ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പുതിയൊരു സഞ്ചിയാണ് ഒരു മസാലപ്പൊടിക്കമ്പനിയുടെ
പരസ്യം അച്ചടിച്ചുകാണുന്ന ഒരു പാസഞ്ചി. കൂട തോക്കുപോലെ ചു ലിൽ ചെരിച്ചു വച്ചിട്ടുണ്ട്. ആ കുടശ്ശീലയുടെ നിറമുള്ള പഴയ കോട്ടാണു ധരിച്ചിരിക്കുന്നത്. പക്ഷേ, ഉടുത്തിരിക്കുന്നതു കോടി മൽമുണ്ടാണ്. മുണ്ടിന്റെ കീല നിരത്തു നക്കി നീങ്ങിയതിനാൽ അസാരം ചുകന്നുകാണുന്നുണ്ട്.
പിള്ളരെ ആരെയും ആ പരിസരത്തിലെങ്ങും കണ്ടുകിട്ടാതെ ഓമഞ്ചി, തെരുവുമൂലയിലെ കമ്പിക്കാലിന്നടുക്കൽ പരുങ്ങിനിന്നു. അപ്പോൾ കണ്ണൻ നമ്പ്യാരുടെ സ്റ്റേഷനറിക്കടയുടെ മുമ്പിൽ ചെറിയൊരു ബഹളം. ഓമഞ്ചി നാക്കും നീട്ടി മെല്ലെ അങ്ങോട്ടു നീങ്ങിച്ചെന്നു.
കണ്ണൻ നമ്പ്യാർ ഒരു ബാല്യക്കാരിപ്പികിടാവിന്റെ കൈയിലെ കൊട്ട പിടിച്ചുവച്ചുകൊണ്ട് ഉറക്ക എന്തൊക്കെയോ ചീത്ത വിളിച്ചു പറയുന്നു. നമ്പ്യാരുടെ പീടികയിലെ അസിസ്റ്റാൻഡ് പയ്യൻ, വെറ്റിലയും സോഡ പ്പികളും വെച്ച് തട്ടിന്റെ പിറകിലെ ചെറിയ ബഞ്ചിൽ കുനിഞ്ഞിരുന്നു. ജാ തയും പരിശ്രമവും കലർന്ന മുഖഭാവത്തോടെ കൈനഖം കടിച്ചു കാർന്നു തിന്നുന്നു. രസംപിടിച്ച മട്ടിൽ പത്താളുകളും അവിടെ തിങ്ങിക്കൂടി യിട്ടുണ്ട്. അക്കൂട്ടത്തിൽ കുനൻ കണാരനും, “എന്താണിവിടെ?” ഓമഞ്ചി
കുനൻ കണാരന്റെ പുറത്തൊന്നു മെല്ല തോണ്ടി ചോദിച്ചു. “നമ്പ്യാർ, കുഞ്ഞിരാമൻ കുണ്ടറ കേസ്സ് പിടിച്ചു." കൂനൻ കണാരൻ പറഞ്ഞു: “പെണ്ണിന്റെ കൊട്ടേല് കുട്ടിക്കും പൗഡറും ചന്ദനസോപ്പും ഒക്കെ ഓമഞ്ചി ചോദിച്ചു. “ഏതാണ് ആ പെണ്ണ്
“അങ് അഓളെ അറിഞ്ഞൂടേ?” കൂനൻ കണാരൻ അദ്ഭുതഭാവ ത്തോടെ ഓമഞ്ചിയുടെ മുഖത്തേക്കു നോക്കി: മൈലാഞ്ചി മാത്രനെ അറി തുടെ? ജഗല് പെണ്ണാണ്. കൃഷ്ണൻ മാഷ്ടരുടെ വീട്ടിലെ പണിക്കാ രത്ത്യാണ്.
ഓമഞ്ചി ആ 'ജഗല്പെണ്ണിനെ നല്ലപോലെ ഒന്നു നോക്കി. ഒതുങ്ങിയ മെയ്യും പൊങ്ങിയ മാറും ഉള്ള ഒരു എണ്ണമൈലി ബന്ധനത്തിലൊതുങ്ങാത്ത അവളുടെ ചുരുണ്ട് തലമുടി നെറ്റിലും കാതിലും പിൻകഴുത്തിലും ചഞ്ചാടി കളിച്ചുകൊണ്ടിരുന്നു. അവൾക്കൊരു കൂസലുമില്ല. കണ്ണുകളെക്കൊണ്ട് ചെപ്പും പന്തും കളിക്കുന്നൊരു പെണ്ണ്! ഇടയ്ക്കിടെ അവൾ മൂർച്ചയുള്ള നാകിനെയും ഇളകിവിടുന്നുണ്ട്.
നിങ്ങളെന്താണ് ഹേ എന്റെ കൊട്ടേല് കൈയിട്ടു നോക്കാൻ കുട്ടിക്ക് പൗഡറ് നിങ്ങളുടെ പീട്യേല് മാത്രേ ഉള്ളു. അതൊന്നു കേക്കട്ടെ?" അവൾ
തന്റെ കോട്ടയിൽ മുറുകെ പിടിച്ചുകൊണ്ട് നമ്പ്യാരുടെ മുഖത്തേക്ക് ഒരു
ചുട്ട ചോദ്യവും അതിനേക്കാൾ ചുട്ട ഒരു നോട്ടവും എറ്റിക്കൊടുത്തു. “പിന്നെ എന്റെ അളമാരിലെ കുട്ടിക്കൂറ പൗഡർടിൻ ഒന്ന് എവിടെ പ്പോയി?" നമ്പ്യാർ അവിടെ കൂടിനിന്നവരുടെ നേർക്കു നോക്കിക്കൊണ്ടാണു സംസാരിച്ചത്. "ചോദിക്കിന്ന്, നിങ്ങൾടെ ഓമനക്കുട്ടിയോട് അവൾ കൊട്ടപിടുത്ത
ത്തിന്നിടയിൽ മാറിലെ നേരിയ മുണ്ട് നേരെയാക്കിക്കൊണ്ടു തിരിച്ചടിച്ചു. ഓമഞ്ചിക്ക് അപ്പോഴും അവിടെ നടക്കുന്ന സംഭവത്തെപ്പറ്റി മുഴുവനും മനസ്സിലായില്ല. അയാൾ ഇടയ്ക്കിടെ കൂനൻ കണാരനോട് ഓരോന്നു ചോദിച്ച മനസ്സിലാക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പർ സകലതും ഗ്രഹിച്ചു.
കണ്ണൻ നമ്പ്യാർക്കു വീടും വീട്ടുകാരുമെല്ലാം ഉണ്ടെങ്കിലും അയാൾ വീട്ടിൽ പോകാറില്ല. തന്റെ സ്റ്റേഷനറിപ്പീടികയുടെ പിറകിലെ മുറിയിൽ ത്തന്നെയാണു താമസം. അയാൾ കുഞ്ഞിരാമനെ വളരെ പ്രേമത്തോടെ പോറ്റിവരികയാണ്. അവന്ന് അവിടെ എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊടുത്തിട്ടുണ്ട്. കണ്ണൻ നമ്പ്യാരുടെ അടുത്ത അവകാശി എന്ന ഭാവത്തി ലാണ് കുഞ്ഞിരാമന്റെയും പെരുമാറ്റം. കുഞ്ഞിരാമനോട് നമ്പ്യാർ ഒരു കടുത്ത വാക്കുപോലും പറയാറില്ല. കുഞ്ഞിരാമൻ എന്തെങ്കിലും തെറ്റി താൽ കരയുന്നത് കണ്ണൻ നമ്പ്യാരായിരിക്കും. അരുമയോടെ വളർത്തുന്ന ആ കോമള കുമാരനെ നമ്പ്യാർക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കണം. മറ്റൊ മാൾ ആണായാലും പെണ്ണായാലും കുഞ്ഞിരാമനെ സ്നേഹിക്കുന്നത് നമ്പ്യാർക്കു സഹിക്കുകയില്ല.
