വൈകുന്നേരമാണ്.
ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ടർക്കിഷ് ബാത്ത് ടവ്വൽക്കഷണമെടുത്തു മുക്കൊന്നു. പിഴിഞ്ഞു മുക്രയിട്ടു വീണ്ടും നാക്കു നീട്ടി നാലുപാടുമൊന്നു കണ്ണയച്ചു.
ഓമഞ്ചിയുടെ വേഷവിധാനത്തിൽ ആകർഷകമായൊരു മാറ്റം കാണു ന്നുണ്ട്. ചാണക നിറമുള്ള ആ പഴയ കോട്ടിന്നു പകരം ചോക്ലറ്റ് നിറമുള്ള പുതിയൊരു കോട്ടാണു ധരിച്ചിരിക്കുന്നത്. കോട്ടിന്റെ പുതുമകൊണ്ടോ, തൊണ്ടയിൽ ജലദോഷബാധയുള്ളതുകൊണ്ടോ എന്തോ കോട്ടിന്റെ മാറത്തെ കുടുക്കുകളെല്ലാം പതിവിന്നു വിപരീതമായി മുറയ്ക്ക് ബന്ധിച്ചി ട്ടുണ്ട്. ശീലക്കുടയും ചാക്കുസഞ്ചിയും പഴയതുതന്നെ. ജലദോഷം ബാധിച്ച മൂക്കിന്നു വേണ്ടിയാണ് ആ ബാത്ത് ടവൽക്കഷണം കൈയിൽ കരുതി യിരിക്കുന്നത്. ഓമഞ്ചിക്കു പനിയോ ജലദോഷമോ ഒന്നും അങ്ങനെ സാധാ രണമായി പിടി പെടാറില്ല. എന്നാൽ എന്തോ ഇക്കഴിഞ്ഞ നാലഞ്ചു ദിവസ മായി വിട്ടുമാറാത്ത ഒരു ജലദോഷം.
തഴുതാമയുടെ ഇല അങ്ങനെതന്നെ വേവിച്ചുതിന്നാൽ ജലദോഷം മാറു മെന്ന് ഓമഞ്ചി മുമ്പൊരിക്കൽ കണ്ടുപിടിച്ചിട്ടുണ്ട്. ജലദോഷത്തിന്ന് എല്ലാ വർക്കും ഈ പച്ചിലമരുന്നു പറ്റുമെന്നുവരില്ല. പക്ഷേ, ഓമഞ്ചിയുടെ ദേഹ പ്രകൃതിക്കു ജലദോഷബാധയിൽ തഴുതാമ കൈകാരൗഷധമ പച്ചില ശേഖരത്തിന്നു പുറപ്പെടാൻ പിള്ളരെത്തേടി വന്നിരിക്കയാണ് ഓമഞ്ചി ഇന്നത്തെ പ്രധാന ഇനം തഴുതാമയാണ്.
ഓമഞ്ചി കാൽ മണിക്കൂറുനേരം ആ തെരുവുമൂലയിൽ അങ്ങനെ തങ്ങി നിന്നു. പിള്ളരിൽ ഒരുത്തനെപ്പോലും കണ്ടില്ല. ഓമഞ്ചി തെരുവിലൂടെ തെക്കോട്ടു നടന്നു. പിന്നെ വീണ്ടും വടക്കോട്ടും.
