രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും. സൂക്ഷിച്ചുനോക്കിയാൽ അരയിൽ ഒരു കറുത്ത ലങ്കോട്ടി കി ഇതായിക്കാണാം; കഴുത്തിൽ ഒരു വെന്തിങ്ങയും
ചൊറിപിടിച്ചൊരു വെളുത്ത ഇരുമ്പുവസിയിൽ എട്ടു കഷണം പുട്ട് ഒരു മൺചട്ടി നിറയെ പുളക്കിഴങ്ങു പുഴുക്ക്; ഒരു പഴയ ന്യൂസ് പേപ്പറിൽ രണ്ടു കൂറ്റൻ നേന്ത്രപ്പഴം; വെളിച്ചെണ്ണക്കുറ്റി പോലത്തെ വലിയൊരു പാടു നിറച്ചും ആവിപറക്കുന്ന ചായ ഇവയെല്ലാം ആ വിഗ്രഹത്തിന്റെ മുമ്പിൽ നിവേദിച്ച് ഒരു പയ്യൻ അരികെ കാത്തുനില്ക്കുന്നു.
ആ സത്വം ഒന്നു ഞരങ്ങി. വലതുകൈ ചലിച്ചു. പുട്ടും പുഴുക്കും കുഴച്ച് വലിയ ഉരുളകളാക്കി വിഴുങ്ങിത്തുടങ്ങി. ഇടയ്ക്ക് വായ ഇരുവശത്തേക്കും നീട്ടിവലിച്ച് സ്വയം ചിരിക്കുന്ന മട്ടിൽ ചവയ്ക്കുന്നുമുണ്ട്. ആ സത്വത്തിന്റെ വായിൽ മുകൾ വരിയിൽ മദ്ധ്യത്തിൽ നാലു പല്ലു
കളില്ല. വായുടെ മുകളിലെ രണ്ടു കോണിൽ നിന്നും ഓരോ തെറ്റ് ഒരിനീളത്തിൽ എറിച്ചുനില്ക്കുന്നു. സിമന്റ് മിക്സിങ് യന്ത്രംപോലെ ആ സത്വത്തിന്റെ വായ പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. ഏഴു കഷണം പുട്ടും ചട്ടിയിലെ പുഴുക്കിന്റെ മുക്കാ മുണ്ടാണിയും ഒന്നര നേന്ത്രപ്പഴവും ആ യന്ത്രത്തിൽ കുഴച്ചരച്ചു കഴപ്പോട
കപ്പെട്ടു. ശേഷിച്ച പുട്ടും പുഴുക്കും പഴവും ആ പയ്യന്റെ മുമ്പിലേക്കു നീക്കിവെച്ച് പാറയിലെ ചായയെടുത്തു മോന്തിത്തുടങ്ങി. കുറച്ചു ചായ പാട്ട യിൽ ബാക്കിവെച്ച് പാട്ട് ചെരിച്ചുപിടിച്ച് ഒന്നു നോക്കി. അവശേഷിപ്പിച്ച പായ യുടെ അളവ് അധികമായിപ്പോയെന്നു തോന്നിയതിനാലാവാം, ഒന്നുകൂടി ജാതി, പാട്ട് പയ്യന്റെ മുമ്പിലേക്കു വെച്ചുകൊടുത്ത്, തന്റെ നാം രന്ധങ്ങളും തേറ്റയും നക്കിത്തുടച്ചു.
പിന്നെ ആ സത്വം ചുമരിന്റെ മൂലയിൽ നിന്ന് ഒരു പഴന്തുണി ഭാണ്ഡം എടുത്തു മുമ്പിൽ വെച്ചു കെട്ടഴിച്ച് അതിനുള്ളിൽനിന്ന് ഒരു കടലാസ്സുപൊതി കൈയിലെടുത്തു. കടലാസ്സുപൊതിയിൽനിന്ന് ഒരു പഴയ തീപ്പെട്ടിയും ഒരു അഴുക്കും പുറത്തുവന്നു. തീപ്പെട്ടിയിൽനിന്ന് ഒരു വലിയ ബീഡിയെടുത്തു കഴിച്ചു വിരുത്തി അതിൽനിന്നു കുറച്ചു പുകയില നുള്ളിയെടുത്ത് ഇടത്ത കൈവെള്ളയിൽ പ്രതിഷ്ഠിച്ച്, ഡബ്ബിയിൽ നിന്ന് ഒരു മരുന്നുകട്ടയെടുത്ത് അതും ഇടതുകൈ വെള്ളയിലെ പുകയിലയിൽ ചേർത്തു വലത്തെ പെരു വിരൽകൊണ്ടു ശക്തിയോടെ കുറെനേരം മർദ്ദിച്ചു. ആ കലർപ്പ് വീണ്ടും ബീഡിയാക്കി തെറുത്തുകെട്ടി വായിൽ പിടിപ്പിച്ച്, തീപ്പെട്ടിയുരസിക്കത്തിച്ച്, ഇടതുകൈ കുത്തി ചാരിക്കിടന്ന് ഒരു വലി വലിച്ചു. പുക കുറെനേരം വായിൽ അടക്കിപ്പിടിച്ച് പിന്നെ കുറേശ്ശേയായി പുറത്തേക്കു വിട്ടുകൊടുത്തു. അപ്പോൾ മുഖം പുകയുന്ന ഉണക്കച്ചകിരിപോലെ തോന്നിയിരുന്നു.
മൂന്നുനാലു വലികൊണ്ട് ആ കഞ്ചാവുബീഡി കുറ്റിയാക്കി. പിന്നെ കളും പ്രദർശിപ്പിച്ച് ഒരു മായാമന്ദഹാസം പൊഴിച്ച് തെരുവിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നു. റിക്ഷാക്കാരൻ ചന്തു ഒഴിഞ്ഞ റിക്ഷയും വലിച്ച് എന്തോ പിറുപിറുത്തു കൊണ്ട് കടന്നുപോയി. പിന്നാലെ, ശൃംഗാരദ്യോതകമായ ചില ആംഗ്യങ്ങ ളോടെ ഏതോ സങ്കല്പകാമുകനോടു സംസാരിച്ചുകൊണ്ട് നാത്തി അമ്മാളുവും ഉണ്ടായിരുന്നു. പെണ്ണുക്കയുടെ കളിപ്പതും വളരെ ധ്യതിയിൽ അതിലേ കടന്നുപോയി. ഖദർവേഷ്ടികൊണ്ടു തലയിൽ ഒരു കെട്ടുംകെട്ടി പുതിയ മലാക്കാ ചൂരൽ വടിയുമായി രാധാകൃഷ്ണൻ മുതലാളി രാവിലത്തെ നടത്തത്തിന് ആ വഴി വന്നു. തെരുവിലേക്കു തുറിച്ചുനോക്കുന്ന ആ സത്വം ഇവയൊന്നും കാണുന്നില്ല. ആ സത്സം കഞ്ചാവിന്റെ അഞ്ചുനിറം കലർന്ന പ്രപഞ്ചത്തിലങ്ങനെ സഞ്ചരിക്കുകയാണ്. ഒരു പതിനഞ്ചു മിനിറ്റുനേരം അങ്ങനെ യോഗനിദ്രയിൽ കഴിച്ചുകൂട്ടി. പിന്നെ മയക്കത്തിൽ നിന്നുണർന്നതു പോലെ ഒന്നിളക്കി വലിഞ്ഞു നേരെയിരുന്നു. 'പൊറുള്ളൂ!' എന്നൊരു വിളി
ചട്ടി വടിച്ചു നക്കിക്കൊണ്ടിരുന്ന പയ്യൻ തട്ടിപ്പിടഞ്ഞെണീറ്റു. “തൊടങ്ങടാ.” ആ സത്വം അവിടെ മലർന്നുകിടന്നു.
ശുഷ്കിച്ച കൈകാലുകളും വാരിയെല്ലുകൾ പൊന്തിനിൽക്കുന്ന ഉടലും ചേർന്ന ഒരു വികൃതരൂപമാണ് പൊറിഞ്ചു. പൊറിഞ്ചു ആ ഭാണ്ഡത്തിൽ നിന്ന് ഒരു കടലാസ്സു പൊതിയെടുത്ത് അഴിച്ചു നിവർത്തി ആ സത്വത്തിന്റെ സമീപം ചെന്നു മുട്ടുമടക്കി ഇരുന്നു.
“കാലിൽ നിന്നുതന്നെ തൊടങ്ങ്. സത്വം കല്പിച്ചു. പൊറിഞ്ചു ഒരില പ്പാതിയിൽനിന്നു കുറച്ചു പശയെടുത്തു സ്വത്തിന്റെ തുടയിലും മാറിലും ഒരു പപ്പടവട്ടത്തിൽ പുരട്ടി. അതിനുശേഷം വേറൊരു പൊതിയിൽ നിന്നു
കുറച്ചു കുരു കളഞ്ഞ് പുളി വാരിയെടുത്ത് പശ പുരട്ടിയ സ്ഥലത്തു പരത്തി വെച്ചു. പിന്നെ മീതെ കുറച്ചു ശർക്കരയും തേച്ചുകൊടുത്തു. ചൊട്ടി കുത്തിൽ കിടക്കുന്ന കഥകളിവേഷക്കാരനെപ്പോലെ ആ സത്വം ഉറങ്ങുകയാണെന്നു തോന്നുന്നു.
പൊറിഞ്ചുവിന്റെ മേക്കപ്പ് ജോലി. പൂർത്തിയായിരുന്നില്ല. അവൻ ഭാ ത്തിൽനിന്ന് എന്തോ തപ്പിയെടുത്ത് ഒരു ചക്കക്കുരു. ഒരു കത്തികൊണ്ടു ചക്കക്കുരു നേർത്ത കഷണങ്ങളാക്കി മുറിച്ച്, ആ വെളുത്ത കഷണങ്ങൾ ഓരോന്നായി തുടയിലും മാറിലും പിടിപ്പിച്ച ശർക്കര-പുളി മിക്സ് ചേർത്ത ങ്ങളിൽ അവിടവിടെ ഊന്നിക്കൊടുത്തു.
പൊറിഞ്ചു കുറച്ചൊന്നു പിന്നോക്കം മാറിയിരുന്നു തന്റെ മേക്കപ്പ് വേ
കൾ ശരിയായിട്ടുണ്ടോ എന്നൊരവലോകനം നടത്തി. തൃപ്തിയായി കണ്ടാൽ ഭയങ്കര വ്രണങ്ങളാണെന്നുതന്നെ തോന്നും. “കഴിഞ്ഞു റപ്പായിച്ചേട്ടാ.' പൊറിഞ്ചു ആ സത്വത്തെ ഉണർത്തി
കൊണ്ടു പറഞ്ഞു. റപ്പായി എണീറ്റിരുന്ന് തുടയിലും മാറിലും ഒന്നു നോക്കി. അഭിപ്രായ മൊന്നും പ്രകടിപ്പിച്ചില്ല.
“മുറുക്കാൻ " റപ്പായി തേറ്റ കാട്ടി തനിയെ ഇളിച്ചുകൊണ്ടു പറഞ്ഞു. പൊറിഞ്ചു വെറ്റിലയ്ക്കടയ്ക്ക് ഒരുക്കിക്കൊടുത്തു. റപ്പായി സുഖമായി ഒന്നു മുറുക്കി, മാവിലേക്കു തുപ്പി. പിന്നെ വായിലെ മുറുക്കാൻ പണ്ടി നാവുകൊണ്ട് ഇടത്തെ ഉള്ളങ്കയിലേക്കു തള്ളിവീഴ്ത്തി. ആ പദാർത്ഥം വലതുകൈ കൊണ്ടു നുള്ളിയെടുത്തു വണങ്ങളുടെ ഓരായങ്ങളിൽ അവിടവിടെ ഒട്ടിച്ചു വെച്ചു. വനങ്ങളിൽ ഒട്ടിപ്പിടിച്ച കെടുചോരക്കട്ടകൾ! അണിയറയ്ക്കുള്ളിൽ നടക്കുന്ന ഈ കർമ്മങ്ങളെല്ലാം ചാക്കുയവനികപ്പഴുതിലൂടെ നോക്കിക്കൊണ്ട് തൊട്ടടുത്ത പുസ്തകഷാപ്പിന്റെ മൂലയിൽ ഒരാൾ നില്ക്കുന്നുണ്ടായിരുന്നു.
