ഓടിയെത്തി.
"എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"
അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു.
"ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.
“പിന്നെ അവള് വെറുതേ കരയാ?"
ഉണ്ണിക്കുട്ടൻ പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “കണ്ടില്ലേ, അവളുടെ ഗൗണിന്റെ ഒരു ചന്തം!"
അമ്മ ശ്രദ്ധിച്ചുനോക്കി. അമ്മയും ചെറുതായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് അമ്മിണിയെ എടുത്തു താഴത്തേക്കു പോയി.
അവളുടെ നിലവിളിയുടെ ശബ്‌ദം അകന്നകന്നുപോകുന്നത്
ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു. അമ്മിണി പോയമ്പോൾ അവന് ആകപ്പാടെ ഒരാശ്വാസം തോന്നി. അമ്മിണിയുടെ ഈ കരച്ചിലാണ് അവനിഷ്‌ടപ്പെടാത്തത്.
കുട്ടൻനായർ, തന്നെയാണ്. ചിതലും മാറാലയും അടിച്ചടിച്ചു മുന്നേറുക
കുട്ടേട്ടൻ ചെറിയൊരു കാലിക്കുപ്പിയെടുത്തു താഴത്തേക്കു പോയി.
എന്തിനായിരിക്കാം കുട്ട്യേട്ടൻ ആ കുപ്പിയെടുത്തോടിപ്പോയത്? എന്തെങ്കിലുമൊന്നു വിചാരിച്ചുകാണും. അല്ലാതെ പെട്ടെന്നു താഴത്തേക്കു പോവില്ല.
ഉണ്ണിക്കുട്ടൻ തൊട്ടിലിൻ്റെ അടുത്തുചെന്നു നോക്കി. തൊട്ടിലിൽ അമ്മിണി ഇരുന്ന പാടു കാണാനുണ്ട്.
ഈ തൊട്ടിൽ എവിടെയെങ്കിലും കെട്ടിത്തൂക്കിയാലയെന്ധ? ആടാമല്ലോ. അന്നാളൊരുദിവസം അച്ഛനോടു പറയായ്കയുമില്ല. അപ്പോൾ അച്ഛൻ പറഞ്ഞു: 'ഇനി അതിൽനിന്നു വീണു കൈയും കാലും ഒടിക്കാഞ്ഞിട്ടാ.'
പിന്നെ ഒന്നും പറഞ്ഞില്ല. അച്ഛൻ ദേഷ്യപ്പെട്ടാലോ?
തൊട്ടിൽ കെട്ടിയാലും ബുദ്ധിമുട്ടുണ്ടാവും. അമ്മിണി തൊട്ടിലിൽ നിന്നിറങ്ങുകയുണ്ടാവില്ല. കുട്ട്യേട്ടന്നും തൊട്ടിലിന്റെ അടുത്തു ചുറ്റിപ്പറ്റിക്കൊണ്ടു നിലക്കും. ഇവർ രണ്ടാളോടും മല്ലിട്ടാലേ തനിക്കു തൊട്ടിലിൽ കയറാൻ പറ്റുകയുള്ളൂ.
വേണ്ട; തൊട്ടിൽ കെട്ടേണ്ട.
ചത്തു കിടക്കുന്ന ചിലന്തികളിൽ ഒന്നിനെ മാത്രമേ കാണാനുള്ളൂ. മറ്റു രണ്ടെണ്ണം അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ, കുട്ടൻനായരുടെ കാലടികൾക്കിടയിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും.
കുട്ട്യേട്ടനും അമ്മിണിയും താഴത്ത് എന്തു കാണിക്കയായിരിക്കും? കുട്ടേട്ടൻ കിണറ്റിൻകരയിൽ, കാലിക്കുപ്പി കഴുകിക്കൊണ്ടിരിക്കയാവും. അമ്മിണി കുട്ടിയറയിൽ വീണ്ടും ചക്കക്കുരുവും അടുക്കു ചെമ്പുമായി കൂടിയിരിക്കയാവും. കരയുന്നില്ലെന്നതു തീർച്ചയാണ്. കരയുന്നുണ്ടെങ്കിൽ, കരച്ചിലിവിടെ കേൾക്കേണ്ടതാണ്!
ചിതലും മാറാലയുമായി നിലത്തെത്രയാണു വീണിരിക്കുന്നത്! ഇനി, ഇതൊക്കെ കാളിയമ്മയായിരിക്കും. അടിച്ചുവാരി വൃത്തിയാക്കുന്നത്
കുട്ടൻനായർ നേരേ പോയത് അടുക്കളയിലേക്കുതന്നെയാണ്. കലത്തിൽനിന്നു ലേശം പുളിയെടുത്തു തിന്നാലോ എന്ന് അവൻ
സംശയിച്ചു നിന്നു. വേണ്ട; കുട്ടൻനായർ കണ്ടാൽ വല്ലതും പറണേന്തക്കും. അവൻ അങ്ങനെ സംശയിച്ചു നില്ക്കുമ്പോൾ കുട്ടൻനായർ പറഞ്ഞു: "കഴിഞ്ഞു, നമുക്കിനി താഴത്തേക്കു പൊവ്വാ."
കുട്ടൻനായർ കോണിപ്പടികളിറങ്ങി, പുറകേ ഉണ്ണിക്കുട്ടനും. ഇനി കാര്യമായി ചിതലും മാറാലയുമടിക്കാനുള്ളത് അടുക്കളയിലാണ്. ഉമ്മറത്തും തളത്തിലും ബാക്കിയുള്ള മുറികളിലും മറ്റും കാളിയമ്മ അടിച്ചുവാരി ശരിപ്പെടുത്തും.
അമ്മിണി അകായിൽക്കിടന്ന് ഉറങ്ങുകയാണ്. വിചാരിച്ചപോലെ ചക്കക്കുരുവും അടുക്കുചെമ്പുംകൊണ്ടുള്ള കളിയൊന്നുമല്ല. കുട്ടേട്ടൻ എവിടെയാണ്? കിണറ്റിൻകരയിൽത്തന്നെയാകും.
കുട്ടൻനായരെ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു: "അടുക്കളേന്നു പാത്രങ്ങളൊക്കെ എടുത്തുമാറ്റിയിരിക്കുന്നു. വനോളിൻ."
കുട്ടൻനായർ അടുക്കളയിലേക്കു കടന്നു.
അടുക്കളയിൽ, അട്ടത്തേക്കു കയറാനുള്ള കോണി ആരോ കൊണ്ടുവന്നു വച്ചിട്ടുണ്ട്. കാളിയമ്മയും മുത്തശ്ശിയുംകൂടി താങ്ങിപ്പിടിച്ചു കൊണ്ടുവച്ചതാവും. എട്ടു കൈയുള്ള കോണിയാണ്.
ആരും പിടിക്കാതെതന്നെ, കോണികൈക്കുകൾ ചവുട്ടിക്കയറി കുട്ടൻ നായർ അട്ടത്ത് അപ്രത്യക്ഷനാകുന്നത് ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നു.
ഇപ്പോൾ അട്ടത്തുനിന്നു വെറും ശബ്ദങ്ങൾ മാത്രമേ കേൾക്കാനുള്ളൂ. വിറകും ചിരട്ടകളും മറ്റും അടുക്കിവയ്ക്കുന്ന ശബ്ദം.
വെറും ശബ്ദങ്ങൾ കേട്ടുകൊണ്ടിങ്ങനെ നില്ക്കാൻ ഒരു രസവുമില്ല. ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു വന്നു. കാളിയമ്മ അവിടെയുണ്ട്. പാറകക്കൊമ്പുകളിൽനിന്ന് ഇലകൾ പൊട്ടിച്ചെടുത്തുശരിപ്പെടുത്തുകയാണ്.
ഉണ്ണിക്കുട്ടൻ കാളിയമ്മയുടെ അടുത്തുചെന്നു നിന്നപ്പോൾ കാളിയമ്മ ചോദിച്ചു: "ചുന്തരക്കുട്ടി അട്ടോം തട്ടിൻപുറോം അടിക്കണതു കാണായിരുന്നോ?"
'അതേ' എന്നർത്ഥത്തിൽ, ഉണ്ണിക്കുട്ടൻ തലയാട്ടി. കാളിയമ്മ തുടർന്നു പറഞ്ഞു: "ചുന്തരക്കുട്ടീടെ സ്സ്‌ലേറ്റ് കാഴ്ചമ്മ അസ്സലായി തേച്ചു കഴുകിത്തരാം, ട്ടോ?"
“എപ്പോ?” ഉണ്ണിക്കുട്ടൻ ഉത്കണ്ഠയോടെ ചോദിച്ചു.
"അടിച്ചുതളി കഴിഞ്ഞിട്ട്."
ഇലകൾ പിഴുതെടുത്ത പാറകമരക്കൊമ്പുകൾ ചിതറിക്കിടക്കുന്നു. ഒരൊറ്റ കൊമ്പിലും ഒരിലപോലുമില്ല. മുറ്റത്തു ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി, പാറകമരക്കൊമ്പുകളെല്ലാം
പെറുക്കിയെടുത്തു തൊടിയിലേക്ക് എറിഞ്ഞു. അപ്പോഴാണ് മുറ്റത്തിട്ടിട്ടുള്ള ഉരലിൽ വെള്ളം നിറഞ്ഞുനിൽക്കുന്നത് അവന്റെ ദൃഷ്ടിയിൽ പെട്ടത്.
'മഴവെള്ളമാവും.' ഉണ്ണിക്കുട്ടൻ വിചാരിച്ചു. അടുത്തുചെന്നു നോക്കിയപ്പോൾ, അവൻ്റെ കൊച്ചുമുഖം ഉരലിലെ വെള്ളത്തിൽ പ്രതി ഫലിച്ചു. അവൻ നാക്കുകൊണ്ടും ചുണ്ടുകൾകൊണ്ടും ചില വിദ്യകൾ കാണിച്ചപോൾ അതും ഉരലിലെ വെള്ളത്തിൽ പ്രതിഫലിച്ചു. കൊള്ളാമല്ലോ, ഈ വിദ്യ!
അവൻ ** ഉരലിലെ വെള്ളത്തിലങ്ങനെ നോക്കിക്കൊണ്ടു നില്ക്കുമ്പോൾ, കുട്ടൻനായർ അടുക്കളമുറ്റത്തേക്കിറങ്ങിവന്നു. കാർക്കിച്ചുതുപ്പാനായി
കാളിയമ്മ ചോദിച്ചു: "എന്താ കുട്ടൻനായരേ, വായിൽ വല്ലതും പോയോ?"
"ഉവ്വ്. കുമ്പളക്കൊറ്റനാ തോന്നണ്."
ഇത്രയും പറഞ്ഞ് കുട്ടൻനായർ അടുക്കളയിലേക്കു പോയി.
ഉണ്ണിക്കുട്ടൻ വിരലുകൾകൊണ്ട്, ഉരലിലെ വെള്ളമിളക്കിയപ്പോൾ
അവന്റെ പ്രതിഫലനം വെള്ളത്തിൽനിന്നു മാഞ്ഞുപോയി. ডোস্তোত্তী ദൂരെയുള്ള പാടത്തുനിന്നു പേടി തോന്നിക്കുന്ന ഈണത്തിലുള്ള ഒരു പാട്ടിൻ്റെ ഈരടികൾ കേട്ടു. ഏതോ കന്നുപൂട്ടുകാരൻ പാടുകയാവണം.
ശരി, അടുക്കളയിൽ ഒന്നുകൂടി പോയി നോക്കാം. അടുക്കള വാതിലിനടുത്തെത്തി. അപ്പോഴേക്കും കുട്ടൻനായർ പറഞ്ഞു: 'ഇങ്ങട്ട് വരണ്ടേ. അവിടെ നിന്നു നോക്കിക്കണ്ടാൽ മതി.'
ശരി, ഉണ്ണിക്കുട്ടൻ അടുക്കളവാതിലിൻ്റെ അടുത്തുതന്നെ നിന്നു. എന്തെല്ലാം ചപ്പുചവറു സാധനങ്ങളാണ് അട്ടത്തുനിന്നുംചുവരിൽനിന്നും താഴത്തേക്കു വീണിരിക്കുന്നത്?
കുറച്ചുനേരം ആ ചപ്പുചവറുകളിലെല്ലാം നോക്കിനിന്നശേഷം അവൻ വീണ്ടും അടുക്കളമുറ്റത്തേക്കുതന്നെ വന്നു. ഉരലിലെ വെള്ളം ഇപ്പോൾ ഇളകുന്നില്ല. വെള്ളത്തിലേക്കു
നോക്കിയപ്പോൾ, മുഖം വീണ്ടും പ്രതിഫലിച്ചു കണ്ടു. കാളിയമ്മ പെട്ടെന്നു വന്നു പറഞ്ഞു: "ചുന്തരക്കുട്ടിയൊന്നു മാറി നിൽക്കൂ. ഈ ഉരലൊന്നു മറിച്ചിടട്ടെ."
"ഉം? എന്തിനാ?"
"ചുന്തരക്കുട്ടിക്കു കാപ്പി കുടിക്കണ്ടേ? അതിനു കാപ്പിക്കുരു പൊടിക്കാൻ."
ഉണ്ണിക്കുട്ടൻ മാറിനിന്നു. കാളിയമ്മ ഉരൽ, മറിച്ചിട്ടു.
ഇനി എന്താണു ചെയ്യുക? അടുക്കളമുറ്റമാകെ ഒരവലോകനം നടത്തി. മുറ്റത്തിൻ്റെ അങ്ങേയറ്റത്ത് ഒരു മവിൻതൈ മുളച്ചു വന്നിരിക്കുന്നത് അവൻ കണ്ടു. അടുത്തുചെന്നു നോക്കിയപ്പോൾ, മണ്ണിനുമീതെതന്നെ കാണാവുന്ന ഒരണ്ടിയിൽനിന്നാണ് ഞെ മുളച്ചു വന്നിരിക്കുന്നത്.
അവൻ അതിൻ്റെ ഇലകളിൽ തൊട്ടുനോക്കി. എന്തൊരു മിനുസമാണ്! ഇലകളുടെ നിറം ശരിക്കു ചുകപ്പുമല്ല, കറുപ്പുമല്ല- അങ്ങനത്തെ ഒരു നിറം.
ഇങ്ങനെ മണ്ണിനടിയിലല്ലാതെ മണ്ണിനു മീതെയായാൽ ഞെ ശരിക്കു വളരുമോ? മാങ്ങായണ്ടിക്കു മീതെ, ലേശം മണ്ണെടുത്തിട്ടു. ഇപ്പോൾ മാങ്ങായണ്ടി പുറത്തേക്കു കാണാനില്ല.
"എന്താ കാട്ടണ്?" കുട്ട്യേട്ടൻ്റെ ചോദ്യമാണ്. കുട്ട്യേട്ടൻ ഇതുവരെ എവിടെയായിരുന്നു?
ഉണ്ണിക്കുട്ടൻ ചോദിച്ചു: "തട്ടിൻപുറത്തുനിന്നെടുത്ത കുപ്പി എവിടെ?" കുട്ടേട്ടൻ അതിനു സമാധാനം ഒന്നും പറയാതെ, അകത്തേക്ക് ഓടിപ്പോയി.
കുപ്പി എവിടെ വെച്ചിരിക്കയാണാവോ? തവിട്ടുനിറത്തിൽ പച്ചപ്പയ്യിനെപ്പോലെ ചാടുന്ന ഒരു ചെറുപ്രാണി മാവിൻതൈയിന്റെ തളിരിൽ ചാടിയെത്തി. ഉണ്ണിക്കുട്ടൻ അതിനെയൊരു തട്ടുതട്ടി. തട്ടിന്റെ ശക്തികൊണ്ടൊന്നുമല്ല, അതവിടെനിന്നു ചാടിപ്പോയി.
ഇങ്ങനെ അടുക്കളമുറ്റത്തുതന്നെ നിന്നതുകൊണ്ടായില്ലല്ലോ? അടുക്കളയിലെ സ്ഥിതി എന്താണെന്നുകൂടി അറിയണ്ടേ? ചെന്നു നോക്കിയപ്പോൾ, എന്താണു പറയേണ്ടത്? അടുക്കളയിൽ ആകെയൊരു വെളിച്ചം. ഇതെങ്ങനെ വന്നു?"എങ്ങനാ ഈ വെളിച്ചം?" ഉണ്ണിക്കുട്ടൻ കുട്ടൻനായരോടു ചോദിച്ചു.
"മേല്പോട്ടു നോക്ക്."
ഉണ്ണിക്കുട്ടൻ മേല്പോട്ടു നോക്കി. അവിടവിടെയായി തിളങ്ങന്ന ചില്ലോടുകൾ! ഇതുവരെയായും ചില്ലോടുകൾ മണ്ണിലും പൊടിയിലും
മുങ്ങിക്കിടന്നിരുന്നതുകൊണ്ടാവാം, വെളിച്ചം വരാതിരുന്നത്! ഉണ്ണിക്കുട്ടൻ, അത്ഭുതത്തോടെ വീണ്ടുംവീണ്ടും ചില്ലോടുകളിൽ നോക്കിക്കൊണ്ടു നിന്നു.
കുട്ടൻനായർ എരങ്കോലും ചൂലുമായി അടുക്കളയിൽനിന്നു പോയി. പണി കാളിയമ്മയ്ക്കുള്ളതാവും. കഴിഞ്ഞിരിക്കും. ഇനിയൊക്കെ
കുട്ടേട്ടൻ ആ കുപ്പി എന്തിനാണെടുത്തത്? എവിടെയാണു കുട്ടേട്ടൻ? ഉമ്മറത്തോ, ഉമ്മറിമുറ്റത്തോ ഉണ്ടാകുമോ എന്തോ? പോയി നോക്കുകതന്നെ.
പെട്ടെന്നു 09 പെയ്തുതുടങ്ങി. ഇന്ന് ഇതുവരെയും പെയ്തിട്ടില്ല. ഇപ്പോഴാണ് പെയ്യാൻ തുടങ്ങുന്നത്.
മഴ പെയ്തുതുടങ്ങിയപ്പോൾ മുത്തശ്ശി പറഞ്ഞു: "എന്നാലാ ബെഞ്ചകളും പലകകളും മഴയത്തേക്കെടുത്തിടാ. ഒന്നു. മഴകൊണ്ടു കുതിരട്ടെ."
"ശര്യാ." കാളിയമ്മയും പറഞ്ഞു.
കേൾക്കേണ്ട താമസം, ഉണ്ണിക്കുട്ടൻ അടുക്കളയിൽനിന്നു പലകകളെല്ലാമെടുത്ത്, അടുക്കളമുറ്റത്തേക്കിട്ടു. കൂട്ടത്തിൽ
അവന്റെ കുഞ്ഞിപ്പലകയുമുണ്ട്. പലകകളിൽ ഇറാലുവെള്ളം വീണു ചിന്നിത്തെറിക്കുന്നത്, കുറച്ചുനേരം കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നു.
എന്തായാലും പലകകൾ മഴയത്തേക്കിടുന്ന സമയത്ത് കുട്ട്യേട്ടനും അമ്മിണിയും വരാഞ്ഞതു നന്നായി! വന്നിരുന്നുവെങ്കിൽ, എല്ലാ പലകകളും മഴയത്തേക്കെടുത്തിടുവാൻ തനിക്ക് ഒറ്റയ്ക്കു സാധിക്കുകയില്ലായിരുന്നു. ഒരിക്കൽക്കൂടി ഓർത്തു. അതു നന്നായെന്ന് അവൻ
"കാളേമ്മ ഒന്നിങ്ങട്ട്, ഉമ്മറത്തേക്കു വരിൻ." ഉമ്മറത്തുനിന്ന് കുട്ടൻനായരുടെ ശബ്‌ദമാണ്. കാളിയമ്മ, നനഞ്ഞ കൈകൾ മുണ്ടിൻ തുമ്പിൽ തുടച്ചുകൊണ്ട് ഉമ്മറത്തേക്കു പോയി. പിന്നാലെ ഉണ്ണിക്കുട്ടനും. കാളിയമ്മയുടെ വലത്തേ കാലടിയുടെ പിൻഭാഗത്തു ഞാഞ്ഞുളിൻ പുറ്റിൻ്റെ നനഞ്ഞുകൊഴുത്ത മണ്ണു പറ്റിപ്പിടിച്ചിട്ടുണ്ട്. ആയമ്മ അതുകണ്ടിരിക്കയില്ല. വല്ലാത്തൊരു കാളിയമ്മ! അല്ലെങ്കിൽത്തന്നെ ആയമ്മയുടെ കാലടികൾ കാണാൻ ഒരു ഭംഗിയുമില്ല