കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലനങ്ങളും ചിന്തകളും; നനഞ്ഞ ചാക്കു കുത്തിത്തിരു കിയപോലെ തലയ്ക്ക് കത്തൊരു കനം. തന്റെ സാചാരതവും ഭക്തിനിഷ്ഠയും ഒരു രാത്രികൊണ്ടു കൊള്ള
യടിച്ചുപോയതോർത്തപ്പോൾ കുറുപ്പിന്നു സങ്കടം തോന്നാതിരുന്നില്ല. ചുമ ിലെ മയിൽ വാഹനന്റെ പടത്തിലേക്കു നോക്കാൻ ഒരു ഭയം പുലർകാ ലത്തെ കുളിയും പൂജയും ജപവുമെല്ലാം മുടങ്ങിയിരിക്കയാണ്. തലേന്നാൾ രാത്രി കുഞ്ഞീവിയുടെ കൈയിൽനിന്നു തുടുത്ത മദ്യം വാങ്ങി ചുണ്ടിൽ വച്ചപ്പോഴും, കുഞ്ഞിവി തന്റെ മടിയിൽ മദാലസയായി മലർന്നുകിടന്നപ്പോഴും ആ മയിൽ വാഹനൻ തന്റെ മനസ്സിലേക്ക് ഒരു തിരനോട്ടം നടത്തിയിട്ടുണ്ടാ യിരുന്നു..... എന്നാലും, ചതച്ചൊതുക്കിവെച്ച ഒരു ചിരാഭിലാഷം അനായാ സേന സാധിച്ചതിലുള്ള ഒരു ചാരിതാർത്ഥ്യം, അജ്ഞാതമായൊരു സംത്യ പി. കുറുപ്പിന്റെ ചിന്തകളിൽ നൃത്തം വെച്ചുകൊണ്ടിരുന്നു. തെരുവു ജീവിത ത്തിന്റെ പുറംപോക്കുനിലത്തുനിന്നു പൊങ്ങി അരമനയുടെ അന്തഃപുരത്തിൽ തെല്ലു നേരത്തേക്കെങ്കിലും ഒരു കാമുകന്റെ അന്തസ്സിൽ കഴിച്ചുകൂട്ടിയതി ലുള്ള ഒരഭിമാനം. താൻ അപരാധിയാണോ? കുഞ്ഞിവിയെ താൻ അന്തരാ ആഗ്രഹിച്ചിരുന്നു. അതൊരു പരമാർത്ഥമാണ്. അസാദ്ധ്യമെന്നു കരുതിയി രുന്നു. അന്യായമാണെന്നറിഞ്ഞിരുന്നു. മായാമൻസിലിന്റെ അന്തർഭാഗം കാണാനുള്ള ആഗ്രഹത്തെക്കാൾ കരുത്തുള്ള ഒരാഗ്രഹമായിരുന്നു അത്. രണ്ടും സാധിച്ചു. ഒരുപക്ഷേ, കുഞ്ഞീവിയെസ്സംബന്ധിച്ചിടത്തോളം അവൾ പ്രവർത്തിച്ച ഒരബദ്ധത്തിന്റെ അനന്തരഫലം അവൾ സ്വയം ഏറ്റെടുത്തതാ യിരിക്കാം. ആ പരിതഃസ്ഥിതിയിൽ ഒരാണിന്റെ ആവശ്യം മാത്രമേ അവൾ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ, തന്നെ ബന്ധിച്ചിടത്തോളം അതൊരു സ്വർഗ്ഗീയാനുഭൂതിതന്നെയായിരുന്നു. അതൊരപരാധമാണോ? ഈശ്വരന്റെ മുമ്പിൽ ചെന്നാൽ, നീയെന്തിന് കുഞ്ഞീവിയുടെ കൂടെ കിടന്നു?' എന്ന ഈ രൻ ചോദിക്കുമോ? ഏകപത്നീവ്രതം! ദേവകിയുടെ ചാരിത്രത്യത്തിന്റെ ചരിത്രം താൻ നല്ലപോലെ മനസ്സിലാക്കിയതാണ്; വിവാഹത്തിനു മുമ്പും ഇപ്പോഴും. പിന്നെ, മയിൽ വാഹനൻ ഇക്കാര്യത്തിൽ തന്നെ അനുഗ്രഹിക്കുകയേ യുള്ളൂ. എത്ര പെണ്ണുങ്ങളെ കണ്ടു മോഹിച്ച് എന്തൊക്കെ കുണ്ടാമണ്ടികൾ
കാട്ടിയവനാണ് ഈ സ്കന്ദസ്വാമി (കുറുപ്പ് ഒന്നു തിരിഞ്ഞുകിടന്നു കേ മാഷറുടെ ചിന്തകളുടെ ലൈനിലൂടെയാണോ പോകുന്നത് എന്നൊരു അപ്പോൾ ഒരു കൂട്ടനിലവിളി കുറുപ്പിന്റെ കാതിൽ വന്നലച്ചു. കുറുപ്പ ശ്രദ്ധിച്ചു. തൊട്ടടുത്ത ബ്ലോക്കിൽനിന്നാണ്. “എന്റെ പൊന്നാങ്ങളേ, നങ്ങ ചതിച്ചോ?"-"എന്റെ മോനെ, എന്റെ മോനെ, നീ പോയോ?....
കുറുപ്പ് ചാടിയെഴുന്നേറ്റ് ഓടിച്ചെന്നു നോക്കി. വാച്ച് റിപ്പോർ ഉണ്ണിയുടെ കോലായിലേക്ക് ആളുകൾ ഓടിവരുന്നുണ്ട്. ലോനപ്പനും മറിയാമ്മയും അപ്പുട്ടിയും പെണ്ണുക്കയും പെണ്ണുക്കയുടെ പിന്നാലെ ഒന്നുരണ്ട് ആടുകളും കുറുപ്പും അങ്ങോട്ടു കേറിച്ചെന്നു. ഉണ്ണിയെ ഒരു പായിൽ കിടത്തിയിട്ടുണ്ട്. അവന്റെ പെങ്ങൾ നൽഅടിച്ചു നിലവിളിക്കുന്നു. ആണ്ടി കട്ടിലിന്മേൽ നിന്നു താഴെ വന്നു കോലാ
യിലേക്ക് ഇഴഞ്ഞുവരാൻ ഭയങ്കരവിക്രിയകൾ കാണിച്ചുകൊണ്ട് അലറുന്നു. “ഒന്നു മാറിനിൽ, ബോധക്ഷയമായിരിക്കും. ലോനപ്പൻ ആ സ്ത്രീയെ പിടിച്ചുമാറ്റി. ഉണ്ണിയുടെ മാറിൽ കൈവെച്ചുനോക്കി, പിന്നെ മൂക്കിൽ ഒരു നൂൽക്കഷണം കാട്ടിനോക്കി. നിരാശയോടെ തലയാട്ടിക്കൊണ്ട് ലോനപ്പൻ എഴുന്നേറ്റു.
ഉണ്ണിയുടെ ദേഹം കുറുപ്പും ഒന്നു പരിശോധിച്ചുനോക്കി. തണുത്തു തുടങ്ങിയിരിക്കുന്നു. “ഡോക്ടറെ വിളിക്കട്ടെ?” അപ്പുട്ടി എല്ലാവരോടുമായി ചോദിച്ചു.
“ഉം, വേഗം; ഓട്. സൈമൺ ഉപദേശിച്ചു. ഡോക്ടരുടെ ആവശ്യം ഇല്ലായിരുന്നു. ഉണ്ണിയുടെ ജീവൻ പോയിട്ട് അരമണിക്കൂറിലേറെയായിരുന്നു. ഹൃദയസ്തംഭനം! പക്ഷേ, അപ്പുട്ടി ഓടി. നടന്ന സംഭവം, ആ സ്ത്രീ തേങ്ങി ക്കരച്ചിലുകൾക്കിടയിൽ കുറേശ്ശെയായി വിവരിച്ചുകേൾപ്പിച്ചു. ഏതോ ഒരു അർജ്ജന്റ് പണി ചെയ്തുതീർക്കാൻ ഉണ്ണി പുലർച്ചയ്ക്കുമുമ്പുതന്നെ തന്റെ മേശയ്ക്കരികിൽ വിളക്കും കത്തിച്ചു വെച്ചു കുത്തിയിരിക്കുന്നുണ്ടായിരുന്നു. അവൾ രാവിലത്തെ ചായ തയ്യാറാക്കി പതിവുപോലെ കൊണ്ടുചെന്നപ്പോൾ അവൻ ഒരു പന്തിയില്ലാത്തമട്ടിൽ മേശയുടെ അറ്റത്തേക്കു കഴുത്തുകുത്തി ചാഞ്ഞുകിടക്കുന്നതു കണ്ടു. ആങ്ങള അങ്ങനെ ഉറങ്ങിപ്പോയ തായിരിക്കു മെന്നു കരുതി അവൾ അവനെ ഒന്നു പിടിച്ചു കുലുക്കി വിളിച്ചു. അപ്പോൾ അവൻ കസേരയിൽ നിന്നു പം എന്നു നിലത്തേക്കു മറിഞ്ഞുവീണു. അനക്കമില്ല. അവൾ പരിഭ്രമത്തോടെ അയ്യോ എന്നു നിലവിളിച്ചുകൊണ്ട് അവനെ ഒരു പായിലേക്ക് എടുത്തുമാറ്റി. അപ്പോൾ ബ്രഷും കൈയിൽ പിടിച്ചു കൊണ്ടുതന്നെ സൈമൺ മാഷ്ടർ ഓടിയെത്തി. പിന്നെ അയൽപക്കക്കാർ
ഓരോരുത്തരും.. കുറുപ്പ് കുറച്ചുനേരം അവിടെ തങ്ങിനിന്നു. ശവത്തിനു ചുറ്റും ആളുകൾ കൂടിക്കൊണ്ടിരിക്കുന്നു. ചിലർ ആ സ്ത്രീയെ സമാധാനിപ്പിക്കാൻ ഓരോ നാടൻ തത്ത്വജ്ഞാനവാക്യങ്ങൾ സംഭാവന ചെയ്തു. ആണ്ടി അപ്പോഴും നിലത്തു കിടന്നു നിരങ്ങിനീങ്ങാനുള്ള പരാക്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. “പഹേരെ,, ഒന്നൊന്നു പിടിച്ചെണീപ്പിച്ച് തരാനാ?” എന്ന അവന്റെ ഉഗ വിലാപം ആരും ശ്രദ്ധിക്കുന്നില്ല.
പാവം ഉണ്ണി മരിച്ചു. കുറുപ്പിന്റെ മിഴികൾ നനഞ്ഞു സ്വതവേതന്നെ ഉണ്ണി ഒരരപ്രാണനായിരുന്നു. ഉണ്ണിയുടെ ഒഴിഞ്ഞ കസേരയിലേക്കും, പഴയ
ടാപ്പുകളുടെ പൽച്ചകങ്ങളും മുഖമുടികളും മറ്റ് ഏടാകൂടങ്ങളും ചിന്നിച്ചിതറി ക്കിടക്കുന്ന മേശപ്പുറത്തേക്കും കുറുപ്പ് ഒന്നു കണ്ണയച്ചു. കുറെ പഴയ ഘടി കാരങ്ങളുടെ രോഗം മാറ്റാനും ചിലവയ്ക്കു ജീവൻ വെപ്പിക്കാനും തന്തയെ തീറ്റാനും വേണ്ടി മാത്രമായിരുന്നു ഉണ്ണിയുടെ ജീവിതം എന്നു തോന്നും. ജോലി ചെയ്തുകൊണ്ടുതന്നെ ഹൃദയസ്പന്ദനം നിലച്ച് അവൻ മരിച്ചു. ജാലകത്തിലൂടെ കടന്നുവന്ന വെയിൽ നാളം തട്ടി ഉണ്ണിയുടെ നേത്രായുധമാ ടിരുന്ന ആ ഭൂതക്കണ്ണാടി വെട്ടിത്തിളങ്ങി. മേശവിളക്ക് അപ്പോഴും നിഷ്പ മായി എരിഞ്ഞുകൊണ്ടിരുന്നു. ചുമരിൽ ഒറ്റയ്ക്കു നിന്നിരുന്ന ഒരു ക്ലോക്ക കാരണവർ ഘർർർ എന്നു മെല്ലെയൊന്നു ഞരങ്ങി, 'റിങ്-റിങ്' എന്നു രണ്ടു മുട്ടി നേരം അപ്പോൾ മണി ഒമ്പതു കഴിഞ്ഞിരുന്നു.
കുറുപ്പ് ആണ്ടിയുടെ ഭാവിയെപ്പറ്റി ഓർത്തു. ആണ്ടിക്കു തീറ്റകൊടു ക്കാൻ ഇനി ആരുണ്ട്? പൊട്ടിപ്പൊളിഞ്ഞ ഘടികാരങ്ങളും അവയുടെ എലിയും തമ്പും കുടമാലകളും വിഴുങ്ങാനോ? വിശപ്പു സഹിക്കാതാവുമ്പോൾ ആണ്ടി അതും ചെയ്തുപോകുമെന്ന് പരിഹാസത്തോടെയല്ല, സഹതാപ ത്തോടെ കുറുപ്പ് മനസ്സിൽ പറഞ്ഞുപോയി. കുറുപ്പ് മുറ്റത്തിറങ്ങി. മുറ്റത്തു കുറച്ചു ദൂരെ മാറി സൈമന്റെ ഭാര്യ
ഗർഭിണിയായ ത്രേസ്യയും അവളുടെ അരികെ രാധയും നില്ക്കുന്നുണ്ടാ യിരുന്നു. രാധയേയും കൂട്ടി കുറുപ്പ് വീട്ടിലേക്കു നടന്നു. അപ്പോൾ ആരാണു കൈയിൽ ചാക്കുസഞ്ചിയും തൂക്കി പുഞ്ചിരിതൂകി ക്കൊണ്ടു പടികയറി വരുന്നത് ഓമഞ്ചി.
രാധയെക്കണ്ടപ്പോൾ ഓമഞ്ചി ശിരസ്സിന്നു പിന്നിലെ കഷണ്ടിക്കണ്ടം ഒന്നു തലോടി കുമ്പയും കുലുക്കി ഒന്നു പൊട്ടിച്ചിരിച്ചു തന്റെ പ്രിയപ്പെട്ട തെരുവുപിള്ളരെ കാണുമ്പോഴുള്ള അതേ ആഹ്ലാദപ്രകടനം.
“കുഞ്ഞ് ഇവിടെ വാ. ഓമയി രാധയുടെ പൂങ്കാവനത്തിന്റെ മുദ്ര വാതില്ക്കൽ തങ്ങിനിന്നുകൊണ്ട് രാധയെ മാടിവിളിച്ചു. രാധ അടുത്തു ചെന്നു. ഓമഞ്ചി സഞ്ചിയിൽ കൈയിട്ട് ഒരു റോസ് കമ്പു പുറത്തെടുത്ത്, രാധയുടെ നേർക്കു നീട്ടി. രാധ, കവിളിലെ നുണക്കുഴി തെളിയിച്ചു സുന്ദര മായ കൊടുത്തില്ല. പ്രദർശിപ്പിച്ചുകൊണ്ട് ഒന്നു മന്ദഹസിച്ച് ഓമഞ്ചിയുടെ
സമ്മാനം സ്വീകരിച്ചു. “ഇതെന്തു റോസാണെന്നറിയോ?' ഓമഞ്ചി ചൂണ്ടുവിരൽ പൊക്കി ഗൗരവം നടിച്ചു ചോദിച്ചു.
"ഊം ഊം." രാധ നിഷേധഭാവത്തിൽ തലയാട്ടി
കഷ്തുരിറോസ്റ്റാൻ മാസ്ക് റോസ്‌റ്റ്
കസ്തൂരിമണം പുറപ്പെടുന്ന മഞ്ഞപ്പൂക്കളുണ്ടാകും. മഞ്ഞപ്പല്ലുകൾ വായിൽ വിരിയിച്ചുകൊണ്ട് ഓമഞ്ചി പറഞ്ഞുകൊടുത്തു.
"മനസ്സിലായോ?"
രാധ താടിയിളക്കി യെസ് വെച്ചു.
പിന്നെ ഓമഞ്ചി കുനിഞ്ഞു നിന്നു. രാധയുടെ ചെകിട്ടിൽ സ്വകാര്യമായി പറഞ്ഞു: “ഈ വെറൈറ്റി റോസ് ഈ പട്ടണത്തിൽ വേറെ ഒരിടത്തുമില്ല. എന്റെ ഗാർഡനിലും, പിന്നെ ഇപ്പോൾ നിന്റെ ഗാർഡനിലും മാത്രമേയു മനസ്സിലായോ?”. രാധയ്ക്കു മനസ്സിലായി.
അപ്പോൾ അടുത്ത വീട്ടിൽനിന്നുള്ള കാച്ചിലും ബഹളവും കാഞ്ചിയുടെ ശ്രദ്ധയിൽപ്പെട്ടു (അവിടെ ബന്ധുക്കളായോ വന്നുചേർന്നപ്പോൾ ഉണ്ണിയും, പെങ്ങൾ വീണ്ടും നിലവിളി ആരംഭിച്ചിരിക്കയാണ്).
"എന്താണവിടെ?” ആൾക്കൂട്ടത്തെ നോക്കിക്കൊണ്ട് ഓമഞ്ചി ചോദിച്ചു. “ആ വീട്ടിലെ വാച്ചു റിപ്പേർ ഉണ്ണി ഇന്നു രാവിലെ മരിച്ചു. ഹാർട്ട് ഫറായിരുന്നു.” ഒരു പഴുത്ത മാവിലകൊണ്ടു പല്ലുതേക്കാൻ തുടങ്ങിയ കുറുപ്പു പറഞ്ഞുകൊടുത്തു.
ഓമഞ്ചി ചുണ്ടുകൾ അമർത്തി താടിയിളക്കി "ഉം, !" എന്ന് ഒന്നു മൂളി. പിന്നെ കീശയിൽനിന്നു പൊടി ഡബ്ദിയെടുത്ത് ഒരു നുള്ളു പൊടി മൂക്കിലാക്കി കുറച്ചുനേരം അനങ്ങാതെ നിന്നു (അതിന്റെ ഫലം പുറത്തു
വരാൻ കുറച്ചുനേരം പിടിക്കും). രാധ ഒന്നു പിന്നോക്കം മാറിനിന്നു. കതിന ഇപ്പോൾ പൊട്ടുമെന്നു അവൾക്കറിയാം. തുമ്മൽപ്പരിപാടി നിർവ്വഹിച്ചതിനുശേഷം ഓമഞ്ചി ചോദിച്ചു: “വിമല ക്കുഞ്ഞിന്നറിയാമോ മസ്ക് റോസ്സിന്ന് എന്താണു വളം ചേർക്കേണ്ടതെന്ന്? “എന്റെ പേരു വിമലയല്ല, രാധയാണ്. രാധ വിനയപുരസ്സരം ഓർമ്മ
പ്പെടുത്തി. “ദേഷ്, മിടുക്കി. ഓമഞ്ചി രാധയുടെ ചുമലിൽ തട്ടി. അപ്പോൾ ചുമലും വാരിഭാഗവുമെല്ലാം കീറിപ്പൊളിഞ്ഞ അവളുടെ ബ്ലൗസ്സ് ഓമഞ്ചി
യുടെ ദൃഷ്ടിയിൽപ്പെട്ടു. “മിടുക്കത്തിയുടെ കുപ്പായമെല്ലാം കുരങ്ങു കഴിച്ചിട്ടുണ്ടല്ലോ!” ഓമി
മൂക്കു ചുളിച്ചുകൊണ്ടു പറഞ്ഞു. രാധ ലജ്ജയോടെ മുഖം താഴ്ത്തി.
“അച്ചൻ കുപ്പായം തുന്നിച്ചുതരാറില്ലേ?” മാമി ചോദിച്ചു. “ഊം.” രാധ താഴെ നോക്കി പറഞ്ഞു.
“പിന്നെ ഈ പ്രാന്തൻ കുപ്പായോം ഇട്ടു നടക്കുന്നതെന്തിനാണ്?" രാധ മൗനം പൂണ്ടു നിന്നു. അവളുടെ മുഖം വാടിയിരുന്നു. രാധയുടെ
വിഷാദകാരണം ഓമഞ്ചിക്കു മനസ്സിലായെന്നു തോന്നുന്നു. “ഊം, ങ്ഹ രാധയെ കുറച്ചുനേരം അങ്ങനെ നോക്കിനിന്നു. പിന്നെ ഓമഞ്ചി പൊടു ന്നനേ പ്രഖ്യാപിച്ചു. "വിമല അല്ല രാധക്കുന്നതിന്ന് എന്റെ ഒരു പ്രസന്റ് - ഒരു ബ്ലൗസ് ശീല-ഒരു മഞ്ഞപ്പട്ടു ബ്ലൗസ്സ് ശീല ഈ ആഴ്ചയിൽത്തന്നെ എന്താ?
രാധ അച്ഛന്റെ മുഖത്തേക്കു മിഴികൾ പൊക്കി ഒന്നു നോക്കി. കുറുപ്പ് ഒന്നു ഇളിച്ചു. അതൊരു മിസ്റ്റിക് ചിരിയായിരുന്നു. മാവിലകൊണ്ടു പ വിസ്തരിച്ചു. മാലിസ്റ്റിടുകയാണോ, അല്ല, അനുകൂലഭാവത്തിൽ ചിരിക്കു കയാണോ എന്നു വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു.
രാധയ്ക്ക് പുതിയ ബ്ലൗസ് ശിലയല്ല സ്കൂൾ ഫീസാണ് അടിയന്തര മായ ആവശ്യം എന്ന വാസ്തവം വായിലിട്ടരയ്ക്കുകയായിരുന്നു കുറുപ്പ്. രാധയുടെ ഫീസ് ഒപ്പിക്കാൻ എന്തെങ്കിലും പൈസ തരപ്പെടുമോ എന്നു നോനായിരുന്നു. ഇന്നലെ ഇമ്പിച്ചിയുടെ വീട്ടിലേക്കു പുറപ്പെട്ടത്. തുടർന്നുണ്ടായ സംഭവം... കുറുപ്പു കൈയിലെ മാവിലച്ചണ്ടി വലിച്ചെറിഞ്ഞു മഞ്ഞനിറത്തിൽ ഒന്നു നീട്ടിത്തുപ്പി അപ്പോൾ വലത്തേ കീശയിൽ നിന്നെത്തിനോക്കുന്ന റബ്ബർക്കുഴലുമായി
ഇസുഡോക്ടർ പടികയറി വന്നു. പിന്നാലെ ഡോക്ടറുടെ തോൽപ്പെട്ടിയും
തൂക്കി അപ്പട്ടിയും ഉണ്ണിയുടെ സ്ഥിതി പരിശോധിക്കാനുള്ള വരവാണ്. "ഹല്ലോ ഡോക്ടർ. ഗുഡ് മോർണിങ് മാഞ്ചി വാസു ഡോക്ട "ഗുഡ്മോർണിങ് മിസ്റ്റർ ലാസർ " ഡോകൾ പ്രത്യഭിവാദ്യം ചെയ്തു.
“എന്താണിങ്ങനെ ഇവിടെ?" “എനിക്കിവിടെ ഒരു കൊച്ചു പെങ്ങളുണ്ട്. ഓമഞ്ചി രാധയെ ചൂണ്ടിക്കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു: “ഡോക്ടറെങ്ങോട്ടാണ്?' ഡോക്ടർ അടുത്ത
ഓമഞ്ചി താടിയിളക്കി. മരണത്തെപ്പറ്റി ഓർത്തപ്പോൾ വീണ്ടുമൊന്നു പാടിവലിക്കണമെന്നു തോന്നി. പൊറിഡസ്സിയെടുത്തുകൊണ്ട് മാമയി ചോദിച്ചു: "ഡോക്ടറുടെ വയറ്റിൽ വേദന എങ്ങനെയിരിക്കുന്നു. നല്ല മുറഞ്ഞ യിലയുപ്പേരി പതിവായി കഴിക്കണം-കുറച്ച് ഇന്തുപ്പും ചേർത്ത് ഒന്നു
ചെയ്തു നോക്കൂ. ഡോക്ടർ. “നോക്കാം.” ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു നടന്നു. "എന്നാൽ വിമല രാധക്കുഞ്ഞ്, ഞാൻ പോകുന്നു. തുമ്മി മൂക്കു
തുടച്ച്, സഞ്ചിയും തൂക്കി, കുടയും ചുമലിൽ വെച്ച് നാക്കുകൊണ്ടു മേൽച്ചുണ്ടു ചൊറിഞ്ഞുകൊണ്ട് മാമി തിരിഞ്ഞുനടന്നു. പടിക്കലെത്തിയപ്പോൾ ഓയി എന്തോ ഓർത്തു തിരിഞ്ഞുനിന്ന്, രാധയെ മാടിവിളിച്ചു. രാധ ഓടിച്ചെന്നു. കസ്തൂരിാസ്റ്റിന്നു വളം ചേർക്കുന്ന കാര്യം ഞാൻ കുഞ്ഞിനോടു പറഞ്ഞോ
ഇല്ല.” രാധ തലയാട്ടി. മാമി പൊട്ടിച്ചിരിച്ചു. “എന്നാൽ, കസ്തൂരി റോസ്സിന്നുള്ള പ്രത്യേക വളവും നിനക്കുവേണ്ടി ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഓമഞ്ചി സഞ്ചിയിൽ തപ്പി ഒരു കടലാസ്സുപൊതി പുറത്തെടുത്ത് രാധയുടെ കൈയിൽ കൊടുത്തു: “ചുവന്ന മണ്ണിൽ കലർത്തി തടത്തിൽ കുറേശ്ശേ ഇട്ടു കൊടുക്കണം; മനസ്സിലായോ?"
രാധ ചുരുളൻ തലമുടിയിളക്കിക്കൊണ്ടു മൂന്നുനാലുപ്രാവശ്യം തലയാട്ടി. അപ്പോൾ അടുത്ത ബ്ലോക്കിൽനിന്നു കൂട്ടനിലവിളി വീണ്ടും കേട്ടു. ഉണ്ണി മരിച്ചുവെന്ന ഡോക്ടരുടെ അന്ത്യപ്രഖ്യാപനത്തിന്റെ പ്രത്യാഘാതം. ഓമഞ്ചി ധ്യതിയോടെ പടിയിറങ്ങി, പാടത്തിന്റെ വരമ്പിലെത്തിക്കഴി യിരുന്നു.