shabd-logo

ഒരു പുതിയ പിശാച് -36

16 November 2023

0 കണ്ടു 0
രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും. സൂക്ഷിച്ചുനോക്കിയാൽ അരയിൽ ഒരു കറുത്ത ലങ്കോട്ടി കി ഇതായിക്കാണാം; കഴുത്തിൽ ഒരു വെന്തിങ്ങയും ചൊറിപിടിച്ചൊരു വെളുത്ത ഇരുമ്പുവസിയിൽ എട്ടു കഷണം പുട്ട് ഒരു മൺചട്ടി നിറയെ പുളക്കിഴങ്ങു പുഴുക്ക്; ഒരു പഴയ ന്യൂസ് പേപ്പറിൽ രണ്ടു കൂറ്റൻ നേന്ത്രപ്പഴം; വെളിച്ചെണ്ണക്കുറ്റി പോലത്തെ വലിയൊരു പാടു നിറച്ചും ആവിപറക്കുന്ന ചായ ഇവയെല്ലാം ആ വിഗ്രഹത്തിന്റെ മുമ്പിൽ നിവേദിച്ച് ഒരു പയ്യൻ അരികെ കാത്തുനില്ക്കുന്നു.

ആ സത്വം ഒന്നു ഞരങ്ങി. വലതുകൈ ചലിച്ചു. പുട്ടും പുഴുക്കും കുഴച്ച് വലിയ ഉരുളകളാക്കി വിഴുങ്ങിത്തുടങ്ങി. ഇടയ്ക്ക് വായ ഇരുവശത്തേക്കും നീട്ടിവലിച്ച് സ്വയം ചിരിക്കുന്ന മട്ടിൽ ചവയ്ക്കുന്നുമുണ്ട്. ആ സത്വത്തിന്റെ വായിൽ മുകൾ വരിയിൽ മദ്ധ്യത്തിൽ നാലു പല്ലു
കളില്ല. വായുടെ മുകളിലെ രണ്ടു കോണിൽ നിന്നും ഓരോ തെറ്റ് ഒരിനീളത്തിൽ എറിച്ചുനില്ക്കുന്നു. സിമന്റ് മിക്സിങ് യന്ത്രംപോലെ ആ സത്വത്തിന്റെ വായ പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. ഏഴു കഷണം പുട്ടും ചട്ടിയിലെ പുഴുക്കിന്റെ മുക്കാ മുണ്ടാണിയും ഒന്നര നേന്ത്രപ്പഴവും ആ യന്ത്രത്തിൽ കുഴച്ചരച്ചു കഴപ്പോട
കപ്പെട്ടു. ശേഷിച്ച പുട്ടും പുഴുക്കും പഴവും ആ പയ്യന്റെ മുമ്പിലേക്കു നീക്കിവെച്ച് പാറയിലെ ചായയെടുത്തു മോന്തിത്തുടങ്ങി. കുറച്ചു ചായ പാട്ട യിൽ ബാക്കിവെച്ച് പാട്ട് ചെരിച്ചുപിടിച്ച് ഒന്നു നോക്കി. അവശേഷിപ്പിച്ച പായ യുടെ അളവ് അധികമായിപ്പോയെന്നു തോന്നിയതിനാലാവാം, ഒന്നുകൂടി ജാതി, പാട്ട് പയ്യന്റെ മുമ്പിലേക്കു വെച്ചുകൊടുത്ത്, തന്റെ നാം രന്ധങ്ങളും തേറ്റയും നക്കിത്തുടച്ചു.

പിന്നെ ആ സത്വം ചുമരിന്റെ മൂലയിൽ നിന്ന് ഒരു പഴന്തുണി ഭാണ്ഡം എടുത്തു മുമ്പിൽ വെച്ചു കെട്ടഴിച്ച് അതിനുള്ളിൽനിന്ന് ഒരു കടലാസ്സുപൊതി കൈയിലെടുത്തു. കടലാസ്സുപൊതിയിൽനിന്ന് ഒരു പഴയ തീപ്പെട്ടിയും ഒരു അഴുക്കും പുറത്തുവന്നു. തീപ്പെട്ടിയിൽനിന്ന് ഒരു വലിയ ബീഡിയെടുത്തു കഴിച്ചു വിരുത്തി അതിൽനിന്നു കുറച്ചു പുകയില നുള്ളിയെടുത്ത് ഇടത്ത കൈവെള്ളയിൽ പ്രതിഷ്ഠിച്ച്, ഡബ്ബിയിൽ നിന്ന് ഒരു മരുന്നുകട്ടയെടുത്ത് അതും ഇടതുകൈ വെള്ളയിലെ പുകയിലയിൽ ചേർത്തു വലത്തെ പെരു വിരൽകൊണ്ടു ശക്തിയോടെ കുറെനേരം മർദ്ദിച്ചു. ആ കലർപ്പ് വീണ്ടും ബീഡിയാക്കി തെറുത്തുകെട്ടി വായിൽ പിടിപ്പിച്ച്, തീപ്പെട്ടിയുരസിക്കത്തിച്ച്, ഇടതുകൈ കുത്തി ചാരിക്കിടന്ന് ഒരു വലി വലിച്ചു. പുക കുറെനേരം വായിൽ അടക്കിപ്പിടിച്ച് പിന്നെ കുറേശ്ശേയായി പുറത്തേക്കു വിട്ടുകൊടുത്തു. അപ്പോൾ മുഖം പുകയുന്ന ഉണക്കച്ചകിരിപോലെ തോന്നിയിരുന്നു.

മൂന്നുനാലു വലികൊണ്ട് ആ കഞ്ചാവുബീഡി കുറ്റിയാക്കി. പിന്നെ കളും പ്രദർശിപ്പിച്ച് ഒരു മായാമന്ദഹാസം പൊഴിച്ച് തെരുവിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നു. റിക്ഷാക്കാരൻ ചന്തു ഒഴിഞ്ഞ റിക്ഷയും വലിച്ച് എന്തോ പിറുപിറുത്തു കൊണ്ട് കടന്നുപോയി. പിന്നാലെ, ശൃംഗാരദ്യോതകമായ ചില ആംഗ്യങ്ങ ളോടെ ഏതോ സങ്കല്പകാമുകനോടു സംസാരിച്ചുകൊണ്ട് നാത്തി അമ്മാളുവും ഉണ്ടായിരുന്നു. പെണ്ണുക്കയുടെ കളിപ്പതും വളരെ ധ്യതിയിൽ അതിലേ കടന്നുപോയി. ഖദർവേഷ്ടികൊണ്ടു തലയിൽ ഒരു കെട്ടുംകെട്ടി പുതിയ മലാക്കാ ചൂരൽ വടിയുമായി രാധാകൃഷ്ണൻ മുതലാളി രാവിലത്തെ നടത്തത്തിന് ആ വഴി വന്നു. തെരുവിലേക്കു തുറിച്ചുനോക്കുന്ന ആ സത്വം ഇവയൊന്നും കാണുന്നില്ല. ആ സത്സം കഞ്ചാവിന്റെ അഞ്ചുനിറം കലർന്ന പ്രപഞ്ചത്തിലങ്ങനെ സഞ്ചരിക്കുകയാണ്. ഒരു പതിനഞ്ചു മിനിറ്റുനേരം അങ്ങനെ യോഗനിദ്രയിൽ കഴിച്ചുകൂട്ടി. പിന്നെ മയക്കത്തിൽ നിന്നുണർന്നതു പോലെ ഒന്നിളക്കി വലിഞ്ഞു നേരെയിരുന്നു. 'പൊറുള്ളൂ!' എന്നൊരു വിളി
ചട്ടി വടിച്ചു നക്കിക്കൊണ്ടിരുന്ന പയ്യൻ തട്ടിപ്പിടഞ്ഞെണീറ്റു. “തൊടങ്ങടാ.” ആ സത്വം അവിടെ മലർന്നുകിടന്നു.

ശുഷ്കിച്ച കൈകാലുകളും വാരിയെല്ലുകൾ പൊന്തിനിൽക്കുന്ന ഉടലും ചേർന്ന ഒരു വികൃതരൂപമാണ് പൊറിഞ്ചു. പൊറിഞ്ചു ആ ഭാണ്ഡത്തിൽ നിന്ന് ഒരു കടലാസ്സു പൊതിയെടുത്ത് അഴിച്ചു നിവർത്തി ആ സത്വത്തിന്റെ സമീപം ചെന്നു മുട്ടുമടക്കി ഇരുന്നു.

“കാലിൽ നിന്നുതന്നെ തൊടങ്ങ്. സത്വം കല്പിച്ചു. പൊറിഞ്ചു ഒരില പ്പാതിയിൽനിന്നു കുറച്ചു പശയെടുത്തു സ്വത്തിന്റെ തുടയിലും മാറിലും ഒരു പപ്പടവട്ടത്തിൽ പുരട്ടി. അതിനുശേഷം വേറൊരു പൊതിയിൽ നിന്നു
കുറച്ചു കുരു കളഞ്ഞ് പുളി വാരിയെടുത്ത് പശ പുരട്ടിയ സ്ഥലത്തു പരത്തി വെച്ചു. പിന്നെ മീതെ കുറച്ചു ശർക്കരയും തേച്ചുകൊടുത്തു. ചൊട്ടി കുത്തിൽ കിടക്കുന്ന കഥകളിവേഷക്കാരനെപ്പോലെ ആ സത്വം ഉറങ്ങുകയാണെന്നു തോന്നുന്നു.

പൊറിഞ്ചുവിന്റെ മേക്കപ്പ് ജോലി. പൂർത്തിയായിരുന്നില്ല. അവൻ ഭാ ത്തിൽനിന്ന് എന്തോ തപ്പിയെടുത്ത് ഒരു ചക്കക്കുരു. ഒരു കത്തികൊണ്ടു ചക്കക്കുരു നേർത്ത കഷണങ്ങളാക്കി മുറിച്ച്, ആ വെളുത്ത കഷണങ്ങൾ ഓരോന്നായി തുടയിലും മാറിലും പിടിപ്പിച്ച ശർക്കര-പുളി മിക്സ് ചേർത്ത ങ്ങളിൽ അവിടവിടെ ഊന്നിക്കൊടുത്തു.

പൊറിഞ്ചു കുറച്ചൊന്നു പിന്നോക്കം മാറിയിരുന്നു തന്റെ മേക്കപ്പ് വേ

കൾ ശരിയായിട്ടുണ്ടോ എന്നൊരവലോകനം നടത്തി. തൃപ്തിയായി കണ്ടാൽ ഭയങ്കര വ്രണങ്ങളാണെന്നുതന്നെ തോന്നും. “കഴിഞ്ഞു റപ്പായിച്ചേട്ടാ.' പൊറിഞ്ചു ആ സത്വത്തെ ഉണർത്തി

കൊണ്ടു പറഞ്ഞു. റപ്പായി എണീറ്റിരുന്ന് തുടയിലും മാറിലും ഒന്നു നോക്കി. അഭിപ്രായ മൊന്നും പ്രകടിപ്പിച്ചില്ല.

“മുറുക്കാൻ " റപ്പായി തേറ്റ കാട്ടി തനിയെ ഇളിച്ചുകൊണ്ടു പറഞ്ഞു. പൊറിഞ്ചു വെറ്റിലയ്ക്കടയ്ക്ക് ഒരുക്കിക്കൊടുത്തു. റപ്പായി സുഖമായി ഒന്നു മുറുക്കി, മാവിലേക്കു തുപ്പി. പിന്നെ വായിലെ മുറുക്കാൻ പണ്ടി നാവുകൊണ്ട് ഇടത്തെ ഉള്ളങ്കയിലേക്കു തള്ളിവീഴ്ത്തി. ആ പദാർത്ഥം വലതുകൈ കൊണ്ടു നുള്ളിയെടുത്തു വണങ്ങളുടെ ഓരായങ്ങളിൽ അവിടവിടെ ഒട്ടിച്ചു വെച്ചു. വനങ്ങളിൽ ഒട്ടിപ്പിടിച്ച കെടുചോരക്കട്ടകൾ! അണിയറയ്ക്കുള്ളിൽ നടക്കുന്ന ഈ കർമ്മങ്ങളെല്ലാം ചാക്കുയവനികപ്പഴുതിലൂടെ നോക്കിക്കൊണ്ട് തൊട്ടടുത്ത പുസ്തകഷാപ്പിന്റെ മൂലയിൽ ഒരാൾ നില്ക്കുന്നുണ്ടായിരുന്നു.

കുറുപ്പ്, പേപ്പർ ഏജന്റിനെയും കാത്തു നിലിക്കുകയാണ്; കുടിശ്ശിക തീർത്തു പേപ്പർ വാങ്ങാൻ, തലേന്നാൾ വൈകുന്നേരം ആ മഹതി, രാധയ്ക്കു വേണ്ടി ദാനം ചെയ്ത പത്തുറുപ്പികനോട്ടു കീശയിലുണ്ട്. പക്ഷേ, കുറുപ്പിന്റെ മുഖത്തു പ്രസാദമില്ല. കാരണം, തലേന്നാൾ വൈകുന്നേരം വീട്ടിൽ വന്നു ചേർന്ന ആനന്ദവും ഭാഗ്യവും രാത്രിയായപ്പോൾ മങ്ങിപ്പോയിരുന്നു. രാധയ്ക്ക നേരിയൊരു പനി, രാത്രി മുഴുവനും പനിയുണ്ടായിരുന്നു. കൈയിൽ വിചാ രിക്കാതെ വന്നുചേർന്ന ഉറുപ്പിക കൊണ്ട്, ഏജന്റിന്റെ പണവും സ്റ്റേഷനറി കടക്കാരൻ അപ്പുണ്ണിനായർക്ക് പറ്റുകണക്കിൽ ഒരു രണ്ടു റുപ്പികയും കൊടു ക്കാൻ തീരുമാനിച്ചിരിക്കയാണ്. അപ്പോൾ രാധയ്ക്കു പുസ്തകങ്ങൾ വാങ്ങണ്ടേ? അതും ഒരു പ്രശ്നമാണ്. അങ്ങനെ ഓരോ ചിന്തയിൽ മുഴു കിയിരുന്നതുകൊണ്ട് ചായവനികയ്ക്കപ്പുറത്തു നടക്കുന്ന കർമ്മങ്ങളിൽ
കുറുപ്പു വലിയ താൽപര്യവും ശ്രദ്ധയും പ്രകടിപ്പിച്ചിരുന്നില്ല. വലിയ ഉത്സാഹമൊന്നും കാണിക്കാതെയാണ് കുറുപ്പ് അന്ന് പത്രങ്ങൾ വില്ക്കാൻ തുടങ്ങിയത്. പട്ടണത്തിന്റെ ഒരു മൂലയിലെത്തിയപ്പോൾ നേരം ഉച്ചയോടടുത്തിരുന്നു. ഒരു വിലാപവും ഒരു ദയനീയ കാഴ്ചയും കുറുപ്പിനെ തടഞ്ഞുനിർത്തി.


“ദൈവകാരുണ്യമുള്ള മഹരാജന്മാരെ ഇങ്ങോട്ടൊന്നു നോക്കി നയിച്ചു കഴിയാൻ ആവതില്ലാത്ത നാരകപാപിയാണേ ഇഴഞ്ഞു പോകു കുറുപ്പ് അടുത്തു ചെന്നു നോക്കി. കാലുകൾ രണ്ടും മടക്കിക്കോർത്ത്, കൈകൾ രണ്ടും പിണച്ചു കഴുത്തിൽ ചുറ്റി മലർന്നുകിടന്നുകൊണ്ട് ഒരു മനുഷ്യസ്വം നിരത്തിലൂടെ നിരങ്ങുന്നു. തുടയിലും മാറത്തും ഉഗ്രവ ങ്ങൾ. ദാ, ഇപ്പം പ്രാണൻ പോകും എന്ന മട്ടിലാണ് പിടഞ്ഞു നിരങ്ങുന്നത്. ആ കാഴ്ച നോക്കി കുറച്ചാളുകൾ അവിടെ തങ്ങിനില്ക്കുന്നുണ്ട്. ചിലർക്ക് ആ കാഴ്ച നോക്കാനേ വയ്യ മുഖം തിരിച്ചു നടന്നുകളയുന്നു. ചിലർ കരള ലിഞ്ഞ്, ആ ഇഴയുന്ന മനുഷ്യനുവേണ്ടി നിലവിളിക്കുന്ന പയ്യന്റെ കൈയിലെ പാട്ടയിലേക്ക് അരയണത്തുട്ടുകളും ഒരണത്തുട്ടുകളും എറിഞ്ഞുകൊടു ക്കുന്നു. ഒരു കിഴവിത്തള്ള ഒരു കാലുറുപ്പിക ക്ഷേത്രഭണ്ഡാരം ചാർത്തു അതുപോലെ, ആ പാട്ടയിൽ ഇട് ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

"ഈശ്വരാ, ഇങ്ങനത്തെ മഹാരോഗം ഇനിയാർക്കും കൊടുക്കരുതേ! കുറുപ്പ് ആ ഇഴയുന്ന മനുഷ്യനെ സൂക്ഷിച്ചുനോക്കി. തലയും നെറ്റിയും ഒരു തോർത്തുമുണ്ടുകൊണ്ട് നല്ലവണ്ണം ചുറ്റിക്കെട്ടി മറച്ചിട്ടുണ്ട്. പക്ഷേ, വായിൽനിന്ന് ഇടയ്ക്കിടെ ആ തേറ്റകൾ പുറത്ത് എത്തിനോക്കുന്നതു മറയ്ക്കാൻ കഴിഞ്ഞിട്ടില്ല. കുറുപ്പിന്റെ ആളെ മനസ്സിലായി.

കുറുപ്പിന്നു ജീവിതത്തിൽ ഇവക്കും ഒരു ജീവിയെയും ഉപദ്രവിക്ക ണമെന്നു തോന്നിയിട്ടില്ല. എന്നാൽ വണങ്ങളും വച്ചുകെട്ടി ഇറങ്ങിയിരി ക്കുന്ന ഈ മനുഷ്യജന്തുവിന്റെ നെഞ്ഞത്ത് ഒരു ചവിട്ടു വെച്ചുകൊടുത്താലെ താണെന്ന് തോന്നിപ്പോയി-അല്ലെങ്കിൽ ആ വണത്തിൽ ഒരു ആണി അടിതുടയിലും മാറത്തും മഹാവണങ്ങൾ പ്രദർശിപ്പിച്ച് റോഡുനീളെ മലർ ന്നിഴയുന്ന ആ മനുഷ്യജന്തുറപ്പായി ഇപ്രദേശത്തുകാരനല്ല. തെക്കെ വിടെയോ ആണ്. ഇവിടെനിന്നു കുറെ വടക്കുള്ള ഒരു പ്രസിദ്ധ ക്ഷേത്ര ത്തിലെ ഉത്സവത്തിൽ, ധർമ്മഭടന്മാരുടെ മുന്നണിയിൽ ചേരാൻ പുറപ്പെട്ടു പോവുകയാണ്. റപ്പായിയും അസിസ്റ്റാൻഡ് പൊറിഞ്ചുവും. വഴിക്ക് ഈ പട്ടണത്തിലും ഒരു പ്രദർശനം നടത്തിക്കളയാമെന്നു കരുതി തങ്ങിയതാണ്.

റപ്പായി ഒരു തികഞ്ഞ റൗഡിയായിരുന്നുവെന്നും പല കവർച്ചക്കേസ കളിലും ഒന്നുരണ്ടു കൊലക്കേസ്സുകളിലും ബന്ധപ്പെട്ട ഒരു പുള്ളിയാ ണെന്നും ഒരു പാതിരിയച്ചന്റെ ശീമപ്പട്ടിയെ കട്ടുകൊണ്ടുപോയി ഒരു പോലീസ് സബ് ഇൻസ്പെക്ടർക്കു കൈക്കൂലിക്കാൻ വെച്ച കേസിൽ മൂന്നു മാസത്തെ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും മറ്റും ഊക്കൻ ചാക്കോ ചിലരോടു പറഞ്ഞിട്ടുണ്ട്. പട്ടണത്തിനടുത്തു പുതുതായി കുടിയേറിപ്പാർ ക്കുന്ന ഒരു കൃഷിക്കാരനാണ് ഊക്കൻ ചാക്കോ. മൂപ്പർക്കു പഴയ റപ്പായിയെ ധാരാളം കണ്ടു പരിചയമുണ്ട്

റപ്പായി തന്റെ ഈ പുതിയ തൊഴിൽ സ്വീകരിച്ചതിൽപ്പിന്നെ അത്തരം കവർച്ചയ്ക്കും കൊലയ്ക്കും ഒന്നും പോകാറില്ല. ഇപ്പോൾ അവൻ കൊള്ള യടിക്കുന്നത് ഒന്നുമാത്രമാണ്; ജനങ്ങളുടെ സഹതാപം. അവന്റെ മരണം കടി ക്കുന്ന പിടച്ചിലും ഇഴച്ചിലും കണ്ടാൽ ആരുടെയും കരളലിഞ്ഞുപോകും. കുരുടൻ മുരുകന്റെ മുമ്പിലെ റോഡിലൂടെ റപ്പായി ഇഴഞ്ഞുപോയപ്പോൾ മുരുകന്റെ വിലാപം സ്തംഭിച്ചുപോയി. എന്താണു പോകുന്നത് എന്ന് മുത കൻ ഗോപാലൻ ചെക്കനോടു ചോദിച്ചു. ഗോപാലൻ ആ കാഴ്ച വിവരിച്ചു കൊടുത്തു. അതു കേട്ടപ്പോൾ മുരുകൻ “അയ്യോ പാവം!” എന്നു പറഞ്ഞ പോയി. തരം കിട്ടിയാൽ റപ്പായി ഇപ്പോഴും കളവു നടത്താറുണ്ട് കരിമ്പ ച്ചയെ, കരിമ്പൂച്ചയുടെ മാംസം റപ്പായിക്ക് വളരെ ഇഷ്ടമാണ്.

സാധാരണ യാചകരെപ്പോലെ ദുരയും പിശുക്കും കാണിച്ച് സ്വകാര്യ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള വ്യഗ്രതയൊന്നും റപ്പായിക്കില്ല. അവൻ കിട്ടിയ കാശു മുഴുവൻ സുഖിക്കാൻ ചെലവഴിക്കും. നല്ല തീറ്റ വേണം. കഞ്ചാവു വലിക്കണം കള്ളു കുടിക്കണം. വേറെ പലതും വേണം. തന്റെ തൊഴിലിന്നു സർക്കസ്സിലെ ബാർപ്ലേയറുടേതിനേക്കാൾ ദേഹാദ്ധ്വാനം ആവശ്യമാണ്. കരണങ്ങൾ യോഗാഭ്യാസമുറയിൽ ചുരുട്ടി മടക്കി മലർന്നു കിടന്ന് മാറത്തും കഴുത്തിലുമുള്ള മാംസപേശികൾ മർദ്ദിച്ചൊതുക്കിപ്പിടിച്ച് ശ്വാസം നിയന്ത്രിച്ചു തെളിള്ളി താളത്തിൽ നിരങ്ങണം. രാവിലെ ഒമ്പതുമണി മുതൽ വൈകുന്നേരം ആറുമണിവരെ നടുനിരത്തിൽ, നിരാഹാരവ്രതമനു ഷ്ഠിച്ചുകൊണ്ട് നട്ടപ്രയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ഒരു പോലെ നിരങ്ങണം. ഇതിനു വേണ്ടുന്ന ബലം സംഭരിക്കാൻ നിത്യവും നാലു റാത്തൽ ഇറച്ചി തിന്നണം. ഇറച്ചി തന്നെ, എന്തു ജന്തുവിന്റെ ഇറച്ചിയാ യാലും കൊള്ളാം.

സന്ധ്യയ്ക്ക് പ്രദർശനം മതിയാക്കി മടങ്ങിവന്നാൽ റപ്പായി ആളൊന്നു മാറും. വണപ്പരസ്യവും നെറ്റിപ്പട്ടവും എടുത്തുമാറ്റി ഒരു ലുങ്കിയും കാക്കി ഷർട്ടും ധരിച്ച് മാർക്കറ്റിലേക്കു നടക്കും. അവിടെനിന്നു ചീഞ്ഞ മാംസവും കുടലും ആമാശയവും മറ്റും വാങ്ങിക്കൊണ്ടുവന്നു പുഴുങ്ങും. പൊറിഞ്ചു ചോറുവെച്ചൊരുക്കിയിട്ടുണ്ടാവും. ചിലപ്പോൾ കള്ളും ഉണ്ടായിരിക്കും.

രാത്രിയിൽ റപ്പായി ഏതെങ്കിലുമൊരു തെരുവുപെണ്ണിനെ പിടിച്ചു കൊണ്ടു വരും. ആരുടെ പെണ്ണ് എന്ന ചോദ്യമില്ല. അവകാശിയോ ഉടമസ്ഥനോ ആരെങ്കിലും തടഞ്ഞാൽ റപ്പായി പഴയ റൗഡിയായി മാറും (കഠാരി എപ്പോഴും അരയിൽത്തന്നെ ഉണ്ടായിരിക്കും). പക്ഷേ, അങ്ങനെ ആരും എതിർക്കാറില്ല. തെരുവുപെണ്ണുങ്ങൾക്ക് അവനെ ഇഷ്ടവുമാണ്.

റപ്പായി തെരുവിൽ പ്രത്യക്ഷപ്പെട്ട ദിവസം രാത്രി ഇതാ ദൈവമാ കരി യാത്തന്റെ ചെറുമി, തേനീച്ചക്കൂടുതലച്ചി, ചക്കിയെ പായിൽ കണ്ടില്ല. പിറ്റേന്നു പുലർച്ച് പക്കിയുണ്ട് ചിരിച്ചുകൊണ്ടു വരുന്നു. കരിയാത്തൻ അവളെ തന്റെ കഴുക്കോൽ കൊണ്ടു പച്ചോഴിയെ തല്ലുംപോലെ തല്ലി. ചക്കി മനസ്സിൽ മറ്റെന്തോ ഓർത്ത് ഒരു മന്ദഹാസത്തോടുകൂടിയാണു ചെറുമന്റെ തല്ലു മുഴു വനും കൊണ്ടത്. മൂന്നാം ദിവസം രാവിലെ അവൾ ചക്കളത്തി പിറുക്കാച്ചി യോട് ഒരു രഹസ്യം പറഞ്ഞു: "ചൊറീം കുാം ഒന്നൂല്യ ഇരുമ്പൊല ഓലത്തെ ഒരു ചെറ് വാല്യക്കാരനാണോ... “ആര്?” പിറുക്കാച്ചി ചോദിച്ചു.

“ന്നാള് ലാത്തിരിന്നെക്കട്ടോണ്ടായ ആ ലാവണത് പകലൊക്കെ മല് കെടന്നായക്ക് ആ കിറിത്താനി ചേട്ടനേയ്....

ചക്കി, ആ പരാതിയെപ്പറ്റി കൂടുതൽ വർണ്ണിച്ചപ്പോൾ പിറുക്കാച്ചിക്കും തോന്നി തനിക്കും അതൊന്നനുഭവിച്ചാൽക്കൊള്ളാമായിരുന്നുവെന്ന്, പക്ഷേ, അപ്പോഴേക്കും റപ്പായി സ്ഥലം വിട്ടുകഴിഞ്ഞിരുന്നു.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക