മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.
ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്, പഴയ കുട നന്നാക്കുന്ന കുഞ്ഞാവയുടെ പണിസ്ഥലത്തിന്റെ മുമ്പിൽ, നിറത്തിൽ, കുഞ്ഞാവയോട്.
ഓരോ കിസ്സ പറഞ്ഞു നില്ക്കുകയായിരുന്നു. മമ്മതിന്റെ എലുമ്പുകളും ഞരമ്പുകളും പോലെ കേന്ദ്രബന്ധം വിട്ട് കമ്പികളോടുകൂടിയ ഒരു പ ചെയ്തുകൊണ്ടിരിക്കയായിരുന്നു കുഞ്ഞാവ.
കുട റിപ്പേർ “മയക്കാലം -ബര്ന്ന്ണ്ട്. കുഞ്ഞാണി മമ്മതിന്ന് ഒരു പ കൊട-ര്യാക്കിത്തരണംട്ടോ. പകുതി കളിയായും പകുതി കാര്യമായും അങ്ങനെ പറഞ്ഞ് മമ്മത്
താടിയെല്ല് ഒരു ഭാഗത്തേക്ക് ചുരുട്ടിത്തള്ളി, മീൻ മുള്ളുകൾ പോലുള്ള പല്ല കൾ വെളിക്കു കാട്ടി വലതുകണ്ണ് ഇറുക്കിപ്പിടിച്ച്, ഹെ ഹെയ് ഹൈ” എന്ന തന്റെ ചിരി തുടങ്ങി. അപ്പോൾ കുഞ്ഞാവ കൈയിലെ കൂട നിവർത്തി മമ്മതിന്നെതിരെ ചെരിച്ചു പിടിച്ച് കുടയുടെ കുതിര ശരിപ്പെടുന്നു കയായിരുന്നു. കുഞ്ഞാവ കുട പൂട്ടിയപ്പോൾ മമ്മതിന്റെ മുഖം മുമ്പിൽ കണ്ടില്ല. മമ്മത് റോഡിൽ വീണുകിടക്കുന്നു. കുഞ്ഞാവ കുട താഴെ വെച്ച് എണീറ്റു റോട്ടിലിറങ്ങി മമ്മതിനെ ആകപ്പാടെയൊന്നു നോക്കി. അനക്കമില്ല. അപ്പോഴേക്ക്, മമ്മത് വീണത്. അടുത്ത പീടികക്കോലായിൽ നിന്നുകണ്ട കൂനൻ കണാരൻ അവിടെ ഓടിയെത്തി. കൂനൻ, മമ്മതിന്റെ കൈ നാഡി പിടിച്ചുനോക്കി; മാറിൽ ചെവിയമർത്തി വെച്ചു നോക്കി; മൂക്കിൽ ചില പരീക്ഷ ണങ്ങൾ നടത്തി. പിന്നെ തലയാട്ടിക്കൊണ്ട്, ജീവനില്ലാത്ത മട്ടാണു കാണ
ന്നത്.” എന്നൊരു അഭിപ്രായവും പാസ്സാക്കി. അപ്പോഴേക്കും ചില വഴിപോക്കരും സമീപത്തുള്ള കടകളിലെ ചില
ആൾക്കാരും അവിടെ വന്നു വളഞ്ഞു. മമ്മത് പൊളിഞ്ഞ പമ്മാരിപോലെ കിടക്കുകയാണ്.
''ഒന്നു തീക്കാച്ചിയുഴിഞ്ഞു നോക്കാം.” മിഠായി ബാലൻ അഭിപ്രായപ്പെട്ടു. “ശരിയാണ്. ചത്തിട്ടുണ്ടാകൂല. ഇപ്പഹേനെ നമ്പിക്കൂടാ. കൂനൻ കണാ രൻ ആസനം ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
മമ്മതിന്റെ മുഖം കണ്ടപ്പോൾ മമ്മതിനെ അറിയുന്നവർക്ക് അത്ഭുതം തോന്നി. ആ മുഖത്തിനു യാതൊരു കോട്ടവുമില്ല. സുമുഖനായൊരു മമ്മത്. രോഗത്തിന്റെ അഥവാ മരണത്തിന്റെ പെട്ടെന്നുള്ള ആഘാതം കുടുങ്ങിക്കിട ന്നിരുന്ന മാംസപേശികളെ അഴച്ചു സ്വതന്ത്രമാക്കിയിട്ടുണ്ടാവാം. ആ മുഖത്ത് അസാധാരണമായ ഒരു ശാന്തതയും പ്രസന്നതയും കളിയാടിയിരുന്നു. വായിൽ കുറേശ്ശേ സുർ പോങ്ങിയിരുന്നു. അത് ഒരു പുഞ്ചിരിയുടെ പ്രതി തിയാണുളവാക്കിയത്. “വേഗം ആസ്പത്രിയിലേക്കെടുക്കണം. അവിടെ കൂടിനിന്നവരിൽ ഭൂരി
പക്ഷത്തിന്റെയും, മദൻ റസ്റ്ററന്റ് പ്രൊപ്രൈറ്ററുടെയും അഭിപ്രായം അതാ യിരുന്നു. മമ്മതിന്റെ പേരിൽ ഉടൻ തെരുവിൽ ഒരു പണപ്പിരിവു നടത്തി. പതി
മൂന്നര ഉറുപ്പിക രൊക്കം കിട്ടി. മമ്മതിനെ ആസ്പത്രിയിലേക്കു തന്റെ റിക്ഷ യിൽ കൊണ്ടുപോകാമെന്നു റിക്ഷക്കാരൻ ചന്തു ഏറ്റു: “ഒറ്റക്കാസും വേണ്ട. മമ്മതിനെ നാലഞ്ചാളുകൾ കൂടി താങ്ങിയെടുത്ത് ചന്തുവിന്റെ റിക്ഷാ
വണ്ടിയിൽ പ്രതിഷ്ഠിച്ചു. റിക്ഷ ആസ്പത്രിയുടെ നേർക്കു നീങ്ങി. കൂനൻ കണാരനും തൊണ്ടിപ്പറങ്ങോടനും ഇറച്ചിക്കുന്നു. മൊയ്തീനും (മൊയ്തീന്റെ കണ്ണിൽ കൂടെയുടെ വെള്ളം നിറയുന്നുണ്ടായിരുന്നു. റിക്ഷയെ
അനുഗമിച്ചു. കുറച്ചു ദൂരെ മാറി, തന്റെ ചത്ത സൈക്കിളും തള്ളിക്കൊണ്ട് എസ്.പി.സി.എ. പപ്പനും വിഷാദത്തോടെ നീങ്ങുന്നുണ്ടായിരുന്നു.
മമ്മതിനെ റിക്ഷയിൽ നിന്ന് ആതിവക ച്ചറിലേക്കു മാറ്റി കാഷ്വാൽറ്റി വാർഡിൽ കൊണ്ടുചെന്നു കിടത്തി, ഡോക്ടർ വന്നു പരിശോ
ധിച്ചു. ശവം “ഇത് കാലാൽറ്റി വാർഡാണ്; പോസ്റ്റ് മോർട്ടം റുമല്ല” എന്ന ആ ചെറുപ്പ ക്കാരനായ ഡോക്ടർ നർസിനോടു പറയുന്നതു പപ്പൻ കേട്ടു.
പക്ഷേ, പപ്പൻ ഉറപ്പിച്ചുപറയുന്നത്, കാഷാൽറ്റി വാർഡിലെ മെത്തയിൽ കൊണ്ടുചെന്നു കിടത്തിയപ്പോൾ മമ്മതു പെട്ടെന്നു കണ്ണു തുറന്ന് ആ മുറി മുഴുവനും ആ നർസിനേയും ഒന്നു നോക്കി എന്നാണ്. പപ്പന്റെ മുഖ ത്തേക്കും ഒന്നു നോക്കിയത്. ഡോക്ടർ അടുത്തു വന്നപ്പോൾ മമ്മത് കണ്ണടച്ചുകളഞ്ഞു. പിന്നെ ആ മിഴികൾ തുറന്നിട്ടില്ല.
മയ്യത്തായപ്പോൾ മമ്മതിനെ മതം ഏറ്റെടുത്തു. ആസ്പത്രിയിൽ നിന്നു കടപ്പുറത്തെ പള്ളിപ്പറമ്പിലേക്കുള്ള യാത്രയിൽ മമ്മതിന്റെ കൂടെ, മയ്യത്തു മഞ്ചം ചുമക്കുന്ന രണ്ടു മാപ്പിളമാരും ഇറച്ചിക്കണ്ടം മൊയ്തീനും ഇറച്ചി ക്കണ്ടം മമ്മതും വേറെ രണ്ടുമൂന്നു മാപ്പിളപ്പിള്ളരും മാത്രമേ ഉണ്ടായിരു ന്നുള്ളൂ. എന്നാൽ തെരുവിലെ ഷാപ്പുടമസ്ഥന്മാരുടെയും അവിടത്തെ സകല ആളുകളുടെയും സഹതാപാർദ്രസ്മരണകളുടെ ഒരദൃശ്യഘോഷയാത്ര ആ ശവമഞ്ചത്തെ അനുഗമിക്കുന്നുണ്ടായിരുന്നു.
മദൻ റസ്റ്റന്റ് പ്രൊപ്രൈറ്റർ കൊടുത്തയച്ച ഒരു പുതിയ ഖദർ ജുബ്ബയും ഖദർ മുണ്ടും ധരിച്ചുകൊണ്ടാണ് മമ്മത് കുഴിയിലിറങ്ങിയത്. തലയിൽ സ്വന്തം ഗാന്ധിത്തൊപ്പിയും ഉണ്ടായിരുന്നു. അതു വളരെ ഉചിതമായി. ഇന്നാട്ടിലെ ഏറ്റവും നല്ലവനായ നേതാവല്ലെങ്കിലും ഏറ്റവും ആദർശശാലി യായ ഒരു കോൺഗ്രസ്സുകാരന്റെ ഭൗതികാവശിഷ്ടം അവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് ആ പള്ളിക്ക് എന്നും അഭിമാനിക്കാവുന്നതാണ്.
പള്ളിപ്പറമ്പിലെ ഏറ്റവും അകന്നൊരു മൂലയിലാണ് മമ്മദിനെ കബറ ടക്കം ചെയ്തത്. അതും ഉചിതമായി. “മമ്മത് ചത്താല്, പള്ളിപ്പറമ്പില് പിടിച്ചിട്ട സലത്തിനടുത്തൊന്നും മമ്മതിനെ കുഴിച്ചിടരുത എന്നു മമ്മത് പലപ്പോഴും പറയാറുണ്ടായിരുന്നു. പിള്ളേർ, ചത്താലും തന്നെ ഉപദ്രവിക്കാൻ നോക്കുമെന്നായിരുന്നു. മമ്മതിന്റെ ഭയം. (മമ്മതിന്റെ ശവക്കല്ലിന്നടുക്കൽ രണ്ടുമൂന്നു കടലാവണക്കിൻ ചെടികൾ
കാവൽ നില്ക്കുന്നുണ്ട്. കുറച്ചു ദൂരെ കടലിന്റെ മൃദുലസംഗീതവും അനു സൃതമായി കേൾക്കാം. കുറെ ദിവസം കഴിഞ്ഞപ്പോൾ, സ്ഥലത്തെ യുവകവി യായ ധർമ്മ പ്രസാദ്, മദൻ റസ്റ്ററന്റിൽ വന്നിരുന്നു മമ്മദിനെക്കുറിച്ചന്വേഷിച്ചു. മമ്മത് മരിച്ചുപോയെന്നു പ്രൊപ്രൈറ്റർ പറഞ്ഞപ്പോൾ കവിയുടെ മിഴികൾ നനഞ്ഞുപോയി. കഴിഞ്ഞകൊല്ലം ആ യുവകവി മദൻ റസ്റ്ററന്റിൽ വെച്ചു മമ്മതിനെ നല്ലൊരു തീറ്റ നല്കിയിരുന്നു. തീറ്റ കഴിഞ്ഞ് ഒരു ചുരുട്ടും വലിച്ചി രിക്കുന്ന മമ്മതിന്റെ ഒരു പടവും ആ യുവകവി തന്റെ ക്യാമറയിൽ എടുത്തു വെച്ചിരുന്നു. പിന്നീട് ആ ഫോട്ടോ മമ്മതിനെ കാണിച്ചപ്പോൾ മമ്മതു പറഞ്ഞ വാക്കുകൾ കവിയുടെ മനസ്സിൽ കല്ലിൽ കൊത്തിവെച്ചപോലെ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു: “മമ്മത് ചത്ത് മണ്ണായിപ്പോയാലും മമ്മതിന്റെ പോട്ടം നോക്കി ചങ്ങായിമാര് പറയാല്ലോ, ഇതാര ബാപ്പാ ഞമ്മടെ മമ്മതല്ലെ?
“മമ്മതേ, നീ മൺമറഞ്ഞുപോയെങ്കിലും നിൻ നർമ്മകേളികൾ നമ്മളോർമ്മിച്ചിടും.