shabd-logo

കുനംപറമ്പിൽ-33

15 November 2023

0 കണ്ടു 0
ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പുതിയൊരു സഞ്ചിയാണ് ഒരു മസാലപ്പൊടിക്കമ്പനിയുടെ
പരസ്യം അച്ചടിച്ചുകാണുന്ന ഒരു പാസഞ്ചി. കൂട തോക്കുപോലെ ചു ലിൽ ചെരിച്ചു വച്ചിട്ടുണ്ട്. ആ കുടശ്ശീലയുടെ നിറമുള്ള പഴയ കോട്ടാണു ധരിച്ചിരിക്കുന്നത്. പക്ഷേ, ഉടുത്തിരിക്കുന്നതു കോടി മൽമുണ്ടാണ്. മുണ്ടിന്റെ കീല നിരത്തു നക്കി നീങ്ങിയതിനാൽ അസാരം ചുകന്നുകാണുന്നുണ്ട്.

പിള്ളരെ ആരെയും ആ പരിസരത്തിലെങ്ങും കണ്ടുകിട്ടാതെ ഓമഞ്ചി, തെരുവുമൂലയിലെ കമ്പിക്കാലിന്നടുക്കൽ പരുങ്ങിനിന്നു. അപ്പോൾ കണ്ണൻ നമ്പ്യാരുടെ സ്റ്റേഷനറിക്കടയുടെ മുമ്പിൽ ചെറിയൊരു ബഹളം. ഓമഞ്ചി നാക്കും നീട്ടി മെല്ലെ അങ്ങോട്ടു നീങ്ങിച്ചെന്നു.

കണ്ണൻ നമ്പ്യാർ ഒരു ബാല്യക്കാരിപ്പികിടാവിന്റെ കൈയിലെ കൊട്ട പിടിച്ചുവച്ചുകൊണ്ട് ഉറക്ക എന്തൊക്കെയോ ചീത്ത വിളിച്ചു പറയുന്നു. നമ്പ്യാരുടെ പീടികയിലെ അസിസ്റ്റാൻഡ് പയ്യൻ, വെറ്റിലയും സോഡ പ്പികളും വെച്ച് തട്ടിന്റെ പിറകിലെ ചെറിയ ബഞ്ചിൽ കുനിഞ്ഞിരുന്നു. ജാ തയും പരിശ്രമവും കലർന്ന മുഖഭാവത്തോടെ കൈനഖം കടിച്ചു കാർന്നു തിന്നുന്നു. രസംപിടിച്ച മട്ടിൽ പത്താളുകളും അവിടെ തിങ്ങിക്കൂടി യിട്ടുണ്ട്. അക്കൂട്ടത്തിൽ കുനൻ കണാരനും, “എന്താണിവിടെ?” ഓമഞ്ചി

കുനൻ കണാരന്റെ പുറത്തൊന്നു മെല്ല തോണ്ടി ചോദിച്ചു. “നമ്പ്യാർ, കുഞ്ഞിരാമൻ കുണ്ടറ കേസ്സ് പിടിച്ചു." കൂനൻ കണാരൻ പറഞ്ഞു: “പെണ്ണിന്റെ കൊട്ടേല് കുട്ടിക്കും പൗഡറും ചന്ദനസോപ്പും ഒക്കെ ഓമഞ്ചി ചോദിച്ചു. “ഏതാണ് ആ പെണ്ണ്

“അങ് അഓളെ അറിഞ്ഞൂടേ?” കൂനൻ കണാരൻ അദ്ഭുതഭാവ ത്തോടെ ഓമഞ്ചിയുടെ മുഖത്തേക്കു നോക്കി: മൈലാഞ്ചി മാത്രനെ അറി തുടെ? ജഗല് പെണ്ണാണ്. കൃഷ്ണൻ മാഷ്ടരുടെ വീട്ടിലെ പണിക്കാ രത്ത്യാണ്.

ഓമഞ്ചി ആ 'ജഗല്പെണ്ണിനെ നല്ലപോലെ ഒന്നു നോക്കി. ഒതുങ്ങിയ മെയ്യും പൊങ്ങിയ മാറും ഉള്ള ഒരു എണ്ണമൈലി ബന്ധനത്തിലൊതുങ്ങാത്ത അവളുടെ ചുരുണ്ട് തലമുടി നെറ്റിലും കാതിലും പിൻകഴുത്തിലും ചഞ്ചാടി കളിച്ചുകൊണ്ടിരുന്നു. അവൾക്കൊരു കൂസലുമില്ല. കണ്ണുകളെക്കൊണ്ട് ചെപ്പും പന്തും കളിക്കുന്നൊരു പെണ്ണ്! ഇടയ്ക്കിടെ അവൾ മൂർച്ചയുള്ള നാകിനെയും ഇളകിവിടുന്നുണ്ട്.


നിങ്ങളെന്താണ് ഹേ എന്റെ കൊട്ടേല് കൈയിട്ടു നോക്കാൻ കുട്ടിക്ക് പൗഡറ് നിങ്ങളുടെ പീട്യേല് മാത്രേ ഉള്ളു. അതൊന്നു കേക്കട്ടെ?" അവൾ

തന്റെ കോട്ടയിൽ മുറുകെ പിടിച്ചുകൊണ്ട് നമ്പ്യാരുടെ മുഖത്തേക്ക് ഒരു
ചുട്ട ചോദ്യവും അതിനേക്കാൾ ചുട്ട ഒരു നോട്ടവും എറ്റിക്കൊടുത്തു. “പിന്നെ എന്റെ അളമാരിലെ കുട്ടിക്കൂറ പൗഡർടിൻ ഒന്ന് എവിടെ പ്പോയി?" നമ്പ്യാർ അവിടെ കൂടിനിന്നവരുടെ നേർക്കു നോക്കിക്കൊണ്ടാണു സംസാരിച്ചത്. "ചോദിക്കിന്ന്, നിങ്ങൾടെ ഓമനക്കുട്ടിയോട് അവൾ കൊട്ടപിടുത്ത
ത്തിന്നിടയിൽ മാറിലെ നേരിയ മുണ്ട് നേരെയാക്കിക്കൊണ്ടു തിരിച്ചടിച്ചു. ഓമഞ്ചിക്ക് അപ്പോഴും അവിടെ നടക്കുന്ന സംഭവത്തെപ്പറ്റി മുഴുവനും മനസ്സിലായില്ല. അയാൾ ഇടയ്ക്കിടെ കൂനൻ കണാരനോട് ഓരോന്നു ചോദിച്ച മനസ്സിലാക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പർ സകലതും ഗ്രഹിച്ചു.



കണ്ണൻ നമ്പ്യാർക്കു വീടും വീട്ടുകാരുമെല്ലാം ഉണ്ടെങ്കിലും അയാൾ വീട്ടിൽ പോകാറില്ല. തന്റെ സ്റ്റേഷനറിപ്പീടികയുടെ പിറകിലെ മുറിയിൽ ത്തന്നെയാണു താമസം. അയാൾ കുഞ്ഞിരാമനെ വളരെ പ്രേമത്തോടെ പോറ്റിവരികയാണ്. അവന്ന് അവിടെ എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊടുത്തിട്ടുണ്ട്. കണ്ണൻ നമ്പ്യാരുടെ അടുത്ത അവകാശി എന്ന ഭാവത്തി ലാണ് കുഞ്ഞിരാമന്റെയും പെരുമാറ്റം. കുഞ്ഞിരാമനോട് നമ്പ്യാർ ഒരു കടുത്ത വാക്കുപോലും പറയാറില്ല. കുഞ്ഞിരാമൻ എന്തെങ്കിലും തെറ്റി താൽ കരയുന്നത് കണ്ണൻ നമ്പ്യാരായിരിക്കും. അരുമയോടെ വളർത്തുന്ന ആ കോമള കുമാരനെ നമ്പ്യാർക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കണം. മറ്റൊ മാൾ ആണായാലും പെണ്ണായാലും കുഞ്ഞിരാമനെ സ്നേഹിക്കുന്നത് നമ്പ്യാർക്കു സഹിക്കുകയില്ല.

വൈകുന്നേരമായാൽ നമ്പ്യാർ കുറച്ച് എസ്സെൻസ് അടിച്ച് ഒരു സീറ്റി ന്നിളകും. ചിലപ്പോൾ സിനിമ കാണാനായിരിക്കും. പുതിയ പിക്ച്ചറൊന്നും നമ്പ്യാർ ഒഴിവാക്കാറില്ല. പീടികയിൽ കുഞ്ഞിരാമന്റെ പൂർണ്ണമാണം നടക്കു ന്നത് ഈയവസരത്തിലാണ്. ഈയവസരം നോക്കി മൈലാഞ്ചി മാതുവും അവിടെ എത്തിച്ചേരും. കുഞ്ഞിരാമനും മാതുവും തമ്മിൽ ചില കാഴ്ചകളും വേഴ്ചകളുമെല്ലാം നടക്കുന്നുണ്ടെന്ന് ഒരു സൂചന കോരങ്കുളം കണ്ണേട്ടൻ നമ്പ്യാർക്കു നല്കിയിരുന്നു. അതൊന്നു നേരിട്ടു കണ്ടുപിടിക്കണമെന്ന് നമ്പ്യാർ തീരുമാനിച്ചു. പുതിയ 'പാതാളരാവണൻ' പിക്ച്ചർ കാണാൻ പോവു കയാണെന്നും പറഞ്ഞ് അന്ന് അഞ്ചുമണിക്കു പുറത്തിറങ്ങി. സ്റ്റീഫന്റെ ടെയിലർ ഷാപ്പിൽ ഒളിച്ചിരുന്നു. അഞ്ചരമണിയായപ്പോൾ കൊട്ടയും ഒക്കത്തു വെച്ച് ചുരുളൻ തലമുടിയും പറപ്പിച്ചുകൊണ്ട് മാതു റോഡിലൂടെ കടന്നു പോയി. നമ്പ്യാർ പത്തുമിനിറ്റുനേരം കാത്തിരുന്നു. പിന്നെ മെല്ലെ തന്റെ സ്റ്റേഷനറിപ്പീടികയിലേക്കു നടന്നു. കുഞ്ഞിരാമനും മാതുവും ഒരു നട്ട് ഡോർ ലവ് സീൻ, അഭിനയിക്കുന്ന കാഴ്ചയാണു നമ്പ്യാർ കണ്ടത്. നമ്പ്യാർ പെട്ടെന്നു മാതുവിന്റെ കൊട്ടയിലൊരു പരിശോധന നടത്തി. അപ്പോൾ അതിൽ കിടക്കുന്നു ഒരു പുതിയ ടിൻ കുട്ടിക്കൂറ പൗഡറും ഒരു സാൻഡൽ വുഡ് സോപ്പും. കേസിന്റെ ചരിത്രം അതാണ്.

കണ്ണൻനമ്പ്യാരുടെ ഈ വർഗ്ഗക്കാരോട് ഓമഞ്ചിക്കു ബഹുവിരോധമായി രുന്നു. നമ്പ്യാരുടെ ശകാരപ്രസംഗവും വെള്ളക്കുപോലുള്ള ആ പയ്യന്റെ ശൃംഗാരപ്പരുങ്ങലോടുകൂടിയ ഗോഷ്ടികളും ഓമഞ്ചിക്കു തീരെ രസിച്ചില്ല. മാതുവിന്റെ കൊട്ടയിൽനിന്നു പിടിവിടാതെ അവളുടെ കരങ്ങളെപ്പറ്റി വിളിച്ചുപറയുകയാണ് നമ്പ്യാർ. അവൾ ഒറ്റയ്ക്ക് നിന്നു പൊരുതുകയാണ്. അവളുടെ ഭാഗം ചേർന്നു വാദിക്കാൻ ആരുമില്ല. കുട്ടിക്കുറപൗഡറും ചന്ദന സോപ്പും നമ്പ്യാരുടെ കടയിൽ നിന്നു കുഞ്ഞിരാമൻ അവൾക്കെടുത്തു സമ്മാ നിച്ചതാണെന്ന് അവിടെ കൂടിനിന്നവർക്കെല്ലാം അറിയാം. അതിൽ മാത്ര എങ്ങനെ കുറ്റക്കാരിയാവും

“ആ പെൺകുട്ടിയുടെ കൊട്ടയങ്ങു വിട്ടുകൊടുത്തേക്കാ... ഓമഞ്ചി ഒന്നു മുമ്പോട്ടു നീങ്ങിനിന്ന് ഉറക്കെ പറഞ്ഞു. അപ്രതീക്ഷിതമായ ആ പ്രഖ്യാപനം കേട്ട് അവിടെ കൂടിനിന്നവരും കണ്ണൻ നമ്പ്യാരും ഓമഞ്ചിയുടെ മുഖത്തേക്ക് ഒന്നു നോക്കി. തന്റെ പുതിയ രക്ഷിതാവായി പ്രത്യക്ഷപ്പെട്ട ഈ മനുഷ്യനാരാണെന്നറിയാൻ മാതുവും കഴുത്തു വെട്ടിച്ചുകൊണ്ടൊരു കടാക്ഷം വിട്ടു.

എന്റെ ഷാപ്പിലെ പൗഡറും സോപ്പും എടുത്തുകൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. നമ്പ്യാർ ഉറപ്പിച്ചു പറഞ്ഞു. “നിങ്ങളുടെ പീടികയിലെ പൗഡർടിന്നാണ് അതെന്ന് അതിൽ ലേബലൊ ട്ടിച്ചുവെച്ചിട്ടുണ്ടോ? ഓമഞ്ചിയുടെ ചോദ്യം, അല്പം പരിഹാസത്തോടെ.

“അത് സരിയാണ്. കുട്ടിക്കുറപൗഡറ് ബ്ലാക്ക് വില കൊടുത്താൽ വേ പീടികേന്നും കിട്ടും.” അത് കൂനൻ കണാരന്റെ കമ്മന്റായിരുന്നു. കൂനൻ കണാരൻ ഓമഞ്ചിയുടെ ഭാഗം ചേർന്നിരിക്കയാണ്.

“എന്നാൽ എന്റെ അളമാറയിലെ കുട്ടിക്കും ടിന്നൊന്നെവിടെപ്പോയി നമ്പ്യാർ പൊതുജനത്തോടൊരു ചോദ്യം. ആ ചെക്കനോടുതന്നെ ചോദിക്ക്. ഓമഞ്ചിയുടെ മറുപടി.

കുഞ്ഞിരാമനെ 'ചെക്കൻ' എന്നു വിളിച്ചത് നമ്പ്യാർക്കു തീരെ രസിച്ചില്ല. അയാൾ ഓമഞ്ചിയുടെ മുഖത്തേക്കു പരുഷമായൊന്നു നോക്കി; ഒരു പരിഹാ സച്ചിരിയോടെ ഓമഞ്ചി ആ ചെക്കന്റെ മുഖത്തേക്കും. ആ ചെക്കൻ വെള്ള

ത്തിൽ വീണ കൂറയെപ്പോലെ വെപ്രാളപ്പെട്ടു കളിക്കുകയാണ്. തന്റെ ഭാഗത്തും ചില ആൾക്കാരുണ്ടെന്നറിഞ്ഞപ്പോൾ മാതുവിന്ന് ഉശിരു കൂടി. അവൾ ഊക്കോടെ പെട്ടെന്നു കൊട്ട പിടിച്ചൊരു വലി കൊടുത്തു. കൊട്ട് അവളുടെ കൈയിലായി. അവൾ കൊട്ട എളിയിൽ അമർത്തിപ്പിടിച്ച്

നിതംബമൊന്നു തള്ളിക്കാട്ടി നേരേ ഒരു നടത്തം വെച്ചുകൊടുത്തു. കൂനൻ കണാരൻ ആസനം ചൊറിഞ്ഞുകൊണ്ട് കുറുക്കൻ ഓളിയിടുന്ന സ്വരത്തിൽ ഒരു ചിരിചിരിച്ചു. അതോടൊപ്പം ഓമഞ്ചിയുടെ പൊടിവലിത്തു
മല്ലിന്റെ അമിട്ടും പൊട്ടി 
“ഇപ്പം നീ പൊയ്ക്കോടി കള്ളത്ത്. ഇനി ഈ റോഡിലെങ്ങാനും നിന്നെ ഞാൻ കാണട്ടെ. നമ്പ്യാർ ജാള്യതയോടെ മാതുവിനെ നോക്കി ഒരു താക്കീതു നൽകി. അതു കേട്ട് മാത്ര തിരിഞ്ഞുനിന്നു. “ഓഹോ, പബ്ലിക് റോഡ് കണ്ണൻ നമ്പ്യാരെശമാനന്റെ തറവാട്ടു വകയാണല്ലോ ചെലയ്ക്കാണ്ട് പൊക്കോളിനെ അവിടന്ന് മാതു, കൊട്ട വലത്തേ എളിയിൽ നിന്ന് ഇടത്തെ എളിയിലേക്കു മാറ്റിപ്പിടിച്ച്, പൃഷ്ഠമൊന്നു പിടപ്പിച്ച്, തലമുടിച്ചു മുളുകളും പറപ്പിച്ചുകൊണ്ട് നടത്തം തുടർന്നു. ഇതിനിടയിൽ നന്ദിസൂചക മായൊരു ചെറുപുഞ്ചിരി മാഞ്ചിയുടെ മുഖത്തേക്ക് എറിഞ്ഞുകൊടുക്കാനും മാതു മറന്നിരുന്നില്ല.

കണ്ണൻ നമ്പ്യാർ പീടികയിലേക്കു കയറി, ഒരു എസ്റ്റൻസ് സർവ്വ സ്വയം പകർന്നു കുടിച്ച് ഒരു പീഞ്ഞപ്പെട്ടിപ്പുറത്ത് പുറം തിരിഞ്ഞിരുന്നു. മുഖം കുനിച്ച് കാച്ചിലും തുടങ്ങി.

എന്തോ നല്ല കാര്യത്തിനുവേണ്ടി വാദിച്ചു ജയിച്ച ഒരു കൃതാർത്ഥത യോടെ ഓമഞ്ചി അവിടെനിന്നു തിരിഞ്ഞുനടന്നു. പിള്ളരെത്തിരയുന്ന പ്രശ്നം പിന്നെയും അവശേഷിച്ചു. അവരാരും ഈ

പട്ടണത്തിൽത്തന്നെ ഇല്ലെന്നു തോന്നുന്നു. ഉണ്ടെങ്കിൽ കണ്ണൻ നമ്പ്യാരുടെ കാച്ചിലിന്റെ നേരത്തെങ്കിലും അവർ എത്തിച്ചേരുമായിരുന്നു. എന്തു ചെയ്യുന്ന മെന്നറിയാതെ ഓമഞ്ചി കുറച്ചുനേരം കൂടി അവിടെ കുറഞ്ഞുനടന്നു. സഞ്ചി യിലിടാൻ ഒരു കറുകപ്പുല്ലുപോലും കിട്ടിയിട്ടില്ല.

മരുവിൽനിന്നു കുറച്ചു ദൂരെ കുനം പറനി എന്നു വിളിച്ചുവരുന്ന ഒരു മുലയിൽ ധാരാളം മുത്തച്ചെടികൾ പടുമുളയായി വളർന്നുകിടക്കുന്നുണ്ടെന്ന്


വിക്കൻ നാരായണൻ പറഞ്ഞത് ഓമഞ്ചിക്ക് ഓർമ്മവന്നു. അന്നു ചില പുതിയ ജാതി ഇത്തിക്കണ്ണികൾ കൊണ്ടു സഞ്ചി നിറഞ്ഞിരുന്നതിനാലാണ് കൽപറമ്പിലേക്കുള്ള പോക്കു നീട്ടിവെച്ചത്. പിള്ളരുടെ സഹായം കൂടാതെ തന്നെ ഇപ്പോൾ കുനംപറമ്പിൽ ചെന്നു മുഞ്ഞക്കൊയ്മ നടത്തിക്കളയാ എന്ന് ഓമഞ്ചി തീരുമാനിച്ചു. കൂനംപറമ്പിലേക്കുള്ള വഴിയെല്ലാം മൂപ്പർ മനസ്സിലാക്കിവെച്ചിരുന്നു.

കൂനംപറമ്പിൽനിന്നു സഞ്ചിയും നിറച്ചു സന്ധ്യയ്ക്കു മുമ്പേ മടങ്ങാ എന്നാണ് ഓമഞ്ചി കരുതിയിരുന്നത്. എന്നാൽ, കുന്ദം പറമ്പിനടുത്തെത്തിയ പ്പോൾ സന്ധ്യ മയങ്ങിവരുന്നുണ്ടായിരുന്നു. ആൾപാർപ്പില്ലാത്ത ഒരു പഴയ മൂലയാണൽ. നെറുകയും ചുമലും തകർന്ന്

ചില ചുമരുകളും അഴിക്കൂടിന്റെ ചില വാരിയെല്ലുകളും മാത്രം ബാക്കിയാ യൊരു ഭഗവതിക്കാറി, പഴയ കൽപ്പടവുകൾ പല്ലിളിച്ചുകാട്ടുന്ന ഇടിഞ്ഞു തുറന്നൊരു കുളം, തെക്കുഭാഗത്തൊരു പുടല. ഇവയ്ക്കരികെ പടുമരങ്ങൾ വളർന്നുകൂടിയ ഒരു കൂറ്റൻ തൊടിയാണ് കൂനം പറമ്പ്. അവിടെ ജീർണ്ണിച്ചു നിലംപറ്റാറായ ഓലമേഞ്ഞൊരു നാലുകെട്ടും നിലകൊള്ളുന്നു. ഏറെക്കാലം ആൾപാർപ്പില്ലാതെ കിടക്കുന്നതിനാൽ മുറ്റവും പരിസരവുമെല്ലാം പുല്ലും പൊന്തകളും വളർന്നു കാടുകെട്ടിയിരിക്കുന്നു. മുറ്റത്തെ തുളസിത്തറയിൽ ഒരു വലിയ ചൂൽ കുത്തിനിർത്തിയപോലെ ഉണങ്ങിയ തുളസിച്ചെടി കാണാം. ആ വീട്ടിന്റെയും പറമ്പിന്റെയും ഏക അവകാശിയായ മനുഷ്യൻ ഒരു ക്ഷയ രോഗസാനിട്ടോറിയത്തിൽ കിടക്കുകയാണ്. ആ പറമ്പിൽ പ്രവേശിച്ച് അങ്ങുമിങ്ങും ചില പരിശോധന നടത്തിയ പ്പോൾ ഓമഞ്ചി അദ്ഭുതപ്പെട്ടുപോയി. മുഞ്ഞ മാത്രമല്ല, തനിക്കിഷ്ടപ്പെട്ടതും,

പുഴുങ്ങിത്തിന്നാൻ പറ്റുന്നതുമായ ഒരു നൂറുകൂട്ടം സസ്യങ്ങൾ അവിടെ മുറ്റി

വളർന്നുകിടക്കുന്നു. ഇതേവരെ ഈ സ്ഥലത്തു വന്നുചേരാൻ കഴിയാതെ

പോയതിൽ ഓമഞ്ചി വളരെ ഖേദിച്ചു. ആ പറമ്പു മുഴുവനും വിലക്കോ

പാട്ടത്തിന്നോ വാങ്ങിയാലെന്താണ് എന്നുകൂടി ഓമഞ്ചിക്കു തോന്നിപ്പോയി.

തന്റെ പച്ചിലക്ഷണത്തിന്നു ഒരു വളർത്തുകാടായി ഇതിനെ വെച്ചു

പുലർത്താം. നേരം ഇരുട്ടിത്തുടങ്ങിയതിനാൽ ഓമഞ്ചി വിസ്തരിച്ച ഗവേഷണ

ങ്ങൾക്കൊന്നും മുതിർന്നില്ല. വിക്കി നാരായണനെയും കൂട്ടി നാളെത്തന്നെ

വീണ്ടും വരാം. സഞ്ചിക്കു പകരം ഒരു ചാക്കുതന്നെ കൊണ്ടുവരണം. അങ്ങനെ

ഓരോന്നു മനസ്സിൽ കരുതി കുറെ മുഞ്ഞയിലകളും ശതാവരി വള്ളികളും

പറിച്ചു സഞ്ചിയിൽ നിറച്ച് മാമി ആ പറമ്പിൽ നിന്നു മുറ്റത്തേക്കിറങ്ങി.

ആ പഴയ നാലുകെട്ടിന്റെ മുമ്പിലെത്തിയപ്പോൾ ഒരു വിതം അതിന്ന

കത്തുനിന്നു പുറപ്പെടുന്നതായി ഓമഞ്ചിക്കു തോന്നി. തലയും ചെരിച്ചു

ശ്രദ്ധിച്ചു. വീണ്ടും കേട്ടു, പൈശാചികസ്വരത്തിലുള്ളൊരു മൂളൽ. കാലൻ

കോഴിയുടെ കരച്ചിൽ പോലെ തോന്നുന്നു അത് ഉച്ചത്തിലല്ലെന്നു മാത്രം.

കോലായയോടു തൊട്ടുള്ള ചെറിയൊരു മുറിയിൽ നിന്നാണ് അതു പുറപ്പെടു

ന്നത്. ഓമഞ്ചി മെല്ലെ കോലായിലേക്കു കയറി ആ മുറിയിലേക്ക് ഒന്നെത്തി

നോക്കി. ഇരുട്ടിൽ ഒന്നും കാണുന്നില്ല. കീശയിൽനിന്നു ടോർച്ചെടുത്ത് ഒന്നു

പ്രകാശിപ്പിച്ചുനോക്കി. അപ്പോൾ അവിടെ നിലത്തു മൂടിപ്പുതച്ചു കിടന്നിരുന്ന

ഒരു സത്വം പുതപ്പു വലിച്ചുമാറ്റി ചാടിയെഴുന്നേറ്റ് ഒരലർച്ച ഓമഞ്ചിയുടെ

സപ്തനാഡികളും തളർന്നുപോയി. ഒരു നഗ്നരൂപം. സ്ത്രീയാണ്. ടോർച്ചിന്റെ

പ്രകാശത്തിൽ പൊടുന്നനെ കണ്ട് ആ കാഴ്ച ഓമഞ്ചിയെ ബോധം കെടുതിയില്ലെന്നേഉള്ളു 

പോളകൾ നിറഞ്ഞു ചുവന്നു വീർത്തു വിരൂപമായിത്തീർന്ന ദേഹം ചിലേടത്തു മാംസം വീണ്ടുകീറിയിരിക്കുന്നു. ആ ചാലുകളിൽ നിന്നു ചുവന്ന നീര് പൊട്ടിയൊലിക്കുന്നു. ദുസ്സഹമായൊരു നാറ്റവും.

ആ സത്വം ഒരിക്കൽക്കൂടി അലറി. പിന്നെ പുറത്തേക്ക് ഓടാൻ ശ്രമിച്ചു വെന്നു തോന്നുന്നു. പെട്ടെന്നു തളർന്നപോലെ അതു താഴെ ഒരു പായ കെട്ടിന്റെ മീതെ മറിഞ്ഞുവീണു. പിന്നെ അനക്കമില്ല.

രണ്ടാമതൊന്നു നോക്കാൻ നില്ക്കാതെ ഓമഞ്ചി തിരിഞ്ഞു. നീങ്ങാൻ കഴിയുന്നില്ല. സിരാകൂടം മുഴുവനും മരവിച്ചുപോയിരിക്കുന്നു. വിയർപ്പു കൂടു കൂടെ ഒഴുകുന്നു. ഓമഞ്ചി എങ്ങനെയോ തന്നെത്താൻ വലിച്ചിഴച്ച് അവിടെ നിന്നും പുറത്തെ ഇടവഴിയിലെത്തിച്ചേർന്നു. പൂഴി നിറഞ്ഞ ഇടവഴിയിൽ കാലുകൾ ഉറയ്ക്കുന്നില്ല. ദേഹത്തിന്റെ വിറയലും അടങ്ങുന്നില്ല. കഠിനമായ ദാഹവും. റോഡിലെത്തിച്ചേർന്നപ്പോൾ ആദ്യം കണ്ട ചായപ്പീടികയിൽ കയറി

ഒരു കുടം പച്ചവെള്ളം കുടിച്ചുതീർത്തു. തെരുവിലെത്തി കണ്ണൻ നമ്പ്യാരുടെ സ്റ്റേഷനറിപ്പീടികയുടെ മുമ്പിലൂടെ കടന്നുപോയപ്പോൾ മൈലാഞ്ചി മാതുവിന്റെ ചുരുളൻ തലമുടിയും കടാ ക്ഷവും ഓമഞ്ചിയുടെ മനസ്സിൽ ചെറിയൊരു മയിലാട്ടം നടത്തി. കമ്പി കാലിന്നടുത്തെത്തിയപ്പോൾ ഒരു പീടികക്കോലായിൽനിന്നു വിക്കൽ നാരാ തൻ മാമിയുടെ മുമ്പിലേക്ക് ഒരു ചാട്ടം ചാടി.

നാരായണനെക്കണ്ടപ്പോൾ ഓമഞ്ചിയുടെ മുഖത്ത് ആ പതിവു ചിരിയോ ന്നുമുണ്ടായില്ല. നാരായണനെ തുറിച്ചുനോക്കിക്കൊണ്ട് ഓമഞ്ചി ചോദിച്ചു: “നീ എവിടെപ്പോയിരുന്നെടാ?”

"പ് - ന് - പാതാളരാവണൻ നാരായണൻ ചിരിച്ചുകൊണ്ടു പറഞ്ഞു. له

പിന്നെ ഓമഞ്ചിയുടെ നിറഞ്ഞ സഞ്ചിയെ നോക്കി നാരായണൻ ചോദിച്ചു. “ഹ് - ഹെ - ഹെ് വിടുന്നാണിത്?

“ഇതെല്ലാം അങ്ങനെ കിട്ടി. ഓമഞ്ച ണ്ടി തലോടി, നാക്കു ചുണ്ടിൽ വളച്ചുവെച്ച് എന്തോ ആലോചിച്ചുകൊണ്ടു കുറച്ചുനേരം അങ്ങനെ നിന്നു. പിന്നെ ഗൗരവസ്വരത്തിൽ നാരായണനോടു പറഞ്ഞു: “എടാ, നാറാണ നാളെ വൈകുന്നേരം നമുക്കു കനംപറമ്പിൽ പോകണം. 

അയ്യയ്യോ..ഞ് ഞ്  ഞ് ഞ് ഞാനില്ല. സർ!" നാരായണൻ കൈപ്പത്തികൾ രണ്ടും വിരുത്തിക്കാട്ടി അല്പം പിറകോട്ടു മാറി നിന്നു ഭയത്തോടെ പറഞ്ഞു: “അവിടൊക്കെ കൊ
കൊ ... കൊ...കൊണ്ടു പിടിച്ച് കുരിപ്പാണു സർ.
ആ പ.. പ.. പ..പണ്ടാരക്കെട്ട് ആമിന ചേര ക്കുരിച്ചു പൊന്തി കു കു  കു...
കനംപറമ്പിലെ ആ പൊരേലാണ്

“ങ് ഉം ഹ് ബ് ?” ഓമഞ്ചി നീട്ടിവലിച്ചൊന്നു മൂളി. - പ് - ചങ്ങലംപരണ്ട. പു - പു പു - പുഴുങ്ങിത്തിന്നാൻ പറ്റോ സാർ?" നാരായണൻ ചോദിച്ചു: “കടപ്പുറത്തിന്നടുത്തൊരു സ്ഥലത്ത് ഞാൻ ച് - ച് - ച് - ചങ്ങലംപരണ്ട കണ്ടുവെച്ചിട്ടുണ്ട്. നമ്മക്ക് നാളെ അങ്ങട്ടു പോയാലോ?"

ഓമഞ്ചി ഒന്നും മറുപടി പറയാതെ തലയും താഴ്ത്തി നടന്നു. പത്തിരു പതടി നടന്നപ്പോൾ ഓമഞ്ചി തിരിഞ്ഞുനിന്ന് നാരായണനെ മാടിവിളിച്ചു. നാരായണൻ അടുത്തു ചെന്നപ്പോൾ ഓയി കണ്ണൻ ബട്ളറുടെ ഹോട്ടലിൽ നിന്നു പലഹാരം തീറ്റിക്കു കരുതിവെച്ച ചില്ലറനാണയങ്ങൾ നിറച്ച കീശയിൽ കയിട്ട് ഒരു നാലണയെടുത്തു നാരായണനു കൊടുത്തു. തിരിഞ്ഞു നടന്നു. കുനം പറമ്പിനെപ്പറ്റിയുള്ള വാർത്ത നല്കിയതിന്നുള്ള പ്രതിഫലമാ

യിരുന്നു അത്. "റോഡിൽ ആൾസഞ്ചാരമില്ലാത്ത ഒരു മുലയിലെത്തിയപ്പോൾ ഓമഞ്ചി തന്റെ സഞ്ചിയിലെ പച്ചിലച്ചരക്ക് ഒരു ഓവിലേക്കു ചൊരിഞ്ഞു. സഞ്ചി മടക്കി കീശയിൽ വെച്ചു. കടപ്പുറംപോക്കും. കണ്ണൻ്ചറുടെ ഹോട്ടൽ സാപ്പാടും അന്നു വേണ്ടെന്നു തീർച്ചയാക്കി നേരെ വീട്ടിലേക്കു വെച്ചടിച്ചു.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക