ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.
കുട്ടൻനായർ ഇനിയും വന്നില്ലല്ലൊ? ഇത്ര താമസിക്കാൻ തക്കവണ്ണം എങ്ങോട്ടാണയാൾ പോയിരിക്കുന്നത്? അയാൾ വന്നു. കുളിച്ചിട്ടു വേണ്ടേ, കളംതൊഴാൻ പോകാൻ?
കളംതൊഴാൻ മുത്തച്ഛനും അച്ഛനും വരുന്നില്ല. അമ്മിണിയെയും
കൊണ്ടുപോകുന്നില്ല. അവൾ വന്നാൽ ശാഠ്യം പിടിച്ചു കരയും.
ഇന്നാളൊരു ദിവസം കൊണ്ടുപോയപ്പോൾ അമ്മയുടെ മുണ്ടിൽ മൂത്ര
മൊഴിക്കുകയും ചെയ്തു.
അമ്മിണി ഇപ്പോൾ ഉറങ്ങുകയാണല്ലൊ. അവൾ ഉറക്കമുണരുന്നതിനുമുമ്പ് കളംതൊഴുതു വേഗം മടങ്ങിവരണമെന്ന് പറഞ്ഞിരിക്കയാണ്. ഇനി അവൾ ഉണരുകയാണെങ്കിൽത്തന്നെ അച്ഛനും മുത്തച്ഛനുമുണ്ടല്ലോ വീട്ടിൽ.
അപ്പോൾ മുത്തച്ഛനും അച്ഛനും അമ്മിണിയുമൊഴിച്ച് ബാക്കിയുള്ളവരെല്ലാം കളംതൊഴാൻ പോകുന്നുണ്ട്. ഉണ്ണിക്കുട്ടൻ കോട്ടു വായിട്ടുകൊണ്ട് മുത്തശ്ശിയുടെ അടുത്തു വന്നിരുന്നു. ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങിയാൽ പറ്റില്ലല്ലൊ. ഉറക്കം
വരുമ്പോൾ പച്ചവെള്ളംകൊണ്ടു മുഖം കഴുകിയാൽ മതിയെന്നു മുത്തശ്ശി പറയാറുണ്ട്. കുറച്ചുസമയംകൂടി നോക്കട്ടെ. പിന്നെയും ഉറക്കം വരികയാണെങ്കിൽ മുഖം കഴുകണം.
കുട്ടേട്ടന് ഉറക്കം വരുന്നില്ല. താൻ പാട്ടുപാടിയതോ, അച്ഛനും അമ്മയും പൊട്ടിച്ചിരിച്ചതോ കുട്ട്യേട്ടനറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. വല്ലാത്തൊരു കുട്ടേട്ടൻ!
പതിനാലാം നമ്പ്ര് വിളക്കിനുചുറ്റും ചെറുപ്രാണികൾ പാറിക്കളിക്കുന്നുണ്ട് നന്നേ ചെറിയ പ്രാണികളാണ്. ചില പ്രാണികൾ ഗ്ലാസ്സിന കത്തേക്കു വീഴുന്നുമുണ്ട്.
പ്രാണികൾ പാറിക്കളിക്കുന്ന വിളക്കിൻ്റെ അടുത്തു വന്നു നില്ക്കാൻ ഉണ്ണിക്കുട്ടന്നു പേടിയാണ്. ഒരിക്കൽ വന്നു നിന്നപ്പോൾ ഒരു പ്രാണി ചങ്കിൽ പോയി. അപ്പോൾ വായ്ക്കകത്തു വല്ലാത്ത ദുഃസ്വാദ് തോന്നി.
ഉണ്ണിക്കുട്ടൻ വായ്ക്കകത്തു നല്ലപോലെ കൂട്ടി. ചെറുപ്രാണികൾ കടന്നാലോ? വിളക്കിൽ നോക്കിക്കൊണ്ടങ്ങനെയിരിക്കുമ്പോൾ, ചെറുപ്രാണികൾ മാത്രമല്ല, പാറ്റകളും പൊടിഞ്ഞു പറക്കാൻ തുടങ്ങി. നിമിഷങ്ങൾ നീങ്ങുംതോറും പാറ്റകൾ വർദ്ധിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനും പുറമെ ഒരു പച്ചപ്പയ്യും ബഞ്ചിന്മേൽ ചാടിയെത്തി. പശുക്കൾ പ്രസവിക്കാറാകുമ്പോഴാണ് പച്ചപ്പയ്യ് വരികയെന്നു മുത്തശ്ശി പറഞ്ഞു. അങ്ങനെയാണെങ്കിൽ ചെറുമൻ കുഞ്ഞാക്കന്റെ കയ്യിൽ നോക്കാനേല്പിച്ച പുള്ളിച്ചിപ്പയ്ക്ക് പ്രസവിക്കാറായിട്ടുണ്ടാകും. ചോത്രയും കുഞ്ഞാക്കൻ്റെ ചാളയിൽ നിന്നാണ് പെറ്റത്.
പ്രസവിച്ചതിന്റെ പിറ്റേദിവസം ചോത്രയും കുട്ടിയും വീട്ടിലേക്കു വന്ന ഉണ്ണിക്കുട്ടനോർത്തു. പൈക്കുട്ടിയെ നെഞ്ചോടടുക്കിയെടുത്തുകൊണ്ടു കുഞ്ഞാക്കൻ മുമ്പിൽ, പരിഭ്രമിച്ച് ഓടിക്കിതച്ചുകൊണ്ടു ചോത്ര തൊഴുത്തിലേക്കു വന്നത്. അങ്ങനെയാണ്
കുഞ്ഞാക്കനുപോലും ഭയമുണ്ടായിരുന്നു. കുത്തുമോയെന്നു
പൈക്കുട്ടിയെ തൊഴുത്തിൽ വെച്ചുകൊടുത്തപ്പോഴാണ് ചോത്ര അടങ്ങിനിന്നത്.
പുള്ളിച്ചിപ്പയ്യിനെ കൊണ്ടുവരുമ്പോഴത്തെ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. ചാടിക്കളിക്കയാണ്. രംഗവും പച്ചപ്പയ്യ് ബഞ്ചിൽ
പാറ്റകളോ? ഉമ്മറം നിറച്ചു പാറ്റുകളാണ്.
പാറ്റകൾ വർദ്ധിക്കുന്നതുകൊണ്ട് വിളക്കിന്റെ പ്രകാശത്തിനുമങ്ങൽ പറ്റുന്നുണ്ടോ?
അച്ഛൻ എഴുന്നേറ്റ് വിളക്കിൻ്റെ തിരി സ്വല്പമൊന്നു താഴ്ത്തി വീണ്ടും കസാലയിൽത്തന്നെ ഇരുന്നു. പച്ചപ്പയ്യ് ചാടിച്ചാടി അച്ഛൻ്റെ കസാലക്കയ്യിന്മേൽ വന്നിരുന്നു.
അച്ഛന്റെ ശ്രദ്ധ പാറ്റകളിലാണ്. പച്ചപ്പയ്യ് ഒരു ചാട്ടവുംകൂടി ചാടി
അച്ഛന്റെ നെറ്റിയിൽ വന്നിരുന്നു. "ചെര!" എന്നു പറഞ്ഞുകൊണ്ട് അച്ഛനൊരു തട്ടുകൊടുത്തു. അതു മുറ്റത്തു ചെന്നു വീഴുന്ന ശബ്‌ദം കേട്ടു. ചത്തിരിക്കുമോ?
മുത്തച്ഛൻ കുളികഴിഞ്ഞു വന്നു. റാന്തൽവിളക്ക് ഊതിക്കെടുത്തി
മുത്തശ്ശിയെ ഏല്പിച്ചു. മുത്തച്ഛന്റെ നെറ്റിയിലും നെഞ്ചത്തം ചന്ദനക്കുറിയും ചെമ്പരത്തിപ്പൂക്കളുമുണ്ട്. ചെവിക്കടിയിൽ തുളസിപ്പൂക്കളും
മുത്തച്ഛന്റെ കൈയിലെന്തോ ഉണ്ട്. എന്താണത്? ഉണ്ണിക്കുട്ടൻ ഉത്കണഠയോടെ അടുത്തേക്കു ചെന്നു.
"ഇന്നാ ഒരു സാധനം."
മുത്തച്ഛൻ അവന് ഒരു നെയ്യപ്പം കൊടുത്തു. ഒന്ന് കുട്ട്യേട്ടനും കൊടുത്തു. അമ്മിണിക്കെന്നു പറഞ്ഞ് ഒന്ന് അമ്മയുടെ കൈയിലും കൊടുത്തു.
മുത്തച്ഛൻ ഈറൻ മാറ്റാൻ അകത്തേക്കു പോയപ്പോൾ, ഇനിയും അപ്പമുണ്ടോയെന്നറിയാൻ ഉണ്ണിക്കുട്ടൻ പിന്നാലെ ചെന്നു. ഇല്ല, മുത്തച്ഛന്റെ കൈയിൽ ഇനി അപ്പമില്ല.
അമ്മിണിയുടെ അപ്പത്തിൽനിന്ന് പകുതി തരാൻ അമ്മയോടു
പറയണം. അവൾക്കെന്തിനാ ഒരപ്പം മുഴുവൻ? അവൾ ചെറിയ
കുട്ടിയല്ലേ? ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കുതന്നെ ഓടിവന്നു.
പാറ്റകൾക്കു കുറവൊന്നുമില്ല. നിലത്ത് അങ്ങിങ്ങായി കുറേ ചത്തു കിടക്കുന്നുണ്ട്. വിളക്കിനടുത്ത ഉത്തരത്തിന്മേൽ രണ്ടു ഗൗളികളുമുണ്ടിപ്പോൾ. അവ ഇഷ്‌ടംപോലെ പ്രാണികളെ തിന്നുന്നു. മുത്തച്ഛൻ ഈറൻമാറ്റി ഉമ്മറത്തേക്കു വന്ന് എന്താ
വേണ്ടതെന്നാലോചിച്ച് ഒരു നിമിഷം നിന്നു. എന്നിട്ടു കമ്പിയിൽനിന്നു വിളക്കെടുത്ത് മുറ്റത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും പാറ്റകൾ അവിടെയുമെത്തി.
മുറ്റത്തു വെളിച്ചം പരന്നപ്പോൾ പച്ചപ്പയ്യ് അവിടെയെങ്ങാനും ചത്തകിടക്കുന്നുണ്ടോയെന്ന് ഉണ്ണിക്കുട്ടൻ നോക്കി. കാണാനില്ല. അപ്പോൾ ചത്തിട്ടുണ്ടാവില്ല. വേറെയെങ്ങോട്ടെങ്കിലും ചാടിച്ചാടി പോയിട്ടുണ്ടാകും.
പാറ്റകളെല്ലാം മുറ്റത്തെ വിളക്കിനു ചുറ്റുമാണിപ്പോൾ. പൂമുഖത്തൊന്നുമില്ല.അരിഞ്ഞുകൊണ്ടുപോവില്ലെന്നുമാത്രം.
മത്തായിച്ചേട്ടൻ മുറ്റത്തുവന്ന് ചൂട്ടു കുത്തിക്കെടുത്താൻ തുടങ്ങിയപ്പോൾ മുത്തച്ഛൻ പറഞ്ഞു: "ചൂട്ടു കുത്തിക്കെടുത്തേണ്ട. മുറ്റത്തു കിടന്നു കത്തിത്തീർന്നോട്ടെ. പോകുമ്പോഴും വേറെ ചൂട്ടു തരാം." മത്തായിച്ചേട്ടൻ ചുട്ടു മുറ്റത്തിട്ടു.
മുത്തച്ഛൻ വിളക്കിന്റെ തിരി താഴ്ത്തി. പെട്ടെന്നു പാറ്റകളെല്ലാം ചുട്ടിന്റെ വെളിച്ചത്തിനു ചുറ്റും പാറിപ്പറക്കുകയായി. മുത്തച്ഛൻ ആശ്വാസത്തോടെ വിളക്കു കൊണ്ടുവന്ന് ഉമ്മറത്തെ കമ്പിയിൽത്തന്നെ തൂക്കി.
മത്തായിച്ചേട്ടൻ ഉമ്മറത്തെ ബഞ്ചിൽ വന്നിരുന്നു. ഉണ്ണിക്കുട്ടന് ഉത്സാഹം തോന്നി. ഇനി കുറച്ചുനേരം മത്തായിച്ചേട്ടന്റെ സംസാരം കേൾക്കാമല്ലൊ!
മത്തായിച്ചേട്ടൻ്റെ കഴുത്തിലെ വെന്തിങ്ങയിലും നെറ്റിയിലെ കലയിലും ഉണ്ണിക്കുട്ടൻ മാറിമാറി നോക്കിക്കൊണ്ടിരുന്നു. നെറ്റിയിലെ க കണ്ടാൽ ഒരു ഗൗളി പറ്റിപ്പിടിച്ചു കിടക്കയാണെന്നാണു
തോന്നുക. മത്തായിച്ചേട്ടൻ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും മുത്തശ്ശി ചെല്ലം കൊണ്ടുവന്നു മുമ്പിൽ വച്ചു.
മത്തായിച്ചേട്ടനും മുറുക്കാൻ തുടങ്ങി. മുത്തച്ഛനും മുഖത്തോടുമുഖമായിരുന്നു
ഇടുപ്പിൽ തിരുകിയ കത്തിയെടുത്തുകൊണ്ടാണ് മത്തായിച്ചേട്ടൻ അടയ്ക്ക് വെട്ടിയത്. എന്നിട്ടു കത്തികൊണ്ടുതന്നെ കുറച്ചുനേരം
പുറം ചൊറിഞ്ഞു.
നല്ല മൂർച്ചയായിരിക്കും മത്തായിച്ചേട്ടൻ്റെ കത്തിക്ക്! ഇത്ര മൂർച്ചയും നീളവുമുള്ള കത്തി വീട്ടിലില്ല. ഈ കത്തികൊണ്ട് ഉണ്ണിപ്പിണ്ടി വെട്ടിനുറുക്കുന്നതു കാണാൻ നല്ല സുഖമായിരിക്കും. ഹലുവ മുറിക്കുന്നതു കാണാനും അങ്ങനെതന്നെയായിരിക്കും. കുട്ടേട്ടൻ മുറ്റത്തിറങ്ങി ചുട്ടെടുത്ത് കുറച്ചപ്പുറത്തേക്കു വെച്ചു. അച്ഛൻ പറഞ്ഞു: "വേണ്ടെടോ."
അച്ഛൻ കസാലയിൽനിന്നെഴുന്നേറ്റ് മുറ്റത്തു വന്ന് ഉലാത്തുവാൻ തുടങ്ങി.
ഉണ്ണിക്കുട്ടനും മുറ്റത്തിറങ്ങി നിന്നു. والد കത്തിത്തീരാറായിരിക്കുന്നു. ഓലച്ചുട്ടായതുകൊണ്ടാണ് ഇത്ര വേഗം കത്തിത്തീരുന്നത്. അരിവച്ചുട്ട് ഇത്രവേഗം കത്തിത്തീരില്ല.
കുട്ടേട്ടൻ തിണ്ടത്തു കയറിയിരുന്നു. ഉണ്ണിക്കുട്ടനും കുട്ട്യേട്ടൻ്റെ അടുത്തേക്കു വന്നു. മത്തായിച്ചേട്ടൻ്റെ സംസാരം ഇവിടെ നിന്നാലും കേൾക്കാം. മുഖഭാവങ്ങളും ആംഗ്യങ്ങളും കാണാൻ സാധിക്കില്ല. മത്തായിച്ചേട്ടൻ തുപ്പാനായി മുറ്റത്തേക്കിറങ്ങമ്പേൾ 63000 വീഴ്ചയിൽനിന്നു രക്ഷപ്പെട്ട രംഗം കണ്ട് ഉണ്ണിക്കുട്ടൻ ചിരിച്ചു. താഴത്ത് ഒതുക്കിൻകല്ലുണ്ടാകുമെന്നു കരുതി കോലായിൽനിന്നു കാലെടുത്തുവെച്ച സ്ഥലത്ത് ഇല്ലാതിരുന്നതുകൊണ്ടാണ് വീഴാൻ ഭാവിച്ചത്! ഒതുക്കിൻകല്ല് മത്തായിച്ചേട്ടൻ തുപ്പിപോയശേഷവും ഉണ്ണിക്കുട്ടൻ ചിരിച്ചു.
കുട്ടൻനായർ ഇരുട്ടിൽനിന്നു മുറ്റത്തേക്കു വന്നു. ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ തുള്ളിച്ചാടി.
കുട്ടൻനായർ അവനെ വന്നെടുത്ത് ഉമ്മവച്ചു. അവൻ കുട്ടൻ നായരുടെ കവിളുകളിൽ കൈകൾകൊണ്ടു തടവി.
കുട്ടൻനായർ ചോദിച്ചു: "എന്താ കൈയിലൊരു വാസന? നെയ്യപ്പം
തിന്നോ?"
"อ."
"ആരേ തന്നത്?"
"മുത്തച്ഛൻ."
"കുട്ടൻനായർക്കില്ലേ?"
"ഇല്ല. ഒക്കെ തിന്നു.
ഒന്നു നിർത്തി, വേറെന്തോ ഓർത്തിട്ടെന്നപോലെ അവൻ പറഞ്ഞു: "അമ്മിണിയുടേത് അമ്മേടെ കയ്യിലുണ്ട്."
മത്തായിച്ചേട്ടൻ പോകാനായി മുറ്റത്തേക്കിറങ്ങി. മുത്തച്ഛൻ അടുക്കളക്കോലായിൽനിന്നു നല്ലൊരു അരിവച്ചുട്ടെടുത്തുകൊണ്ടു വന്നു കൊടുത്തു. മത്തായിച്ചേട്ടൻ കത്തിത്തീരാറായ ചൂട്ടിൽനിന്ന് അരിപ്പച്ചൂട്ടു കത്തിച്ചു.
"കുഞ്ഞേ, മത്തായിച്ചേട്ടൻ പോകട്ടെ?" മത്തായിച്ചേട്ടൻ ഉണ്ണിക്കുട്ടനോടു ചോദിച്ചുകൊണ്ട് ചൂട്ടു മിന്നിച്ചു മുമ്പോട്ടു നടന്നു.
അച്ഛൻ കുട്ടൻനായരോടു ചോദിച്ചു: "കുട്ടൻനായരുടെ കുളി കഴിഞ്ഞിലേ?"
"ຂ"
ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ മുഖത്തു സൂക്ഷിച്ചുനോക്കി. നെറ്റിയിൽ ചന്ദനക്കുറിയുണ്ട്. ചെവിക്കിടയിൽ പൂക്കളുണ്ടോയെന്നു തടവി നോക്കി. ഇല്ല. പൂക്കളില്ല.
ഉണ്ണിക്കുട്ടനെ നിലത്തുവെച്ച് കുട്ടൻനായർ കിണറ്റിൻകരയിലേക്കു
പായി.
മത്തായിച്ചേട്ടന്റെ
ഓലച്ചൂട്ടു
മുഴുവനും
കത്തിത്തീർന്നിരിക്കുന്നുവെങ്കിലും ചുറ്റുപാടുകളിൽ മുമ്പത്തെപ്പോലെ ഇരുട്ടില്ല. തൊടിയിലെ മരങ്ങൾ കുറേശ്ശെ കാണാമിപ്പോൾ.
ഉണ്ണിക്കുട്ടൻ ആകാശത്തിലേക്കു നോക്കി; മഞ്ഞനിറത്തിലുള്ള
വലിയൊരു ലോസഞ്ചർപോലെ
അമ്പിളിയമ്മാമൻ
ആകാശത്തിലുണ്ട്.