തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു മാത്രമല്ല, ഈ സൗഹൃദബന്ധം നാനെടുത്തിട്ടുള്ളത്. കൃഷ്‌ണൻകുട്ടിയെ ആദ്യമായി കണ്ട ദിവസംമുതൽ അവനെ ഇഷ്‌ടപ്പെട്ടു. അവൻ്റെ സാമീപ്യത്തിൽ എന്തെന്നില്ലാത്ത സന്തോഷവും സുരക്ഷിതബോധവും തോന്നി.
കൃഷ്ണൻകുട്ടി തോർത്തമുണ്ടും ഷർട്ടും ധരിച്ചാണ് സ്കൂളിൽ വരിക. അവയാകട്ടെ, അവിടവിടെയായി പിഞ്ഞിക്കീറിയതുമായിരിക്കും. കൃഷ്‌ണൻകുട്ടിയുടെ പിഞ്ഞിക്കീറിയ ഷർട്ടിൻ്റെ തുണിയെപ്പോലെയുള്ളതാണ് അച്ഛൻ്റെ തലയിണശ്ശീലയും. കുറ്റിത്തലമുടിയും തെളുതെളുന്നനെയുള്ള പല്ലുകളുമുള്ള കൃഷ്ണൻകുട്ടി രാവിലെ സ്‌കൂളിലേക്കു വരുമ്പോൾ ഭസ്‌മക്കുറി തൊട്ടിട്ടുണ്ടാകും. കുറച്ചു കഴിയുമ്പോഴേക്കു ഭസ്മക്കുറി മാഞ്ഞുപോകയും ചെയ്യും. നെറ്റി വിയർക്കുന്നതു കൊണ്ടാകാം.
കൃഷ്ണൻകുട്ടിയുടെ പൊക്കിളിന്റെ സ്ഥാനത്തുതന്നെ ചെറിയൊരു നെല്ലിക്കിയോളം പോന്ന ഒരു മുഴയുള്ളത് ഒരു ദിവസം ഓടിച്ചാടി കളിക്കുമ്പോഴാണു കണ്ടത്. എന്താണവിടെ അങ്ങനെ ഒരു മുഴ വരാൻ കാരണം? മുത്തശ്ശിയോടു ചോദിച്ചു. മുത്തശ്ശി പറഞ്ഞത്. പ്രസവിച്ചു വീണ് ഉടൻ പൊക്കിൾക്കൊടി മുറിച്ചതു ശരിയാകാത്തതുകൊണ്ടാണെന്നാണ്. വീട്ടിലാർക്കും പൊക്കിളിന്റെ സ്ഥാനത്തു മുഴയില്ല. പക്ഷേ, രണ്ടുവിധത്തിലുള്ള പൊക്കിളുള്ളവരുണ്ട്. രണ്ടു വിധത്തിലുള്ള പൊക്കി ളാണേത! കഞ്ഞിപൊക്കിളും ചോറ്റുപൊക്കിളും. ആരാണാവോ പൊക്കിളിന് ഈമാതിരി പേരുകൾ കൊടുത്തത്? ഏതായാലും തന്റെ പൊക്കിൾ ശരിയായിത്തന്നെയാണ് വേലത്തി ചിരുത മുറിച്ചിരിക്കുന്നത്.
കൃഷ്ണൻകുട്ടിയുടെ പൊക്കിളിൻ്റെ സ്ഥാനത്തള്ള മുഴ കാണാൻ യാതൊരു ഭംഗിയുമില്ല. ഉണ്ണിക്കുട്ടന് അത് കാണുമ്പോഴൊരു അറപ്പാണ്. തൊട്ടുനോക്കാൻ തോന്നുമെങ്കിലും തൊട്ടുനോക്കുന്നതു ശരിയല്ലല്ലൊ! അതൊന്നും അത്ര കാര്യമല്ല. കൃഷ്‌ണൻകുട്ടി ദിവസവും സ്‌കൂളിൽ വരണം. എന്നാലേ സമാധാനം തോന്നുകയുള്ളൂ. ഉണ്ണിക്കുട്ടനു സമാധാനം തോന്നാനെന്നോണം കൃഷ്ണൻകുട്ടി അധികദിവസവും സ്‌കൂളിൽ വരികയും ചെയ്യും. പിറന്നാൾദിവസവുംകൂടി അവൻ വരാതിരുന്നിട്ടില്ല. ഈയിടെ ഒരു ദിവസം വല്ലാതെ മഴപെയ്‌തപ്പോൾ മാത്രം സ്‌കൂളിൽ വന്നില്ല. അന്ന്ഉണ്ണിക്കുട്ടന്റെ വലതുഭാഗത്തു ചെകിടൊലിപ്പുദീനമുള്ള ഒരു കുട്ടിയാണിരുന്നത്. എന്തൊരു നാറ്റമായിരുന്നുവെന്നോ? കെട്ട നീറ്റടയ്ക്കയേക്കാളും ചീത്ത നാറ്റം. ഓക്കാനിക്കാൻ തോന്നി. ഉച്ചയ്ക്കു വീട്ടിൽ ചെന്ന് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോഴും ആ നാറ്റം ചുറ്റും തങ്ങിനില്ക്കുന്നപോലെ എന്താണിങ്ങനെയൊരു സുഖക്കേട്? എങ്ങനെയാണിതുണ്ടാകുന്നത്? തോന്നി. ചെകിടൊലിപ്പുദീനമുള്ള ചെവിയിൽ മുല്ലപ്പുവോ ചെമ്പകപൂവോ തിരുകിവെച്ചാൽ നാറ്റമില്ലാതാകുമോ? കൃഷ്‌ണൻകുട്ടി ദിവസവും നാറ്റം
സഹിക്കുന്നുണ്ടല്ലോ. സമ്മതിക്കണം!
കളിയിൽ കൃഷ്ണണൻകുട്ടി ബഹുമിടുക്കനാണ്. ഓടാനും ചാടാനും
കൊന്തിക്കളിക്കാനും തവളചാട്ടത്തിനുമെല്ലാം വമ്പനാണ്. പമ്പരം കളിക്കാനും വട്ടുരുട്ടിക്കളിക്കാനും കവണയെറിയാനും അവനറിയാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. അപ്പോൾ കൃഷ്ണൻകുട്ടി ചെറിയൊരു അപ്പുണ്ണിയാണെന്നു പറയാം. കൃഷ്ണൻകുട്ടി പലപ്രാവശ്യവും ഉണ്ണിക്കുട്ടനെ അവന്റെ
വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും ഉണ്ണിക്കുട്ടന്നു പോകാൻ സാധിച്ചിട്ടില്ല. കൃഷ്ണ്‌ണൻ കുട്ടിയുടെ വീട് സ്‌കൂളിൽനിന്നു കുറച്ചധികം ദൂരത്താണ്. അങ്ങാടിയും മത്സ്യമാർക്കറ്റുമെല്ലാം കഴിഞ്ഞു പിന്നെയും പോകണം. ഇത്രയധികം ദൂരത്തേക്കു പോയെന്നറിഞ്ഞാൽ വീട്ടിലെല്ലാവരും ദേഷ്യപ്പെട്ടു ചാടും. അച്ഛനറിഞ്ഞാൽ നല്ല 'പെട്' പെടയ്ക്കുകയും ചെയ്യും.
കൃഷ്ണൻകുട്ടി ഉണ്ണിക്കുട്ടൻ്റെ പിറന്നാളിന് ഊണുകഴിക്കാൻ വന്നി ട്ടുണ്ട്. സ്ലേറ്റ് മായ്ക്കാൻ വെള്ളത്തണ്ടു പറിക്കാൻ ഇടയ്ക്കിടയ്ക്ക വരാറുമുണ്ട്.
ഇത്രയൊക്കെയായിട്ടും കൃഷ്ണൻകുട്ടിയുടെ വീട്ടിൽ പോയിട്ടില്ല; ഇപ്പോൾ കഴിഞ്ഞ കുറച്ചുദിവസമായി കൃഷ്‌ണൻകുട്ടി ഉണ്ണിക്കുട്ടന്റെ പിന്നാലെ വിടാതെ കൂടിയിരിക്കയാണ്. "ഒരു ദിവസം എന്റെ വീട്ടിലേക്കൊന്നു വരൂ. ഒരു ദിവസം എൻ്റെ വീട്ടിലേക്കൊന്നു വരൂ' പാടിയ പല്ലവിതന്നെ വീണ്ടും വീണ്ടും പാടുകയാണ്.
എങ്ങനെ പോകാനാണ്? വീട്ടിൽ ചോദിച്ചാൽ സമ്മതിക്കില്ല, തീർച്ചയാണ്. പോരാത്തതിന് ഇപ്പോൾ മഴക്കാലവുമാണ്. എന്താണൊരു വഴി?
എന്തുവന്നാലും ശരി. ഇന്ന് കൃഷ്‌ണൻകുട്ടിയുടെ വീട്ടിൽ പോകണം. ഒടുവിൽ ഒരു ദിവസം തീർച്ചയാക്കി. അവൻ കൃഷ്ണൻകുട്ടിയോടു പറഞ്ഞു: "ഇന്നു വൈകുന്നേരം മഴയില്ലെങ്കിൽ കുട്ടീടെ വീട്ടിലേക്കു വരാം."
'അതേ' എന്നർത്ഥത്തിൽ ഉണ്ണിക്കുട്ടൻ തലയാട്ടി.
ജന്മാന്തരംതന്നെ! വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ മഴക്കോളൊന്നുമുണ്ടായിരുന്നില്ല. റോഡും അമ്പലക്കുളവും വീടുകളും തൊടികളുമെല്ലാം ചൂടില്ലാത്ത മഞ്ഞുവെയിലിൽ മുങ്ങിനില്ക്കുകയാണ്. ഇന്നിനി സംശയിക്കേണ്ടതില്ല. വരുന്നതു വരട്ടെയെന്നു കരുതി, കൃഷ്ണണൻ കുട്ടിയോടൊപ്പം അവന്റെ വീട്ടിലേക്കു നടന്നു. പോകേണ്ടതു തന്റെ വീടിന്റെ മുമ്പിൽക്കൂടെയായതുകൊണ്ടു വീട്ടിൽനിന്നു വല്ലവരും കണ്ടാലോയെന്നു സംശയമുണ്ട്. ആരും കാണരുതേയെന്നു പ്രാർത്ഥിച്ചു കൊണ്ട്, ഇടവും വലവും നോക്കാതെ ധൃതിയിൽ നടന്നു. വീട്ടിന്റെ മുമ്പിലുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ നടത്തതിനു വേഗത കൂട്ടി. വീടിന്റെ അതിർത്തി കഴിഞ്ഞിട്ടും പരിഭ്രമം തീരുന്നില്ല. വീട്ടിൽനിന്നു വല്ലവരും പിന്നാലെ വന്ന് പിടിച്ചുകൊണ്ടു പോയാലോ? ജനനിബിഡമായ അങ്ങാടികൾ കഴിഞ്ഞ്, ദുർഗന്ധം തങ്ങി നില്ക്കുന്ന മത്സ്യമാർക്കറ്റും കഴിഞ്ഞ് ലേശംകൂടി നടന്നപ്പോൾ വലത്തോട്ടു തിരിയുന്ന ഒരു ഇടവഴി കണ്ടു. ഇരുഭാഗവും മുള്ളൂവേലി കെട്ടിയ ഇടുങ്ങിയ ഇടവഴിയിലേക്കു കടന്നപ്പോൾ ഒരുതരം നനഞ്ഞ ഇരുട്ടു ചുറ്റും തങ്ങിനില്ക്കുന്നതുപോലെങ "തോന്നി. ഇടവഴിയിൽ അവിടവിടെയായി വെള്ളം തളംകെട്ടി നില്ക്കുന്നുണ്ട്.
ഇടവഴിയുടെ വലത്തുഭാഗത്തെ മൂന്നാമത്തെ ไรว കൃഷ്ണൻകുട്ടിയുടേത്. നനഞ്ഞു കുതിർന്ന് പൂപ്പൽപിടിച്ച് ഇളകിക്കളിക്കുന്ന ഒരു പടിയാണ് വീടിൻറേത്. പടി കയറി ഇറങ്ങിയപ്പോൾ വീണുപോകുമോയെന്നു ഭയപ്പെട്ടു. വൈക്കോൽ മേഞ്ഞ നന്നേ ചെറിയൊരു വീട്. വീടിന്റെ നാലു
ഭാഗത്തും പേരിനുമാത്രം ലേശം മുറ്റമുണ്ട്. തൊടിയെന്നത് ഇല്ലേയില്ല.
പിൻഭാഗത്തെ മുറ്റത്ത് ഒരു മുരിങ്ങമരം ഉണ്ട്. ഉമ്മറത്തെ തിണ്ണയുടെ
ഒരറ്റത്തു നിന്നരയ്ക്കാൻ പാകത്തിൽ ഒരമ്മി വെച്ചിട്ടുണ്ട്.
വീട്ടിൽ ചെന്നപ്പോൾ കൃഷ്‌ണൻകുട്ടിയുടെ അമ്മ അവിടെയില്ല. ലേശം കഴിഞ്ഞപ്പോഴേക്കും. ഒരു ചെപ്പുകുടം വെള്ളവുമായി അവർ
ഉമ്മറത്തു വന്നുകയറി. '
വീട്ടിൽ കിണറുണ്ടാവില്ല.' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. വീട്ടിൽ ഇടയ്ക്കിടയ്ക്കു പാട്ടു പാടാൻ വരുന്ന പുള്ളൂവത്തിയുടെ ഛായയുണ്ടോ, കൃഷ്ണൻകുട്ടിയുടെ അമ്മയ്ക്ക് പുള്ളവത്തിയെപ്പോലെ, കൃഷ്‌ണൻകുട്ടിയുടെ അമ്മയെ കാണാനും നല്ല
ഭംഗിയുണ്ട്. അമ്മ കോലായിലിട്ടിട്ടുള്ള ചാക്കിൻകഷ്ണത്തിൽ കാലടികൾചവുട്ടിത്തേച്ച് അകത്തേക്കു കടന്നപ്പോഴാണ്. അവരുടെ വയർ വീർത്തിരിക്കുന്നതായി, ഉണ്ണിക്കുട്ടൻ കണ്ടത്.
'കൃഷ്ണൻകുട്ടിയുടെ കുട്ടിയുണ്ട്.'അവൻ വിചാരിച്ചു. അമ്മയുടെ വയറ്റിലൊരു ചെപ്പുകുടം അകത്തു കൊണ്ടുപോയി വെച്ച് ഉമ്മറത്തേക്കു വന്നപ്പോൾ, കൃഷ്ണൻകുട്ടി അമ്മയോടു ഉണ്ണിക്കുട്ടൻ എന്റെറെ ക്ലാസ്സിലാണ് പഠിക്കുണ്." പറഞ്ഞു: "അമ്മേ! "കുട്ടി എവിടുത്ത്യാ?" അമ്മ വാത്സല്യത്തോടെ ചോദിച്ചു.
ഉണ്ണിക്കുട്ടൻ തൻ്റെ വീട്ടുപേരു പറഞ്ഞുകൊടുത്തു. മുത്തച്ഛന്റെ പേരു പറഞ്ഞ്, അവിടത്തെയല്ലേയെന്നവർ ചോദിച്ചു. "അതേ." ഉണ്ണിക്കുട്ടൻ പറഞ്ഞു. പെട്ടെന്ന് മുത്തച്ഛൻ്റെ ചിത്രം ഉണ്ണിക്കുട്ടൻ്റെ മനസ്സിൽ തെളിഞ്ഞവന്നു. ഈ മുത്തച്ഛൻ വല്ലാത്തൊരാളുതന്നെയാണ്. നാട്ടിലെല്ലാവർക്കും മുത്തച്ഛനെ അറിയാം. എപ്പോഴുമിങ്ങനെ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാവും.
കൃഷ്ണൻകുട്ടിയുടെ അമ്മയെ ഉണ്ണിക്കുട്ടനിഷ്ടപ്പെട്ടു. പുള്ളുവത്തിയെപ്പോലെതന്നെ! പുള്ളൂവത്തി ബ്ലൗസിടില്ല. കൃഷ്ണൻകുട്ടിയുടെ അമ്മ ബ്ലൗസിടും എന്നൊരു വ്യത്യാസമേയുള്ളൂ.
"ദാ വര്ണു" എന്നു പറഞ്ഞ്, അമ്മ വീണ്ടും അകത്തേക്കു പോയി. ഉണ്ണിക്കുട്ടൻ വീടാകെ വിസ്തരിച്ചൊന്നു നോക്കി. ചുകന്ന ചുമരുകൾ, കറുത്തുമിനുത്ത നിലം. നെല്ലു കുത്താനുള്ള ഉലക്കയും കുന്താണിയും ഉമ്മറത്തുതന്നെയാണു വെച്ചിരിക്കുന്നത്. ഉമ്മറത്തെ ഇറയത്തു കെട്ടിയിട്ടുള്ള അയയിൽ ഒരു പനമ്പു ചുരുട്ടിമടക്കി വെച്ചിരിക്കുന്നു. 'ചപ്പിപിളി'യായിക്കിടക്കുന്ന മുറ്റത്തു നടന്നുവരാനായി മൂന്നാലു വെട്ടുകല്ലുകൾ കൊണ്ടുവന്നിട്ടാൽ നന്നായിരിക്കുമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. ഉമ്മറത്തുനിന്ന് അകത്തേക്കു നോക്കുമ്പോൾ ആകെ ഇരുട്ടാണ്; സന്ധ്യാസമയത്തു വീട്ടിലെ മച്ചിൻ്റെ അകത്തേക്കു നോക്കുന്നതു പോലെയാണ്. "വരൂ, അകത്തേക്കു വരൂ." ഉണ്ണിക്കുട്ടൻ കൃഷ്‌ണൻകുട്ടിയോടൊപ്പം അകത്തേക്കു കടന്നു. അകമൊന്നു പറയാൻ, ഇടുങ്ങിയൊരു വരാന്തയും അതിനേക്കാളുമിടുങ്ങിയ ഒരടുക്കളയും ചെറിയൊരു മുറിയും മാത്രമേയുള്ള. അടുക്കളയിൽ അടുപ്പത്തുവെച്ച ചട്ടിയിൽ എന്തോ കിടന്നു തിളയ്ക്കുന്ന ശബ്ദം കേൾക്കാനുണ്ട്. ശ്രദ്ധിച്ചു മുക്കുവിടർത്തി ശ്വസിച്ചപ്പോൾ കപ്പക്കിഴങ്ങു കിടന്നു
വേവുകയാണെന്നു മനസ്സിലായി.
ഉമ്മറത്തേക്കുതന്നെ
വന്നു.
സ്കൂൾവിട്ടുവന്നപ്പോഴത്തെപ്പോലെയല്ല ഇപ്പോഴത്തെ ചുറ്റുപാടുകൾ. വെയിൽ മങ്ങിയിരിക്കുന്നു. ചില ഭാഗങ്ങളിൽ അധികം ഇരുട്ടുള്ളതുപോലെ തോന്നുന്നു.
കൃഷ്ണൻകുട്ടിയുടെ അമ്മ ഒരിലച്ചിന്തിൽ ആവി പൊങ്ങുന്ന ചെറിയ രണ്ടു കഷണം കപ്പക്കിഴങ്ങ് ഉമ്മറത്തെ തിണ്ണയിൽ കൊണ്ടുവന്നു വെച്ചുകൊണ്ടു പറഞ്ഞു: "തിന്നുനോക്ക്." ഉണ്ണിക്കുട്ടൻ ഒന്നു സംശയിച്ചു നില്ക്കുന്നതു കണ്ടപ്പോൾ കൃഷ്ണൻകുട്ടി ഒരു കഷണം കപ്പക്കിഴങ്ങു തിന്നുകൊണ്ട്. അകത്തു നിന്നോടി വന്നു പറഞ്ഞു: "നല്ല സാദ്‌ണ്ട്, തിനന്നോളൂ."
ശരി, കപ്പക്കിഴങ്ങിൽ ഒന്നു വിരലമർത്തിയപ്പോഴേക്കും അതു
രണ്ടായി പിളർന്നു. നല്ലപോലെ വെന്തിരിക്കുന്നു.
63000
കഷ്ണമെടുത്തു തിന്നു. നല്ല സ്വാദ്. വീട്ടിൽ ഇടയ്ക്കിടയ്ക്കു
കപ്പക്കിഴങ്ങു പുഴുങ്ങുകയും, പുഴുക്കുവയ്ക്കുകയും ചെയ്യാറുണ്ട്.
കപ്പക്കിഴങ്ങു പുഴുങ്ങുന്നത് വൈകുന്നേരത്തെ ചായയ്ക്കാണ്.
പുഴുക്കു വെക്കുന്നതു വാവു ദിവസവും ഷഷ്‌ഠിദിവസവും രാത്രി
കഞ്ഞിവയ്ക്കുമ്പോൾ കൂട്ടാനായിട്ടാണ്. കപ്പ ക്കിഴങ്ങും
മുതിരയുംകൊണ്ടുള്ള പുഴുക്ക് ഉണ്ണിക്കുട്ടന്നു വളരെ ഇഷ്ടമാണ്.
പിന്നെ ചിലപ്പോൾ ഏകാദശിദിവസം മുത്തശ്ശിക്കു ചാമക്കഞ്ഞി
കുടിക്കാനും പുഴുക്കു വെക്കാറുണ്ട്. പക്ഷേ, വീട്ടിൽ പുഴുങ്ങുന്ന
കപ്പക്കിഴങ്ങിന് ഇമ്മായിസ്വാദു പാട്ടിന്നാറ
തോന്നാറില്ല. വിരലുന്നുമ്പോഴേക്കും
കപ്പയൊന്നുമല്ല വീട്ടിൽ
വാങ്ങാറുള്ളത്. കൃഷ്ണൻകുട്ടിയുടെ അമ്മ രണ്ടു കഷണം കവിക്കിഴങ്ങുകൂടി കൊണ്ടുവന്ന് ഇലച്ചിന്തിൽ വെച്ചു. അവനത്തിൽനിന്ന് ഒരു കഷണംകൂടി തിന്നു. മറ്റേക്ഷണം കൃഷ്ണൻകുട്ടിയും.
"ഇനിയും വേണോ"യെന്ന് അമ്മ ചോദിച്ചുവെങ്കിലും ഉണ്ണിക്കുട്ടൻ വേണ്ടെന്നു പറഞ്ഞു. വീട്ടിലാണെങ്കിൽ, ഇനിയും ഒരു കഷണംകൂടി തിന്നാമായിരുന്നു. വേറൊരു വീട്ടിൽ വന്നു തരുന്നതൊക്കെ തിന്നുന്നതു മോശമല്ലേ?
പെട്ടെന്ന്, വിചാരിക്കാതെ മഴ പെയ്‌തുതുടങ്ങി. മുറ്റത്തു വെള്ളം നിറഞ്ഞു പൊന്തി ഒഴുകുവാനും തുടങ്ങി.
നേരം സന്ധ്യയായപോലെ തോന്നി, ഉണ്ണിക്കുട്ടന്!
സന്ധ്യ. മഴ. വീട്ടിൽനിന്നുള്ള ദൂരം. ഒരു നിസ്സഹായനെപ്പോലെ, ഉണ്ണിക്കുട്ടൻ ചുറ്റും പകച്ചുനോക്കി. ഇനിയെന്താണു ചെയ്യുക? മഴ ഇപ്പോഴൊന്നും തോർന്നില്ലെന്നു വരുമോ? കുടയാണെങ്കിൽ ഇന്നെടുത്തിട്ടില്ലതാനും. ശരീരത്തിനുള്ളിൽ എവിടെയൊക്കെയോ പൊള്ളുന്നതുപോലെ തോന്നി, ഉണ്ണിക്കുട്ടന്.ഉണ്ണിക്കുട്ടൻ ഭീതിയോടെ ചോദിച്ചു: "ഞാൻ പോട്ടെ? " മഴയത്തോ? സമാധാനിപ്പിച്ചു. തോരട്ടെ." ভোলা ഉണ്ണിക്കുട്ടനെ
മഴ ഇപ്പോഴൊന്നും തോരാൻ ഭാവമില്ലെങ്കിൽ എന്താണു ചെയ്യുക? വീട്ടിലെത്താതിരിക്കാൻ പറ്റുമോ? ഇപ്പോൾത്തന്നെ വീട്ടിലുള്ളവരെല്ലാം തന്നെ കാണാഞ്ഞ് എരിപൊരി സഞ്ചാരം കൊള്ളുന്നുണ്ടാവും. അച്ഛനിപ്പോൾ ഓഫീസ് വിട്ടു വന്നിട്ടുണ്ടാകും. തന്നെ കാണാത്തതുകൊണ്ടു ദേഷ്യപ്പെട്ടു തുള്ളിച്ചാടുന്നുണ്ടാകും. മുത്തച്ഛൻ ഈ മഴയത്തു തന്നെ അന്വേഷിച്ചു റോട്ടിലിറങ്ങി നടക്കുന്നുണ്ടാകുമോ, ആവോ? തന്നെ, കൂടെ കൊണ്ടുവരാത്തതിന്, তোর প্রে കുട്ട്യേട്ടനെ ചീത്ത പറയുന്നുണ്ടാകും, ഇന്നിങ്ങോട്ടു വരേണ്ടായിരുന്നു. മഴക്കാലം തീർച്ചയാണ്. മാറിയശേഷം, സൗകര്യംപോലെ ഒരു ദിവസം വന്നാൽ മതിയായിരുന്നു. ഇനിയിപ്പോൾ എന്തുചെയ്യാനാണ്? വന്നുപോയില്ലേ?
പെട്ടെന്നു മഴയുടെ ശക്തിയൊന്നു കുറഞ്ഞു. ഇനിയും ഹവൈകിക്കുന്നതു ശരിയല്ല. "നേരം ഗ്ഗ്യായി. ഞാൻ പോവ്വാണ്." ഉണ്ണിക്കുട്ടൻ പറഞ്ഞു.
"മഴ പെയ്യണോണ്ട് തോന്നാണ്. നേരം അഞ്ചരയായിട്ടേയുള്ളൂ.
കൃഷ്ണൻകുട്ടിയുടെ അമ്മ ഉണ്ണിക്കുട്ടനെ വീണ്ടും സമാധാനിപ്പിച്ചു. "മഴ തോരണ്ടാവില്ല. ഞാൻ പോവ്വാണ്." അവൻ തിണ്ണയിൽ നിന്നെഴുനേറ്റു.
"ശരി, എന്നാൽ ഞാൻ അങ്ങാടി കടത്തിവിടാം." കൃഷ്ണൻ കുട്ടിയുടെ അമ്മ പറഞ്ഞു.
കുടയില്ലല്ലൊ, കൃഷ്ണൻകുട്ടിയുടെ ചെറിയ ഓലക്കുട ഉണ്ണിക്കുട്ടന്നു കൊടുത്ത്, തൊപ്പിക്കുട തലയിൽവെച്ചുകൊണ്ട് കൃഷ്ണൻ കുട്ടിയുടെ അമ്മ പുറപ്പെട്ടു. കൂടെ ഉണ്ണിക്കുട്ടനും. പരിഭ്രമംകൊണ്ട് കൃഷ്ണൻ കുട്ടിയോടുയാത്ര പറയാൻപോലും ഉണ്ണിക്കുട്ടന്നു തോന്നിയില്ല.
റോട്ടിലെത്തിയപ്പോഴേക്കും മഴയുടെ ശക്തി വളരെ കുറഞ്ഞു. ഉണ്ണിക്കുട്ടന്നു കുറച്ചാശ്വാസം തോന്നി. റോട്ടിൻ്റെ ഇരുഭാഗത്തുമുള്ള ചാലുകളിൽക്കൂടിയൊഴുകുന്ന വെള്ളത്തിന് എന്തൊരൊഴുക്കാണ്! അങ്ങാടികളുടെ അതിർത്തി കഴിഞ്ഞപ്പോൾ കൃഷ്ണൻകുട്ടിയുടെ അമ്മ ചോദിച്ചു: "ഇനി കുട്ടി പൊക്കോളില്ലേ?
"ഇനി ഞാൻ പൊയ്‌ക്കോളാം." ഉണ്ണിക്കുട്ടൻ പറഞ്ഞു. കൃഷ്ണൻകുട്ടിയുടെ അമ്മ തിരിച്ചുപോയി. ചാറ്റൽമഴയാണിപ്പോൾ. സാരമില്ല. ഉണ്ണിക്കുട്ടൻ ആശ്വാസത്തോടെ നടന്നു. കുറച്ചുദൂരംകൂടി നടന്നപ്പോഴേക്കും പെട്ടെന്നെന്തോഓർത്തിട്ടെന്നപോലെ അവൻ നിന്നു. സഞ്ചി എടുക്കാൻ മറന്നിരിക്കുന്നു. കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾത്തന്നെ എന്തോ ഒന്നെടുക്കാൻ മറന്നപോലെ തോന്നിയിരുന്നു. പരിഭ്രമത്തിനിടയിൽ, ശരിക്കൊന്നും ആലോചിക്കാൻ വയ്യായിരുന്നു. എന്നിട്ട് ഇപ്പോഴാണ്. സഞ്ചിയെടുക്കാൻ മറന്ന കാര്യം ഓർമ്മയിൽ വരുന്നത്. ഇനിയിപ്പോൾ എന്തു ചെയ്യാനാണ്? എടുത്തുകൊണ്ടുവരാനൊന്നും, തിരിച്ചുചെന്ന് തലക്കാലമിപ്പോൾ, പറ്റില്ല. ആലോചിച്ചു നില്ക്കുന്നതുകൊണ്ടൊന്നും ഫലമില്ല. ഫലമില്ല. വീട്ടിലേക്കു പോവുകതന്നെ. സഞ്ചി, കൃഷ്‌ണൻകുട്ടി നാളെ സ്കൂളിലേക്കു കൊണ്ടുവന്നോളും. accolorstv
അവൻ വീട്ടിലേക്കു നടന്നു.
ഗേറ്റിനടുത്തെത്തിയപ്പോൾത്തന്നെ, അവനു പരിഭ്രമമായി. ഇനി യെന്താ ചെയ്യുക? ഗേറ്റിനടുത്തതാ നില്ക്കുന്നു. മുത്തച്ഛനും അച്ഛനും അമ്മയും! ഗേറ്റ് തുറന്നുതന്നത് മുത്തച്ഛനാണ്. അകത്തേക്കു കടന്നപ്പോഴേക്കും അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു:
"എവിടാരുന്നു. നീയ്യ്?
ഉണ്ണിക്കുട്ടൻ ഒന്നും ശബ്ദിക്കാതെ നിന്നു.
"നിനോടാ ചോയ്ക്കണ്? "
"കൃഷ്ണൻകുട്ടീടെ വീട്ടില്." വളരെ പതിഞ്ഞ സ്വരത്തിൽ ഉണ്ണിക്കുട്ടൻ പറഞ്ഞു.
"ഏതാ, ഈ കൃഷ്‌ണൻകുട്ടി? അച്ഛൻ ഉച്ചത്തിൽ ചോദിച്ചു.
മുത്തച്ഛൻ രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഉണ്ണിക്കുട്ടൻഡേ
കൈപിടിച്ച് ഉമ്മറത്തേക്കു നടക്കുന്നതിനിടയിൽ മുത്തച്ഛൻ
എല്ലാവരോടുമായി പറഞ്ഞു: "ങ്ങനെ ദേഷ്യപ്പെട്ടു ചാടി അവനെ പേടിപ്പിക്കേണ്ട. വീട്ടിനുള്ളിൽ ചെന്നശേഷം എല്ലാം ചോദിക്കാം." പൂമുഖത്തു കയറിയപ്പോഴേക്കും അച്ഛൻ വീണ്ടും ചോദിച്ചു: "ഏതാ ഈ കൃഷ്ണൻകുട്ടി?
ഏതാ കൃഷ്ണൻകുട്ടിയെന്നു ചോദിച്ചാൽ എന്തു പറയാനാണ്? തൻ്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി എന്നു മാത്രമേ ഉണ്ണിക്കുട്ടനറിയൂ.
"എവ്ട്ത്ത്യാ കൃഷ്ണൻകുട്ടി?"
കൃഷ്ണൻകുട്ടീടെ വീട്ടുപേരൊന്നും ഉണ്ണിക്കുട്ടനറിഞ്ഞുകൂടാ.
അവൻ ഉമിനീരിറക്കി ശബ്ദിക്കാതെ നിന്നു. മുത്തശ്ശി ചോദിച്ചു;ബ്‌ടേ ഇടയ്ക്കിടയ്ക്കു വെള്ളത്തണ്ട് പറിക്കാൻ വരുന്ന ആ കുട്ട്യാ?
"അതെ.
മുത്തശ്ശി മൂക്കത്ത് കഷ്‌ടം, വെച്ചുകൊണ്ടു പറഞ്ഞു: "നാരായണാ,ആ ഇട്ടിത്തേയിയുടെ വീട്ടിലേക്കാണ് ഇവൻ പോയിരുന്നത്." അമ്മ ശബ്ദമൊന്നടക്കിപ്പിടിച്ചുകൊണ്ടു മുത്തശ്ശിയുടെ നോര
നോക്കിക്കൊണ്ടു ചോദിച്ചു: "ആ ഒരുമ്പട്ടോള്‌ട വീട്ടിലേക്കോ?" "എന്നിട്ടു സ്ലേറ്റും പുസ്‌തകോം എവിടെ വെച്ചു? അച്ഛൻ ഇടയിൽ
ക്കടന്നു വീണ്ടും ചോദിച്ചു. ഉണ്ണിക്കുട്ടൻ ശബ്ദിക്കാതെ നിന്നു.
അച്ഛൻ കൈ ഓങ്ങിക്കൊണ്ടു പറഞ്ഞു: "കിട്ടും, നോക്കിക്കോ!" മുത്തച്ഛൻ അവനെ കടന്നെടുത്ത് എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ടു പറഞ്ഞു: "നിങ്ങളെല്ലാവരുംകൂടി അവനെ തേജോവധം ചെയ്യരുത്." "ന്നാലും ഇവന് അവിടെ പോകാനാണ്‌ലോ തോന്നീത്' മുത്തശ്ശി.
മുത്തച്ഛൻ തന്നെ വന്നെടുത്തപ്പോഴാണ് ഉണ്ണിക്കുട്ടനു സങ്കടഭാരം
നിയന്ത്രിക്കാൻ കഴിയാഞ്ഞത്. അവൻ പൊട്ടിപൊട്ടി കരഞ്ഞുപോയി.
"മുത്തച്ഛന്റെ കുട്ടി കരയേണ്ട, നിന്നെ വല്ലതും കാട്ടോ? മുത്തച്ഛൻ ഉണ്ണിക്കുട്ടന്റെ കണ്ണുനീർ തുടച്ചുകൊണ്ട് സാന്ത്വനപെടുത്തി.
ഉണ്ണിക്കുട്ടന്റെ കണ്ണുനീർ കണ്ടപ്പോൾ അമ്മയുടെയും മനസ്സലിഞ്ഞു. അമ്മ അവനെ മുത്തച്ഛൻ്റെ കൈയിൽനിന്നു വാങ്ങി അടുക്കളയിലേക്കു കൊണ്ടുപോയി. അവൻ്റെ കുഞ്ഞിപ്പലകയിട്ട് അവനെ അതിലിരുത്തി. കാപ്പിയും കൊഴക്കട്ടയും അവൻ്റെ മുമ്പിൽ വച്ചു കൊടുത്തു കൊണ്ടു പറഞ്ഞു: "അമ്മേടെ കുട്ടി ഇനി അങ്ങോട്ടൊന്നും പോകരുത്ട്ടോ? ഉണ്ണിക്കുട്ടൻ കരച്ചിൽ മാറി കണ്ണുനീർത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ടു ചോദിച്ചു: "കൃഷ്ണൻകുട്ടീടെ അമ്മയേ ചീത്തത്തം? അവിടെപ്പോയാൽ കൃഷ്ണൻകുട്ടീടെ അമ്മ വല്ലതും കാട്ടോ? അമ്മ പറഞ്ഞു: "അവൾ ചീത്ത്യാ. അങ്ങട്ടൊന്നും പോകരുത്." "എങ്ങനെ ചീത്ത്യാന്നാ അമ്മ പറയണ്?" "അതൊന്നും മോന്നു പറഞ്ഞാൽ മനസ്സിലാവില്ല." മോൻ കാപ്പിം
പലഹാരവും കഴിച്ച് എഴുന്നേറ്റു. അകത്തെവിടെയെങ്കിലും കുട്ടേട്ടന്നുണ്ടോയെന്നു നടന്നുനോക്കി. കാണാനില്ല. എവിടെപ്പോയോ എന്തോ? അമ്മിണി മുത്തശ്ശിയുടെ അറയിൽ കിടന്ന് ഉറങ്ങുന്നുണ്ട്. ഉമ്മറത്തേക്കു പോയാൽ അച്ഛനവിടെയുണ്ടാകും. ഇന്നത്തെ വിരുന്നുപോകലിനെക്കുറിച്ച് ഇനിയും വല്ലതും ചോദിച്ചെന്നു വരാം. വേണ്ട, ഉമ്മറത്തേക്കു തല്ക്കാലം പോകേണ്ട.
അവൻ വീണ്ടും അടുക്കളയിലേക്കുതന്നെ പോയി. പെട്ടെന്നു വീണ്ടും മഴ തുടങ്ങി. ഓട്ടിൻപുറത്തെ മഴത്തുള്ളികൾ ശക്തിയായി വീഴുന്ന ശബ്ദം.
ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിൽ വന്ന് അടുക്കുളമുറ്റത്തേക്കു നോക്കിക്കൊണ്ടു നിന്നു. നല്ല മഴതന്നെ. കൃഷ്‌ണൻകുട്ടിയുടെ വീടിന്റെ മുറ്റത്ത് ഇപ്പോൾ പ്രളയമായിരിക്കും. കൃഷ്ണൻകുട്ടിയുടെ അമ്മയോട് ഇവിടെയുള്ളവർക്കെല്ലാം എന്താ ണിത്രയേ വിരോധം? 'ഒരുമ്പെട്ടോള്' എന്നാണമ്മ പറഞ്ഞത് എന്താണതിന്റെ അർത്ഥം. ആര് എന്തു പറഞ്ഞാലും കൃഷ്ണൻകുട്ടിയുടെ അമ്മ തന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ലൊരു അമ്മയാണ്. അവർ തന്ന കപ്പക്കിഴങ്ങിൻ്റെ സ്വാദ് ഇപ്പോഴും നാക്കിലുണ്ട്. മഴയത്ത്, തന്നെ അങ്ങാടിയിൽനിന്ന് ഇപ്പുറംവരെ കൊണ്ടുവന്നാക്കിയത് എങ്ങനെ മറക്കാനാണ്? "എവിടക്ക്യ സർക്കീട്ടുപോയിരുന്നതു മൂപ്പരെ? കുട്ടേട്ടൻ പെട്ടെന്ന് ഓടിവന്നു ചോദിച്ചു. "ആവോ!" ഉണ്ണിക്കുട്ടൻ ദേഷ്യത്തോടെ പറഞ്ഞു. കുട്ടേട്ടൻ വായകൊണ്ട് ചില ശബ്‌ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്
അകത്തേക്ക് ഓടിപ്പോയി. ഉണ്ണിക്കുട്ടൻ മഴ പെയ്യുന്നതു നോക്കിക്കൊണ്ടുതന്നെ അങ്ങനെ
നിന്നു.
പുള്ളവത്തിയുടെ ഛായയുള്ള കൃഷ്‌ണൻകുട്ടിയുടെ അമ്മ മഴയത്തു നിന്നുകൊണ്ട് തൻ്റെ നേരേ നോക്കി സ്നേഹമസൃണമായി ചിരിക്കുന്നതുപോലെ ഉണ്ണിക്കുട്ടന്നു തോന്നി.