കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും
"എങ്ങോട്ടാ കുട്ടൻനായര് പോണത്?"
ആവോ!" മുത്തശ്ശി പറഞ്ഞു.
"ഏത്തം പൊമ്പേ" എത്രയാക്കിയിട്ടും മതിയാവാതെ ശാഠ്യം പിടിച്ചു കരയാൻ തുടങ്ങിയ അമ്മിണിയെയുംകൊണ്ട് അമ്മ അകത്തേക്കു പോയി. അമ്മയുടെ തലയിലെ മെഴുക്കു നിലത്തു പതിഞ്ഞു കിടക്കുന്നത് ഉണ്ണിക്കുട്ടൻ സൂക്ഷിച്ചുനോക്കി. ഇനിയതിൽ ഉറുമ്പുകൾ വരാൻ തുടങ്ങും.
കുട്ടേട്ടൻ ഒരുമണിക്ക് ഊണുകഴിക്കാൻ വരുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു കടലപ്പൊതി കൊണ്ടുവന്നു തരാറുള്ളതാണ്. ഇന്ന് എന്തു കൊണ്ടാണു തരാതിരുന്നത്? കടല വാങ്ങാൻ അമ്മ കാശുകൊടുത്തിട്ടു ണ്ടാവില്ല.
സ്കൂൾപടിക്കൽ കടലക്കച്ചവടംചെയ്യുന്ന ലക്ഷ്‌മിചെട്ടിച്ച്യാരുടെ കടല ബഹുസ്വാദാണ്. കടല മാത്രമല്ല, ജിലേബിയും അവരുണ്ടാക്കി വിലക്കുന്നുണ്ട്.
ലക്ഷ്മിചെട്ടിച്ച്യാരുടെ അടുത്തുതന്നെ, പാത്തമ്മയ്ക്കും കച്ചവട മുണ്ട്. പുഴുങ്ങിയ കല്പിക്കിഴങ്ങും നാളികേരപ്പൂളുമാണവർക്ക്. പുഴുങ്ങിയ കവക്കിഴങ്ങം നാളികേരപ്പൂളുംകൂടി തിന്നാൻ നല്ല സ്വാദുണ്ട്.
വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴെങ്കിലും കുട്ടേട്ടൻ കടല കൊണ്ടുവരുമോ?
ഇന്നു സുഖമില്ലാത്തൊരു ദിവസമാണെന്നവനു തോന്നി. അച്ഛ നോട് ഓഫീസിൽനിന്നു വരുമ്പോൾ ബലൂൺ വാങ്ങിക്കൊണ്ടുവരണമെന്നു പറയാൻ സാധിച്ചില്ല. അതിനു പകരമാണല്ലോ കുട കൊടുക്കാൻ സാധിക്കാത്ത കാര്യത്തിനു കരഞ്ഞത്.
എല്ലാറ്റിനും പുറമേ മുള്ളൂം കുത്തി. ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നെഴുന്നേറ്റു നിലത്തിറങ്ങിനിന്നു. മുത്തശ്ശി ഉറങ്ങുകയാണ്.മുത്തച്ഛൻ ആശാരിപ്പണി കണ്ടുകൊണ്ടിരിക്കയാവും. ഉണ്ണിക്കുട്ടൻ മെല്ലെ നടന്നു. ലേശം, നിന്നെ ലേശം, വേദനയുണ്ട്. സാരമില്ല. നടന്നാൽ വേദന മാറിക്കോളും. അവൻ മുറ്റത്തേക്കിറങ്ങി രണ്ടുമൂന്നു ചാലു നടന്നു. വേദന ഇല്ല.
മുറ്റത്തിപ്പോഴും ആട്ടിൻകാട്ടമുണ്ട്. തിണ്ടിന്മേൽ ഓന്തു പാഞ്ഞെത്തി. ഒരാട്ടിൻകാട്ടമെടുത്ത് ഓന്തിനെ ഒരേറുകൊടുത്തു. അത് അനങ്ങി യതുതന്നെയില്ല. പിന്നെ അവൻ എറിഞ്ഞില്ല. ഇനിയതു തൻഡേ ദേഹ ത്തിൽ പാഞ്ഞുകയറിയാലോ?
തലയിൽ ഒരു കൊട്ടയും പൊക്കണത്തിൽ ഒരു കുട്ടിയെയുമായി വളച്ചെട്ടിച്ചി ഉമ്മറക്കോലായിൽ വന്നിരുന്നു: "അമ്മാ, വള," ഒരു കൂസലുമില്ലാതെയാണ് കോലായിൽ വന്നിരുന്നത്. അവൾ ഗേറ്റ് തുറന്നതും ഗേറ്റ് തുറന്നശേഷം നടന്നുവരുന്നതുമൊന്നും മുറ്റത്തു നിന്നിട്ടുപോലും ഉണ്ണിക്കുട്ടനറിഞ്ഞില്ല. വല്ലാത്തൊരു വളച്ചെട്ടിച്ചി!
വളച്ചെട്ടിച്ചിയുടെ ശബ്ദം കേട്ട, മുത്തശ്ശിയും അമ്മയും അമ്മിണിയും ഉമ്മറത്തേക്കു വന്നു.
വളച്ചെട്ടിച്ചിയുടെ പൊക്കണത്തിൽ കിടക്കുന്ന കുട്ടി അമ്മിണിയുടെ അത്രയേയുള്ളൂ. അതിന്റെ കണ്ണുകളിലും കവിളത്തുമെല്ലാം മഷിയെ ഴുതിയിട്ടുണ്ട്.
ചെട്ടിച്ചി കൊട്ട തുറന്നു. വളകൾ മാത്രമല്ല. അലുമിനിയപ്പാത്ര ങ്ങളുമുണ്ട്.
കുപ്പിവളകളും പ്ലാസ്റ്റിക് വളകളും പുറത്തേക്കെടുത്തു കാണിച്ചു. അമ്മിണി ചെട്ടിച്ചിയുടെ കൊട്ട തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ നിൽക്കയാണ്.
അമ്മ അമ്മിണിയുടെ കൈകളിൽ വളകളിടുവിച്ചു. ചെട്ടിച്ചിയെ ക്കൊണ്ടാണ്. അമ്മിണി വളകളിടിക്കാൻ ചെട്ടിച്ചിയെ സമ്മതിക്കില്ലെ ന്നാണ് ആദ്യം വിചാരിച്ചത്.
ചെട്ടിച്ചിക്ക് രണ്ടു പഴയ കസവുവേഷ്‌ടി കൊടുത്തപ്പോൾ ഒരു
താലവും ഒരു തുക്കുപിടിയും ഒരു എണ്ണഓടവും തന്നു. എല്ലാം അമ്മ അപ്പോൾത്തന്നെ മുകളിലത്തെ മുറിയിലെ കട്ടിലിൻഡേ ചുവട്ടിൽ കൊണ്ടു പോയിവെച്ചു. എണ്ണങാടം, കുറച്ചുനേരം കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്. രാവിലെ ഇതുപോലെയുള്ള ഓടമാണ് കാക്ക കൊത്തിക്കൊണ്ടുപോയത്. ചോദിച്ചാൽ ഇനിയിതറും കാക്ക കൊത്തി ക്കൊണ്ടുപോകുമെന്നു പറയും അമ്മ.
കൊട്ടയും പൊക്കണവുമൊക്കെയായി ചെട്ടിച്ചി പോയി. പൊക്കണത്തിന്റെറെ കെട്ടഴിഞ്ഞു കുട്ടി താഴെ വീണാൽ എന്താണുണ്ടാവുക? കുട്ടി ഭയങ്കരമായി നിലവിളിക്കും. കുട്ടിയുടെനിലവിളി കേൾക്കുന്നതുപോലെ തോന്നി ഉണ്ണിക്കുട്ടന്.
കുട്ടൻനായർ ഇനി എപ്പോഴാണ് മടങ്ങിവരിക? കായയ്ക്കു പുക ഊതാൻതക്കവണ്ണം വരാതിരിക്കുമോ? എങ്ങോട്ടാണയാളെ പറഞ്ഞയച്ചിരിക്കുന്നത്? മുത്തച്ഛൻ
ഉണ്ണിക്കുട്ടൻ ബഞ്ചിൽത്തന്നെ വന്നു കിടന്നു. ഉമ്മറത്താരുമില്ല. മുത്തച്ഛന്റെ പട്ടീസിന്റെ ചരടിന്മേൽ നുഴമ്പുകൾ വന്നു പൊതിഞ്ഞിരിക്കുന്നു. പതിനാലാം നമ്പർ വിളക്കിന്റെ കുപ്പിയിൽ വല്ലാതെ കരി പിടിച്ചിരിക്കയാണ്; അമ്മയുടെ തലയിലെ മെഴുക്കുപുരണ്ട സ്ഥലത്തേക്ക് ഉറുമ്പുകൾ വരാൻ തുടങ്ങിയിട്ടില്ല. എന്താണിത്ര താമസം.
പെട്ടെന്നു മുറ്റത്തുനിന്ന് ഉടുക്കുകൊട്ടുന്ന ശബ്ദം കേട്ടു. ഓടിച്ചെന്നു നോക്കിയപ്പോൾ കുറവനും കുറത്തിയുമാണ്. കുഞ്ചിരാമനുമുണ്ട്. കുഞ്ചിരാമൻ്റെ കഴുത്തിൽ കുടമണികളുണ്ട്. ആട്ടിൻകുട്ടിയുടെ കഴുത്തിലുള്ളതുപോലെ ഒരു കുടമണിയല്ല. ഒരുപാടു കുടമണികളുണ്ട്.
കുറവനും കുറത്തിയും മുറ്റത്തിൻ്റെ അരുപറ്റി ഇരുന്നു. കുറവൻ തോളിലെ ഭാണ്ഡമെടുത്തു നിലത്തുവെച്ച് അതിൽനിന്നു രണ്ടു പാമ്പിൻ കൂടുകൾ പുറത്തേക്കെടുത്തുവെച്ചു. ഉണ്ണിക്കുട്ടൻ ഭയത്തോടെ രണ്ടടി പിനോക്കം വന്നപ്പോൾ മുത്തശ്ശിയുടെ ദേഹത്തിൽ മുട്ടി.
മുത്തശ്ശി ഉമ്മറത്തുണ്ടെന്നോ? തിരിഞ്ഞുനോക്കിയപ്പോൾ അമ്മയും അമ്മിണിയുമുണ്ട്. ആരുമൊന്നും മിണ്ടാതെ വന്നു നിലക്കയാണ്.
ഉടുക്കിന്റെ ഡും ഡും ശബ്‌ദം, കുടമണികൾ കെട്ടിയ കുഞ്ചിരാമൻ, കൂടയ്ക്കകത്തുള്ള പാമ്പുകൾ! ഉണ്ണിക്കുട്ടന് സന്തോഷത്തോടൊപ്പം തന്നെ ഭയവും തോന്നാതിരുന്നില്ല.
ആദ്യം കുഞ്ചിരാമൻ്റെ കളിയാണുണ്ടായത്. കുഞ്ചിരാമൻ, കുറവൻ പൊക്കിപ്പിടിച്ച വടിക്കുമീതെ ചാടുകയും കുട്ടിക്കരണം മറിയുകയും ചെയ്‌തു. അമ്മായിയമ്മ മരിച്ച ദുഃഖവും, പട്ടർ പെണ്ണുകിട്ടാതെ കാശിക്കു പോകുന്ന രംഗവും അഭിനയിച്ചു കാണിച്ചു.
കുഞ്ചിരാമന്റെ കളികൾ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. മുത്തശ്ശിയും അമ്മയുമൊക്കെ കുടുകുടാ ചിരിക്കുന്നു.
കുട്ടേട്ടനിതു കാണാൻ സാധിച്ചില്ലല്ലൊ. സ്‌കൂളില്ലാത്ത ദിവസമായിരുന്നുവെങ്കിൽ കുട്ട്യേട്ടനും കാണാമായിരുന്നു.
ആശാരിമാരും മുത്തച്ഛനും മുറ്റത്തേക്കു വന്നു. അവർ വന്നപ്പോൾ കുഞ്ചിരാമൻ ആദ്യം ചെയ്തൊക്കെ ഒരിക്കൽക്കൂടി ചെയ്തു. മുത്തച്ഛനും കുടുകുടാ ചിരിച്ചു. മുത്തച്ഛൻ ഇങ്ങനെ ചിരിക്കുന്നതു കണ്ടിട്ടില്ല.
കുഞ്ചിരാമന്റെ കളി കഴിഞ്ഞപ്പോൾ കുറവൻ, ഭാണ്ഡത്തിൽനിന്നു കുഴലെടുത്ത് ഊതാൻ തുടങ്ങി. പാമ്പിനെ തുറന്നു കാണിക്കാനുള്ള വട്ടമാണ്. കുഞ്ചിരാമൻ കുറത്തിയുടെ തോളിലിരുന്ന് തലയിൽ പേൻ നോക്കുകയാണ്.
കുറവൻ കൂട ഏതു നിമിഷത്തിലും തുറക്കും. ഉണ്ണിക്കുട്ടന്നു പേടി
തോന്നുകയാണ്. പാമ്പിനു വിഷമുണ്ട്. അവൻ മുത്തശ്ശിയുടെ
മുണ്ടിൻ തുമ്പിൽ പിടിച്ചുനിന്നു. കുറവൻ ഒരു കൂട തുറന്നു. "ഭം" പാമ്പു പടം വിടർത്തി. കുറവൻ
മറ്റേ കുടയും തുറന്നു. "ഭം" മറ്റേ പാമ്പും പടം വിടർത്തു.
കുറവൻ വലത്തേ കാലിൻ്റെ മുട്ടുകൾ ആട്ടിക്കൊണ്ടു കുഴലൂതു
വാൻ തുടങ്ങി.
"രണ്ടും മൂർഖനാ." ആശാരി വേലു പറഞ്ഞു.
"കണ്ടില്ലേ പടത്തിന്മേലെ പുള്ളി? വേലുവിൻ്റെ മകൻ ചൂണ്ടി ക്കാണിച്ചു.
ഉണ്ണിക്കുട്ടന്നു കണ്ടു മതിയെന്നായി. പേടിയാവുന്നു. ഇങ്ങോട്ട് ഇഴഞ്ഞു വന്നാൽ എന്താണു ചെയ്യുക.
കൂടകൾ അടച്ചുകിട്ടിയാൽ മതി!
കുറവൻ കൂടകൾ രണ്ടും അടച്ചു; പാമ്പുകൾ കൂടയ്ക്കകത്തു
ചുരുണ്ടു കിടക്കുന്നതു കണ്ടു. കുറവൻ കൂടകൾ രണ്ടും ഭാണ്ഡത്തിൽത്തന്നെ വെച്ചു.
മുത്തശ്ശി നാഴി അരിയും, അച്ഛൻ്റെ പഴയൊരു കുപ്പായവും കൊണ്ടുവന്നു കൊടുത്തു.
കുറവനും കുറത്തിയും പോയശേഷവും ഉണ്ണിക്കുട്ടന്നു പേടി തോന്നി. പാമ്പുകൾ മുറ്റത്തുതന്നെ ഇഴഞ്ഞു കളിക്കുന്നുണ്ടോ? കുഞ്ചി രാമൻ പ്ലാവിൻകൊമ്പത്തിരുന്നു കളിക്കയാണെങ്കിൽ കളിച്ചോട്ടെ. അതു സാരമില്ല. പക്ഷേ, മുറ്റത്തിഴഞ്ഞുകളിക്കുന്നതു നന്നല്ല. പാമ്പു
അടുത്ത സ്കൂളിൽനിന്ന് ഒരു പിരിയഡ് കഴിഞ്ഞതിന്റെ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കുട്ട്യേട്ടന് കുഞ്ചിരാമനെയും പാമ്പിനെയും കാണാൻ കഴിഞ്ഞില്ലല്ലൊ എന്ന കാര്യം ഉണ്ണിക്കുട്ടൻ വ്യസനത്തോടെ വീണ്ടുമോർത്തു. കുട്ടേട്ടൻ സ്‌കൂൾ വിട്ടുവന്ന ഉടൻ എല്ലാം വിവരിച്ചു പറഞ്ഞു കൊടുക്കണം.
കുട്ടേട്ടനുമാത്രമല്ല കുട്ടൻനായർക്കും ഇതൊന്നും കാണാൻ കഴിഞ്ഞില്ല. കാളിയമ്മയ്ക്കും കഴിഞ്ഞില്ല. പക്ഷേ, കുട്ടൻനായരും കാളിയമ്മയും എത്രയോ പ്രാവശ്യം കുഞ്ചിരാമനെയും പാമ്പിനെയും കണ്ടിരിക്കും?
കുരങ്ങന്മാരുടെയും പാമ്പുകളുടെയും പല കുട്ടൻനായർ പറഞ്ഞുതന്നത് ഉണ്ണിക്കുട്ടനോർത്തു. കഥകളും
കുരങ്ങന്മാർ അധികമുള്ള സ്ഥലം പഴനിയാണെന്നാണ് കുട്ടൻ നായർ പറഞ്ഞത്. പഴനിമല കയറുമ്പോൾ ഒരു കുരങ്ങൻ അയാളുടെ തോളിൽ വന്നിരുന്നുവേത.
പാമ്പുകൾ മനുഷ്യരോടൊപ്പം ജീവിക്കുന്ന ഒരു നമ്പൂതിരിയുടെ
ഇല്ലമുണ്ടേത്. അവിടത്തെ കഥകൾ കേട്ടപ്പോൾ ഉണ്ണിക്കുട്ടന്
അത്ഭുതം തോന്നി. എങ്ങനെയാണത്. പാമ്പുകൾ മനുഷ്യരോടൊപ്പം ജീവിക്കുക? ഇരുട്ടത്ത് അറിയാതെ പാമ്പിനെ ഒന്നു ചവുട്ടിയാൽ പാമ്പു കടിക്കാതിരിക്കുമോ? പാമ്പു കടിച്ചാൽ മരിക്കയില്ലേ? കുറവനും കുറത്തിയും ഇപ്പോൾ എവിടെയെത്തിയിരിക്കും?
രാത്രിയിൽ ഉറങ്ങുമ്പോൾ വല്ലവരും കൂട തുറന്നാൽ പാമ്പുകൾ എങ്ങോട്ടെങ്കിലും ഇഴഞ്ഞുപോകും. വിഷപ്പല്ലു പറിച്ചെടുത്തതുകൊണ്ട് കടിച്ചാലാർക്കും വിഷമേല്ക്കുകയില്ല.
കുറവൻ പാമ്പിൻകൂട വെച്ചിരുന്ന സ്ഥലത്തു വന്നു നിന്നപ്പോൾ ഉണ്ണിക്കുട്ടനൊന്നു ഞെട്ടി. കുറവൻ പാമ്പുകളെ കൊണ്ടുവരേണ്ടിയിരുന്നില്ല. കുഞ്ചിരാമനെ മാത്രം കൊണ്ടുവന്നാൽ മതിയായിരുന്നു.
റോഡിൽക്കൂടെ ലൗഡ്‌സ്‌പീക്കറിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് ഒരു കാർ പാഞ്ഞുപോയി. ഒന്നും മനസ്സിലായില്ല.
കാറിലിരിക്കുന്നത് ഒരു സുഖംതന്നെയാണ്. ഓണക്കാലത്തൊരു ദിവസം സിനിമ കാണാൻ പോയതു കാറിലാണ്. മുത്തച്ഛനും കുട്ടൻനായരുമൊഴികെ എല്ലാവരുമുണ്ടായിരുന്നു. ഒരു തോർത്തു മുണ്ടു പുതച്ചുകൊണ്ട് കാളിയമ്മയും വന്നിരുന്നു.
ഇനി തിരുവാതിരയ്ക്ക് സിനിമകാണാൻ കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തിരുവാതിരയ്ക്കിനി അധികം ദിവസങ്ങളി ല്ലല്ലൊ.
তোম വരുന്നില്ലെന്നാണു പറയുന്നത്. ഓണക്കാലത്തു പോയപ്പോൾ അമ്മിണി കരഞ്ഞു. അവളുടെ കരച്ചിൽ മാറ്റാൻ അമ്മയ്ക്കു സിനിമാ ഹാളിൽനിന്നു പുറത്തേക്കു വരേണ്ടിവന്നു.
അമ്മിണിയെ താൻ നോക്കിക്കോളാമെന്ന് കുട്ടൻനായർ പറയുന്നുണ്ട്.
മുറ്റത്തു പ്ലാവിലകൾ പിനേയും ഒരുപാടു വീണിട്ടുണ്ട്. അപ്പുണ്ണി എറിഞ്ഞുവീഴ്ത്തിയ ചുള്ളിക്കുമ്പ് കോലായിൽ അങ്ങനെതന്നെയിരി
ക്കുന്നു.
നിക്കറിന്റെ കീശയിലിട്ടിട്ടുള്ള സാധനങ്ങളെല്ലാം ശരിയല്ലേയെന്നു തപ്പിനോക്കി. എല്ലാം ശരിയാണ്.
അവൻ വീണ്ടും ബഞ്ചിൽ വന്നു കിടന്നു. അമ്മയുടെ തലയിലെ മെഴുക്കു പുരണ്ട നിലത്ത് ഉറുമ്പുകൾ വന്നിരിക്കുന്നു. ഒരുപാടുണ്ട്. അവൻ അമ്മയോടു ചെന്നു പറഞ്ഞു. അമ്മ മെഴുക്കു പുരണ്ട സ്ഥലം തേപ്പുകൊണ്ടു തുടച്ചു വൃത്തിയാക്കി.
മുറ്റത്തു മുണ്ടിയുടെ ശബ്ദം കേട്ടു. അവൾ കഞ്ഞിക്കു വന്നതാവണം. നേരം എത്രയായി! എന്നിട്ടിപ്പോഴാണോ കഞ്ഞിക്കു വരുന്നത്.
അവൾക്കു കഞ്ഞി കൊടുക്കുന്നതു കാണാനായി ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു ചെന്നു.
അരി വാർത്ത് കഞ്ഞിയിൽ കുറേ ചോറിട്ട് അവൾക്കു കൊടുക്കുന്നതു കണ്ടു. ഒരോടത്തിൽ കുറച്ചെണ്ണയും കൊടുത്തു. "ചെറ്യമ്പ്രാൻകുട്ടി ങ്ങനെ നിക്കണതെന്താ?"
ഉണ്ണിക്കുട്ടൻ ചിരിച്ചു. മുണ്ടിയെ അവനിഷ്ടമാണ്. പേടിയില്ലാതെയുമില്ല. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ലേശം അവൾ ഒരാട്ടിൻതല വീട്ടിൽ കൊണ്ടുവന്നു. കണ്ടപ്പോൾ പേടി തോന്നി. അതവൾക്കു വേവിച്ചു തിന്നാനാണേത! ആട്ടിൻതല വേവിച്ചു തിന്നുന്ന മുണ്ടിയെ അന്നു മുതല്ക്കു ലേശം പേടിയാണവന് മുണ്ടി കഞ്ഞിയും ഓടവുമായി പോയി...
എന്തിനാണവൾ ആട്ടിൻതല വേവിച്ചു തിന്നുന്നത്? ആട്ടിൻതല വേവിച്ചു തിന്നുമ്പോൾ ഓക്കാനിക്കാൻ തോന്നില്ലേ? കാളിയമ്മയും ആട്ടിൻതല വേവിച്ചു തിന്നുമോ?
ആട്ടിൻതലയെക്കുറിച്ച് ആലോചിച്ചു നിലക്കുമ്പോൾ അമ്മ ഒരു ചട്ടിയിൽ കഞ്ഞിയും പിണ്ണാക്കുമിട്ടിളക്കുന്നതു കണ്ടു. തള്ളയാടിനു കൊടുക്കാനാവും. കുട്ടൻനായരുണ്ടെങ്കിൽ അയാളുടെ ജോലിയാ ണിത്.
അമ്മ ചട്ടിയുമായി ആട്ടിൻകൂട്ടിലേക്കു നടന്നു. ഉണ്ണിക്കുട്ടനുമുണ്ട് പിന്നാലെ.
എന്താ, അമ്മയും, മോന്നും കൂടി കെടക്കണ്?" എന്നു ചോദിച്ചു കൊണ്ട് അമ്മ ചട്ടി തള്ളയാടിൻ്റെ മുമ്പിലേക്കു വെച്ചുകൊടുത്തു.
തള്ളയാട് കഞ്ഞി കുടിച്ചുതീരുന്നതുവരെ അമ്മ കാത്തുനിന്നു. എന്നിട്ട് ചട്ടിയുമായി തിരിച്ചുപോന്നു. 63000 ധർമ്മക്കാരൻ ഗേറ്റിനടുത്തെത്തിയപ്പോൾ മുത്തശ്ശി വിളിച്ചു പറഞ്ഞു: "നേരം ഉച്ച കഴിഞ്ഞു. ഞീന്ന് ധർമ്മല്യ."
ധർമ്മക്കാരൻ എന്തോ പറഞ്ഞുകൊണ്ടു തിരിച്ചുപോയി. ആടിനു കഞ്ഞി കൊടുത്ത ചട്ടി കിണറ്റിൻകരയിൽ വെള്ളം പകർ ന്നുവെച്ചപ്പോൾ ഉണ്ണിക്കുട്ടൻ അതിലേക്കൊരു പ്ലാവിലയിട്ടു.
"എന്തിനാദ്?
അവൻ ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഓടിപ്പോയി. ആശാരിമാരുടെ പണി ഇനിയും കഴിഞ്ഞിട്ടില്ല. തട്ടുന്നതും മുട്ടുന്നതും കേൾക്കാനുണ്ട്.
ഉമ്മറത്തെ മേപ്പടിയിൽ കുരുത്തോലവന്തില്ലേയെന്നു നോക്കി. ഉണ്ട്. കുട്ടൻനായരുണ്ടെങ്കിൽ എടുത്തു തരാൻ പറയാമായിരുന്നു. ബഞ്ച നീക്കിയിട്ട് കയറിയാൽ കുട്ട്യേട്ടനുമെടുക്കാം.
മറ്റുള്ളവരോടു പറഞ്ഞാൽ "വെയിലാറട്ടെ" എന്നു പറയും. ശരി. വെയിലാറട്ടെ.
ഉണ്ണിക്കുട്ടൻ ആശാരിമാരുടെ അടുത്തേക്കു പോയി.
മുത്തച്ഛൻ കുന്തിച്ചിരുന്ന് എന്തൊക്കെയോ പറയുകയാണ്. ഉണ്ണിക്കുട്ടൻ അടുത്തു ചെന്നപ്പോൾ മുത്തച്ഛനവനെ നെഞ്ചത്തോടു ചേർത്തു പിടിച്ചു കവിളിൽ ഒരുമ്മവെച്ചു.
"ഇനി മുത്തച്ഛന് ഒരുമ്മ തന്നാ." ഉണ്ണിക്കുട്ടൻ മുത്തച്ഛന് ഒരുമ കൊടുത്തു.
മുത്തച്ഛന്റെ താടി ഉരക്കടലാസുതന്നെയാണ് ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു.