shabd-logo

ഓമഞ്ചി-4

9 November 2023

1 കണ്ടു 1
കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,

തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ്ലാത്തടിപോലെയായിട്ടുണ്ട്. ചീനച്ചട്ടിയുടെ വലിപ്പമുള്ളൊരു കുമ്പയും ഇടതുകാലിൽ ഇരുനാഴി വണ്ണത്തിലുള്ളൊരു മന്തും

മുട്ടുകവിഞ്ഞു കിടക്കുന്നൊരു വരയൻ ഷർട്ടും അകത്തും പുറത്തുമായി ആറേഴു കീകൾ തുന്നിപ്പിടിപ്പിച്ച ചാണക നിറത്തിലുളളാരു കുറ്റൻ കോട്ടും (കുടുക്കിടാറില്ല) കാലടികൾ മുടി നിലത്തിഴയുന്ന മുഷിഞ്ഞൊരു മറ്റുമുണ്ടും ധരിച്ച്, നരച്ച ശീലക്കുട മടക്കി തോക്കുപോലെ ചുമലിൽ ചെരിച്ചുവെച്ച്, ഇടതുകൈയിൽ വലിയൊരു ചാക്കുസഞ്ചിയും തൂക്കി (ചിലപ്പോൾ ഈ സഞ്ചി ചുമലിലെ കുടയുടെ അറ്റത്തും തൂങ്ങിക്കാണാറുണ്ട്.) ഇടയ്ക്കിടെ നാക്കു കുറേശ്ശേ പുറത്തേക്കു നീട്ടി എന്തോ ചവച്ചു നൊട്ടിനുണച്ചുകൊണ്ട് മുഖമുയർത്തി സദാ നാലുപാടും നോക്കി അലസതയോടെ നീങ്ങുന്ന ഓമഞ്ചി തെരുവിൽ വൈകുന്നേരത്തെ ഒരു വിനോദക്കാഴ്ചയാണ്.

ലാസറിനു രണ്ടു പരിഹാസപ്പേരുകളുണ്ടായിരുന്നു. ഓന്ത് എന്നും മാൻജി എന്നും. എപ്പോഴും എന്തെങ്കിലും വായിലിട്ടു ചവച്ച് നാക്കു നീട്ടി നടക്കുന്നതുകൊണ്ടാണ് ഓന്ത് എന്ന പേർ സിദ്ധിച്ചത്. മറ്റേ പേരിന്റെ കാരണം വ്യക്തം. തെരുവിലെ അഭിനവപാണിനി തത്തക്കയൻ ചന്തു ആ രണ്ടു പേരുകളും സൂത്രത്തിൽ ചേർത്തു ചുരുക്കി ഓമന്ത്ജി എന്നാക്കി. ഓമന്തി ക്രമേണ ലോപിച്ച് ഓമഞ്ചി ആയിത്തീരുകയും ചെയ്തു.

വൃത്തികെട്ട വേഷവും ഇത്തിരി വിനോദരസികത്വവും സവിശേഷമാ യൊരു സ്വന്തം ജീവിതവീക്ഷണവുമുള്ള നല്ലൊരു മനുഷ്യനാണ് ഓമഞ്ചി. മദ്യപാനം, പുകവലി മുതലായ ദുശ്ശീലങ്ങളൊന്നുമില്ല. (ഇടയ്ക്ക് ഒരുനുള്ളു പൊടി വലിക്കാറുണ്ട്. അപ്പോൾ റോഡ് റോളർ യന്ത്രത്തിന്റെ തൂറ്റലും ചീറ്റലുംപോലെ ചില ശബ്ദകോലാഹലങ്ങളുണ്ടാക്കി അടുത്തുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യും.) തിന്നണം. നല്ല ഭക്ഷണപദാർത്ഥങ്ങൾ തിന്നണം. എപ്പോഴും തിന്നണം-അതാണ് ഓമഞ്ചിയുടെ ജീവിതവേദാന്തം. കിട്ടുന്ന ശമ്പളം മുഴുവനും തിന്നുതീർക്കും. തെക്കെവിടെയോ ആണ് വീട് ഒരു പഴയ ധനിക കുടുംബമാണ്. വിവാഹം കഴിച്ചിട്ടില്ല-ജീവിതത്തിൽ അക്കാര്യം നിർവ്വഹിക്കണമെന്ന വിചാരവുമില്ല.

തെരുവുപിള്ളരുമായി ഓമഞ്ചി വലിയ ലോഹ്യത്തിലാണ്. ആ ചാണക ക്കോട്ടും കുടവയറും കുടയും സഞ്ചിയും ദൂരെനിന്നു നീങ്ങിവരുന്നതു കാണു മ്പോൾ പിള്ളേർ ആഹ്ലാദത്തോടെ പറയും: 'ഓമഞ്ചി സാർ വരുന്നു. പിള്ളരെ കാണുമ്പോൾ അയാൾ തന്റെ കഷണ്ടിക്കഷിക്കു തടം വെട്ടിത്തുടങ്ങിയ മൂർദ്ധാവിന്റെ പിൻപുറം മെല്ലെയൊന്നു തലോടി, മറിച്ച് പല്ലുകൾ മുഴു വനും വെളിക്കു കാട്ടി മിഴികൾ ചുഴറ്റി കുമ്പ കുലുക്കിക്കൊണ്ട് ഒരു ചിരി ചിരിക്കും. കുട്ടികളെ, സന്തോഷമായിരിക്കുന്നില്ലേ?' എന്ന കുശലപ്രശ്നമാണ്
ആ സിനിമാക്കിരി സൂചിപ്പിക്കുന്നത്. ഓമഞ്ചിക്ക് അവരുടെ സഹായം ആവശ്യ

ഓമഞ്ചിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം പച്ചിലയുപ്പേരികളാണ്. മുഞ്ഞ, മുരിങ്ങ, മുത്തങ്ങ, ചീര, തവര, തഴുതാമ തുടങ്ങിയ സകലമാന ഇലകളും അയാൾ വേവിച്ചുതിന്നും. ഇവയ്ക്കു പുറമെ കന്മതിലിന്മേലും മറ്റും പൊടിച്ചു വളരുന്ന ചില പ്രത്യേകതരം പുല്ലുകളും ചെറുചെടികളും ഓമഞ്ചി അന്വേഷിച്ചു നടക്കും. ഇവ തിരഞ്ഞുപിടിച്ചു ശേഖരിക്കാനാണ് പിള്ളയെ കൂട്ടിക്കൊണ്ടു പോകുന്നത്. പെരിക്കാലൻ അനുവായിരുന്നു ആദ്യകാലത്ത് ഈ സസ്യാന്വേഷണത്തിൽ ഓമഞ്ചിയെ സഹായിച്ചിരുന്നത്. പട്ടണത്തിന്റെ അകുന്ന മൂലകളിൽ ആ രണ്ടു പരിക്കാലന്മാരും ഒരുമിച്ച് മതിലുകളും പരതി മേൽപോട്ടു നോക്കി നടന്നുപോകുന്നതു നല്ലൊരു തമാശ ക്കാഴ്ചയായിരുന്നു. ഒടുവിൽ ഒരു ദിവസം ഒരു ചട്ടക്കാരന്റെ തോട്ടത്തിൽ മതിലിൽ ഒട്ടി വളർന്നുകിടന്നിരുന്ന എന്തോ ഒരുജാതി സസ്യം മാന്തിയെടു ക്കാൻ കയറിയ അന്തുവിനെ അവിടത്തെ പട്ടി ചാടിക്കടിച്ചു പേടിക്കാ ലിൽത്തന്നെ. അതിൽപ്പിന്നെ അതു ഓമഞ്ചിയുടെ പച്ചില സഞ്ചി റാൻ പോകാറില്ല. ആണ്ടിയും, ചിലപ്പോൾ പൂച്ചക്കണ്ണൻ അതമാനമാണ് ഇപ്പോൾ ഓമഞ്ചിയുടെ അസിസ്റ്റന്റുമാരായി പോകുന്നത്. പുല്ലും ചപ്പും വേണ്ടുവോളം ശേഖരിച്ചുകഴിഞ്ഞാൽ അവർ ഓരോ നാട്ടുവർത്തമാനവും പറഞ്ഞുകൊണ്ടു മടങ്ങും. പിരിയുമ്പോൾ ഓമഞ്ചി അവർക്കു തരംപോലെ നാലണയോ ആണയോ കൊടുക്കും. സഞ്ചിയിൽ തന്റെ പച്ചിലവളം നിറച്ചു കഴി ഞ്ഞാൽപ്പിന്നെ ഓമഞ്ചിയുടെ അടുത്ത പരിപാടി കടപ്പുറത്തു പോയിരുന്ന് കാറ്റുകൊള്ളലാണ്. പോകുന്ന പോക്കിൽ പീടികയിൽനിന്ന് അറാത്തൽ വറുത്ത കായ വാങ്ങിക്കീശയിലിടുകയും ചെയ്യും. കടപ്പുറത്ത് ഒരു മുലയിൽ പൂഴിയിൽ തന്റെ പച്ചിലസഞ്ചിയും തലയ്ക്കുവച്ച് കടലയ്ക്ക് കൊറിച്ചുകൊ ണ്ടോ വറുത്ത കായ കടിച്ചുപൊടിച്ചുകൊണ്ടോ മാനവും നോക്കിക്കൊണ്ട് മലർന്നുകിടക്കും. ഒമ്പതുമണിവരെ അങ്ങനെ കഴിക്കും. പിന്നെ എഴുന്നേറ്റു തെരുവിലെ തന്റെ പതിവു ഹോട്ടലിലേക്കു നടക്കുകയായി. കണ്ണൻ ബ റുടെ ഹോട്ടലാണ് അത്.

ആദ്യം നല്ലൊരുൺ കഴിക്കും. പിന്നെ ഹോട്ടലിലെ ഒരു മൂലയിലേക്കു മാറിയിരുന്നു തുടങ്ങുകയായി പലഹാരം തീറ്റ. അതും ഒരു പ്രത്യേകട്ടി ലാണ്. “എടോ നായരേ ഒരു വട കൊണ്ടുവാ. ഓമഞ്ചി തന്റെ ഗുദാംകോ ട്ടിന്റെ ഇടത്തെ അറയിൽ കൈയിട്ട് ഒരരയണനാണ്യം പുറത്തെടുത്ത് ഹോ ട്ടപ്പയ്യന്റെ നേർക്കു നീട്ടിക്കൊണ്ടു കല്പിക്കും. ഒരഞ്ചുമിനിറ്റുനേരം ആ വട ചവച്ചുതിന്നും. പിന്നെയും കീശയിൽ കൈയിട്ട് അരയണയെടുത്തു. കല്പിക്കും: “ഒരു വടകൂടി കൊണ്ടുവാ.” (ഓമഞ്ചിയുടെ ആ കീശസ്സഞ്ചി യിൽ നിറയെ ചില്ലറയാണ്. അതും സാപ്പിട്ട് കഴിഞ്ഞു. അടുത്ത ഇനം അടയോ കായപ്പമോ ആണ്. അതു കഴിഞ്ഞാൽപ്പിന്നെ ഒരു പഴംനുറുക്ക്, ഒരു കേക്ക്, ഒരു സുഖിയൻ, വീണ്ടും ഒരു സുഖിയൻ, ഒരു ബോണ്ട്, ഒരു ലഡു (ലഡു തരക്കേടില്ല), വീണ്ടും ഒരു ലഡും ഒരു പൂവൻപഴം, വീണ്ടും ഒരു പൂവൻപഴം. (എല്ലാറ്റിനും പൈസ ഓരോരിക്കലും മുൻകൂർ വാങ്ങി ക്കൊള്ളണമെന്നു തനിക്ക് നിർബന്ധമാണ്.) അങ്ങനെ ഓരോ തീൻ പണ്ടം വാങ്ങിയും അതിന്റെ അവസാനത്തെ പരമാണുവിന്റെ സ്വാദുവ ചവച്ച അനുഭവിച്ചും ഉറക്കെ സംസാരിച്ചും (പരിചിതന്മാരോടും അപരിചിതന്മാ രോടും നാട്ടുവർത്തമാനം പറയാനും പേപ്പർ വാർത്തകൾ വിമർശിക്കാനും ഈ അവസരമാണ് അയാൾ ഉപയോഗപ്പെടുത്തുക.) മിക്കവാറും ഹോട്ടൽ അടയ്ക്കുന്നതുവരെ ഓമഞ്ചി അവിടെ കുത്തിയിരിക്കും. അപ്പോഴേക്കും ഹോട്ടലിൽ ബാക്കിവന്ന പലഹാരങ്ങളും തീർന്നിട്ടുണ്ടാകും. ഈ പതിവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഞ്ചുകൊല്ലമായി ഓമായി ഈ ഫോ ട്ടലിൽ നിന്നു രാത്രി ഊണും പലഹാരവും കഴിച്ചുവരുന്നു. ഓമഞ്ചിയുടെ ഗവണ്മെന്റുദ്യോഗത്തെപ്പറ്റിയും അയാളുടെ വീട്ടിലെ നിലയെപ്പറ്റിയും നല്ല പോലെ അറിയുന്ന ഹോട്ടലുടമസ്ഥൻ ലാസർ സാറിന് (ആ ഹോട്ടലുടമ സ്ഥനും വേറെ ചുരുക്കം ചിലരും മാത്രമേ ഓമഞ്ചിയെ അങ്ങനെ വിളിക്കാ റുള്ളു.) വേണമെങ്കിൽ നൂറോ ഇരുന്നൂറോ ഉറുപ്പിക കടംകൊടുക്കാൻ മടിക്കു കയില്ല. പക്ഷേ, ഓമഞ്ചിക്ക് ഒരു പൈസപോലും പറ്റ് ആവശ്യമില്ല. ഇടതു കൈകൊണ്ട് പൈസ കൊടുത്ത് വലത്തുകൈകൊണ്ടു ഭക്ഷിക്കുക എന്ന തത്ത്വം എപ്പോഴും പാലിക്കണമെന്ന ഒരു വാശിയാണ് അയാൾക്ക്. അയാൾ ക്കതൊരു വിനോദവും കൂടിയാണെന്നു തോന്നുന്നു.

പട്ടണത്തിൽനിന്നു രണ്ടു മൈൽ കിഴക്ക് ഒരു ചെറിയ കുന്നിൻപുറത്ത് ഓടിട്ട ചെറിയൊരു വീട്ടിലാണ് ഓമഞ്ചിയുടെ താമസം. തോട്ടുവക്കിലൂടെയും വയൽവരമ്പിലൂടെയും കുറെ നടന്നുവേണം അവിടെ ചെന്നെത്തുക. ഊണു കഴിഞ്ഞാലുള്ള ഒരു വ്യായാമമാണ് വീട്ടിലേക്കുള്ള നടത്തവും കുന്നു കയറ്റവും. തോട്ടുവക്കിലെ കുഞ്ഞൻ നായരുടെ മുറുക്കാൻ കടയിൽനിന്ന് ഒരു വലിയ ഓലച്ചൂട്ടും വാങ്ങിക്കത്തിച്ച് കൈയിൽ ഉയർത്തിപ്പിടിച്ചു വീശി ക്കൊണ്ട് ഓമഞ്ചി പത്തുപതിനൊന്നു മണിയോടുകൂടി വീട്ടിൽ ചെന്നു കേറും.

ഒറ്റയ്ക്കാണു താമസം. ഒരു വേലക്കാരൻ പയ്യനുണ്ട്. അയ്യപ്പൻ. അവൻ വൈകുന്നേരം അവന്റെ വീട്ടിലേക്കു പോകും, ഓമഞ്ചി വീട് തുറന്ന്, മണ്ണെണ്ണ വിളക്കു കൊളുത്തി വായിക്കാനിരിക്കും. ഡിറ്റക്ടീവ് നോവലുകൾ, പൂന്തോട്ടം കൃഷിയെസ്സംബന്ധിച്ച പുസ്തകങ്ങൾ, കവിത, ലൈംഗികമാസികകൾ ഇവ യാണു വായന, ഓമഞ്ചിക്ക് ഉറക്കം കഷ്ടിയാണ്. ചിലപ്പോൾ ഒരുമണിവരെ വായിക്കും. പിന്നെ ഒരു കുപ്പി പാലും കുടിച്ചു കിടക്കും. രാവിലെ അഞ്ചു മണിക്കെഴുന്നേക്കും.

ഓമഞ്ചിക്ക് ഒരു ഹോബിയുണ്ട്. റോസ്ച്ചെടിക്ക്യഷി. ആ ഹോബി ഏതാണ്ട് ഒരു തൊഴിലായിത്തന്നെ വളർന്നിരിക്കയാണ്. വീട്ടിന്റെ മുറ്റത്തും പറമ്പിൽ ഉണ്ടാക്കിയ വലിയൊരു വളപ്പിലും ശതക്കണക്കിൽ പലതരം പനിനീർച്ചെടികൾ തെഴുത്തും പടർന്നും തളിർത്തും പൂവിട്ടും നില്ക്കുന്നു. ഉത്തരേന്ത്യയിൽനിന്നും ഊട്ടിയിൽ നിന്നും മറ്റും പ്രത്യേകം വരുത്തിയ മുന്തിയതരം റോസ്ച്ചെടികളാണ്.

റോസിച്ചെടികൾക്കു പറ്റിയ ചുകന്ന മണ്ണാണ് ആ കുന്നിൻ പുറത്തുൽ അതുകൊണ്ടാണ് ഓമഞ്ചി സ്ഥിരതാമസത്തിന് ഈ സ്ഥലം തിരഞ്ഞെടു ത്തത്. (കുന്നിന്റെ താഴെ ചെരിവിൽ കുമ്പാരന്മാരുടെ പണിയാലകളും പാരക്കുടിലുകളും ചിതറിക്കിടക്കുന്നു.) മാമിയുടെ റോസ്ഗാർഡൻ പട്ടണത്തിലും പുറത്തുമുള്ള പൂന്തോട്ടഭ്രാന്തന്മാരായ മാന്യന്മാർക്കെല്ലാം പരിചിതമാണ്. സ്ഥലത്തെ കമ്പനികളിലെ ചില വെള്ളക്കാർ പോലും ഓമ യിയുടെ റോസ് കമ്പുകൾക്ക് ഓർഡർ കൊടുക്കുകയും റോസിയെ  സംബന്ധിച്ച വിദഗ്ധോപദേശങ്ങൾ അയാളിൽനിന്ന് അന്വേഷിച്ചറിയുകയും ചെയ്യാറുണ്ട്. റോസ് കമ്പുകൾ വിറ്റു മാസംതോറും പത്തിരുപതു റുപ്പിക അയാൾ സമ്പാദിച്ച് വരുന്നുമുണ്ട്.

റോസച്ചെടികൾക്ക് തടവെട്ടിയും വളം ചേർത്തും ഇലകൾ നുള്ളിയും പുതുതായി വിരിഞ്ഞ പൂക്കളെ താലോലിച്ചും മുകർന്നും എട്ടുമണിവരെ അങ്ങനെ കഴിക്കും-അയ്യപ്പൻ വന്നു കഞ്ഞിയും ചമ്മന്തിയും നാനാതരം ഇലപ്പുഴുക്കുകളും ഒരുക്കുന്നുണ്ടാകും. (ഓമഞ്ചിക്ക് എഴുന്നേറ്റാൽ ഉടൻ ബെയ്ക്കാഫിയോ ബെഡീയോ വേണ്ട ഒരു ഗ്ലാസ്സ് ശുദ്ധജലം മാത്രം കുടിക്കും.)

പിന്നെ മുഖമൊന്നു കഴുകി പ്രഭാതഭക്ഷണത്തിനു തയ്യാറാകും. ഒരു വലിയ കിണ്ണത്തിൽ പൊടിയരിക്കഞ്ഞിയും ആറേഴു പിഞ്ഞാണപ്പാത്രങ്ങളിൽ പലതരം ഇലക്കറിവിഭവങ്ങളും ചമ്മന്തികളും കാച്ചിയ പപ്പടവും മറ്റും മുമ്പിൽ സ്ഥലം പിടിച്ചിട്ടുണ്ടാകും. അലമാരയിൽ നിന്നു ശുദ്ധ പശുവിൻ നെയ്യ് നിറച്ച് ഒരു ഗ്ലാസ്സ് ഭരണിയും കൈയിലെടുത്തുകൊണ്ടാണ്. മൂപ്പർ കഞ്ഞിയുടെ മുമ്പിൽച്ചെന്നിരിക്കുക. നെയ്യ് കുറെ കഞ്ഞിയിലും കുറേശ്ശേ പച്ചിലയുപ്പേരികളിലും ഒഴിക്കും കുത്തിയ പച്ചപ്ലാവിലകൊണ്ടു കഞ്ഞി കുടിക്കണമെന്നും ഓമായി നിർബ്ബന്ധമാണ്.

ഭക്ഷണം കഴിക്കുമ്പോൾ ആരോടെങ്കിലും വർത്തമാനം പറഞ്ഞുകൊ ണ്ടിരിക്കണമെന്നുള്ളതും നിർബ്ബന്ധമാണ്. അയ്യപ്പനെ അരികെ വിളിച്ചി രുത്തും. പ്രാദേശികവാർത്തകളായിരിക്കും പ്രധാന സംഭാഷണവിഷയം. കോടതി ശിപായി കുഞ്ഞൻ നായരുടെ ഭാര്യയെ ചായപ്പീടികക്കാരൻ കാ തന്റെ പശു കുത്തി വയലിൽ മറിച്ചിട്ടത് ശങ്കരൻ നായരുടെ വീടു ജപ്തി ചെയ്തത്. കുഞ്ഞിലക്ഷ്മി മിസ്സിനെ ബസ് കണ്ടക്ടർ ഗോപാലൻ ഊട്ടിയിലേക്കു കൂട്ടിക്കൊണ്ടുപോയ കേസ്സ് അങ്ങനെ പലതും. അയ്യപ്പൻ ഒരു വായാടിയാണ്.

അങ്ങനെ കഞ്ഞിയും പച്ചിലപ്പുഴുക്കും പ്രാദേശികവാർത്തകളും കൊണ്ടു വയര് നിറച്ച് ഒമ്പതുമണിയോടുകൂടി ഓമഞ്ചി, തന്റെ ഗുദാംകോട്ടെടു ത്തിട്ട്, കീശയിൽ സഞ്ചിയും മടക്കിക്കുത്തിത്തിരുകി കുടയും ചുമലിൽ വെച്ച് ജോലിസ്ഥലത്തേക്കു പുറപ്പെടും. വഴിക്ക് നിലക്കടലയ്ക്ക്, ഓറഞ്ച്, അണ്ടി പ്പരിപ്പ് മുതലായവ വാങ്ങി കീശകളിൽ നിറയ്ക്കും. ഇതെല്ലാം ജോലിയെടു ത്തുകൊണ്ടിരിക്കെ ചവയ്ക്കാനാണ്. വറുത്ത കുമ്പളക്കരുവും ഓമഞ്ചിക്കു വളരെ ഇഷ്ടമാണ്. ചിലപ്പോൾ അയ്യപ്പനെക്കൊണ്ട് കുമ്പളക്കുരു വറുപ്പിച്ചു തയ്യാറാക്കി കീശയിൽ കരുതുകയും ചെയ്യും.

ജോലിസ്ഥലം ഒരു ഗുദാമിന്റെ മൂലയിലാണ്. അതുകൊണ്ട് ഓമഞ്ചി യുടെ ആപ്പീസുമുറിയുടെ വൃത്തിയെയും ചിട്ടയെയും പറ്റി ആരും അ ഷിക്കാറില്ല. അവിടെ ഓമഞ്ചിയുടെ എഴുത്തുമേശയ്ക്കരികെ നാരങ്ങയു ടെയും നിലക്കടലയുടെയും അണ്ടിപ്പരിപ്പിന്റെയും മറ്റും തോടുകളും തു ലികളും കൂമ്പാരങ്ങളായിക്കിടക്കുന്നുണ്ടാകും.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക