കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും
ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന്നു ചിതറിനില്ക്കുന്ന ചുരുളൻ തലമുടി പി പ്പിച്ചുകൊണ്ട് ദാസ് സംഗീതമാധുരിയോടെ സ്വന്തം കൃതി പാരായണം ചെ ന്നതു കേൾക്കാൻ പത്തിരുപതുപേർ അവിടെ പറ്റിക്കൂടി നിന്നിരുന്നു. കോ ത്തിലെ പ്രധാന പട്ടണങ്ങളിലൂടെ നായകൻ തന്റെ പട്ടണിമെയ്യാളായ നായിമത്തായ കുട്ടിക്കൊണ്ടുപോയി കാഴ്ചകൾ വിവരിച്ചുകാട്ടിക്കൊടുക്കുന്ന താണ് കാവ്യവിഷയം. 'കേരളകാഹളം' എന്ന പേരും (ഗ്രന്ഥകർത്താ ആയിരാംകുളം സി.സി. ദാസ്) വെള്ളക്കടലാസ്സിൽ അച്ചടിച്ച പന്ത്രണ്ടു പേരും
ഉള്ള ഈ കാവ്യത്തിന്നു വില രണ്ടണയാണ്. നായികാനായകന്മാർ തിരുവനന്തപുരവും കഴിഞ്ഞു പുലർച്ചേ
"കൊല്ലം റെയി ലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും കല്ലിൽ പണിചെയ്തൊരു കാവ്യം
“എം മയിലാപ്പിസ്റ്റുകളും പോലെയല്ല കൊല്ലം റെയിലാപ്പീസ്. അതു കട്ടിൽ പണിചെയ്തുണ്ടാക്കിയ ഒരു കാവ്യമാണെന്നുതന്നെ ചൊല്ലാം. സ്വന്തം കവിതയ്ക്കു ദാസിന്റെ തന്നെ വ്യാഖ്യാനവും ഉണ്ടായിരുന്നു.
സദസ്യരുടെ കൂട്ടത്തിൽ, കൈക്കോട്ടു ചുമലിൽവെച്ചു കിട്ടുപ്പണിക്ക മൻ പാത്തുവും കുറ്റൻ രശീതിപുസ്തകങ്ങൾ മാറോടു ചേർത്തുപിടിച്ചു മുനിസിപ്പാൽ നികുതി പിരിവുകാരൻ ശങ്കുണ്ണിമേനോനും, മഞ്ഞച്ചേര പോ ലൊരു മഫ്ളർ കഴുത്തിൽ ചുറ്റി ജലദോഷബാധയാൽ ഇടയ്ക്കിടെ മൂക്കു ചീറ്റിക്കൊണ്ടു തടിയൻ ഗോപിറൈറ്ററും നിന്നിരുന്നു, ഗോപിറൈറ്റർ രണ കൊടുത്ത് ഒരു കാഹളം വാങ്ങി കൈയിൽ വെച്ചിട്ടുണ്ട്). പറങ്ങോടൻ മുമ്പേ തന്നെ ദാസ്സിന്റെ മുമ്പിൽ നിലത്തു തന്റെ നൊസിക്കാ പിന്നിലേക്കു നീട്ടി ക്കുത്തി ഇരിക്കുന്നുണ്ടായിരുന്നു.
അപ്പോൾ കുറുപ്പ് തന്റെ ശൂന്യമായ നിലക്കടലാസ് ചട്ട കക്ഷത്തിൽ വെച്ചുകൊണ്ടു വിഷാദഭാവത്തോടെ ആ വഴിക്കു വന്നു. ഏജൻസിക്കു പണം അടയ്ക്കാത്തതിനാൽ കുറുപ്പിന് ഇന്ന് പേപ്പർ കിട്ടിയിട്ടില്ല. ഗന്ധർവ്വൻ മാസികയുടെ പുതിയ ലക്കം ഇന്നു വന്നെത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. അതും എന്തോ വന്നുകണ്ടില്ല. വിളിച്ചു പറയാനോ വിൽക്കാനോ ഒന്നുമില്ല. അങ്ങനെ വലിയ ബേജാറിലാണ്.
ദാസ്സിന്റെ കാവ്യപാരായണം കുറുപ്പിനെ ആകർഷിച്ചു. ദാസ്സിന്റെ പാട്ട്
കുറുപ്പു മുമ്പൊരിക്കൽ കേട്ടിട്ടുണ്ട്. “കവിത കെട്ടിയുണ്ടാക്കാനും പാടിക്കേൾ
പ്പിക്കാനും ബഹുമിടുക്കൻ” എന്നാണ് ദാസ്സിനെപ്പറ്റി കുറുപ്പിന്റെ അഭിപ്രായം.
കുറുപ്പും അവിടെ തങ്ങിനിന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മുതലായ സ്ഥലങ്ങൾ ഒന്നു കാണണമെന്ന് കുറുപ്പ് ചെറുപ്പം മുതൽക്കേ ആഗ്ര ഹിച്ചു തുടങ്ങിയതാണ്. സാധിച്ചില്ല. അടുത്തകാലത്തൊന്നും സാധിക്കു ഒന്നും തോന്നുന്നില്ല. അതിനാൽ, ദാസ്സിന്റെ പട്ടണവർണ്ണന ഏറ്റവുമധികം ആസ്വദിച്ചത്. കുറുപ്പായിരുന്നു. അപ്പോൾ കേട്ടു തെരുവിൽനിന്ന് മലമുഴക്കിപ്പക്ഷിയുടെ കരച്ചിൽ പോലെ ഒരു വിലാപം: “ഇതാ ദൈവം കിട്ടിപ്പോയി-ദൈവമി... മാസ്സിന്റെ കൊല്ലം റെയിലാപ്പീസിനെയും തുളച്ചു കടന്നുപോയി ആ
'ദൈവമകാഹളം. കുറുപ്പ് മുഖം ചുളിച്ചു തിരിഞ്ഞുനോക്കി. ചെറുമൻ കരിയാ
നാണെന്നു മനസ്സിലായിരുന്നു. വല്ലാത്തൊരു തെരുവുപ്രേതമാണ് ആ കരിയാത്തൻ. അവന്റെ വിളി നരക ത്തിൽനിന്നു നേരെ വരുന്നതുപോലെ തോന്നും. തെരുവിലെ ഗൗരവപ്പെട്ട എല്ലാ സ്വരങ്ങളെയും മുരുകന്റെ വിലാപാനത്തെയും കുറുപ്പിന്റെ വാർത്ത വിളിയെയും നൊണ്ടിപ്പറങ്ങോടന്റെ വിസിലടിയെപ്പോലും തേജോ വധം ചെയ്യുന്ന ഒരു പൈശാചികനാദമാണത്. കൽക്കരി നിറത്തിലുള്ളാരു കൃശഗാ ത്രവും കടവാതിലിന്റേതുപോലുള്ളൊരു തലയും-അതാണ് കരിയാത്തൻ അവന്റെ വലതുകാലിന്റെ പടം പകുതി മുറിഞ്ഞുപോയിരിക്കുന്നു. അത് എപ്പോഴും ഗോൾഫ് സ്റ്റിക്കുപോലെ ഒരു ചെറിയ കാക്കിത്തുണിയുറയിൽ പൊതിഞ്ഞുകെട്ടിവെച്ചിരിക്കുന്നതു കാണാം. കഴുക്കോൽ പോലത്തെ ഒരു നീണ്ട മുളവടിയും ഊന്നി കുത്തിച്ചാടിക്കൊണ്ടാണു പോക്ക്. ചുമലിൽ തപ്പാ ക്കാരാൻ തുപോലുള്ളാരു വീർത്ത കാക്കിയിയും സദാ തൂങ്ങിക്കിടക്കു ന്നുണ്ടാകും. ദൈവത്തിന്റെ പ്രതിനിധിയോ പിരിവുകാരനോ ആരോ ആണെന്നു തോന്നും, അവന്റെ വിളി കേട്ടാൽ. മുകളിലേക്കു മിഴികളുന്നി സംസ്കൃതോച്ചാരണത്തോടുകൂടി ഒരു വിളിയാണ്. “ഇതാ ” (താ ഇന്ന ആളുടെയോ കടയുടെയോ മുമ്പിൽ ഹാജർ കൊടുത്തിട്ടുണ്ടെന്ന്). പൈസ കിട്ടിയാൽ ഉടൻ മേൽപോട്ടു വിളിച്ചറിയിക്കും. കിട്ടിപ്പോയി മോല് കിട്ടിയില്ലെങ്കിൽ ആ വിവരവും ഉടൻ കൊടുക്കും. “കിട്ടിയില്ലാ. ദൈവം ചെവി തുളയ്ക്കുന്ന അവന്റെ വിളി സഹിക്കാൻ കഴിയാതെ പീടികക്കാർ വല്ല ഒരു കാലണയോ അരയണയോ എറിഞ്ഞുകൊടുത്ത് അവനെ വേഗം പറഞ്ഞയയ്ക്കുകയാണ് പതിവ്.
കരിയാത്തന്നു രണ്ടു ഭാര്യമാരുണ്ട്. ചക്കിയും പിറുക്കാച്ചിയും. തേനീച്ച കൂടുപോലും തലയും, മുറുക്കാൻ ചണ്ടി നിറഞ്ഞു കല്ലുവെട്ടുകുഴി പോല ള്ളാരു വായും ഉള്ള ഒരു തടിച്ചിയാണ് ചക്കി. മെലിഞ്ഞു നീണ്ടു സ്വല്പം അഴകും പരിഷ്കാരവുമൊക്കെയുള്ള ഒരു മധുരപ്പതിനേഴുകാരിയാണ് പിറ കാച്ചി. പിറുക്കാച്ചിയാണ് കരിയാത്തന്റെ ഇഷ്ടപി. അവൾ മഹാ മടിച്ചി യാണ്. കരിയാത്തൻ ദൈവവിളിയുമായി തെരുവുതെണ്ടുമ്പോൾ പിറു ക്കാച്ചി ഏതെങ്കിലും ഒഴിഞ്ഞ പീടികക്കോലായിലോ മതിലിന്നരികിലോ മരച്ചു വട്ടിലോ കിടന്നുറങ്ങുന്നുണ്ടാവും. ചക്കി എപ്പോഴും പ്രാണവല്ലഭനെ പിരി യാതെ പിന്തുടർന്നുകൊണ്ടിരിക്കും. കരിയാത്തൻ ആദ്യത്തെ ദൈവവിളി കഴിഞ്ഞു പീടികയ്ക്ക് മുമ്പിൽ കാത്തിരിക്കുമ്പോൾ ചക്കി, റോഡിൽ അങ്ങു മിങ്ങും കിടക്കുന്ന നുള്ളും നുറുങ്ങും പെറുക്കി കൈയിലെ വട്ടിയിൽ സംഭരി ക്കുന്നതു കാണാം.
കരിയാത്തന്റെ ദൈവവിളി അകന്നു മന്ദീഭവിച്ചപ്പോൾ ദാസ്, കൊല്ലവും കഴിഞ്ഞ എറണാകുളം ബോട്ടുജെട്ടിയിലെത്തിയിരുന്നു. അപ്പോൾ നൊണ്ടി പറങ്ങോട് ഒരു മതം. അവൻ കൈകുത്തി എണീറ്റ് ആൾക്കൂട്ടത്തി ന്നിടയിലൂടെ റോഡിൽ കടന്നപ്പോൾ എതിരുമുട്ടിയത് ഒരു കുതിരവണ്ടിയെ യാണ്. വണ്ടിയിലിരിക്കുന്ന ആളെക്കണ്ടപ്പോൾ പറങ്ങോടൻ വാ പിളച്ചു നിന്നു പോയി. കോഴിനെക്കള്ളൻ പാതിരിയച്ചൻ മുഖം ചെരിച്ചു താടിയുഴിഞ്ഞു കണ്ണടയ്ക്കു മുകളിലൂടെ പറങ്ങോടനെ ഒന്നു തുറിച്ചുനോക്കി. പറങ്ങോടൻ നാലുപാടും ഒന്നു നോക്കി. ചങ്ങാതിമാർ ഒരുത്തനുമില്ല. “കോഴിനെക്കള്ളാ എന്നു വിളിച്ചാൽ ഏറ്റുവിളിക്കാനോ ഹല്ലേലൂയ പാടാനോ ഒരുത്തനുമില്ല. അപ്പോഴേക്കും ജഡ് തെരുവുമൂല തിരിഞ്ഞു കടന്നുപോയി. കാണാൻ കൊതിച്ചിരുന്ന കോഴീനെക്കള്ളൻ അങ്ങനെ ജഡ്ക്കയിൽ അഭിവാദ്യമർപ്പിക്ക പ്പെടാതെ കടന്നുകളഞ്ഞതിൽ പറങ്ങോടന്ന് ഒരു നാണക്കേടു തോന്നി.
അവൻ നിരാശതയോടെ തല വായുവിലിട്ടടിച്ചു. പെട്ടെന്ന് പറങ്ങോടൻ വിരലു കൾ വായിൽ തിരുകി ഒരു വിസിലടി. കൂട്ടുകാരാരെങ്കിലും അടുത്തെങ്ങാ നമുണ്ടെങ്കിൽ അവരുടെ ശ്രദ്ധയെ ഉണർത്താൻ. തൊണ്ടിക്കാലും ഇഴച്ചു കൊണ്ട് പറങ്ങോടൻ ജഡ്ക്ക് പോയ വഴിയിലൂടെ കുറച്ച് ഓടിനോക്കി. അപ്പോ
ജഡ്ക്ക് കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു. കോടതി ശിപായി ലോനപ്പനും ഭാര്യ മറിയാമ്മയും ദാസ്സിന്റെ കാവ്യസദ നിന്നരികിലൂടെ കടന്നുപോയി. പാട്ടുകേട്ട് മറിയാമ്മ അവിടെ തങ്ങിനിന്നു.
“കൊക്കാലെ മുക്കാണിതു പല മൈക്കണ്ണിമാരുണ്ടിവിടെ...
ദാസ് തൃശൂർ പട്ടണം ചുറ്റുകയാണ്. കൊക്കാലേമുക്കിൽ തങ്ങിയിരിക്കു യാണ്. മറിയാമ്മ മേൽക്കാതിലെ സ്വർണ്ണച്ചിറ്റുകൾ ആട്ടി മുഖമിളക്കിക്കൊണ്ട്
കെട്ടിയവനോടു പറഞ്ഞു. “ദാ, അപ്പാട്ടുകൊന്നിങ്ങട് വാങ്ങുന്നേ.” മറിയാമ്മ തൃശൂർക്കാരിയാണ്. ലോനപ്പൻ മറിയാമ്മയെ ആ കമ്പിക്കാലിന്നരികെ നിർത്തി 'പാട്ടു
സ്തകം വാങ്ങാൻ ആൾക്കൂട്ടത്തിനിടയിലേക്കു ചെന്നു. കൊക്കാലേമു ക്കിലെ മൈക്കണ്ണിമാരുടെ മായാവിലാസവർണ്ണന കേട്ടു ലോനപ്പൻ കെട്ടിയ വളെ മറന്ന് അവിടെ വായും പൊളിച്ചു നിന്നുപോയി.
കമ്പിക്കാലിന്നടുക്കൽ നില്ക്കുന്ന മറിയാതെ കുറച്ചു കണ്ടു. അടുത്തു ചെന്നു: “എന്താ ഇവിടെ ഇങ്ങനെ നില്ക്കുന്നത്? മറിയാമ്മ വർത്തമാനമെല്ലാം പറഞ്ഞു, അവരും ഭർത്താവും സ്ത്രീക
ളുടെ ആതിയിൽ പോയി മടങ്ങുകയാണ്. സൈമൻമാഷ്ടറുടെ ഭാര്യ
തസ്യ ഇന്നലെ രാത്രി പെറ്റു. ആൺകുട്ടി. ത്രേസ്യയെയും കുട്ടിയെയും
ആതിയിൽ ചെന്നു കണ്ട്, വീട്ടിലേക്കു മടങ്ങുന്നതിനു മുനി ഒരു പോപ്പി തുകൂടി നടത്തിക്കളയാമെന്നു തീർച്ചയാക്കി അവർ തെരുവിലേക്കു വന്ന താണ്. “ഇമ്മനുഷ്യനവടെ എന്താ കാട്?" മറിയാമ്മ അസ്വസ്ഥതയോടെ ദാസ്സിന്റെ കാവ്യസദസ്സിന്റെ നേർക്കു നോക്കി നൊടിഞ്ഞു.
കൈയിൽ കേരളകാഹളവും മടക്കിപ്പിടിച്ചുകൊണ്ട് ലോനപ്പൻ വന്നു ചേർന്നു. ഇരുവരും തെരുവിലേക്കു നടന്നു. അപ്പോൾ മറിയാമ്മ തിരിഞ്ഞു നിന്ന് കുറുപ്പിനോടു പറഞ്ഞു: "ആ പെണ്ണുക്കയുടെ കള്ളപ്പന്റെ വേലിപൊളിച്ചു നിങ്ങടെ തോട്ടത്തിൽ കടന്നു ചെടിയെല്ലാം കുടിച്ച് നാശാക്കിർക്കുന്നു.
അയ്യോ! രാധയുടെ തോട്ടം. കുറുപ്പ് വേഗം വീട്ടിലേക്കു പുറപ്പെട്ടു. പാടത്തിന്റെ മുമ്പിൽ ചെന്നുമുട്ടുന്ന റോഡിന്നരികെ ഒരു വലിയ കാർ നിർത്തിയിട്ടിരിക്കുന്നത് കുറുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒന്നു തിരിഞ്ഞുനോക്കി. ഡ്രൈവറെ കണ്ടില്ല. പാടത്തിന്റെ വരമ്പിലെത്തിയപ്പോൾ മുമ്പിൽ നീലപ്പട്ടു സാരി ചുറ്റിയ ഒരു സ്ത്രീയും ചുവന്ന പാവാടയുടുത്ത ഒരു പെൺകുട്ടിയും നീങ്ങുന്നതു കണ്ടു. പോക്കുവെയിലിൽ ആ സ്ത്രീയുടെ സാരിയിലെ കസവു നക്ഷത്രങ്ങൾ ഒളിമിന്നിക്കൊണ്ടിരുന്നു. അവർ പടികയറി തന്റെ ബ്ലോക്കിന്റെ മുമ്പിലേക്കു തിരിഞ്ഞതു കണ്ടപ്പോൾ കുറുപ്പ് പരിഭ്രമത്തോടെ തിരക്കി നടന്നു.
കോലായിൽ കയറിനിരിക്കുന്നു, രാധയും ഒരു മഹതിയും ചുവന്ന പാടയുടുത്തു മുമ്പിൽ നീങ്ങിയിരുന്ന പെൺകുട്ടി രാധയാണെന്നു കണ്ടപ്പോൾ കുറുപ്പിന്നു വിസ്മയമടക്കുവാൻ കഴിഞ്ഞില്ല. “എന്റെ അച്ഛനാണ്.” രാധ കുറുപ്പിനെ ആ മഹതിക്കു പരിചയപ്പെടുത്ത
കൊടുത്തു. ആ മഹതി കുറുപ്പിനെ ഒന്നു തൊഴുതു. വൈരപ്പൊടി ചിതറുന്ന ഒരു ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു: “മകളെ ഇതാ ഏല്പിച്ചുതന്നിരിക്കുന്നു ഒരു ചെറിയ അബദ്ധം പിണഞ്ഞു. ക്ഷമിക്കണം. ഉണ്ടായതെല്ലാം രാ പറയും.” അതും പറഞ്ഞ് ആ മഹതി തന്റെ വാനിറ്റി ബാഗ് തുറന്ന് പത്തു റുപ്പികയുടെ ഒരു നോട്ടെടുത്ത് കുറുപ്പിന്റെ നേർക്കു നീട്ടി. “രാധയ്ക്കു പുതിയ
പുസ്തകങ്ങൾ വാങ്ങാനുള്ളതാണ്. കുറുപ്പിന്ന് ഒന്നും മനസ്സിലായില്ല. എങ്കിലും പത്തുറുപ്പികയുടെ നോട്ടു കണ്ടപ്പോൾ കുറുപ്പിന്റെ കൈ അറിയാതെ നീണ്ടുപോയി.
ആ മഹതി യാത്ര പറഞ്ഞിറങ്ങി. നോട്ടും കൈയിൽ വെച്ച് കുറുപ്പ് ആലോചിച്ചു. ആ മഹതിയെ മുമ്പ വിടെയോ കണ്ടിട്ടുണ്ട്. എവിടെവച്ചാണ് ഉടൻ ഓർമ്മവന്നു. മായാമൻസിൽ.