രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്നു വീണ ചുവന്ന പൂക്കളും ചില ചില്ലുകളും വിന്റെ വക്കിൽ തങ്ങിക്കിടന്നിരുന്നു.
കുഞ്ഞാപ്പുവിന്റെ ജിക്കണ്ടി ഒരു കാൾ നർത്തകിയെപ്പോലെ റോഡിലൂടെ കുലുങ്ങിക്കൊണ്ടു വന്നു. കുഞ്ഞാപ്പുതന്നെയാണു വണ്ടി തെളി ക്കുന്നത്. തവിട്ടുനിറത്തിൽ തടിച്ചുകൊഴുത്ത കുതിരയുടെ കഴുത്തിലെ ചില കയും, അതിന്റെ മഴയിൽ കുത്തിനിർത്തിയ പിത്തളക്കോലിന്റെ തലപ്പ് ത്തെ ചുവന്ന നൂൽച്ചെണ്ടും കുഞ്ഞാപ്പുവിന്റെ കോഴിവാലൻ തലക്കെട്ടിന്റെ അറ്റവും ഒരേ താളത്തിൽ ചലിച്ചുകൊണ്ടിരുന്നു.
പെട്ടെന്നു കുതിര കടിഞ്ഞാൺ വലിച്ചുപൊട്ടിക്കുമാറ് വാ തുറന്നു. ങ്ഹ-ങ്ഹ ങ്ഹ ങ്ങഹയ്' എന്നൊരു വികൃതവിലാപത്തോടെ മുൻകാലു കൾ രണ്ടും പൊക്കി പറക്കാൻ പുറപ്പെടുംപോലെ ഒരു ചാട്ടം പാടി. തുടർന്ന് ഒരു താണ്ഡവനൃത്തവും. എതിരെ മറ്റൊരു കുതിരവണ്ടി കടന്നുപോയി. ആ വണ്ടിക്കു കെട്ടിയ പെൺകുതിരയെക്കണ്ടപ്പോഴുണ്ടായ കാമകോലാഹല മാണ്. ചുവന്ന നൂൽച്ചെണ്ടു പിടിപ്പിച്ച കൊരടാവ് കൈയിൽ പൊക്കിപ്പിടിച്ചു കൊണ്ട് കുഞ്ഞാപ്പു വണ്ടിപ്പെട്ടി മേൽനിന്നു താഴോട്ട് ഒരു ചാട്ടം ചാടിയതും “അയ്യോ എന്നൊരു നിലവിളിയോടെ ഒരു പെൺകുട്ടി ഓവുചാലിലേക്കു വീണതും ഒപ്പം കഴിഞ്ഞു. കുതിര അപ്പോഴും മുൻകാലുകൾ പൊക്കി സർ ക്കസ് കളിക്കുന്നുണ്ടായിരുന്നു. കുഞ്ഞാപ്പു കുതിരയുടെ കടിഞ്ഞാൺ അമർ ത്തിപ്പിടിച്ച് അതിന്റെ ദേഹം വലിച്ചുനീട്ടാൻ ശ്രമിക്കുംപോലെ ചില അടവു
കൾ പ്രയോഗിച്ചു. ഇതിന്നിടയിൽ ചെരിഞ്ഞുകുത്തി നൃത്തം ചെയ്യുന്ന വണ്ടിയുടെ ഉള്ളറ യിൽനിന്ന് പച്ചസാരി ചുറ്റിയ ഒരു മഹിളാമണി എങ്ങനെയോ വാതിൽ തുറന്നു
നിരത്തിലേക്കു വലിഞ്ഞുചാടി. മികച്ച മനക്കരുത്തോടും നയജ്ഞതയോടും കൂടിയാണ് അവൾ ആ ആപൽഘട്ടം തരണം ചെയ്തത്. പുറത്തു ചാടി രക പ്പെട്ട ഉടനെ അവൾ ഓവിന്നരികിലേക്ക് ഓടിച്ചെന്ന് ആ പെൺകുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു. ആ പെൺകുട്ടി ഓവിലെ ചെളിവെള്ളത്തിൽ മുഴുകി ക്കിടക്കുകയായിരുന്നു. സ്കൂളിലേക്കു പുറപ്പെട്ടുപോകുന്ന വിദ്യാർത്ഥിന യാണ്.
“കുട്ടിക്ക് എന്തെങ്കിലും പറ്റിയോ?” അവർ ഉൽക്കണ്ഠയും വാത്സല്യവും ഉരുമ്മുന്ന സ്വരത്തിൽ ചോദിച്ചു.
ആ പെൺകുട്ടി അവളുടെ മുഖത്തേക്കു പരിഭ്രമത്തിന്റെ പതർച്ചയ ങ്ങാത്ത മിഴികളോടെ ഒന്നു നോക്കി. പിന്നെ പൊട്ടിക്കരഞ്ഞു: "എന്റെ പുസ്തകം ഒക്കെ പോയി.
അവളുടെ പുസ്തകങ്ങളെല്ലാം ഓവിലെ വെള്ളത്തിൽ മുങ്ങിമറഞ്ഞു കിടന്നിരുന്നു. അപ്പോഴേക്കും ആളുകൾ അവിലായത്തി ചുറ്റിപ്പറ്റി നിന്നു ആ സ്ത്രീ ആ കുട്ടിയുടെ ദേഹം ആകെയൊന്നു പരിശോധിച്ചു. ഓവിന്റെ വക്കിൽ തട്ടി കാൽമുട്ടു കുറച്ചൊന്നുരഞ്ഞിട്ടുണ്ട്. വേറെ പരിക്കുക ളൊന്നുമില്ല. ഉടുപ്പ് ചെളിയിൽ കുഴഞ്ഞിരുന്നു. ഉടുപ്പു ചീത്തയായതിലല്ല പുസ്തകങ്ങൾ നഷ്ടപ്പെട്ടതിലായിരുന്നു. അവൾക്കു സഹിക്കവയ്യാത്ത സങ്കടം.
അപ്പോൾ അവിടെ എത്തിച്ചേർന്ന നാരങ്ങാക്കാരൻ നാണു, തന്റെ തല യിലെ തട്ടു താഴെ ഇറക്കിവെച്ച്, ഓവിലേക്ക് കുനിഞ്ഞ് ഓവിലെ വെള്ള ത്തിൽനിന്ന് ഒന്നുരണ്ടു ബുക്കുകൾ ഊറ്റിയെടുത്തു പുറത്തിട്ടു. നനഞ്ഞ ചണ്ടിപോലെയായ തന്റെ പുസ്തകങ്ങളെ നോക്കി അവൾ വീണ്ടും പൊട്ടി കരഞ്ഞു.
അതു പോട്ടെ.' ആ സ്ത്രീ അവളുടെ കൈയിൽനിന്നു പുസ്തകം വാങ്ങി താഴെ എറിഞ്ഞു. “നമുക്കു പുതിയ പുസ്തകം വാങ്ങാം, വരൂ.” ആ സ്ത്രീ അവളുടെ കൈപിടിച്ച് അവളെ സാന്ത്വനപ്പെടുത്തി.
കടിഞ്ഞാൺ പിടിച്ചമർത്തിക്കൊണ്ട് കുഞ്ഞാപ്പുവും പിടഞ്ഞുകൊണ്ടു കുതിരയും കുറച്ചു നേരം കൂട്ടുന്യത്തം ചെയ്തതിനുശേഷം ഒരു നീണ്ട ചിനയ്ക്കലോടെ കുതിര മദമടക്കി മര്യാദയ്ക്കു നിന്നു. കൈ ഒഴിഞ്ഞുകിട്ടിയ പ്പോൾ കുഞ്ഞാപ്പു ചമ്മട്ടികൊണ്ടു കുതിരയുടെ തുടയ്ക്ക് അഞ്ചാറു പെട വെച്ചു കൊടുത്തു. കുതിരയെ നിലയ്ക്കുനിർത്തി, കുഞ്ഞാപ്പു വിളിച്ചു പറഞ്ഞു: "അമ്മാ, കേറിക്കോളിൽ പോവാ
ആ യുവതി ആ പെൺകുട്ടിയുടെ കൈയും പിടിച്ചു ജഡ്ക്കയുടെ അടു ക്കൽ വന്നു നിന്നു.
“കുട്ടി ഇന്ന് ഇനി സ്കൂളിൽ പോകണ്ട. എന്റെ കൂടെ വരണം. ഉടു പൊക്കെ മാറ്റി, പുതിയ ബുക്കുകളും വാങ്ങി വൈകുന്നേരം വീട്ടിലേക്കു പോകാം."
ആ പെൺകുട്ടി യുവതിയുടെ മുഖത്തേക്കു മിഴിച്ചുനോക്കി. ഒന്നും മിണ്ടിയില്ല. അവളുടെ പരിഭ്രമം നീങ്ങിയിരുന്നുവെങ്കിലും മനസ്സിന്റെ സമനില വീണ്ടുകിട്ടിയിരുന്നില്ല.
ആ അമ്മ ആ പെൺകുട്ടിയെ ജഡ്ക്കയിൽ കയറ്റാൻ പോവുകയാ ണെന്നു കണ്ടപ്പോൾ കുഞ്ഞാപ്പുവിന്റെ തലക്കെട്ടു വിറച്ചു. ഓത്തിയിൽ നിന്നെ ണീറ്റുവരുന്ന ആ പെൺകുട്ടിയെ കയറ്റിയാൽ ജഡ്ക്കയിലെ വെള്ളപ്പട്ടു. കുഷ്യനും ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളെപ്പോലെയുള്ള ചാരുതലയണകളും ചളിപറ്റി വൃത്തികേടാവും. അതോർത്തപ്പോൾ കുഞ്ഞാപ്പുവിന്റെ മുഖം കൊരപോലെയായി. അവൻ അവളെ സൂക്ഷിച്ചുനോക്കി. മുതലാളിമാരുടെ കുട്ടിയല്ല; തീർച്ച.
കുഞ്ഞാപ്പു കുതിരയെ ഒന്നു തലോടി. തലക്കെട്ടു കൃതിയിൽ ഒന്നു പിടിച്ചു നേരെയാക്കി, ഓവിന്നരികിലേക്കു നീങ്ങി നിരത്തിൽ കിടന്നിരുന്ന നനഞ്ഞ പുസ്തകങ്ങൾ നുള്ളിയെടുത്തു പെൺകുട്ടിയുടെ നേർക്കു നീട്ടി ക്കൊണ്ട് വാത്സല്യം കിനിയുന്ന സ്വരത്തിൽ പറഞ്ഞു: “കുതിര കുട്ടിയെ ഒന്നും കാട്ടീട്ടില്ല. ഓളു വെറുതെ മത്തിയിലേക്കു ചാടിയതല്ലേ? മോള് വേഗം പെരേലേക്കു പൊയ്ക്കോ. ബുക്ക് ഒന്നു കഴുകി വെയിലത്തു വെച്ച് ഉണ ക്യാല് മതി...
അപ്പോൾ ആ യുവതി തടഞ്ഞുകൊണ്ടു പറഞ്ഞു: “വേണ്ട... അവൾ എന്റെ കൂടെത്തന്നെ വരട്ടെ. കുഞ്ഞാപ്പു എന്തോ നൊടിഞ്ഞ്, പുസ്തകം താഴെത്തന്നെ എറിഞ്ഞ്
ജഡ്ക്കയുടെ വാതിൽ തുറന്നുകൊടുത്തു. ആ യുവതി അവളെ വണ്ടിയിൽ
കയറാൻ സഹായിച്ചു. ഇരുവരും ഇരുന്നപ്പോൾ കുഞ്ഞാപ്പു വാതിൽ അടച്ചു ബന്ധിച്ച് പെട്ടിപ്പുറത്തു ചാടിക്കയറി കുതിരയെ ഇളക്കിവിട്ടു. കാബൂൾ നർത്തകിയെപ്പോലെ കുഞ്ഞാപ്പുവിന്റെ ജഡ് വീണ്ടും യാത്ര തുടർന്നു.
ആ യുവതി കുട്ടിയോടു ചോദിച്ചു: “കുട്ടിയുടെ പേരെന്താണ്? യുവതിയുടെ കാതിൽ വെട്ടിത്തിളങ്ങുന്ന വൈരക്കമ്മൽ അത്ഭുത ത്തോടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ആ പെൺകുട്ടി. ചോദ്യം കേട്ട്
അവളൊന്നു ഞെട്ടി. “രാധ. പെൺകുട്ടി താഴെ നോക്കിക്കൊണ്ടു പറഞ്ഞു. വിമാനത്തിന്റെ ചിത്രത്തോടുകൂടിയ ചില നീല ലേബലുകൾ അവിടവിടെ ഒട്ടിച്ച ഒരു വലിയ തോൽപ്പെട്ടി അവിടെ ചെരിച്ചുവെച്ചിട്ടുണ്ടായിരുന്നു. രാധയുടെ നോട്ടം പിന്നെ ആ പെട്ടിയുടെ നേർക്കായി. വിമാനത്തിന്റെ ചിത്രം അടിച്ച ഒരു നീല പ്ലാസ്റ്റിക് സഞ്ചിയും ആ പെട്ടി പ്രതിഷ്ഠിച്ചിരുന്നു.
“രാധയുടെ അച്ഛനെന്താണ് ജോലി? "അച്ഛന് പേപ്പറ് വില്ക്കുന്ന പണിയാണ്.
“അച്ഛന്റെ പേരെന്താണ്?
ഇതിന്നിടയ്ക്ക് കുഞ്ഞാപ്പു വണ്ടിയിലേക്ക് ഒന്നുരണ്ടു പ്രാവശ്യം തിരിഞ്ഞു നോക്കുകയുണ്ടായി. ഉള്ളിൽ തേട്ടി വന്ന അരിശം അവൻ കുതിരപ്പുറത്ത് അടിച്ചുകേറ്റിക്കൊടുത്തു.
നനഞ്ഞൊലിക്കുന്ന വസ്ത്രത്തിനുള്ളിൽ രാധ വിറങ്ങലിച്ചു വിറയ്ക്കുന്നു. ണ്ടായിരുന്നു. രാധയുടെ പരിതാപാവസ്ഥ ആ യുവതി കണ്ടറിയുന്നുണ്ടെങ്കിലും തൽക്കാലം എന്തു ചെയ്യണമെന്നറിയാതെ അവർ പരുങ്ങിക്കളിക്കുകയാണ്. ആ യുവതിയെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
രാധ സ്വർണ്ണനിറത്തിൽ വടിവൊത്ത് അല്പം കിളരമുള്ള ദേഹം. മയ്യെഴു തിയിട്ടുണ്ടെന്നു തോന്നിക്കുന്ന കറുത്തു വിരിഞ്ഞ മിഴികൾ. മുറുക്കിച്ചോപ്പി ച്ചിട്ടുണ്ടെന്നു തോന്നിക്കുന്ന ചേലൊത്ത ചുണ്ടുകൾ. റോസ് നിറത്തിലുള്ള
കൊഴുത്ത ഭുജങ്ങൾ, ചേനയുടെ ആകൃതിയിലും വലിപ്പത്തിലും വലയിട്ടു. കെട്ടിവച്ച കരിനീലത്തലമുടി. മാറിൽ അസാധാരണമട്ടിൽ വിജ്യംഭിച്ച നില്ക്കുന്ന കൂപങ്ങൾ. അത് അഴകും പ്രൗഢിയുമുള്ളാരു പെൺസൃഷ്ടി രാധ ഇതിനു മുമ്പു കണ്ടിട്ടില്ല. യക്ഷിക്കഥകൾ കേൾക്കുമ്പോൾ ഭാവനയിൽ കാണാറുള്ള, മിന്നൽപ്പിണരും മഴവില്ലും ചേർന്നുണ്ടായ ദേവത രാധയെ രക്ഷിക്കാൻ ഇറങ്ങിവന്ന ദേവത
പ്പോൾ ആ ദേവത ജഡ് നിർത്താൻ കല്പിച്ചു. കുഞ്ഞാപ്പു പൊടുന്നനെ കടിഞ്ഞാൺ വലിച്ചപ്പോൾ കുതിര മേല്പോട്ടു രണ്ടു ചാട്ടം ചാടി. തോൽ
പ്പെട്ടിമേൽ മൂക്കുകുത്തി വീഴാൻ ഭാവിച്ച രാധയെ ആ ദേവത പിടിച്ചു. രാധയെ ജഡ്കയിൽത്തനെ ഇരുത്തി ദേവത താഴെയിറങ്ങി നേരെ തുണി ഷാപ്പിലേക്കു കേറിച്ചെന്നു. അവ്ക്കണ്ടപ്പോൾ വട്ടക്കോളി സായ് പെട്ടെന്ന് ഒരു പപുഞ്ചിരി ചുണ്ടിൽ കെട്ടിത്തൂക്കി എതിരേറ്റു.
“എന്താ പിന്നെ മിസ്സിസ് മേനോൻ നമ്മളെ മറന്നുപോയി! നമ്മളെ മറന്നുപോയി.
മിസ്സിസ് മേനോൻ കൈയിലെ വാനിറ്റി ബാഗ് സായ്വിന്റെ മുഖത്ത് അടിക്കാൻ ഭാവിക്കുംപോലെ ഒന്ന് ഓങ്ങി, വരപ്രഭ ചിതറുന്നൊരു ചിരി ചിരിച്ചു: “മിണ്ടാതിരിക്കിൻ സായ്, ഞാൻ കഴിഞ്ഞ മാസത്തിലല്ലേ ഇവിടെ വന്ന് ഒരു ഷിഫോൺ സാരി വാങ്ങിപ്പോയത്?"
“അതു പിന്നെ നമ്മൾ മറന്നിട്ടില്ല. സായ് മിസ്സിസ് മേനോൻ ധരിച്ചിരി ക്കുന്ന പച്ചസ്സാരിയിലേക്ക് ഒളികണ്ണിട്ട് നോക്കി ഒന്നിപ്പിച്ചുകാട്ടി. “ഇതിനിടെ ഞാനൊരു ദുരസർക്കാറ്റും കഴിച്ചു. മിസ്സിസ് മേനോൻ വാനിറ്റി ബാഗ് മേശപ്പുറത്തു നിക്ഷേപിച്ചു കണങ്കയിലെ കനകകങ്കണ ങ്ങൾ തലോടിക്കൊണ്ടു പറഞ്ഞു.
എബടെ? കൊളമ്പ്? പെനങ്? സിങ്കപ്പൂർ
സിങ്കപ്പൂർ
അതു സരി, അങ്ങനെ ബരട്ടെ. പിന്നെ ഇബടെ പുതിയ ഫാഷൻ സാരി
“സാരിയൊന്നും ഇപ്പോൾ വേണ്ട സായ് റെഡിമേഡ് ഡസ്സുണ്ടോ?
പത്തുപന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിക്കു പറ്റിയത്? “ഉണ്ട് ഉണ്ട്. നല്ല ഫേഷൻ ഫ്രാക്ക്. ബോംബായി മേക്ക്."
"ഫ്രോക്ക് വേണ്ട പാവാടയും ബ്ലൗസുമാണു വേണ്ടത്. “അതു പിന്നെ എങ്ങനെ റെഡിമേഡ് ആക്കി ബെക്കും? തുണി ബാങ്ങി
ക്കൊടുത്താല് നമ്മുടെ ടെയിലർ മുത്തഫ വേഗം ആക്കിത്തരും. അതിനൊന്നും ഇപ്പോൾ സമയമില്ല.
“ആറിക്കാണുപ്പാ ഇത് മിസ്സിസ് മേനോന്നു കുട്ടികളൊന്നും ഇല്ലല്ലോ?” മിസ്സിസ് മേനോൻ മറുപടിയൊന്നും പറഞ്ഞില്ല. അവൾ മേശപ്പുറത്തെ ടെലിഫോണിനു നേർക്കു കൈ നീട്ടി റിസീവറെടുത്തു വലത്തെ കാതിൽ അമർത്തിപ്പിടിച്ചു.
“ഡബ്ൾ ഫൈവ് പ്ലീസ്. റോയൽ ഹോട്ടൽ?-പാറ്റർ -മാലിനി മേനോൻ ഹിയർ-ഗുമോർണിങ്, ഗുഡ്മോർണിങ് സ്, സ്റ്റേഷനിൽ നിന്നു ഫോൺ ചെയ്തിരുന്നു വഴിക്കു ചെറിയൊരു ആക്സിഡന്റെപറ്റി
സാരമില്ല സ്റ്റേഷന്നു പുറത്തു ടാക്സിയൊന്നും കണ്ടില്ല. അപ്പോൾ നമ്മുടെ പഴയ കുഞ്ഞാപ്പുവിന്റെ ജഡ് നില്ക്കുന്നു-ഹഹ, ഹഹ, ഹഹ, ഹഹ! യെസ്, പഴയ ഗോൾഡൻ മെമ്മറീസ് ഒട്ടിപ്പിച്ച് ആ ജഡതന്നെ വഴിക്കു കുതിര വെളിയെടുത്തു. ഞാൻ എങ്ങനെയോ പുറത്തു ചാടി രക്ഷ മപ്പെട്ടു. പക്ഷേ, റോഡിലൂടെ വന്ന ഒരു പെൺകുട്ടി വണ്ടിക്കു മുമ്പിൽപ്പെട്ടു ഗട്ടറിൽ വീണു പോയി. അവളെ ഞാൻ വണ്ടിയിൽ കയറ്റിയിട്ടുണ്ട്. ഹോസ്പിറ്റലിലേക്കല്ല റോയൽ ഹോട്ടലി ലേക്കുതന്നെ. അവൾക്കു പരി ക്കൊന്നും പറ്റിയിട്ടില്ല. ഉടുപ്പും ബുക്കുമെല്ലാം ചളിയിൽ മുങ്ങി. ഏ പ്രവർ ഗേൾ നമ്മുടെ വട്ടക്കോളി സായ്വിന്റെ ഷാപ്പിൽ നിന്നാണ് ആ കണ്ണ ട്ടനും ഹുസ്സൈൻ മാസ്റ്റരും? അവരോടവിടെ ഇരിക്കാൻ പറയണം-ദാ, പതി നഞ്ചു മിനിട്ടിനുള്ളിൽ എത്തിപ്പോയി.
മാലിനിമേനോൻ ഫോൺ താഴെ വെച്ചു. ഫോണിൽ സംസാരിക്കുന്ന തിനിടയിൽ അവളുടെ നോട്ടം ഷാപ്പിന്റെ വാന്തയിലെ ടെയിലറുടെ തുന്നൽ യന്ത്രത്തിൽ ഇടയ്ക്കിടെ തങ്ങിക്കൊണ്ടിരുന്നു. ഫോൺ സംഭാഷണം അവ സാനിച്ചതും ടെയിലർ, പണികഴിച്ച് ഒരു ചുവന്ന സിൽക്ക് സ്കർട്ട് മടക്കി മെഷിന്റെ മേശപ്പുറത്തു വെച്ചതും ഒരുമിച്ചായിരുന്നു. മാലിനിമേനോൻ എഴു ന്നേറ്റു ടെയിലറുടെ അടുക്കൽ ചെന്ന് ആ പാവാട ഒന്നെടുത്തു നിവർത്തു
“ആർക്കാണ് ഈ സ്കർട്ട്
നോക്കി. “കറുങ് ഹണന്റെ മഹിങ് ട്ടിന്റെ മോങ്ൾക്കാണ്. ടെയിലർ മുസ്തഫ പറഞ്ഞു. ചതഞ്ഞുകോടിയ മൂക്കാണ് മുസ്തഫയ്ക്ക്
“ കൃഷ്ണൻ മിട്ടിന്റെ മകൾക്ക് എന്തു പ്രായമുണ്ട്?” “പത്തു പന്ത്രണ്ടു വയസ്സുണ്ടാകും. “എന്നാൽ ഈ പാവാട എനിക്കു വേണം. വേറെ തുണി വാങ്ങി കൃഷ്ണൻ മേജിസ്‌ട്രേറ്റിന്റെ മകൾക്ക് പാവാട തുന്നി കൊടുത്തേക്കു എന്താ?
മുസ്തഫ ചിരിച്ചുകൊണ്ട് അനുഭാവത്തിൽ തലയാട്ടി.
“ഇതിങ്ൻ ജോഡി ബ്ലൗങ്സും റഡിയായിട്ടുണ്ട്. മുസ്തഫ മൂലയിലെ പെട്ടിയിലേക്കു ചൂണ്ടി പറഞ്ഞു. “എന്നാൽ അതും വേണം. രണ്ടിനും കൂടി ഞാനെന്തു തരണം?"
മുസ്തഫ ചെവിക്കുറ്റിയിൽനിന്നു ചായപ്പെൻസിൽക്കഷണം: തപ്പിയെ ടുത്തു പഴയ സിഗരറ്റുകൂടിന്റെ കടലാസ് മേശപ്പുറത്തു മലർത്തിവെച്ചു കണക്കുകൂട്ടി. “ശീലയുടെ വിലയും തുന്നലിയും കൂടി പന്ത്രണ്ടേമുക്കാ കുറുപ്പിക. അർജന്റ് ചാർജ്ജ് ഒരു റുപ്പികയും കിടക്കട്ടെ. ആകെ പതി മുങ്ങേമുഘ്കാലു റുപ്യാ
മാലിനിമേനോൻ സായ്വിന്റെ മേശയ്ക്കരികിലേക്കു മടങ്ങി, വാനിറ്റി ബാൾ തുറന്ന് ഒരു നൂറുറുപ്പിനോടുത്തു നീട്ടി. “പതിയുന്നേ മുക്കാലു റുപ്പിക ടെയിലർക്ക് കൊടുത്തു ബാക്കി തരണം സായ്. “അപ്പപ്പിന്നെ മിസ്സിസ് മേനോൻ, പുതിയ ഫാഷൻ സാരി നോക്കണ്ടേ?"
നീലനോട്ടു വാങ്ങി കൈയിൽ വച്ചുകൊണ്ട് വട്ടക്കോളി സായ് ചോദിച്ചു. “ഇപ്പോൾ നേരമില്ല. ഞാൻ പിന്നെ വരാം.” മാലിനിമേനോൻ ബാക്കി പണത്തിനു കൈ നീട്ടിക്കൊണ്ട് എഴുന്നേറ്റു. മുസ്തഫ പാവാടയും ബ്ലൗസും പൊതിഞ്ഞുകെട്ടി മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു.
നോട്ടുകൾ എണ്ണി ബാഗിലിട്ട്, ബാഗും വസ്ത്രപ്പൊതിയും കക്ഷത്തി ലിറുക്കി മാലിനിമേനോൻ സാറിനോടു ഗുഡ്ബൈ പറഞ്ഞു നടന്നു ജഡ്ക്കയിൽ കയറി.
കുഞ്ഞാപ്പു കുതിരയെ പറപ്പിച്ചു.
ജഡ്ക്ക് കടപ്പുറം നിരത്തിലേക്കു കടന്ന് കുറച്ചുദൂരം ഓടി പിന്നെ വലി യൊരു കെട്ടിടത്തിന്റെ ഗേറ്റിലേക്കു തിരിഞ്ഞു വിശാലമായൊരു മുറ്റത്ത ചെന്നുനിന്നു.
വെള്ളത്തലക്കെട്ടുവെച്ച രണ്ടുപേർ ഒരു വെളുത്ത നെടിയ മനുഷ്യനും ഒരു കറുത്ത കുറിയ മനുഷ്യനും ഓടിവന്നു ജഡ്ക്കയുടെ വാതിൽ തുറന്നു കൊടുത്തു.
മാലിനീ മേനോൻ ആദ്യം താഴെയിറങ്ങി. പിന്നെ രാധയെ ഇറങ്ങാൻ സഹായിച്ചു.
“ഏതാണ് റൂം?”
“പതിവുപോലെ മൂന്നാം നമ്പർ. വെളുത്തു നേടിയ മനുഷ്യൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
കറുത്തു കുറിയ മനുഷ്യൻ ജയിൽനിന്നു തോൽപ്പെട്ടിയെടുത്തു ചുമലിലേറ്റി, നാൾ തൂക്കിപ്പിടിച്ചു നടന്നു.
“ഇതാ, ഈ കുട്ടിയെയും മുറിയിലേക്കു കൂട്ടിക്കോളു, ഞാൻ റിസപ്ഷൻ റൂമിൽ പോയി ഒന്നു ഫോൺ ചെയ്തു വരാം. മാലിനിമേനോൻ കറുത്തു കുറിയ മനുഷ്യനോടു വിളിച്ചുപറഞ്ഞു.
കണ്ണാടിപോലെ മിനുത്തു മിന്നുന്ന മരക്കോണിപ്പടവുകൾ കയറു മ്പോൾ രാധയ്ക്ക് വല്ലാത്ത പരിഭ്രമമുണ്ടായി. കോണി കയറി, പച്ചപ്പരവതാ നി വിരിച്ച ഇടനാഴിയിലൂടെ പത്തിരുപതടി നടന്ന് അവർ വലിയൊരു വാതി ലിന്നു മുമ്പിലെത്തി. പെട്ടി ചുമലിലേറ്റിയ മനുഷ്യൻ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നു തിരിഞ്ഞുനിന്ന് രാധയെ തലയാട്ടി വിളിച്ചു. രാധ ശങ്കിച്ചു ശങ്കിച്ച് അകത്തു കടന്നു. പെട്ടിയും ബാഗും ഒരു മേശപ്പൂത്തു പ്രതിഷ്ഠിച്ച് ആ മനുഷ്യൻ ഒന്നും പറയാതെ പുറത്തേക്ക് പോയി.
രാധ ഒരു മൂലയിൽ ചൂളിപ്പിടിച്ചു നിന്നു. ആ മുറിയും അതിലെ ഉപകരണ ങ്ങളും കണ്ട് രാധ അത്ഭുതപ്പെട്ടുപോയി. വെൽവെറ്റ് കുഷ്യനിട്ട് കൂറ്റൻ കസേരകൾ; സ്വർണ്ണനിറമുള്ള ചൂരൽക്കസേരകൾ; തൂവെള്ള വിരിയോടു കൂടിയ കനത്ത മെത്ത, കോളാമ്പിപ്പൂവിന്റെ ആകൃതിയിലുള്ള ചുമർ വിളക്കു കൾ; നിലക്കണ്ണാടി പതിച്ച അളമാറ-എല്ലാം അവൾക്കു പുതിയ കാഴ്ചകളാ യിരുന്നു. ഇളം പച്ചച്ചായം പൂശിയ ചുമരിൽ ചില വള്ളികൾ പടർന്നുകിട ക്കുന്നുണ്ടായിരുന്നു. അതു വരച്ചതായിരിക്കുമെന്നു കരുതി അവളൊന്നു തൊട്ടു നോക്കി. ശരിക്കുള്ള വള്ളിതന്നെ.
"ഇത് സ്വർഗ്ഗലോകംതന്നെയാണ്. എന്റെ ദേവതയുടെ സ്വർഗ്ഗം' മാധ മനസ്സിൽ പറഞ്ഞു
അരമണിക്കൂറു കഴിഞ്ഞ് അവളുടെ ദേവത ആ മുറിയിലേക്കു വന്ന പ്പോഴും അവൾ ആ സ്വർഗ്ഗത്തിലെ അതിശയങ്ങൾ നോക്കിക്കൊണ്ടു ചൂളി പിടിച്ചു നില്ക്കുന്നുണ്ടായിരുന്നു.
അയ്യയ്യോ, രാധേ, ഇങ്ങനെത്തന്നെ നില്ക്കാണോ? നനഞ്ഞ ഉടുപ്പഴിച്ച് മക്കത്ത് ഒന്നു കുളിക്കുവാ ദേവത രാധയെ കുളിമുറിയിലേക്കു നയിച്ചു.
ബാത്ത്റൂമിന്റെ അന്തർഭാഗം കണ്ടപ്പോൾ രാധ അന്തം വിട്ടുപോയി. ആമ്പൽപ്പൂക്കളുടെ നീലച്ചിത്രങ്ങൾ മിന്നുന്ന വെണ്ണക്കല്ലുകളാണ് നിലത്തും ഭിത്തിയിലും പതിച്ചിരിക്കുന്നത്. തോണിയുടെ ആകൃതിയിലുള്ളാരു കൂറ്റൻ പാത്രം, വെള്ളച്ചായം പൂശിയത്. ഒരു മൂലയിൽ ചെരിച്ചുവെച്ചിരിക്കുന്നു.
ദേവത ആ പാത്രം മലർത്തിവെച്ച് രാധയോടു വസ്ത്രങ്ങളഴിച്ചു വെച്ച് ആ പാത്രത്തിൽ ഇറങ്ങിയിരിക്കാൻ പറഞ്ഞു. രാധ പരുങ്ങിനിന്നു. ദേവത നിർബന്ധിച്ചപ്പോൾ അവൾ മെല്ല തോണിപ്പാത്രത്തിൽ കടന്നിരുന്നു സങ്കോ ചത്തോടെ ബ്ലൗസ്സും പാവാടയും ഊരി പുറത്തേക്കെറിഞ്ഞു. ദേവത ചുമ മിൽ പറ്റിക്കിടക്കുന്ന ഒരു കുഴലിന്റെ കഴുത്തിലെ ചെറിയൊരു ചക്രം പിടിച്ചു തിരിച്ചപ്പോൾ രാധയുടെ ശിരസ്സിലും നഗ്നശരീരത്തിലും പേമാരി ചൊരിഞ്ഞു തുടങ്ങി. ചുമരിലെ ചെറിയൊരു തട്ടു ചൂണ്ടിക്കാട്ടി ദേവത പറഞ്ഞു: “സോപ്പും ടവ്വലും ഇവിടെയുണ്ട്.” അതും പറഞ്ഞ് ദേവത കുളിമുറിയിൽനിന്നു പുറത്തു പോയി. രാധയ്ക്ക് ആശ്വാസമായി. മഴവെള്ളം കവിഞ്ഞൊഴുകുന്ന കുണ്ടു കുളത്തിൽ തട്ടിപ്പിടഞ്ഞു കുളിക്കുന്ന ഒരാനന്ദം.
കുളി കഴിഞ്ഞു ദേഹവും തലമുടിയും തുവർത്തി. ടർക്കിഷ് ബാത്ത് ടവ്വലും പുതച്ചുകൊണ്ട് രാധ പുറത്തുവന്നപ്പോൾ ദേവത അവൾക്കു പുതിയ ഉടുപ്പുകൾ സമ്മാനിച്ചു (ആ വസ്ത്രപ്പൊതി ദേവത അതേവരെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു). രാധ ആനന്ദംകൊണ്ടു മതിമറന്നുപോയി. തന്റെ ക്ലാസ്സിലെ കൃഷ്ണൻ മജിസ്ട്രേട്ടിന്റെ മകൾ ഉഷയ്ക്കുപോലും ഇത്ര മുന്തിയ ഉടുപ്പില്ല എന്ന് അവൾ മനസ്സിൽ പറഞ്ഞു.
അപ്പോൾ വെളുത്തു നെടുതായ തലക്കെട്ടുകാരൻ ഇടതുകൈയിൽ ഒരു ടേ ചായയും വലതുകൈയിൽ വലിയൊരു പൂച്ചെണ്ടും പൊക്കിപ്പിടിച്ചുകൊ ണ്ടു മുറിയിലേക്കു കടന്നുവന്നു. അവൻ മെല്ലെ ഒരു മേശപ്പുറത്തു പ്രതി ഷ്ഠിച്ച് പൂച്ചെണ്ടു മറ്റൊരുയർന്ന മേശപ്പുറത്തെ ഫ്ളവർ വേസിൽ നിക്ഷേപിച്ച്, ഫാനിന്റെ സ്വിച്ചു തിരിച്ചു ഫാൻ പ്രവർത്തിപ്പിച്ച്, ഇനിയെന്തു വേണം എന്ന
ഭാവത്തിൽ മാലിനിമേനോന്റെ മുഖത്തേക്കു ഒന്നു നോക്കി. ഒരു കപ്പിൽ ചായ കൂട്ടി രാധ കൊടുത്തു. വേറൊരു കപ്പിൽ തനിക്കും തയ്യാറാക്കിക്കൊണ്ട് മാലിനിമേനോൻ ആ മനുഷ്യനോടു കല്പിച്ചു. “കാരാ, ലഞ്ച് രണ്ടുപേർക്കു വേണം.
കണാരൻ തലക്കെട്ടൊന്നു കുനിച്ച് മുറിയിൽ നിന്നും പോയി. ഇരുവരുടെയും ചായകുടി കഴിഞ്ഞപ്പോൾ ദേവത രാധയോടു പറഞ്ഞു. “ഇനി രാധ കുറച്ചു വിശ്രമിക്കൂ. ഇതാ, ഈ മെത്തയിൽ കിടന്നോളൂ. ഞാൻ ഒന്നു കുളിച്ചുവരാം.
ദേവത കുളിമുറിയിലേക്കു പോയപ്പോൾ രാധ മെത്തമേൽ കേറി ഒരു കിടത്തം കിടന്നു. ഹാ! എന്തൊരു പരമാനന്ദം! ആകാശത്തിൽ പറക്കും പോലെ. അവൾ മുറിയിലെല്ലാം ഒന്നു മിഴിയുഴിഞ്ഞു. മെത്തയ്ക്കു മുകളി ലായി ചുമരിൽ തൂക്കിയിട്ട ഒരു വലിയ ചിത്രത്തിൽ അവളുടെ ദൃഷ്ടികൾ തങ്ങി. വരിവരിയായി വലിയ ചുവന്ന പൂക്കൾ വിലസുന്ന ഒരുദ്യാനത്തിൽ നീലയുടുപ്പിട്ട് നെറുകയിൽ വെള്ള ഉറുമാൽ കെട്ടിയ ഒരു പെൺകുട്ടി കുനി ഞ്ഞുനിന്നു പൂക്കൾ അറുക്കുന്നു. അവൾ വെള്ളക്കാരിയാണ്. ഹാ! അ നത്തെ ഒരു പൂങ്കാവനം തനിക്കും കിട്ടിയിരുന്നുവെങ്കിൽ
രാധയുടെ മിഴികൾ ആ ചിത്രത്തിൽനിന്നും ചുമരിൽനിന്നും മെല്ല ജാലകത്തിലൂടെ പുറത്തേക്കു വഴുതി. കാറ്റാടിമരച്ചില്ലകളുടെ പഴുതിലും അകലെ ഇളം പച്ചനിറത്തിൽ പരന്നുകിടക്കുന്നതു കടലാണ്. അത് ഉ ത്തിൽനിന്ന് അവൾ ഇതിന്നു മുമ്പൊരിക്കലും കടലിനെ നോക്കുകയുണ്ടായി. ട്ടില്ല. എന്തൊരത്ഭുതം. അവിടെ ഒരു വെള്ളപ്പുള്ളി കാണുന്നത് പായക്കപ്പ ലാണ്. പച്ചനെൽവയലിൽ പറന്നുവീണ് കൊക്കിനെപ്പോലെ തോന്നുന്നു. ചക്രവാളരേഖയ്ക്കു മുകളിൽ ഒരു കറുത്ത ചാലു കാണുന്നതു കാർമേഘ മോ കപ്പലിന്റെ പുകയോ?
അപ്പോൾ ഒരു വലിയ മഞ്ഞച്ചിത്രശലഭം ജനാലയിലൂടെ മുറിയിലേക
തത്തിപ്പറന്നുവന്നു. രാധയുടെ മിഴികൾ ശലഭത്തെ പിന്തുടർന്നു. ശലഭം മുറി
യിൽ ഒരു വട്ടംചുറ്റി, ട്രേയിൽ വെച്ച് ചായക്കോപ്പയുടെ വക്കിൽ ഒന്നു മണത്ത
പൊങ്ങി, പൂച്ചെണ്ടിൽ കുറച്ചു നേരം തങ്ങിനിന്നു. പിന്നെ വാതിൽപ്പഴുതിലൂടെ
കുളിമുറിയിലേക്കു പറന്നുപോയി. അപ്പോഴാണ് രാധ കണ്ടത്, കുളിമുറിയുടെ
വാതിൽ തനിയെ പകുതി തുറന്നു കിടക്കുന്നത്. ദേവത തോണിപ്പാത്രത്തിൽ
ഇറങ്ങിയിരുന്നു. മിഴിയടച്ചു പേമാരിാനസുഖം നുകരുകയാണ് ദേവാവാതിലിനെതിരെ തെല്ലൊന്നു പാർശ്വം തിരിഞ്ഞുകൊണ്ടാണിരിക്കുന്നത്.
ദേവതയുടെ അഴിച്ചിട്ട കരിനീലത്തലമുടിയും തങ്കവർണ്ണം കലർന്ന ദേഹ
ത്തിന്റെ ഊർദ്ധ്വഭാഗവും ജലകണങ്ങളേ വിലസുന്നു. പെട്ടെന്ന് രാധയുടെ
ദൃഷ്ടികൾ ദേവതയുടെ മാറിൽ തറച്ചു. ദേവതയ്ക്കു മാറിൽ ഒരു മുലായ
യുള്ളു; വലത്തെ മുല. ഇടത്തുഭാഗത്ത് അങ്ങനെയൊന്നിന്റെ യാതൊരു
ലക്ഷണവുമില്ല. രാധ അതും മറ്റൊരത്ഭുതമായി കണക്കാക്കി. പക്ഷേ,അങ്ങോട്ടു നോക്കേണ്ടിയിരുന്നില്ലെന്നും തോന്നി. ഒരപരാധബോധത്തോടെ
അവൾ മെത്തയിൽ പുറംതിരിഞ്ഞു കിടന്നു വീണ്ടും ജാലകത്തിലൂടെ കടലി
ലേക്കു കണ്ണയച്ചു. പായക്കപ്പലിന്റെ വെള്ളപ്പുള്ളി അവിടെ മാഞ്ഞുപോയിരുന്നു.