കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,
തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ്ലാത്തടിപോലെയായിട്ടുണ്ട്. ചീനച്ചട്ടിയുടെ വലിപ്പമുള്ളൊരു കുമ്പയും ഇടതുകാലിൽ ഇരുനാഴി വണ്ണത്തിലുള്ളൊരു മന്തും
മുട്ടുകവിഞ്ഞു കിടക്കുന്നൊരു വരയൻ ഷർട്ടും അകത്തും പുറത്തുമായി ആറേഴു കീകൾ തുന്നിപ്പിടിപ്പിച്ച ചാണക നിറത്തിലുളളാരു കുറ്റൻ കോട്ടും (കുടുക്കിടാറില്ല) കാലടികൾ മുടി നിലത്തിഴയുന്ന മുഷിഞ്ഞൊരു മറ്റുമുണ്ടും ധരിച്ച്, നരച്ച ശീലക്കുട മടക്കി തോക്കുപോലെ ചുമലിൽ ചെരിച്ചുവെച്ച്, ഇടതുകൈയിൽ വലിയൊരു ചാക്കുസഞ്ചിയും തൂക്കി (ചിലപ്പോൾ ഈ സഞ്ചി ചുമലിലെ കുടയുടെ അറ്റത്തും തൂങ്ങിക്കാണാറുണ്ട്.) ഇടയ്ക്കിടെ നാക്കു കുറേശ്ശേ പുറത്തേക്കു നീട്ടി എന്തോ ചവച്ചു നൊട്ടിനുണച്ചുകൊണ്ട് മുഖമുയർത്തി സദാ നാലുപാടും നോക്കി അലസതയോടെ നീങ്ങുന്ന ഓമഞ്ചി തെരുവിൽ വൈകുന്നേരത്തെ ഒരു വിനോദക്കാഴ്ചയാണ്.
ലാസറിനു രണ്ടു പരിഹാസപ്പേരുകളുണ്ടായിരുന്നു. ഓന്ത് എന്നും മാൻജി എന്നും. എപ്പോഴും എന്തെങ്കിലും വായിലിട്ടു ചവച്ച് നാക്കു നീട്ടി നടക്കുന്നതുകൊണ്ടാണ് ഓന്ത് എന്ന പേർ സിദ്ധിച്ചത്. മറ്റേ പേരിന്റെ കാരണം വ്യക്തം. തെരുവിലെ അഭിനവപാണിനി തത്തക്കയൻ ചന്തു ആ രണ്ടു പേരുകളും സൂത്രത്തിൽ ചേർത്തു ചുരുക്കി ഓമന്ത്ജി എന്നാക്കി. ഓമന്തി ക്രമേണ ലോപിച്ച് ഓമഞ്ചി ആയിത്തീരുകയും ചെയ്തു.
വൃത്തികെട്ട വേഷവും ഇത്തിരി വിനോദരസികത്വവും സവിശേഷമാ യൊരു സ്വന്തം ജീവിതവീക്ഷണവുമുള്ള നല്ലൊരു മനുഷ്യനാണ് ഓമഞ്ചി. മദ്യപാനം, പുകവലി മുതലായ ദുശ്ശീലങ്ങളൊന്നുമില്ല. (ഇടയ്ക്ക് ഒരുനുള്ളു പൊടി വലിക്കാറുണ്ട്. അപ്പോൾ റോഡ് റോളർ യന്ത്രത്തിന്റെ തൂറ്റലും ചീറ്റലുംപോലെ ചില ശബ്ദകോലാഹലങ്ങളുണ്ടാക്കി അടുത്തുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യും.) തിന്നണം. നല്ല ഭക്ഷണപദാർത്ഥങ്ങൾ തിന്നണം. എപ്പോഴും തിന്നണം-അതാണ് ഓമഞ്ചിയുടെ ജീവിതവേദാന്തം. കിട്ടുന്ന ശമ്പളം മുഴുവനും തിന്നുതീർക്കും. തെക്കെവിടെയോ ആണ് വീട് ഒരു പഴയ ധനിക കുടുംബമാണ്. വിവാഹം കഴിച്ചിട്ടില്ല-ജീവിതത്തിൽ അക്കാര്യം നിർവ്വഹിക്കണമെന്ന വിചാരവുമില്ല.
തെരുവുപിള്ളരുമായി ഓമഞ്ചി വലിയ ലോഹ്യത്തിലാണ്. ആ ചാണക ക്കോട്ടും കുടവയറും കുടയും സഞ്ചിയും ദൂരെനിന്നു നീങ്ങിവരുന്നതു കാണു മ്പോൾ പിള്ളേർ ആഹ്ലാദത്തോടെ പറയും: 'ഓമഞ്ചി സാർ വരുന്നു. പിള്ളരെ കാണുമ്പോൾ അയാൾ തന്റെ കഷണ്ടിക്കഷിക്കു തടം വെട്ടിത്തുടങ്ങിയ മൂർദ്ധാവിന്റെ പിൻപുറം മെല്ലെയൊന്നു തലോടി, മറിച്ച് പല്ലുകൾ മുഴു വനും വെളിക്കു കാട്ടി മിഴികൾ ചുഴറ്റി കുമ്പ കുലുക്കിക്കൊണ്ട് ഒരു ചിരി ചിരിക്കും. കുട്ടികളെ, സന്തോഷമായിരിക്കുന്നില്ലേ?' എന്ന കുശലപ്രശ്നമാണ്
ആ സിനിമാക്കിരി സൂചിപ്പിക്കുന്നത്. ഓമഞ്ചിക്ക് അവരുടെ സഹായം ആവശ്യ
ഓമഞ്ചിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം പച്ചിലയുപ്പേരികളാണ്. മുഞ്ഞ, മുരിങ്ങ, മുത്തങ്ങ, ചീര, തവര, തഴുതാമ തുടങ്ങിയ സകലമാന ഇലകളും അയാൾ വേവിച്ചുതിന്നും. ഇവയ്ക്കു പുറമെ കന്മതിലിന്മേലും മറ്റും പൊടിച്ചു വളരുന്ന ചില പ്രത്യേകതരം പുല്ലുകളും ചെറുചെടികളും ഓമഞ്ചി അന്വേഷിച്ചു നടക്കും. ഇവ തിരഞ്ഞുപിടിച്ചു ശേഖരിക്കാനാണ് പിള്ളയെ കൂട്ടിക്കൊണ്ടു പോകുന്നത്. പെരിക്കാലൻ അനുവായിരുന്നു ആദ്യകാലത്ത് ഈ സസ്യാന്വേഷണത്തിൽ ഓമഞ്ചിയെ സഹായിച്ചിരുന്നത്. പട്ടണത്തിന്റെ അകുന്ന മൂലകളിൽ ആ രണ്ടു പരിക്കാലന്മാരും ഒരുമിച്ച് മതിലുകളും പരതി മേൽപോട്ടു നോക്കി നടന്നുപോകുന്നതു നല്ലൊരു തമാശ ക്കാഴ്ചയായിരുന്നു. ഒടുവിൽ ഒരു ദിവസം ഒരു ചട്ടക്കാരന്റെ തോട്ടത്തിൽ മതിലിൽ ഒട്ടി വളർന്നുകിടന്നിരുന്ന എന്തോ ഒരുജാതി സസ്യം മാന്തിയെടു ക്കാൻ കയറിയ അന്തുവിനെ അവിടത്തെ പട്ടി ചാടിക്കടിച്ചു പേടിക്കാ ലിൽത്തന്നെ. അതിൽപ്പിന്നെ അതു ഓമഞ്ചിയുടെ പച്ചില സഞ്ചി റാൻ പോകാറില്ല. ആണ്ടിയും, ചിലപ്പോൾ പൂച്ചക്കണ്ണൻ അതമാനമാണ് ഇപ്പോൾ ഓമഞ്ചിയുടെ അസിസ്റ്റന്റുമാരായി പോകുന്നത്. പുല്ലും ചപ്പും വേണ്ടുവോളം ശേഖരിച്ചുകഴിഞ്ഞാൽ അവർ ഓരോ നാട്ടുവർത്തമാനവും പറഞ്ഞുകൊണ്ടു മടങ്ങും. പിരിയുമ്പോൾ ഓമഞ്ചി അവർക്കു തരംപോലെ നാലണയോ ആണയോ കൊടുക്കും. സഞ്ചിയിൽ തന്റെ പച്ചിലവളം നിറച്ചു കഴി ഞ്ഞാൽപ്പിന്നെ ഓമഞ്ചിയുടെ അടുത്ത പരിപാടി കടപ്പുറത്തു പോയിരുന്ന് കാറ്റുകൊള്ളലാണ്. പോകുന്ന പോക്കിൽ പീടികയിൽനിന്ന് അറാത്തൽ വറുത്ത കായ വാങ്ങിക്കീശയിലിടുകയും ചെയ്യും. കടപ്പുറത്ത് ഒരു മുലയിൽ പൂഴിയിൽ തന്റെ പച്ചിലസഞ്ചിയും തലയ്ക്കുവച്ച് കടലയ്ക്ക് കൊറിച്ചുകൊ ണ്ടോ വറുത്ത കായ കടിച്ചുപൊടിച്ചുകൊണ്ടോ മാനവും നോക്കിക്കൊണ്ട് മലർന്നുകിടക്കും. ഒമ്പതുമണിവരെ അങ്ങനെ കഴിക്കും. പിന്നെ എഴുന്നേറ്റു തെരുവിലെ തന്റെ പതിവു ഹോട്ടലിലേക്കു നടക്കുകയായി. കണ്ണൻ ബ റുടെ ഹോട്ടലാണ് അത്.
ആദ്യം നല്ലൊരുൺ കഴിക്കും. പിന്നെ ഹോട്ടലിലെ ഒരു മൂലയിലേക്കു മാറിയിരുന്നു തുടങ്ങുകയായി പലഹാരം തീറ്റ. അതും ഒരു പ്രത്യേകട്ടി ലാണ്. “എടോ നായരേ ഒരു വട കൊണ്ടുവാ. ഓമഞ്ചി തന്റെ ഗുദാംകോ ട്ടിന്റെ ഇടത്തെ അറയിൽ കൈയിട്ട് ഒരരയണനാണ്യം പുറത്തെടുത്ത് ഹോ ട്ടപ്പയ്യന്റെ നേർക്കു നീട്ടിക്കൊണ്ടു കല്പിക്കും. ഒരഞ്ചുമിനിറ്റുനേരം ആ വട ചവച്ചുതിന്നും. പിന്നെയും കീശയിൽ കൈയിട്ട് അരയണയെടുത്തു. കല്പിക്കും: “ഒരു വടകൂടി കൊണ്ടുവാ.” (ഓമഞ്ചിയുടെ ആ കീശസ്സഞ്ചി യിൽ നിറയെ ചില്ലറയാണ്. അതും സാപ്പിട്ട് കഴിഞ്ഞു. അടുത്ത ഇനം അടയോ കായപ്പമോ ആണ്. അതു കഴിഞ്ഞാൽപ്പിന്നെ ഒരു പഴംനുറുക്ക്, ഒരു കേക്ക്, ഒരു സുഖിയൻ, വീണ്ടും ഒരു സുഖിയൻ, ഒരു ബോണ്ട്, ഒരു ലഡു (ലഡു തരക്കേടില്ല), വീണ്ടും ഒരു ലഡും ഒരു പൂവൻപഴം, വീണ്ടും ഒരു പൂവൻപഴം. (എല്ലാറ്റിനും പൈസ ഓരോരിക്കലും മുൻകൂർ വാങ്ങി ക്കൊള്ളണമെന്നു തനിക്ക് നിർബന്ധമാണ്.) അങ്ങനെ ഓരോ തീൻ പണ്ടം വാങ്ങിയും അതിന്റെ അവസാനത്തെ പരമാണുവിന്റെ സ്വാദുവ ചവച്ച അനുഭവിച്ചും ഉറക്കെ സംസാരിച്ചും (പരിചിതന്മാരോടും അപരിചിതന്മാ രോടും നാട്ടുവർത്തമാനം പറയാനും പേപ്പർ വാർത്തകൾ വിമർശിക്കാനും ഈ അവസരമാണ് അയാൾ ഉപയോഗപ്പെടുത്തുക.) മിക്കവാറും ഹോട്ടൽ അടയ്ക്കുന്നതുവരെ ഓമഞ്ചി അവിടെ കുത്തിയിരിക്കും. അപ്പോഴേക്കും ഹോട്ടലിൽ ബാക്കിവന്ന പലഹാരങ്ങളും തീർന്നിട്ടുണ്ടാകും. ഈ പതിവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഞ്ചുകൊല്ലമായി ഓമായി ഈ ഫോ ട്ടലിൽ നിന്നു രാത്രി ഊണും പലഹാരവും കഴിച്ചുവരുന്നു. ഓമഞ്ചിയുടെ ഗവണ്മെന്റുദ്യോഗത്തെപ്പറ്റിയും അയാളുടെ വീട്ടിലെ നിലയെപ്പറ്റിയും നല്ല പോലെ അറിയുന്ന ഹോട്ടലുടമസ്ഥൻ ലാസർ സാറിന് (ആ ഹോട്ടലുടമ സ്ഥനും വേറെ ചുരുക്കം ചിലരും മാത്രമേ ഓമഞ്ചിയെ അങ്ങനെ വിളിക്കാ റുള്ളു.) വേണമെങ്കിൽ നൂറോ ഇരുന്നൂറോ ഉറുപ്പിക കടംകൊടുക്കാൻ മടിക്കു കയില്ല. പക്ഷേ, ഓമഞ്ചിക്ക് ഒരു പൈസപോലും പറ്റ് ആവശ്യമില്ല. ഇടതു കൈകൊണ്ട് പൈസ കൊടുത്ത് വലത്തുകൈകൊണ്ടു ഭക്ഷിക്കുക എന്ന തത്ത്വം എപ്പോഴും പാലിക്കണമെന്ന ഒരു വാശിയാണ് അയാൾക്ക്. അയാൾ ക്കതൊരു വിനോദവും കൂടിയാണെന്നു തോന്നുന്നു.
പട്ടണത്തിൽനിന്നു രണ്ടു മൈൽ കിഴക്ക് ഒരു ചെറിയ കുന്നിൻപുറത്ത് ഓടിട്ട ചെറിയൊരു വീട്ടിലാണ് ഓമഞ്ചിയുടെ താമസം. തോട്ടുവക്കിലൂടെയും വയൽവരമ്പിലൂടെയും കുറെ നടന്നുവേണം അവിടെ ചെന്നെത്തുക. ഊണു കഴിഞ്ഞാലുള്ള ഒരു വ്യായാമമാണ് വീട്ടിലേക്കുള്ള നടത്തവും കുന്നു കയറ്റവും. തോട്ടുവക്കിലെ കുഞ്ഞൻ നായരുടെ മുറുക്കാൻ കടയിൽനിന്ന് ഒരു വലിയ ഓലച്ചൂട്ടും വാങ്ങിക്കത്തിച്ച് കൈയിൽ ഉയർത്തിപ്പിടിച്ചു വീശി ക്കൊണ്ട് ഓമഞ്ചി പത്തുപതിനൊന്നു മണിയോടുകൂടി വീട്ടിൽ ചെന്നു കേറും.
ഒറ്റയ്ക്കാണു താമസം. ഒരു വേലക്കാരൻ പയ്യനുണ്ട്. അയ്യപ്പൻ. അവൻ വൈകുന്നേരം അവന്റെ വീട്ടിലേക്കു പോകും, ഓമഞ്ചി വീട് തുറന്ന്, മണ്ണെണ്ണ വിളക്കു കൊളുത്തി വായിക്കാനിരിക്കും. ഡിറ്റക്ടീവ് നോവലുകൾ, പൂന്തോട്ടം കൃഷിയെസ്സംബന്ധിച്ച പുസ്തകങ്ങൾ, കവിത, ലൈംഗികമാസികകൾ ഇവ യാണു വായന, ഓമഞ്ചിക്ക് ഉറക്കം കഷ്ടിയാണ്. ചിലപ്പോൾ ഒരുമണിവരെ വായിക്കും. പിന്നെ ഒരു കുപ്പി പാലും കുടിച്ചു കിടക്കും. രാവിലെ അഞ്ചു മണിക്കെഴുന്നേക്കും.
ഓമഞ്ചിക്ക് ഒരു ഹോബിയുണ്ട്. റോസ്ച്ചെടിക്ക്യഷി. ആ ഹോബി ഏതാണ്ട് ഒരു തൊഴിലായിത്തന്നെ വളർന്നിരിക്കയാണ്. വീട്ടിന്റെ മുറ്റത്തും പറമ്പിൽ ഉണ്ടാക്കിയ വലിയൊരു വളപ്പിലും ശതക്കണക്കിൽ പലതരം പനിനീർച്ചെടികൾ തെഴുത്തും പടർന്നും തളിർത്തും പൂവിട്ടും നില്ക്കുന്നു. ഉത്തരേന്ത്യയിൽനിന്നും ഊട്ടിയിൽ നിന്നും മറ്റും പ്രത്യേകം വരുത്തിയ മുന്തിയതരം റോസ്ച്ചെടികളാണ്.
റോസിച്ചെടികൾക്കു പറ്റിയ ചുകന്ന മണ്ണാണ് ആ കുന്നിൻ പുറത്തുൽ അതുകൊണ്ടാണ് ഓമഞ്ചി സ്ഥിരതാമസത്തിന് ഈ സ്ഥലം തിരഞ്ഞെടു ത്തത്. (കുന്നിന്റെ താഴെ ചെരിവിൽ കുമ്പാരന്മാരുടെ പണിയാലകളും പാരക്കുടിലുകളും ചിതറിക്കിടക്കുന്നു.) മാമിയുടെ റോസ്ഗാർഡൻ പട്ടണത്തിലും പുറത്തുമുള്ള പൂന്തോട്ടഭ്രാന്തന്മാരായ മാന്യന്മാർക്കെല്ലാം പരിചിതമാണ്. സ്ഥലത്തെ കമ്പനികളിലെ ചില വെള്ളക്കാർ പോലും ഓമ യിയുടെ റോസ് കമ്പുകൾക്ക് ഓർഡർ കൊടുക്കുകയും റോസിയെ സംബന്ധിച്ച വിദഗ്ധോപദേശങ്ങൾ അയാളിൽനിന്ന് അന്വേഷിച്ചറിയുകയും ചെയ്യാറുണ്ട്. റോസ് കമ്പുകൾ വിറ്റു മാസംതോറും പത്തിരുപതു റുപ്പിക അയാൾ സമ്പാദിച്ച് വരുന്നുമുണ്ട്.
റോസച്ചെടികൾക്ക് തടവെട്ടിയും വളം ചേർത്തും ഇലകൾ നുള്ളിയും പുതുതായി വിരിഞ്ഞ പൂക്കളെ താലോലിച്ചും മുകർന്നും എട്ടുമണിവരെ അങ്ങനെ കഴിക്കും-അയ്യപ്പൻ വന്നു കഞ്ഞിയും ചമ്മന്തിയും നാനാതരം ഇലപ്പുഴുക്കുകളും ഒരുക്കുന്നുണ്ടാകും. (ഓമഞ്ചിക്ക് എഴുന്നേറ്റാൽ ഉടൻ ബെയ്ക്കാഫിയോ ബെഡീയോ വേണ്ട ഒരു ഗ്ലാസ്സ് ശുദ്ധജലം മാത്രം കുടിക്കും.)
പിന്നെ മുഖമൊന്നു കഴുകി പ്രഭാതഭക്ഷണത്തിനു തയ്യാറാകും. ഒരു വലിയ കിണ്ണത്തിൽ പൊടിയരിക്കഞ്ഞിയും ആറേഴു പിഞ്ഞാണപ്പാത്രങ്ങളിൽ പലതരം ഇലക്കറിവിഭവങ്ങളും ചമ്മന്തികളും കാച്ചിയ പപ്പടവും മറ്റും മുമ്പിൽ സ്ഥലം പിടിച്ചിട്ടുണ്ടാകും. അലമാരയിൽ നിന്നു ശുദ്ധ പശുവിൻ നെയ്യ് നിറച്ച് ഒരു ഗ്ലാസ്സ് ഭരണിയും കൈയിലെടുത്തുകൊണ്ടാണ്. മൂപ്പർ കഞ്ഞിയുടെ മുമ്പിൽച്ചെന്നിരിക്കുക. നെയ്യ് കുറെ കഞ്ഞിയിലും കുറേശ്ശേ പച്ചിലയുപ്പേരികളിലും ഒഴിക്കും കുത്തിയ പച്ചപ്ലാവിലകൊണ്ടു കഞ്ഞി കുടിക്കണമെന്നും ഓമായി നിർബ്ബന്ധമാണ്.
ഭക്ഷണം കഴിക്കുമ്പോൾ ആരോടെങ്കിലും വർത്തമാനം പറഞ്ഞുകൊ ണ്ടിരിക്കണമെന്നുള്ളതും നിർബ്ബന്ധമാണ്. അയ്യപ്പനെ അരികെ വിളിച്ചി രുത്തും. പ്രാദേശികവാർത്തകളായിരിക്കും പ്രധാന സംഭാഷണവിഷയം. കോടതി ശിപായി കുഞ്ഞൻ നായരുടെ ഭാര്യയെ ചായപ്പീടികക്കാരൻ കാ തന്റെ പശു കുത്തി വയലിൽ മറിച്ചിട്ടത് ശങ്കരൻ നായരുടെ വീടു ജപ്തി ചെയ്തത്. കുഞ്ഞിലക്ഷ്മി മിസ്സിനെ ബസ് കണ്ടക്ടർ ഗോപാലൻ ഊട്ടിയിലേക്കു കൂട്ടിക്കൊണ്ടുപോയ കേസ്സ് അങ്ങനെ പലതും. അയ്യപ്പൻ ഒരു വായാടിയാണ്.
അങ്ങനെ കഞ്ഞിയും പച്ചിലപ്പുഴുക്കും പ്രാദേശികവാർത്തകളും കൊണ്ടു വയര് നിറച്ച് ഒമ്പതുമണിയോടുകൂടി ഓമഞ്ചി, തന്റെ ഗുദാംകോട്ടെടു ത്തിട്ട്, കീശയിൽ സഞ്ചിയും മടക്കിക്കുത്തിത്തിരുകി കുടയും ചുമലിൽ വെച്ച് ജോലിസ്ഥലത്തേക്കു പുറപ്പെടും. വഴിക്ക് നിലക്കടലയ്ക്ക്, ഓറഞ്ച്, അണ്ടി പ്പരിപ്പ് മുതലായവ വാങ്ങി കീശകളിൽ നിറയ്ക്കും. ഇതെല്ലാം ജോലിയെടു ത്തുകൊണ്ടിരിക്കെ ചവയ്ക്കാനാണ്. വറുത്ത കുമ്പളക്കരുവും ഓമഞ്ചിക്കു വളരെ ഇഷ്ടമാണ്. ചിലപ്പോൾ അയ്യപ്പനെക്കൊണ്ട് കുമ്പളക്കുരു വറുപ്പിച്ചു തയ്യാറാക്കി കീശയിൽ കരുതുകയും ചെയ്യും.
ജോലിസ്ഥലം ഒരു ഗുദാമിന്റെ മൂലയിലാണ്. അതുകൊണ്ട് ഓമഞ്ചി യുടെ ആപ്പീസുമുറിയുടെ വൃത്തിയെയും ചിട്ടയെയും പറ്റി ആരും അ ഷിക്കാറില്ല. അവിടെ ഓമഞ്ചിയുടെ എഴുത്തുമേശയ്ക്കരികെ നാരങ്ങയു ടെയും നിലക്കടലയുടെയും അണ്ടിപ്പരിപ്പിന്റെയും മറ്റും തോടുകളും തു ലികളും കൂമ്പാരങ്ങളായിക്കിടക്കുന്നുണ്ടാകും.