അങ്ങനെ രണ്ടു ചാൽ നടന്നു. “ഹാ, ഓമഞ്ചിസാർ! പിള്ളരുടെ ആ സ്വാഗത വാക്യം അരികിൽ കേൾക്കുമെന്ന് ഓരോ നിമിഷവും പ്രതീക്ഷിച്ചു. കേട്ടില്ല രണ്ടുമൂന്നു കെട്ടു വെറ്റിലയും ഒരു അടയ്ക്കാവട്ടിയും മാറോടടുപ്പിച്ച് പിടിച്ച് പുകയിലയുടെ ചെറിയൊരു പായച്ചുരുൾ കക്ഷത്തിലും വച്ച്, അങ്ങാടി യിൽനിന്നു മടങ്ങുന്ന മുറുക്കാൻ കടക്കാരൻ കുഞ്ഞൻ നായരെ കണ്ടു. പിന സീറ്റിൽ മറശ്ശീല തൂങ്ങുന്ന കാറിൽ, ഒറ്റയ്ക്ക് ഡ്രൈവു ചെയ്തുപോകുന്ന സുധാകരൻ മുതലാളിയെ കണ്ടു. പുതിയ സിൽക്കു ഷർട്ടും ധരിച്ച് സൈക്കി ളിൽ പോകുന്ന, കണ്ണൻ ബട്ളറുടെ ഹോട്ടലിലെ ബോയ് കുഞ്ഞിരാമനെ
(കുഞ്ഞിരാമന്ന് ഇന്ന് ആഴ്ച അവധിദിവസമായിരിക്കും). പക്ഷേ, തനിക്ക് ത്യാവശ്യമുള്ള തെരുവുപിള്ളിൽ ഒറ്റയൊരുത്തന്റെ പൊടിപോലും എങ്ങും കണ്ടില്ല.
ഓമഞ്ചി കീശയിൽ നിന്ന് ഒരു കപ്പലണ്ടി തപ്പിയെടുത്തു തൊലി മർദ്ദിച്ചു നീക്കി വായിലിട്ടു ചവച്ചുകൊണ്ടു പിറുപിറുത്തു: “യുദ്ധകാലത്ത് എല്ലാ റ്റിനും വിലയും വീര്യവും കൂടിപ്പോയി. ഈ തെരുവുപിള്ളർക്കും വീര്യം കൂടിപ്പോയോ?
ഓമഞ്ചി ഒരിക്കൽക്കൂടി തെക്കോട്ടു നടന്നു. പിള്ളരെ ഇനി കിട്ടുക യില്ലെങ്കിൽ അയ്യപ്പനോടു വൈകുന്നേരം ആപ്പീസിൽ വരാൻ പറയണം. അവനെയും കൂട്ടി സസ്യശേഖരത്തിനു പോകണം. പക്ഷേ, അവനൊരു മന്തനാണ്. രാത്രി തെങ്ങിന്മേൽ കയറി കള്ളു കുടിക്കാനല്ലാതെ ആരാന്റെ പറമ്പിൽ കയറി സസ്യങ്ങൾ സമ്പാദിക്കാൻ അവന്നറിഞ്ഞുകൂടാ. “തെറ്റിക്കോളണം. വണ്ടി!
പിന്നിൽനിന്ന് ഒരു താക്കീതു കേട്ട് ഓമഞ്ചി തിരിഞ്ഞുനോക്കി. ഒരു
ട്രോളി. കറുത്തു നെടുതായ ഒരുത്തൻ പിന്നിൽനിന്നു ട്രോളി ഉന്തുന്നു. തത്തക്കൈയൻ ചന്തു ഒരു ബീഡി വലിച്ചു പുക വിട്ടുകൊണ്ട് അതിലിരുന്നു സവാരിചെയ്യുന്നു. അയ്യപ്പന്റെ ട്രോളിയാണ്. ഒഴിഞ്ഞ ട്രോളിയിൽ അയ്യപ്പൻ ചന്തുവിന് ഒരു സൗജന്യസവാരി അനുവദിച്ചിരിക്കയാണ്.
ഓമഞ്ചിയെക്കണ്ടപ്പോൾ തത്തക്കെയൻ ഓന്തിനെപ്പോലെ നാക്കുനീട്ടി തലയൊന്നിളക്കിക്കാട്ടി. ഓമഞ്ചി അതു കാണാത്ത മട്ടിൽ ഓവുചാലിന്നടു ത്തേക്കു മാറിനിന്നു.
തത്തക്കെയൻ ചന്തു ഓമഞ്ചിയുമായിട്ട് ഇയ്യിടെയായി റദ്ദിലാണ്. തെരുവുപിള്ളരുടെ സംഘത്തിൽ ഓമഞ്ചി വർജ്ജിക്കാനിഷ്ടപ്പെടുന്ന ഒരേ യൊരു വ്യക്തി തത്തക്കെയനാണ്. അവർ തമ്മിൽ ഇടയാൻ കാരണമു ണ്ടായിരുന്നു. ഒരിക്കൽ ഓമഞ്ചി തെരുവിൽ വന്നപ്പോൾ പതിവുകാരനായ പൂച്ചക്കണ്ണൻ അത്യമാനെ അവിടെയെങ്ങും കണ്ടില്ല. അപ്പോൾ, ഇല നുള്ളാൻ ഓമഞ്ചിയുടെ കൂടെ താൻ വരാമെന്നു തത്തക്കെയൻ വളണ്ടിയർ ചെയ്തു (പൂച്ചക്കണ്ണനും തത്തക്കെയനും തമ്മിൽ പിണങ്ങിനില്ക്കുന്ന ഒരു കാല ഘട്ടമായിരുന്നു അത്). തത്തക്കെയ്ൻ പിന്നാലെ കൂടിയപ്പോൾ ഓമഞ്ചി അവനെ ആട്ടിയകറ്റി പറഞ്ഞുവത്രെ: “കൊതുനെപ്പിടിക്കാനും കൂടി കഴിയാത്ത ഈ തത്തക്കെയും കൊണ്ടാണോടാ നീ എന്റെ കൂടെ ചെടി പറിക്കാൻ വരുന്നത്?” അതു കേട്ടു. ചന്തു ഹൈവായിപ്പോയത്രെ. “മുത്തപ്പ'നെയും 'പയ്യിറച്ചിയെയും പരിഹസിച്ചു കൂക്കുംപോലെ ഓമഞ്ചിയെയും തെരുവിൽ കണ്ടാൽ 'ഓന്ത് എന്ന ആ പഴയ പേർ വിളിച്ചു കുക്കണമെന്നു ചന്തു ഒരി ക്കൽ ചങ്ങാതിമാരോട് അഭിപ്രായപ്പെട്ടു. അപ്പോൾ അവർ ചന്തുവിനെത്തന്നെ പരിഹസിച്ചു കൂക്കുകയാണു ചെയ്തത്. ഇപ്പോൾ തത്തക്കെൻ ഓമഞ്ചി
യോട് ഒറ്റയ്ക്ക് ഒളിപ്പോരു തുടങ്ങിയിരിക്കയാണ്. മായാപ്പരവതാനിയിലിരിക്കുന്ന രാജകുമാരന്റെ നാട്യത്തിൽ അയ്യപ്പന്റെ ട്രോളിയിലിരുന്നു സവാരിചെയ്യുന്ന തത്തക്കവനെ ഓമഞ്ചി അവിജ്ഞ യോടെ ഒന്നു നോക്കി. ട്രോളി കുറച്ചു മുമ്പോട്ടു പോയപ്പോൾ തത്തക്കെ തൻ, മുളന്തട്ടികൊണ്ടു മറച്ച ഒരു പീടികക്കോലായിലേക്കു നോക്കി.
പറങ്ങോടാ, പോട്ടെ.” എന്ന് ഉറക്കെ വിളിച്ചുപറയുന്നത് ഓമഞ്ചി കേട്ടു അപ്പോൾ ആ തട്ടിയുടെ മറവിൽ നിന്ന് ഒരു തല പുറത്തേക്കു നീണ്ടുവന്ന് അകത്തേക്കുതന്നെ വലിഞ്ഞു. തൊണ്ടിപ്പറങ്ങോടന്റെ തലയാണെന്നു മനസ്സി ലായി. ഓമഞ്ചി അങ്ങോട്ടു നീങ്ങി. തൊണ്ടിപ്പനങ്ങാടനും തന്റെ ജോലിക്കു പറ്റിയ ചെക്കനല്ല. എന്നാലും അതമാനെയോ ആണ്ടിയെയോ എവിടെയെ ങ്കിലും കണ്ടുവോ എന്ന് അവനോട് അന്വേഷിക്കാമല്ലോ.
ഓമഞ്ചി മറയുടെ ഉള്ളിലേക്കു നോക്കി. പട്ടിക്കിടക്കുന്ന പഴയൊരു പീടികയാണ്. അവിടെ കുറെ ചകിരിതൂപ്പു മുമ്പിൽ കൂട്ടിവച്ചു കൊണ്ടിപ്പ തോടനും, വേറൊരു ചെക്കനും എന്തോ വേല ചെയ്തുകൊണ്ടിരിക്കയാണ്. “ഹാ ഓമഞ്ചിസാർ! പറങ്ങോടന്റെ സ്വാഗതവാക്യം.
ഓമഞ്ചിയുടെ തവിട്ടുനിറമുള്ള പുതിയ കോട്ട് പറങ്ങോടൻ കൗതുക ത്തോടെ വീക്ഷിച്ചു. "ഓമഞ്ചിസാറിനെ കണ്ടിട്ടു കുറെക്കാലമായല്ലോ.” പറങ്ങോടൻ നൊണ്ടി ക്കാലൊന്നു നിരക്കി നീങ്ങിയിരുന്നുകൊണ്ടു പറഞ്ഞു. ഓമഞ്ചി കഷണ്ടിയൊന്നു തലോടി കുമ്പകുലുക്കിച്ചിരിച്ചു. കുട്ടികളേ
ഞാനൊന്നു നാട്ടിൽ പോയിരുന്നു. അതാണു കാണാഞ്ഞത്-പിന്നെ നിങ്ങളി വിടെ എന്താണു ചെയ്യുന്നത്? "ഞങ്ങള് ബീഡി കത്തിക്കാനുള്ള ചൂടിത്തിരി പിരിക്യാണ് സനറി ക്കാർക്കു വിക്കാൻ യുദ്ധകാലമായതിനാൽ തീപ്പെട്ടി കിട്ടാനില്ല. സ്റ്റേഷനറി ഷാപ്പുകാർ കക്ഷികൾക്കു ബീഡി, ചുരുട്ട്, സിഗരറ്റുകൾ കത്തിക്കാൻ പ്രത്യേകമുണ്ടാ ക്കിയ ചൂരിത്തിരികൾ തീപ്പട്ടിച്ചു തൂക്കിയിട്ടിരിക്കയാണ്.
“ഒരു ചൂടിത്തിരിക്ക് എന്തു വില കിട്ടും?
“നല്ലതു തന്നെ അങ്ങനെ വേലചെയ്തു പൈസയുണ്ടാക്കണം. ഓമഞ്ചി ഉപദേശിച്ചു. പിന്നെ പറങ്ങോടനെ സഹായിച്ചുകൊണ്ടിരുന്ന വെളുത്തു മെലിഞ്ഞ ആ കുട്ടിയെ നോക്കി ചോദിച്ചു: “ഇവനേതാണ്?”
ഓൻ ഇന്നലെ വന്നതാണ്. പറങ്ങോടൻ പറഞ്ഞുകൊടുത്തു. കേക്ക് മാവൂരെവടെയോ ആണ്. നായരാണ്. ഇവന്റെ അമ്മ പെണ്ണങ്ങളെ ആശ തില് പെറ്റുകിടക്കാണ്."
“അച്ഛനില്ലേ?” ഓമഞ്ചി ആ കുട്ടിയോടു ചോദിച്ചു. പറങ്ങോടൻ തന്നെയാണ് അതിനു മറുപടി പറഞ്ഞത്: "ഇവന്റച്ഛൻ പണ്ടെങ്ങോ ചത്തുപോയി. ഇവന്റെ അമ്മന്റെ ഇപ്പോളത്തെ കുട്ടിച്ചൻ പട്ടാളത്തിലാണ്.
“അങ്ഹാങ്!" ഓമഞ്ചി അർത്ഥഗർഭമായൊന്നു മൂളി. ആസ്പത്രിയിൽ വെച്ചു പെറ്റ പല പൈതങ്ങളുടെയും പിതൃത്വം ദൂരെയെങ്ങോ കിടക്കുന്ന പട്ടാളക്കാരുടെ പിരടിയിലാണെന്ന് ഓമഞ്ചി മനസ്സിലാക്കിയിരുന്നു. അതി സ്റ്റോട്ടൽ അയ്യപ്പൻ അങ്ങനത്തെ പല പ്രാദേശിക കഥകളും ഓമഞ്ചിയെ കേൾപ്പിച്ചിട്ടുണ്ടായിരുന്നു. ആ കുട്ടിയുടെ നേരെ തിരിഞ്ഞ് ഓമഞ്ചി ചോദിച്ചു:
“എന്താ കുട്ടിയുടെ പേര്? അവൻ വിക്കിവിക്കിക്കൊണ്ടു പറഞ്ഞു:
"നന്നന്ന നാരായണൻ.
“നാരായണനു പഷ്ട് കടങ്കഥകളറിയാം. പറങ്ങോടൻ പറഞ്ഞു. പിന്നെ അതു തെളിയിക്കാനെന്നപോലെ, നാരായണന്റെ ഒരു കടങ്കഥ പറങ്ങോടൻ ഓമഞ്ചിയെ കേൾപ്പിച്ചു. "ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നില്ക്കും കുതിര എന്താണ്? ഓമഞ്ചിസാറ് പറഞ്ഞാട്ടെ ഓമഞ്ചി കഷണ്ടി തലോടി, നാക്കുകൊണ്ട് ചുണ്ടു ചൊറിഞ്ഞ് കുറച്ചു നേരം ആലോചിച്ചു. ആ കുതിരയെ പിടികിട്ടുന്നില്ല.
"തോറ്റോ?” പറങ്ങോടന്റെ ചോദ്യം. “തോറ്റു. ഓമഞ്ചിയുടെ മറുപടി.
“തുപ്പ് പറങ്ങോടന്റെ ഓർഡർ
ഒറഞ്ജി തുപ്പി
ചെരിപ്പ്. പറങ്ങോടൻ വിജയാട്ടഹാസം മുഴക്കി.
“ഇന്നീം കേക്കണോ?” പറങ്ങോടന്റെ ചോദ്യം. ഓമഞ്ചി മിണ്ടിയില്ല. പറങ്ങോടനും നാരായണനും ഓമഞ്ചിയുടെ മുഖ ത്തേക്ക് ഒന്നു നോക്കി സ്തബ്ധരായിപ്പോയി. വായ അല്പം തുറന്ന് മൂക്കു വിജ്യംഭിച്ച് മിഴികൾ അസാധാരണമട്ടിൽ തുറിച്ച് അപസ്മാരബാധയേറ്റ പോലെ നില്ക്കുന്നു ഓമഞ്ചി ഒന്നു തുമ്മാൻ തയ്യാറെടുക്കുകയാണ്. പക്ഷേ, തുമ്മൽ അലസിപ്പോയി. ഓമഞ്ചിയുടെ മുഖം മുൻസ്ഥിതിയിലായി. അയാൾ ടൗവലെ ടുത്ത് ഒരു ഭയങ്കരശബ്ദത്തോടെ മുക്കൊന്നു ചീറ്റിത്തുടച്ച് പറങ്ങോ
ടനോടു ചോദിച്ചു. “അത്യമാനെ എവിടെങ്കിലും കണ്ടോ? പറങ്ങോടന്റെ മുഖത്തെ പേടി മാഞ്ഞു. നാരായണൻ ഒരു റോഡ് റോളർ യന്ത്രത്തിന്റെ പ്രവർത്തനം ആദ്യമായിക്കണ്ടപ്പോഴുണ്ടായ അതേ അദ്ഭുത വികാരത്തോടെ ഓമഞ്ചിയുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ടു നിന്നു.
“അത്യമാനെ കണ്ടോ?” ഓമഞ്ചി ചോദ്യം ആവർത്തിച്ചു. പറങ്ങോടന്റെ മുഖത്തു വീണ്ടും ഒരത്ഭുതവികാരം ഇഴഞ്ഞുകൂടി. “എന്ത്, ഓമഞ്ചിസാർ അറിഞ്ഞില്ലേ? പൂച്ചക്കണ്ണനെ കാണാനില്ല. നാടു വിട്ടുപോയി.
“അങ്, ഹങ്? എത്ര ദൈവസായി? “കഴിഞ്ഞ വെള്ളിയാഴ്ച
പൂച്ചക്കണ്ണൻ അത്യമാനെ കാണാതായ കഥ തെരുവിൽ പൂക്കാത്താ വിട്ടു നാലഞ്ചു ദിവസമായി. വെള്ളിയാഴ്ച രാവിലെ അത്യമാൻ മമ്മുക്കയുടെ ചായമക്കാനിയിൽ നിന്നു നാസ്ത കഴിച്ച് ഒരു റുപ്പികയുടെ പുതിയ നോട്ടു മാറിയതു കണ്ടവരുണ്ട്. പിന്നെ അത്യമാനെ തെരുവിൽ ആരും കണ്ടിട്ടില്ല. പറങ്ങോടൻ ആ സംഭവം വിവരിച്ചുകൊടുത്തതിന്റെ ചുരുക്കം ഇതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അവർ ഇറച്ചിക്കണ്ടം മൊയ്തീനും, തത്ത യൻ ചന്തുവും പൂച്ചക്കണ്ണൻ അതമാനും പറങ്ങോടനും കിടന്നുറങ്ങി യതു വട്ടക്കോളി സായ്പിന്റെ തുണിഷാപ്പിന്റെ കോലായിലായിരുന്നു. അത മാൻ, മുല്ലാക്കയുടെയും കഴുതയുടെയും കഥ പറഞ്ഞത് കേട്ടുകൊണ്ടാണ് അവർ ഉറങ്ങിയത്. അത്യമാന്റെ കഥ കേട്ടാൽ ചിരിച്ചു. മണ്ണുകപ്പിപ്പോകും. പിറ്റേന്നു രാവിലെ അവർ ഉണർന്നു നോക്കിയപ്പോൾ അതമാനെ കണ്ടില്ല. തീവണ്ടിയാപ്പീസിൽ രാവിലത്തെ വണ്ടിക്ക് എന്തെങ്കിലും കോളു നോക്കി പ്പോയിരിക്കുമെന്ന് അവർ കരുതി. വൈകുന്നേരം പറങ്ങോടൻ പാട്ടുകളിക്കാൻ
വിസിലടിച്ചപ്പോഴും അതമാൻ മാത്രം വന്നുകണ്ടില്ല. പിന്നെ അവരെ ഇന്നേവരെ കണ്ടിട്ടില്ല. അവൻ മമ്മുക്കയുടെ ചായമക്കാനിയിൽ കേറി പുതി നോട്ടുമാറി ചായകുടിച്ചത് ചോക്കണ്ണൻ ബീരാൻ കണ്ടിട്ടുണ്ട്.
“ഓൻ കള്ളവണ്ടി കേറീട്ടുണ്ടാകും. ബൊമ്പായിക്ക്. പൂച്ചക്കണ്ണൻ എപ്പളും ബൊമ്പായി ഒന്നു കാണണം എന്നു പറണ കേക്കാം.
പറങ്ങോടൻ, താൻ പണിതീർത്ത ചൂടിത്തിരി കൈയിലുയർത്തിപ്പിടിച്ചു ചന്തം നോക്കിക്കൊണ്ടു പറഞ്ഞു. അതമാൻ നാടുവിട്ടുപോയ കഥകേട്ട ഓമഞ്ചി വ്യസനിച്ചു നിന്നു. അവനൊരു മിടുക്കൻ കുട്ടിയായിരുന്നു. ആ അത്യമാൻ. ഇനി അവനെ കിട്ടില്ല. ഉം, അവൻ എവിടെയെങ്കിലും പോയി നന്നാവട്ടെ...
"എാ നായിന്റെ മോൻ അടിച്ചു നിന്റെ എല്ലു ഞാൻ സൂപ്പാക്കും. ചെവിക്കു നേരെ പിന്നിൽനിന്നു പെട്ടെന്ന് ആ ശകാരം കേട്ട് ഓമഞ്ചി അമ്പരന്നുപോയി. തത്തക്കിട്ടന്റെ കൂറ്റുപോലെയാണു തോന്നിയത്. അന്ന് കണ്ണൻ്ളരുടെ ഹോട്ടലിൽ വച്ച് വാസു ഡോക്ടെ വിരുന്നിന്റെ ദിവസം തത്തക്കിട്ടനുമായി വാക്കേറ്റം നടന്നതിൽപ്പിന്നെ അവനെ കണ്ടിട്ടില്ലായി രുന്നു.
ഓമഞ്ചി മെല്ലെ മുഖം തിരിച്ചുനോക്കി. നീണ്ട കാലുറയും കാക്കി ഷർട്ടും ധരിച്ച ഒരു നെടിയ മനുഷ്യൻ പിന്നിൽ നില്ക്കുന്നു. അടുത്ത കുപ്പത്തൊട്ടി യിൽനിന്നെത്തിനോക്കുന്ന ഒരു വാഴയില വായിലാക്കാൻ നില്ക്കുന്ന ഒരു പശുവിനെ നോക്കിക്കൊണ്ടാണ് ആ മനുഷ്യൻ അതു പറഞ്ഞത്.
“പരിപ്പ് കിട്ടൻ ഓമഞ്ചിസാറിനെ പേടിപ്പിച്ചു പറങ്ങോടൻ തമാശസ്വര ത്തിൽ വിളിച്ചുപറഞ്ഞു. ഓമഞ്ചി ചിരിച്ചു. ഓമഞ്ചിയുടെ ചിരികണ്ടു പരിപ്പു കിട്ടൻ കൈനീട്ടി അധികാരസ്വരത്തിൽ
പറഞ്ഞു: “ഒരണ നോക്കട്ടെ-വൺ അണാസ് പ്ലീസ് ഓമഞ്ചിക്കു കിട്ടനെ എന്തോ ഇഷ്ടമായി. അയാൾ കിശയിൽ കൈയിട്ട് ഒരണ എടുത്തു കൊടുത്തു. കിട്ടൻ അണയും വാങ്ങി നേരെ വടക്കോട്ടു
നടന്നു. ഓമഞ്ചി വീണ്ടും പറങ്ങോടന്റെ നേർക്കു തിരിഞ്ഞു നിന്നു. “എടോ, ആണ്ടിയെ എവിടെയെങ്കിലും കണ്ടോ? ഓമഞ്ചിയുടെ ചോദ്യം കേട്ടു പറങ്ങോടന്റെ മുഖത്ത് ആദ്യം ഒരത്ഭുതരസവും പിന്നെ ഒരു ഹാസ്യ രസവും പടർന്നുകേറി.
“ആണ്ടി ഇപ്പം കടപ്പുറത്തുണ്ടാകും. പറങ്ങോടൻ പറഞ്ഞു. ഓമഞ്ചിക്ക മനസ്സിലായില്ല.
“ഓമഞ്ചിസാർ എവിടെയായിരുന്നു?" പറങ്ങോടൻ ഓമഞ്ചിയുടെ മുഖ ത്തേക്ക് ചെരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു: “ഒരു ന്യൂസും അറി ട-ചക്കരച്ചോറ് ആണ്ടി മിനിഞ്ഞാന്നു രാത്രി അതാ ആ പുസ്തക ഷാപ്പിന്റെ കോലായിൽ കെടന്നു ചത്തു. ഇന്നലെ പറയർ ഓനെ കുഴിച്ചിടാൻ കടപ്പുറത്തേക്കു കെട്ടിയെടുത്തോണ്ടു പോയി.....
ആണ്ടി മരിച്ചു.
യാമക്കി തരിച്ചുനിന്നുപോയി.
ഓമഞ്ചി കൈയിലെ ടർക്കിഷ് ടവ്വൽ മുഖത്തേക്കുയർത്തി. മൂക്കു പിഴിയാ നല്ല; നനഞ്ഞു നിറയുന്ന മിഴികൾ തുടയ്ക്കാൻ. ആരുടെയെങ്കിലും മരണ വാർത്ത കേൾക്കുമ്പോൾ ഓമഞ്ചി സാധാരണ വികാരാധീനനാകാറുണ്ട്.
ആണ്ടിയുടെ മരണവാർത്ത ഓമഞ്ചിയെ വല്ലാതെ വികാരവിവശനാക്കി. ആണ്ടിയോട് ഓമഞ്ചിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അവൻ പാവമാണ്. ചെടികൾ തേടിപ്പോയി മടങ്ങിവന്നാൽ ഓമഞ്ചി ആണ്ടിക്കു കണ്ടറിഞ്ഞു കൂടുതൽ പൈസ കൊടുക്കാറുണ്ടായിരുന്നു. ഒരു ദിവസം ഒരു റുപ്പിക തന്നെ കൊടുത്തിട്ടുണ്ട്. ഒരിക്കൽ ഒരു കുളുർമാവിന്മേൽ വളർന്നു കിടക്കുന്ന ഒരു ജാതി ഇത്തിക്കണ്ണി പറിച്ചുകൊണ്ടുവരാൻ ആണ്ടിയെ ആ പൊക്കമുള്ള മരത്തിന്മേൽ കയറ്റിയതും, മുകളിൽ വെച്ചു നൂറുകണക്കിൽ പുളിതെറുമ്പുകൾ ആണ്ടിയെ പൊതിഞ്ഞ് ആക്രമിച്ചതും നീറിന്റെ കടി പൊറുക്കാൻ കഴിയാതെ ആണ്ടി താഴോട്ടു ചാട്ടം ചാടിയതും മറ്റും ഓമഞ്ചി മാർത്തു. ആണ്ടി വീണത് ഒരു പുഴിക്കുണ്ടിലായതുകൊണ്ട് അവന്ന് ഒന്നും പറ്റിയില്ല. അല്ലെങ്കിൽ കാലൊടിഞ്ഞ് അന്നു ചാകുമായിരുന്നു. പാവം ആണ്ടി, അവൻ ചത്തു...
ഓമഞ്ചി സഞ്ചി മടക്കി കീശയിലിട്ട്, പതിവിന്നു വിപരീതമായി. കുട കക്ഷ ത്തിലിറുക്കിപ്പിടിച്ചു തലയും താഴ്ത്തി നേരെ കടപ്പുറത്തേക്കു നടന്നു ആണ്ടി അന്ത്യവിശ്രമം കൊള്ളുന്നതും കടപ്പുറത്തുതന്നെയാണല്ലോ.