വൈകുന്നേരമായാൽ നമ്പ്യാർ കുറച്ച് എസ്സെൻസ് അടിച്ച് ഒരു സീറ്റി ന്നിളകും. ചിലപ്പോൾ സിനിമ കാണാനായിരിക്കും. പുതിയ പിക്ച്ചറൊന്നും നമ്പ്യാർ ഒഴിവാക്കാറില്ല. പീടികയിൽ കുഞ്ഞിരാമന്റെ പൂർണ്ണമാണം നടക്കു ന്നത് ഈയവസരത്തിലാണ്. ഈയവസരം നോക്കി മൈലാഞ്ചി മാതുവും അവിടെ എത്തിച്ചേരും. കുഞ്ഞിരാമനും മാതുവും തമ്മിൽ ചില കാഴ്ചകളും വേഴ്ചകളുമെല്ലാം നടക്കുന്നുണ്ടെന്ന് ഒരു സൂചന കോരങ്കുളം കണ്ണേട്ടൻ നമ്പ്യാർക്കു നല്കിയിരുന്നു. അതൊന്നു നേരിട്ടു കണ്ടുപിടിക്കണമെന്ന് നമ്പ്യാർ തീരുമാനിച്ചു. പുതിയ 'പാതാളരാവണൻ' പിക്ച്ചർ കാണാൻ പോവു കയാണെന്നും പറഞ്ഞ് അന്ന് അഞ്ചുമണിക്കു പുറത്തിറങ്ങി. സ്റ്റീഫന്റെ ടെയിലർ ഷാപ്പിൽ ഒളിച്ചിരുന്നു. അഞ്ചരമണിയായപ്പോൾ കൊട്ടയും ഒക്കത്തു വെച്ച് ചുരുളൻ തലമുടിയും പറപ്പിച്ചുകൊണ്ട് മാതു റോഡിലൂടെ കടന്നു പോയി. നമ്പ്യാർ പത്തുമിനിറ്റുനേരം കാത്തിരുന്നു. പിന്നെ മെല്ലെ തന്റെ സ്റ്റേഷനറിപ്പീടികയിലേക്കു നടന്നു. കുഞ്ഞിരാമനും മാതുവും ഒരു നട്ട് ഡോർ ലവ് സീൻ, അഭിനയിക്കുന്ന കാഴ്ചയാണു നമ്പ്യാർ കണ്ടത്. നമ്പ്യാർ പെട്ടെന്നു മാതുവിന്റെ കൊട്ടയിലൊരു പരിശോധന നടത്തി. അപ്പോൾ അതിൽ കിടക്കുന്നു ഒരു പുതിയ ടിൻ കുട്ടിക്കൂറ പൗഡറും ഒരു സാൻഡൽ വുഡ് സോപ്പും. കേസിന്റെ ചരിത്രം അതാണ്.
കണ്ണൻനമ്പ്യാരുടെ ഈ വർഗ്ഗക്കാരോട് ഓമഞ്ചിക്കു ബഹുവിരോധമായി രുന്നു. നമ്പ്യാരുടെ ശകാരപ്രസംഗവും വെള്ളക്കുപോലുള്ള ആ പയ്യന്റെ ശൃംഗാരപ്പരുങ്ങലോടുകൂടിയ ഗോഷ്ടികളും ഓമഞ്ചിക്കു തീരെ രസിച്ചില്ല. മാതുവിന്റെ കൊട്ടയിൽനിന്നു പിടിവിടാതെ അവളുടെ കരങ്ങളെപ്പറ്റി വിളിച്ചുപറയുകയാണ് നമ്പ്യാർ. അവൾ ഒറ്റയ്ക്ക് നിന്നു പൊരുതുകയാണ്. അവളുടെ ഭാഗം ചേർന്നു വാദിക്കാൻ ആരുമില്ല. കുട്ടിക്കുറപൗഡറും ചന്ദന സോപ്പും നമ്പ്യാരുടെ കടയിൽ നിന്നു കുഞ്ഞിരാമൻ അവൾക്കെടുത്തു സമ്മാ നിച്ചതാണെന്ന് അവിടെ കൂടിനിന്നവർക്കെല്ലാം അറിയാം. അതിൽ മാത്ര എങ്ങനെ കുറ്റക്കാരിയാവും
“ആ പെൺകുട്ടിയുടെ കൊട്ടയങ്ങു വിട്ടുകൊടുത്തേക്കാ... ഓമഞ്ചി ഒന്നു മുമ്പോട്ടു നീങ്ങിനിന്ന് ഉറക്കെ പറഞ്ഞു. അപ്രതീക്ഷിതമായ ആ പ്രഖ്യാപനം കേട്ട് അവിടെ കൂടിനിന്നവരും കണ്ണൻ നമ്പ്യാരും ഓമഞ്ചിയുടെ മുഖത്തേക്ക് ഒന്നു നോക്കി. തന്റെ പുതിയ രക്ഷിതാവായി പ്രത്യക്ഷപ്പെട്ട ഈ മനുഷ്യനാരാണെന്നറിയാൻ മാതുവും കഴുത്തു വെട്ടിച്ചുകൊണ്ടൊരു കടാക്ഷം വിട്ടു.
എന്റെ ഷാപ്പിലെ പൗഡറും സോപ്പും എടുത്തുകൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. നമ്പ്യാർ ഉറപ്പിച്ചു പറഞ്ഞു. “നിങ്ങളുടെ പീടികയിലെ പൗഡർടിന്നാണ് അതെന്ന് അതിൽ ലേബലൊ ട്ടിച്ചുവെച്ചിട്ടുണ്ടോ? ഓമഞ്ചിയുടെ ചോദ്യം, അല്പം പരിഹാസത്തോടെ.
“അത് സരിയാണ്. കുട്ടിക്കുറപൗഡറ് ബ്ലാക്ക് വില കൊടുത്താൽ വേ പീടികേന്നും കിട്ടും.” അത് കൂനൻ കണാരന്റെ കമ്മന്റായിരുന്നു. കൂനൻ കണാരൻ ഓമഞ്ചിയുടെ ഭാഗം ചേർന്നിരിക്കയാണ്.
“എന്നാൽ എന്റെ അളമാറയിലെ കുട്ടിക്കും ടിന്നൊന്നെവിടെപ്പോയി നമ്പ്യാർ പൊതുജനത്തോടൊരു ചോദ്യം. ആ ചെക്കനോടുതന്നെ ചോദിക്ക്. ഓമഞ്ചിയുടെ മറുപടി.
കുഞ്ഞിരാമനെ 'ചെക്കൻ' എന്നു വിളിച്ചത് നമ്പ്യാർക്കു തീരെ രസിച്ചില്ല. അയാൾ ഓമഞ്ചിയുടെ മുഖത്തേക്കു പരുഷമായൊന്നു നോക്കി; ഒരു പരിഹാ സച്ചിരിയോടെ ഓമഞ്ചി ആ ചെക്കന്റെ മുഖത്തേക്കും. ആ ചെക്കൻ വെള്ള
ത്തിൽ വീണ കൂറയെപ്പോലെ വെപ്രാളപ്പെട്ടു കളിക്കുകയാണ്. തന്റെ ഭാഗത്തും ചില ആൾക്കാരുണ്ടെന്നറിഞ്ഞപ്പോൾ മാതുവിന്ന് ഉശിരു കൂടി. അവൾ ഊക്കോടെ പെട്ടെന്നു കൊട്ട പിടിച്ചൊരു വലി കൊടുത്തു. കൊട്ട് അവളുടെ കൈയിലായി. അവൾ കൊട്ട എളിയിൽ അമർത്തിപ്പിടിച്ച്
നിതംബമൊന്നു തള്ളിക്കാട്ടി നേരേ ഒരു നടത്തം വെച്ചുകൊടുത്തു. കൂനൻ കണാരൻ ആസനം ചൊറിഞ്ഞുകൊണ്ട് കുറുക്കൻ ഓളിയിടുന്ന സ്വരത്തിൽ ഒരു ചിരിചിരിച്ചു. അതോടൊപ്പം ഓമഞ്ചിയുടെ പൊടിവലിത്തു
മല്ലിന്റെ അമിട്ടും പൊട്ടി
“ഇപ്പം നീ പൊയ്ക്കോടി കള്ളത്ത്. ഇനി ഈ റോഡിലെങ്ങാനും നിന്നെ ഞാൻ കാണട്ടെ. നമ്പ്യാർ ജാള്യതയോടെ മാതുവിനെ നോക്കി ഒരു താക്കീതു നൽകി. അതു കേട്ട് മാത്ര തിരിഞ്ഞുനിന്നു. “ഓഹോ, പബ്ലിക് റോഡ് കണ്ണൻ നമ്പ്യാരെശമാനന്റെ തറവാട്ടു വകയാണല്ലോ ചെലയ്ക്കാണ്ട് പൊക്കോളിനെ അവിടന്ന് മാതു, കൊട്ട വലത്തേ എളിയിൽ നിന്ന് ഇടത്തെ എളിയിലേക്കു മാറ്റിപ്പിടിച്ച്, പൃഷ്ഠമൊന്നു പിടപ്പിച്ച്, തലമുടിച്ചു മുളുകളും പറപ്പിച്ചുകൊണ്ട് നടത്തം തുടർന്നു. ഇതിനിടയിൽ നന്ദിസൂചക മായൊരു ചെറുപുഞ്ചിരി മാഞ്ചിയുടെ മുഖത്തേക്ക് എറിഞ്ഞുകൊടുക്കാനും മാതു മറന്നിരുന്നില്ല.
കണ്ണൻ നമ്പ്യാർ പീടികയിലേക്കു കയറി, ഒരു എസ്റ്റൻസ് സർവ്വ സ്വയം പകർന്നു കുടിച്ച് ഒരു പീഞ്ഞപ്പെട്ടിപ്പുറത്ത് പുറം തിരിഞ്ഞിരുന്നു. മുഖം കുനിച്ച് കാച്ചിലും തുടങ്ങി.
എന്തോ നല്ല കാര്യത്തിനുവേണ്ടി വാദിച്ചു ജയിച്ച ഒരു കൃതാർത്ഥത യോടെ ഓമഞ്ചി അവിടെനിന്നു തിരിഞ്ഞുനടന്നു. പിള്ളരെത്തിരയുന്ന പ്രശ്നം പിന്നെയും അവശേഷിച്ചു. അവരാരും ഈ
പട്ടണത്തിൽത്തന്നെ ഇല്ലെന്നു തോന്നുന്നു. ഉണ്ടെങ്കിൽ കണ്ണൻ നമ്പ്യാരുടെ കാച്ചിലിന്റെ നേരത്തെങ്കിലും അവർ എത്തിച്ചേരുമായിരുന്നു. എന്തു ചെയ്യുന്ന മെന്നറിയാതെ ഓമഞ്ചി കുറച്ചുനേരം കൂടി അവിടെ കുറഞ്ഞുനടന്നു. സഞ്ചി യിലിടാൻ ഒരു കറുകപ്പുല്ലുപോലും കിട്ടിയിട്ടില്ല.
മരുവിൽനിന്നു കുറച്ചു ദൂരെ കുനം പറനി എന്നു വിളിച്ചുവരുന്ന ഒരു മുലയിൽ ധാരാളം മുത്തച്ചെടികൾ പടുമുളയായി വളർന്നുകിടക്കുന്നുണ്ടെന്ന്
വിക്കൻ നാരായണൻ പറഞ്ഞത് ഓമഞ്ചിക്ക് ഓർമ്മവന്നു. അന്നു ചില പുതിയ ജാതി ഇത്തിക്കണ്ണികൾ കൊണ്ടു സഞ്ചി നിറഞ്ഞിരുന്നതിനാലാണ് കൽപറമ്പിലേക്കുള്ള പോക്കു നീട്ടിവെച്ചത്. പിള്ളരുടെ സഹായം കൂടാതെ തന്നെ ഇപ്പോൾ കുനംപറമ്പിൽ ചെന്നു മുഞ്ഞക്കൊയ്മ നടത്തിക്കളയാ എന്ന് ഓമഞ്ചി തീരുമാനിച്ചു. കൂനംപറമ്പിലേക്കുള്ള വഴിയെല്ലാം മൂപ്പർ മനസ്സിലാക്കിവെച്ചിരുന്നു.
കൂനംപറമ്പിൽനിന്നു സഞ്ചിയും നിറച്ചു സന്ധ്യയ്ക്കു മുമ്പേ മടങ്ങാ എന്നാണ് ഓമഞ്ചി കരുതിയിരുന്നത്. എന്നാൽ, കുന്ദം പറമ്പിനടുത്തെത്തിയ പ്പോൾ സന്ധ്യ മയങ്ങിവരുന്നുണ്ടായിരുന്നു. ആൾപാർപ്പില്ലാത്ത ഒരു പഴയ മൂലയാണൽ. നെറുകയും ചുമലും തകർന്ന്
ചില ചുമരുകളും അഴിക്കൂടിന്റെ ചില വാരിയെല്ലുകളും മാത്രം ബാക്കിയാ യൊരു ഭഗവതിക്കാറി, പഴയ കൽപ്പടവുകൾ പല്ലിളിച്ചുകാട്ടുന്ന ഇടിഞ്ഞു തുറന്നൊരു കുളം, തെക്കുഭാഗത്തൊരു പുടല. ഇവയ്ക്കരികെ പടുമരങ്ങൾ വളർന്നുകൂടിയ ഒരു കൂറ്റൻ തൊടിയാണ് കൂനം പറമ്പ്. അവിടെ ജീർണ്ണിച്ചു നിലംപറ്റാറായ ഓലമേഞ്ഞൊരു നാലുകെട്ടും നിലകൊള്ളുന്നു. ഏറെക്കാലം ആൾപാർപ്പില്ലാതെ കിടക്കുന്നതിനാൽ മുറ്റവും പരിസരവുമെല്ലാം പുല്ലും പൊന്തകളും വളർന്നു കാടുകെട്ടിയിരിക്കുന്നു. മുറ്റത്തെ തുളസിത്തറയിൽ ഒരു വലിയ ചൂൽ കുത്തിനിർത്തിയപോലെ ഉണങ്ങിയ തുളസിച്ചെടി കാണാം. ആ വീട്ടിന്റെയും പറമ്പിന്റെയും ഏക അവകാശിയായ മനുഷ്യൻ ഒരു ക്ഷയ രോഗസാനിട്ടോറിയത്തിൽ കിടക്കുകയാണ്. ആ പറമ്പിൽ പ്രവേശിച്ച് അങ്ങുമിങ്ങും ചില പരിശോധന നടത്തിയ പ്പോൾ ഓമഞ്ചി അദ്ഭുതപ്പെട്ടുപോയി. മുഞ്ഞ മാത്രമല്ല, തനിക്കിഷ്ടപ്പെട്ടതും,
പുഴുങ്ങിത്തിന്നാൻ പറ്റുന്നതുമായ ഒരു നൂറുകൂട്ടം സസ്യങ്ങൾ അവിടെ മുറ്റി
വളർന്നുകിടക്കുന്നു. ഇതേവരെ ഈ സ്ഥലത്തു വന്നുചേരാൻ കഴിയാതെ
പോയതിൽ ഓമഞ്ചി വളരെ ഖേദിച്ചു. ആ പറമ്പു മുഴുവനും വിലക്കോ
പാട്ടത്തിന്നോ വാങ്ങിയാലെന്താണ് എന്നുകൂടി ഓമഞ്ചിക്കു തോന്നിപ്പോയി.
തന്റെ പച്ചിലക്ഷണത്തിന്നു ഒരു വളർത്തുകാടായി ഇതിനെ വെച്ചു
പുലർത്താം. നേരം ഇരുട്ടിത്തുടങ്ങിയതിനാൽ ഓമഞ്ചി വിസ്തരിച്ച ഗവേഷണ
ങ്ങൾക്കൊന്നും മുതിർന്നില്ല. വിക്കി നാരായണനെയും കൂട്ടി നാളെത്തന്നെ
വീണ്ടും വരാം. സഞ്ചിക്കു പകരം ഒരു ചാക്കുതന്നെ കൊണ്ടുവരണം. അങ്ങനെ
ഓരോന്നു മനസ്സിൽ കരുതി കുറെ മുഞ്ഞയിലകളും ശതാവരി വള്ളികളും
പറിച്ചു സഞ്ചിയിൽ നിറച്ച് മാമി ആ പറമ്പിൽ നിന്നു മുറ്റത്തേക്കിറങ്ങി.
ആ പഴയ നാലുകെട്ടിന്റെ മുമ്പിലെത്തിയപ്പോൾ ഒരു വിതം അതിന്ന
കത്തുനിന്നു പുറപ്പെടുന്നതായി ഓമഞ്ചിക്കു തോന്നി. തലയും ചെരിച്ചു
ശ്രദ്ധിച്ചു. വീണ്ടും കേട്ടു, പൈശാചികസ്വരത്തിലുള്ളൊരു മൂളൽ. കാലൻ
കോഴിയുടെ കരച്ചിൽ പോലെ തോന്നുന്നു അത് ഉച്ചത്തിലല്ലെന്നു മാത്രം.
കോലായയോടു തൊട്ടുള്ള ചെറിയൊരു മുറിയിൽ നിന്നാണ് അതു പുറപ്പെടു
ന്നത്. ഓമഞ്ചി മെല്ലെ കോലായിലേക്കു കയറി ആ മുറിയിലേക്ക് ഒന്നെത്തി
നോക്കി. ഇരുട്ടിൽ ഒന്നും കാണുന്നില്ല. കീശയിൽനിന്നു ടോർച്ചെടുത്ത് ഒന്നു
പ്രകാശിപ്പിച്ചുനോക്കി. അപ്പോൾ അവിടെ നിലത്തു മൂടിപ്പുതച്ചു കിടന്നിരുന്ന
ഒരു സത്വം പുതപ്പു വലിച്ചുമാറ്റി ചാടിയെഴുന്നേറ്റ് ഒരലർച്ച ഓമഞ്ചിയുടെ
സപ്തനാഡികളും തളർന്നുപോയി. ഒരു നഗ്നരൂപം. സ്ത്രീയാണ്. ടോർച്ചിന്റെ
പ്രകാശത്തിൽ പൊടുന്നനെ കണ്ട് ആ കാഴ്ച ഓമഞ്ചിയെ ബോധം കെടുതിയില്ലെന്നേഉള്ളു
പോളകൾ നിറഞ്ഞു ചുവന്നു വീർത്തു വിരൂപമായിത്തീർന്ന ദേഹം ചിലേടത്തു മാംസം വീണ്ടുകീറിയിരിക്കുന്നു. ആ ചാലുകളിൽ നിന്നു ചുവന്ന നീര് പൊട്ടിയൊലിക്കുന്നു. ദുസ്സഹമായൊരു നാറ്റവും.
ആ സത്വം ഒരിക്കൽക്കൂടി അലറി. പിന്നെ പുറത്തേക്ക് ഓടാൻ ശ്രമിച്ചു വെന്നു തോന്നുന്നു. പെട്ടെന്നു തളർന്നപോലെ അതു താഴെ ഒരു പായ കെട്ടിന്റെ മീതെ മറിഞ്ഞുവീണു. പിന്നെ അനക്കമില്ല.
രണ്ടാമതൊന്നു നോക്കാൻ നില്ക്കാതെ ഓമഞ്ചി തിരിഞ്ഞു. നീങ്ങാൻ കഴിയുന്നില്ല. സിരാകൂടം മുഴുവനും മരവിച്ചുപോയിരിക്കുന്നു. വിയർപ്പു കൂടു കൂടെ ഒഴുകുന്നു. ഓമഞ്ചി എങ്ങനെയോ തന്നെത്താൻ വലിച്ചിഴച്ച് അവിടെ നിന്നും പുറത്തെ ഇടവഴിയിലെത്തിച്ചേർന്നു. പൂഴി നിറഞ്ഞ ഇടവഴിയിൽ കാലുകൾ ഉറയ്ക്കുന്നില്ല. ദേഹത്തിന്റെ വിറയലും അടങ്ങുന്നില്ല. കഠിനമായ ദാഹവും. റോഡിലെത്തിച്ചേർന്നപ്പോൾ ആദ്യം കണ്ട ചായപ്പീടികയിൽ കയറി
ഒരു കുടം പച്ചവെള്ളം കുടിച്ചുതീർത്തു. തെരുവിലെത്തി കണ്ണൻ നമ്പ്യാരുടെ സ്റ്റേഷനറിപ്പീടികയുടെ മുമ്പിലൂടെ കടന്നുപോയപ്പോൾ മൈലാഞ്ചി മാതുവിന്റെ ചുരുളൻ തലമുടിയും കടാ ക്ഷവും ഓമഞ്ചിയുടെ മനസ്സിൽ ചെറിയൊരു മയിലാട്ടം നടത്തി. കമ്പി കാലിന്നടുത്തെത്തിയപ്പോൾ ഒരു പീടികക്കോലായിൽനിന്നു വിക്കൽ നാരാ തൻ മാമിയുടെ മുമ്പിലേക്ക് ഒരു ചാട്ടം ചാടി.
നാരായണനെക്കണ്ടപ്പോൾ ഓമഞ്ചിയുടെ മുഖത്ത് ആ പതിവു ചിരിയോ ന്നുമുണ്ടായില്ല. നാരായണനെ തുറിച്ചുനോക്കിക്കൊണ്ട് ഓമഞ്ചി ചോദിച്ചു: “നീ എവിടെപ്പോയിരുന്നെടാ?”
"പ് - ന് - പാതാളരാവണൻ നാരായണൻ ചിരിച്ചുകൊണ്ടു പറഞ്ഞു. له
പിന്നെ ഓമഞ്ചിയുടെ നിറഞ്ഞ സഞ്ചിയെ നോക്കി നാരായണൻ ചോദിച്ചു. “ഹ് - ഹെ - ഹെ് വിടുന്നാണിത്?
“ഇതെല്ലാം അങ്ങനെ കിട്ടി. ഓമഞ്ച ണ്ടി തലോടി, നാക്കു ചുണ്ടിൽ വളച്ചുവെച്ച് എന്തോ ആലോചിച്ചുകൊണ്ടു കുറച്ചുനേരം അങ്ങനെ നിന്നു. പിന്നെ ഗൗരവസ്വരത്തിൽ നാരായണനോടു പറഞ്ഞു: “എടാ, നാറാണ നാളെ വൈകുന്നേരം നമുക്കു കനംപറമ്പിൽ പോകണം.
അയ്യയ്യോ..ഞ് ഞ് ഞ് ഞ് ഞാനില്ല. സർ!" നാരായണൻ കൈപ്പത്തികൾ രണ്ടും വിരുത്തിക്കാട്ടി അല്പം പിറകോട്ടു മാറി നിന്നു ഭയത്തോടെ പറഞ്ഞു: “അവിടൊക്കെ കൊ
കൊ ... കൊ...കൊണ്ടു പിടിച്ച് കുരിപ്പാണു സർ.
ആ പ.. പ.. പ..പണ്ടാരക്കെട്ട് ആമിന ചേര ക്കുരിച്ചു പൊന്തി കു കു കു...
കനംപറമ്പിലെ ആ പൊരേലാണ്
“ങ് ഉം ഹ് ബ് ?” ഓമഞ്ചി നീട്ടിവലിച്ചൊന്നു മൂളി. - പ് - ചങ്ങലംപരണ്ട. പു - പു പു - പുഴുങ്ങിത്തിന്നാൻ പറ്റോ സാർ?" നാരായണൻ ചോദിച്ചു: “കടപ്പുറത്തിന്നടുത്തൊരു സ്ഥലത്ത് ഞാൻ ച് - ച് - ച് - ചങ്ങലംപരണ്ട കണ്ടുവെച്ചിട്ടുണ്ട്. നമ്മക്ക് നാളെ അങ്ങട്ടു പോയാലോ?"
ഓമഞ്ചി ഒന്നും മറുപടി പറയാതെ തലയും താഴ്ത്തി നടന്നു. പത്തിരു പതടി നടന്നപ്പോൾ ഓമഞ്ചി തിരിഞ്ഞുനിന്ന് നാരായണനെ മാടിവിളിച്ചു. നാരായണൻ അടുത്തു ചെന്നപ്പോൾ ഓയി കണ്ണൻ ബട്ളറുടെ ഹോട്ടലിൽ നിന്നു പലഹാരം തീറ്റിക്കു കരുതിവെച്ച ചില്ലറനാണയങ്ങൾ നിറച്ച കീശയിൽ കയിട്ട് ഒരു നാലണയെടുത്തു നാരായണനു കൊടുത്തു. തിരിഞ്ഞു നടന്നു. കുനം പറമ്പിനെപ്പറ്റിയുള്ള വാർത്ത നല്കിയതിന്നുള്ള പ്രതിഫലമാ
യിരുന്നു അത്. "റോഡിൽ ആൾസഞ്ചാരമില്ലാത്ത ഒരു മുലയിലെത്തിയപ്പോൾ ഓമഞ്ചി തന്റെ സഞ്ചിയിലെ പച്ചിലച്ചരക്ക് ഒരു ഓവിലേക്കു ചൊരിഞ്ഞു. സഞ്ചി മടക്കി കീശയിൽ വെച്ചു. കടപ്പുറംപോക്കും. കണ്ണൻ്ചറുടെ ഹോട്ടൽ സാപ്പാടും അന്നു വേണ്ടെന്നു തീർച്ചയാക്കി നേരെ വീട്ടിലേക്കു വെച്ചടിച്ചു.