വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതു
ഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. മുത്തശ്ശിയാണ് ഓർമ്മിപ്പിച്ചത്. "തുലാവർഷം തുടങ്ങിയിരിക്കുന്നു.
വൈകുനേരം മഴ പെയ്യും." മുത്തശ്ശി പറഞ്ഞിരുന്നതുപോലെതന്നെ വൈകുന്നേരമിതാ മഴ പെയ്യുന്നു!
ഉണ്ണിക്കുട്ടൻ മഴയത്തേക്കിറങ്ങി. സഞ്ചി തോളിലിട്ട്, കാത്തുനില്ക്കാനൊന്നും വയ്യ. കുട വീട്ടിലേക്കു നടന്നു. നിവർത്തി കുട്ടേട്ടനെ
കനത്ത മഴതന്നെ! ഇതുപോലുള്ള മഴ ഓണത്തിനു മുമ്പു പെയ്തതാണ്.
റോഡിന്റെ ഇരുഭാഗത്തുമുള്ള ചാലുകളിലേക്കു നോക്കിയ പ്പോഴാണു മഴയുടെ ശക്തി കൂടുതൽ മനസ്സിലായത്. വെള്ളം എന്തൊരു സ്പീഡിലാണ് ഒഴുകിപോകുന്നത്? ചാലിലെ കുപ്പിച്ചില്ലുകളും, മറ്റെല്ലാ വൃത്തികേടുകളും ഒലിച്ചുപോയിട്ടുണ്ടാകും. ഒന്നുരണ്ടു ദിവസംകൂടി ഇങ്ങനെ മഴ പെയ്യുകയാണെങ്കിൽ കുളം നിറഞ്ഞൊഴുകുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചു. നിറഞ്ഞൊഴുകാൻ തുടങ്ങിയാൽ മാപ്പിള മീൻ പിടിക്കാൻ വീണ്ടുമെത്തും. അപ്പോൾ സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും
മീൻ പിടിക്കുന്നതു കുറച്ചുനേരം കണ്ടുകൊണ്ടു നിലക്കാം.
കുളത്തിൻന്റെ അടുത്തെത്തിയപ്പോൾ ഉണ്ണിക്കുട്ടൻ ഇടതുഭാഗത്തേക്കു നോക്കി. ഇല്ല. കുളത്തിൽ വെള്ളം കയറിയ
ലക്ഷണമൊന്നുമില്ല.
സമയം വൈകുന്നേരം നാലുമണി കഴിഞ്ഞിട്ടേയുള്ളവെങ്കിലും, നേരം സന്ധ്യയായതുപോലെ തോന്നുന്നു. വേഗം വീട്ടിലെത്തണം. ഉണ്ണിക്കുട്ടൻ ധൃതിയിൽ നടന്നു.
ഗേറ്റു തുറന്ന് അകത്തു കടന്നപ്പോഴേക്കും ഉമ്മറത്തുനിന്ന് മുത്തശ്ശി വിളിച്ചു ചോദിച്ചു: "കുട എടുക്കാതെ പോയിരുന്നെങ്കിലോ, ഇപ്പൊക്കെന്നെയില്ലായിരുന്നോ? "
ശരിയാണ്. കുട എടുത്തതു് നന്നായി.
കോലായിലേക്കു കയറിയപ്പോഴേക്കും മുത്തശ്ശി കുട വാങ്ങി പൂട്ടി, വളയിൽ തുക്കി.
"കുട്ടേട്ടനെടുത്തു? "
"കണ്ടില്ല."
"എങ്ങനാ കാണാ? നോക്കു്യാലല്ലേ കാണ്"? "
മുത്തശ്ശിയോടു സമാധാനമൊന്നും പറയാതെ, ഉണ്ണിക്കുട്ടൻ അകത്തേക്ക് ഓടിപ്പോയി. സഞ്ചി തളത്തിലെ മഞ്ചവത്തായത്തിന്മേൽ വെച്ച്, നേരെ അടുക്കളയിലേക്കു ചെന്നു.
അപ്പോഴേക്കും പൊട്ടിവീണതുപോലെ കുട്ടേട്ടനുമെത്തി. ചായയ്ക്കു പലഹാരം ചുട്ട പപ്പടമാണ്. ചുട്ട പപ്പടം ചായയിൽ പൊടിച്ചിട്ടു കുറേശ്ശെക്കുറേശ്ശയായി സ്വാദറിഞ്ഞുകൊണ്ടു കുടിച്ചു. ചായ വേഗം തീർന്നപ്പോൾ, കുറച്ചുകൂടി കിട്ടിയാൽ കുടിക്കാമെന്നു
തോന്നി.
"ഇനി ണ്ടോ ചായ" അമ്മയോടു ചോദിച്ചു.
"ഇല്ല: ചായ വെറുതെങ്ങനെ കുടിച്ചു നിറച്ചിട്ടെന്താ കാര്യം?" ഷർട്ടിൻന്റെ തലപ്പുകൊണ്ടു ചിറി വെറുതെ തുടച്ചുകൊണ്ട്
ഉണ്ണിക്കുട്ടൻ എഴുന്നേറ്റു. മഴ പെയ്യുന്നതുകൊണ്ടു വീടിൻ്റെ അകത്തു വേണ്ടത്ര വെളിച്ചമില്ല.
ഉമ്മറത്തേക്കു വന്നപ്പോൾ ആവശ്യത്തിനു വേണ്ട വെളിച്ചമുണ്ട്.
ഉമ്മറാത്താരുമില്ല.
ഉമ്മറക്കോലായിലേക്കു വന്നപ്പോൾ, വല്ലാതെ ' ഊത്താല"ടിച്ചു. മഴ പെയ്യാൻ തുടങ്ങിയിട്ടു കുറച്ചുനേരമേ ആയിട്ടുള്ളൂവെങ്കിലും ഉമ്മറക്കോലായ ചളിപിളിയായിക്കഴിഞ്ഞിരിക്കുന്നു.
ഉണ്ണിക്കുട്ടൻ ബൈഞ്ചിൽ വന്നിരുന്നു. മഴയത്ത് തൊടിയൊന്നും വ്യക്തമായി കണ്ടുകൂടാ. ചുറ്റും ഒരുതരം പാടവന്നു
മൂടിയിരിക്കുന്നതുപോലെ,
മഴയത്തങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോൾ, ചാണകയുരുളയിലാക്കി ഓട്ടിൻപുറത്തേക്കെറിഞ്ഞ്, തൻഡേ ആദ്യം പറിഞ്ഞ പല്ലിനെക്കുറിച്ച് അവനോർത്തു. അത് താഴത്തേക്കു മഴയത്ത്, ഓട്ടിൻപുറത്തുനിന്നു വീണിട്ടുണ്ടാകും. എവിടെയാണാവോ വീണുകിടക്കുന്നത്? മഴ തോർന്നാൽ, വീടിൻൻ്റെ നാലുഭാഗവും വിസ്തരിച്ചൊന്നു നോക്കണം.
ആദ്യത്തെ പല്ലു പറിഞ്ഞതിനെത്തുടർന്ന്, അടുത്തടുത്ത ദിവസങ്ങളിലായി, അഞ്ചാറു പല്ലുകൾ പിന്നെയും പറിഞ്ഞുപോയിട്ടുണ്ട്. ഇപ്പോൾ തമാശയ്ക്കു പറയാം, ഉണ്ണിക്കുട്ടന്റെ ഉമ്മറത്താരുമില്ലെന്ന് ഉമ്മറത്താരുമില്ലെങ്കിൽ കാണാൻ സുഖമില്ല. കണ്ണാടിയിൽ നോക്കുമ്പോൾ മുഖ പ്രകൃതിക്കുതന്നെ മാറ്റം വന്നപോലെ തോന്നും.
പല്ലില്ലാത്ത വായ എന്തിനു കൊള്ളാം? ഒന്നിനും കൊള്ളില്ല.
പക്ഷേ, അധികം താമസിയാതെ പല്ലുകൾ മുളച്ചുവരുമെന്ന സമാധാനമുണ്ട്. നല്ലനല്ല കീരിപ്പല്ലുകൾ മുളച്ചുവരുമെന്നാണ് മുത്തശ്ശി പറയുന്നത്.
പല്ലുകൾ രണ്ടുവിധമാണത്രേ. കീരിപ്പലുകൾ, പലകപ്പല്ലുകൾ. ആരാണാവോ, കൊടുക്കുന്നത്? പല്ലുകൾക്ക് ഇങ്ങനെയുള്ള പേരുകൾ
കീരിപ്പല്ലുകളാണത്രെ നല്ലത്? അതെങ്ങനെയിരിക്കുമോ ആവോ? പാമ്പിനെ കടിച്ചുമുറിച്ചിടുന്ന കീരികൾക്ക് ഇത്ര വിശേഷപ്പെട്ട പല്ലുകളുണ്ടെന്നോ? അങ്ങനെയാണെങ്കിൽ അതൊന്നു കാണേണ്ടതു തന്നെയാണ്. ഇപ്പോൾ സാധിച്ചില്ലെങ്കിലും, വലുതായാൽ സാധിക്കാതിരിക്കുമോ?
കീരിപ്പല്ലുകൾക്കുള്ള പ്രത്യേകത എന്താണെന്ന് കുട്ടൻനായരോടു ചോദിച്ചു മനസ്സിലാക്കണം.
ഉണ്ണിക്കുട്ടൻ തൻ്റെ തൊണ്ണിൽ ചൂണ്ടാണിവിരലമർത്തിക്കൊണ്ട് ബെഞ്ചിൽ ചെരിഞ്ഞു കിടന്നു. പല്ലുകൾ മുളച്ചു വരുന്നുണ്ട്. ശരിക്കു മുളച്ചു വളർന്നു വിടവുനികത്താൻ ഇനിയും കുറച്ചു ദിവസങ്ങൾകൂടി വേണ്ടിവരും.
വയസ്സുചെന്നവരുടെ കാര്യമാണു കഷ്‌ടം. പല്ലു പറിഞ്ഞുപോയാൽ പിന്നെ മുളച്ചുവരില്ല. മുത്തച്ഛൻൻ്റെയും മുത്തശ്ശിയുടെയും പല്ലുകൾ പറിഞ്ഞുപോയത്, പോയതുതന്നെ! എന്താണതങ്ങനെ? ആലോചിച്ചു നോക്കുമ്പോൾ ഒന്നും മനസ്സിലാകുന്നില്ല. വല്ലവരോടും ചോദിച്ചു മനസ്സിലാക്കുകതന്നെ വേണം.
വേറെയും എന്തൊക്കെ കാര്യങ്ങളുണ്ട് ചോദിച്ചു മനസ്സിലാക്കാൻ! മഴയുടെ കാര്യംതന്നെ എടുക്കുക. മഴ പെയ്യുന്നതെങ്ങനെയാണെന്നുരാധടീച്ചറാണു പറഞ്ഞു മനസ്സിലാക്കിയത്.
രാധടീച്ചർ പറഞ്ഞുതന്നത് ഉണ്ണിക്കുട്ടൻ ഓർത്തു. സുര്യൻ്റെ ചൂടുകൊണ്ടു ഭൂമിയിലെ ജലാശയങ്ങളിലെ വെള്ളം നീരാവിയായി മേല്പോട്ടുയർന്ന് മേഘങ്ങളായിത്തീർന്നു. ആ മേഘങ്ങൾ കാറ്റിന്റെ ശക്തികൊണ്ടു വല്ല പർവതത്തിന്മേലും ചെന്നു മുട്ടുമ്പോഴാണത്രേത മഴ ഉണ്ടാവുന്നത്.
കാളിയമ്മ പറയുന്നത് ഇന്ദ്രദേവൻ്റെ ശക്തികൊണ്ടാണു മഴ പെയ്യുന്നതെന്നാണ്!
ഇന്ദ്രൻ സ്വർഗരാജ്യത്തിലെ രാജാവാണ്. സ്വർഗരാജ്യം അങ്ങ ദൂരെദൂരെ ആകാശത്തിലെവിടെയോ ആണ്. കാമധേനു എന്ന പശുവും കല്പ്കവൃക്ഷവും അവിടെയാണത്രേ! അത്യത്തഭൂതം തോന്നിയത് ഇന്ദ്രൻന്റെ ആനയെക്കുറിച്ചറിഞ്ഞപ്പോഴാണ്. ഐരാവതം എന്നാണ് ആനയുടെ പേര്. ഐരാവതത്തിനു വെളുത്ത നിറവും നാലു കൊമ്പു മുണ്ടെന്നു പറഞ്ഞാൽ എങ്ങനെയാണ് അത്ഭുതം തോന്നാതിരിക്കുക?
എത്രതന്നെ ആലോചിച്ചിട്ടും ഐരാവതത്തിൻൻ്റെ വ്യക്തമായ ഒരു രൂപം മനസ്സിൽ തെളിഞ്ഞുവരുന്നില്ല.
ഇതൊക്കെ കാളിയമ്മ വെറുതെ പറയുകയാണെന്നു കരുതി. മുത്തശ്ശിയോടു ചോദിച്ചപ്പോൾ ഇങ്ങനെയൊക്കെത്തന്നെയാണു പറയുന്നത്. മുത്തശ്ശിയും
മഴ പെയ്യുന്നത് ഇന്ദ്രന്റെ ശക്തികൊണ്ടൊന്നുമല്ലെന്ന് രാധടീച്ചർ വ്യക്തമാക്കിത്തന്നപ്പോൾ ബോദ്ധ്യമായി. ഇനി സൗകര്യംപോലെ ഒരു ദിവസം സ്വർഗരാജ്യത്തെക്കുറിച്ചുള്ള ശരിയാണോയെന്നു രാധടീച്ചറോടു ചോദിക്കണം. കാര്യങ്ങളും
വേറെയും പല കാര്യങ്ങളും രാധടീച്ചറോടു ചോദിച്ചു മനസ്സിലാക്കണം. മഴയെക്കുറിച്ചറിഞ്ഞു. ഇനി കാറ്റ്, മൂടൽമഞ്ഞ്, ഇരുട്ട് നിലാ വെളിച്ചം, വെയിൽ ഇങ്ങനെ പലതിനെക്കുറിച്ചും അറിയണം.
പട്ടിയും പൂച്ചയും പ്രസവിച്ച ഉടൻ ആദ്യത്തെ കുട്ടിയെ തിന്നുമെന്നു പറയുന്നതു ശരിയാണോയെന്നു. രാധടീച്ചറോടു ചോദിക്കണം.
എന്തൊരു മഴയാണ്! ഇപ്പോഴൊന്നും തോരുന്ന മട്ടില്ല. ഇങ്ങനെ നിന്നു പെയ്യട്ടെ. ഇന്നു രാത്രിയിൽ കിടന്നുറങ്ങാൻ നല്ല സുഖമാകും. പെട്ടിയിൽ അലക്കിത്തേച്ചുവെച്ച വരയൻ പുതപ്പെടുത്തു പുതയ്ക്കണം.
ഇനി കുറച്ചു ദിവസത്തേക്കു മഴയുണ്ടാകുമെന്നല്ലേ, മുത്തശ്ശി പറയുന്നത്. അപ്പോൾ രാത്രി പുതയ്ക്കേണ്ടിവരും.
തുലാമാസം കഴിഞ്ഞാൽ പിന്നെ മഴയുണ്ടാവില്ലത്രെ്. വൃശ്ചികമാസത്തിൽ മൂടൽമഞ്ഞും തണുപ്പുമൊക്കെയാവും. ധനുമാസവും മകരമാസവും ഏകദേശമങ്ങനെയൊക്കെത്തന്നെയായിരിക്കും. പിന്നെ അവിടുന്നപ്പോട്ടു ചൂടുകാലം തുടങ്ങുകയായി.
ചൂടുകാലത്തെക്കുറിച്ചോർക്കാൻ ഒരു രസവുമില്ല.
അപ്പോൾ-
കുളത്തിലെ വെള്ളം താഴോട്ടിറങ്ങിയിറങ്ങി പച്ചക്കുഴമ്പായി മാറുന്നു. പച്ചക്കുഴമ്പിൽ തലങ്ങും വിലങ്ങും നീർക്കോലികൾ.
പാളിനോക്കുമ്പോൾ തലചുറ്റലുണ്ടാക്കുന്ന കിണറുകൾ! കല്ലെടുത്തിട്ടാലേ, അടിയിൽ വെള്ളമുണ്ടെന്ന് അറിയുകയുള്ളൂ.
എപ്പോഴും വിയർത്തൊഴുകിക്കൊണ്ടിരിക്കും. നടക്കുമ്പോഴും കിടക്കുമ്പോഴും ഉറങ്ങമ്പോഴുമെല്ലാം!
ചൂടുകാലത്ത് ഒരു സുഖവുമില്ല.
മഴക്കാലത്തും തണുപ്പകാലത്തമാണ് സുഖം. പക്ഷേ, തണ്‌കാലവും മഴക്കാലവും ചൂടുകാലവും ഒന്നിനു പുറകെ മറ്റൊന്നായി വന്നും പോയുംകൊണ്ടിരിക്കുന്നു.
കാലം നീങ്ങുന്നതു മനസ്സിലാക്കാനാണ്. കുട്ടൻനായർ ഒരിക്കൽ പറഞ്ഞത് അവനോർത്തു. ഈ മാറ്റമെന്ന്
അപ്പോൾ കാലം നീങ്ങുകയാണ്. കാലത്തോടൊപ്പം ഉണ്ണിക്കുട്ടനും വളരുന്നു!
ശുഭം
................................................................................