കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു
പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെ
മറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.
ഏറ്റവും അടിയിൽ തീവണ്ടിപ്പാതകൾ. തീവണ്ടിപ്പാതകൾക്കു മുകളിൽ വില
ങ്ങനെ പോകുന്ന ഒരു കൂറ്റൻ പാലവും പാലത്തിന്മേൽ ആളുകളും വാഹന
ങ്ങളും ഇടതടവില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന രാജപാതയും നിലകൊള്ളുന്നു. ആ പാലത്തിന്റെയും രാജപാതയുടെയും മുകളിലൂടെ ഏങ്കോണിച്ചു
പോകുന്ന ഒരു റെയിൽപ്പാലവും നീണ്ടുകിടക്കുന്നു. നഗരജീവിതവും ഏതാ
ണ്ടിതുപോലെയാണ്. അന്യോന്യം അറിയാതെയും അടുക്കാതെയും വ്യത്യ
സ്തനിലകളിലായി ജീവിതങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അടി
യിൽ നമ്മളെപ്പോലുള്ളവരാണ്. തൊട്ടു മുകളിൽ ഇടത്തരക്കാർ; എല്ലാവരും
പരസ്യമായി കണ്ടുവരുന്നത്. ഈ പാതയിലൂടെ സഞ്ചരിക്കുന്നവരെയാണ്.
ഇവർക്കു മുകളിൽ കുബേരന്മാരുടെ വിളയാട്ടമാണ്. താഴത്തെ നിലകളിൽ
നിന്നു ചിലർ മേൽപോട്ടു കയറിയെന്നും മുകളിലത്തെ നിലകളിൽ നിന്നു
ചിലർ താഴോട്ടു വീഴുകയോ ഇറങ്ങുകയോ ചെയ്തുവെന്നും വരാം. എന്നാലും
ഈ മൂന്നു കക്ഷ്യകളിലും കറങ്ങിക്കൊണ്ടിരിക്കുന്ന ജീവിതങ്ങൾ അവയുടേതായ വർണവും ഗന്ധവും നാദവും വച്ചുപുലർത്തിക്കൊണ്ട് അങ്ങനെതന്നെ
തുടർന്നുപോകുന്നു. അതങ്ങനെ തുടർന്നുപോവുകതന്നെ വേണം. മൂന്നു നിലകളിൽ കാണുന്ന ആ പാതകളെ ഒരേ നിലയിൽ കൂട്ടിയിണക്കുവാനോ ആ ജീവിതചലനങ്ങൾക്ക് ഐകരൂപ്യം വരുത്തുവാനോ സാദ്ധ്യമല്ല. എന്ത പറയുന്നു മാഷ്ടമാഷ്ടർ ഒന്നും മറുപടി പറഞ്ഞില്ല. ആ പാതകളിൽ സഞ്ചരിക്കു രാമുണ്ണി ന്നവരുടെ കൂട്ടത്തിൽ താൻ ഏതു വകുപ്പിൽ പെടുമെന്നായിരുന്നു രാമുണ്ണി മാഷ്ടരുടെ ചിന്ത. ഏറ്റവും അടിയിൽ നമ്മളെപ്പോലുള്ളവരാണ്' എന്ന് കേളു മാഷ്ടർ തന്നെയും ചേർത്തു പറഞ്ഞത് രാമുണ്ണി മാഷ്ടർക്ക് അത്ര രസിച്ചില്ല. താൻ ആ കുബേരന്മാരുടെ അഭിജാതന്മാരുടെ പട്ടികയിൽപ്പെട്ട വ്യക്തി യാണ്. വലിയൊരു തറവാട്ടിൽ ജനിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസമുണ്ട്. കോട്ടും തൊപ്പിയും കണ്ണടയും ധരിച്ച് സദാ ഒരു ജെന്റിൽമാനായിട്ടാണു നടത്തം. പരിചയമിിൽക്കൂടി ഏതു വലിയ വീട്ടിൽ കേറിച്ചെന്നാലും തനിക്കൊരു കസേര കിട്ടും. അങ്ങനെയാണോ പ്രച്ഛവേഷത്തിൽ നടക്കുന്ന ഈ കേളു മാഷ്ടരുടെ നില് പിന്നെ ഇയാളുടെ ഒരു തത്ത്വജ്ഞാനം! തനിക്കു കേൾ ക്കണ്ട. വണ്ടി വരാൻ നേരമായെന്നു തോന്നുന്നു എണീറ്റ് നടന്ന് സ്റ്റേഷ നിലെ അപ്പർക്ലാസ് വെയിറ്റിങ് റൂമിൽ പോയി ഇരിക്കാം.
പെട്ടെന്നു പീടികക്കോലായയുടെ മറ്റേ മൂലയിൽ നിന്ന് ഒരു പൊട്ടിച്ചിരി മുഴങ്ങി. തുടർന്നു നല്ല ഉച്ചാരണശുദ്ധിയോടുകൂടിയ കുറെ ഇംഗ്ലീഷ് വാക്യ ങ്ങളും: 'നമ്പർ ടി നോട്ട് തീ ഈസ് ലേയ്റ്റ് തീ ഹൺഡഡ് മിനിട്ട്സ് ആക്സിഡന്റ് നിയർ തിരുവട്ടിയൂർ. ഹഹഹഹഹഹഹഹഹ... മാഷ്ടർ അന്ധാളിച്ചുപോയി. കേളുമാഷ്ടരെ ഒന്നു തോണ്ടി രാമുണ്ണി ക്കൊണ്ട് അയാൾ മെല്ലെ ചോദിച്ചു: "ആരാണത്?" കേളുമാർ വലിച്ചുതീർത്ത ബീഡിക്കണ്ടം തീയിലേക്കെറിഞ്ഞ ഷർട്ടു പൊക്കി പള്ളയ്ക്കരികെ ഒന്നു ചൊറിഞ്ഞുകൊണ്ട് അലസമട്ടിൽ പറഞ്ഞു. 'ഓ! അത് ചാക്കു സായാണ്.' (തന്റെ ജീവിതതത്ത്വജ്ഞാനപ്രഭാഷ ണത്തെ തീരെ അവഗണിച്ച് രാമുണ്ണി മാഷ്ടറെ അയാൾ അരോചകമാവ
ത്തോടെ ഒന്നു നോക്കുകയും ചെയ്തു.) “ചാക്കുസായ്പ്പോ? ആരാണ് ഈ ചാക്കുസായ്പ്?”
“ഒരു ഭ്രാന്തനാണ് വളരെക്കാലമായി ഈ തെരുവിൽ സ്ഥിരതാമസമാ ക്കിയ ഒരു ഭ്രാന്തൻ അയാൾ പണ്ട് തമിഴ് നാട്ടിലെവിടെയോ ഒരു സ്റ്റേഷൻ മാരായിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു.
"ജടപിടിച്ച് തലമുടിയോടുകൂടിയ ആ വൃത്തികെട്ട തടിയനോ? “അതെ, ആൾ അതുതന്നെ.
താരുണ്ണിമാഷിന്റെ ആ കൂറ്റൻ മനുഷ്യനെ തെരുവിൽ ധാരാളം കണ്ടിട്ടുണ്ട്. ഒരു ചാക്കുതുണികൊണ്ടു മുത്താപ്പു കെട്ടി, എന്തൊക്കെയോ കുത്തിനിറച്ച വൃത്തികൊട്ടാരു തുണിഭവും കക്ഷത്തിലിറുക്കി, തെല്ലൊന്നു കുന്നു സദാ കീഴ്പ്പോട്ടു നോക്കി തനിയെ പുഞ്ചിരിതൂകി നടക്കുന്ന ഒരു ഭീമകാ യൻ. അയാൾക്ക് ഇത്ര ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നു
മാഷ്ടർ കരുതിയിരുന്നില്ല. ഇരുനിറത്തിൽ നല്ല പൊക്കവും വണ്ണവുമുള്ള ഒരു കൂറ്റൻ മനുഷ്യനാണ് അയാൾ, സദാ ഒരു കീറച്ചാക്കുകൊണ്ട് അര മറച്ചിരിക്കും. കീറച്ചാക്കു കൊണ്ടു പൊതിഞ്ഞ ഒരു ഭാണ്ഡം കക്ഷത്തിൽ സൂക്ഷിച്ചിരിക്കും. പകുതിയും
ജടപിടിച്ച് തലമുടി കഴുത്തിലൂടെ മാറിൽ വീണുകിടക്കുന്നു. താഴിയെല്ലിലും കവിളുകളിലും കുറച്ചു രോമങ്ങൾ എറിച്ചുനില്ക്കുന്നതു താടിയാണെന്നു വ്യാ ഖ്യാനിക്കാം. അയാൾ ഏതു നാട്ടുകാരനാണ്. എവിടെനിന്നു വന്നു. എന്തു ജാതിക്കാരനാണ് എന്നൊന്നും ആർക്കും നിശ്ചയമില്ല. അയാൾ ആരോടും ഉരിയാടുകയില്ല. ചിരിക്കുകയില്ല. കരയുകയില്ല. വിശക്കുമ്പോൾ വല്ല ചോറ്റ കടയുടെയോ ചായപ്പീടികയുടെയോ മുമ്പിൽച്ചെന്നു മിണ്ടാതെ അനങ്ങാതെ നില്ക്കും. വല്ലതും കിട്ടിയെങ്കിൽ അത് അവിടെവച്ചുതന്നെ നിന്നുകൊണ്ടു നിന്നുതീർക്കുകയും ചെയ്യും.
ഒരിക്കൽ അയാൾ തനിയെ എന്തോ പിറുപിറുക്കുന്നതു പെരിക്കാല അന്തു കേട്ടുവത്രെ. അയാൾ സംസാരിച്ചത്. പഠാണി സായ്പിന്റെ ഭാഷയ ണെന്ന് അന്തു ഊഹിച്ചെടുത്തു. അങ്ങനെ അതു അയാൾക്ക് ഒരു പേരു കൊടുത്തു: 'ചാക്കുസായ്പ്!'-ആ പേർ തെരുവുപിള്ളേരുടെയിടയിൽ പ്രചരിക്കുകയുംചെയ്തു.
ചാക്കുസായ് രാത്രിയിൽ ആ ചാക്കു ഭാണ്ഡവും കക്ഷത്തിൽ വച്ചു തെരുവിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഏതെങ്കിലും പീടികക്കോലായിൽ തെരുവുപിള്ളർ കിടന്നുറങ്ങുന്നുണ്ടെങ്കിൽ അവിടേക്ക് അയാൾ തുറിച്ചു നോക്കിക്കൊണ്ടു നില്ക്കും. പിന്നെ തനിക്ക് എല്ലാം മനസ്സിലായി എന്ന മട്ടിൽ "ഉംഹു ഊം' എന്നൊരു മൂളലോടെ പിടിച്ച് തലയൊന്നു കുലുക്കി അവിടെനിന്നു നീങ്ങും. തെരുവിലെ തെണ്ടിപ്പശുവിനെയും അയാൾ സൂക്ഷിച്ചു നോക്കും. പശു എന്തോ പറയുന്നതു ചെവിയോർക്കുന്ന മട്ടിൽ കുറച്ചുനേരം അങ്ങനെ നില്ക്കും. പിന്നെ 'ഉം-ഹും ഉം' എന്നു തലയാട്ടി മൂളിക്കൊണ്ട് അവിടെനിന്നും മറ്റൊരിടത്തേക്കു പോകും. തെണ്ടികളും പിച്ച ക്കാരും പിച്ചക്കാരികളും മഴയത്തു നിരത്തിനരികിൽ അടിഞ്ഞുകൂടിയ ചണ്ടി പോലെ, ഓരോ കോലായിൽ ചാഞ്ഞുവീണിട്ടുണ്ടാകും ഒറ്റയായും കൂട്ട മായും. ചാക്കുസായ്പ് ആ കാഴ്ച സൂക്ഷിച്ചുനോക്കും. പിന്നെ തലയാട്ടി ക്കൊണ്ട് "ഹും ഊം' എന്ന മൂളലും പാസ്സാക്കി മുമ്പോട്ടു മെല്ലെ നീങ്ങും.
അർദ്ധരാത്രി കഴിഞ്ഞാൽ മുഖത്തിന്റെ മുക്കാൽ ഭാഗവും മറച്ചുകൊണ്ട് ഒരു മുക്കോൺ തലക്കെട്ടും കെട്ടി തെരുവിൽ തിണ്ണ തപ്പാനിറങ്ങുന്ന പകൽ മാന്യന്മാരായ ചില കാമകിങ്കരന്മാർക്ക് ഒരു നിത്യഭീഷണിയായിരുന്നു ചാക്കു സായ്, ബാർബർ ഷോപ്പിന്റെ കോലായിലെ പതിവുകാരിയായ യക്ഷിപ്പാറു വിന്റെ ഒക്കത്തുനിന്നു പല കോളുകാരെയും ചാക്കുസായ് മൂളിപ്പാ യിച്ചിട്ടുണ്ട്.
അയാൾ ഒരു സി.ഐ.ഡി.യാണെന്നാണ് ഇറച്ചിക്കണ്ടം മൊയ്തീന്റെ വാദം. അയാൾ അർദ്ധരാത്രിയിൽ പോലീസ് സ്റ്റേഷനിലേക്കു പോകുന്നത് ഇവ്വിലാസം കണ്ടിട്ടുണ്ട്. സി.ഐ.ഡികളുടെ പ്രവർത്തനരീതിയെപ്പറ്റി ഇറച്ചിക്കണ്ടത്തിന്റെ ഊഹം അത്തരത്തിലാണ്. പക്ഷേ, ഒരു കാര്യം വാസ്ത വമായിരുന്നു. ചാക്കുസായ് ഉറങ്ങാൻ അല്ലെങ്കിൽ ഒന്നു വിശ്രമിക്കാൻ ടൗണിലെ പോലീസ് സ്റ്റേഷന്റെ മുൻവശത്തെ റോഡുമൂലയാണ് ഉപയോഗ പ്പെടുത്തിയിരുന്നത്. ആ ചാഭാണ്ഡവും വയറ്റത്ത് അടക്കിപ്പിടിച്ച്, തല മാറിലേക്കു കുനിച്ചു. കുത്തിയിരുന്നുകൊണ്ടാണ് മയങ്ങുക.