shabd-logo

പതിനഞ്ച്

10 January 2024

0 കണ്ടു 0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.

കുട്ടൻനായർ ഇനിയും വന്നില്ലല്ലൊ? ഇത്ര താമസിക്കാൻ തക്കവണ്ണം എങ്ങോട്ടാണയാൾ പോയിരിക്കുന്നത്? അയാൾ വന്നു. കുളിച്ചിട്ടു വേണ്ടേ, കളംതൊഴാൻ പോകാൻ?

കളംതൊഴാൻ മുത്തച്ഛനും അച്ഛനും വരുന്നില്ല. അമ്മിണിയെയും

കൊണ്ടുപോകുന്നില്ല. അവൾ വന്നാൽ ശാഠ്യം പിടിച്ചു കരയും.

ഇന്നാളൊരു ദിവസം കൊണ്ടുപോയപ്പോൾ അമ്മയുടെ മുണ്ടിൽ മൂത്ര

മൊഴിക്കുകയും ചെയ്തു.

അമ്മിണി ഇപ്പോൾ ഉറങ്ങുകയാണല്ലൊ. അവൾ ഉറക്കമുണരുന്നതിനുമുമ്പ് കളംതൊഴുതു വേഗം മടങ്ങിവരണമെന്ന് പറഞ്ഞിരിക്കയാണ്. ഇനി അവൾ ഉണരുകയാണെങ്കിൽത്തന്നെ അച്ഛനും മുത്തച്ഛനുമുണ്ടല്ലോ വീട്ടിൽ.

അപ്പോൾ മുത്തച്ഛനും അച്ഛനും അമ്മിണിയുമൊഴിച്ച് ബാക്കിയുള്ളവരെല്ലാം കളംതൊഴാൻ പോകുന്നുണ്ട്. ഉണ്ണിക്കുട്ടൻ കോട്ടു വായിട്ടുകൊണ്ട് മുത്തശ്ശിയുടെ അടുത്തു വന്നിരുന്നു. ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങിയാൽ പറ്റില്ലല്ലൊ. ഉറക്കം

വരുമ്പോൾ പച്ചവെള്ളംകൊണ്ടു മുഖം കഴുകിയാൽ മതിയെന്നു മുത്തശ്ശി പറയാറുണ്ട്. കുറച്ചുസമയംകൂടി നോക്കട്ടെ. പിന്നെയും ഉറക്കം വരികയാണെങ്കിൽ മുഖം കഴുകണം.

കുട്ടേട്ടന് ഉറക്കം വരുന്നില്ല. താൻ പാട്ടുപാടിയതോ, അച്ഛനും അമ്മയും പൊട്ടിച്ചിരിച്ചതോ കുട്ട്യേട്ടനറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. വല്ലാത്തൊരു കുട്ടേട്ടൻ!

പതിനാലാം നമ്പ്ര് വിളക്കിനുചുറ്റും ചെറുപ്രാണികൾ പാറിക്കളിക്കുന്നുണ്ട് നന്നേ ചെറിയ പ്രാണികളാണ്. ചില പ്രാണികൾ ഗ്ലാസ്സിന കത്തേക്കു വീഴുന്നുമുണ്ട്.

പ്രാണികൾ പാറിക്കളിക്കുന്ന വിളക്കിൻ്റെ അടുത്തു വന്നു നില്ക്കാൻ ഉണ്ണിക്കുട്ടന്നു പേടിയാണ്. ഒരിക്കൽ വന്നു നിന്നപ്പോൾ ഒരു പ്രാണി ചങ്കിൽ പോയി. അപ്പോൾ വായ്ക്കകത്തു വല്ലാത്ത ദുഃസ്വാദ് തോന്നി.

ഉണ്ണിക്കുട്ടൻ വായ്ക്കകത്തു നല്ലപോലെ കൂട്ടി. ചെറുപ്രാണികൾ കടന്നാലോ? വിളക്കിൽ നോക്കിക്കൊണ്ടങ്ങനെയിരിക്കുമ്പോൾ, ചെറുപ്രാണികൾ മാത്രമല്ല, പാറ്റകളും പൊടിഞ്ഞു പറക്കാൻ തുടങ്ങി. നിമിഷങ്ങൾ നീങ്ങുംതോറും പാറ്റകൾ വർദ്ധിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനും പുറമെ ഒരു പച്ചപ്പയ്യും ബഞ്ചിന്മേൽ ചാടിയെത്തി. പശുക്കൾ പ്രസവിക്കാറാകുമ്പോഴാണ് പച്ചപ്പയ്യ് വരികയെന്നു മുത്തശ്ശി പറഞ്ഞു. അങ്ങനെയാണെങ്കിൽ ചെറുമൻ കുഞ്ഞാക്കന്റെ കയ്യിൽ നോക്കാനേല്പിച്ച പുള്ളിച്ചിപ്പയ്ക്ക് പ്രസവിക്കാറായിട്ടുണ്ടാകും. ചോത്രയും കുഞ്ഞാക്കൻ്റെ ചാളയിൽ നിന്നാണ് പെറ്റത്.

പ്രസവിച്ചതിന്റെ പിറ്റേദിവസം ചോത്രയും കുട്ടിയും വീട്ടിലേക്കു വന്ന ഉണ്ണിക്കുട്ടനോർത്തു. പൈക്കുട്ടിയെ നെഞ്ചോടടുക്കിയെടുത്തുകൊണ്ടു കുഞ്ഞാക്കൻ മുമ്പിൽ, പരിഭ്രമിച്ച് ഓടിക്കിതച്ചുകൊണ്ടു ചോത്ര തൊഴുത്തിലേക്കു വന്നത്. അങ്ങനെയാണ്

കുഞ്ഞാക്കനുപോലും ഭയമുണ്ടായിരുന്നു. കുത്തുമോയെന്നു

പൈക്കുട്ടിയെ തൊഴുത്തിൽ വെച്ചുകൊടുത്തപ്പോഴാണ് ചോത്ര അടങ്ങിനിന്നത്.

പുള്ളിച്ചിപ്പയ്യിനെ കൊണ്ടുവരുമ്പോഴത്തെ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. ചാടിക്കളിക്കയാണ്. രംഗവും പച്ചപ്പയ്യ് ബഞ്ചിൽ

പാറ്റകളോ? ഉമ്മറം നിറച്ചു പാറ്റുകളാണ്.

പാറ്റകൾ വർദ്ധിക്കുന്നതുകൊണ്ട് വിളക്കിന്റെ പ്രകാശത്തിനുമങ്ങൽ പറ്റുന്നുണ്ടോ?

അച്ഛൻ എഴുന്നേറ്റ് വിളക്കിൻ്റെ തിരി സ്വല്പമൊന്നു താഴ്ത്തി വീണ്ടും കസാലയിൽത്തന്നെ ഇരുന്നു. പച്ചപ്പയ്യ് ചാടിച്ചാടി അച്ഛൻ്റെ കസാലക്കയ്യിന്മേൽ വന്നിരുന്നു.

അച്ഛന്റെ ശ്രദ്ധ പാറ്റകളിലാണ്. പച്ചപ്പയ്യ് ഒരു ചാട്ടവുംകൂടി ചാടി

അച്ഛന്റെ നെറ്റിയിൽ വന്നിരുന്നു. "ചെര!" എന്നു പറഞ്ഞുകൊണ്ട് അച്ഛനൊരു തട്ടുകൊടുത്തു. അതു മുറ്റത്തു ചെന്നു വീഴുന്ന ശബ്‌ദം കേട്ടു. ചത്തിരിക്കുമോ?

മുത്തച്ഛൻ കുളികഴിഞ്ഞു വന്നു. റാന്തൽവിളക്ക് ഊതിക്കെടുത്തി

മുത്തശ്ശിയെ ഏല്പിച്ചു. മുത്തച്ഛന്റെ നെറ്റിയിലും നെഞ്ചത്തം ചന്ദനക്കുറിയും ചെമ്പരത്തിപ്പൂക്കളുമുണ്ട്. ചെവിക്കടിയിൽ തുളസിപ്പൂക്കളും

മുത്തച്ഛന്റെ കൈയിലെന്തോ ഉണ്ട്. എന്താണത്? ഉണ്ണിക്കുട്ടൻ ഉത്കണഠയോടെ അടുത്തേക്കു ചെന്നു.

"ഇന്നാ ഒരു സാധനം."

മുത്തച്ഛൻ അവന് ഒരു നെയ്യപ്പം കൊടുത്തു. ഒന്ന് കുട്ട്യേട്ടനും കൊടുത്തു. അമ്മിണിക്കെന്നു പറഞ്ഞ് ഒന്ന് അമ്മയുടെ കൈയിലും കൊടുത്തു.

മുത്തച്ഛൻ ഈറൻ മാറ്റാൻ അകത്തേക്കു പോയപ്പോൾ, ഇനിയും അപ്പമുണ്ടോയെന്നറിയാൻ ഉണ്ണിക്കുട്ടൻ പിന്നാലെ ചെന്നു. ഇല്ല, മുത്തച്ഛന്റെ കൈയിൽ ഇനി അപ്പമില്ല.

അമ്മിണിയുടെ അപ്പത്തിൽനിന്ന് പകുതി തരാൻ അമ്മയോടു

പറയണം. അവൾക്കെന്തിനാ ഒരപ്പം മുഴുവൻ? അവൾ ചെറിയ

കുട്ടിയല്ലേ? ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കുതന്നെ ഓടിവന്നു.

പാറ്റകൾക്കു കുറവൊന്നുമില്ല. നിലത്ത് അങ്ങിങ്ങായി കുറേ ചത്തു കിടക്കുന്നുണ്ട്. വിളക്കിനടുത്ത ഉത്തരത്തിന്മേൽ രണ്ടു ഗൗളികളുമുണ്ടിപ്പോൾ. അവ ഇഷ്‌ടംപോലെ പ്രാണികളെ തിന്നുന്നു. മുത്തച്ഛൻ ഈറൻമാറ്റി ഉമ്മറത്തേക്കു വന്ന് എന്താ

വേണ്ടതെന്നാലോചിച്ച് ഒരു നിമിഷം നിന്നു. എന്നിട്ടു കമ്പിയിൽനിന്നു വിളക്കെടുത്ത് മുറ്റത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും പാറ്റകൾ അവിടെയുമെത്തി.

മുറ്റത്തു വെളിച്ചം പരന്നപ്പോൾ പച്ചപ്പയ്യ് അവിടെയെങ്ങാനും ചത്തകിടക്കുന്നുണ്ടോയെന്ന് ഉണ്ണിക്കുട്ടൻ നോക്കി. കാണാനില്ല. അപ്പോൾ ചത്തിട്ടുണ്ടാവില്ല. വേറെയെങ്ങോട്ടെങ്കിലും ചാടിച്ചാടി പോയിട്ടുണ്ടാകും.

പാറ്റകളെല്ലാം മുറ്റത്തെ വിളക്കിനു ചുറ്റുമാണിപ്പോൾ. പൂമുഖത്തൊന്നുമില്ല.അരിഞ്ഞുകൊണ്ടുപോവില്ലെന്നുമാത്രം.

മത്തായിച്ചേട്ടൻ മുറ്റത്തുവന്ന് ചൂട്ടു കുത്തിക്കെടുത്താൻ തുടങ്ങിയപ്പോൾ മുത്തച്ഛൻ പറഞ്ഞു: "ചൂട്ടു കുത്തിക്കെടുത്തേണ്ട. മുറ്റത്തു കിടന്നു കത്തിത്തീർന്നോട്ടെ. പോകുമ്പോഴും വേറെ ചൂട്ടു തരാം." മത്തായിച്ചേട്ടൻ ചുട്ടു മുറ്റത്തിട്ടു.

മുത്തച്ഛൻ വിളക്കിന്റെ തിരി താഴ്ത്തി. പെട്ടെന്നു പാറ്റകളെല്ലാം ചുട്ടിന്റെ വെളിച്ചത്തിനു ചുറ്റും പാറിപ്പറക്കുകയായി. മുത്തച്ഛൻ ആശ്വാസത്തോടെ വിളക്കു കൊണ്ടുവന്ന് ഉമ്മറത്തെ കമ്പിയിൽത്തന്നെ തൂക്കി.

മത്തായിച്ചേട്ടൻ ഉമ്മറത്തെ ബഞ്ചിൽ വന്നിരുന്നു. ഉണ്ണിക്കുട്ടന് ഉത്സാഹം തോന്നി. ഇനി കുറച്ചുനേരം മത്തായിച്ചേട്ടന്റെ സംസാരം കേൾക്കാമല്ലൊ!

മത്തായിച്ചേട്ടൻ്റെ കഴുത്തിലെ വെന്തിങ്ങയിലും നെറ്റിയിലെ കലയിലും ഉണ്ണിക്കുട്ടൻ മാറിമാറി നോക്കിക്കൊണ്ടിരുന്നു. നെറ്റിയിലെ க കണ്ടാൽ ഒരു ഗൗളി പറ്റിപ്പിടിച്ചു കിടക്കയാണെന്നാണു

തോന്നുക. മത്തായിച്ചേട്ടൻ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും മുത്തശ്ശി ചെല്ലം കൊണ്ടുവന്നു മുമ്പിൽ വച്ചു.

മത്തായിച്ചേട്ടനും മുറുക്കാൻ തുടങ്ങി. മുത്തച്ഛനും മുഖത്തോടുമുഖമായിരുന്നു

ഇടുപ്പിൽ തിരുകിയ കത്തിയെടുത്തുകൊണ്ടാണ് മത്തായിച്ചേട്ടൻ അടയ്ക്ക് വെട്ടിയത്. എന്നിട്ടു കത്തികൊണ്ടുതന്നെ കുറച്ചുനേരം

പുറം ചൊറിഞ്ഞു.

നല്ല മൂർച്ചയായിരിക്കും മത്തായിച്ചേട്ടൻ്റെ കത്തിക്ക്! ഇത്ര മൂർച്ചയും നീളവുമുള്ള കത്തി വീട്ടിലില്ല. ഈ കത്തികൊണ്ട് ഉണ്ണിപ്പിണ്ടി വെട്ടിനുറുക്കുന്നതു കാണാൻ നല്ല സുഖമായിരിക്കും. ഹലുവ മുറിക്കുന്നതു കാണാനും അങ്ങനെതന്നെയായിരിക്കും. കുട്ടേട്ടൻ മുറ്റത്തിറങ്ങി ചുട്ടെടുത്ത് കുറച്ചപ്പുറത്തേക്കു വെച്ചു. അച്ഛൻ പറഞ്ഞു: "വേണ്ടെടോ."

അച്ഛൻ കസാലയിൽനിന്നെഴുന്നേറ്റ് മുറ്റത്തു വന്ന് ഉലാത്തുവാൻ തുടങ്ങി.

ഉണ്ണിക്കുട്ടനും മുറ്റത്തിറങ്ങി നിന്നു. والد കത്തിത്തീരാറായിരിക്കുന്നു. ഓലച്ചുട്ടായതുകൊണ്ടാണ് ഇത്ര വേഗം കത്തിത്തീരുന്നത്. അരിവച്ചുട്ട് ഇത്രവേഗം കത്തിത്തീരില്ല.

കുട്ടേട്ടൻ തിണ്ടത്തു കയറിയിരുന്നു. ഉണ്ണിക്കുട്ടനും കുട്ട്യേട്ടൻ്റെ അടുത്തേക്കു വന്നു. മത്തായിച്ചേട്ടൻ്റെ സംസാരം ഇവിടെ നിന്നാലും കേൾക്കാം. മുഖഭാവങ്ങളും ആംഗ്യങ്ങളും കാണാൻ സാധിക്കില്ല. മത്തായിച്ചേട്ടൻ തുപ്പാനായി മുറ്റത്തേക്കിറങ്ങമ്പേൾ 63000 വീഴ്ചയിൽനിന്നു രക്ഷപ്പെട്ട രംഗം കണ്ട് ഉണ്ണിക്കുട്ടൻ ചിരിച്ചു. താഴത്ത് ഒതുക്കിൻകല്ലുണ്ടാകുമെന്നു കരുതി കോലായിൽനിന്നു കാലെടുത്തുവെച്ച സ്ഥലത്ത് ഇല്ലാതിരുന്നതുകൊണ്ടാണ് വീഴാൻ ഭാവിച്ചത്! ഒതുക്കിൻകല്ല് മത്തായിച്ചേട്ടൻ തുപ്പിപോയശേഷവും ഉണ്ണിക്കുട്ടൻ ചിരിച്ചു.

കുട്ടൻനായർ ഇരുട്ടിൽനിന്നു മുറ്റത്തേക്കു വന്നു. ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ തുള്ളിച്ചാടി.

കുട്ടൻനായർ അവനെ വന്നെടുത്ത് ഉമ്മവച്ചു. അവൻ കുട്ടൻ നായരുടെ കവിളുകളിൽ കൈകൾകൊണ്ടു തടവി.

കുട്ടൻനായർ ചോദിച്ചു: "എന്താ കൈയിലൊരു വാസന? നെയ്യപ്പം

തിന്നോ?"

"อ."

"ആരേ തന്നത്?"

"മുത്തച്ഛൻ."

"കുട്ടൻനായർക്കില്ലേ?"

"ഇല്ല. ഒക്കെ തിന്നു.

ഒന്നു നിർത്തി, വേറെന്തോ ഓർത്തിട്ടെന്നപോലെ അവൻ പറഞ്ഞു: "അമ്മിണിയുടേത് അമ്മേടെ കയ്യിലുണ്ട്."

മത്തായിച്ചേട്ടൻ പോകാനായി മുറ്റത്തേക്കിറങ്ങി. മുത്തച്ഛൻ അടുക്കളക്കോലായിൽനിന്നു നല്ലൊരു അരിവച്ചുട്ടെടുത്തുകൊണ്ടു വന്നു കൊടുത്തു. മത്തായിച്ചേട്ടൻ കത്തിത്തീരാറായ ചൂട്ടിൽനിന്ന് അരിപ്പച്ചൂട്ടു കത്തിച്ചു.

"കുഞ്ഞേ, മത്തായിച്ചേട്ടൻ പോകട്ടെ?" മത്തായിച്ചേട്ടൻ ഉണ്ണിക്കുട്ടനോടു ചോദിച്ചുകൊണ്ട് ചൂട്ടു മിന്നിച്ചു മുമ്പോട്ടു നടന്നു.

അച്ഛൻ കുട്ടൻനായരോടു ചോദിച്ചു: "കുട്ടൻനായരുടെ കുളി കഴിഞ്ഞിലേ?"

"ຂ"

ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ മുഖത്തു സൂക്ഷിച്ചുനോക്കി. നെറ്റിയിൽ ചന്ദനക്കുറിയുണ്ട്. ചെവിക്കിടയിൽ പൂക്കളുണ്ടോയെന്നു തടവി നോക്കി. ഇല്ല. പൂക്കളില്ല.

ഉണ്ണിക്കുട്ടനെ നിലത്തുവെച്ച് കുട്ടൻനായർ കിണറ്റിൻകരയിലേക്കു

പായി.

മത്തായിച്ചേട്ടന്റെ

ഓലച്ചൂട്ടു

മുഴുവനും

കത്തിത്തീർന്നിരിക്കുന്നുവെങ്കിലും ചുറ്റുപാടുകളിൽ മുമ്പത്തെപ്പോലെ ഇരുട്ടില്ല. തൊടിയിലെ മരങ്ങൾ കുറേശ്ശെ കാണാമിപ്പോൾ.

ഉണ്ണിക്കുട്ടൻ ആകാശത്തിലേക്കു നോക്കി; മഞ്ഞനിറത്തിലുള്ള

വലിയൊരു ലോസഞ്ചർപോലെ

അമ്പിളിയമ്മാമൻ

ആകാശത്തിലുണ്ട്.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക