“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിരിയും നോട്ടവും താങ്ങാൻ അന്തുവിന്റെ മിഴികൾക്കു കഴിഞ്ഞില്ല. അവൻ കെട്ടിത്തൂങ്ങിച്ചത്തവന്റെ മട്ടിൽ, കഴുത്തു ചെരിച്ചു നാക്ക് അമീപം പുറത്തേക്കു നീട്ടി കണ്ണടച്ചു നിന്നു.
“നേരെ നോക്കെടാ!"
അള്ളോ
അന്തു ലോക്കപ്പിൽ പരീക്ഷിക്കപ്പെടുകയാണ്. ഒരു തെരുവുതെണ്ടിയെ വിചാരണചെയ്യുന്നതു തന്റെ അന്തസ്സിന്നു കുറവാണെന്നു കരുതിയതു കൊണ്ടോ എന്തോ, പോലീസ് ഇൻസ്പെക്ടർ, ഹ്രസ്വമായ ഒരു പ്രാരംഭ വിചാരണകഴിച്ച് കൂടുതൽ തെളിവുകൾ ചോർത്തിയെടുക്കുവാനുള്ള ചുമതല ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർക്കു വിട്ടുകൊടുത്തിരിക്കയാണ്. മുറിയിൽ അന്തവും ഉക്കുനായരും മാത്രമേയുള്ളു. അനുവിനെ ചുമരിനോടു ചാരി നിർത്തിയിരിക്കയാണ്. ബൂട്ട്സിട്ട് കാൽ നീട്ടിയാൽ ചുമരിൽ തൊടത്തക്ക പാകത്തിൽ സ്ഥാപിച്ച ഒരു കസേരയിൽ ഉനായർ ഊറ്റംകൊണ്ടിരി
ക്കുന്നു-അസാരം സേവിച്ചിട്ടുമുണ്ട്. അന്തുവിന്റെ കൈത്തോക്ക് കൗതുകത്തോടെ പരിശോധിക്കുകയാണ് ഉക്കുനായർ. അയാളത് ഒരു പതിനഞ്ചു പ്രാവശ്യം മുമ്പ് നോക്കിക്കഴി ഞ്ഞതാണ്. ഇപ്പോൾ ഔദ്യോഗികനിലയിലുള്ള പരിശോധനയാണ്. ഒരു ഡിറ്റക്ടീവ് വിദഗ്ധന്റെ ഗവേഷണതൃഷ്ണയും ഒരു പോലീസ് മേധാവിയും ഗൗരവവും ഉക്കുനായരുടെ മുഖത്ത് ഒലിച്ചു കൂടിയിരിക്കുന്നതായി കാണ ആറിഞ്ചു നീളത്തിലുള്ള ചെറിയൊരു മുളങ്കുറ്റി. അതിന്റെ ഒറ്റപ് ഒരു പഴയ ഇരുമ്പുവട്ടക്കണ്ണിയും കൈത്തോക്കിന്റെ പിടിയും കാ മറ്റുമാണെന്നു തോന്നത്തക്കവിധത്തിൽ ചില കുറ്റികൊളുത്തുകളും പ
നൂൽകൊണ്ടു കെട്ടിപ്പിടിപ്പിച്ചിട്ടുണ്ട്. അതിന്മേൽ മുഴുവനും കറുത്ത ചായവും
പൂശിയിരിക്കുന്നു. പെട്ടെന്ന് കണ്ടാൽ, കൊള്ളക്കാരുടെ കൈത്തോക്കാ
ണെന്നു തോന്നിപ്പോകും. “ഇത് ആരുണ്ടാക്കിത്തന്നെടാ, ഈ തോക്ക്?” ഉനായർ കാലി ബട്ട് അസ്വസ്ഥതയോടെ ചലിപ്പിച്ചുകൊണ്ട് അനുവിന്റെ മുഖത്തേക്കു തു റിച്ചുനോക്കി.
“ഇത് ഞാണ്ടാകതാ എജമാണ്, കളിക്കാൻ." അന്ത ദയനീയ
സ്വരത്തിൽ പറഞ്ഞു. “കളിക്കാനോ? എടാ, നിന്റെ കളി വരുന്നുണ്ട്. അതിരിക്കട്ടെ. ഈ സാധനം നിനക്ക് ആരുണ്ടാക്കിത്തന്നു എടാ ജന്തു, അതു പറ
അന്തു പറഞ്ഞതു നേരായിരുന്നു. ആ തോക്ക് അവന്റെ സ്വന്തം മേക്കാണ്. മുളങ്കുറ്റിയും വക്കു ചരടും മറ്റും അവൻ തെരുവിൽ നിന്നു ശേഖ രിച്ചതാണ്. അതിൽ ഘടിപ്പിച്ച് കുറ്റികൊളുത്തുകൾ അവൻ, പഴയ ഇരുമ്പ സാമാനം വില്ക്കുന്ന കാസ്മിക്കയോട് ഇരന്നു വാങ്ങിയതാണ്.
“എന്തെടാ മിണ്ടാത്തത്?
"Doggo...!" “പറയെടാ."
“ഇതു ഞാന്തണ്ടാ കൃതാ എജമാന്നെ പടച്ചോനാണ് സത്യം.
“എടാ, നിന്റെ ആണോ സത്യോം ഒന്നും എനിക്കു കേക്കണ്ട ഇതിന്റെ സൂത്രം നിനക്കാരു പറഞ്ഞുതന്നു?"
അന്തുവിന്ന് ആരും പറഞ്ഞുകൊടുത്തതല്ല. കണ്ടു പഠിച്ചതാണ്. സിനിമ യിൽ അമേരിക്കൻ കൗബോയ് വീരന്മാരും ബാങ്കുകൊള്ളക്കാരും അത്തരം
തോക്കു കൊണ്ടുനടക്കുന്നത് അവൻ കണ്ടിട്ടുണ്ട്.
“എന്തെടാ മിണ്ടാത്തത്?"
“അമ്മോ!” അന്തു നാഭിയിൽ കൈയമർത്തി മിഴിച്ചുനിന്നു. മിണ്ടിയാലും മിണ്ടാതിരുന്നാലും ആപത്താണെന്ന് അന്തുവിന്നു മനസ്സി ലായി. അവനെന്തു ചെയ്യും?
“പാത്തണം. അന്നു നാഭി പിടിച്ചുകൊണ്ടു പറഞ്ഞു. “എടാ, നെന്റെ അരക്കെട്ടിന്നു മുമ്പിലെ ടാപ്പ് തുറപ്പിക്കുന്ന ചവിട്ടു വരുന്നേയുള്ളു. അപ്പോൾ മൂത്രം തനിയെ പൊയ്ക്കൊള്ളും. ഇപ്പോൾ നീ ഇതു പറ. ആരാണു നിനക്കീ സൂത്രം പറഞ്ഞുതന്നത്?"
അർദ്ധരാത്രിയിൽ തെരുവിൽ വച്ചു ഡജൻ കണക്കിൽ ശത്രുക്കളെ വെടി വെച്ചുവീഴ്ത്തിയ വീരസാഹസികനാണ്, ഇപ്പോൾ മൂത്രം പാത്തണമെന്നു പറയുന്നത്.
“നിന്റെ കീശയിൽ പുതിയ ഉറുപ്പിക നോട്ടുകളുണ്ടായിരുന്നല്ലോ അ വിടന്നു കിട്ടി!' ഉക്കുനായർ തോക്കിനെപ്പറ്റിയുള്ള ചോദ്യം തൽക്കാലം മാറ്റി വെച്ചു നോട്ടിന്റെ രഹസ്യത്തിലേക്കു കടന്നു.
അനു അല്പം ആശ്വാസത്തോടെ പറഞ്ഞു: "ഞാനും നൊണ്ടിപ്പറ തോടനും പിന്നേം ഒന്നുരണ്ടു ചങ്ങായിമാരും വട്ടക്കോളി സായ്പിന്റെ കോലാലാണു റത്. രാവിലെ എണീറ്റ് കാപ്പേല് പ്പി നോക്കുമ്പം, കാറ്റേല് ഒരുകെട്ടു നോട്ടു കെടക്ക്...
“മതിയെടാ, നിർത്ത്" ഉക്കുനായർ കുമ്പ തലോടിക്കൊണ്ട് ഒരു പൊള്ള ച്ചിരി ചിരിച്ചു. "രാത്രി പീടികക്കോലായിൽ കിടന്നുറങ്ങുന്ന പിള്ളയുടെ കുപ്പായക്കീശയിൽ നോട്ടുകെട്ട് കൊണ്ടിട്ടുകൊടുക്കുന്ന കുട്ടിച്ചാത്തനെ എനി ക്കൊന്നു കാണണം. -എടാ, നീ ആരോടാണ് ഈ യക്ഷിക്കഥ പറയു
ന്നത്. നീ നേരു പറയോ എന്നു ഞാനൊന്നു നോക്കട്ടെ. നിന്റെ കോട്ടും സൂട്ടുമെല്ലാം അഴിക്ക്..." അന്നു കൗബോയ് ഷർട്ട് അഴിച്ച് ഒരു മെഡിക്കൽ പരിശോധന ക്കെന്നപോലെ നിന്നുകൊടുത്തു.
"നിന്റെ ട്രൗസറും അഴിക്കെടാ.
അനു അരയിൽ കൈവെച്ചു കൊണ്ട് വീണ്ടും അഭ്യർത്ഥിച്ചു. "No."
നായർ എന്തോ ആലോചിച്ച് പിന്നെ 377-നെ വിളിച്ചു; അന്ത വിന സിൽ കൊണ്ടുപോകാനേല്പിച്ചു. “എടാ എല്ലാം കഴിച്ചിട്ടു വന്നോ കുറച്ചു കടുപ്പമുള്ള കളിയാണു നടക്കാൻ പോണത്. ഉക്കുനായർ അന്തുവിനെ ഓർമ്മപ്പെടുത്തി.
അന്നു മടങ്ങിവന്നു ചുമരിന്നടുത്തു പഴയ സ്ഥാനത്തുതന്നെ നിലയുറപിച്ചു.
"സനാ. നായർ കുപ്പായത്തിൽ കുത്തിയിട്ടിരുന്ന ഒരു വലിയ മൊട്ടുസൂചി വലിച്ചെടുത്തു പല്ലിന്നിടയിൽ കുത്തിക്കൊണ്ടു കല്പിച്ചു.
അനു അതും ചെയ്തു. ഉനായർ അനുവിന്റെ പെരിക്കാൽ ഒന്നു നോക്കി: “പിൻകുഷ്യന്നു
പറ്റുമെടാ നിന്റെ പെരിക്കാൽ, ആ പോലീസുകാരന്റെ ഫലിതം കേട്ട് ആ മൊല്ലയൊന്നു ചിരിച്ചു പോയി
അള്ളാ!" അന്തു പ്രാണവേദനയോടെ ഒന്നു പിടഞ്ഞു. അനുവിന്റെ പെരിക്കാലിലല്ല, അരക്കെട്ടിലെ മറ്റൊരു മാംസപിണ്ഡത്തിലാണ് മൊട്ടുസൂചി കുത്തിത്തറച്ചത്. പിൻഷ്യന്നു പറ്റിയ അവയവമേതാണെന്ന് ഉക്കുനായർ
കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. “നേര് പട പട്ടാണിത്തെരുവിലെ വിന്റെ പണപ്പെട്ടി കുത്തിത്തു രന്നെടുത്ത പണമല്ലേ അത് ആ മിഴിച്ചുനിന്നു. പട്ടാണിത്തെരുവിലെ ഒരു ഗുജറാത്തി ശേട്ടുവിന്റെ
വീട്ടിൽ കുറച്ചു ദിവസം മുമ്പ് ഒരു കവർച്ച നടന്നിരുന്നു. കേട്ടുവിന്റെ പെട്ടിയും പെട്ടിയിലുണ്ടായിരുന്ന ആയിരത്തിൽച്ചിധാനം ഉറുപ്പികയുമാണു പോയത്. ഇതേവരെ ആ കള്ളന്മാരെപ്പറ്റി ഒരു തുമ്പും കിട്ടിയിരുന്നില്ല. കാര്യം വിഷമ സ്ഥിതി കുറുപ്പ്, ആ കവർച്ചയുടെ വാർത്ത തെരുവിലൂടെ വിളിച്ചു പറഞ്ഞത് അന്തവും കേട്ടിട്ടുണ്ടായിരുന്നു. ആ കേട്ടുവിന്റെ വീടും അവൻ കണ്ടിരുന്നു. അത്ര മാത്രമേ അന്തുവിന്ന് ആ കളവുമായി ബന്ധമുണ്ടാ യിരുന്നുള്ളു.
ഉക്കുനായർ കീശയിൽ കരുതിവെച്ചിരുന്ന ഒരു ചെറിയ കടലാസ്സുപൊതി
പുറത്തെടുത്തു നിവർത്തി. അന്നു ഒന്നു നോക്കി. അതിൽ മൊട്ടുസൂചിക
ളാണ്. തിളങ്ങുന്ന പുതിയ മൊട്ടുസൂചികൾ. അയാൾ അതിൽനിന്നും ഒരെണ്ണം എടുത്തു ചന്തം നോക്കി...
“അള്ളാ ചെയ്യല്ലി എജമാ ." അന്തു ഗുഹ്യഭാഗം കൈകൊണ്ടു പൊത്തി നിലവിളിച്ചു.
ഉനായർ അനുവിനെ ചുമരിന്നരികിൽ നിന്ന് അടച്ചിട്ട ജാലകത്തി ന്നരികിലേക്കു മാറ്റിനിർത്തി. അവന്റെ കൈ രണ്ടും പിന്നിൽപ്പിന്നെച്ച് അവന്റെ ചുകന്ന കൗബോയ് ഉറുമാൽകൊണ്ടുതന്നെ ജാലകത്തിന്റെ അഴിയോടു ചേർത്തു ബന്ധിച്ചു അള്ളാ, അള്ളാ' പുതിയ പിൻകുഷ്യനിൽ ഒരു മൊട്ടുസൂചി കൂടി. “എടാ, നീ നേരുപറയാൻ എത്ര മൊട്ടുസൂചി വേണ്ടിവരുമെന്നു ഞാനൊന്നു നോക്കട്ടെ-പടാ പന്നീശേട്ടുവിന്റെ പണപ്പെട്ടി തുരന്നെ ടുത്ത പണമല്ലേ അത്?
വിന്റെ പണപ്പെട്ടിയിലെ പണമാണെന്നു പറയിക്കുന്നതുവരെ മൊട്ടുസൂചിപ്രയോഗം തുടരാനാണ് ഉക്കുനായരുടെ പുറപ്പാട്. ഞരമ്പുകൾക്കു തീപ്പിടിച്ചപോലെ അതു നിന്നു പിടഞ്ഞു. ജാലകത്തിൽ തലയിടിച്ചു.
"എടാ, നേരുപറഞ്ഞിട്ട് പത്തോ, അതാ നല്ലത്. കേട്ടുവിന്റെ പണ
പെട്ടന്നു കട്ടതല്ലേ ആ പണം?" നാലാമത്തെ മൊട്ടുസൂചി ഉക്കുനായരുടെ വിരലുകൾക്കിടയിൽ മിന്നി
ക്കൊണ്ടിരുന്നു. "കട്ടതാണ് എജമാന്നേ, കേട്ടുന്റെ പണപ്പെട്ടന്ന് കട്ടതാണ്. അനു
സഹികെട്ടു പറഞ്ഞു. “അങ്ങനെ പറ.” ഉക്കുനായരുടെ മുഖം തെളിഞ്ഞു. കേസ് തെളിഞ്ഞു വരുന്നുണ്ട്. അയാൾ ഒരു ബീഡി കത്തിച്ചു.
“തണ്ണി കൂടിക്കണം. അന്തു അർദ്ധബോധാവസ്ഥയിൽ മൊഴിഞ്ഞു. ഉനായർ 31-നെ വിളിച്ചു നല്ല കടുപ്പമുള്ള ഒരു ചായ കൊണ്ടു
വരാൻ ഏല്പിച്ചു. അനുവിന്നു കുറച്ചു വിശ്രമവും അനുവദിച്ചു. ചുടുചായ കുടിച്ചപ്പോൾ അന്തുവിന്നു കുറച്ചാശ്വാസമായി. ഉക്കുനായർ കുമ്പ തടവിക്കൊണ്ടു വിചാരണ തുടർന്നു:
“കവർച്ചയ്ക്കു നിന്റെ കൂടെ വേറെ ആരെല്ലാം ഉണ്ടായിരുന്നു?” അന്ത മിഴിച്ചുനിന്നു. അന്തുവിന്നു കി കെട്ടിപ്പാടിട്ടേ ശീലമുള്ളു. കഥ കെട്ടിപ്പറഞ്ഞുനോക്കിയിട്ടില്ല. ഇതൊരു പരീക്ഷണമാണ്. ഒരു കള്ളക്കഥ പറഞ്ഞാലേ ജീവന്നു രക്ഷയുള്ളു. എന്നാൽ തന്റെ ചങ്ങാതിമാരെ ഇതിൽ കുടുക്കരുതെന്നും അവന്നാഗ്രഹമുണ്ട്. സിനിമയിൽ കണ്ട ചില കവർച്ചാംഗ ങ്ങൾ അവൻ ഓർത്തു. ആ കവർച്ചസംഘത്തിലെ ഒരംഗമാണ് താനും എന്നു
സങ്കല്പിക്കുക... “നിന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു?” ഉക്കുനായരുടെ സ്വരത്തിന്നു മൂർച്ച കൂടിയിരുന്നു. അയാൾ മൊട്ടുസൂചി വിരലുകൾക്കിടയിലിട്ടു തിരിക്കു കയാണ്.
നാടുവിട്ടുപോയ പൂച്ചക്കണ്ണൻ അന്തമാനെ അന്ത പൊന്ന് ഓർത്തു. അത്യമാനേ ഇപ്പോൾ രക്ഷയുള്ളു.
“പൂച്ചക്കണ്ണൻ അത്യമാനും വേറെ രണ്ടാളും ഉണ്ടായിനി എജമാ അന്തു താഴെ നോക്കിക്കൊണ്ടു പറഞ്ഞു: “അത്യമാനാണ് എന്നെ കൂട്ടി
“അങ് , അവനിപ്പോൾ എവടെ, ആ അത്യമാൻ?" “മാനെക്കാണാനില്ല. നാട് വിട്ടുപോയി."
“മറ്റെ രണ്ടാൾ ആരായിരുന്നു?
“ഓര് ഇന്നാടാരല്ല. ഇന്തുസ്താനിക്കാരാണ്. ബോമ്പായിക്കാര് ഓരേ
കാണാനില്ല.
കുറച്ചുനേരത്തെ നിശ്ശബ്ദത.
“എങ്ങനെയാണ്ടാ, നിങ്ങള് കളവു നടത്തിയത്? ആദ്യം മുതൽക്കേ വിവ രിച്ചു പറ
അന്നു ആദ്യം മുതൽക്കേ വിവരിച്ചു പറഞ്ഞുകൊടുത്തു. തുടക്കത്തിൽ അവന്നു ചില തപ്പലുകളെല്ലാം ഉണ്ടായിരുന്നു. എവിടെ വെച്ചു തുടങ്ങണ മെന്നോ ആരെയൊക്കെ കഥാപാത്രങ്ങളാക്കണമെന്നോ ഒരു പിടിപാടും ഉണ്ടാ യിരുന്നില്ല. തുടങ്ങി കുറെ കഴിഞ്ഞപ്പോൾ ഒരു സിനിമയിൽ കാണുന്നതു പോലെ അവൻ സംഭവങ്ങളെല്ലാം കൂട്ടിച്ചേർത്തു പറഞ്ഞുകൊടുത്തു. അതിന്റെ ചുരുക്കം ഇതായിരുന്നു.
അന്നു രാത്രി അവൻ വട്ടക്കോളി സായ്പ്പിന്റെ പീടികക്കോലായിൽ കിടന്നുറങ്ങുകയായിരുന്നു. നേരം പതിനൊന്നുമണിയായപ്പോൾ പൂച്ചക്കണ്ണൻ അത്യമാൻ വന്ന് അവനെ വിളിച്ചുണർത്തി ഒരു സ്വകാര്യം പറയാനുണ്ടെന്നും പറഞ്ഞ് മൈതാനത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ മൈതാന ത്തിന്റെ മൂലയിൽ നീണ്ടുമെലിഞ്ഞ കൊമ്പൻമീശക്കാരായ രണ്ടാളുകൾ നില്ക്കുന്നുണ്ടായിരുന്നു. അത്യമാൻ അനുവിനെ ചൂണ്ടിക്കാട്ടി അവരോട് എന്തോ പറഞ്ഞു. അവർ തലകുലുക്കി. പിന്നെ അത്യമാൻ അന്തുവിനോട്, അവർ ഒരു വലിയ കാര്യം സാധിപ്പിക്കാൻ പോവുകയാണെന്നും അനു അവരെ സഹായിക്കണമെന്നും പറഞ്ഞു. എന്താണു കാര്യമെന്ന് അനു ചോദിച്ചു. അത് ഉടൻ കാണാമെന്നും ഒരമേരിക്കൻ സിനിമയാണെന്നു കരു തിയാൽ മതിയെന്നും അതമാൻ മറുപടി പറഞ്ഞു. അനുവിന്നു പേടിയുണ്ടോ എന്ന് അവൻ ചോദിച്ചു. അത്യമാൻ കൂടെയുണ്ടെങ്കിൽ പേടിയില്ല എന്ന് അന്തു പറഞ്ഞു. “എന്നാൽ കാറിൽ കയറിക്കോ" എന്ന് അത്യമാൻ പറഞ്ഞു അപ്പോഴാണ് ഒരു കറുത്ത കാർ നിരത്തിൽ നിർത്തിയിട്ടിരിക്കു ന്നത് അന്തു കണ്ടത്. അവർ നാലുപേരും കാറിൽ കയറി. അപരിചിതരിൽ ഒരാളാണ് കാർ ഡ്രൈവ് ചെയ്തിരു ന്നത്. അവർ പട്ടാണിത്തെരുവിലെത്തി. കാര ഒരിടവഴിയിൽ നിർത്തി. റോയൽ ഹോട്ടലിന്റെ പിന്നിലെ ഇടവഴിയാ യിരുന്നു അത്. അത്യമാൻ അന്തുവിനോട് പറഞ്ഞു: “നീ ഇവിടെ വ റുടെ സീറ്റിൽ ഇരുന്നോ. ആരെങ്കിലും വന്ന് അന്വേഷിച്ചാൽ മുതലാളിമാർ ഹോട്ടലിലേക്കു പോയതാണെന്നു പറയണം. പോലീസുകാരോ മറ്റോ കിഴക്കെ ഇടവഴിയിലേക്കു വരുന്നുണ്ടെന്നു കണ്ടാൽ നീ മൂന്നു പ്രാവശ്യം കാറിന്റെ ഹോറൺ അടിക്കണം. അങ്ങനെ ചെയ്യാമെന്ന് അന്ത ഏറ്റു പറഞ്ഞു. പിന്നെ അവർ മൂന്നുപേരും കിഴക്കെ ഇടവഴിയിലേക്കു നടന്നു.
അപ്പോൾ അവർ മൂന്നാളും ഒരു കറുത്ത തുണികൊണ്ടു മുഖം മൂടുന്നതും ബോംബെക്കാർ രണ്ടാളും കീശയിൽ നിന്നു കൈത്തോക്കെടുത്തു കൈയിൽ നീട്ടിപ്പിടിക്കുന്നതും അന്തു കണ്ടു. അവർ ഒരു മതിൽ കയറി മറിഞ്ഞു വിന്റെ വീട്ടിലേക്കു നടന്നു. ചുമരിലൂടെ പറ്റിപ്പിടിച്ചുകയറി ട്ടുവിന്റെ മാളി യിലേക്ക് അവർ മറഞ്ഞതുമാത്രം അവൻ കണ്ടു. അവൻ കാറിൽത്തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മൂടിക്കെട്ടിയ ഒരു കാർ വന്ന് അവിടെ നിന്നു കാറിൽനിന്ന് ഒരു തടിച്ചു വെളുത്ത പെണ്ണും ഒരു ചെറുപ്പക്കാരനും ഇറങ്ങി. പിൻവശത്തെ വാതിലിലൂടെ റോയൽ ഹോട്ടലിലേക്കു പോയി. അവർ അവനോട് ഒന്നും ചോദിച്ചില്ല. പിന്നെ ആരും വന്നില്ല. മൂടിക്കെട്ടിയ കാർ തിരിച്ചുപോയി. ഒരു മണിക്കൂറു കഴിഞ്ഞപ്പോൾ അത്യമാനും കൂട്ടുകാരും മടങ്ങിവന്നു. അവരുടെ കൈയിൽ വലിയൊരു പെട്ടിയും ഉണ്ടായിരുന്നു. അവർ പെട്ടി കാറിൽ കയറ്റി അവരും കയറി. അന്തുവും അവരുടെ കൂടെ ഇരുന്നു. അവർ നേരേ കൊതിക്കടപ്പുറത്തേക്കാണു പോയത്. അന്നു കാറിൽ കാവൽ ഇരുത്തി അവർ മൂന്നുപേരും പെട്ടിയുമെടുത്തു കടപ്പുറത്തേക്കു പോയി. അവിടെനിന്ന് അവർ കാറിലേക്കു മടങ്ങുമ്പോൾ അവരുടെ കൈ യിൽ പെട്ടി ഉണ്ടായിരുന്നില്ല. അവർ മൈതാനത്തിന്റെ മൂലയിൽ അവനെയും അതമാനെയും ഇറക്കിവിട്ട്, നേരെ വടക്കോട്ടു കാറോടിച്ചുപോയി. അവനും അത്യമാനും മൈതാനത്തിൽ ചെന്നിരുന്നു. അപ്പോൾ അത്യമാൻ ഒരു ചെറിയ നോട്ടുകെട്ട് അവന്റെ കൈയിൽ വച്ചുകൊടുത്ത് ഇങ്ങനെ പറഞ്ഞു: “ഇത് നെന്റെ 'സറാണ് ഇരുപത്തഞ്ചു റുപണ്ട്. എണ്ണിനോക്കിക്കോ.” അവൻ എണ്ണിനോക്കി. ഇരുപത്തായി ഉറുപ്പിക ഒക്കെ പുതിയ ഒറ്റ നോട്ടുകൾ. പിന്ന അത്യമാൻ പറഞ്ഞു: “അമേരിക്കൻ സിനിമ ഇനീം ഉണ്ടാകും. അപ്പം നെന്നെ ബിളിക്കാം.” അതും പറഞ്ഞ് അത്യമാൻ തെക്കെ നിരത്തിലേക്കു പോയി. പിന്നെ അവൻ അതമാനെ കണ്ടിട്ടില്ല.