അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.
അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൊടിയിലെ മുളംകൂട്ടങ്ങൾക്കിടയിലുംകൂടി ഇങ്ങനത്തെ വിളക്കുകൾ വേണമെന്ന് അച്ഛനോടു പറയണം.
അമ്പലമുറ്റത്തെത്തിയപ്പോൾ വെളിച്ചവും ശബ്ദങ്ങളുംതന്നെ. അമ്പലത്തിലെ ചുവരിലെ കൽവിളക്കുകളെല്ലാം തിരികളിട്ടു കത്തിച്ചിട്ടുണ്ട്. എത്രയെത്ര തിരികളാണ്! തിരികളുടെ വെളിച്ചത്തിനു പുറമേയാണ്. വൈദ്യുതവിളക്കുകളുടെ വെളിച്ചം. കുട്ടൻനായർ റാന്തൽവിളക്ക് ഊതിക്കെടുത്തി, ദീപസ്‌തംഭത്തിന്റെ താഴത്തു വെച്ചു.
എന്തൊരു തിരക്കാണ്. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമെല്ലാമുണ്ട്. ചിലർ പ്രദക്ഷിണംവയ്ക്കുന്നു. ചിലർ തായമ്പക കേട്ടു കൊണ്ടു നിൽക്കുന്നു.
കുട്ടൻനായർ പറഞ്ഞു: "ഇതു രണ്ടാമത്തെ തായമ്പകയാണ്." "അടുത്തുപോയി നിൽക്കൂ."
"ശരി." കുട്ടൻനായർ ഉണ്ണിക്കുട്ടനെ തായമ്പക കൊട്ടുന്ന പന്തലിലേക്കു കൊണ്ടുപോയി. അമ്മയും മുത്തശ്ശിയും പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി. കുട്ട്യേട്ടന്നും അവരുടെ കൂടെ കൂടി.
തായമ്പക കൊട്ടുന്നത് ശങ്കുണ്ണിപൊതുവാളാണ്. ശങ്കുണ്ണിപൊതുവാൾ ഇടയ്ക്കിടയ്ക്ക്, മുത്തച്ഛനെ കാണാൻ വീട്ടിൽ വരാറുണ്ട്. വിയർപ്പിൽ മുങ്ങിയിരിക്കയാണ് അയാൾ. കൊട്ടുമ്പോൾ എന്തെല്ലാം ഗോഷ്‌ഠിത്തരങ്ങളാണു കാട്ടുന്നത്! ഉണ്ണിക്കുട്ടന്നു ചിരിവന്നു.
ചെണ്ടയുടെ ശബ്ദത്തെക്കാൾ, പൊതുവാളുടെ ഗോഷ്ഠികൾ കാണുന്നതിലാണ്, ഉണ്ണിക്കുട്ടന്നു രസം അതെന്തായാലും, തായമ്പകയേക്കാൾ സുഖം തോന്നിയത്. നാദസ്വരം കേൾക്കാനാണ്. അമ്പലത്തിൽ, സന്ധ്യക്കു വന്നിരുന്നുവെങ്കിൽ നാദസ്വരം കേൾക്കാമായിരുന്നു.
"മതി; ഇനി പ്രദക്ഷിണം വയ്ക്കാ?" ഉണ്ണിക്കുട്ടൻ കുട്ടൻനായരോടു ചോദിച്ചു.
"അങ്ങനെയെങ്കിൽ അങ്ങനെ.".
ഉണ്ണിക്കുട്ടൻ കുട്ടൻനായരോടൊപ്പം പന്തലിൽനിന്നു പോന്ന് പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി. അ അമ്പലത്തിന്റെ പടിഞ്ഞാറേ മുറ്റത്തത്രയും ആലിലകൾ വീണുകിടക്കുന്നുണ്ട്. രാവിലെ ഉഷപ്പൂജയുടെ സമയമാണെങ്കിൽ ഒരാലില പെറുക്കിക്കൊണ്ട്. അമ്പലത്തിനുള്ളിലേക്കു കയറിയാൽ, തുഷൻനമ്പൂതിരിയുടെ കൈവിറയൽ കാണാം. ത്രിമധുരം കൊടുക്കുമ്പോൾ, തുപ്പൻനമ്പൂതിരിക്കു കൈവിറയലാണല്ലൊ.
ഒരു പ്രദക്ഷിണംവച്ചു വന്നപ്പോഴേക്കും തായമ്പക കഴിഞ്ഞ് മദ്ദളപ്പറ്റ് തുടങ്ങി. അതും കുറച്ചുനേരം നിന്നു കേട്ടു.
പെട്ടെന്ന് പന്തൽക്കാലിനടുക്കൽ അപ്പുണ്ണിയെ ഒരു നോക്കു കണ്ടു. ഒന്നുകൂടി നോക്കിയപ്പോഴേക്കും അവനവിടെനിന്നു പൊയ്ക്കഴിഞ്ഞിരുന്നു. ചിറ്റുവിളക്കിന്റെ
നാളികേരമുടയ്ക്കുന്നേടത്തേക്കു പോയതായിരിക്കുമോ?
കുട്ടേട്ടൻ പന്തലിൽ വന്നു പറഞ്ഞു: ഞഅവൂണ കണ്ടിലേ പടിഞാറെ നടക്കിലിണ്ട്."
ഉണ്ണിക്കുട്ടനൊന്നും പറഞ്ഞില്ല. പടിഞ്ഞാറെ നട എവിടെയാണെന്ന് അവനറിഞ്ഞകൂടാ.
മദ്ദളപ്പറ്റിനുശേഷം കുഴൽപ്പറ്റു തുടങ്ങിയപ്പോഴേക്കും അധികമാളുകളും കളംപൂജ നടക്കുന്ന 'പാട്ടുകൊട്ടിലി'ലേക്കു പോയി. കുഴൽപ്പറ്റ് കുറച്ചുനേരമല്ലേയുള്ളൂ,.
പറഞ്ഞതുപോലെതന്നെ കുഴൽപ്പറ്റ് വേഗം കഴിഞ്ഞു. ഇനി ചിറ്റുവിളക്കു കഴിഞ്ഞാൽ, കളംപൂജ തുടങ്ങുകയായി. ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും കുട്ടൻനായരോടൊപ്പം ചിറ്റുവിളക്കിന്
നാളികേരമെറിയുന്ന സ്ഥലത്തേക്കു ചെന്നു. ക്ഷേത്രപാലന്റെ അടുത്തുള്ള നാളികേരമെറിയുക. ചെരിഞ്ഞ കല്ലിലാണ്
എട്ടുപത്തു കുട്ടികൾ തയ്യാറായി നിലക്കുന്നുണ്ട്. അവരുടെ കൂട്ടത്തിൽ അപ്പുണ്ണി ഇല്ല. അപ്പുണ്ണി എവിടെയാണ്? ഇന്നു വരുന്നില്ലെന്നുണ്ടോ?
നാളികേരമെറിയാൻ നമ്പൂതിരി സ്ഥലത്തെത്തിയപ്പോൾ അപ്പുണ്ണി നിസ്സാരമട്ടിൽ ഓടിയെത്തി.
അപ്പുണ്ണിക്കു പരിഭ്രമമൊന്നുമില്ല. അമ്പലത്തി നുള്ളിൽനിന്നു പോന്നു.
അമ്പലമുറ്റത്തെത്തിയപ്പോൾ പാറുക്കുട്ടിയമ്മയെ കണ്ടു. ഈ പാറുക്കുട്ടിയമ്മ എല്ലാ സ്ഥലത്തുമെത്തും. അന്ന് ഓണത്തിന് സിനിമ കാണാൻ പോയപ്പോൾ അവിടെയുമുണ്ടായിരുന്നു.
"അറിയോ ഉണ്ണിക്കുട്ടാ?"
പാറുക്കുട്ടിയമ്മ ലോഹ്യം ചോദിച്ചു. അമ്മയും മുത്തശ്ശിയും പാറുക്കുട്ടിയമ്മയും നിന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ കുട്ടൻനായർ വന്നു പറഞ്ഞു:
"നേരം ശ്ശിയായി."
മുത്തശ്ശിയും അമ്മയും യാത്ര പറഞ്ഞു:
"ഞ്ഞി പിന്നാട്ടെ."
കുട്ടൻനായരുടെ കൈയിൽ രണ്ട് കൂവളപ്പൂമാലയും തേക്കിന്റെ
ഇലയിൽ പൊതിഞ്ഞ കളപൊടിയുമുണ്ട്.
"അതു ഞാൻ പിടിക്കാം."
ഉണ്ണിക്കുട്ടൻ കൂവളവുമാലയ്ക്ക് കൈ നീട്ടി.
കുട്ടൻനായർ അവൻ്റെ കൈയിൽ കൊടുത്തു.
അമ്പലത്തിൽ വന്നപ്പോഴുണ്ടായിരുന്നതുപോലെയുള്ള ശബ്ദവും വെളിച്ചവും ഇപ്പോഴില്ല. ചുമരിലെ കൽവിളക്കുകളിലെ തിരികളധികവും കെട്ടിരിക്കുന്നു. ചില കുട്ടികൾ കൽവിളക്കുകളിലെ എണ്ണ ഊറ്റിയെടുക്കു ന്നതു കണ്ടു. കുട്ടൻനായർ ദീപസ്‌തംഭത്തിന്റെ ചുവട്ടിൽനിന്നു റാന്തൽ വിളക്കെടുത്തു കത്തിച്ചു. അമ്പലനടകളിറങ്ങമ്പോൾ കുട്ട്യേട്ടന്നും എണ്ണി-ഒന്ന്, രണ്ട്, മൂന്ന്... ഒടുക്കത്തെ നടയിറങ്ങിയപ്പോൾ ഇരുപത്തിയാറ് എന്നുച്ചത്തിൽ
പറഞ്ഞപ്പോൾ ഉണ്ണിക്കുട്ടനും ഏറ്റുപറഞ്ഞു.