ഒരു ശനിയാഴ്ച. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നു
കുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ടമല്ല. ചിലപ്പോൾ മഴ പെയ്യില്ലെന്നു വിചാരിച്ച് കുടയെടുക്കാതെ സ്കൂളിലേക്കുപോകും. കുറച്ചുദൂരമെത്തുമ്പോഴേക്കും മഴ തുടങ്ങുകയായി. അപ്പോൾ വല്ല പീടികക്കോലായിലും കയറി നിൽക്കും. ഒപ്പം കുട്ട്യേട്ടനുമുണ്ടാകും.
ഉണ്ണിക്കുട്ടൻ കുടിയെടുത്തില്ലെങ്കിൽ, കുട്ടേട്ടനും കുടയെടുക്കില്ല. ഉണ്ണിക്കുട്ടനെടുത്താലോ, കുട്ട്യേട്ടനെടുക്കുകയും ഇങ്ങനത്തെ ഒരു സ്വഭാവമാണ് കുട്ട്യേട്ടന്റെ. ചെയ്യും.
ഇന്നു വെയിലായാലും മഴയായാലും യാതൊരു വിരോധവുമില്ല. സ്കൂളില്ലാത്ത ദിവസമല്ലേ? ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ ഉമ്മറത്തേക്കു വന്നു.
ഉമ്മറത്താരുമില്ല. അച്ഛനെവിടെപ്പോയി? അച്ഛൻ ഓഫീസിൽ പോകുന്നതിനുമുമ്പ് ഒന്നാംപാഠപുസ്തകം ശരിക്കൊന്നു പൊതിയിപ്പിക്കണം. അമ്മയ്ക്കു ജാക്കറ്റിന്റെ തുണി പൊതിഞ്ഞുകൊണ്ടുവന്ന തവിട്ടുനിറത്തിലുള്ള കടലാസ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കൊണ്ടുവന്ന അന്നുതന്നെ ആ കടലാസ്സിന് അമ്മിണി ശാഠ്യംപിടിക്കയുണ്ടായി. കുട്ടേട്ടനും കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ, അമ്മയുടെ സാമർത്ഥ്യം കൊണ്ട് അവർക്കു കൊടുക്കാതെകഴിഞ്ഞു. ഇപ്പോഴത് ആരും കാണാതെ മുത്തശ്ശിയുടെ മുറിയുടെ മേപ്പടിയിൽ വെച്ചിരിക്കയാണ്. '
പുസ്തകം പൊതിയിപ്പിച്ചാൽമാത്രം പോര. പുസ്‌തകത്തിന്മേൽ थी.. ഉണ്ണിക്കുട്ടൻ, ഒന്നാം സ്റ്റാൻഡേർഡ് )ه( എന്നെഴുതിപ്പിക്കുകകൂടി വേണും..
പുസ്‌തകത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ, അച്ഛൻ ദേഷ്യപ്പെട്ടേക്കും. ഇരുപത്തിരണ്ടാംപേജ് പകുതിയേയുള്ളൂ. സദാനന്ദനാണ് അതു കീറിയത്. കരഞ്ഞുകൊണ്ട് അപ്പോൾത്തന്നെ
രാധടീച്ചറോടു പറയുകയും ചെയ്തു. രാധടീച്ചൻ സദാനന്ദനെ ചീത്ത പറയുകയും തല്ലാനോങ്ങുകയും ചെയ്തു. പക്ഷേ, തല്ലിയില്ല. രാധിടീച്ചർ ആരെയും തല്ലില്ല. വടി, പേരിനു മാത്രംവേണ്ടി, മേശപ്പുറത്തു വയ്ക്കുന്നു. ചിലപ്പോൾ അതെടുത്തു ബോർഡിലേക്കോ, മറ്റെവിടേക്കെങ്കിലുമോ ചൂണ്ടിക്കാണിച്ചുകൊണ്ടെന്തെങ്കിലും പറയും. അത്രതന്നെ.
അപ്പോൾ പുസ്‌തകം പൊതിയിപ്പിച്ച്, പേരെഴുതിപ്പിക്കണം. സ്ലേറ്റൊന്നു കഴുകി വൃത്തിയാക്കുകയും വേണം. കുറച്ചു മിനക്കേടുള്ള പണിയാണത്. സ്റ്റേറ്റ് വെള്ളത്തിൽ മുക്കി കരിക്കട്ടകൊണ്ടു നല്ലപോലെ ഉരയ്ക്കുക. സ്റ്റേറ്റിൻ്റെ ചട്ടക്കൂടിന്റെ അഴുക്കു കളയണമെങ്കിൽ ചകിരിയോ, പാറകത്തിന്റെ ഇലയോ വേണം.
പാറകുത്തിന്റെ ഇലയുടെ കാര്യമോർത്തപ്പോൾ, അടുത്തുതന്നെ വീട്ടിൽ നടക്കാൻപോകുന്ന അടിച്ചുതളിയുടെ കാര്യത്തെക്കുറിച്ച് അവനോർത്തു. അടിച്ചുതളി ഒന്നാംതീയതിക്കുമുമ്പു കഴിഞ്ഞിരിക്കണം. ഒന്നാംതീയതിക്കാണെങ്കിൽ കർക്കിടകമാസം കർക്കിടകമാസം ഇനിയും ഒരാഴ്‌ചയുംകൂടിയേയുള്ളൂവെന്ന് മുത്തശ്ശി പറയുന്നതു കേട്ടു.
പാറകമരം നിൽക്കുന്നത് തൊഴുത്തിന്റെ അടുത്താണ്. അതിന്മേൽ കയറി കൊമ്പുകൾ ഇന്നുതന്നെ കുട്ടൻനായർ വെട്ടിക്കൂടായ്കയില്ല.
കുട്ടൻനായർ എവിടെയാണ്? നേരം വെളുത്തപ്പോഴേക്കുംപാടത്തേക്കു പോയെന്നുണ്ടോ? കുട്ടൻനായർ പുറത്തുനിന്നു വന്നാൽ ഇന്നുതന്നെ പാറകത്തിൻ്റെ കൊമ്പുകൾ വെട്ടാൻ പറയണം. അങ്ങനെ സ്ലേറ്റിന്റെ ചട്ടക്കൂട് പാറകത്തിന്റെ ഇലകൊണ്ട് ഉരച്ചുകഴുകാം. വേണമെങ്കിൽ കാളിയമ്മയോടു പറയുകയുമാവാം.
ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. ഉമ്മറമുറ്റത്തെ ഒതുക്കുകല്ലിൻ ചുവട്ടിൽ മൂന്നു ചുകന്ന തേരട്ടകൾ അരിച്ചരിച്ചു പോകുന്നു. കറുത്ത തേരട്ടകളെക്കാൾ കാണാൻ ഭംഗി ചുകന്ന തേരട്ടകളെയാണ്.
ഉണ്ണിക്കുട്ടൻ മുറ്റത്തുകിടക്കുന്ന ഒരീർക്കില എടുത്ത് തേരട്ടകളുടെമേൽ ചെറുതായൊന്നു തോണ്ടിയപ്പോഴേക്കും അവ ചുരുണ്ടുകൂടിക്കിടന്നു. ഒന്നു തൊടുമ്പോഴേക്കും തേരട്ടകൾ ചുരുണ്ടുകൂടുന്നതു കാണാൻ ബഹുരസം. കല്ലെടുത്തെറിയുമ്പോൾ വാടുന്ന തൊട്ടാവാടിച്ചെടികളെക്കാൾ ബഹുരസമാണിതു കാണാൻ! ഉണ്ണിക്കുട്ടന് ഒരാഗ്രഹം തോന്നി. മുറ്റം നിറയെ അരിച്ചരിച്ചുനീങ്ങുന്ന തേരട്ടകൾ. മുറ്റത്തിന്റെ അതിരിലെല്ലാം തൊട്ടാവാടിച്ചെടിപ്പടർപ്പുകൾ! ഇതുപോലുള്ള രംഗത്തേക്ക്, ഒരു നീളൻവടിയുമായി വരിക. എന്നിട്ട് ആദ്യം തൊട്ടാവാടി ച്ചെടിപ്പടർപ്പുകളെ വടികൊണ്ടുഴിഞ്ഞു വാട്ടുക. അതിനുശേഷം തേരട്ടകളെ ഓരോന്നു തോണ്ടുമ്പോഴേക്കും അവ ചുരുണ്ടു വട്ടത്തിലാവുന്നതു കാണുക!
പക്ഷേ, ഇവിടെ മുറ്റത്തിൻ്റെ അതിരിൽ തൊട്ടാവാടിച്ചെടിപ്പടർപ്പു കളില്ല. തൊട്ടാവാടിച്ചെടിപ്പടർപ്പുകൾ മണ്ഡപപ്പുരയ്ക്കടുത്തും മുളങ്കൂട്ടത്തിനടത്തുമൊക്കെയാണ്. പിന്നെ തേരട്ടകളുടെ കാര്യമാണ്. അത്രയ്ക്കധികം തേരട്ടകളെ ഒന്നിച്ചെവിടെനിന്നു കിട്ടാനാണ്? ഇതാ ഇപ്പോൾ മുറ്റത്തുതന്നെ വെറും മൂന്നു തേരട്ടകളാണ്. ഉണ്ണിക്കുട്ടൻ ചുരുണ്ടുകിടക്കുന്ന മൂന്നു തേരട്ടകളെയും
ഈർക്കിലയിൽ കുത്തിയെടുത്തു തൊടിയിലേക്കിട്ടു. മുറ്റത്ത് അവിടവിടെയായി ഞാഞ്ഞൂളിൻപുറ്റുകളുണ്ട്. അവയിൽ ഞാഞ്ഞൂളുകളുമുണ്ട്. ഞാഞ്ഞുളിനെ കാണാൻ ഒരു ഭംഗിയുമില്ല. വേനല്ക്കാലത്ത് ഈ ഞാഞ്ഞൂളുകളൊക്കെ എവിടെയായിരിക്കുമോ എന്തോ? തേരട്ടകളും എവിടെയായിരിക്കുമോ എന്തോ? തവളകളെ അപ്പോഴും കാണാറുണ്ട്. പക്ഷേ, കരയുന്നതു കേൾക്കാറില്ല.
പെട്ടെന്നു ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ കുട്ടൻനായരാണ്. പാടത്തുനിന്നു വരികയാവും. തോർത്തുമുണ്ടാണുടുത്തിരിക്കുന്നത്. തൊപ്പിക്കുട തലയിലല്ല, കയ്യിലാണ്. മഴക്കാലം തുടങ്ങിയതു മുതൽ തൊപ്പിക്കുട കുട്ടൻനായരുടെ തലയിലോ കയ്യിലോ ഉണ്ടായിരിക്കും.കുട്ടൻനായരെ സന്തോഷംകൊണ്ട് ഉണ്ണിക്കുട്ടൻ ഓടിച്ചെല്ലാൻ ഭാവിച്ചപ്പോഴേക്കും കുട്ടൻനായർ പറഞ്ഞു: "ഓടണ്ട; മുറ്റം മുഴുവനും വഴുക്കലാ; വീഴും."
എന്നിട്ടും ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ അടുത്തേക്ക് ഓടിച്ചെന്നു.
കുട്ടൻനായർ ചോദിച്ചു: "എന്താണു രാവിലെതന്നെ മുറ്റത്ത്? സ്കൂളിലേ?"
“ഇല്ല; ശനിയാഴ്‌ചയല്ലേ?"
"അപ്പോ ന്ന് വികൃതികാട്ടി നടക്കലുതന്നെ, അല്ലേ?"
ഉണ്ണിക്കുട്ടൻ അതിനു സമാധാനമൊന്നും പറയാതെ വിഷയം
മാറ്റിക്കൊണ്ടു ചോദിച്ചു: "പറോത്തിന്റില ഓടിക്കണ്ടേ?"
കുട്ടൻനായർക്കു മനസ്സിലായില്ല, അയാൾ ചോദിച്ചു: "എന്ത്?"
പറോത്തിൻ്റിലേ; അടിച്ചുതളിക്കാൻ."
" "ഓഹോ ! ഇപ്പോ മനസ്സിലായി."
കുട്ടൻനായർ, ഇത്രയും പറഞ്ഞ്, കിണറ്റിൻകരയിലൂടെ അടുക്കള മുറ്റത്തേക്കു പോയി.
'ചായ കുടിക്കാനാവും,' ഉണ്ണിക്കുട്ടൻ വിചാരിച്ചു. അവൻ മുറ്റത്തു തന്നെ നിന്നു. എന്തുമാതിരിയാണ്, മുറ്റത്തു പുല്ലു മുളച്ചു വളർന്നിരിക്കുന്നത്! കർക്കിടകമാസം ഒന്നാം തീയതിക്കു മുമ്പ് മുറ്റമെല്ലാം ചെത്തിക്കോരി വൃത്തിയാക്കണമെന്ന് മുത്തച്ഛൻ കുട്ടൻനായരോടു പറഞ്ഞിട്ടുണ്ട്.
കുറച്ചുനേരംമുമ്പു തൊടിയിലേക്കെടുത്തിട്ട ആ തേരട്ടകൾ
ഇപ്പോഴും അവിടെത്തന്നെ ചുരുണ്ടുകിടക്കുകയാവുമോ? അതോ,
അരിച്ചു നീങ്ങാൻ തുടങ്ങിയിരിക്കുമോ? പൂമുഖത്തുനിന്ന് കുട്ട്യേട്ടൻ്റെ ശബ്‌ദം കേട്ടു. എന്താണെന്നറിയാൻ ഉണ്ണിക്കുട്ടൻ അടുത്തേക്കു ചെന്നു.
കുട്ട്യേട്ടൻ നിസ്സാരമട്ടിൽ നിക്കറിൻ്റെ പോക്കറ്റിൽനിന്നു പച്ചനിറത്തിലുള്ള ഒരു സിനിമനോട്ടീസെടുത്തു സ്റ്റൈലിൽ വായിക്കാൻ തുടങ്ങി:
"ഉദ്ഘാടനമഹാമഹം! ഗീതാഞ്ഞ്ജലിടാക്കീസിൽ 9-7-67 വെള്ളിയാഴ്‌ച മുതൽ ദിവസേന രണ്ടു പ്രദർശനങ്ങൾ (6.30 നും 9.30). കണ്ണഞ്ചിപ്പിക്കുന്ന സുന്ദരകലാസൃഷ്ടി! പൊതുജനങ്ങളും പത്രങ്ങളും ഒരുപോലെ പ്രശംസിക്കുന്ന പുത്തൻ പടം.
തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശത്തും മാസക്കണക്കിനു പ്രദർശിപ്പച്ചു വിജയബൈജയന്തി പറപ്പിച്ച ഒരു സാഹസിക സാമുദായികചിത്രം!
ഞെട്ടിത്തരിപ്പിക്കുന്ന വാൾപ്പയറ്റുകൾ!....."'മതി മതി, ഇത്രയും മതി'യെന്നു പറയാൻ ഉണ്ണിക്കുട്ടന്നു തോന്നിയെങ്കിലും പറഞ്ഞില്ല. കുട്ട്യേട്ടൻ ദേഷ്യപ്പെട്ടു വല്ലതും ചെയ്താലോ? 'ഇങ്ങനെയില്ല ഒരു സിനിമാനോട്ടീസുവായനക്കാരൻ' എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ അകത്തേക്ക് ഓടിപ്പോയി.
അടുക്കളയ്ക്കടുത്ത്, പച്ചക്കറികളും മറ്റും വയ്ക്കുന്ന മുറിയിൽ നിന്നു. ശബ്ദം കേട്ടപ്പോൾ, അങ്ങോട്ടു ചെന്നു; ഓ! അമ്മിണിയാണ്. പണി തരക്കേടില്ല. നിലത്തു പരത്തിയിട്ടിരിക്കുന്ന ചക്കക്കുരു ഓരോന്നായെടുത്ത് ഒരടുക്കുചെമ്പിലേക്കിടുകയാണ്. അതുകൊണ്ടാവണം, ഇത്രനേരമായും അവളെ ഉമ്മറത്തേക്കൊന്നും കാണാഞ്ഞത്. തന്നെ കണ്ട ഭാവംതന്നെയില്ലാ അവൾക്ക്. വേണ്ട, അവളെന്തെങ്കിലും ചെയ്തോട്ടെ.
ഉണ്ണിക്കുട്ടൻ നേരേ അടുക്കളയിലേക്കു ചെന്ന് അമ്മയോടു ചോദിച്ചു: "എടുത്തൂ അമ്മേ കുട്ടൻനായര്?"
അതിനു സമാധാനം പറഞ്ഞത്, അടുക്കുളമുറ്റത്തു നില്ക്കുന്ന കുട്ടൻനായരാണ്: "ബ്‌ടെണ്ട്; നമുക്കു പോകാം."
കുട്ടൻനായരുടെ ശബ്‌ദം കേൾക്കേണ്ട താമസം ഉണ്ണിക്കുട്ടൻ അടുക്കളമുറ്റത്തേക്കോടിപ്പോയി. അമ്മ അടുക്കളയിൽനിന്നു വിളിച്ചു ചോദിച്ചു: “എങ്ങട്ടാ” "പറോത്തിന്റിലയ്ക്ക്." കുട്ടൻനായർ പറഞ്ഞു. അടുക്കളമുറ്റത്തെ തെങ്ങിൻതടത്തിൽ, പാത്രം മോറിക്കൊണ്ടിരിക്കുന്ന കാളിയമ്മ ചോദിച്ചു: "പറോത്തിന്റിലയ്ക്ക് ചുന്തരക്കുട്ടീം പോണണ്ടോ?"
'ആവോ' എന്നു പറഞ്ഞാലോയെന്നു സംശയിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ നിന്നു. വേണ്ടാത്തിടത്തേക്കൊക്കെ കാളിയമ്മ വരും. ഇത്ര ഉറക്കെ ചോദിക്കേണ്ട വല്ല ആവശ്യവുമുണ്ടോ ആയമ്മയ്ക്ക്?
"എന്നാൽ പൊവ്വാ?" കുട്ടൻനായർ ചോദിച്ചു. ഉണ്ണിക്കുട്ടൻ തലയാട്ടി. വല്ലതും ശബ്ദിച്ചാൽ കാളിയമ്മ ഇനിയും വല്ലതും ചോദിച്ചേക്കും. ഒരുപക്ഷേ, അമ്മയോ മുത്തശ്ശിയോ
പോകേണ്ടയെന്നു പറഞ്ഞാലോ? കുട്ടൻനായർ കുളിമുറിയിലെ വളയിൽനിന്നു മടവാളെടുത്ത് ഉണ്ണിക്കുട്ടന്റെ കൈയും പിടിച്ചു തൊടിയിലേക്കു നടന്നു.
കുറച്ചു കുട്ടേട്ടനുമുണ്ട്. ചെന്നു തിരിഞ്ഞുനോക്കിയപ്പോൾ പുറകേ
പാറകമരം നിൽക്കുന്നതു തൊഴുത്തിൻ്റെ അടുത്താണ്. തൊഴുത്തിലേക്കുള്ള വഴിയുടെ ഇരുഭാഗത്തും ഞെടിയിൽ പടർന്നു പുഷ്ഠിച്ചു നിൽക്കുന്ന പയറിൻവള്ളികളാണ്.
തൊഴുത്തിനടുത്തെല്ലാം ചേനയും ചേമ്പും സമൃദ്ധമായി വളർന്നു നില്ക്കുന്നു. തൊഴുത്തിനടുത്തുതന്നെ ഒരു ഭാഗത്തു കുറച്ചു കൂണുകൾ പൊട്ടിവിരിഞ്ഞു നില്ക്കുന്നുണ്ട്.
കൂണുകളുണ്ടാകുന്നത് ഇടിശബ്ദം കേട്ടിട്ടാണെന്ന് മുത്തശ്ശി പറഞ്ഞത് അവനോർത്തു. അതെങ്ങനെയാണ്? ഇടിശബ്ദം കേട്ടാൽ എങ്ങനെയാണു പൊട്ടിമുളയ്ക്കുക? വിത്തറുകളോ, കൊമ്പുകളോ കുഴിച്ചിടാതെ വല്ല ചെടികളുമുണ്ടാകുമോ?
കൂൺ ഒരു ചെടിയാണോ? ചെടിയാണെങ്കിൽ വള്ളിയോ, ഇലയോ-ഇങ്ങനെയെന്തെങ്കിലും വേണ്ടേ? കൊമ്പോ,
ഉണ്ണിക്കുട്ടൻ ഒരു കൂൺ പറിച്ചെടുത്തു മണിപ്പിച്ചു നോക്കി. മണമെന്നു പറയാൻമാത്രമൊന്നുമില്ല. ആകെക്കൂടി നല്ല മിനുസമുള്ള ഒരു സാധനം. കൂണുകൊണ്ടു മസാലക്കറി വയ്ക്കുമെന്നു പറഞ്ഞത് പാറുക്കുട്ടിയമ്മയാണ്. പക്ഷേ, വീട്ടിൽ കൂണുകൊണ്ടൊരു കൂട്ടാനും ഇതുവരെ വെച്ചിട്ടില്ല.
കുട്ടൻനായർ പാറകമരത്തിൽ കയറിയിരിക്കുന്നു. കൊമ്പുകൾ ഓരോന്നായി വെട്ടിവീഴ്ത്തുകയാണ്. എല്ലാ കൊമ്പുകളിലും ധാരാളം ഇലകളുണ്ട്.
കുട്ടേട്ടൻ കുറച്ചു ദൂരെ നിന്നുകൊണ്ട്, വളക്കുഴിയിലേക്കു കല്ലുകളെടുത്തെറിയുന്നുണ്ട്. ദൂരെ നിന്നുകൊണ്ട്, വളക്കുഴിയിലേക്കു കല്ലുകളെടുത്തെറിയുന്നതുകൊണ്ട് എന്താണു പ്രയോജനം? എറിയുന്ന കല്ലുകൾ വളക്കുഴിയിലേക്കു താഴ്ന്നിറങ്ങുന്നതാണു കാണേണ്ടത്!
കുട്ടൻനായർ മരത്തിൻ്റെ മുകളിൽനിന്നു വിളിച്ചു പറഞ്ഞു: "രണ്ടാളും വികൃതികാണിക്കാതെ നിന്നോളിൻ."
ഉണ്ണിക്കുട്ടൻ ചേമ്പിൻതടത്തിലേക്കു നോക്കി. ചേമ്പിലകളിൽ വെള്ളത്തുള്ളികൾ തങ്ങിനില്ക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്! ചെറിയചെറിയ പളുങ്കുമണികളെപ്പോലെയാണെന്നു തോന്നും. അച്ഛൻ്റെ പേപ്പർവെയ്‌റ്റിനകത്തു കാണുന്ന കുമിളകൾ, ചേമ്പിന്റെ ഇലകളിൽ വെള്ളത്തള്ളികളെപ്പോലെയാണ്! തങ്ങിനിൽക്കുന്ന
അവൻ ചേമ്പിൻതടത്തിൻ്റെ അടുത്തു ചെന്നു നിന്നു. എന്നിട്ടു ചേമ്പിലകളിൽ തങ്ങിനില്ക്കുന്ന വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു. വെള്ളത്തുള്ളികൾ ശരീരത്തിൽ തെറിച്ചപ്പോൾ അവനു കോരിത്തരിപ്പു തോന്നി! ഇപ്പോൾ ചേമ്പിലകളിൽ വെള്ളത്തുള്ളികളൊന്നുമില്ല. വെള്ളത്തുള്ളികൾ തങ്ങിനില്ക്കാത്ത ചേമ്പിലകൾ കാണാൻ ഭംഗിയില്ല.!
കുട്ടൻനായർ മരത്തിൽനിന്നു താഴത്തിറങ്ങി. വെട്ടിയിട്ടകൊമ്പുകളെല്ലാം ഒരു ഭാഗത്തു ശേഖരിച്ചൊതുക്കിവെച്ചു. ഇപ്പോൾ തൊടിയിലെ ചെറുമരങ്ങളിലൊന്നും
കൊമ്പുകളില്ലെന്നുതന്നെ പറയാം. ഒക്കെ കഴിഞ്ഞ മാസത്തിൽ പച്ചിലവളത്തിനായി വെട്ടിയെടുത്തു. പാറകമരത്തിന്റെ കൊമ്പുകൾ മാത്രമേ വെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതും വെട്ടി. "എന്നാൽ പൊവ്വാ?" കുട്ടൻനായർ പാറകത്തിൻ്റെ കൊമ്പുകൾ രണ്ടു കൈകളിലുമെടുത്തുകൊണ്ടു ചോദിച്ചു.
പോകാതെ, തൊടിയിലിനി എന്തു ചെയ്യാനാണ്? കുട്ടൻനായർ നടന്നു; അയാളുടെ പുറകേ ഉണ്ണിക്കുട്ടന്നും കുട്ട്യേട്ടനും. നേരെ കിണറ്റിൻകരയിലേക്കുതന്നെയാണ്.
ചെന്നതു കാളിയമ്മയുണ്ട്. അവിടെ. "ഇതാ, താ, പോരേ?" കുട്ടൻനായർ പാറകത്തിൻ്റെ ധാരാളം ഇലകളുള്ള കൊമ്പുകൾ കാളിയമ്മയുടെ മുമ്പിലേക്കിട്ടു. “ധാരാളം!"
കാളിയമ്മ പറഞ്ഞു. മുത്തശ്ശി അടുക്കളയിൽനിന്നു വിളിച്ചു പറഞ്ഞു: "കുട്ടൻനായരേ! അട്ടവും തട്ടിൻപുറവുമൊക്കെയൊന്നടിക്കണം. കർക്കിടകമാസം ഒന്നാന്ത്യല്ലേ വര്‌ണ്?"
അമ്മ പറഞ്ഞു: "അതു സ്‌കൂളുള്ള ദിവസം മതി. അല്ലെങ്കിൽ കുട്ട്യോള് ഒന്നിനും സമ്മതിക്കില്ല."
"അതു പറണേന്താണ്ടായില്ല. കുട്ടൻനായർക്കു നാളെ വേറേ പണികാണും." മുത്തശ്ശി.
കുട്ടൻനായരും പറഞ്ഞു: "ശരിയാ. അട്ടത്തീം തട്ടുമ്പുറത്തീം മാറാല തട്ടല് ഇപ്പോത്തന്നെ കഴിച്ചേക്കാം."
കുട്ടൻനായർ ഇതു പറഞ്ഞപ്പോൾ ഉണ്ണിക്കുട്ടൻ്റെ മുഖം സന്തോഷം കൊണ്ടു വികസിച്ചു. കുട്ട്യേട്ടൻ മുഖത്തും സന്തോഷഭാവംതന്നെയാണ്. പക്ഷേ, സന്തോഷം കാണിക്കാൻ പാടില്ലാത്ത ഒരു നിലയിലാണല്ലോ, ഇപ്പോൾ. മാറാലയടിക്കലോ, പുല്ലുപറിക്കലോ എന്തെങ്കിലുമായിക്കോട്ടെ, തനിക്കൊന്നിലും പ്രത്യേകമൊരു താത്പര്യവുമില്ലെന്ന് അഭിനയിച്ചു കാണിക്കേണ്ട ഒരു രംഗമാണിത്!
സുഖംതന്നെ! മുത്തച്ഛൻ പാടത്ത്. അച്ഛൻ ഓഫീസിൽ. മുത്തച്ഛൻ വീട്ടിലുണ്ടായാലും വിഷമമൊന്നുമില്ല. അച്ഛൻ ഉണ്ടെങ്കിൽ ദേഷ്യപ്പെട്ടുവെന്നുവന്നേക്കാം. നല്ലകാലത്തിന് ഇന്നു രണ്ടാളുമില്ല.
എവിടെനിന്നാണാവോ തുടങ്ങുന്നത്? തട്ടുമ്പുറത്തുനിന്നോ, അട്ടത്തു നിന്നോ? തട്ടുമ്പുറത്തുനിന്നു തുടങ്ങുന്നതാണു നല്ലത്. ആഗ്രഹിച്ചതുപോലെ അമ്മ പറയുകയും ചെയ്തു: "അപ്പോ,തട്ടിൻ പുറത്തുനിന്നു തുടങ്ങിക്കോളിൻ കുട്ടൻനായരെ."
"ആയ്ക്കോട്ടെ.”
ഉണ്ണിക്കുട്ടന്നു സന്തോഷമായി.
കുട്ടൻനായർ നീളമുള്ള അതിന്റെഅറ്റത്ത് തോർത്തുമുണ്ടഴിച്ച്, തയ്യാറാവുകയാണ്. ഒരു ഒന്നു ഒരു എരങ്കോലു കുറ്റിച്ചൂലു കൊണ്ടുവന്ന്, വരിഞ്ഞുകെട്ടി, കുടഞ്ഞു മുറുക്കിയുടുത്തു
കുട്ടൻനായർ തട്ടിൻപുറത്തേക്കു നടന്നു. പുറകേ ഉണ്ണിക്കുട്ടനും കുട്ടേട്ടനും. പോകുന്ന പോക്കിൽ പച്ചക്കറികൾ സൂക്ഷിച്ചുവെക്കുന്ന കുട്ടിയറയിലേക്കു നോക്കി. അമ്മിണി, അപ്പോഴും ചക്കക്കുരു ചെമ്പിലേക്കെടുത്തിട്ടുകൊണ്ടിരിക്കയാണ്.
ഇനിയും തീർന്നില്ലേ. ഈ 'തൊരല്യാത്ത പണി' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. വല്ലതും ചോദിക്കുന്നത് അബദ്ധമാണ്. താൻ കുട്ടൻ നായരോടൊപ്പം പോകയാണെന്നറിഞ്ഞാൽ, അവളും പുറവെടും. തട്ടിൻപുറത്തേക്കു
ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നപ്പോഴേക്കും അമ്മിണി പിന്നിലെത്തിക്കഴിഞ്ഞു.
"ഞാനൂണ്ട്."
ഞെട്ടിപ്പോയി!
അമ്മിണി കൂടെ വന്നാൽ കുണ്ടാമണ്ടികളുമുണ്ടാക്കും. പക്ഷേ, എന്തു ചെയ്യാനാ? അവൾ പുറപ്പെട്ടു പിന്നിലെത്തിക്കഴിഞ്ഞു. ഇനി, അവൾ മടങ്ങിപ്പോവില്ല. ആരെന്തു പറഞ്ഞാലും ശരി, വല്ലതും കയർത്തുപറഞ്ഞാൽ
അവളുടെ കൈയിൽ ആയുധമുണ്ടല്ലോ; കരച്ചിൽ! ഇപ്പോഴെന്തായാലും അവളെ കരയിപ്പിക്കേണ്ട. അവൾ കരഞ്ഞു വഴക്കുണ്ടാക്കിയാൽ, അമ്മ, ആരെയും തട്ടിൻപുറത്തു പോകാനനുവദിക്കില്ല.
'ഉപദ്രവം!' എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ മറ്റുള്ളവരോടൊപ്പം തട്ടിൻപുറത്തേക്കു നടന്നു.
വെള്ളത്തുള്ളികൾ തങ്ങിനില്ക്കുന്ന ചേമ്പിലകൾ അവന്റെ ഹൃദയത്തിലപ്പോഴും തെളിഞ്ഞും മാഞ്ഞുംകൊണ്ടിരുന്നു.