സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക്കാർ തീൻ കഴിഞ്ഞു പുഴക്കരയിലെ ഒരു മരച്ചുവട്ടിൽ
ഇട്ടേച്ചുപോയ ഇലകളും കടലാസ്സുകളും പഴത്തോടുകളും നാരങ്ങാത്തൊലി കളും മാത്രമേ അവന്നു കാണാൻ കഴിഞ്ഞുള്ളൂ. സിനിമാതാരങ്ങളും പരിവാ രങ്ങളും അങ്ങു ദൂരെ കിഴക്കൻ കാടുകൾ കയറിക്കഴിഞ്ഞിരുന്നു. കറുപ്പൻ കൈയിൽ ബാക്കിയുണ്ടായിരുന്ന നാലണയ്ക്ക് അവിലും ചക്കരയും വാങ്ങി തിന്ന്, കുറച്ചു പച്ചവെള്ളവും കുടിച്ച് പട്ടണത്തിലേക്കുള്ള അഞ്ചുനാഴിക കുത്തനെ നടന്നു. പട്ടണത്തിലെത്തിയപ്പോൾ വമ്പൻ നായാടിയെക്കണ്ടു. നായാടി അവന്നു മമ്മുക്കയുടെ ഹോട്ടലിൽനിന്നു വയറു നിറയെ ചോറു വാങ്ങിക്കൊടുത്തു. വയറിളക്കാൻ ഒരു വിസി ഗുളികയും. വിരേചന ഗുളി കയും വയറ്റിലാക്കി ഒരു ബീഡിയും വലിച്ചുകൊണ്ട് കറുപ്പൻ പെരുമാൾച്ചേരി യുടെ പീടികക്കോലായിൽ, ഒരു സിനിമാ പ്രൊഡ്യൂസർ - ഡയറക്ടറുടെ മട്ടിൽ സിനിമയെപ്പറ്റി ഓരോന്നു ചിന്തിച്ചുകൊണ്ടു മലർന്നുകിടക്കുമ്പോഴാണ് മനാണ്ടിപ്പറങ്ങോടനും ഇറച്ചിക്കണ്ടം മൊയ്തീനും കൂടി അവനെ അന്വേഷിച്ചു വന്ന്, പെരിക്കാലൻ അന്തു കരിങ്കാലിയായിത്തീർന്ന ഭയങ്കര വാർത്ത അവനെ അറിയിച്ചത്. കറുപ്പന് ആദ്യം അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. മൂന്നു നാലു ദിവസമായിട്ട് അന്തുവിനെ തെരുവിലങ്ങും തീരെ കണ്ടിരുന്നില്ല എന്ന വസ്തുതയും കറുപ്പൻ ഓർത്തു.
“ആ ഹൈവാൻ ഇപ്പം എവടെണ്ട്?" കറുപ്പൻ എണീറ്റിരുന്ന് ചകിരി പ്പുപോലത്തെ തലമുടി പിറകോട്ടു തട്ടിമാറ്റി ചുവന്ന ഉറുമാൽകൊണ്ടു നെറ്റി യിലൂടെ ഒരു കെട്ടും പാസ്സാക്കിക്കൊണ്ടു ചോദിച്ചു.
“ബലക്കം സലൂണിന്റെ മൂലേല് ഒളിച്ചു കുത്തിരിക്യാ. പറങ്ങോടൻ പറഞ്ഞു.
കറുപ്പൻ റോട്ടിലിറങ്ങി നടന്നു. മമ്മതിനെയും തത്തയൻ ചന്തു വിനേയും തിരഞ്ഞുപിടിച്ചു വെൽക്കം സലൂണിലേക്കു കൂട്ടിക്കൊണ്ടുവരാൻ ഇറച്ചിക്കണ്ടം മൊയ്തീനെ ശട്ടം ചെയ്ത സാൻഡോ കറുപ്പൻ പറങ്ങോട നെയും കൂട്ടി തങ്കരാജുവിന്റെ നാക്കടയിലേക്കു നടന്നു. കറുപ്പൻ, അന്ത വിനെ അടിമുതൽ മുടിവരെ ഒന്നുഴിഞ്ഞു നോക്കി. അനുവിന്റെ ചെറിയ കുഴിഞ്ഞ മിഴികളിൽ ലജ്ജയുടെ നേരിയ പാടമൂടിയ ഒരു പേടി ഉറഞ്ഞു കൂടി വരുന്നുണ്ടായിരുന്നു. അന്തുവിന്റെ പുതിയ കൗബോയി വേഷം കണ്ട് കറുപ്പൻ ഉള്ളാലെ അസൂയപ്പെട്ടു. അങ്ങനത്തെ ഒരുടുപ്പിട്ട് അങ്ങാടിയിലൂടെ ഒന്നു ഞെളിഞ്ഞു നടക്കാൻ കറുപ്പൻ പലപ്പോഴും ദിവാസ്വപ്നം കണ്ടിട്ടുണ്ട്. അതെല്ലാം മനസ്സിലൊതുക്കി അവൻ അനുവിനോട് ഉറക്കെ ചോദിച്ചു:
“എവടന്നു കിട്ടു കോളാണെടാ ഇതെക്കെ തനിക്കു പണം കിട്ടിയതെങ്ങനെയാണെന്നു പെട്ടെന്നങ്ങു പറഞ്ഞാൽ കറുപ്പനും കൂട്ടുകാരും അതു വിശ്വസിക്കയില്ലെന്നുറപ്പുണ്ടായിരുന്നതിനാൽ അനു ആ ചരിത്രം ആദ്യം തല വിസ്തരിച്ചു കേൾപ്പിച്ചു. അവൻ പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അവനും തത്തയൻ ചന്തുവും വിക്കി നാരായണനും കിടന്നുറങ്ങിയൽ വടക്കോട്ടി സായ്പിന്റെ തുണി ഷാപ്പിന്റെ വരാന്തയിലായിരുന്നു. രാത്രി കുറേച്ചെന്നപ്പോൾ വീക്കൻ നാണു വിന്ന് ആന്ത്രവായുവിന്റെ വയറ്റിൽ വേദന തുടങ്ങി. ചകിരിത്തിയിട്ടു കാച്ചി ഉഴിഞ്ഞുകൊടുത്തു. പിന്നെ എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. പിറ്റേന്നു രാവിലെ എണീറ്റ് ടൗൺ ബാങ്കിലേക്ക് (പബ്ലിക് സ്) പോകാൻ ഒരു
ബീഡിവലിക്കാൻ തപ്പിയപ്പോൾ ഹാഫ് ട്രൗസറിന്റെ കീശയിൽ കിടക്കുന്നു. ഒരു കനത്ത ലക്കോട്ട്. ആ മഞ്ഞ ലക്കോട്ട് പൊളിച്ചുനോക്കിയപ്പോൾ, “ന്റെ റബ്ബ് നോട്ടാണ്. ഒരുകെട്ടു നോട്ട് പുത്യ നോട്ട് അച്ചടിസി മണക്കുന്ന നോട്ട് എണ്ണിനോക്കിപ്പം ഇരുപത്തഞ്ച് ഒക്കെ ഒറ്റ ഉറുപ്യ നോട്ടാണ്...
കറുപ്പൻ തെളിഞ്ഞിരുന്ന ഒരു ചിരി ചിരിച്ചു. അരിമിറ്റേഷൻ പിരിയു യിരുന്നു. തമിഴ് സിനിമയിലെ വില്ലന്റെ വികൃതിച്ചിരി: “എടാ, പട്ടിൽച്ചായം കൂട്ടാനുള്ള പൊള്ള് കറുപ്പനോടു ചെലവാക്കണ്ട. കറുപ്പേല് നോട്ട് പറന്നു വീണ്! അല്ലാ ഉദ്ദീന്റെ അമിതവിളക്കൊന്നും നിനക്കു കിട്ടിയിട്ടില്ലല്ലോ, നോട്ട് വരുത്താൻ... നോ പടം എവിടന്നു കട്ടതാണ്? ഏതു സേട്ടു പണപ്പെട്ടന്ന്...."
“അള്ളാൻ ഞാൻ കട്ടതും പിടിച്ചുപറിച്ചതും ഒന്നല്ല, കറുപ്പോ അന്തു നെഞ്ഞിൽ കൈ വെച്ചുകൊണ്ടു പറഞ്ഞു: “ന്റെ കാല് ആരോ കൊണ്ടിട്ടതാ
“ഏൽ ചൈത്താനാടാ ന്റെ കാപ്പേരി നോട്ട് കൊണ്ടിടുന്നു?” കറുപ്പൻ നെറ്റിയിൽ അഴഞ്ഞുതുടങ്ങുന്ന ഉറുമാൽക്കെട്ട് ഒന്നു നേരെയാക്കി ഊര കൈയും കൊടുത്ത് തനി വില്ലന്റെ പോസിൽ നിന്ന് പൊള്ള് പറന്നെന്നു ഒരു താപ്പ്
“ഓ കടപ്പുറത്തിന്ന് അറബി കൊടുത്തതാരിക്കും.” അപ്പോൾ അവിടെ യെത്തിയ ഇറച്ചിക്കണ്ടം മൊയ്തീനാണ് അതു പറഞ്ഞത്. (തത്തക്കൈയനെ കണ്ടുകിട്ടിയിരുന്നില്ല. അവൻ വള്ളിത്തിരുമണം' സിനിമ കാണാൻ പോയ തായിരിക്കും.) മൊയ്തീന്റെ വാദവും കറുപ്പന്നു സ്വീകാര്യമായിത്തോന്നി യില്ല. അറബികൾ ചിലപ്പോൾ പിളർക്കു പണം കൊടുക്കാറുണ്ട്. അതു വേറെ ആവശ്യത്തിന്നാണ്. നാടുവിട്ടു പോയ പൂച്ചക്കണ്ണൻ അത്യമാണോ അബുവിന്നോ തത്തക്കെയൻ ചന്തുവിന്നുതന്നെയുമോ അറബി നോട്ടു കൊടുത്തുവെന്നു പറഞ്ഞാൽ വിശ്വസിക്കാം. എന്നാൽ കാട്ടറബിയും കൂടി തിരിഞ്ഞു നോക്കാത്ത ഒരു കരിംകുരങ്ങായ പെരിക്കാലൻ അനുവിന്ന് അങ്ങനെ ഉറുപ്പിക കിട്ടിയെന്നു പറഞ്ഞാലോ? അതും ഇരുപത്തഞ്ചു
ആ നിശ്ശബ്ദതയെ ഭജിച്ചുകൊണ്ട് അന്നു പറഞ്ഞു: “കറപ്പേട്ടാ, പൂച്ചക്കണ്ണൻ അത്യമാണ് അങ്ങനെ നോട്ടു കിട്ടീട്ടാണ് ഓൻ നാടുവിട്ടത്. വേറേം ചിലർക്കും അങ്ങനെ നോട്ടു കിട്ടിക്കിന്നാണു കേക്കണത്. പള്ള കടിച്ചു പാട്ടുപാടി ബജാറില് നടന്ന മുസ്തഫക്കും ഒരു കെട്ടു നോട്ടു കിട്ടികണത്രെ അന്തു പറഞ്ഞതു വാസ്തവമായിരിക്കുമോ എന്നു കറുപ്പനു തോന്നി തുടങ്ങി. അന്തു കളവുപറയാറില്ല. കട്ടതാണെങ്കിൽക്കൂടി അവൻ നേരു പറയും. പിന്നെ മുസ്തഫ പുതിയ നോട്ടു മാറിയതിന്ന് കറുപ്പൻ തന്നെ ദൃക്സാ ക്ഷിയാണ്. “അന്തിപ്പാതിരാക്ക് പിള്ളരെ കീസേല് നോട്ടുകെട്ട് കൊണ്ടിട ഈ ചൈത്താൻ ആരാണപ്പാ
“ന്നിട്ട് നോട്ടുകെട്ട് കിട്ടിപ്പം എന്ത് വിചാരിച്ച് കറുപ്പൻ അനുവിന്റെ അദ്ഭുതകഥ തുടർന്നു കേൾക്കാൻ ആഗ്രഹിച്ചുകൊണ്ടു ചോദിച്ചു. “കാവ് കാങ്ങാണ് വിശാരിച്ചു. ചെലപ്പം ഒറങ്ങുമ്പോ കാവി കാങ്ങാറില്ലേ? പുയില് മാന്ത്യം ഒരു കാലുറുപ്യ കെടക്ക് പിന്യം
മാന്തിനോപ്പം ശരവരിശം കാലുറുതന്നെ. അങ്ങനെ അട്ടി അട്ടി ആയിട്ട് അത് പോലെ നോട്ടിന്റെ അട്ടികാവ് കാങ്ങാണെന്ന് വിശാരിച്ചു. കൊറച്ച് കയിഞ്ഞപ്പം കാവല്ലെന്ന് തിരിഞ്ഞു. നോട്ട്കെട്ട് ഒന്നുകൂടി നോക്കി. അസ്സല് നോട്ടുതന്നെ. ആരെങ്കിലും കണ്ടോ? ആ നെരത്തിലേക്കു നോക്കി. നെരത്ത് ഒരു ചിവീം ല്യ. നാണം തത്തക്കയ്യനം ഒന്നു നോക്കി. രണ്ടാള്ക്കും നല്ല ഒറക്കാ. നോട്ടുംകെട്ട് വെക്കം കാട്ടേത്തന്നെ ആക്കി നെര്ലെറങ്ങി. പിന്നെ തൊടങ്ങി ബേജാറ്. ഇപ്പണംകൊണ്ടത് ശെയ്യും? നാട് ബിട്ട് പോകണെന്നാണ് ആദ്യം മനസ്സാന്നത്. പിന്നെ അത് പുത്തി മോസാണെന്നും തോന്നി. കൈയിലെ കായും പുത്തനും കലാസ്സായപ്പിന്നെ എന്തു കാട്ടും? കറപ്പേട്ടനേം പറങ്ങോടനം മമ്മതിനേം മൊയ്തീനേം ഒക്കെ പിരിഞ്ഞു പോണല്ലോന്ന് ഓർത്തപ്പം കരച്ചിലും വന്നു. ഇരു ബിട്ടു പോയിട്ടുള്ള കളി ബേണ്ട മോനേ എന്ന് മനസ്സിപ്പറഞ്ഞു. പിന്നെ ഇപ്പണംകൊണ്ടെന്ദു ചെയ്യും അനുവിന്റെ സ്വരം താഴ്ന്നു. ഒപരാധിയെപ്പോലെ അവൻ തുടർന്നു. “ഇങ്ങനത്തൊരു റൗസറും രണ്ടു കാപ്പം, പട്ടം, കോളറും കാതും എമ്പാടും ചിപ്പിക്കുടുക്കും പിടിപ്പിച്ച് ഇങ്ങനത്തൊരു കാക്കി സർട്ടും ഇട്ട്, കൗത്തിലൊരു ശോന്ന പട്ടുറുമാലും കെട്ടി നടക്കാൻ അനു പുതിവച്ചിട്ട് എത്ര കാലാ
“അപ്പം എടാ അന്തു, നിയിപ്പാക്കെ കുപ്പായം തുന്നിക്കാൻ ചെല
വാക്കി, ഇല്ലേ?" കറുപ്പൻ അക്ഷമയോടെ അരിശം ചൊടിച്ചു ചോദിച്ചു.
ഇല്ല കുറുപേട്ടാ കുപ്പായതിനൊക്കെക്കൂടി പന്തിരണ്ടുമുക്കാൽഉറുപ്യ
ആയി കുടുക്ക് മേങ്ങാൻ ആണ് ബോം-ഇതാ പത്തുറുപ്യ ബേ ത്തന്നെ വെച്ചിട്ടുണ്ട്.” അന്ത കാക്കി ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഒരു ലക്കോട്ടു പുറത്തെടുത്തു തുറന്നുകാട്ടി. പിന്നെ പുതിയ ഒറ്റ ഉറുപ്പിക നോട്ടു കാർ പണം എണ്ണിക്കാണിച്ചു കൊടുത്തു.
കറുപ്പനും മൊയ്തീനും അനുവിന്റെ കൈയിലെ ഓരോ പുത്തൻനോട്ടു വാങ്ങി വിരലുകൊണ്ടൊന്നു തലോടി പിന്നെ മണത്തുനോക്കി. കറുപ്പൻ ഒരു ബാങ്ക് കാഷ്യറുടെ സൂക്ഷികതയോടെ നാട്ടിലെ വാട്ടർമാർക്കു വെളിച്ചത്തു കാട്ടി പരിശോധിച്ചുനോക്കി. അസ്സല് നോട്ട് എന്നൊരഭിപ്രായവും പാസ്സാക്കി.
“ഇപ്പത്തുറുപ്യ ഞമ്മക്കെല്ലാരിക്കും കൂടി സപ്പറാക്കാനാണ്. ഇപ്പത്തന്നെ കണ്ണൻ ബ്ളോഗ് മാട്ടിപ്പോയി, കോയിപ്രദ്യാനം, പൊറോട്ടേം, കരളും കറുപ്പൻ അനുവിനെ വിലക്കിക്കൊണ്ടു നിരാശയോടെ ഒന്നു ചിരിച്ചു. “ഇന്നു വേണ്ട അന്നു സപ്പ്. മറ്റന്നാളാക്കാം. ഇന്നു ഞാൻ നായാടി ഒരു വിസ്പി അടിച്ചിട്ടുണ്ട്. മൂപ്പരുടെ
മൊയ്തീന്നും പറങ്ങോടന്നും വലിയ ഇച്ഛാഭംഗമുണ്ടായി. മറ്റന്നാൾ വരെ സഹിച്ചിരിക്കണ്ടേ? പറങ്ങോടൻ വമ്പൻ നായാടിയെയും അയാളുടെ ഒലക്ക ലെ കുളികയെയും ശപിച്ചു. കറുപ്പനും പറങ്ങോടനും അവിടെ നിന്നിറ ങ്ങിയപ്പോൾ അന്തു പറഞ്ഞു: “കറുപ്പേട്ടാ, ഞാനും ബരാം ചെട്ട്യാരെ കോലാ ൽ കെടക്കാൻ.
അന്തു പറഞ്ഞതു ബുദ്ധിപൂർവ്വകമായിട്ടുണ്ടെന്നു കറുപ്പന്നും തോന്നി. അന്തുവിന്റെ കീശയിൽ പണമുണ്ട്. വല്ലവരും രാത്രിയിൽ അത് അടിച്ച ടുത്തുകളഞ്ഞാലോ?
വെക്കം സമുന്നിൽനിന്ന് അഞ്ചുപേരും ഇറങ്ങി. മമ്മുക്കയുടെ ഹോട്ട ലിന്റെ മുമ്പിലെത്തിയപ്പോൾ അന്തു അവരെ ചായകുടിക്കാൻ ക്ഷണിച്ചു. പറങ്ങോടനും മൊയ്തീനും മമ്മതും അന്തവും ഓരോ ആപ്പും' 'മുക്കിപ്പോ മിയും വാങ്ങി. സാൻഡോ ഒരാപ്പ് മാത്രം കുടിച്ചു. വയറ്റിൽ വിസിയു
അന്നു രാത്രി സമയം രണ്ടുമണി കഴിഞ്ഞുകാണും. പെരുമാൾച്ചട്ടിയുടെ പീടികക്കോലായിൽ കിടക്കുന്ന കറുപ്പന്നു തീരെ ഉറക്കം വന്നില്ല. സിനിമയെ പറ്റിത്തന്നെയായിരുന്നു അവന്റെ ചിന്ത. സിനിമയിൽ ഒന്നഭിനയിക്കാൻ ക ഞ്ഞില്ലെങ്കിൽ പോട്ടെ; ഒരു പടം ഷൂട്ട് ചെയ്യുന്നത് ഒന്നു കണ്ടാൽ മതിയാ യിരുന്നു. രാവിലെ പറ്റിയ ബ്ലീച്ച് ഓർത്ത് അവൻ തന്നെത്താൻ ശപിച്ചു. ആ സിനിമക്കമ്പനിക്കാർ ഇപ്പോൾ കാട്ടിൽ കിടന്നുറങ്ങുകയായിരിക്കും. സിനിമാ ഷ്ടാറുകളുടെ തോട്ടിവേലക്കാരനായിച്ചേരാനെങ്കിലും ഭാഗ്യമുണ്ടാകുമോ ഈ കറുപ്പ്
പെട്ടെന്ന് അവന്നു തോന്നി അന്തു കിടക്കുന്ന മൂലയിൽ എന്തോ അന ക്കുന്നപോലെ സൂക്ഷിച്ചു നോക്കി. അന്തു മെല്ലെ എഴുന്നേറ്റു നില്ക്കുക യാണ്. കറുപ്പന്നു പല സംശയങ്ങളും ഉദിച്ചു. അന്നു ആ കോലായിൽ കിടക്കുന്നവരെയെല്ലാം സൂത്രത്തിൽ നോക്കുന്നുണ്ട്. ഉറങ്ങിയോ എന്നു പരിശോധിക്കുകയായിരിക്കും. കറുപ്പൻ അനങ്ങാതെ കിടന്നു, പുതച്ച ഉ മുണ്ടിന്നിടയിലുടെ അന്തുവിന്റെ ചലനങ്ങളെ വിടാതെ വീക്ഷിച്ചുകൊണ്ടു തന്നെ.
എല്ലാം ദം എന്നു നോക്കി മനസ്സിലാക്കിയതിന്നുശേഷം അന്തു തെരു വിന്റെ മൂലയിലേക്ക് ഇറങ്ങിനിന്നു. തന്റെ ആ കൗബോയ് വേഷത്തിൽ ത്തന്നെയാണ്.
പിന്നീടു കണ്ട കാഴ്ച കറുപ്പനെ ആദ്യം അത്ഭുതപ്പെടുത്തുകയും പിന്നെ ചിരിപ്പിക്കുകയും ചെയ്തു. അന്തു രണ്ടു കൈയും മുന്നോട്ടുനീട്ടി തമ്മിൽ കോർത്തുപിടിച്ച് ചാടിച്ചാടിക്കൊണ്ട് ഒരു പോക്ക്, തെരുവിന്റെ തെക്കേ അറ്റത്തേക്ക്. കുതിരസ്സവാരിയാണെന്നു കുറുപ്പന്ന് ഉടൻ മനസ്സിലായി ആ കൗബോയിയുടെ കാലുകൾക്കിടയിൽ അപകടം പിടിച്ചൊരു കുതിരയുണ്ട്. എന്നും മനസ്സിലാക്കിക്കൊള്ളണം..... കൗബോയും കുതിരയും അതാ മടങ്ങി വരുന്നു. കുതിരയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതു ശിരസ്സു കുതറിത്തെ റിപ്പിച്ച് ചാടുകയും രണ്ടുകാലിൽ വായുവിൽ നൃത്തം വയ്ക്കുകയും ചെയ്യു ന്നുണ്ട്. (അനുവിന്റെ ഭൂജങ്ങളും നടത്തും കഴുത്തും ഉലഞ്ഞു കുത്തുന്ന ഉഗചേഷ്ടകളിൽനിന്നൂഹിക്കാം കുതിരയുടെ പോക്കിരിത്തം)...ഒടുവിൽ ആ വീരസാഹസികനായ കൗബോയ് ആ കുരുത്തംകെട്ട കുതിരയെ അടക്കി നിർത്തുക തന്നെ ചെയ്തു. ആ വിരൻ കുതിരയുടെ കുഞ്ചിരോമം ഒന്നു തലോടി അതിന്റെ മുതുകത്ത് ഓമനിച്ച് മൂന്നുനാലു പ്രഹരിച്ച്, പിന്നെ കടി അതാണ് കുറുക്കിപ്പിടിച്ച് മൂന്നുനാലു വട്ടം ചുറ്റിച്ചു.... വലതു കൈപ്പത്തി ഉയർത്തി കണ്ണിന്നു മുകളിൽ ചെരിച്ചുപിടിച്ച് അവൻ ദൂരെ നോക്കുന്നു. ശത്ര ക്കൾ വരുന്നുണ്ടോ? പോട്ടെന്ന് അടുത്ത മുൾപ്പടർപ്പിന്നുള്ളിൽ നിന്ന് (പഴയ ഇരുമ്പുസാമാനം വില്ക്കുന്ന കാസ്മിക്കയുടെ കടയാണത്) ഒരു ശബ്ദം കേട്ട് ആ കൗബോയ് ഒന്നു പകിരി തിരിഞ്ഞു. (എക്സ് മിലിടിക്കാൻ ഒറ്റാലൻ ഔസേപ്പ് അവിടെക്കിടന്നു കൂർക്കം വലിക്കുന്നു.) ഒന്നുനോക്കി. ഒളിഞ്ഞിരി ക്കുന്ന ശത്രു കൗബോയ് അരയിൽ നിന്നു കൈത്തോക്ക് (കറുപ്പൻ സൂക്ഷിച്ചു നോക്കി. കൈത്തോക്കിന്റെ ആകൃതിയും വലിപ്പവുമുള്ള ഒരു കറുത്ത സാധനം) വലിച്ചെടുത്ത് അനായാസേന ഉന്നംവെച്ച് ഒരൊറ്റ വെടി (ഒച്ചയൊ ന്നുമില്ല. പതിയിരിക്കുന്ന ശത്രു (എക്സ് മിലിട്രി ഒറ്റക്കാലൻ ! പിന്നെ നാലുഭാഗത്തുനിന്നും ശത്രുക്കളുടെ ആക്രമണമാണ്. ആ വീരസാഹസികൻ ഒറ്റയ്ക്ക് നിന്നു പൊരുതുന്നു. മിന്നൽ വേഗത്തിൽ ഇടവും വലവും തിരിഞ്ഞു തുരുതുരെ വെടി.... ഒരു വെടി കറുപ്പാന്റെ തലയ്ക്കു മീതെക്കൂടിയും കടന്നു പോയെന്നു തോന്നുന്നു... എല്ലാം കഴിഞ്ഞ് ആ വീരസാഹസിക യുവാവ് ചുറ്റുപാടുമൊന്നു നോക്കി. പീടികത്തിണ്ണകളിലും കോലായകളിലും ഇറ യത്തും കിടന്നുറങ്ങുന്ന തെണ്ടിപ്പരിഷകളെല്ലാം അവന്റെ വെടിയേറ്റു വീണ ശത്രുക്കളാണ്... ഹോ! അതാ വരുന്നു നായിക! ആ മോഹിനിക്കുവേണ്ടിയാണ് ഈ വീരസാഹസിക പരാക്രമങ്ങളെല്ലാം നടത്തിയത് ഇനി നായികയെ കെട്ടിപ്പിടിച്ചു കുതിരപ്പുറത്തു കയറ്റുകയേ വേണ്ടൂ....
"ഊയെന്റമ്മോ! അന്നെക്കൊന്നോ.. ഭയങ്കരമായൊരു നിലവിളി. അടുത്ത ഇടവഴിയിൽനിന്ന് ആ തെരുവുമൂലയിലേക്കു മിന്നിവന്ന യക്ഷി പാറുവിന്റെ നിലവിളിയാണ്. യക്ഷിപ്പാറുവിന്റെ പിന്നാലെത്തന്നെ ആ ഇടവഴി യിൽ നിന്ന്, മെല്ലെ തന്റെ അരയിലെ ബെൽറ്റ് മുറുക്കിയിട്ടുകൊണ്ട് ബീറ്റ് കോൺസ്റ്റബിൾ ബാലൻ നായരും വരുന്നുണ്ടായി രുന്നു.
അന്തു കൗബോയ് സ്വയം വെടിയേറ്റു മരിച്ചപോലെ അങ്ങനെ നിന്നു പോയി. കോൺസ്റ്റബിൾ ബാലൻ നായർ അന്തു കൗബോയിയുടെമേൽ ചാടി വീണു
“ങ്ഹാ, ങ്ഹാ ഇവനാരാ?" ബാലൻ നായർ ആ വീരസാഹസിക യുവാ വിനെ തെരുവുവിളക്കിന്നടുത്തേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി ഒന്നു നോക്കി.
യക്ഷിപ്പാറു അപ്രത്യക്ഷയായി. തെരുവിൽ നടക്കുന്ന ആ സിനിമയുടെ അന്ത്യരംഗം നോക്കി നില്ക്കാ നുള്ള മനക്കരുത്തില്ലാതെ സാൻഡോ കറുപ്പൻ കണ്ണടച്ചു കിടന്നുകളഞ്ഞു.