കുറുപ്പ്, പേപ്പർ ഏജന്റിനെയും കാത്തു നിലിക്കുകയാണ്; കുടിശ്ശിക തീർത്തു പേപ്പർ വാങ്ങാൻ, തലേന്നാൾ വൈകുന്നേരം ആ മഹതി, രാധയ്ക്കു വേണ്ടി ദാനം ചെയ്ത പത്തുറുപ്പികനോട്ടു കീശയിലുണ്ട്. പക്ഷേ, കുറുപ്പിന്റെ മുഖത്തു പ്രസാദമില്ല. കാരണം, തലേന്നാൾ വൈകുന്നേരം വീട്ടിൽ വന്നു ചേർന്ന ആനന്ദവും ഭാഗ്യവും രാത്രിയായപ്പോൾ മങ്ങിപ്പോയിരുന്നു. രാധയ്ക്ക നേരിയൊരു പനി, രാത്രി മുഴുവനും പനിയുണ്ടായിരുന്നു. കൈയിൽ വിചാ രിക്കാതെ വന്നുചേർന്ന ഉറുപ്പിക കൊണ്ട്, ഏജന്റിന്റെ പണവും സ്റ്റേഷനറി കടക്കാരൻ അപ്പുണ്ണിനായർക്ക് പറ്റുകണക്കിൽ ഒരു രണ്ടു റുപ്പികയും കൊടു ക്കാൻ തീരുമാനിച്ചിരിക്കയാണ്. അപ്പോൾ രാധയ്ക്കു പുസ്തകങ്ങൾ വാങ്ങണ്ടേ? അതും ഒരു പ്രശ്നമാണ്. അങ്ങനെ ഓരോ ചിന്തയിൽ മുഴു കിയിരുന്നതുകൊണ്ട് ചായവനികയ്ക്കപ്പുറത്തു നടക്കുന്ന കർമ്മങ്ങളിൽ
കുറുപ്പു വലിയ താൽപര്യവും ശ്രദ്ധയും പ്രകടിപ്പിച്ചിരുന്നില്ല. വലിയ ഉത്സാഹമൊന്നും കാണിക്കാതെയാണ് കുറുപ്പ് അന്ന് പത്രങ്ങൾ വില്ക്കാൻ തുടങ്ങിയത്. പട്ടണത്തിന്റെ ഒരു മൂലയിലെത്തിയപ്പോൾ നേരം ഉച്ചയോടടുത്തിരുന്നു. ഒരു വിലാപവും ഒരു ദയനീയ കാഴ്ചയും കുറുപ്പിനെ തടഞ്ഞുനിർത്തി.
“ദൈവകാരുണ്യമുള്ള മഹരാജന്മാരെ ഇങ്ങോട്ടൊന്നു നോക്കി നയിച്ചു കഴിയാൻ ആവതില്ലാത്ത നാരകപാപിയാണേ ഇഴഞ്ഞു പോകു കുറുപ്പ് അടുത്തു ചെന്നു നോക്കി. കാലുകൾ രണ്ടും മടക്കിക്കോർത്ത്, കൈകൾ രണ്ടും പിണച്ചു കഴുത്തിൽ ചുറ്റി മലർന്നുകിടന്നുകൊണ്ട് ഒരു മനുഷ്യസ്വം നിരത്തിലൂടെ നിരങ്ങുന്നു. തുടയിലും മാറത്തും ഉഗ്രവ ങ്ങൾ. ദാ, ഇപ്പം പ്രാണൻ പോകും എന്ന മട്ടിലാണ് പിടഞ്ഞു നിരങ്ങുന്നത്. ആ കാഴ്ച നോക്കി കുറച്ചാളുകൾ അവിടെ തങ്ങിനില്ക്കുന്നുണ്ട്. ചിലർക്ക് ആ കാഴ്ച നോക്കാനേ വയ്യ മുഖം തിരിച്ചു നടന്നുകളയുന്നു. ചിലർ കരള ലിഞ്ഞ്, ആ ഇഴയുന്ന മനുഷ്യനുവേണ്ടി നിലവിളിക്കുന്ന പയ്യന്റെ കൈയിലെ പാട്ടയിലേക്ക് അരയണത്തുട്ടുകളും ഒരണത്തുട്ടുകളും എറിഞ്ഞുകൊടു ക്കുന്നു. ഒരു കിഴവിത്തള്ള ഒരു കാലുറുപ്പിക ക്ഷേത്രഭണ്ഡാരം ചാർത്തു അതുപോലെ, ആ പാട്ടയിൽ ഇട് ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
"ഈശ്വരാ, ഇങ്ങനത്തെ മഹാരോഗം ഇനിയാർക്കും കൊടുക്കരുതേ! കുറുപ്പ് ആ ഇഴയുന്ന മനുഷ്യനെ സൂക്ഷിച്ചുനോക്കി. തലയും നെറ്റിയും ഒരു തോർത്തുമുണ്ടുകൊണ്ട് നല്ലവണ്ണം ചുറ്റിക്കെട്ടി മറച്ചിട്ടുണ്ട്. പക്ഷേ, വായിൽനിന്ന് ഇടയ്ക്കിടെ ആ തേറ്റകൾ പുറത്ത് എത്തിനോക്കുന്നതു മറയ്ക്കാൻ കഴിഞ്ഞിട്ടില്ല. കുറുപ്പിന്റെ ആളെ മനസ്സിലായി.
കുറുപ്പിന്നു ജീവിതത്തിൽ ഇവക്കും ഒരു ജീവിയെയും ഉപദ്രവിക്ക ണമെന്നു തോന്നിയിട്ടില്ല. എന്നാൽ വണങ്ങളും വച്ചുകെട്ടി ഇറങ്ങിയിരി ക്കുന്ന ഈ മനുഷ്യജന്തുവിന്റെ നെഞ്ഞത്ത് ഒരു ചവിട്ടു വെച്ചുകൊടുത്താലെ താണെന്ന് തോന്നിപ്പോയി-അല്ലെങ്കിൽ ആ വണത്തിൽ ഒരു ആണി അടിതുടയിലും മാറത്തും മഹാവണങ്ങൾ പ്രദർശിപ്പിച്ച് റോഡുനീളെ മലർ ന്നിഴയുന്ന ആ മനുഷ്യജന്തുറപ്പായി ഇപ്രദേശത്തുകാരനല്ല. തെക്കെ വിടെയോ ആണ്. ഇവിടെനിന്നു കുറെ വടക്കുള്ള ഒരു പ്രസിദ്ധ ക്ഷേത്ര ത്തിലെ ഉത്സവത്തിൽ, ധർമ്മഭടന്മാരുടെ മുന്നണിയിൽ ചേരാൻ പുറപ്പെട്ടു പോവുകയാണ്. റപ്പായിയും അസിസ്റ്റാൻഡ് പൊറിഞ്ചുവും. വഴിക്ക് ഈ പട്ടണത്തിലും ഒരു പ്രദർശനം നടത്തിക്കളയാമെന്നു കരുതി തങ്ങിയതാണ്.
റപ്പായി ഒരു തികഞ്ഞ റൗഡിയായിരുന്നുവെന്നും പല കവർച്ചക്കേസ കളിലും ഒന്നുരണ്ടു കൊലക്കേസ്സുകളിലും ബന്ധപ്പെട്ട ഒരു പുള്ളിയാ ണെന്നും ഒരു പാതിരിയച്ചന്റെ ശീമപ്പട്ടിയെ കട്ടുകൊണ്ടുപോയി ഒരു പോലീസ് സബ് ഇൻസ്പെക്ടർക്കു കൈക്കൂലിക്കാൻ വെച്ച കേസിൽ മൂന്നു മാസത്തെ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും മറ്റും ഊക്കൻ ചാക്കോ ചിലരോടു പറഞ്ഞിട്ടുണ്ട്. പട്ടണത്തിനടുത്തു പുതുതായി കുടിയേറിപ്പാർ ക്കുന്ന ഒരു കൃഷിക്കാരനാണ് ഊക്കൻ ചാക്കോ. മൂപ്പർക്കു പഴയ റപ്പായിയെ ധാരാളം കണ്ടു പരിചയമുണ്ട്
റപ്പായി തന്റെ ഈ പുതിയ തൊഴിൽ സ്വീകരിച്ചതിൽപ്പിന്നെ അത്തരം കവർച്ചയ്ക്കും കൊലയ്ക്കും ഒന്നും പോകാറില്ല. ഇപ്പോൾ അവൻ കൊള്ള യടിക്കുന്നത് ഒന്നുമാത്രമാണ്; ജനങ്ങളുടെ സഹതാപം. അവന്റെ മരണം കടി ക്കുന്ന പിടച്ചിലും ഇഴച്ചിലും കണ്ടാൽ ആരുടെയും കരളലിഞ്ഞുപോകും. കുരുടൻ മുരുകന്റെ മുമ്പിലെ റോഡിലൂടെ റപ്പായി ഇഴഞ്ഞുപോയപ്പോൾ മുരുകന്റെ വിലാപം സ്തംഭിച്ചുപോയി. എന്താണു പോകുന്നത് എന്ന് മുത കൻ ഗോപാലൻ ചെക്കനോടു ചോദിച്ചു. ഗോപാലൻ ആ കാഴ്ച വിവരിച്ചു കൊടുത്തു. അതു കേട്ടപ്പോൾ മുരുകൻ “അയ്യോ പാവം!” എന്നു പറഞ്ഞ പോയി. തരം കിട്ടിയാൽ റപ്പായി ഇപ്പോഴും കളവു നടത്താറുണ്ട് കരിമ്പ ച്ചയെ, കരിമ്പൂച്ചയുടെ മാംസം റപ്പായിക്ക് വളരെ ഇഷ്ടമാണ്.
സാധാരണ യാചകരെപ്പോലെ ദുരയും പിശുക്കും കാണിച്ച് സ്വകാര്യ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള വ്യഗ്രതയൊന്നും റപ്പായിക്കില്ല. അവൻ കിട്ടിയ കാശു മുഴുവൻ സുഖിക്കാൻ ചെലവഴിക്കും. നല്ല തീറ്റ വേണം. കഞ്ചാവു വലിക്കണം കള്ളു കുടിക്കണം. വേറെ പലതും വേണം. തന്റെ തൊഴിലിന്നു സർക്കസ്സിലെ ബാർപ്ലേയറുടേതിനേക്കാൾ ദേഹാദ്ധ്വാനം ആവശ്യമാണ്. കരണങ്ങൾ യോഗാഭ്യാസമുറയിൽ ചുരുട്ടി മടക്കി മലർന്നു കിടന്ന് മാറത്തും കഴുത്തിലുമുള്ള മാംസപേശികൾ മർദ്ദിച്ചൊതുക്കിപ്പിടിച്ച് ശ്വാസം നിയന്ത്രിച്ചു തെളിള്ളി താളത്തിൽ നിരങ്ങണം. രാവിലെ ഒമ്പതുമണി മുതൽ വൈകുന്നേരം ആറുമണിവരെ നടുനിരത്തിൽ, നിരാഹാരവ്രതമനു ഷ്ഠിച്ചുകൊണ്ട് നട്ടപ്രയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ഒരു പോലെ നിരങ്ങണം. ഇതിനു വേണ്ടുന്ന ബലം സംഭരിക്കാൻ നിത്യവും നാലു റാത്തൽ ഇറച്ചി തിന്നണം. ഇറച്ചി തന്നെ, എന്തു ജന്തുവിന്റെ ഇറച്ചിയാ യാലും കൊള്ളാം.
സന്ധ്യയ്ക്ക് പ്രദർശനം മതിയാക്കി മടങ്ങിവന്നാൽ റപ്പായി ആളൊന്നു മാറും. വണപ്പരസ്യവും നെറ്റിപ്പട്ടവും എടുത്തുമാറ്റി ഒരു ലുങ്കിയും കാക്കി ഷർട്ടും ധരിച്ച് മാർക്കറ്റിലേക്കു നടക്കും. അവിടെനിന്നു ചീഞ്ഞ മാംസവും കുടലും ആമാശയവും മറ്റും വാങ്ങിക്കൊണ്ടുവന്നു പുഴുങ്ങും. പൊറിഞ്ചു ചോറുവെച്ചൊരുക്കിയിട്ടുണ്ടാവും. ചിലപ്പോൾ കള്ളും ഉണ്ടായിരിക്കും.
രാത്രിയിൽ റപ്പായി ഏതെങ്കിലുമൊരു തെരുവുപെണ്ണിനെ പിടിച്ചു കൊണ്ടു വരും. ആരുടെ പെണ്ണ് എന്ന ചോദ്യമില്ല. അവകാശിയോ ഉടമസ്ഥനോ ആരെങ്കിലും തടഞ്ഞാൽ റപ്പായി പഴയ റൗഡിയായി മാറും (കഠാരി എപ്പോഴും അരയിൽത്തന്നെ ഉണ്ടായിരിക്കും). പക്ഷേ, അങ്ങനെ ആരും എതിർക്കാറില്ല. തെരുവുപെണ്ണുങ്ങൾക്ക് അവനെ ഇഷ്ടവുമാണ്.
റപ്പായി തെരുവിൽ പ്രത്യക്ഷപ്പെട്ട ദിവസം രാത്രി ഇതാ ദൈവമാ കരി യാത്തന്റെ ചെറുമി, തേനീച്ചക്കൂടുതലച്ചി, ചക്കിയെ പായിൽ കണ്ടില്ല. പിറ്റേന്നു പുലർച്ച് പക്കിയുണ്ട് ചിരിച്ചുകൊണ്ടു വരുന്നു. കരിയാത്തൻ അവളെ തന്റെ കഴുക്കോൽ കൊണ്ടു പച്ചോഴിയെ തല്ലുംപോലെ തല്ലി. ചക്കി മനസ്സിൽ മറ്റെന്തോ ഓർത്ത് ഒരു മന്ദഹാസത്തോടുകൂടിയാണു ചെറുമന്റെ തല്ലു മുഴു വനും കൊണ്ടത്. മൂന്നാം ദിവസം രാവിലെ അവൾ ചക്കളത്തി പിറുക്കാച്ചി യോട് ഒരു രഹസ്യം പറഞ്ഞു: "ചൊറീം കുാം ഒന്നൂല്യ ഇരുമ്പൊല ഓലത്തെ ഒരു ചെറ് വാല്യക്കാരനാണോ... “ആര്?” പിറുക്കാച്ചി ചോദിച്ചു.
“ന്നാള് ലാത്തിരിന്നെക്കട്ടോണ്ടായ ആ ലാവണത് പകലൊക്കെ മല് കെടന്നായക്ക് ആ കിറിത്താനി ചേട്ടനേയ്....
ചക്കി, ആ പരാതിയെപ്പറ്റി കൂടുതൽ വർണ്ണിച്ചപ്പോൾ പിറുക്കാച്ചിക്കും തോന്നി തനിക്കും അതൊന്നനുഭവിച്ചാൽക്കൊള്ളാമായിരുന്നുവെന്ന്, പക്ഷേ, അപ്പോഴേക്കും റപ്പായി സ്ഥലം വിട്ടുകഴിഞ്ഞിരുന്നു.