്കിഷ് ബാത്ത് ടവ്വലും ചാർത്തി ഒരു ചെറുപ്പക്കാരൻ കേറിവരുന്നു.
"ഊം? എന്താ?” വൈദ്യർ ആഗതനോടു ചോദിക്കുന്നു. "ശങ്കരൻ മുതലാളി കാർ കൊടുത്തയച്ചിട്ടുണ്ട്. വീട്ടിലോളം വേഗം ഒന്നു
ചെല്ലാൻ പറഞ്ഞു. “ഊം? എന്താ കാര്യം?"
"മൊതലാളിയുടെ ചെറിയ കുട്ടിക്ക് അപസ്മാരം.
ബാപ്പുവൈദ്യർ അതു കേൾക്കാത്ത മട്ടിൽ, രണ്ടു കൈകൊണ്ടും വയറു പിടിച്ച് ഒടിഞ്ഞുകുത്തി നില്ക്കുന്ന ഒരു വയറ്റുവേദനക്കാരൻ കാരണവരുടെ നേർക്കു തിരിഞ്ഞ് അയാളുടെ ഉദരരോഗ ചരിത്രം ചോദിച്ചു തുടങ്ങുന്നു. അതൊരു നീണ്ട ചരിത്രമാണ്.
ശങ്കരൻ മുതലാളിയുടെ ആൾ അക്ഷമയോടെ പറയുന്നു: "മൊതലാളി വീട്ടിൽ വൈദ്യരെയും കാത്ത് ഇരിക്കുകയാണ്. കുട്ടിയുടെ അപസ്മാരബാധ കണ്ടുനില്ക്കാൻ വയ്യ. ഒന്നു വേഗം പുറപ്പെടണം.
ബാപ്പുവൈദ്യർ അരിശം ചൊടിച്ചു പറയുന്നു: "എന്താണ് ഹേ, നിങ്ങൾ പറയുന്നത്. ഈ രോഗികളെയെല്ലാം ഇവിടെ ഇട്ടു ഞാൻ പുറപ്പെടണ മെന്നോ? മുതലാളിക്കു ഞാനില്ലെങ്കിൽ വേറെ വൈദ്യന്മാരെയോ, ഡി.എം.ഒ. വിനെത്തന്നെയോ കൊണ്ടുവരാൻ കഴിയും. ഈ സാധുക്കൾക്ക് ഞാനല്ലാതെ വേറെ ഗതിയില്ല.
"ബാപ്പുവൈദ്യരെ കൂട്ടാതെ വീട്ടിലേക്കു മടങ്ങിച്ചെല്ലണ്ടാ എന്നാണ് മൊതലാളി എന്നോടു പറഞ്ഞിരിക്കുന്നത്. ഡ്രൈവർ ശഠിച്ചു പറയുന്നു. വയറുവേദനക്കാരന്നു ചികിത്സ കല്പിച്ച് വൈദ്യർ പിന്നെ ഒരു വരട്ടു
ചൊറിക്കാരനെ പിടികൂടുന്നു. അതും കഴിഞ്ഞു മെല്ലെ എഴുന്നേറ്റ് ആരോടെ ന്നില്ലാതെ ഉറക്കെ പറയുന്നു: “മുതലാളിമാരെയും അങ്ങനെ പിണക്കിക്കൂടാ, അവരുടെ കൈയിൽനിന്നു കിട്ടുന്ന പണം കൊണ്ടല്ലേ ഞാൻ സാധുക്കൾക്കു മരുന്നും ചെലവും കൊടുക്കുന്നത്. പിന്നെ, അവിടെ കൂടിയ ജനങ്ങളോ ടായി: “നിങ്ങൾ ക്ഷമിക്കണം. ഞാൻ ശങ്കരൻ മുതലാളിയുടെ വീട്ടിലോളം ഒന്നുപോയി വേഗം വരാം.
കക്ഷികളെ അങ്ങനെ പറഞ്ഞു സമാധാനിപ്പിച്ച് ബാപ്പു വൈദ്യർ തലേ ന്നാൾ മുൻകൂട്ടി ശട്ടം ചെയ്തപ്രകാരം വന്നുചേർന്ന ആ ടാക്സി ഡ്രൈവർ നാണുവിന്റെ കൂടെ നടന്ന്, ടാക്സിയിൽ കയറി പട്ടണത്തിൽ വന്നിറങ്ങുന്നു. വൈദ്യർ പിന്നെ പോകുന്നതു തന്റെ സംബന്ധവീടുകളിലൊന്നിലേക്കാ യിരിക്കും (താൻ താവളമടിക്കുന്ന പ്രദേശങ്ങളിൽ മിക്കതിൽ നിന്നും ബാപ്പു വൈദ്യർ ഓരോ സംബന്ധവും തരപ്പെടുത്താറുണ്ട്. അന്നു രാത്രി സംബന്ധ വീട്ടിൽ സുഖമായി കൂടും. വൈദ്യരുടെ വീട്ടിൽ 'കക്ഷികൾ' അയാളെയും കാത്തു കുത്തിയിരിക്കും. അങ്ങനെ സന്ധ്യമയങ്ങും. ദൂരദിക്കുകളിൽനിന്നു വന്ന ആ രോഗികൾക്കു
താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോകാൻ ഇനി നേരമില്ല. അവർ രാത്രി പൊറുപ്പിക്കാൻ അയൽപക്കത്തെ വല്ല പുരകളോ പീടികകളോ ആശ്ര യിച്ചു ചെല്ലും. അവിടെ രാത്രി മുഴുവനും വീട്ടുകാരുമായുള്ള സംഭാഷണ വിഷയം ബാപ്പുവൈദ്യരായിരിക്കും.
ബാപ്പു വൈദ്യർ, അധികാരി രാമക്കുറുപ്പിന്റെ വയറ്റിലെ കൈവിഷം പൊക്കിളിലൂടെ മൊത്തിയെടുത്ത് ഉള്ളങ്കൈയിൽ തുപ്പി കാണിച്ചുകൊടുത്ത കഥ. ബാപ്പുവൈദ്യർ, ഡ്രൈവർ കുമാരപ്പണിക്കരുടെ പത്തുകൊല്ലം പഴക്കം ചെന്ന മാറാത്ത തലക്കുത്ത് ഒരു പച്ചമരുന്നുകൊണ്ടു പറ്റെ മാറ്റിക്കൊടുത്ത കഥ. അങ്ങനെ പലതും. ബാപ്പുവൈദ്യരെപ്പറ്റിയുള്ള ഏറ്റവും അത്ഭുതകര മായ കഥകൾ പറഞ്ഞുപരത്തിയിരുന്നത്. ഈ കൂലി സംഘത്തിന്റെ സൂത ധാരനും തലവനുമായ 'സുയിപ്പൻ' അപ്പുപ്പണിക്കരായിരുന്നു. എപ്പോൾ വേണമെങ്കിലും വായിൽ നുരപ്പിണ്ടി വരുത്തി ദേഹം വില്ലുപോലെ ഉലച്ച് അപസ്മാരദണ്ണം അഭിനയിക്കാൻ കഴിയുന്ന ഒരസാധാരണ സൃഷ്ടിയാണ് അപ്പുപ്പണിക്കർ, ബാപ്പു വൈദ്യർ കൊപ്പരക്കച്ചവടക്കാരൻ ഉണിച്ചാത്തൻ നായ രുടെ വയറ്റിലെ പുണ്ണു മാറ്റിയ കഥയാണ് അപ്പുപ്പണിക്കരുടെ മാസ്റ്റർ പീസ്, കഥ ഇങ്ങനെയാണ്.
കൊപ്പരക്കച്ചവടക്കാരൻ ഉണിച്ചാത്തൻ നായർക്ക് ഒരു വയറ്റിൽ വേദന തുടങ്ങിയിട്ട് നാലഞ്ചു കൊല്ലമായി. നാട്ടിലുള്ള ഇംഗ്ലിഷ് ഡോക്ടർമാരെക്കൊ ണ്ടെല്ലാം വഴിക്കുവഴി ചികിത്സിപ്പിച്ചുനോക്കി. ഒരു ഫലവും കണ്ടില്ല. ഒന്നും കഴിക്കാൻ വയ്യ. കഴിച്ചാൽ വയറ്റിൽ വേദന. ഉണിച്ചാത്തൻ നായർക്കു കൊപ്പര കച്ചവടത്തിൽ കിട്ടിയ ലാഭമെല്ലാം ഇംഗ്ലിഷ് ഡോക്ടർമാരുടെ കീശയിലായി. ഉണിച്ചാത്തൻ നായരുടെ ദേഹം കൊപ്പരംപോലെ ഉണങ്ങുകയും ചെയ്തു. ഒടുവിൽ ഡി.എം.ഓ-വിന്റെ ചികിത്സയിലായി. യുദ്ധകാലമായതു കൊണ്ട് വിദേശമരുന്നുകളൊന്നും കിട്ടുകയില്ലല്ലോ. ഉണിച്ചാത്തൻ നായർക്കു വേണ്ടി ഡി.എം.ഓ. എവിടെനിന്നോ ചില വിലപിടിച്ച വിദേശ മരുന്നുകൾ ചില ഗുളികകൾ സമ്പാദിച്ചു കൊണ്ടുവന്നു കൊടുത്തു. ഉറുപ്പിക മൂവായിരം. ആ ഗുളികകൾ കഴിച്ചപ്പോൾ ഉണിച്ചാത്തൻ നായരുടെ വയറ്റിൽ വേദന വർ വിച്ചു. ഛർദ്ദിയും തുടങ്ങി. ഡി.എം. ഓ. നായരെ ആസ്പത്രിയിലേക്കു മാറ്റി വയർ ഓപ്പറേറ്റ് ചെയ്യണമെന്നായി. ഉണിച്ചാത്തൻ നായർക്ക് അതു സമ്മത മല്ലായിരുന്നു. “ഓപ്പാഷൻ കഴിച്ചില്ലെങ്കിൽ രോഗി മരിക്കും. ഡി.എം.
പറഞ്ഞു. “ഓപ്പറേഷൻ കഴിച്ചാൽ മരിക്കില്ലെന്ന് എഴുതിത്തരാമോ?” നായർ ഡി.എം.ഓ.-വിനോടു ചോദിച്ചു. ഡി.എം.ഓ. അതിനു തയ്യാറായിരുന്നില്ല. അങ്ങനെ ഏഴു ദിവസം ആസ്പത്രിയിൽ കിടന്നു. ഓപ്പറേഷൻ കഴിച്ചാലും ഇല്ലെങ്കിലും രോഗി മരിക്കുമെന്ന നിലയായപ്പോൾ ഡി.എം. ഓ പറഞ്ഞു: “ഇനി വീട്ടിലേക്കു പോകുന്നതാണു നല്ലത്." ഉണിച്ചാത്തൻ നായരെ കൊണ്ടു വരാൻ ചെന്ന് അയാളുടെ അനന്തരവനോട് ഡി.എം.ഓ. പറഞ്ഞു: “ഇനി നാലുദിവസത്തിലധികം ജീവിക്കില്ല. അങ്ങനെ ഉണിച്ചാത്തൻ നായരെ വീട്ടി ലേക്കുതന്നെ കൊണ്ടുവന്നു. അപ്പോഴാണ് ആരോ പറഞ്ഞത്. സ്ഥലത്തു പുതുതായി വന്ന ബാപ്പു വൈദ്യരെപ്പറ്റി. ബാപ്പുവൈദ്യരെ ഒന്നു കാണിക്കാം. മരിക്കാനൊരുങ്ങിയിരിക്കുന്ന ആളല്ലെ? അങ്ങനെ ബാപ്പു വൈദ്യർ വന്നു. പരിശോധിച്ചു. തേനിൽ ചേർത്തു കുടിക്കാൻ ഒരു ഭസ്മം കൊടുത്തു.
അതിന്റെ മൂന്നാം ദിവസം ഉണിച്ചാത്തൻ നായർ എണീറ്റിരുന്നു കഞ്ഞി വേണ മെന്നു പറഞ്ഞു. ഉണിച്ചാത്തൻ നായരുടെ അനന്തരവൻ ബാപ്പുവൈദ്യരുടെ അടുക്കലേക്ക് ഓടി. "കഞ്ഞി കൊടുക്കാമോ?” എന്തു വേണമെങ്കിലും കൊടു ക്കാം. പക്ഷേ, കോഴിയിറച്ചി തിന്നണമെങ്കിൽ ഒരാഴ്ച കഴിഞ്ഞിട്ടു മതി. ബാപ്പുവൈദ്യർ ഉപദേശിച്ചു. ആറാംദിവസം ഉണിച്ചാത്തൻനായർ ചോറുണ്ടു. പിന്നെ തീറ്റിതന്നെ. കഴിഞ്ഞ അഞ്ചുകൊല്ലക്കാലത്ത് ഒഴിച്ചുവിട്ട ഭക്ഷണ മെല്ലാം ഉണിച്ചാത്തൻ നായർ അഞ്ചുമാസംകൊണ്ടു വയറ്റിലാക്കി. ആൾ തടിച്ചു കൂറ്റൻ കുത്തി. ആറുമാസം കഴിഞ്ഞപ്പോൾ ഉണിച്ചാത്തൻ നായർ ഒരു സമ്മാനവും പൊതിഞ്ഞു കൈയിൽ കരുതി ഡി.എം.ഓ.വിനെ കാണാൻ വീട്ടിൽ ചെന്നു. ഡി.എം.ഓ ആഗതനെ ഉപചരിച്ചിരുത്തി. ഉണിച്ചാത്തൻ നാ യർ കൈയിലെ നീണ്ടപൊതി ഡി.എം.ഓ. വിന്നു സമ്മാനിച്ചു. ഡി.എം.ഒ. പൊതിയഴിച്ചു നോക്കി ഒരു പഴയ ക്ഷൗരക്കത്തി “ഇതെന്തിനാണ്?" ഡി.എം.ഓ. ചോദിച്ചു. ഉണിച്ചാത്തൻ നായർ പറഞ്ഞു: “ഇതുകൊണ്ടു സ്വയം കഴുത്തറത്തു പാകാം. ചാകാനിഷ്ടമില്ലെങ്കിൽ ഒരു ക്ഷൗരക്കാ തുടങ്ങാം-നിങ്ങൾക്ക് ഇനി ഇവ രണ്ടിലൊന്നു ചെയ്യുന്നതാണു നല്ലത്. ഒന്നും മനസ്സിലാവാതെ ഡി.എം.ഓ. ഉണിച്ചാത്തൻ നായരുടെ മുഖത്തേക്കു തുറിച്ചു നോക്കി. ഉണിച്ചാത്തൻ നായർ ചിരിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങൾ ക്കെന്നെ മനസ്സിലായില്ലെന്നു തോന്നുന്നു. ഞാൻ കൊപ്പരക്കച്ചവടക്കാരൻ ഉണിച്ചാത്തൻ നായരാണ്. വയറ്റിൽ വേദനകൊണ്ടു കഷ്ടപ്പെട്ട് നിങ്ങളുടെ ചികിത്സയിലിരുന്ന ഉണിച്ചാത്തൻ നായർ നാലുദിവസത്തിനകം മരിച്ചു പോകുമെന്നു നിങ്ങൾ സർട്ടിഫൈ ചെയ്ത് പറഞ്ഞയച്ച ഉണിച്ചാത്തൻ നായർ, മനസ്സിലായോ? പിന്നെ ഒരു കാര്യം കൂടി. നിങ്ങൾ ഞാൻ നിർദ്ദേ ശിച്ചതിൽ രണ്ടാമത്തെ പണി തുടങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കക്ഷിയെ ഞാൻ തരാം; ഞങ്ങളുടെ ദേശത്തു വന്നു താമസിക്കുന്ന ബാപ്പു വൈദ്യരെ "
അങ്ങനെ സുയിപ്പൻ അപ്പുപ്പണിക്കരുടെയും അയാളുടെ നിയന്ത്രണ ത്തിലുള്ള അലപലാതികളുടെയും പ്രചാരവേലയിൽ ബാപ്പു വൈദ്യർ ഒര ത്ഭുതമനുഷ്യനായി ഗ്രാമത്തിൽ അവരോധിക്കപ്പെടുന്നു. ഗ്രാമത്തിലെ പ്രമാ ണിമാരും ധനികരുമായ ആളുകൾ അയാളെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടു പോയിത്തുടങ്ങും. തരംപോലെ സാധാരണക്കാരെയും പിഴിയും. അഞ്ചാറു മാസം അങ്ങനെ താമസിക്കുമ്പോഴേക്കും വൈദ്യർ നല്ലൊരു സംഖ്യ സമ്പാ ദിച്ചിട്ടുണ്ടാകും. പിന്നെ പെട്ടെന്ന് സ്ഥലം വിടും. പൊങ്ങുന്നത് ആറുനാഴിക ദൂരെ മറ്റൊരു ഗ്രാമത്തിലായിരിക്കും അപ്പുപ്പണിക്കരുടെയും അലവലാ തികളുടെയും അകമ്പടിയോടുകൂടിത്തന്നെ.