ഒന്ന്
മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.
മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত্র എഴുന്നേറ്റു താഴത്തേക്കു പോവില്ല. അമ്മ മാത്രമല്ല, അച്ഛനും അമ്മിണിയുംകൂടി ഉണർന്നെഴുന്നേറ്റു താഴത്തേക്കു പോയിരിക്കുന്നു.
'ടക്... ടക്...' എന്നു ശബ്ദിച്ചുകൊണ്ട് ടൈംപീസ് അച്ഛന്റെ കട്ടിലിന്റെ അടുത്തുള്ള സ്റ്റൂളിൽത്തന്നെ ഇരിപ്പുണ്ട്. അവൻ വെറുതേ ടൈംപീസിലേക്കൊന്നു നോക്കി-സമയം നോക്കാൻ ഇനിയും പഠിച്ചിട്ടില്ല. സാവകാശത്തിൽ, ശരിക്കു പറഞ്ഞു മനസ്സിലാക്കിത്തരാൻ ഒരാളു വേണ്ടേ? അതില്ല, കുട്ട്യേട്ടനിപ്പോഴും വലിയ ഭാവമായിത്തന്നെ നടക്കുകയാണ്. അച്ഛന് ഈവക കാര്യങ്ങളിലൊന്നും ശ്രദ്ധയേ ഇല്ല. മുത്തച്ഛനാണെങ്കിൽ, മഴക്കാലം തുടങ്ങിയശേഷം പാടത്തുതന്നെയാണ്. പിന്നെ അമ്മയാണ്. അടുക്കളയും കിണറ്റിൻകരയുമായി അമ്മ അങ്ങനെ കഴിയും. മുത്തശ്ശിക്കു സമയം നോക്കാനൊട്ടറിയുകയുമില്ല.
രാത്രിയിൽ ഉണ്ണാൻസമയത്ത് ഈ പറഞ്ഞവരെയെല്ലാം കാണാം. ഊണു കഴിയുമ്പോഴേക്കും എല്ലാവർക്കും ഉറങ്ങാൻ ധൃതിയായി. ഉണ്ണിക്കുട്ടനും അങ്ങനെതന്നെയാണ്. മഴക്കാലം തുടങ്ങിയതുമുതൽ, രാത്രിയിൽ ഊണുകഴിക്കുമ്പോഴേക്കും ഉറങ്ങാൻ ധൃതിയായി.
മഴക്കാലത്തു കിടന്നുറങ്ങാൻ എന്തൊരു സുഖമാണ്! അച്ഛന്റെ ദേഹത്തിൽ പറ്റിപ്പിടിച്ച്, മഴപെയ്യുന്ന ശബ്ദവും കേട്ടുകൊണ്ടങ്ങനെ കിടന്നുറങ്ങുക.
മഴക്കാലത്തു കട്ടിലിൽ കിടക്കുമ്പോഴേക്കും ഉറങ്ങുകയായി. രാവിലെ ഉറക്കമുണർന്നാലും എഴുന്നേറ്റു താഴത്തേക്കു പോവാൻ തോന്നുന്നില്ല
ഇതാ, ഇപ്പോഴും താഴത്തേക്കു പോകാൻ തോന്നുന്നില്ല. മൂക്കിൽ ചെറുവിരലിട്ടുകൊണ്ട്, ജനാലയിലൂടെ പുറത്തേക്കു നോക്കിക്കിടന്നു. ഓട്ടിൻപുറത്തുനിന്നു മഴത്തുള്ളികൾ അനുസ്യൂതം താഴത്തേക്കു വീണുകൊണ്ടിരിക്കുന്നു. വൃക്ഷത്തലപ്പുകൾ കാറ്റത്ത് ആടിയുലയുന്നു. ചകിരിമാവിൻകൊമ്പിൽ ഒരു കാക്കയിരുന്നു കരയുന്നു. തണുത്തിട്ടായിരിക്കുമോ അതോ, വിശന്നിട്ടായിരിക്കുമോ കാക്ക കരയുന്നത്?
മഴക്കാലത്തു കാക്കകൾ എവിടെയാവും കൂടുകെട്ടുക?മരക്കൊമ്പുകളിൽ സാധിക്കുമെന്നു തോന്നുന്നില്ല. ചുള്ളിക്കമ്പുകൾകൊണ്ടുണ്ടാക്കുന്ന കൂട് മരക്കൊമ്പുകളിൽ ഉറച്ചിരിക്കുമോ? മഴത്തുള്ളികളേറ്റു വീഴാതിരിക്കില്ല. താഴെ വീഴില്ലേ? വീഴും;
വേണമെങ്കിൽ വീടുകളുടെ തട്ടിൻപുറത്തെവിടെയെങ്കിലും കൂടുണ്ടാക്കാം. പക്ഷേ, തട്ടിൻപുറത്തൊന്നും കാക്കകളെ കാണാറില്ല. തട്ടിൻപുറത്ത് അമ്പലപ്രാവിനെയും അണ്ണാക്കൊട്ടനെയുമാണു കാണാറുള്ളത്. അവയ്ക്കു തട്ടിൻപുറത്തു കൂടുകളുമുണ്ട്.
അണ്ണാക്കൊട്ടന്നു തട്ടിൻപുറത്തെന്നല്ല, വീട്ടിൽ പല സ്ഥലത്തും കൂടുകളുണ്ട്. ഈയിടെ ഒരണ്ണാക്കൊട്ടൻ അടുക്കളയുടെ അട്ടത്ത് ഒരു കൂടുണ്ടാക്കിയിരുന്നു. എന്നിട്ട് ഒരു ദിവസം അടുക്കളയിൽ ഊണുകഴിക്കാനിരിക്കുമ്പോൾ അട്ടത്തുനിന്നു കണ്ണുമിഴിക്കാത്ത ഒരണ്ണാൻകുഞ്ഞു താഴത്തേക്കു വീണു. മുത്തച്ഛൻ അതിനെ എടുത്ത് അട്ടത്തേക്കുതന്നെവെച്ചു. അപ്പോഴേക്കും ചിലച്ചുകൊണ്ട് അതിന്റെ തള്ള ഓടിയെത്തി.
അന്നുമുതൽക്കു തോന്നിയതാണ്. അട്ടത്തു കയറി നോക്കണ മെന്ന ആഗ്രഹം. അതിന് ഏണിയിൽക്കൂടെ കയറണം. എട്ടു കൈയുള്ള ഏണിയാണ്. സാധാരണ ഏണിയിൽക്കൂടെ അട്ടത്തു കയറുന്നത് അമ്മയാണ്. അപ്പോൾ, മുത്തശ്ശി ഏണിയുടെ നടുഭാഗം ബലമായി പിടിച്ചു കൊണ്ടു നില്‌കും.
അട്ടത്തു കയറി നോക്കണമന്ന ആഗ്രഹമുണ്ടെങ്കിലും കുട്ടൻനായരോ മുത്തച്ഛനോ അടുത്തില്ലാതെ കയറാൻ ധൈര്യമില്ല. കൂടെ റാന്തൽ വിളക്കും വേണം.
അടുക്കളയിൽ നിന്നുകൊണ്ട് അട്ടത്തേക്കു നോക്കാൻതന്നെ പേടിയാണ്. ആകെക്കൂടി ഒരു കറുപ്പുനിറം.
പെട്ടെന്ന്, ജനൽപ്പാളികൾ കാറ്റത്തടയുന്ന ശബ്ദം കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ മൂക്കിൻദ്വാരത്തിൽനിന്നു വിരലെടുത്തു. ഞെട്ടിപ്പോയി. അവനൊരു ജാള്യത തോന്നി. ജനൽപ്പാളികൾ കാറ്റത്തടയുന്ന ശബ്ദം കേട്ടു ഞെട്ടുകയോ?
അവൻ വീണ്ടും അട്ടത്തെക്കുറിച്ചോർത്തുകൊണ്ടു കിടന്നു. എന്തൊക്കെ സാധനങ്ങളാണ് അട്ടത്ത്! വിറകിൻകൊള്ളികൾ, തെങ്ങിൻ മടലുകൾ, ഓലച്ചൂട്ടുകൾ, അരിപ്പിച്ചൂട്ടുകൾ, ചിരട്ടകൾ, കുറുന്തോട്ടിവേരിൻ കെട്ടുകൾ... ഹാവൂ! ഒന്നും പറയണ്ടാ.
ഇതിന്റെയൊക്കെ ഇടയിലാണ് അണ്ണാനവിടെ കൂടു കെട്ടിയിരിക്കുന്നത്! കഷ്ടകാലത്തിനു വല്ല പാമ്പോ അട്ടത്തേക്ക് ഇഴഞ്ഞു ചെന്നാൽ, അണ്ണാക്കൊട്ടന്റെ അസ്സലാവും.മഴക്കാലത്തു പാമ്പുകൾക്കു വലിയ ബുദ്ധിമുട്ടാകും. മാളങ്ങളൊക്കെ നനഞ്ഞുകുതിർന്നിരിക്കും. നനഞ്ഞുകുതിർന്ന മാളത്തിൽ ചുരുണ്ടു കിടന്നാൽ വല്ല സുഖവുമുണ്ടാകുമോ? പെട്ടെന്നു മാളത്തിലേക്കു വെള്ള മടിച്ചു കയറിയാലത്തെ സ്ഥിതിയെന്താവും?
അതെന്തൊക്കെയായാലും തീറ്റക്കാര്യത്തിൽ ബഹുസുഖമാകും. തവളകൾ ഇഷ്ടംപോലെ! കരഞ്ഞുകരഞ്ഞു ഞാനിവിടെയുണ്ടെന്ന് അറിയിക്കുകയും ചെയ്യും. കരച്ചിൽ കേട്ട സ്ഥലത്തേക്കു പോവുക. ഇഷ്ടംപോലെ പിടിച്ചുതിന്നുക.
മഴക്കാലത്ത് എവിടെ നോക്കിയാലും തവളകൾതന്നെയാണ്. പുഴകളിൽ, കുളങ്ങളിൽ, കിണറുകളിൽ, പാടങ്ങളിൽ എന്നുവേണ്ടാ വെള്ളം കെട്ടി നില്ക്കുന്നിടത്തൊക്കെ തവളകൾ.
പാമ്പു തവളെ പിടിക്കുന്ന രംഗമൊന്നു കാണണമെന്നുണ്ട്. കുട്ടൻനായർപോലും, അതിതുവരെയായും കണ്ടിട്ടില്ലത്രേ!
മുറിയിൽനിന്ന് ഇരുട്ട് ഇനിയും മാറാത്തതെന്താണ്? തോർന്നാലേ ഇരുട്ടില്ലാതാവൂ. മഴ
മുറിയിൽ തങ്ങിനില്ക്കുന്ന ഇരുട്ട്; പാമ്പുകളെക്കുറിച്ച് ഓർക്കുമ്പോഴത്തെ ഭയം. കറുത്തുമിനുത്ത നിലത്ത് ഒരു പാമ്പ് ഇഴഞ്ഞു നടക്കുന്നുണ്ടോയെന്ന് അവൻ സംശയിച്ചുപോയി. പരിഭ്രമത്തോടെ അവൻ ചുറ്റും നോക്കി. ഇല്ല. വെറുതേ ഓരോന്നു തോന്നുകയാണ്. നിലത്ത് അമ്മിണിയുടെ കുഞ്ഞിക്കോസറിയും, റബ്ബർഷീറ്റും മാത്രമേയുള്ളൂ. കിടന്നാൽ, ഇനിയുമിങ്ങനെ ഓരോന്ന് ആലോചിക്കാൻ തോന്നും.
ഉണ്ണിക്കുട്ടൻ എഴുന്നേറ്റു ധൃതിയിൽ നടന്നു താഴത്തേക്കു പോയി. താഴത്തെത്തിയശേഷം നേരേപോയതു പൂമുഖത്തേക്കാണ്. പൂമുഖത്തു പതിവുപോലെ മുത്തച്ഛനിരുന്നു മുറുക്കുന്നു.
ഉണ്ണിക്കുട്ടൻ, മുത്തച്ഛൻ്റെ അടുത്തു ചെന്നുനിന്നു.
"ഉറക്കൊണർന്നു വരുന്ന വഴ്യാ?" മുത്തച്ഛൻ ചോദിച്ചു. 'അതേ' എന്ന അർത്ഥത്തിൽ, ഉണ്ണിക്കുട്ടൻ തലയാട്ടി.
മുത്തച്ഛൻ പതുക്കെ എഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നു നിന്നു മുറ്റത്തെ മഴവെള്ളത്തിലേക്കു തുപ്പി. തുപ്പൽ വീണ സ്ഥലം ചുകപ്പു നിറമാകുന്നത്, ഉണ്ണിക്കുട്ടൻ നോക്കിക്കണ്ടു.
മുത്തച്ഛൻ വീണ്ടും വന്നു ബെഞ്ചിലിരുന്നു. ചെല്ലത്തിൽനിന്ന്
കുറച്ചു മുറുക്കാനെടുത്തു പൊതിഞ്ഞു വേറേ വെച്ചു. പാടത്തേക്കു പോകുമ്പോൾ കൊണ്ടുപോകാനാവും. ഉണ്ണിക്കുട്ടൻ വിചാരിച്ചു.
ഉണ്ണിക്കുട്ടൻ കോലായിൽ വന്നു നിന്നു. കോലായിൽ ഒരു തൊപ്പിക്കുടയും ഓലക്കുടയും ചാരിവച്ചിട്ടുണ്ട്. ഓലക്കുടക്കാലിൽവീണു ചിന്നിച്ചിതറിത്തെറിക്കുന്ന മഴത്തുള്ളികളിലേക്കു നോക്കിക്കൊണ്ടു നില്ക്കുമ്പോൾ മുത്തച്ഛൻ പറഞ്ഞു:
"ഊത്താല് കൊണ്ടോണ്ട് അപ്പടെ നിക്കണ്ടാ. ബ്‌ടെ ബെഞ്ചിൽ വന്നിരുന്നോ."
ഉണ്ണിക്കുട്ടൻ ബെഞ്ചിൽ വന്നിരുന്നു.
മുത്തച്ഛൻ എഴുന്നേറ്റ്, മുണ്ടൊന്നഴിച്ചു കുടഞ്ഞുടുത്തു. മുറുക്കാൻ പൊതിയെടുത്ത് ഇടുപ്പിൽ തിരുകി. എന്നിട്ട് ഉമ്മറക്കോലായിൽ വന്ന് ഓലക്കുടയെടുത്തു മുറ്റത്തേക്കിറങ്ങുമ്പോൾ പറഞ്ഞു:
"മുത്തച്ഛൻ പോവാണ്. ട്ടോ?"
"ഉം." ഉണ്ണിക്കുട്ടൻ മൂളി.
മുത്തച്ഛൻ നടന്നുപോകുന്നതു നോക്കിക്കൊണ്ട്, ഉണ്ണിക്കുട്ടൻ
വിചാരിച്ചു: വല്ലാത്തൊരു മുത്തച്ഛൻ! മഴക്കാലത്തുംകൂടി കുപ്പായമിടില്ല. ശീലക്കുട അതെന്തൊക്കെയായാലും, തന്നെ മുത്തച്ഛനെയും അങ്ങനെതന്നെയാണ്. ഉപയോഗിക്കില്ല. എന്തിഷ്ടമാണ്! തനിക്കു
ഇപ്പോൾ, പൂമുഖത്താരുമില്ല. തുറന്ന പൂമുഖമായതുകൊണ്ട് ബെഞ്ചിലിരുന്നു നോക്കുമ്പോൾ മൂന്നു ഭാഗവും മഴപെയ്യുന്നതുകാണാം. എന്തൊരു മഴയാണ്! മുറ്റം നിറച്ചു വെള്ളം. മുറ്റത്തിറങ്ങിനിന്നാൽ കാലിൻ്റെ ഞെരിയാണിവരെ വെള്ളമുണ്ടാവും. മുറ്റത്തിന്റെ അതിരിലുള്ള അലിഞ്ഞലിഞ്ഞില്ലാതാവുകയാണെന്നു മണ്ണുകൊണ്ടുള്ള തിണ്ട്, തോന്നുന്നു. ധനുമാസത്തിൽ തിരുവാതിരക്കാലത്ത് മുറ്റവും തിണ്ടും കാണാൻ എന്തു ഭംഗിയായിരുന്നു! നാലു ദിവസം, നാലു പണിക്കാർ ചേർന്നാണ്, മുറ്റംപണി അവസാനിപ്പിച്ചത്.
ആദ്യം ചുകന്ന മണ്ണുകൊണ്ടു തിണ്ടുപിടിച്ചു. എന്നിട്ടു കൊട്ടോടി കൊണ്ടടിച്ചടിച്ചു മിനുസപ്പെടുത്തി. ഒടുവിൽ തിണ്ടും മുറ്റവും ചാണക വെള്ളം കലക്കി തേമ്പി. എല്ലാം കഴിഞ്ഞപ്പോൾ കാണാനെന്തൊരു ഭംഗിയായിരുന്നു!
വിഷുവിനു മുബൊരു മഴ പെയ്‌തപ്പോൾത്തന്നെ, മുറ്റത്തിന്റെ നിറം മാറി. ഭംഗി കുറഞ്ഞു. ശരിക്കു മഴ പെയ്‌തുതുടങ്ങിയതോടെ മുറ്റത്തിന്റെ ആകൃതിതന്നെ മാറിയതുപോലെയായി. പുല്ലുകൾ
മുളച്ചു പൊന്തി. അവിടവിടെ ചരൽക്കല്ലുകൾ എഴുന്നുനിന്നു. എന്നാലും മഴക്കാലംതന്നെയാണ് സുഖം. എങ്ങും വെള്ളം! വെള്ളം നിറഞ്ഞുനിൽക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്!
വിഷുവിനുമുമ്പ് അമ്പലക്കുളത്തിൽ കുളിക്കാൻ പോയതും, ഈയിടെ കുളിക്കാൻ പോയതും ആലോചിച്ചാൽ എന്തൊരു വ്യത്യാസമാണ്! വിഷുവിനുമുമ്പു പോയപ്പോൾ അമ്പലക്കുളംവലിയൊരു ഉരുളിയും അതിലെ വെള്ളം കാച്ചിക്കുറുക്കിയ കുഴമ്പുമാണെന്നാണു തോന്നിയത്! വെള്ളത്തിലേക്ക് ഇറങ്ങിയപ്പോൾ പേടിതോന്നി. കല്പടവുകളിൽനിന്ന് രണ്ടുമൂന്നു നീർക്കോലികൾ എത്തി നോക്കുന്നു. ഏതു നിമിഷവും വെള്ളത്തിലേക്ക് അവ ചാടിയെന്നുവരാം. പേടിച്ചു പേടിച്ചുകൊണ്ട് ഒരു വിധത്തിൽ കുളിച്ചുകയറി. ദേഹത്തിൽ എന്തിൻറെയൊക്കെയോ നാറ്റം.
പക്ഷേ, ഇനോ?
കുളം നിറഞ്ഞൊഴുകുന്നു. വേനൽക്കാലത്തു കണ്ടിരുന്ന 'പൊത്തും പോടു'മൊന്നും ഇപ്പോൾ കാണാനേയില്ല. വെള്ളത്തിനടിയിലാണിപ്പോൾ.
ഇപ്പോൾ, കുളത്തിനടുത്തെത്തുമ്പോഴേക്കും സന്തോഷമാണെന്നോ! നീന്താൻ തോന്നും. എന്തൊരു പക്ഷേ, നീന്താനറിഞ്ഞുകൂടല്ലോ. പഠിക്കണം. വീട്ടിലുള്ളവരെല്ലാം പറയുന്നത് പഠിക്കാറായിട്ടില്ല, ഒന്നുരണ്ടു കൊല്ലംകൂടി കഴിയട്ടെയെന്നാണ്. അതു പോരാ. വേഗം പഠിക്കണം. ആദ്യം കുളത്തിൽ നീന്താൻ പഠിക്കണം. എന്നിട്ടുവേണം ഒഴുക്കുള്ള പുഴയിൽപ്പോയി നീന്താൻ, ഒഴുക്കിൽ നീന്താനും അത്ര പ്രയാസമൊന്നുമില്ലെന്നാണ് അപ്പുണ്ണി
പറയുന്നത്. അപ്പുണ്ണി തൻ്റെ പ്രായത്തിൽ പുഴയിലെ ഒഴുക്കിൽച്ചാടി നീന്തുമായിരുന്നുവത്രേ. വർഷകാലത്ത് പുഴ കാണുമ്പോൾ പേടിതോന്നും. കലങ്ങിമറിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്തൊക്കെയാണൊഴുകി വരികയെന്നോ!
ചിലപ്പോൾ പെരുമ്പാമ്പുമുണ്ടാവുമത്രേ! പെട്ടെന്ന് മഴയ്ക്ക് ശക്തി കൂടി. തൊഴുത്തിൽനിന്നു പുള്ളിച്ചിപ്പയ്യ് അകറുന്ന ശബ്ദം കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ അങ്ങോട്ടു നോക്കി. അഴിച്ചുവിടാൻ സമയമായെന്നറിയിക്കയാവണം. ഈ മഴയത്ത് എങ്ങനെ അഴിച്ചുവിടാനാണ്? ഇന്ന് അഴിച്ചുവിടുകയുണ്ടാവില്ല. വൈക്കോൽ കിടക്കുകയേയുണ്ടാവൂ. തിന്നുകൊണ്ട് തൊഴുത്തിൽത്തന്നെ
മഴയില്ലെങ്കിൽ കുട്ടൻനായർ തൊഴുത്തിൽനിന്നഴിച്ചുകൊണ്ടുവന്ന് തേക്കിൻകുറ്റിയിൽ ഇന്നു കെട്ടിയിടാതിരിക്കില്ല. വന്നാൽ തൊടിയിലെ അപ്പോൾ തേക്കിൻകുറ്റിക്കു ചുറ്റുമുള്ള താളും തകരയും പുല്ലുമൊക്കെ തിന്നാം. അവയുടെ കൂട്ടത്തിൽ തൊട്ടാവാടിച്ചെടികളും തൂവച്ചെടികളുമുണ്ട്. കൂട്ടത്തിൽ അതും തിന്നുവെന്നു വരുമോ? കുട്ടൻനായർ എവിടെയാണിന്നാവോ! മുത്തച്ഛൻ പോകുന്നതിനു മുമ്പുതന്നെ പാടത്തേക്കു പോയിരിക്കും.
മഴയ്ക്കു പെട്ടെന്നു ശക്തി കൂടിയതുപോലെതന്നെ, പെട്ടെന്നു കുറയുകയും ചെയ്തു. അപ്പോൾ കാക്കകൾ കരയുന്നതു കേട്ടു. എവിടെനിന്നൊക്കെയോ
മഴ തോർന്നു വെയിൽ പരന്നാൽ തൊടിയിലൊക്കെയൊന്നു പോയി നോക്കണം. ഒന്നു തൊടുമ്പോഴേക്കും തൊട്ടാവാടിച്ചെടികൾ വാടുന്നതു കാണണം. ചേമ്പിലകളിൽ തങ്ങിനില്ക്കുന്ന മഴത്തുള്ളികൾ തട്ടിത്തെറിപ്പിക്കണം. വാഴക്കൂമ്പുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന, പേരറിയാത്ത ആ ചുവന്ന പ്രാണികളെ, കുറെനേരം ശ്രദ്ധിച്ചു നോക്കണം. അവിടവിടെയായി, തളംകെട്ടിനില്ക്കുന്ന വെള്ളത്തിൽ, കാണുകയും വേണം. തവളക്കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നതു
പക്ഷേ, മഴ തോരാനുള്ള വട്ടമല്ല. ശക്തി കൂടുകയാണ്. പിന്നെയും. പൂമുഖത്തിരുന്നാൽ പറ്റില്ലല്ലോ? സ്കൂളിൽ പൂമുഖത്തേക്കാരും വരാത്തതെന്താണ്? ചേർന്ന്, അകായിൽ കാണിക്കുന്നത്? പോകണമല്ലോ, എന്താണിവരെല്ലാം അമ്മിണിയുടെ ശബ്ദംപോലും കേൾക്കാനില്ലല്ലോ! ഈ ഇരിപ്പു പറ്റില്ല.
ഉണ്ണിക്കുട്ടൻ, ബെഞ്ചിൽനിന്നെഴുന്നേറ്റ്, അകത്തേക്ക് ഓടിപ്പോയി.