shabd-logo

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024

1 കണ്ടു 1
ഒന്ന്

മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.

മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত্র എഴുന്നേറ്റു താഴത്തേക്കു പോവില്ല. അമ്മ മാത്രമല്ല, അച്ഛനും അമ്മിണിയുംകൂടി ഉണർന്നെഴുന്നേറ്റു താഴത്തേക്കു പോയിരിക്കുന്നു.

'ടക്... ടക്...' എന്നു ശബ്ദിച്ചുകൊണ്ട് ടൈംപീസ് അച്ഛന്റെ കട്ടിലിന്റെ അടുത്തുള്ള സ്റ്റൂളിൽത്തന്നെ ഇരിപ്പുണ്ട്. അവൻ വെറുതേ ടൈംപീസിലേക്കൊന്നു നോക്കി-സമയം നോക്കാൻ ഇനിയും പഠിച്ചിട്ടില്ല. സാവകാശത്തിൽ, ശരിക്കു പറഞ്ഞു മനസ്സിലാക്കിത്തരാൻ ഒരാളു വേണ്ടേ? അതില്ല, കുട്ട്യേട്ടനിപ്പോഴും വലിയ ഭാവമായിത്തന്നെ നടക്കുകയാണ്. അച്ഛന് ഈവക കാര്യങ്ങളിലൊന്നും ശ്രദ്ധയേ ഇല്ല. മുത്തച്ഛനാണെങ്കിൽ, മഴക്കാലം തുടങ്ങിയശേഷം പാടത്തുതന്നെയാണ്. പിന്നെ അമ്മയാണ്. അടുക്കളയും കിണറ്റിൻകരയുമായി അമ്മ അങ്ങനെ കഴിയും. മുത്തശ്ശിക്കു സമയം നോക്കാനൊട്ടറിയുകയുമില്ല.

രാത്രിയിൽ ഉണ്ണാൻസമയത്ത് ഈ പറഞ്ഞവരെയെല്ലാം കാണാം. ഊണു കഴിയുമ്പോഴേക്കും എല്ലാവർക്കും ഉറങ്ങാൻ ധൃതിയായി. ഉണ്ണിക്കുട്ടനും അങ്ങനെതന്നെയാണ്. മഴക്കാലം തുടങ്ങിയതുമുതൽ, രാത്രിയിൽ ഊണുകഴിക്കുമ്പോഴേക്കും ഉറങ്ങാൻ ധൃതിയായി.

മഴക്കാലത്തു കിടന്നുറങ്ങാൻ എന്തൊരു സുഖമാണ്! അച്ഛന്റെ ദേഹത്തിൽ പറ്റിപ്പിടിച്ച്, മഴപെയ്യുന്ന ശബ്ദവും കേട്ടുകൊണ്ടങ്ങനെ കിടന്നുറങ്ങുക.

മഴക്കാലത്തു കട്ടിലിൽ കിടക്കുമ്പോഴേക്കും ഉറങ്ങുകയായി. രാവിലെ ഉറക്കമുണർന്നാലും എഴുന്നേറ്റു താഴത്തേക്കു പോവാൻ തോന്നുന്നില്ല

ഇതാ, ഇപ്പോഴും താഴത്തേക്കു പോകാൻ തോന്നുന്നില്ല. മൂക്കിൽ ചെറുവിരലിട്ടുകൊണ്ട്, ജനാലയിലൂടെ പുറത്തേക്കു നോക്കിക്കിടന്നു. ഓട്ടിൻപുറത്തുനിന്നു മഴത്തുള്ളികൾ അനുസ്യൂതം താഴത്തേക്കു വീണുകൊണ്ടിരിക്കുന്നു. വൃക്ഷത്തലപ്പുകൾ കാറ്റത്ത് ആടിയുലയുന്നു. ചകിരിമാവിൻകൊമ്പിൽ ഒരു കാക്കയിരുന്നു കരയുന്നു. തണുത്തിട്ടായിരിക്കുമോ അതോ, വിശന്നിട്ടായിരിക്കുമോ കാക്ക കരയുന്നത്?

മഴക്കാലത്തു കാക്കകൾ എവിടെയാവും കൂടുകെട്ടുക?മരക്കൊമ്പുകളിൽ സാധിക്കുമെന്നു തോന്നുന്നില്ല. ചുള്ളിക്കമ്പുകൾകൊണ്ടുണ്ടാക്കുന്ന കൂട് മരക്കൊമ്പുകളിൽ ഉറച്ചിരിക്കുമോ? മഴത്തുള്ളികളേറ്റു വീഴാതിരിക്കില്ല. താഴെ വീഴില്ലേ? വീഴും;

വേണമെങ്കിൽ വീടുകളുടെ തട്ടിൻപുറത്തെവിടെയെങ്കിലും കൂടുണ്ടാക്കാം. പക്ഷേ, തട്ടിൻപുറത്തൊന്നും കാക്കകളെ കാണാറില്ല. തട്ടിൻപുറത്ത് അമ്പലപ്രാവിനെയും അണ്ണാക്കൊട്ടനെയുമാണു കാണാറുള്ളത്. അവയ്ക്കു തട്ടിൻപുറത്തു കൂടുകളുമുണ്ട്.

അണ്ണാക്കൊട്ടന്നു തട്ടിൻപുറത്തെന്നല്ല, വീട്ടിൽ പല സ്ഥലത്തും കൂടുകളുണ്ട്. ഈയിടെ ഒരണ്ണാക്കൊട്ടൻ അടുക്കളയുടെ അട്ടത്ത് ഒരു കൂടുണ്ടാക്കിയിരുന്നു. എന്നിട്ട് ഒരു ദിവസം അടുക്കളയിൽ ഊണുകഴിക്കാനിരിക്കുമ്പോൾ അട്ടത്തുനിന്നു കണ്ണുമിഴിക്കാത്ത ഒരണ്ണാൻകുഞ്ഞു താഴത്തേക്കു വീണു. മുത്തച്ഛൻ അതിനെ എടുത്ത് അട്ടത്തേക്കുതന്നെവെച്ചു. അപ്പോഴേക്കും ചിലച്ചുകൊണ്ട് അതിന്റെ തള്ള ഓടിയെത്തി.

അന്നുമുതൽക്കു തോന്നിയതാണ്. അട്ടത്തു കയറി നോക്കണ മെന്ന ആഗ്രഹം. അതിന് ഏണിയിൽക്കൂടെ കയറണം. എട്ടു കൈയുള്ള ഏണിയാണ്. സാധാരണ ഏണിയിൽക്കൂടെ അട്ടത്തു കയറുന്നത് അമ്മയാണ്. അപ്പോൾ, മുത്തശ്ശി ഏണിയുടെ നടുഭാഗം ബലമായി പിടിച്ചു കൊണ്ടു നില്‌കും.

അട്ടത്തു കയറി നോക്കണമന്ന ആഗ്രഹമുണ്ടെങ്കിലും കുട്ടൻനായരോ മുത്തച്ഛനോ അടുത്തില്ലാതെ കയറാൻ ധൈര്യമില്ല. കൂടെ റാന്തൽ വിളക്കും വേണം.

അടുക്കളയിൽ നിന്നുകൊണ്ട് അട്ടത്തേക്കു നോക്കാൻതന്നെ പേടിയാണ്. ആകെക്കൂടി ഒരു കറുപ്പുനിറം.

പെട്ടെന്ന്, ജനൽപ്പാളികൾ കാറ്റത്തടയുന്ന ശബ്ദ‌ം കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ മൂക്കിൻദ്വാരത്തിൽനിന്നു വിരലെടുത്തു. ഞെട്ടിപ്പോയി. അവനൊരു ജാള്യത തോന്നി. ജനൽപ്പാളികൾ കാറ്റത്തടയുന്ന ശബ്ദം കേട്ടു ഞെട്ടുകയോ?

അവൻ വീണ്ടും അട്ടത്തെക്കുറിച്ചോർത്തുകൊണ്ടു കിടന്നു. എന്തൊക്കെ സാധനങ്ങളാണ് അട്ടത്ത്! വിറകിൻകൊള്ളികൾ, തെങ്ങിൻ മടലുകൾ, ഓലച്ചൂട്ടുകൾ, അരിപ്പിച്ചൂട്ടുകൾ, ചിരട്ടകൾ, കുറുന്തോട്ടിവേരിൻ കെട്ടുകൾ... ഹാവൂ! ഒന്നും പറയണ്ടാ.

ഇതിന്റെയൊക്കെ ഇടയിലാണ് അണ്ണാനവിടെ കൂടു കെട്ടിയിരിക്കുന്നത്! കഷ്ട‌കാലത്തിനു വല്ല പാമ്പോ അട്ടത്തേക്ക് ഇഴഞ്ഞു ചെന്നാൽ, അണ്ണാക്കൊട്ടന്റെ അസ്സലാവും.മഴക്കാലത്തു പാമ്പുകൾക്കു വലിയ ബുദ്ധിമുട്ടാകും. മാളങ്ങളൊക്കെ നനഞ്ഞുകുതിർന്നിരിക്കും. നനഞ്ഞുകുതിർന്ന മാളത്തിൽ ചുരുണ്ടു കിടന്നാൽ വല്ല സുഖവുമുണ്ടാകുമോ? പെട്ടെന്നു മാളത്തിലേക്കു വെള്ള മടിച്ചു കയറിയാലത്തെ സ്ഥിതിയെന്താവും?

അതെന്തൊക്കെയായാലും തീറ്റക്കാര്യത്തിൽ ബഹുസുഖമാകും. തവളകൾ ഇഷ്ടംപോലെ! കരഞ്ഞുകരഞ്ഞു ഞാനിവിടെയുണ്ടെന്ന് അറിയിക്കുകയും ചെയ്യും. കരച്ചിൽ കേട്ട സ്ഥലത്തേക്കു പോവുക. ഇഷ്ടംപോലെ പിടിച്ചുതിന്നുക.

മഴക്കാലത്ത് എവിടെ നോക്കിയാലും തവളകൾതന്നെയാണ്. പുഴകളിൽ, കുളങ്ങളിൽ, കിണറുകളിൽ, പാടങ്ങളിൽ എന്നുവേണ്ടാ വെള്ളം കെട്ടി നില്ക്കുന്നിടത്തൊക്കെ തവളകൾ.

പാമ്പു തവളെ പിടിക്കുന്ന രംഗമൊന്നു കാണണമെന്നുണ്ട്. കുട്ടൻനായർപോലും, അതിതുവരെയായും കണ്ടിട്ടില്ലത്രേ!

മുറിയിൽനിന്ന് ഇരുട്ട് ഇനിയും മാറാത്തതെന്താണ്? തോർന്നാലേ ഇരുട്ടില്ലാതാവൂ. മഴ

മുറിയിൽ തങ്ങിനില്ക്കുന്ന ഇരുട്ട്; പാമ്പുകളെക്കുറിച്ച് ഓർക്കുമ്പോഴത്തെ ഭയം. കറുത്തുമിനുത്ത നിലത്ത് ഒരു പാമ്പ് ഇഴഞ്ഞു നടക്കുന്നുണ്ടോയെന്ന് അവൻ സംശയിച്ചുപോയി. പരിഭ്രമത്തോടെ അവൻ ചുറ്റും നോക്കി. ഇല്ല. വെറുതേ ഓരോന്നു തോന്നുകയാണ്. നിലത്ത് അമ്മിണിയുടെ കുഞ്ഞിക്കോസറിയും, റബ്ബർഷീറ്റും മാത്രമേയുള്ളൂ. കിടന്നാൽ, ഇനിയുമിങ്ങനെ ഓരോന്ന് ആലോചിക്കാൻ തോന്നും.

ഉണ്ണിക്കുട്ടൻ എഴുന്നേറ്റു ധൃതിയിൽ നടന്നു താഴത്തേക്കു പോയി. താഴത്തെത്തിയശേഷം നേരേപോയതു പൂമുഖത്തേക്കാണ്. പൂമുഖത്തു പതിവുപോലെ മുത്തച്ഛനിരുന്നു മുറുക്കുന്നു.

ഉണ്ണിക്കുട്ടൻ, മുത്തച്ഛൻ്റെ അടുത്തു ചെന്നുനിന്നു.

"ഉറക്കൊണർന്നു വരുന്ന വഴ്യാ?" മുത്തച്ഛൻ ചോദിച്ചു. 'അതേ' എന്ന അർത്ഥത്തിൽ, ഉണ്ണിക്കുട്ടൻ തലയാട്ടി.

മുത്തച്ഛൻ പതുക്കെ എഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നു നിന്നു മുറ്റത്തെ മഴവെള്ളത്തിലേക്കു തുപ്പി. തുപ്പൽ വീണ സ്ഥലം ചുകപ്പു നിറമാകുന്നത്, ഉണ്ണിക്കുട്ടൻ നോക്കിക്കണ്ടു.

മുത്തച്ഛൻ വീണ്ടും വന്നു ബെഞ്ചിലിരുന്നു. ചെല്ലത്തിൽനിന്ന്

കുറച്ചു മുറുക്കാനെടുത്തു പൊതിഞ്ഞു വേറേ വെച്ചു. പാടത്തേക്കു പോകുമ്പോൾ കൊണ്ടുപോകാനാവും. ഉണ്ണിക്കുട്ടൻ വിചാരിച്ചു.

ഉണ്ണിക്കുട്ടൻ കോലായിൽ വന്നു നിന്നു. കോലായിൽ ഒരു തൊപ്പിക്കുടയും ഓലക്കുടയും ചാരിവച്ചിട്ടുണ്ട്. ഓലക്കുടക്കാലിൽവീണു ചിന്നിച്ചിതറിത്തെറിക്കുന്ന മഴത്തുള്ളികളിലേക്കു നോക്കിക്കൊണ്ടു നില്ക്കുമ്പോൾ മുത്തച്ഛൻ പറഞ്ഞു:

"ഊത്താല് കൊണ്ടോണ്ട് അപ്പടെ നിക്കണ്ടാ. ബ്‌ടെ ബെഞ്ചിൽ വന്നിരുന്നോ."

ഉണ്ണിക്കുട്ടൻ ബെഞ്ചിൽ വന്നിരുന്നു.

മുത്തച്ഛൻ എഴുന്നേറ്റ്, മുണ്ടൊന്നഴിച്ചു കുടഞ്ഞുടുത്തു. മുറുക്കാൻ പൊതിയെടുത്ത് ഇടുപ്പിൽ തിരുകി. എന്നിട്ട് ഉമ്മറക്കോലായിൽ വന്ന് ഓലക്കുടയെടുത്തു മുറ്റത്തേക്കിറങ്ങുമ്പോൾ പറഞ്ഞു:

"മുത്തച്ഛൻ പോവാണ്. ട്ടോ?"

"ഉം." ഉണ്ണിക്കുട്ടൻ മൂളി.

മുത്തച്ഛൻ നടന്നുപോകുന്നതു നോക്കിക്കൊണ്ട്, ഉണ്ണിക്കുട്ടൻ

വിചാരിച്ചു: വല്ലാത്തൊരു മുത്തച്ഛൻ! മഴക്കാലത്തുംകൂടി കുപ്പായമിടില്ല. ശീലക്കുട അതെന്തൊക്കെയായാലും, തന്നെ മുത്തച്ഛനെയും അങ്ങനെതന്നെയാണ്. ഉപയോഗിക്കില്ല. എന്തിഷ്ടമാണ്! തനിക്കു

ഇപ്പോൾ, പൂമുഖത്താരുമില്ല. തുറന്ന പൂമുഖമായതുകൊണ്ട് ബെഞ്ചിലിരുന്നു നോക്കുമ്പോൾ മൂന്നു ഭാഗവും മഴപെയ്യുന്നതുകാണാം. എന്തൊരു മഴയാണ്! മുറ്റം നിറച്ചു വെള്ളം. മുറ്റത്തിറങ്ങിനിന്നാൽ കാലിൻ്റെ ഞെരിയാണിവരെ വെള്ളമുണ്ടാവും. മുറ്റത്തിന്റെ അതിരിലുള്ള അലിഞ്ഞലിഞ്ഞില്ലാതാവുകയാണെന്നു മണ്ണുകൊണ്ടുള്ള തിണ്ട്, തോന്നുന്നു. ധനുമാസത്തിൽ തിരുവാതിരക്കാലത്ത് മുറ്റവും തിണ്ടും കാണാൻ എന്തു ഭംഗിയായിരുന്നു! നാലു ദിവസം, നാലു പണിക്കാർ ചേർന്നാണ്, മുറ്റംപണി അവസാനിപ്പിച്ചത്.

ആദ്യം ചുകന്ന മണ്ണുകൊണ്ടു തിണ്ടുപിടിച്ചു. എന്നിട്ടു കൊട്ടോടി കൊണ്ടടിച്ചടിച്ചു മിനുസപ്പെടുത്തി. ഒടുവിൽ തിണ്ടും മുറ്റവും ചാണക വെള്ളം കലക്കി തേമ്പി. എല്ലാം കഴിഞ്ഞപ്പോൾ കാണാനെന്തൊരു ഭംഗിയായിരുന്നു!

വിഷുവിനു മുബൊരു മഴ പെയ്‌തപ്പോൾത്തന്നെ, മുറ്റത്തിന്റെ നിറം മാറി. ഭംഗി കുറഞ്ഞു. ശരിക്കു മഴ പെയ്‌തുതുടങ്ങിയതോടെ മുറ്റത്തിന്റെ ആകൃതിതന്നെ മാറിയതുപോലെയായി. പുല്ലുകൾ

മുളച്ചു പൊന്തി. അവിടവിടെ ചരൽക്കല്ലുകൾ എഴുന്നുനിന്നു. എന്നാലും മഴക്കാലംതന്നെയാണ് സുഖം. എങ്ങും വെള്ളം! വെള്ളം നിറഞ്ഞുനിൽക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്!

വിഷുവിനുമുമ്പ് അമ്പലക്കുളത്തിൽ കുളിക്കാൻ പോയതും, ഈയിടെ കുളിക്കാൻ പോയതും ആലോചിച്ചാൽ എന്തൊരു വ്യത്യാസമാണ്! വിഷുവിനുമുമ്പു പോയപ്പോൾ അമ്പലക്കുളംവലിയൊരു ഉരുളിയും അതിലെ വെള്ളം കാച്ചിക്കുറുക്കിയ കുഴമ്പുമാണെന്നാണു തോന്നിയത്! വെള്ളത്തിലേക്ക് ഇറങ്ങിയപ്പോൾ പേടിതോന്നി. കല്പടവുകളിൽനിന്ന് രണ്ടുമൂന്നു നീർക്കോലികൾ എത്തി നോക്കുന്നു. ഏതു നിമിഷവും വെള്ളത്തിലേക്ക് അവ ചാടിയെന്നുവരാം. പേടിച്ചു പേടിച്ചുകൊണ്ട് ഒരു വിധത്തിൽ കുളിച്ചുകയറി. ദേഹത്തിൽ എന്തിൻറെയൊക്കെയോ നാറ്റം.

പക്ഷേ, ഇനോ?

കുളം നിറഞ്ഞൊഴുകുന്നു. വേനൽക്കാലത്തു കണ്ടിരുന്ന 'പൊത്തും പോടു'മൊന്നും ഇപ്പോൾ കാണാനേയില്ല. വെള്ളത്തിനടിയിലാണിപ്പോൾ.

ഇപ്പോൾ, കുളത്തിനടുത്തെത്തുമ്പോഴേക്കും സന്തോഷമാണെന്നോ! നീന്താൻ തോന്നും. എന്തൊരു പക്ഷേ, നീന്താനറിഞ്ഞുകൂടല്ലോ. പഠിക്കണം. വീട്ടിലുള്ളവരെല്ലാം പറയുന്നത് പഠിക്കാറായിട്ടില്ല, ഒന്നുരണ്ടു കൊല്ലംകൂടി കഴിയട്ടെയെന്നാണ്. അതു പോരാ. വേഗം പഠിക്കണം. ആദ്യം കുളത്തിൽ നീന്താൻ പഠിക്കണം. എന്നിട്ടുവേണം ഒഴുക്കുള്ള പുഴയിൽപ്പോയി നീന്താൻ, ഒഴുക്കിൽ നീന്താനും അത്ര പ്രയാസമൊന്നുമില്ലെന്നാണ് അപ്പുണ്ണി

പറയുന്നത്. അപ്പുണ്ണി തൻ്റെ പ്രായത്തിൽ പുഴയിലെ ഒഴുക്കിൽച്ചാടി നീന്തുമായിരുന്നുവത്രേ. വർഷകാലത്ത് പുഴ കാണുമ്പോൾ പേടിതോന്നും. കലങ്ങിമറിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്തൊക്കെയാണൊഴുകി വരികയെന്നോ!

ചിലപ്പോൾ പെരുമ്പാമ്പുമുണ്ടാവുമത്രേ! പെട്ടെന്ന് മഴയ്ക്ക് ശക്തി കൂടി. തൊഴുത്തിൽനിന്നു പുള്ളിച്ചിപ്പയ്യ് അകറുന്ന ശബ്ദം കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ അങ്ങോട്ടു നോക്കി. അഴിച്ചുവിടാൻ സമയമായെന്നറിയിക്കയാവണം. ഈ മഴയത്ത് എങ്ങനെ അഴിച്ചുവിടാനാണ്? ഇന്ന് അഴിച്ചുവിടുകയുണ്ടാവില്ല. വൈക്കോൽ കിടക്കുകയേയുണ്ടാവൂ. തിന്നുകൊണ്ട് തൊഴുത്തിൽത്തന്നെ

മഴയില്ലെങ്കിൽ കുട്ടൻനായർ തൊഴുത്തിൽനിന്നഴിച്ചുകൊണ്ടുവന്ന് തേക്കിൻകുറ്റിയിൽ ഇന്നു കെട്ടിയിടാതിരിക്കില്ല. വന്നാൽ തൊടിയിലെ അപ്പോൾ തേക്കിൻകുറ്റിക്കു ചുറ്റുമുള്ള താളും തകരയും പുല്ലുമൊക്കെ തിന്നാം. അവയുടെ കൂട്ടത്തിൽ തൊട്ടാവാടിച്ചെടികളും തൂവച്ചെടികളുമുണ്ട്. കൂട്ടത്തിൽ അതും തിന്നുവെന്നു വരുമോ? കുട്ടൻനായർ എവിടെയാണിന്നാവോ! മുത്തച്ഛൻ പോകുന്നതിനു മുമ്പുതന്നെ പാടത്തേക്കു പോയിരിക്കും.

മഴയ്ക്കു പെട്ടെന്നു ശക്തി കൂടിയതുപോലെതന്നെ, പെട്ടെന്നു കുറയുകയും ചെയ്തു. അപ്പോൾ കാക്കകൾ കരയുന്നതു കേട്ടു. എവിടെനിന്നൊക്കെയോ

മഴ തോർന്നു വെയിൽ പരന്നാൽ തൊടിയിലൊക്കെയൊന്നു പോയി നോക്കണം. ഒന്നു തൊടുമ്പോഴേക്കും തൊട്ടാവാടിച്ചെടികൾ വാടുന്നതു കാണണം. ചേമ്പിലകളിൽ തങ്ങിനില്ക്കുന്ന മഴത്തുള്ളികൾ തട്ടിത്തെറിപ്പിക്കണം. വാഴക്കൂമ്പുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന, പേരറിയാത്ത ആ ചുവന്ന പ്രാണികളെ, കുറെനേരം ശ്രദ്ധിച്ചു നോക്കണം. അവിടവിടെയായി, തളംകെട്ടിനില്ക്കുന്ന വെള്ളത്തിൽ, കാണുകയും വേണം. തവളക്കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നതു

പക്ഷേ, മഴ തോരാനുള്ള വട്ടമല്ല. ശക്തി കൂടുകയാണ്. പിന്നെയും. പൂമുഖത്തിരുന്നാൽ പറ്റില്ലല്ലോ? സ്കൂളിൽ പൂമുഖത്തേക്കാരും വരാത്തതെന്താണ്? ചേർന്ന്, അകായിൽ കാണിക്കുന്നത്? പോകണമല്ലോ, എന്താണിവരെല്ലാം അമ്മിണിയുടെ ശബ്ദംപോലും കേൾക്കാനില്ലല്ലോ! ഈ ഇരിപ്പു പറ്റില്ല.

ഉണ്ണിക്കുട്ടൻ, ബെഞ്ചിൽനിന്നെഴുന്നേറ്റ്, അകത്തേക്ക് ഓടിപ്പോയി.





 

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക