വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.
മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾ
കുട്ടൻനായർ അവൻ്റെ കൈയിൽനിന്ന് കൂവളപ്പൂമാല വാങ്ങി അകത്തു കൊണ്ടുപോയി വച്ചു.
കുട്ട്യേട്ടൻ നിക്കറു മാറ്റി ഉമ്മറത്തു വന്നു പറഞ്ഞു: "നിന്നേതാ നിക്കറ് മാറ്റാൻ അമ്മ വിളിക്കുണു."
ഉണ്ണിക്കുട്ടൻ കേട്ടതായി നടിച്ചില്ല. വേണമെങ്കിൽ അമ്മ ഇങ്ങോട്ടു വനോട്ടെ. അവൻ വിചാരിച്ചപോലെതന്നെ അമ്മ പഴയ നിക്കറും കുപ്പായവുമായി വന്നു.
"അകത്തേക്കു വിളിച്ചാൽ വരാൻ വയ്യ, അല്ലേ?"
അമ്മ കോടിനിക്കർ അഴിച്ചെടുത്ത് പഴയ നിക്കറും കുപ്പായവും ഇടിച്ചു. മുത്തച്ഛൻ പേപ്പർവായന നിർത്തി കണ്ണട കണ്ണടക്കൂട്ടിലിട്ട് മേപ്പടി മേൽ വച്ചു.
"എന്തൊക്യാ അമ്പലത്തിലെ വിശേഷങ്ങൾ?"
"അടിയാളുടെ നൃത്തം."
"അടിയാളുടെ നൃത്തംന്ന്."
"അതു ശരി! അടിയാളുടെ നൃത്തം പിന്നെ? "നന്തുണ്ണിപ്പാട്ട്."
"?"
പിന്നെ അവനെന്തു പറയാനാണ്? അമ്പലത്തിൽ കണ്ടതൊക്കെയോർക്കുമ്പോൾ അടിയാളുടെ നൃത്തം മാത്രമാണു മനസ്സിൽ തെളിഞ്ഞു വരുന്നത്. അപ്പുണ്ണി നാളികേരം പെറുക്കിയ രംഗവും മനസ്സിലുണ്ട്. മറ്റു പലതും കണ്ടുവെങ്കിലും അവയേറ്റുമൊരു വ്യക്തത കിട്ടുന്നില്ല.
മുത്തച്ഛൻ ചോദിച്ചു:
“അടിയാളുടെ നൃത്തം എങ്ങ്നാ?"
"അടിയാളുടെ നൃത്തോ?"
"20."
അതിന് വാളു വേണ്ടേ?"
"د വാള്." കുട്ട്യേട്ടൻ റൂൾവടിയെടുത്തു കൊടുത്തു. സഞ്ചിയിൽനിന്ന് ചെറിയൊരു
ഉണ്ണിക്കുട്ടൻ അതു വാങ്ങി നോക്കി. തരക്കേടില്ല. അവൻ റൂൾവടി വാളാണെന്നു സങ്കല്പിച്ച് ഉയർത്തിപ്പിടിച്ചു.
നൃത്തസമയത്തെ ചെണ്ടകൊട്ടിൻ്റെ വായ്ത്താരി പറഞ്ഞുകൊണ്ട് നൃത്തം വയ്ക്കാൻ തുടങ്ങി.
"ടും ഡം ടുംഡും ടുഡം ടുഡും ടുഡും ടുഡും ടും!"
ശരിക്കും അയാളുടെ നൃത്തംതന്നെ. തറ്റുടുത്തിട്ടില്ല, കഴുത്തിൽ മാലയിട്ടിട്ടില്ല എന്ന കുറവേയുള്ളൂ.
മുത്തച്ഛൻ പൊട്ടിപൊട്ടി ചിരിക്കാൻ തുടങ്ങി. വായിൽനിന്നു മുറുക്കിതുപ്പൽ മുണ്ടിലേക്കു തെറിച്ചുവീണതു മുത്തച്ഛൻ
അറിയുന്നില്ല.
സന്തോഷാശ്രുക്കളോടെ മുത്തച്ഛൻ ഉണ്ണിക്കുട്ടനെ എടുത്ത് ഒന്നു വട്ടം കറക്കി. പിന്നീടവൻ്റെ രണ്ടു കവിളുകളിലും ഉമ്മവെച്ചു നിലത്തു വെച്ചു.
ഉണ്ണിക്കുട്ടൻ നൃത നൃത്തം മതിയാക്കിയിട്ടും മുത്തച്ഛൻ ചിരിച്ചു.
ഓർത്തോർത്ത ചിരിച്ചുപോവുകയാണ്. ചിരിച്ചുകൊണ്ടുതന്നെ മുത്തച്ഛൻ മുറ്റത്തിറങ്ങിക്കൊണ്ടു പറഞ്ഞു:
"രണ്ടാളും അകത്തേക്കു പൊയ്കൊള്ളിൻ. മുത്തച്ഛൻ പയ്യിന് പുല്ലിട്ടുകൊടുക്കാൻ പോവ്വാണ്."
ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും അടുക്കളയിലേക്കു പോയി. മുത്തശ്ശിയും അമ്മയും അടുക്കളയിലും കുട്ടൻനായർ തളത്തിലുമിരുന്ന് ഉണ്ണുകയാണ്.
മുത്തശ്ശി ചോദിച്ചു:
"വേണോ, ഒരുരുള?"
"ฌว."
"ഇന്ന് വെളിച്ചായേൽപ്പിന്നെ കണ്ണിൻ്റെ പോള കൂട്ടിട്ടില്ലല്ലൊ?
"അതുവ്വോ." അമ്മയാണു പറഞ്ഞത്.
ഉണ്ണിക്കുട്ടൻ ആകെയെല്ലാമൊന്നു നോക്കി. അമ്മയുടെ കിണ്ണത്തിൽ നിന്ന് ഒരു കയ്‌പയ്ക്കക്കൊണ്ടാട്ടം എടുത്തു തിന്നു. "ഞളും പുളു"ന്നിരിക്കുന്നു. കയ്‌പയ്ക്കാക്കൊണ്ടാട്ടം തിന്നുമ്പോൾ "കറും മുറു'ന്നിരിക്കണ്ടേ. അവൻ പോകുമ്പോൾ അമ്മ പറഞ്ഞു: ഉമ്മറത്തേക്കുതന്നെ
"മോൻ അച്ഛന്റെടുത്തു പോയിക്കിടന്നോ."
ഉണ്ണിക്കുട്ടന്നു കിടക്കാറായിട്ടില്ല. ഉമ്മറത്തെത്തിയപ്പോഴേക്കും കുട്ടേട്ടന്നും വന്നു. അവൻ
ഉണ്ണിക്കുട്ടൻ റൂൾവടി വീണ്ടുമെടുത്തു. ആദ്യം നൃത്തംവച്ചതു നിലത്തായിരുന്നു. ശരിക്കിങ്ങനെയല്ല, വേണ്ടത്. അടിയാൾ നൃത്തംവച്ച മണ്ഡപം നിലത്തുന്നു. ലേശം ഉയർന്നിട്ടായിരുന്നു. ഉയർന്ന സ്ഥലത്തു നിന്നുകൊണ്ടാണ് നൃത്തംവയ്ക്കുന്നത്. ബഞ്ചിന്മേൽ കയറിനിന്നാൽ ഉയർന്ന സ്ഥലമാകുമെങ്കിലും ബഞ്ചിനു വീതി പോരാ. മേശമേൽ കയറിയാലോ? പറ്റും.
ഉണ്ണിക്കുട്ടൻ ആദ്യം കസാലയിൽ കയറി. അവിടെനിന്നു മേശമേൽ കയറിനിന്നു.
"വീഴും." കുട്ടേട്ടൻ പറയുന്നതു കേൾക്കുന്നു.
ഇപ്പോൾ മണ്ഡപത്തിൽക്കയറി നിലക്കയാണ്. കൈയിൽ. നൃത്തം തുടങ്ങാം. വാളുണ്ട്
നൃത്തം തുടങ്ങി. ആദ്യം സാവധാനത്തിലാണു തുടങ്ങിയത്. നിമിഷങ്ങൾ ചെല്ലുംതോറും നൃത്തത്തിൻ്റെ വേഗത കൂടിക്കുടിവന്നു. അടിയാളുടെ നൃത്തത്തിൽ കവിഞ്ഞു ചില പൊടിക്കൈകൾ മനോധർമ്മംപോലെ ഉണ്ണിക്കുട്ടൻ കാണിച്ചു. ഇടയ്ക്കിടയ്ക്കു വട്ടംതിരിയുക, ഒരു കാലിൽ നിന്നു മാത്രം
തുള്ളുക, വാള് കൈമാറ്റിപ്പിടിക്കുക, അവൻ്റെ പൊടിള്ളുകകൾ ഒന്നിനൊന്നു വർദ്ധിച്ചുകൊണ്ടിരുന്നു-അവൻ എല്ലാം മറന്ന് നൃത്തത്തിൽ ലയിച്ചു. മേശപുറത്താണെന്നോ, കൈയിൽ റൂൾവടിയുണ്ടെന്നോ കുട്ട്യേട്ടൻ നോക്കിനില്ക്കുന്നുണ്ടെന്നോ ഒന്നും അവൻ അറിയുന്നില്ല. ശങ്കുണ്ണിപ്പൊതുവാളുടെ ചെണ്ടകൊട്ടു മാത്രം അവൻ കേൾക്കുന്നുണ്ട്. അതിനനുസരിച്ച് അവൻ നൃത്തംവയ്ക്കുകയാണ്. നൃത്തം വയ്ക്കുന്നു. നൃത്തം വയ്ക്കുന്നു. എന്താണിത്? ഉമ്മറത്തെ വിളക്കു കാണാനില്ലല്ലൊ? വിളക്കെവിടെയാണ്? എല്ലാം തിരിയുകയാണ്. തിരിയുകയാണ്... എല്ലാം തിരിയുന്ന ভোজ അവസ്ഥയിൽനിന്ന് ഉണ്ണിക്കുട്ടൻ താഴത്തേക്കു കമിഴ്ന്നടിച്ചുവീണു "അമ്മേ, ഓടിവരേ!" കുട്ട്യേട്ടൻ നിലവിളിച്ചു. അമ്മ എച്ചിൽകൈക്കുയോടെ ഓടിയെത്തി. കമിഴ്ന്നടിച്ചു വീണുകിടക്കുന്ന ഉണ്ണിക്കുട്ടന്റെ ദേഹത്തിൽ കീഴ്ക്കാം തൂക്കായി വീണുകിടക്കുന്ന കസാലയെടുത്തു മാറ്റി അവനെ എടുത്തു. നെറ്റിയിൽനിന്നു ചോര കുടുകുടാ ചാടുന്നു. "ഈശ്വരാ, എന്റെ്റെ കുട്ടിക്കെന്തുപറ്റി?" ഉണ്ണിക്കുട്ടന്നു ബോധമില്ല. എല്ലാവരും ഉമ്മറത്തേക്കോടിയെത്തി. ഉണ്ണിക്കുട്ടന്നു ബോധം തെളിഞ്ഞിട്ടില്ല. അച്ഛൻ നെറ്റിയിലെ ചോര പഞ്ഞികൊണ്ടു തുടച്ചുനോക്കി. ചോര ഒഴുകുന്നതു നില്ക്കുന്നില്ലെങ്കിലും, മുറിവു സാരമില്ലെന്ന് അച്ഛനു മനസ്സിലായി. പരിഭ്രമിക്കാനൊന്നുമില്ല. അച്ഛൻ കുറച്ചുനേരം പഞ്ഞി നെറ്റിയിൽ അമർത്തിവച്ചു. മുത്തച്ഛൻ ടിഞ്ചർ അയോഡിനുമായി എത്തി. ഉണ്ണിക്കുട്ടൻ കണ്ണുകൾ തുറന്നു. "അപ്പേ, അമ്മേടെ കുട്ടിക്കെന്തുപറ്റി?" അമ്മ ഗദ്‌ഗദത്തോടെ
ചോദിച്ചു. അച്ഛൻ, നെറ്റിയിലെ പഞ്ഞിമാറ്റിക്കൊണ്ടുപറഞ്ഞു: ഞങ്ങനെ മുറിവിൽനിന്നു ബേജാറാവാനൊന്നുല്ല, കണ്ടില്ലേ. ദാ മുറി ഒന്ന് ചെരകിപ്പൊളിഞ്ഞത്രേതയുള്ളൂ."
അമ്മ
നോക്കി, ചെറിയൊരു മൊട്ടുസൂചിയോളം പോന്ന തുടുത്തൊരു വര.അച്ഛൻ ടിഞ്ചർ അയോഡിൻ പഞ്ഞിയിൽ മുക്കി മുറിവിൽ വെച്ചപ്പോൾ ലേശം വേദന തോന്നി.
അച്ഛൻ അവനെ മുകളിൽ കട്ടിലിൽ കൊണ്ടുപോയി കിടത്തി.
പേപ്പർ വായിച്ചുകൊണ്ട് അച്ഛനും അവൻ്റെ അടുത്തു കിടന്നു. ഉണ്ണിക്കുട്ടൻ നെറ്റിയിൽ തപ്പിനോക്കി. പഞ്ഞി എടുത്തുകളഞ്ഞിട്ടില്ല. അവിടെ അമർത്തിത്തൊട്ടാൽ മാത്രമേ വേദനയുളളൂ.
വേദനയില്ല. ക്ഷീണമാണവന്.
ഒരു ദീർഘനിശ്വാസത്തോടെ അവനൊന്നു തേങ്ങി.
അച്ഛൻ ചോദിച്ചു: "എന്താ മോനേ?"
"ഒന്നുല്യ." പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
മുറിയിലെ വളയിൽതുങ്ങുന്ന റാന്തൽവിളക്കിൽ ദൃഷ്ടികൾ നട്ടുകൊണ്ട് അങ്ങനെ കിടക്കുമ്പോൾ ഇടയ്ക്കിടയ്ക്കു കണ്ണുകൾ അടയുന്നു. വീണ്ടും തുറക്കുന്നു. അവൻ്റെ ബോധമണ്ഡലത്തിൽ പരസ്പരബന്ധമില്ലാത്ത പലതും നിഴലിക്കുകയാണ്.
മഞ്ഞത്തുമ്പികൾ വന്നിരിക്കുന്ന നരച്ച താടിയുള്ള വയസ്സൻ, തിണ്ടിന്മേൽ പാഞ്ഞെത്തുന്ന ഓന്ത്, കുറവൻ്റെ കൊട്ടയിൽ ചുരുണ്ടു കിടക്കുന്ന പാമ്പുകൾ, നാവിൽ സൂചിതുളച്ചുകയറ്റിയ പാൽക്കാവടിക്കാരൻ, കഴുത്തിൽ കുടമണി കെട്ടിയ ആട്ടിൻകുട്ടി. വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന പാറ്റകൾ, ഊതിവീർപ്പിച്ച ബലൂണുകളിൽനിന്ന് ഉരസിവീഴുന്ന ഗൗളികൾ, എലിയെ കടിച്ചുകൊണ്ടോടുന്ന അടിയാളുടെ പൂച്ച, ചിറ്റു വിളക്കിനു നാളികേരം പെറുക്കുന്ന കുട്ടികൾ, നൃത്തം, 63050 കൊത്തിക്കൊണ്ടു
പറന്നുപോകുന്ന കാക്ക... എല്ലാറ്റിനുമൊടുവിൽ കുടമണി കെട്ടിയ ആട്ടിൻകുട്ടി മാത്രം ബാക്കിയാവുകയാണ്...
അതവന്റെ ബോധമണ്ഡലത്തിൽനിന്ന് ഉപബോധമനസ്സിലേക്കു കടന്നിരിക്കയാണോ?
കുടമണി കെട്ടിയ ആട്ടിൻകുട്ടി തുള്ളിക്കളിക്കുന്നു. കുളമ്പടിശബ്ദം കേൾക്കുന്നു. കുടമണികൾ കിലുങ്ങിന്നു... കുടമണികൾ കിലുങ്ങിന്നു. കുടമണികൾ കിലുങ്ങിന്നു...
ഉറക്കും...
അമ്മ ഉണ്ണിക്കുട്ടൻ്റെ നെറ്റിയിൽ വാത്സല്യത്തോടെ തടവിക്കൊണ്ടു പറഞ്ഞു: "ഉറങ്ങി."