shabd-logo

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023

0 കണ്ടു 0
അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.

കൂലിപ്പോർട്ടർ വേലായുധൻ കിണറ്റിൽ വീണു മരിച്ചു. അവൻ രാത്രി യിൽ പണംവെച്ചു ശീട്ടുകളിക്കാൻ പോയപ്പോൾ, ഒരു ദിവസം കൂട്ടുകാരുടെ കൈയിലെ പണം മുഴുവനും നേടിക്കളഞ്ഞ് അവനെ, ആ കൂട്ടുകാർ ഒരു ഗൂഢാലോചന നടത്തി തല്ലിക്കൊന്നു കിണറ്റിൽ വലിച്ചിട്ടതാണെന്നു പറ യുന്നു. എങ്ങനെയായാലും വേലായുധന്റെ ശവം തീവണ്ടിയാപ്പീസ്സിന്നടുത്ത ഒരു പറമ്പിലെ കിണറ്റിൽ നിന്നാണ് കിട്ടിയത്.

ജാനു കാളിയമ്മയുടെ പുരയിൽത്തന്നെ താമസിച്ചു. റെയിൽവേ കാ കറുടെ സ്ഥിതി ക്രമേണ പരുങ്ങലിലായിത്തീർന്നു. ചില വലിയ കൺട്രാ കൾ പൊളിഞ്ഞ് അയാളുടെ സ്വത്തുക്കളെല്ലാം കടത്തിലായി താമ സിയാതെ അയാൾ വാതരോഗത്തിൽ കിടപ്പിലുമായി. അപ്പോഴേക്കും കുറു സാമി കൺട്രാക്ടറെ കബളിപ്പിച്ച പണംകൊണ്ട്, സാമാന്യം നല്ലനില യിലെത്തിയിരുന്നു. സാമി ജാനുവിന്നു ചെലവിന്നു കൊടുത്ത് അവളെ അവിടെത്തന്നെ പാർപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ സാമി വസൂരി

രോഗത്തിൽ മരിച്ചു. പിന്നീട് ജാനു ഒരു കള്ളുഷാപ്പുകാരന്റെ വെപ്പാട്ടിയായി. അവിടെത്തന്നെ പാർത്തു. കള്ളുമുതലാളി അവളെ ഉപേക്ഷിച്ചപ്പോൾ അവൾ പട്ടണത്തിലെ


ഭയങ്കരമാണ്. "ആയമ്മയുടെ തൊള്ളയിൽ നിറച്ചും കാരമുള്ളാണ്; നീ ഒന്നും മിണ്ടാൻ പോണ്ട" എന്ന് പറങ്ങോടൻ ആശാരിച്ചിയെ ഉപദേശിക്കും. നങ്ങേലി ഒരു നനഞ്ഞ മട്ടുകാരിയായിരുന്നു.

പക്ഷേ, ചിരുതയുടെ ചെക്കൻ ഗോപാലൻ മഹാസാധുവായിരുന്നു. വെളുത്തു മെലിഞ്ഞ്, അസാധാരണ നീളമുള്ള കാതുകളോടുകൂടിയ ഗോപാ ലൻ, സ്ഥലത്തെ ഒരു കോൺഗ്രസ് നേതാവിന്റെ ബീജമാണെന്ന് ചിരുത ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്. ചിരത പറയാറുള്ളതിൽ സത്യമായത് എന്തെ ങ്കിലുമുണ്ടെങ്കിൽ അതു മാത്രമായിരുന്നു. ആ കോൺഗ്രസ് നേതാവിന്റെ നിറവും ദേഹപ്രകൃതിയും വലിയ കാതുകളും മാത്രമല്ല, അയാളുടെ കഴുത ബുദ്ധിയും കൂടി ഗോപാലന്നു സിദ്ധിച്ചിരുന്നു.

ചിരുതയുടെ കളവുകൾകൊണ്ടു പൊറുതിമുട്ടിയപ്പോൾ ഒരു ദിവസം പറങ്ങോടൻ ചക്കരയ്ക്കുള്ളിൽ എലിക്കാഷാണം ചേർത്ത് ചിരുതയ്ക്ക കക്കാൻ പാകത്തിൽ വെച്ചുകൊടുത്തു. അന്നു രാത്രി ചിരുത ആ പാഷാണ ചക്കര കട്ടുതിന്നു. പക്ഷേ, ഒന്നുരണ്ടു ദിവസം വയറിളകിക്കിടന്നുവെന്ന ല്ലാതെ അവൾക്ക് അത്യാഹിതമൊന്നും സംഭവിച്ചില്ല. എലിപ്പാഷാണംപോലും ദഹിപ്പിക്കുക ജാരാഗ്നിയായിരുന്നു. ചിരുതയ്ക്ക്.

മുരുകൻ അവളെ പാഷാണം കൊടുത്തു കൊല്ലാനൊന്നും പോയില്ല. അവളുടെ ജാരാഗ്നി തല്ലിക്കെടുത്താനായിരുന്നു അവന്റെ ശ്രമം. ചിരുത യ്ക്കും പൊറുതിമുട്ടി. മുരുകന്റെ തല്ലുകൊണ്ട്.

ഒരുദിവസം രാത്രി ചിരുത മുരുകനെ ഉപേക്ഷിച്ച് എങ്ങോട്ടോ ഓടി പ്പോയി. പറങ്ങോടന്റെ പണപ്പെട്ടിയും നങ്ങേലിയുടെ തുണിപ്പെട്ടിയിലെ ചില സാധനങ്ങളും കവർച്ച ചെയ്തതിനുശേഷമാണ് അവൾ കടന്നുകളഞ്ഞത്.

ഗോപാലനെ അവൾ കൊണ്ടുപോയതുമില്ല. അങ്ങനെ മുരുകൻ ജനിച്ചു. അവന്റെ നല്ലകാലം പിറന്നു. സഹായ ത്തിന്നു ചെക്കനുണ്ടല്ലോ. അവൻ ഗോപാലനെ ഉപദേശിച്ചു.

"എടാ മോനേ, എനിക്കു നീയേ ഉള്ളൂ. നിനക്കു ഞാനും നീ എന്റെ കൂടെ പിരിയാതെ നിന്നാൽ എനിക്കെന്തെങ്കിലും സമ്പാദ്യമുണ്ടായാൽ അതു മുഴുവനും കിട്ടുന്നത് നിതന്നെയായിരിക്കും.

മുരുകന്റെ കൈയും പിടിച്ച് ഗോപാലൻ തെരുവിലിറങ്ങി. “ദാ, നിങ്ങളെ പ്പോലെ, മുഖം കണ്ടു ചോദിക്കാൻ വശമില്ലാത്ത രണ്ടു കണ്ണും പൊട്ടിയ കുരുടനാണേ ഹം ഗതികെട്ട പാവത്തിന് വല്ലതും തന്നിട്ടു പോക ണേയ് ഹങ്ഗം എന്ന മുരുകന്റെ ഒരു വിലാപം കഴിഞ്ഞാൽ, ഉടൻ "അയ്യോ, പള്ള പൈയ്ക്കുന്നോ അയ്യോ, പള്ള പൈയ്ക്കുന്നോ, എന്നു വയറ്റത്തടിച്ചു കരയാൻ അവൻ ഗോപാലനെ പരിശീലിപ്പിച്ചു. അങ്ങനെ കുരുടന്റെയും കൊച്ചു പയ്യന്റെയും തുടർവിലാപം തെരുവിൽ അവിച്ഛിന്നധാരയായി പ്രവ ഹിച്ചു തുടങ്ങി...

രണ്ടുകൊല്ലം മുമ്പാണ് കൃഷ്ണക്കുറുപ്പ് കുരുടൻ മുരുകനുമായി നേരിട്ടു പരിചയപ്പെട്ടത്. മുരുകന്റെ കൈയിൽ നല്ല കോളുണ്ടെന്നും അവൻ സ്വകാ ര്യമായി ചിലർക്കൊക്കെ പണം പലിശയ്ക്കു കൊടുക്കാറുണ്ടെന്നും കുറുപ്പു മനസ്സിലാക്കിയിരുന്നു. നിത്യവും പത്രവാർത്ത വിളിച്ചുപറഞ്ഞ് തെരുവിലൂടെ ആ വഴിക്കു പോകുമ്പോൾ മുരുകന്റെ ആത്മവിലാപം കേൾക്കാറുമുണ്ട്. ആ നിലവിളി കേട്ടിട്ട് കുറുപ്പിന് കമ്പയും തോന്നിയിരുന്നില്ല. കുറുപ്പിന്റെ

വാർത്താവിളി മുരുകനും സുപരിചിതമായിരുന്നു. ആ ശബ്ദഗാംഭീര്യം അവനെ

വശീകരിച്ചിരുന്നു. എന്നാൽ കുറുപ്പിന്ന്, നിങ്ങളെപ്പോലെ മുഖം കണ്ടു

ചോദിക്കാൻ വശമില്ലാത്ത രണ്ടു കണ്ണും പൊട്ടിയ കുരുടന്റെ ആ കരച്ചിലും

അതിനെ താങ്ങിക്കൊടുക്കുന്ന നീണ്ട് എക്കിട്ടയും ചെകിട്ടിൽ നിലം പന്നി

കടന്നുപെട്ടതുപോലുള്ള ഒരു വെറുപ്പാണുളവാക്കിയിരുന്നത്. മാത്രമല്ല,

സാധാരണ ചിരിക്കാത്ത കുറുപ്പിനെ പൊട്ടിച്ചിരിപ്പിച്ച ഒരു വങ്കത്തവും

കുരുടന്റെ ആ ചെക്കൻ കാട്ടുകയുണ്ടായി. ഒരുദിവസം ഉച്ചയ്ക്ക് കുറുപ്പ് ആ കുരുടന്റെ അരികിലൂടെ കടന്നുപോയപ്പോൾ, മുമ്പിൽ വെച്ച് ഒരു പാട്ട് യിൽനിന്നു ചോറു വാരി വിഴുങ്ങുന്നതിനിടയിൽ ആ ചെക്കൻ "അയ്യോ! പത്തു പൈയ്ക്കുന്നോ' എന്നു കരച്ചിലും തുടർന്നുകൊണ്ടിരിക്കുന്നത് കുറു പ്പിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി.

അങ്ങനെയിരിക്കെ ഒരുദിവസം സന്ധ്യമയങ്ങിയനേരത്ത് കുറുപ്പ് പ്രത ങ്ങളെല്ലാം വിറ്റ് അതിന്റെ കണക്കു മനസ്സിൽ കൂട്ടിക്കൊണ്ടു മിണ്ടാതെ ആ വഴിക്കു മടങ്ങുമ്പോൾ കുരുടന്റെ ചെക്കൻ ഓടിവന്ന് കുറുപ്പിനോടു മെല്ലെ പറഞ്ഞു: “അച്ഛന് എന്തോ പറയാനുണ്ട്.

അതു കേട്ട് കുറുപ്പ് ആശ്ചര്യപ്പെട്ട് ആലോചിച്ചു. ആദ്യം മടിച്ചു. ആ പിച്ചക്കാരനുമായി സ്വകാര്യം സംസാരിക്കുന്നത് വല്ലവരും കണ്ടാലോ? കുറുപ്പ് തല ചെരിച്ച് മുരുകനെ ഒന്നു നോക്കി. അവൻ തെരുവു വിളക്കിന്റെ ചുവട്ടിൽ വായും പിളർന്ന് ഒരു വല്ലാത്ത മുഖഭാവത്തോടെ ഇരിക്കുകയാണ്. അവൻ കുറുപ്പിന്റെ കാലൊച്ച പ്രതീക്ഷിക്കുകയാവാം. കുറുപ്പിന്നു നേരിയ അനുകമ്പ തോന്നി. അയാൾ തെരുവുമൂലയിൽ നിന്ന് ഇരുവശത്തേക്കും ഒന്നു കണ്ണയച്ചു. റോഡിൽ ആരുമില്ല തെരുവിൽ ഒരു മഴപെയ്തു തോർന്നിട്ടേ യുള്ളു. കുറുപ്പ് തലയും പുറവും മുഴുവനും മറച്ചുകൊണ്ട് കുട വലത്തേ ചുമലിൽ ചെരിച്ചുവെച്ച്, (തെരുവിലെ ഹസ്തരേഖാശാസ്ത്രജ്ഞന്മാരുടെ മുമ്പിൽ ചില മാന്യന്മാർ ഇരിക്കാറുള്ളതുപോലെ) മുരുകന്റെ മുമ്പിൽ മുട്ടു മടക്കിയിരുന്നു.

മുരുകൻ കുറുപ്പിന്റെ അടുത്തേക്കു മുഖം ചെരിച്ച്, ഒന്നു മണത്തു നോക്കിയെന്നു തോന്നുന്നു ഒരു വേട്ടനായയെപ്പോലെ. സ്വരം കൊണ്ടു മാത്ര മല്ല, ചിലപ്പോൾ ശരീരച്ചരുകൊണ്ടും മുരുകന്ന് ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

“പ്പർമാഷ്!” മുരുകൻ മുഖം മലർത്തിപ്പിടിച്ച്, വൃത്തികെട്ട് നരച്ച നിർജ്ജീവമായ കൺമണികൾ മേൽപോട്ടാക്കി ഒരു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. മുരുകന്ന് അങ്ങനെ മെല്ലെ സംസാരിക്കാൻ കഴിയുമെന്ന് കുറുപ്പ് കരുതിയിരുന്നില്ല.

പേപ്പർ മാഷർ. കുരുടൻ തനിക്കു നൽകിയ പുതിയ പേരും കുറുപ്പിന്നു പിടിച്ചു.

“ഊം എന്താ വേണ്ടത്?' കുറുപ്പ് അത് ഹിതമല്ലാത്തൊരു സ്വരത്തി ലാണു ചോദിച്ചത്. ആ സ്വരം അത്തരത്തിലായിപ്പോയെന്നേയുള്ളു. മുരുകൻ ചെവി വട്ടം പിടിച്ചു. അടുത്തു മറ്റാരുടെയെങ്കിലും കാൽപ്പെരു മാറ്റം കേൾക്കുന്നുണ്ടോ? ഇല്ല. അവൻ വൃത്തികെട്ട പല്ലുകൾ വെളിക്കു കാട്ടി ഒന്ന് ഇളിച്ചു. പിന്നെ മെല്ലെ പറഞ്ഞു: “ചില്ലറ പൈസ ഒന്നോ രണ്ടോ ഉറുപ്യ ആവാണ്ടെങ്കിൽ ന്റെ കൈയിലെടുക്കാനുണ്ട്.

കുറച്ചുനേരത്തേക്ക് കുറുപ്പ് ഒന്നും മിണ്ടിയില്ല.

“എന്താണു പലിശ കുറുപ്പ് അലസമട്ടിൽ അന്വേഷിച്ചു. “ഉറുപ്യ രണ്ടണ വട്ടം-ഒരാഴ്ചത്തെ അവുതി.”

അതു കുറെ കടന്ന പലിശനിരക്കാണെന്ന് കുറുപ്പിന്ന് അഭിപ്രായമു ണ്ടായിരുന്നു. പക്ഷേ, പറഞ്ഞില്ല.

“ഇപ്പോൾ പണം ആവശ്യമില്ല. ആവശ്യമുള്ളപ്പോൾ വരാം.'

കുറുപ്പ് എഴുന്നേറ്റു നടന്നു.

"ദാ. നിങ്ങളെപ്പോലെ മുഖം കണ്ടു ചോദിക്കാൻ വശമില്ലാത്ത രണ്ടു കണ്ണും പൊട്ടിയ കുരുടനാണേ ഹങ്ഗം ഗതികെട്ട പാവത്തിനു വല്ലതും തന്നിട്ടു പോണേ--ഹങ്ഗം... കുറച്ചിട നിന്നുപോയ കറന്റ് വീണ്ടും വന്ന് പെട്ടെന്നു മൈക്കു ശബ്ദിക്കുംപോലെ മുരുകന്റെ ആത്മവിലാപഗീതം പിറ കിൽ മുഴങ്ങി. “അയ്യോ! പള്ള പൈയ്ക്കുന്നോ!" എന്ന ആ ചെക്കന്റെ അനു പല്ലവിയും.

കുറുപ്പിന് മുരുകന്റെ പേരിൽ ആദ്യം തോന്നിയിരുന്ന നേരിയ വെറുപ്പ് സാഹോദര്യഭാവം കലർന്ന ഒരു പുതിയ സ്നേഹമായി മാറി. തന്നെ അവൻ അറിയില്ല. തന്റെ സ്വരം കേട്ട പരിചയമേയുള്ളൂ. എന്നിട്ടും അവന്നു തന്നോ ടിത്ര വിശ്വാസം തോന്നാൻ കാരണമെന്ത്? അതും പണത്തിന്റെ കാര്യ ത്തിൽ മുജ്ജന്മത്തിൽ അവനും താനും തമ്മിൽ എന്തോ ബന്ധമുണ്ടായിരി ക്കണം. അങ്ങനെയൊരു കാരണം കണ്ടുപിടിക്കാനേ കുറുപ്പിനു കഴിഞ്ഞുള്ള 

കുരുടനുമായുള്ള ആ കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ശനിയാഴ്ച കുറുപ്പിന്ന് ഒരു ചെറിയ അപകടം പിണഞ്ഞു. അയാൾ തീവണ്ടിയാപ്പീസിൽ നിന്ന് അന്നത്തെ പ്രതക്കെട്ടു വാങ്ങി ധ്യതിയോടെ വരികയായിരുന്നു വണ്ടി അന്നു വളരെ വൈകിയിട്ടാണ് എത്തിയത്. വാർത്തകൾ ചൂടോടെ തെരു വിൽ വിളമ്പാനുള്ള വെപ്രാളത്തോടെ പത്രക്കെട്ടഴിച്ച് ഒരു പ്രതമെടുത്തു നിവർത്തി അതിലെ തലക്കെട്ടുകളെല്ലാം കണ്ണടയ്ക്കുള്ളിലൂടെ തട്ടിമുട്ടി നോക്കിക്കൊണ്ടാണ് നടത്തം. ഇതാ കിടക്കുന്നു കടുപ്പമുള്ളാരു വാർത്ത 'ആലപ്പുഴയിൽ ബോട്ടപകടം. തലക്കെട്ടിന്നു താഴെയുള്ള വരികൾ അയാൾ വാരി വിഴുങ്ങുകയാണ്. തെരുവിലേക്കുള്ള തിരിവിൽ എത്തിക്കഴിഞ്ഞു.

അപ്പോൾ മാർക്കറ്റിൽനിന്നു പച്ചക്കറി സാധനങ്ങൾ വാങ്ങി ഒരു സഞ്ചി യിൽ തൂക്കിപ്പിടിച്ച്, "എളവം ഖാന ഇരണ്ടാ പാവയ്ക്കാ മുന്നേ കഹാ ലാ അക്കാലനായ്..." എന്നിങ്ങനെ മനക്കണക്കുകൂട്ടി സ്വയം തലയാട്ടിക്കൊണ്ട് പാളസ്സാറും പട്ടുവേഷ്ടിയും പിൻകുടുമയുമായി ഒരു പട്ടർ കുറുപ്പിന്റെ മുമ്പിൽ പോകുന്നുണ്ടായിരുന്നു. പട്ടരുടെ ഇടത്തെ ക ത്തിൽ ഇളം തിരുൾ പ്രായത്തിലുള്ള ഒരു വാഴയിലയും ചുരുട്ടിവെച്ചിട്ടു ണ്ടായിരുന്നു. പെണ്ണുക്കയുടെ കള്ളപ്പയ്ക്ക് കല്യാണി ആ കമ്പിക്കാലിന്നടു ക്കൽ തലയും പൊക്കി തേക്കിയരച്ചുകൊണ്ടു നില്ക്കുമ്പോഴാണ് പട്ടരുടെ കക്ഷത്തിലെ വാഴയിലച്ചുരുളിന്റെ അറ്റം അതിന്റെ മുക്കിന്നു മുമ്പിലൂടെ ഒഴുകിപ്പോയത്. കല്യാണി കഴുത്തുനീട്ടി ഒരു കുടിവെച്ചുകൊടുത്തു. പ് ഇലച്ചുരുൾ വായിലാക്കി വലിച്ചു പിന്നോക്കം ഒന്നു പിടഞ്ഞു തിരിഞ്ഞതും അതിന്റെ പൃഷ്ഠം ആലപ്പുഴ ബോട്ടപകടത്തിൽ നിന്നും പൊങ്ങിവരുന്ന കുറു പിനെ ഓവുചാലിലേക്കു തട്ടിമറിച്ചിട്ടതും ഒപ്പം കഴിഞ്ഞു. പത്രങ്ങളുടെ അഴിഞ്ഞകെട്ട് ഓവിലെ അഴുക്കുവെള്ളത്തിൽ തെറിച്ചുവീണു. ഒരു കാൽ ഓവിലും മറ്റെക്കാലും രണ്ടു കൈയും നിരത്തിലും കുത്തിക്കൊണ്ട് ഒരു വേടത്തം അഭിനയിച്ചു. കുറുപ്പിന്റെ കണ്ണട വലത്തെ ചെവിയിൽ തൂങ്ങിക്കിടന്നു. കുറുപ്പു തട്ടിപ്പിക്കുന്നേറ്റ് ഓവിലേക്കു വായും തുറന്ന് ഓക്കാനിക്കുന്നമട്ടിൽ ഒന്നു നോക്കി. ഒരുക്കൻ മഴ പെയ്തു തോർന്ന നേര മാണ്. ഓവിൽ ചളിവെള്ളം കുത്തിയൊലിക്കുന്നു. അതിൽ കുറുപ്പിന്റെ പ്രത ങ്ങൾ മുങ്ങിയും പൊങ്ങിയും കളിക്കുന്നു. കുറെയെണ്ണം ഒഴുക്കിൽപ്പെട്ട് ദൂരെ
മറഞ്ഞുകഴിഞ്ഞു.

കുറുപ്പ് ഒരു പത്രം ഊറ്റിയെടുത്ത് ഒന്നു നോക്കി. നനഞ്ഞ പപ്പടം നുള്ളി യെടുത്തപോലെ പൾപ്പ് കൈയിൽ ഒട്ടുന്നു. അയാൾ അത് ഓവുചാലിൽ ത്തന്നെ എറിഞ്ഞു.

അപ്പോഴേക്കും ആ കാഴ്ച കാണാൻ പെരിക്കാലൻ അനുവും വേറെ ഒന്നുരണ്ടു പിളരും അവിടെയെത്തി. പച്ചക്കറിസ്സഞ്ചി മാറിൽ അമർത്തി പിടിച്ചുകൊണ്ട് പട്ടരും വാഴയിലച്ചുരുൾ വായിൽ ഭദ്രമായി കടിച്ചുകൊണ്ട് പശുവും രണ്ടു വഴിയായി ദൂരെ എത്തിക്കഴിഞ്ഞിരുന്നു.

കുറുപ്പ് വളരെ ഗൗരവത്തിൽ, ആ പീടികക്കോലായിൽ കയറി ഒരി രുത്തം. കാര്യം വിഷമസ്ഥിതി. അന്നു വൈകുന്നേരം ഏജൻസിക്കു പണം അടച്ചില്ലെങ്കിൽ നാളെ പത്രം കിട്ടുകയില്ല. തിങ്കളാഴ്ച രാധയുടെ ഫീസ് കൊടുത്തിട്ടില്ലെങ്കിൽ അവളെ ക്ലാസ്സിൽനിന്നു പുറത്താക്കും. 48 പത്രങ്ങ ളാണ് വെള്ളത്തിലായത്. കുറെ മാസികകളും. ചുരുങ്ങിയതു മൂന്നുറുപ്പിക യുടെ ചേതം. പണം എവിടന്നുണ്ടാക്കും?

പെരിക്കാലൻ അന്നു ഓവുചാലിൽ നിന്നു കുറെ പത്രങ്ങൾ ഊറ്റിയെ ടുത്ത്, പിഴിഞ്ഞ് ഒരുണ്ടയാക്കി മേൽപോട്ടെറിഞ്ഞു കാലുകൊണ്ടു പന്തു തട്ടുംപോലെ ഒരു തട്ടു വെച്ചുകൊടുത്തു. തത്തയൻ ചന്തു ആ ബോൾ ഓവിലേക്കു പാസ്സ് ചെയ്തു ഗോൾ എന്നു വിളിച്ചു പറഞ്ഞു. കുറുപ്പ് അതെല്ലാം കണ്ടു കാണാത്തമട്ടിൽ, കാൽമുട്ടുകളിൽ മുഖവും ചായിച്ച് കുത്തിയിരുന്നു.

അന്നു വൈകുന്നേരം കുറുപ്പ്, കുട നിവർത്തി പിൻഭാഗം മറച്ചുപിടിച്ച് കുരുടൻ മുരുകന്റെ മുമ്പിൽ പതുങ്ങിയിരുന്ന്, ഒന്നു ചുമച്ചു മെല്ലെ പറഞ്ഞു. “ഒരു രണ്ടുറുപ്പിക വേണം.” സ്വരം കേട്ടമാത്രയിൽ മുരുകന്ന് ആളെ മനസ്സി ലായി. സംശയം തീർക്കാൻ ഒന്നു മണത്തു നോക്കുകയും ചെയ്തു.

പേപ്പർമാഷ്ട്ടറല്ലേ 

ഊം-രണ്ടുറുപ്പിക. മതി വരുന്ന ശനിയാഴ്ചത്തെ അവധിക്ക്,

“തരാലോ- മുരുകൻ വാതുറന്ന് ഒന്നിളിച്ചു. പിന്നെ കഴുത്തു മുന്നോട്ടു നീട്ടി മെല്ലെ ഉപദേശിച്ചു: “മടക്കത്തിൽ വന്നോളി ശരിപ്പെടുത്തിവയ്ക്കാം. കുറുപ്പ് എഴുന്നേറ്റ് നടന്നു. കുറുപ്പിന്ന് എങ്ങും പോകാനില്ലായിരുന്നു. അയാൾ ഓരോന്ന് ആലോചിച്ചുകൊണ്ട് സ്കൂളിന്റെ മൂലയിലേക്ക് നടന്നു. അപ്പോൾ അതാ എതിരെ വരുന്നു, കക്ഷത്തിൽ വെള്ളക്കുടയുമായി മുണ്ടിന്റെ അറ്റം പൊക്കിപ്പിടിച്ചുകൊണ്ട് വെളിച്ചപ്പാടു കുട്ടൻ നായർ. കുറുപ്പ് കുട്ടൻ നായരോടു രണ്ടുറുപ്പിക കടം വാങ്ങിയത് ഇനിയും കൊടുത്തിട്ടില്ല. ഒരു മാസം മുമ്പു വാങ്ങിയതാണ്.

കുട്ടൻ നായർ അടുത്തെത്തി. കക്ഷത്തിലെ കുടയും മുണ്ടിന്റെ കോന്തല പിടുത്തവും വിടാതെ രണ്ടു കൈയും പൊക്കി ആംഗ്യം കാട്ടിക്കൊണ്ട് കുട്ടൻ നായർ ചോദിച്ചു. “എവിടെ കുറുപ്പ്, എന്റെ പണം? കുറുപ്പ് ജാള്യതയോടെ ശൃംഗാരമട്ടിൽ ഒന്നു ചിരിച്ചു. തലചൊറിഞ്ഞു

കൊണ്ടു പറഞ്ഞു

“വരുന്ന ശനിയാഴ്ച തീർച്ചയായും കൊണ്ടെന്നുതരാം.”

“ഹും--ശനിയാഴ്ച എത്ര ശനിയാഴ്ച അങ്ങനെ കഴിഞ്ഞു. അങ്ങനെ പിറുപിറുത്തുകൊണ്ട് കുട്ടൻ നായർ തലയും ചെരിച്ചു നടന്നു. അയാൾ മുന്നോട്ടു നീങ്ങിയപ്പോൾ കുറുപ്പ് ആശ്വാസത്തോടെ ഒരു നെടുവീർപ്പയച്ചു.

ആ കുട്ടൻ നായർ ഒരു വല്ലാത്ത മട്ടുകാരനാണ്. വായിൽ തോന്നിയതു പറയും.

അത് ആ കുരുടന്റെ മുമ്പിൽ വച്ചായിരുന്നെങ്കിൽ... പെട്ടെന്ന് കുട്ടൻ നായർ തിരിഞ്ഞ്, കുറുപ്പിന്റെ അടുക്കലേക്കുതന്നെ വന്നു. കുറുപ്പിന്റെ മുഖം വിളറിപ്പോയി.

“കുറുപ്പേ ഒരു ചുരുട്ടു നോക്കട്ടെ. കുട്ടൻ നായർ ചിരിച്ചുകൊണ്ടു ചോദിച്ചു: "വല്ലാത്ത ശീതം കുറുപ്പ് കീശയിൽ നിന്ന് ഒരു ചുരുട്ടെടുത്ത് കുട്ടൻ നായർക്കു കൊടുത്തു.

കുട്ടൻ നായർ അതും വാങ്ങി നടന്നു. തന്റെ കൈയിലെ അവസാനത്തെ ചുരുട്ടും തട്ടിക്കൊണ്ടുപോയ കുട്ടൻ നായരെ കുറുപ്പു തെല്ലൊരു ജാള്യത യോടെ നോക്കിനിന്നു. കുട്ടൻ നായരുടെ മട്ടും മാതിരിയും കുറുപ്പിനു നല്ല പോലെ അറിയാം. അയാൾക്കു ചില നേരവും നെറിയുമൊക്കെയുണ്ട്. പെട്ടെ ന്നായിരിക്കും മൂപ്പരുടെ ഭാവപ്പകർച്ച. തെളിഞ്ഞ മട്ടാണെങ്കിൽ തങ്ങിനിന്ന് ആരോടും ലോഗ്യം പറയും. അപ്പോൾ തന്റെ പഴയ കടക്കാരാണെങ്കിൽ പ്പോലും ചിലപ്പോൾ അവർ ആവശ്യപ്പെടാതെതന്നെ വീണ്ടും പണം കൊടു ത്തുവെന്നും വരാം, ഇളിഞ്ഞ മട്ടാണെങ്കിൽ ഉടൻ അകന്നു മാറിക്കൊള്ളു കയാണു നല്ലത്. തുറന്ന തെരുവിൽ വച്ചും അയാൾ പുളിച്ച് ചീത്ത വിളിച്ചു പറയും. കാവിലെ ഭഗവതിയെപ്പോലും പുലഭ്യം വിളിച്ചു പറഞ്ഞു കാർക്കിച്ചു തുപ്പി തിരിഞ്ഞുനടക്കുന്ന ആസാമിയാണയാൾ.

കാതിൽ കടുക്കനും, മൂർദ്ധാവിൽ ഒരുനുള്ളു കുടുമയും കക്ഷത്തിൽ നരച്ച ശീലക്കുടയുമായി, കുപ്പായമിടാതെ നടക്കുന്ന കുട്ടൻ നായർ ഒരു പഴയ മട്ടുകാരനാണ്. ചകിരിപ്പ് പാറിക്കൂടിയപോലെ നരച്ച രോമങ്ങൾ നിറഞ്ഞ അയാളുടെ നെഞ്ഞത്ത്, ഇടത്തേ മുലയുടെ അടുത്തായി കാരപ്പംപോലത്തെ ഒരു മുഴയുണ്ട്. എന്തെങ്കിലും കാര്യമായി ചിന്തിക്കണമെങ്കിൽ മൂപ്പർക്ക് ആ മുഴ തടവിക്കൊണ്ടിരിക്കണം. കുട്ടൻ നായർ പണ്ട്, കാവിലെ പേരെടുത്തൊരു വെളിച്ചപ്പാടായിരുന്നു. ഇപ്പോൾ വെളിച്ചപ്പെടാറില്ല. എങ്കിലും വെളിച്ചപ്പാടു കുട്ടൻ നായർ എന്ന പേർ സ്ഥിരപ്പെട്ടുപോയി. തോട്ടരികിൽ ചകിരി പിരിപ്പി ക്കുന്ന ഏർപ്പാട് തുടങ്ങിയിട്ട് മൂന്നുനാലു കൊല്ലമായി. നല്ല സമ്പാദ്യമുണ്ട്. പണം പലിശയ്ക്കു കൊടുക്കുന്നുണ്ട്. മകൻ മിലിട്രിയിലാണ്. അവൻ മാസം തോറും പണം അയച്ചുകൊടുക്കും. ഭാര്യയില്ല. ഒരു മൂത്ത സഹോദരി മാത്രമേ യുള്ളൂ. അവർക്ക് കണ്ണിന്നും കാഴ്ചയില്ല. വയലിന്റെ അക്കരെയുള്ള കുന്നിന്റെ ചെരിവിലാണ് കുട്ടൻ നായരുടെ വീട്. രാവിലെ വീട്ടിൽനിന്ന് ഇറങ്ങും. നേരെ തോട്ടരികിലെ തന്റെ ചൂടിപിരി ഷെഡ്ഡിലേക്ക്. അവിടെ പല പ്രായക്കാരും ജാതിക്കാരുമായ പത്തുപതിനാറു പെണ്ണുങ്ങൾ ചൂടി പിരിക്കാനുണ്ടാകും.

കാലും നീട്ടിയിരുന്നു ചൂടിപ്പിരിക്കുന്ന ആ ചടുലാക്ഷികളെ വീക്ഷിച്ചുകൊണ്ട് ചൂടിക്കെട്ടുകൾ അട്ടിക്കിട്ട ഒരു തിണ്ണയിൽ, പണപ്പെട്ടിയിൽ കൈ മടക്കി കുത്തി മുഖവും താങ്ങി അനന്തശയനം ചെയ്യുന്ന മഹാവിഷ്ണുവിന്റെ മട്ടിൽ കുട്ടൻ നായർ അങ്ങനെ കിടക്കും. സന്ധ്യയ്ക്ക് പെണ്ണുങ്ങൾക്കെല്ലാ എടുത്ത പണിക്കു കൂലി കണക്കാക്കിക്കൊടുത്ത് അവരെ പറഞ്ഞയച്ച് ഷെഡ്ഡ് പുട്ടി, തന്റെ വെള്ളത്തുണിശ്ശീലക്കുടയും കക്ഷത്തിൽ തിരുകി ഉടുത്ത മറ്റുമുണ്ടിന്റെ രണ്ടു താഴ്ക്കോന്തലയും പൊക്കിപ്പിടിച്ചുകൊണ്ട് കുട്ടൻ നായർ സായാഹ്ന സർക്കീട്ടിന്നിറങ്ങും. പണം കടംവാങ്ങിയ കക്ഷി കാഴ്ച തേടിയാണു പോക്ക്. ചായയും, ചിലപ്പോൾ ഊണും കക്ഷികളുടെയടു കൽനിന്നു തരമാക്കും. പിന്നത്തെ പോക്കു ചില സ്വകാര്യവീടുകളിലേക്ക യിരിക്കും-റാക്കു കുടിക്കാൻ. ആ പരിപാടി കഴിഞ്ഞാൽ കുട്ടൻ നായരുടെ മട്ടുമാറും-പാട്ടു തുടങ്ങുകയായി. വടക്കൻ പാട്ടാണ് മൂപ്പരുടെ ഇഷ്ടംപോരാ

നേരിട്ടു വെട്ടി മരിച്ചതെങ്കിൽ നാട്ടേക്കു നല്ലൊരു മാനംതന്നെ വീരാളിപ്പട്ടു വിതാനത്തോടെ ആർത്തുവിളിച്ചു ഞാൻ കൊണ്ടുപോരും. അങ്ങനെ നീട്ടിവലിച്ചു പാടിക്കൊണ്ട്, ഇടതുകക്ഷത്തിൽ കുടയും വലതു

കൈയിൽ കത്തിച്ചുപിടിച്ച വലിയൊരു ഓലച്ചൂട്ടുമായി, ചൂട്ടുവീശി ആടിക്കു ത്തുകൊണ്ട് കുട്ടൻ നായർ വയൽ വരമ്പിലൂടെ നീങ്ങുന്നുണ്ടാകും---ാത്രി പതിനൊന്നു പന്ത്രണ്ടുമണി സമയത്ത്, വയലും കടന്ന് അയാൾ ഭഗവതിക്കാ വിന്റെ നടയിലെത്തും. അവിടെ തങ്ങിനിന്ന് അയാൾ പ്രാർത്ഥിക്കും: “അമ്മേ, ഭഗവതീ, അടിയന്റെ സമസ്താപരാധങ്ങളും പൊറുക്കേണമേ ജഗദംബികേ, ശരണാഗതവത്സല, അമ്മയല്ലാതെ ഇഹലോകത്ത് അടിയന്ന് ആശ്രയ മില്ലേ അമ്മ അടിയന്റെ അപരാധങ്ങൾ പൊറുക്കുകയില്ലേ?” കുട്ടൻ നായർ കുറെനേരം കണ്ണടച്ചു നില്ക്കും. പിന്നെ പെട്ടെന്നു ഭാവം മാറും. വായിലെ പ്ലേറ്റ് മാറ്റിവയ്ക്കും. “ഇതൊക്കെ പറഞ്ഞിട്ടും കേൾക്കുന്നില്ലെങ്കിൽ, “എടീ കൂത്തിച്ചീ, എനിക്കു പുല്ലാണ്. തുടർന്നുള്ള പുലയാട്ടു സാഹിത്യം പറയാൻ കൊള്ളില്ല. അത് ഒരു പത്തു മിനിറ്റുനേരം തുടർന്നു കേൾക്കാം. പിന്നെ കാർക്കിച്ചൊരു തുപ്പും തുപ്പി കുട്ടൻ നായർ തിരിഞ്ഞുനടക്കും. അപ്പോൾ കൈയിലെ ചൂട്ടിന്റെ കഥ കഴിഞ്ഞിരിക്കും. ചുട്ടു കുറേനേരം ഇടത്തും വലത്തും ആഞ്ഞുവീശി നോക്കും. ഊതിനോക്കും, ചൂട്ടു പത്തുമണക്കുന്നു. ണ്ടാകും. കുറ്റിരുട്ട്, അടുത്തു സർപ്പക്കാവാണ്. കുട്ടൻ നായർ ഉറക്കെ നിലവി

ളിക്കും. “അമ്മേ ഭഗവതീ, അടിയന്റെ സമസ്താപരാധങ്ങളും... കുട്ടൻ നായരുടെ കരച്ചിൽ വളരെനേരം കേൾക്കാം. പലപ്പോഴും ആ സന്ദർഭത്തിൽ അയാളെ രക്ഷിക്കുക ഓമഞ്ചിയായിരിക്കും. തന്റെ പച്ചില സംഭരണം, ഹോട്ടൽ സാപ്പാട്, കടപ്പുറം കാറ്റ് തുടങ്ങിയ പതിവു പരിപാടികൾ കഴിഞ്ഞ് ഓമഞ്ചി വീട്ടിലേക്കു മടങ്ങുന്നത്. അന്നേരത്തായിരിക്കും.

കുട്ടൻ നായരെപ്പറ്റി അങ്ങനെ പലതും ഓർത്ത്, അങ്ങുമിങ്ങും ചുറ്റി ത്തിരിഞ്ഞുകൊണ്ട് കുറുപ്പ് അരമണിക്കൂർ കഴിച്ചുകൂട്ടി, വീണ്ടും മുരുകന്റെ മുമ്പിൽ ഹാജർ കൊടുത്തു. കുടകൊണ്ടു ദേഹം മറച്ചുപിടിച്ചു കൂനിക്കൂനിയി രുന്നു കുറുപ്പു മെല്ലെ പറഞ്ഞു: “വേഗമിങ്ങടുക്ക് രണ്ടുറുപ്പിക
മുരുകൻ മുമ്പിലിരിക്കുന്ന മനുഷ്യനെ ഒന്നു നാറ്റിനോക്കി. വിശ്വാസ മായി. പിന്നെ മെല്ലെ, മടിയിൽ എടുത്തു തിരുകിവച്ച് രണ്ട് ഒറ്റയുറുപ്പിക നാണ്യമെടുത്തു മുറുകെപ്പിടിച്ച് കുറുപ്പിന്റെ നേർക്കു നീട്ടി. ഉറുപ്പിക വാങ്ങി, ഒന്നു നോക്കി, കാക്കി ട്രൗസറിന്റെ കീശയിലിട്ടു കുറുപ്പ് എണീറ്റ് ഇടവും വലവും നോക്കാതെ ഒരു നടത്തം വച്ചുകൊടുത്തു. അപ്പോൾ, നിങ്ങളെ പോലെ മുഖം കണ്ടു ചോദിക്കാൻ.. എന്ന മുരുകന്റെ ദീനാലാപത്തിനിട യിൽ പേപ്പർ ബോയി ബാലന്റെ സ്വരം ഉച്ചത്തിൽ ഇങ്ങനെ കേട്ടു: "ആലപ്പുഴ യിൽ ബോട്ടപകടം. പതിമൂന്നാളുകൾ മുങ്ങിമരിച്ചു പേപ്പർ അരയണ്
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക