ഉച്ചനേരം
കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു കോലും പിടിച്ച് ഒരു മനുഷ്യൻ വരുന്നുണ്ട്. ഉളിപ്പെട്ടിയും മുളങ്കാ ലുമായി ആശാരി പറങ്ങോടന്റെ വരവാണ്. കണാരന്റെ മട്ടൊന്നു മാറി. തെരു വുമുഖ യിലെ പഠാണി സായ്പിന്റെ പീടികയുടെ പൊളിഞ്ഞ മച്ചിലേക്കു നോട്ടം തറപ്പിച്ചു മുഖം ചെരിച്ചുകൊണ്ട് അവൻ ഒരു നിങ്ങനെ നിന്നു കൊടുത്തു. പറങ്ങോടനാശാരി അടുത്തെത്തിയപ്പോൾ കണാരൻ തനിയേ
കുറച്ചുറക്കെ പറഞ്ഞു: "ആ വാല് കാണുന്നുണ്ട്. അതു കേട്ട് ആശാരി അവിടെ ബ്രേക്കിട്ടു. കൂനൻ നോട്ടം പിടിച്ചു നിരിക്കുന്ന മച്ചിന്റെ പൊളിഞ്ഞ ജാലകത്തിലേക്കു പറങ്ങോടൻ സൂക്ഷിച്ച നോക്കി. വാലു കാണുന്നുണ്ടെന്നല്ലേ? പാമ്പായിരിക്കും, ആശാരി വിചാരിച്ചു.
അപ്പോൾ ബാലൻനായരുടെ സ്റ്റേഷനറിക്കടയുടെ മുലയിൽ ഒരു പാമ്പി നെപ്പോലെ തൂങ്ങിക്കിടക്കുന്ന പൂറിത്തിരിയിൽനിന്ന് അഞ്ചാറു തീപ്പൊരികൾ തന്റെ മുറിച്ചുരുട്ടിലേക്ക് ഒപ്പിയെടുത്തു ചുണ്ടുകൾ കൂർപ്പിച്ചു പുകവിട്ടുകൊണ്ട് കേളുമാഷ്ടർ അവിടെ വന്നുചേർന്നു സംഗതിയെന്താണെന്നന്വേഷിച്ചു.
“ഒരു വല്യ മുലപ്പാനി പീടിന്റെ അടുത്തു കേറിക്കടീരിക്കുന്നു. ഉളിപ്പെട്ടി വലത്തേ ചുമലിൽനിന്ന് ഇടത്തെ ചുമലിലേക്കു മാറ്റി, മച്ചിലെ ജാലകത്തിൽനിന്നു നോട്ടം തെറ്റിക്കാതെ ആശാരി പറഞ്ഞുകൊടുത്തു.
“ആലിന്റെ കാലത്തുടി കേറി വന്നതായിരിക്കും പഹേൻ. കേ മാഷർ അഭിപ്രായപ്പെട്ടു.
ചുവന്ന ദ്രാവകം നിറച്ച ഒരു കുപ്പി ഒരു കക്ഷത്തിലും വിളർത്ത വയറു തീയ ഒരു കുഞ്ഞിനെ മറ്റേ കക്ഷത്തിലും ഇറുക്കിപ്പിടിച്ച് കുപ്പായമിടാത്ത.
ഒരു വയസ്സൻ മൂപ്പർ ആസ്പത്രിയിൽ നിന്നു മരുന്നുവാങ്ങി വരികയാണ് അവിടെ വന്ന്, സംഗതിയൊന്നും ചോദിച്ചറിയാതെ മച്ചിലേക്കു മിഴിച്ചുനോക്കി ക്കൊണ്ടു നിന്നു. ഒരു വലിയ കെട്ട് രശീതി പുസ്തകങ്ങൾ മാറോടടുപ്പിച്ചു പിടിച്ച് കണ്ണടയും കുടയുമായി മുനിസിപ്പൽ നികുതിപിരിവുകാരൻ ശങ്കുണ്ണി മേനോനും അവിടെ തങ്ങിനിന്നു. കണ്ണൻ ബട്ളറുടെ ഹോട്ടലിലെ ബോയ് കുമാരൻ, ഒരു പുതിയ വാടക സൈക്കിളിൽ ബാണംപോലെ വന്ന് അവിടെ മത്തിയപ്പോൾ പ്പ് എന്നു ബ്രേക്കിട്ട്, ഒറ്റക്കാൽ നിലത്തുകുത്തി കത്തി നോക്കി, തെല്ലൊന്നു സംശയിച്ചു പിന്നെ അവിടെത്തന്നെ പറ്റിനിന്നു. പിന്നെ എത്തിച്ചേർന്ന് പഴയ കോൺഗ്രസ്സുകാരൻ കുഞ്ഞാണ്ടിയാണ്. ഖദറിന്റെ മുറിമുണ്ടും കൈമുറിയൻ ബനിയനും ധരിച്ച് കുഞ്ഞാണ്ടി കരയുന്ന മുഖ ഭാവത്തോടെ അവിടെ നിലയുറപ്പിച്ചു. പെൻഷൻ താസിൽദാർ കുഞ്ഞി മാമനും മുനിസിപ്പൽ റോഡ് മേസ്തിരി കടുങ്ങാനും ഒരു കല്യാണക്കാര്യ ത്തെപ്പറ്റി സംസാരിച്ചുകൊണ്ടു വരുമ്പോഴാണ് ആ ആൾക്കൂട്ടത്തിനടുത്തെ ത്തിയത്. അവരും ഹാൾട്ടാക്കി... കാൽമണിക്കൂറിന്നകം ഇരുപതോളം ആളു കൾ അവിടെ പാത്തും പതുങ്ങിയും നില്ക്കുന്നുണ്ടായിരുന്നു.
“അതാ ഒരു കിരി!' ആൾക്കൂട്ടത്തിന്നിടയിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു. പാണിസായിന്റെ പീടികമച്ചിന്റെ ജാലകത്തിലൂടെ അയാൾ ഒരു കീരിയുടെ മുഖം കണ്ടുവത്രെ. “കീരിയായിരിക്കയില്ല. പെരുച്ചാഴിയായിരിക്കും. പാനി പെരുച്ചാഴിയെ
പിടിക്കാൻ കേറിയതാണ്. പൊതുജനത്തിലെ മറ്റൊരംഗം പറഞ്ഞു.
"പാമ്പ് പെരുച്ചാഴിയെ പിടിാ?" ഒരശരീരി. 'പെരുച്ചാഴിയല്ല. കീരി തന്നെയാണ്. സ്റ്റേഷനറി കണ്ണൻ നമ്പ്യാർ പോറ്റുന്ന കീരിയാണ്. പുതിയ ഗന്ധർവ്വൻ' മാസിക ചുരുട്ടി കക്ഷത്തിൽ വെച്ചു കടന്നുവന്ന തത്തക്കിട്ടൻ തട്ടിമൂളിച്ചു. കീരിയും പാമ്പും തമ്മിലുള്ള പോരാട്ടം കാണാൻ നോമ്പുനോറ്റുകൊണ്ട്
പൊതുജനം ശ്വാസമടക്കി നില്പായി. കൂനൻ കണാരൻ അവിടെ കൂടി നിരിക്കുന്ന ആളുകളെ മനസ്സിൽ എണ്ണിനോക്കി. മരുന്നു കുപ്പിക്കാൻ കാരണ വരുടെ ഒക്കത്തെ കുഞ്ഞടക്കം ജനം മുപ്പത്തിമൂന്നര. കൂനൻ തൃപ്തിയോടെ ഒന്നു ചിരിച്ചു, മടക്കിക്കുത്തിയ മുണ്ടു പൊക്കി ആസനം ഒന്നമർത്തിപ്പോ റിഞ്ഞു. അപ്പോൾ ഒരു കൈയിൽ മഷിക്കുപ്പിയും സ്റ്റീൽപനയും മറ്റേ കൈ യിൽ ചുരുട്ടിപ്പിടിച്ച കുറച്ചു വെള്ളക്കടലാസ്സുമായി കിറുക്കൻ രാമസ്വാമി ആ വഴിക്കു കടന്നുപോയി. ആൾക്കൂട്ടത്തെ അയാൾ കണ്ടതേ ഇല്ല. (രാമ സ്വാമി മൃതിപ്പെട്ട് മുനിസിപ്പൽ ലൈബ്രറിയിലേക്കു പോവുകയാണ്. ലൈബ്രറി അടയ്ക്കുന്നതുവരെ അവിടെ ഒരു മൂലയിലിരുന്ന് ഇംഗ്ലീഷ് ഗ്രന്ഥ ഞങ്ങൾ പകർത്തിയെഴുതുക. അതാണ് രാമസ്വാമി സ്വയം ഏറ്റെടുത്തിരിക്കുന്ന ജോലി. ഇന്ന് ഗ്രന്ഥം എന്നൊന്നുമില്ല. ഏതെങ്കിലും ഒരു ഗ്രന്ഥം എടുത്ത് വിനിന്നെങ്കിലും ആരംഭിക്കും. രാമസ്വാമി ബി.എ.ക്ലാസ് വരെ പഠിച്ചി
ട്ടുണ്ട്. തന്റെ അതിഥികളെ തൃപ്തിയോടെ ഒന്നുകൂടി നോക്കി കൂനൻ കിനാ രൻ തൽക്കാലം സ്ഥലം വിട്ടു. തെരുവിന്റെ തെക്കേ മൂലവരെ വെറുതെ ഒന്നു ചുറ്റിനടന്ന് ഒരു മുറിച്ചുരുട്ടും കത്തിച്ചു വലിച്ചുകൊണ്ട് കൂനൻ വീണ്ടും അവിടെ വന്നു. അപ്പോഴേക്കും പൊതുജനസംഖ്യ മുപ്പത്തിയെട്ടായിത്തീർന്നിരുന്നു.
പഴയ ആൾക്കാരിൽ ചിലർ ഒഴിഞ്ഞുപോയിട്ടുണ്ട്. (അക്കൂട്ടത്തിൽ ആശാം പറങ്ങോടനും മരുന്നുകുപ്പിക്കാരനും കുട്ടിയും പെടും). ചിലർ പുതുതായി വന്നുചേർന്നിട്ടുണ്ട്. (അക്ഷരശ്ലോകക്കാരൻ നമ്പൂതിരിയും, നെയ്ത്തുകാര അലക്സും അക്കൂട്ടത്തിൽ പെടും), കേളുമാഷ്ടർ മുണ്ടിന്റെ രണ്ടറ്റവും പൊക്കിപ്പിടിച്ച് ഇളകാതെ അവിടെത്തന്നെയുണ്ട്. ----(മാടെ കോണം ത്തിന്റെ വാൽ കുറേശ്ശേ പുറത്തു കാണുന്നുമുണ്ട്. അവിടെ വല്ല വാലും
കാണുന്നുണ്ടെങ്കിൽ അതു മാത്രമായിരുന്നു.) “എന്താണിവരെ ഒരാൾക്കൂട്ടം!” കൂനൻ കണാരൻ അക്ഷരശ്ലോകം രൻ നമ്പൂരിയോട് പട്ടാങ്ങം നടിച്ചു ചോദിച്ചു.
“രണ്ടു മൂർഖനും ഒരു കീരിയും തമ്മിൽ ഭയങ്കര യുദ്ധം' നമ്പൂരി ഒരഭിനയത്തോടെ പറഞ്ഞു.
“ഓഹോ! പാമ്പിന്റെ എണ്ണവും ഒന്നു കൂടിയിട്ടുണ്ട്.' എന്നു കൂനൻ മന സ്സിൽ പറഞ്ഞു. വീണ്ടും ഒന്നു ചിരിച്ചു.
അപ്പോൾ തന്റെ അമൂല്യഭാണ്ഡവും കക്ഷത്തിലിറുക്കിപ്പിടിച്ച് കുന്നു മൂന്നു ചാക്കുസായ്പ്പും അവിടെ ഹാജരായി. ആൾക്കൂട്ടത്തെ ഒന്നു നോക്കി, "ഊഹും!' എന്ന് അർത്ഥഗർഭമായൊന്നു മൂളി. വിരിച്ച തലയൊന്നു കുലുക്കി ചാക്കുസായ് കുന്നുകുന്നു നിരത്തിലൂടെ വടക്കോട്ടു പോയി.
അപ്പോൾ തൊണ്ടിപ്പറങ്ങോടൻ അവിടെ ഓടിയെത്തി. കുനൻ കണാ തന്റെ ആ നിലപും മിസ്റ്റിക് ചിരിയും കണ്ടപ്പോൾ തൊണ്ടിക്ക് ഉടൻ കാര്യം മനസ്സിലായി. കൂനൻ കണാരൻ ചിലപ്പോഴൊക്കെ ആളുകളെ അങ്ങനെ കളിപ്പിക്കാറുണ്ട്. കണാരന്റെ 'വാലുകാണുന്നു' മന്ത്രത്തിൽ കുടുങ്ങിക്കിട ക്കുന്ന വഴിപോക്കരെ നൊണ്ടിപ്പറങ്ങോടൻ പരിഹാസത്തോടെ ഒന്നു നോക്കി. അവരെ ഒന്നു കൂക്കിവിടണമെന്നു പറങ്ങോടന്നു തോന്നി. താൻ വിളിച്ചു കൂട്ടിയ യോഗം കലക്കാനാണ് തൊണ്ടിയുടെ പുറപ്പാട് എന്നു മനസ്സിലാ ക്കിയ കൂനൻ, പറങ്ങോടന്റെ മുഖത്തു നോക്കി ഒന്നു കണ്ണിറുക്കിക്കാട്ടി. കൂനന്റെ കല്പന ലംഘിക്കുന്നതു ഭാവിയിൽ ഇടങ്ങേറാണെന്നറിയാവുന്നതു കൊണ്ട്, പറങ്ങോടൻ തൽക്കാലം കൂക്കിയില്ല. പൊതുജനത്തിന്റെ പന്തിയി ലേക്ക് അവനും കൊല്ല വലിഞ്ഞുകേറി. അപ്പോൾ ഇതാ ആരാണ് മനാണ്ടി
പറങ്ങോടന്റെ തൊട്ടു മുന്നിൽ നില്ക്കുന്നത്? മുത്തപ്പൻ ഒരു വലിയ ഇളവൻ കായും ഒരു വലിയ കെട്ടു ചുവന്ന ചീരയും ഒരു ചെറിയ കൊട്ടയിലാക്കി, കൊട്ട കിരീടം പോലെ തലയിൽ വെച്ച്, വെറ്റിലട മിക്കയും ചവച്ചുകൊണ്ട്, കീരിയും പാമ്പും തമ്മിൽ കടിപിടികൂടുന്നതു കാണാൻ ഒരുങ്ങി ആവേശം പൂണ്ടു നില്ക്കുകയാണ് മുത്തപ്പൻ.
“മുത്തപ്പാ കൂ: പറങ്ങോടൻ റോഡ് റോളർ യന്ത്രത്തിന്റെ പെട്ടെന്നു ള്ള കുക്കിപോലെ ഒരൊറ്റ കുക്കി. ആൾക്കൂട്ടം പഠാണി സായ്പിന്റെ മച്ചിലെ മൂർലപ്പാമ്പിനെ വിട്ടു മുത്തപ്പന്റെ നേർക്കു തിരിഞ്ഞു. പറങ്ങോടന്റെ കൂക്കി കേട്ട്, തങ്കരാജുവിന്റെ വെൽക്കം ബാർബർ ഷാപ്പിന്റെ കോലായിലിരുന്ന് (ചൊവ്വാഴ്ചയായിരുന്നതിനാൽ ക്ഷൗരക്കട പൂട്ടിയിരുന്നു) ഏകാഗ്രതയോടെ “പതിനഞ്ചു നായും പുലിയും കളിച്ചുകൊണ്ടിരുന്ന തത്തക്കായൻ ചന്തുവും വിക്കൻ നാരായണനും കല്ലുകൾ തട്ടിത്തെറിപ്പിച്ചു കളി മതിയാക്കി ഓടി യെത്തി. മറ്റൊരു വഴിക്ക് ഇറച്ചിക്കണ്ടം മൊയ്തീനും മമ്മതും ഒരുമിച്ചു പ്രത ക്ഷപ്പെട്ടു. 'മുത്തപ്പാ കൂ!' എന്ന് ആർത്തുവിളിച്ചുകൊണ്ടാണ് അവരുടെ വരവ്.
മുത്തപ്പൻ പുലർ വെളിച്ചത്തിൽ പെട്ടുപോയ കുറുക്കനെപ്പോലെ പരുങ്ങി ന്നു. എങ്ങോട്ടു തിരിയും? ആരെ ചീത്ത പറയും? പിള്ളർ നാലുവശവും രിക്കേഡ് സൃഷ്ടിച്ചിരിക്കയാണ്. ആൾക്കൂട്ടത്തിൽനിന്നു ചിലരും, വെറു ഒരു രസത്തിനുവേണ്ടി കൂവലിൽ പങ്കുചേരുന്നുണ്ട്. തടിതപ്പുന്നതാണു ൽക്കാലം നല്ലതെന്നു മുത്തപ്പന്നു തീരുമാനിക്കാൻ അധികസമയം വേണ്ടി നില്ല. “നിന്റച്ഛൻ മാപ്പിള, നിന്റച്ഛൻ മാപ്പള, നിന്റച്ഛൻ മാപ്പ്' എന്ന് ആരോ ന്നില്ലാതെ വിളിച്ചു പറഞ്ഞുകൊണ്ടു തലയിലെ പച്ചക്കറിക്കിരീടം ഒരു കകൊണ്ട് അമർത്തിപ്പിടിച്ചു മുത്തപ്പൻ വടക്കോട്ടു നെട്ടോട്ടം കുതിച്ചു. ത്തപ്പാ കൂ!' എന്നു കൂവിക്കൊണ്ടു പിന്നാലെ പിള്ളയും. മുത്തപ്പനും രും ഓടുന്ന കാഴ്ച നോക്കി രസിച്ചുകൊണ്ടു പൊതുജനം അവിടെ ങ്ങിനിന്നു.
അപ്പോഴേക്കും വമ്പൻ നായാടി അവിടെത്തന്നെ റോഡരികിൽ പഴയ സ് പേപ്പർ വിരിച്ചു. തവിട്ടു നിറത്തിലുള്ള പഴയൊരു തുകൽപ്പെട്ടിയിൽ ഒന്നു പച്ചനിറത്തിലുള്ള കുറെ ചെറിയ കടലാസ്സ് ഡബ്ബികൾ അതിൽ വാരി മറിഞ്ഞു തന്റെ പ്രസംഗം ആരംഭിച്ചുകഴിഞ്ഞിരുന്നു.
“മാൻമഹാ ജനങ്ങളേ, ങ്ങക്കൊന്ന് വയ്ക്കണോ? ഒരു വെറിഗുഡ് ർക്കറ്റിവെടുക്കണോ? ബഹുസാഹമായി ഒരു സോതന വേണോ? വേണ ടിൽ വിസ്പി വിരേചന ഗുളിക ഓരോ ഡബ്ദി വാങ്ങിക്കോളിൻ വില വളരെ സഹായം. ആറു ഗുളികകളടങ്ങിയ ഒരു ഡബ്ബിക്കു നാലണ വെറും ഫാരണാസി-ഒരു കുടുംബത്തിന് ഒരു കൊല്ലം വളക്കാനുള്ള കോള് "
കൂനൻ കണാരൻ വളരെ ആദരവോടെ മരുന്നുവില്പനക്കാരൻ നായാടി മുടെ നാടൻ പ്രസംഗം ശ്രദ്ധിച്ചുകൊണ്ട് വായും പിളർന്ന് അവിടെ നിന്നു. നായാടിക്കു സാധാരണ മരുന്നുവില്പനക്കാരുടെ വാചാലതയോ, പ്രാരംഭ ഘട്ടത്തിലെ മാജിക് പ്രദർശനമോ ഒന്നുമില്ല-വിദ്യാഭ്യാസവും തീരെയില്ല. മരുന്നുവില്പനക്കാരന്റെ വേഷംകെട്ടി നായാടി പുറത്തിറങ്ങിയത് ഇയ്യിടെ മാണ്. എങ്കിലും നായാടിയുടെ പ്രസംഗവേളയിലെ നൃത്തനൃത്യങ്ങൾ കണ്ടാൽ ആരുമൊന്നു നോക്കിനിന്നുപോകും. കാക്കി ഹാഫസറും കറുത്ത കോട്ടും വെളുത്ത ജോഡിയും തവിട്ടുനിറമുള്ള ബൂട്സും മുഖത്ത് ഒരു വലിയ കറുത്ത കണ്ണടയും ധരിച്ച്, നരച്ച കൊമ്പൻമീശ ഇട യ്ക്കിടെ പിടിച്ചു പിരിമുറുക്കിക്കൊണ്ട് കറുത്തു തടിച്ചു കുള്ളനായ നായാടി, മോഹറക്കാലത്ത് നരികളിക്കാരനെപ്പോലെ കുനിഞ്ഞും കൈകാലുകൾ നീട്ടിയും കുറുക്കിയും തിരിഞ്ഞും മറിഞ്ഞും വിസ്പി വിരേചന ഗുളിക യെപ്പറ്റി വീമ്പിളക്കുന്നതു കണ്ടു രസിച്ചു പൊതുജനത്തിൽ പകുതിഭാഗവും അവിടെ തങ്ങിനിന്നു. മുത്തപ്പനെ തെരുവിന്റെ അതിർത്തി കടത്തിവിട്ടു പിള്ളയും അവിടെ മടങ്ങിയെത്തി, വളം അനുസരണമുള്ള കുട്ടികളെപ്പോലെ നായാടിയുടെ സദസ്സിനു മുമ്പിൽ ശ്രമം പടിഞ്ഞിരിപ്പായി. പിള്ളർക്കു വമ്പൻ നായാടിയെ വളരെ ഇഷ്ടമാണ്. നായാടി ചിലപ്പോഴൊക്കെ അവർക്കു ചായ വാങ്ങിക്കൊടുക്കാറുണ്ട്. നായാടിയുടെ പൂർവ്വചരിത്രം കൂനൻ കണ രൻ അവർക്കു പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. നായാടി പെറ്റുവളർന്ന തറവാട് ആ തെരുവുതന്നെയാണ് (“ഓൻ നല്ല കുടുംബസ്നേഹമുള്ളാനോ, ആ നായാടി. കുനൻ കണാരൻ എപ്പോഴും പറയും) തെരുവിൽ വളർന്ന ശക്തനായ നായാടി ഒരു നല്ല അടിക്കാരനായിത്തീർന്നു. തിറയോ താലപ്പൊ ലിയോ ഉത്സവമോ ചന്തയോ ഉള്ള സ്ഥലങ്ങളിലെല്ലാം നായാടി ചെന്നെത് തല്ലുംപിടിയുമുണ്ടാക്കുക പതിവായിരുന്നു. ഏതു കൂട്ടത്തല്ലിനെയും എതിര് ടാനുള്ള ദേഹബലവും മിടുക്കും നായാടിക്കുണ്ടായിരുന്നു. നായാടിയും. മുഖ്യാഹാരം മന്നങ്ങയും അവിയലുമായിരുന്നു. 'കട്ടുതിന്ന തേങ്ങയെ തടി പിടിക്കും എന്നൊരു പ്രമാണവും അവൻ അനുസരിച്ചിരുന്നു. മാസത്തിലെ രിക്കൽ നായാടി ഒരു കരിമ്പൂച്ചയെ തിന്നും (അതൊരു മരുന്നാണ്, കരിമ്പ ച്ചയെ തിന്നാൽ ശരീരം ഇരുമ്പുപോലിരിക്കും. എത്ര കനത്ത തല്ലു കിട്ട യാലും പരുക്കു പറ്റുകയില്ല. കൂനൻകാരന്റെ വിശദീകരണം). അങ്ങ തെരുവിലെ നായാടി, വമ്പൻ നായാടി' എന്ന പേരു നേടി. നായാടിയുടെ ഒരടി താങ്ങാൻ കരുത്തുള്ള പോക്കിരികളൊന്നും അക്കാലത്തു നാട്ടിലു ണ്ടായിരുന്നില്ല. കത്തിക്കുത്തിന്റെ ഏർപ്പാടൊന്നും നായാടിക്കില്ല. അടിയും കുത്തുമാണ് ആദ്യവസാനം. ഒരിക്കൽ ഡി അവറാൻ നായാടിയുടെ ത സഹിക്ക വയ്യാതെ ഒരു ചെറ്റത്തരം ചെയ്തു. കത്തിയെടുത്ത് നായാടിയു ടെ മുഖത്തൊരു കുത്ത്, കുത്തു പറ്റിയത് ഇടത്തെ കണ്ണിന്നാണ്. അന്നുമു തൽ നായാടി ഒറ്റക്കണ്ണനായിത്തീർന്നു (നായാടി സദാ കറുത്ത കണ്ണാടി ധരിക്കുന്നതിന്റെ രഹസ്യം അതാണ്.) -ഡി അവറാൻ ക്ഷയം പിടിച്ചാണു ചത്തത്. തുടയുടനെ അടിപിടിക്കേസ്സുകളുണ്ടാക്കിയതിനാൽ നായാടി മൂന്നുനാലു തവണ ജയിലിൽ കിടക്കേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ വയസ്സായതുകൊണ്ടോ എന്തോ നായാടി പോക്കിരിത്തമെല്ലാം കെട്ടിവെച്ചു പുതിയൊരു മനുഷ്യനായി മാറി, വി മരുന്നു കമ്പനിക്കാരുടെ ട്രാവലിങ ഏജന്റായി നടക്കുകയാണ്.
“മാൻ മഹാജനങ്ങളെ, ഈ ഗുളിക (നായാടി ഡബ്ബ് തുറന്നു പല്ലിമുട്ട പോലുള്ള ഒരു വെരുത്ത ഗുളികയെടുത്ത്, രണ്ടു വിരലുകൾക്കിടയിൽ പിടിച്ച പൊക്കിക്കാണിച്ചു നിങ്ങൾ രാത്രി ചോറും തിന്നു കെടന്നൊറങ്ങമ്പോ കുമ്പം-അതെ, ഒരൊറ്റ ഗുളിക മതി-വൺ ഹിൽസ് ഒരു ഗ്ലാസ്സ് ചൂടുള്ള പാലിൽ ചൂടുള്ള പാൽ കിട്ടിയില്ലേ വേണ്ട, ഒരു ഗ്ലാസ്സ് തണുത്ത പാലിൽ, തണുത്ത പാല് കിട്ടിയില്ലേ വേണ്ട, ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ, ചൂടു വെള്ളമില്ലേ വേണ്ട, ഒരു ഗ്ലാസ്സ് സുത്തപച്ചവെള്ളത്തിൽ കലക്കി ഒരൊറ്റ കുടി. കെടന്നൊറങ്ങിക്കോളി. രാവിലെ എണീറ്റ് തണ്ടാസ്സിൽ പോയിരുന്നാൽ അതാ പോണോ? -ചെറുപ്പത്തില് മണ്ണുവാരിത്തിന്നപ്പോ പള്ളക്കുടുങ്ങ
കാടുംകൂടി എളകിപ്പോകും... “ഓ, വമ്പൻ ഗുളിക തന്നെ.” കാണികൾക്കിടയിൽ നിന്നു തത്തക്കിട്ടൻ തലയാട്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു.
നായാടി മെല്ലെ കാളക്കടുത്തു തിരിച്ചു മീശയൊന്നു മുറുക്കി വലതു കണ്ണുകൊണ്ടു തത്തക്കിട്ടന്റെ നേർക്ക് ഒരുനോട്ടം മിന്നിച്ചത്. കറുത കണ്ണടയ്ക്കുള്ളിലൂടെയായതുകൊണ്ട് ആരും കണ്ടില്ല. പഴയ വമ്പൻ നായാടി ഒന്നുണർന്നു മിന്നിയതാണ്. ഒരഞ്ചുകൊല്ലം മുമ്പായിരുന്നുവെങ്കിൽ മിന്നലിനെത്തുടർന്നു ഭയങ്കരമായൊരിടി പൊട്ടുമായിരുന്നു. തത്തക്കിട്ടന്റെ
മനത്തിന്റെ പലക തകർന്നതുതന്നെ... നായാടി വീണ്ടും വിസി കമ്പനി ഏജന്റായി മാറി പ്രസംഗം തുടർന്നു "വിസ്പി വിരേചന ഗുളിക ആറു ഫിൽസ് അടങ്ങിയ ഡബ്ബിയൊന്നിനു വില നാലണ, ആവശ്യക്കാർ മുന്നോട്ടു വരണം.
പഴയ കോൺഗ്രസ്സുകാരൻ കുഞ്ഞാണ്ടി മുമ്പോട്ടു വന്നു. നാല കൊടുത്ത് ഒരു ഡബ്ബി വാങ്ങി. തുടർന്ന് കാവിവസ്ത്രധാരിയായ പെരുതേരി ബാപ്പുട്ടിയും ഒരു ഡബ്ബി വാങ്ങി. അക്ഷരശ്ലോകക്കാരൻ നമ്പൂരിക്കും ഒന്നു വയറിളക്കിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. മഞ്ഞഷർട്ടിന്റെ കീശയിൽ തപ്പിനോക്കിയപ്പോൾ പൈസ തികയില്ല-മുന്നേ കാലയേയുള്ളു.
ഇതിനിടയിൽ കേളുമാഷർക്ക് ഒരാപത്തു നേരിട്ടു. ആലിന്റെ കൊമ്പിൽ നിന്ന് ഒരു സൂത്രക്കാരൻ കാക്ക് കേളുമാഷ്ടരുടെ ഇടത്തെ ചെവിയെ ലാക്കാക്കി ഒന്നു കാഷ്ഠിച്ചു കൊടുത്തു. വെളുത്ത കാക്കക്കാഷ്ഠം മേൽക്കാ തിലൂടെ വാർന്നൊലിച്ചു മാറുടെ വേഷ്ടിയിൽ ഉറ്റി. 'ഛി!' എന്നു പറഞ്ഞു മേല്പോട്ടു നോക്കി കാക്കയെ ശപിച്ചുകൊണ്ട് മാഷർ കാതും വേഷ്ടി തലയും കഴുകാൻ ബാലൻ നായരുടെ സ്റ്റേഷനറിക്കടയിലേക്കു മണ്ടി.
നായാടിയുടെ മുമ്പിൽ നല്ലൊരു സദസ്സ് ഒരുക്കുടി നില്ക്കുന്നുണ്ടെന്ന് ഉറപ്പുകിട്ടിയപ്പോൾ കൂനൻ കണാരൻ തൽക്കാലം സ്ഥലം വിടാൻ തീരുമാ നിച്ചു തിരിഞ്ഞപ്പോൾ, കൈയിൽ ഒരു കൂറ്റൻ ടിഫിന് കാര്യറും തൂക്കി ക്കൊണ്ടു നീണ്ടുമെലിഞ്ഞ ഒരു മഞ്ഞമനുഷ്യൻ കാണികൾക്കിടയിൽനിന്നു തെറ്റി ധ്യതിപ്പെട്ടു പോകുന്നുണ്ടായിരുന്നു. അയാൾ കൂനൻ കണാരനെ കണ്ട പ്പോൾ ലജ്ജാഭാവത്തിൽ ഒന്നു ചിരിച്ചു. കണാരൻ സൂക്ഷിച്ചുനോക്കി. ആ മുഖം മുമ്പെവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നി. അയാളുടെ ചങ്കിലെ അസാധാരണവലിപ്പമുള്ള മുഴ കണ്ടപ്പോൾ നന്നു. പെട്ടെന്ന് ആളെ പിടികിട്ടി. “ങ്ഹ അ8-ഇതാണ് അപ്പായതല്ലേ?” കൂനൻ അദ്ഭുതത്തോടെ ആ
മനുഷ്യനെ ആപാദചൂഡം ഒന്നു നോക്കി. ആൾ അപ്പടി പരിഷ്ക്കരിച്ച് ഒന്നു
മാറിയിട്ടുണ്ട്. കുടുമ മുറിച്ചു തല കോപ്പാണ്. പുതിയ മൽഷർട്ടാണിട്ടിരിക്കു
ന്നത് മുണ്ടു പഴയതുതന്നെ. “ങ്ങള് എവട്യാ നായരേ?" കൂനൻ കണാരൻ ആസനം ചൊറിഞ്ഞു കൊണ്ടു ചോദിച്ചു.
“ഞാനിപ്പം മാരാർ വക്കീലിന്റെ വീട്ടിലാകുമ്പോള്ക്ക് കോളിലേക്ക് ഉച്ചയ്ക്ക് ചോറ് കൊണ്ടാവാം അപ്പുനായർ കീശയിൽ നിന്ന് ഒരുകെട്ടു ബീഡിയെടുത്ത് അതിൽ നിന്ന് ഒരെണ്ണം കൂനൻ കണാരനു കൊടുത്തു. കണാരൻ ബീഡി ഒന്നു തിരിച്ചും മറിച്ചും നോക്കി; പിന്നെ അതിനെ ഇടത്ത ചെവിക്കുറ്റിയിൽ നിക്ഷേപിച്ചു.
“ഏത് മാരാർ വക്കീല് കൂനൻ ചോദിച്ചു.
"അച്യുതമാരാര് വകീല് "
കൂനൻ കുറച്ചുനേരം എന്തോ ആലോചിച്ചു. പിന്നെ ഒന്നു ചിരിച്ചു.
“അപ്പായപ്പം മാരാർ വക്കീലിന്റെ വീട്ടിലെ ആനക്കാരനാണില്ലേ?” കുനൻ അപ്പുനായരുടെ മുഖത്തേക്ക് അർത്ഥഗർഭമായൊന്നു നോക്കി. അപ്പുനായർക്ക്, അപ്പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി. മാരാരുടെ ഭാര്യ തടിച്ച് ആനയെപ്പോലുള്ള ഒരു സത്വമാണ്. വക്കീൽ മെലിഞ്ഞ് ആരൽ പോലെയുള്ള ഒരാളും.
"ഏയ്, അങ്ങനൊന്നൂല്യ.' അപ്പുനായർ ലജ്ജയോടെ ഒന്നു ചിരിച്ചു. അപ്പോൾ തൊണ്ടിപ്പറങ്ങോടനും ഇറച്ചിക്കണ്ടം മൊയ്തീനും അന്യോന്യം ചുമലിൽ കൈവച്ച് ആടിക്കുഴഞ്ഞു വരുന്നുണ്ടായിരുന്നു. സാട്ടകളിക്കാൻ നേരമായതിനാൽ അവർ നായാടിയുടെ സദസ്സുവിട്ടിറങ്ങിപ്പോന്നതാണ്. കൂനൻ അവരെ വിളിച്ചു. “എടാ മൊയ്തീനെ, ഇതാരാണെന്നു നോക്ക്. ഇറച്ചിക്കണ്ടം മൊയ്തീനും തൊണ്ടിപ്പറങ്ങോടനും തിരിഞ്ഞുനിന്ന് അപ്പുനായരെ ഒന്നുനോക്കി. തൊണ്ടയിലെ മുഴ കണ്ടപ്പോൾ ഇരുവർക്കും
ആളെ പിടികിട്ടി. അവർ അത്ഭുതത്തോടെ അപ്പുനായരുടെ മുഖത്തേക്ക നോക്കിനിന്നു. മൊയ്തീന്റെ നോട്ടം മുഴുവനും ആ മുഴയിലേക്കായിരുന്നു. “ആള് നന്നാവാൻ ഒരു മറിയേ വേണ്ടൂ, പറങ്ങോടാ ഒരു മറി! കൂനൻ
ഒരു തത്ത്വജ്ഞാനം തട്ടിവിട്ടു. ഇറച്ചിക്കണ്ടം മൊയ്തീൻ പറഞ്ഞു: “ഏയ് നായരെ, ഞ്ഞി ആ ചങ്കിലെ പേരം കൂടി ഒന്നു ചെത്തി എടുത്തുകളഞ്ഞാല് ആള് കൊങ്കനായി.
“ഊം, വേഗം പൊയ്ക്കോളിനായരേ. കൂനൻ പറഞ്ഞു. "മാരാര് വക്കി ലിന്റെ കുട്ട്യോള്ക്ക് ചോറിനി വൈകുന്നേരം തിന്നാ നേരം മണി രണ്ടു കഴിഞ്ഞു.
അപ്പുനായർ തിരക്കിട്ടു നടന്നു.
കൂനൻ കണാരൻ താടിയും കവിളും ഒന്നു തലോടിനോക്കി. ക്ഷൗരം ചെയ്യാൻ തീരുമാനിച്ചു. അപ്പോഴാണ് ഓർത്തത് അന്നു ചൊവ്വാഴ്ച ദിവസ മാണെന്ന്. അമ്പട്ടന്മാർക്ക് ഒഴിവുദിവസമാണ്. കൂനൻ മെല്ലെ തന്റെ മടയി ലേക്കു നടന്നു. ഒന്നു കിടന്നുറങ്ങാൻ
ഇറച്ചിക്കണ്ടം മൊയ്തീനും തൊണ്ടിപ്പറങ്ങോടനും തെരുവിന്റെ തെക്കേ മുലയിലേക്കു നടന്നു. അപ്പോൾ തങ്കരാജുവിന്റെ പൂട്ടിയ വെൽക്കം സല ണിന്റെ കോലായിൽ ഒരു മൂലയിൽ ഒരു വേഷം പതുങ്ങിയിരിക്കുന്നു. പറ ങ്ങോടനും തായനും രാവിലെ പതിനഞ്ചു നായും പുലിയും കടിച്ച രുന്ന അതേ മൂലയിൽ. പറങ്ങോടൻ നോക്കിയപ്പോൾ ആ വേഷം മുഖം താഴ്ത്തിക്കളഞ്ഞു. പെരിക്കാലു കണ്ടപ്പോൾ പറങ്ങോട് ആളെ മനസ്സി ലായി; അന്തു. അനുവിനെ മൂന്നു നാലു ദിവസമായി തെരുവിൽ തീരെ കാണാറില്ലായിരുന്നു.
പറങ്ങോടനും മൊയ്തീനും പീടികയിൽ കേറിച്ചെന്ന് ആളെ നല്ലപോലെ ഒന്നു നോക്കി. അന്തുതന്നെ. എന്നാൽ എന്തൊരു വേഷപ്പകർച്ച. കാക്കി മുറിക്കായും, അനകം കീശകളും ചിറകുകളുമുള്ള കാക്കിഷർട്ട്, കഴുത്തിൽ ചുവന്ന ഉറുമാലുകൊണ്ട് ഒരു കെട്ട്. എല്ലാം പുതിയ ഉടുപ്പുകൾ; അമേരിക്കൻ അടിപിടിപ്പടങ്ങളിൽ കാണാറുള്ള കൗബോയിവേഷം: മൊയ്തീനും പാ ടനും വായും പിളർന്നു നോക്കിനിന്നുപോയി.