മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിരുന്നു കുളിരു ഹോമിക്കുകയാണ്.
കൂനൻ കണാരനാണ് ആ ഹോമത്തിന്റെ പ്രധാന കർമി. ഇറച്ചിക്കണ്ടം മൊയ്തീനും തൊണ്ടിപ്പഴത്തോടനും കൂനനെ ഇടയ്ക്കിടെ സഹായിച്ചു കൊണ്ടിരുന്നു. അന്നത്തെ പ്രധാന അതിഥിയുടെ മട്ടിൽ കേളുമാഷ്ടറും ഇരിക്കുന്നുണ്ട്. വലത്തെ ചെവിക്കു മുകളിൽ കുടുമ കെട്ടിവെച്ച് കുഞ്ഞി പ്രാക്ക് മാത്രം ധരിച്ച മെലിഞ്ഞു വിളർത്തൊരു മനുഷ്യനും അവിടെ സ്ഥലം പിടിച്ചിട്ടുണ്ട്. ഈയാൾ കിഴക്കെവിടെയോനിന്നു വന്ന ഒരു പുതിയ പുള്ളിയാണ്. പേർ അപ്പുനായർ. ഒരു വലിയ നമ്പൂരിജയിയുടെ ആനക്കാരനായിരുന്നുവത്. എന്നാൽ, പത്മ നാഭൻ എന്ന ആ ആനയും അപ്പുനായരും തമ്മിൽ എന്തോ കാരണവശാൽ പിണങ്ങി. തരംകിട്ടുമ്പോഴെല്ലാം അപ്പുനായർ ആനയെയും ആന പാപ്പാൻ അപ്പുനായരെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. ആയിടയ്ക്കാണ് നമ്പൂരി ജന്മിക്ക് അപ്പുനായരുടെ ഭാര്യയുടെ പേരിൽ പെട്ടെന്നൊരു ഭ്രമം തോന്നിയത്. (തി പിടിച്ചുണ്ടാകുന്ന പ്രേമമാണ് ഭ്രമം എന്ന് കേളുമാഷ്ടർ ഒരു വ്യാഖ്യാനം നല്കി.) നമ്പൂരിയുടെ ആ സ്വകാര്യ ഏർപ്പാട് അപ്പുനായർക്ക് അത്ര പിടി ച്ചില്ല. എന്നാൽ ആനയെ ഉപദ്രവിക്കുന്നതുപോലെ നമ്പൂരിയെ ഉപദ്രവിക്കാൻ അപ്പുനായർക്കു ധൈര്യം വന്നില്ല. എങ്കിലും അയാൾ അവസരം പാർത്തു കൊണ്ടിരുന്നു. ഒടുവിൽ നമ്പൂരിക്ക് ഒരു വലിയ നഷ്ടം വരുത്തി തന്റെ പകപോക്കുവാൻ അപ്പുനായർ തീർച്ചയാക്കി. ആ ആനയെ കൊല്ലുക. അയാൾ ആ ആനയെ കൊല്ലുകയും ചെയ്തു. അയാൾ ആ ആനയെ കൊന്ന കഥ വിവരിച്ചു കേൾപ്പിക്കുകയായിരുന്നു.
കൂനൻ കണാരനും ഇറച്ചിക്കണ്ടം മൊയ്തീനും നൊണ്ടിപ്പറങ്ങോടനും കേളുമാഷ്ടറും ശ്രദ്ധിച്ചു കേൾക്കു ന്നുണ്ട്. "തിരുമേനിയോടു പകവീട്ടാൻ അങ്ങനെയൊരു വഴിയേ ഞാൻ കണ്ടുള്ളു. ഞാൻ പത്മനാഭനെ കുറച്ചു ദിവസത്തേക്ക് ഉപദ്രവിച്ചില്ല. വല്യ
സ്നേഹത്തോടെ പെരുമാറി... അപ്പുനായർ പെട്ടെന്നു നെഞ്ഞൊന്നുലച്ച് കീഴ്ച്ചുണ്ടു കടിച്ച് ഒന്നിളിച്ചു കാട്ടി വലതുകൈ പുറത്തേക്കു നീട്ടി ഒടിച്ച് അരക്കെട്ടിൽ ഒന്നു മാന്തി, പിന്നെ അവിടെയൊക്കെ നഖംകൊണ്ട് ഒരു തിരച്ചിൽ നടത്തി എന്തോ ഒന്നിനെ വിജയഭാവത്തോടെ നുള്ളിയെടുത്ത് തള്ളവിരലിന്റെ നഖത്തിന്മേൽ നിക്ഷേ പിച്ച് വലത്തെ തള്ളവിരലിന്റെ നഖംകൊണ്ട് "ടിക്ക്' എന്നൊന്നമർത്തി. കേളുമാഷ്ടർ അതു കണ്ടു ചോദിച്ചു: ''എന്താ അപ്പുനായരേ പേനാണോ.
ഹ്ഊം.” അപ്പുനായർ അപ്പോഴും അരക്കെട്ടു ചൊറിഞ്ഞ് അവിടെ യെല്ലാം വീണ്ടും തപ്പലോടിക്കൊണ്ടിരുന്നു.
“ങ്ങള് കഥ പറീന്നായ. കൂനൻ കണാരൻ തിടുക്കം കൂട്ടി.
ആനക്കഥ യുടെ നടുവിൽ ഒരു പേൻ വന്നുപെട്ടതു കുന്നു സഹിച്ചില്ല. കുനാന്റെ അ കൊട്ടിൽ ആ തെരുവിലൂടെ സഞ്ചരിക്കുന്ന മോട്ടോർ കാറുകളുടെ എ ത്തിലും കൂടുതൽ പേനുകൾ നിത്യവും പാഞ്ഞുനടക്കുന്നുണ്ട്. സ്വന്തം രക്തവും വിയർപ്പും കൊടുത്ത് പോറ്റി വളർത്തുന്ന ആ സന്താനങ്ങളെ അയാൾ പൊറുതി മുട്ടിയാൽ മാത്രമേ പരതിപ്പിടിക്കാറുള്ളു.
അടുത്ത പീടികത്തിണ്ണയിൽ നിന്നു പട്ടി മുരളും പോലെ ഒരു കൂർക്കം വലി കേൾക്കുന്നു. തൊണ്ടിപ്പറങ്ങോടൻ കുറേക്കൂടി പഴയ കടലാസും പഴയ വട്ടിയുടെ തുമ്പുമാലകളും ഒരു കത്തിരിമാർക്കു ഈത്തപ്പനയോല സിഗരറ്റുപെട്ടിയും അഗ്നിയിൽ ഹോമിച്ചു.
അപ്പുനായർ ഒരു ബീഡിയെടുത്തു തീയിൽക്കാടി, കൈവിരൽ കൊണ്ട് ഒന്നു തിരിച്ചു തീപ്പറ്റിച്ചു ചുണ്ടിൽ വെച്ച് ഒരു പുകവിട്ടു കഥ തുടർന്നു.
“തിരുമേനിയുടെ കാര്യസ്ഥൻ ഉണ്ണീരിനായരുടെ മകൻ ഗോവിന്ദൻ കുട്ടി ഒരു പരിഷ്കാരിയാണ്. നിത്യവും രാവിലെ ഒരു കുന്തട്ടാണം കൊണ്ടു തന്ന ത്താൻ ക്ഷൗരം ചെയ്യുന്നതു കാണാം. ഉപയോഗിച്ചുകഴിഞ്ഞ ബ്ലേഡുക ളെല്ലാം അയാൾ ഒരു ചെറിയ അളുക്കിൽ സൂക്ഷിച്ചുവെച്ചിരുന്നു.
ഒരു ദിവസം ആ അളുക്കു ഞാൻ കൈവശപ്പെടുത്തി. ആ ബ്ലേഡുകൾ എനിക്കാവശ്യ മുണ്ടായിരുന്നു.
“ങ്ങള് ക്ക് ശേവാണോ നായരേ!' നൊണ്ടിപ്പറങ്ങോടൻ ഇടയിൽ കടന്നൊരു ചോദ്യം. 'ഫി മിണ്ടാതിരിക്കെടാ. കൂനൻ കണാരൻ മുണ്ടു പൊക്കി ആസനം ചൊറിഞ്ഞുകൊണ്ടിരുന്ന കൈകൊണ്ട് പറങ്ങോടന്റെ പിടലിക്ക് ഒരു തട്ടു വെച്ചുകൊടുത്തു.
ആ ആനക്കാരന് ആ പഴയ ബ്ലേഡിന്റെ ആവശ്യമെന്താണെന്ന് അഗാധമായി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. കേളുമാഷ്ടർ, ഇറച്ചിക്കണ്ടം മൊയ്തീൻ അപ്പുനായരുടെ ചങ്കിലെ അസാ ധാരണവലുപ്പമുള്ള മുഴയെത്തന്നെ സൂക്ഷിച്ചുനോക്കുകയായിരുന്നു. പഴുത്ത പേരയ്ക്ക് മുരണ്ടിയെടുക്കുമ്പോലെ ആ മുഴയൊന്നു പിടിച്ചു. മുരുണ്ടാ മൊയ്തീന് ഒരു കൊതി തോന്നി.
അപ്പുനായർ കഥ തുടർന്നു. "വിഷുക്കാലമായിരുന്നു. ഞാൻ ഒരു കൊട്ട യെടുത്ത് ഒരു പറങ്കിമാവിൻ കാട്ടിൽ കടന്നു പറങ്കിമാങ്ങകൾ പെറുക്കിക്കൂട്ടി. പത്മനാഭനു പറങ്കിമാങ്ങ വളരെ ഇഷ്ടമാണെന്ന് എനിക്കറിയാം. ഞാൻ ചൂരക്കാട്ടിന്റെ മറവിൽ ചെന്നിരുന്ന് ആ ബ്ലേഡ് ഓരോന്നായി പഴത്തിന്റെ ഉള്ളിൽ കുത്തിയിറക്കി, പഴങ്ങളെല്ലാം വീണ്ടും കൊട്ടയിൽത്തന്നെ നിറച്ച് മെല്ലെ പത്മനാഭനെ തളച്ച മരത്തിനടുക്കലേക്കു ചെന്നു. പനമ്പട്ട കടിച്ചരച്ചു തിന്നുകൊണ്ടിരുന്ന ആന പറങ്കിമാങ്ങ കണ്ടപ്പോൾ കൊതിയോടെ തുമ്പി കൈ നീട്ടി.
ഞാൻ ആ കൊട്ട് അങ്ങനെതന്നെ പത്മനാഭന്റെ മുമ്പിൽ വെച്ചു കൊടുത്തു. ആന ആർത്തിയോടെ പറങ്കിമാങ്ങ വാരി വായിലാക്കി. ഞാൻ
പിന്നെ അവിടെ നിന്നില്ല..." അപ്പുനായർ അരക്കെട്ടിൽനിന്ന് ഒരു പേനിനെക്കൂടി തപ്പിയെടുത്ത് നല ത്തിൽ വെച്ചു ചപ്പിയാക്കി. "പണി പറ്റി. രക്തം വിസർജ്ജിച്ച് ആന പിറ്റേന്നു
രാവിലെ പിടഞ്ഞു കളിക്കുന്നതാണു കണ്ടത്. വൈകുന്നേരമാവുമ്പോഴേക്ക് അവൻ ചെരിഞ്ഞു.
വജ്രക്കത്തി പോലത്തെ ബ്ലേഡുകൾ ആനയുടെ കുടലിൽ തലങ്ങും വിലങ്ങുമായി ചുറ്റി മറിയുന്നതും ആന പ്രാണവേദനയോടെ അലറുന്നതും കേളുമാഷ്ടർക്കു മുമ്പിൽ കാണുന്നതുപോലെ തോന്നി. ആ പഹയൻ ആ ആനയെ അങ്ങനെ കൊന്നത് ഇറച്ചിക്കും മൊയ്തീനു തീരെ രസിച്ചില്ല.
ഒരു ബ്ലേഡ് അപ്പോൾ തന്റെ കൈയിലുണ്ടായിരുന്നുവെങ്കിൽ അവൻ അപ്പു നായരുടെ ചങ്കിലെ മുഴ അരിഞ്ഞെടുത്തുകളയുമായിരുന്നു. തീ കെട്ടുതുട ങ്ങുന്നതു കണ്ടപ്പോൾ തൊണ്ടിപ്പറങ്ങോടൻ താൻ ഒരു കാലും പൊക്കി കുത്തിയിരുന്ന തടിച്ച കടലാസ്സുകഷണം വലിച്ചെടുത്തു. ആ പട്ടക്കടലാ സ്സിൽ ഒരാനയുടെ ചിത്രമുണ്ടായിരുന്നു.
“കാര്യം വെഷമിതിക്കുറുപ്പിന്റെ ആനയാണിത്. പറങ്ങോടൻ ആന ചാപ്പ് പതിച്ച് ആ നീലക്കട്ടിക്കടലാസ്സു നിവർത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു. “എടോ പേപ്പറുകാരൻ കുറുപ്പ് ഈ ഉത്തപ്പടിമേല് വെച്ച് ചട്ടക്കലാ സ്സാണത്. അതു കട്ടെടുത്താൽ കാര്യം വെഷമസ്സിതി ആകുവേ.” ഇറച്ചി ക്കണ്ടം താക്കീതു നല്കി.
“എന്നാൽ കട്ടതു ചുട്ടുപോട്ടെ. പറങ്ങോടൻ ആ ആനക്കടലാസ്സ് അഗ്നി യിൽ ഹോമിച്ചു. നേരം ഇനിയും പുലർന്നിട്ടില്ല. കോട്ടുമ്മലെ ചൂളം വിളി കേട്ടു.
ആ കോലായുടെ ഒരു മൂലയിൽ ഒരു സത്വം മൂടിപ്പുതച്ചു ചുരുണ്ടു കിടന്നിരുന്നു. കർക്കശസ്വരത്തിലുള്ള കൂർക്കംവലി ഇടയ്ക്കിടെ ആ പുതപ്പി നുള്ളിൽനിന്നു പുറപ്പെടുന്നുണ്ടായിരുന്നു. കൂർക്കം വലിയുടെ സ്വരംകൊണ്ട് പറങ്ങോടൻ ആളെത്തിരിച്ചറിഞ്ഞു. സാൻഡോ കറുപ്പനാണ്. പറങ്ങോടന് ഉറങ്ങുന്ന ഏതു തെരുവുചങ്ങാതികളെയും ഇരുട്ടിൽ തിരിച്ചറിയാൻ സാധി മത്, അവരുടെ കൂർക്കം വലിയുടെ സ്വരഭേദംകൊണ്ട്. സാൻഡോ കറുപ്പന്റെ കൂർക്കംവലി, പന്നി മുകയിടുമ്പോലെയാണ്. "ഹ് ഹുങ് ആ ഒടുവിൽ ഗ്രഹം എന്നൊരു മുറുക്കവുമുണ്ടാകും. തത്തക്കൻ ചന്തു വിന്റെ കൂർക്കംവലി വാഴക്ക വറുക്കുമ്പോലെയാണ്: “കിരി കിരി കിരീകിരി പെരിക്കാലൻ അനുവിനു മാത്രം കൂർക്കം വലിയില്ല. അവന് ഉറക്കത്തിൽ പല്ലുകടിയാണ്. അന്തു ഉറക്കത്തിൽ മുറുക്കു തിന്നുക
യാണെന്ന് തോന്നും. “പഹേൻ സിനിമ കണ്ടു വന്നു കെടന്നൊറങ്ങാണ്. ഇറച്ചിക്കണ്ടം മുടി പുതച്ചു കിടക്കുന്ന സാൻഡോ കറുപ്പനെ നോക്കി പറഞ്ഞു.
“ഓ സിനിമാ പോഷ്ടറ് പറ്റിക്കാൻ പോയിട്ട് പീ ഇറച്ചിക്കണം അസൂയയോടെ പറഞ്ഞു. ടിക്കറ്റ് കിട്ടീട്ടുണ്ട്.
“ഏത് സിനിമ്യാ!” പറങ്ങോടൻ ചോദിച്ചു.
ആലപ്പുത പുലോകരമ്പ -പഷ്ട്ട് പിറച്ച
തീർന്നോ?” കൂനൻ കണാരൻ അന്വേഷിച്ചു.
ഇല്ല നാളെകൂടിയുണ്ട്
അത്ഭുത ഭൂലോകരം ഒന്നു കാണണമെന്ന് കൂനൻ കണാരൻ മനസ്സിൽ തീരുമാനിച്ചു താടിയൊന്നു തലോടി. കൂനൻ കണാരനു മുഖക്ഷൗരം മാസ ത്തിലൊരിക്കലാണ്. ക്ഷൗരം കഴിച്ച അന്നുതന്നെ ഒരു സിനിമയും കാണും
പറങ്ങോടൻ ആ കോലായിലും ഇറയത്തും എല്ലാം പരതി ചണ്ടിയും കലാനുനുറുങ്ങുകളും അടിച്ചു വാരിയെടുത്ത് അവസാനത്തെ അഗ്നിയി ഹോമിച്ചു. ഇതിനിടെ കേളുമാക്ടർ ഒന്നും മിണ്ടാതെ എഴുന്നേറ്റു സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. കുനൻ കണാരനും അപ്പുനായരും ഇറച്ചിക്കണം മൊയ്തീനും തൊണ്ടിപ്പറങ്ങോടനും അവസാനത്തെ മേലരിയുടെ ചൂടു തികച്ചും അനുഭവിക്കാൻ ഒരുങ്ങിക്കൊണ്ട് അവിടെത്തന്നെ ഇരുന്നു. കുന കണാരൻ കൈ രണ്ടും തീയിന്റെ മുകളിലേക്കു നീട്ടി ചില കഥകളിമുദ്രകൾ അഭിനയിച്ചുകൊണ്ടാണു തീകായുന്നത്. 'വിശ്വാമിത്രനും മേനകയും' എന്ന രവിവർമ്മ ചിത്രത്തിലെ വിശ്വാമിത്രനെപ്പോലെ രണ്ടു കൈയും നീട്ടി മുഖം തിരിച്ചുകൊണ്ടാണ് അപ്പുനായരുടെ ഇരുത്തം. പ്രേമലേഖനമെഴുതുന്ന ശകുന്തളയുടെ പോസിൽ നൊണ്ടിപ്പറങ്ങോടൻ മുമ്പോട്ടു ചാഞ്ഞു കുത്തി ക്കിടക്കുന്നു. ബുദ്ധദേവനെപ്പോലെ കൈകെട്ടി ചമംപടിഞ്ഞിരിക്കുന്നു, ഇറച്ചി
അപ്പോൾ കാക്കി മുറിക്കാലുറയും വെള്ള ഖദർ ഷർട്ടും ധരിച്ച് തലയിൽ തോർത്തുമുണ്ടുകൊണ്ടൊരു വട്ടത്തലക്കെട്ടും കെട്ടി കറുത്തു കുറിയൊരു മനുഷ്യൻ ആ കോലായിലേക്കു മെല്ലെ കേറിവന്നു. നാണ്ടിപ്പറങ്ങോ മുഖത്തു ചെറിയൊരു പരിഭ്രമം കാണാറായി. ഇറച്ചിക്കണ്ടം ഒന്നു ചിരിച്ചു. തീയിലെ കരിഞ്ഞ കടലാസ്സുകഷണത്തിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു: “വാലു ബാക്കിയുണ്ട്. ആ ആനക്കടലാസ്സിന്റെ അവശിഷ്ടമായിരുന്നു അത്.
ആഗതൻ കീശയിൽ നിന്ന് ഒരു ചുരുട്ടെടുത്തു തീയിൽ കാട്ടി കത്തിച്ചു. വലിച്ചു പുക വിട്ടുകൊണ്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. കൂനൻ കണാരൻ ആസനം ഒന്നമർത്തിച്ചൊറിഞ്ഞുകൊണ്ടു തനിയെ
ചോദിച്ചു: “കാര്യം വിഷമസ്ഥിതിക്ക് ഇന്നെന്താണു മുഖത്തൊരു കനഭാവം?” ഇറച്ചിക്കണ്ടം പറഞ്ഞു: “ലക്കം ഓട്ടൽ പട്ടരെ വലാൽ സങ്ങക്കേസ്സ് ബിളിച്ചുപറഞ്ഞു നടന്നേന് ആ ഓട്ടലില് പണി എടുക്കുന്ന അയാളുടെ പെണ്ണ ങ്ങള് ഇന്നലെ അയാളെ കുത്തിച്ചതച്ചിട്ടുണ്ടാകും അതാണു മൂപ്പർക്കു മൊകത്തൊരു കനം.