shabd-logo

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024

0 കണ്ടു 0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല്ക്കണമെന്നാണ് മുത്തശ്ശി പറയുന്നത്! സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ രാവിലെ കിടന്നുറങ്ങിക്കൂടാ.

അവൻ കട്ടിലിൽനിന്നെഴുന്നേറ്റ് നിലത്തു നിന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി അവൻ അച്ഛന്റെ കൂടെ കട്ടിലിലാണു കിടന്നുറങ്ങുന്നത്. ഉറക്കത്തിൽ മൂത്രമൊഴിക്കാത്തതുകൊണ്ടാണ്. അച്ഛൻ അവനെ കൂടെക്കിടത്തുന്നത്.

ഉണ്ണിക്കുട്ടൻ

ഇടത്തേക്കണ്ണ്

തിരുമ്മിക്കൊണ്ട്,

മുറിയിലാകെയൊന്നു നോക്കി. GTO122) പതിവുപോലെ ഉണർന്നെഴുന്നേറ്റ് താഴത്തേക്കു പോയിരിക്കുന്നു. അമ്മിണി മലർന്നുകിടന്നുറങ്ങുന്നു. കോസറിയും വിരിപ്പും റബ്ബർഷീറ്റുമെല്ലാം മൂത്രപ്പിണ്ടിയായിക്കിടക്കുന്നു. അവളിട്ടിരിക്കുന്ന രോമക്കുപ്പായത്തിൻ്റെ അടിഭാഗം നനഞ്ഞിട്ടുണ്ട്. മൂത്രത്തിന്റെ നനവായിരിക്കണം. മഴക്കാലം തുടങ്ങിയ ശേഷം, രോമക്കുപ്പായമിട്ടുകൊണ്ടാണ് അമ്മിണി കിടന്നുറങ്ങുന്നത്.

രോമക്കുപ്പായം കോയമ്പത്തുരിൽ പോയപ്പോൾ അച്ഛൻ

വാങ്ങിക്കൊണ്ടുവന്നതാണ്. നാലു രോമക്കുപ്പായമുണ്ട് അമ്മിണിക്ക്.

ഉണ്ണിക്കുട്ടന് രണ്ടെണ്ണമേയുള്ളു. കുട്ട്യേട്ടന് ഒന്നും.

ഉണ്ണിക്കുട്ടന് രോമക്കുപ്പായമിടുന്നതിഷ്ട‌മല്ല. കൊണ്ടുവന്ന ദിവസം രാത്രി ഒന്നിട്ടുനോക്കി. ആകെക്കുടി ശരീരത്തിൽ എന്തോ കുത്തിത്തറയ്ക്കുന്നതുപോലെയാണവന്നു തോന്നിയത്. ഉടൻ അഴിച്ചുവെച്ചു. സാധാരണയിടാറുള്ള കുപ്പായത്തിൻ്റെ മീതെയാണ്, രോമക്കുപ്പായമിടേണ്ടതെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയിട്ടു നോക്കാനൊന്നും അവൻ മിനക്കെട്ടില്ല.

രോമക്കുപ്പായമിടുന്നത്. തണുപ്പു തോന്നാതിരിക്കാനല്ലേ? അവനാണെങ്കിൽ, ഇപ്പോൾ രാത്രിയിൽ തണുപ്പു തോന്നാറേയില്ല. പുതപ്പിനുള്ളിൽ അച്ഛൻ്റെ ദേഹത്തോടു പറ്റിച്ചേർന്നു കിടക്കുമ്പോൾ, എങ്ങനെ തണുപ്പുതോന്നാനാണ്? അച്ഛന്റെകൂടെ കട്ടിലിൽ കിടക്കാൻ എന്തൊരു സുഖമാണെന്നോ!

ഉണ്ണിക്കുട്ടൻ അച്ഛനെ ഒന്നു നോക്കി. അച്ഛൻ ചെരിഞ്ഞു കിടക്കുകയാണ്. അച്ഛൻ പുതച്ചിരിക്കുന്ന പുതപ്പിന്റെ ഒരറ്റം നിലത്തു വീണുകിടക്കുന്നത്, അവനെടുത്തു കട്ടിലിലേക്കിട്ടു. അച്ഛനൊന്നു മൂരിനിവർന്നു മറുവശം തിരിഞ്ഞുകിടന്നു.

എന്തൊരു മഴയാണ്! രാത്രിയിലും ഇങ്ങനെതന്നെ നിന്നു

പെയ്യുകയായിരുന്നു. ഉണ്ണിക്കുട്ടൻ ജനലിന്റെ അടുത്തുവന്നു

പുറത്തേക്കു നോക്കി. കൊണ്ടുപിടിച്ച മഴതന്നെ. തൊടിയിലെ

വാഴയിലകളിലും ചേമ്പിലകളിലും മഴത്തുള്ളികൾ വീണു

ചിന്നിത്തെറിക്കുന്നതു കാണാൻ ബഹുഭംഗി! തൊടിയിലെ

അങ്ങേയറ്റത്തുള്ള മാവിൻകൊമ്പിൽനിന്ന് ഒരു കാക്ക കരയുന്ന

ശബ്ദം കേട്ടു. ഓടം കൊത്തിക്കൊണ്ടുപോയ ആ കള്ളക്കാക്ക

ആയിരിക്കുമോ കരയുന്നത്? കരയട്ടെ. കാക്കകളെല്ലാം

അശ്രീകരങ്ങളാണ്! നേരം പുലരുമ്പോഴേക്കും എഴുന്നേറ്റ്, വേണ്ടാത്ത

6300000 പ്രവൃത്തികൾ തുടങ്ങുകയായി. 10) لح( പാമ്പിനെ

കൊത്തിത്തിന്നുക, ചാണകക്കുണ്ടിൽനിന്നു പുഴുക്കളെ കൊത്തി

എടുത്തുകൊണ്ടു വന്നു തിന്നുക, സ"ത്രത്തിൽ കുട്ടികളുടെ

കൈയിൽനിന്ന് 63050 കൊത്തിയെടുത്തു പറന്നുപോവുക.

അശ്രീകരങ്ങൾ! കവണയെറിയാൻ, അപ്പുണ്ണി കുറേശ്ശേ

പഠിപ്പിച്ചിട്ടുണ്ട്. നല്ലവണ്ണം പഠിക്കട്ടെ. കാണിച്ചു കൊടുക്കാം.

കാക്കകളെ ഒരു പാഠം പഠിപ്പിക്കും.

കാക്കകളെക്കുറിച്ചിങ്ങനെ ആലോചിച്ചു നിന്നതുകൊണ്ടായില്ലല്ലോ. സ്‌കൂളിൽ ചേരുന്ന ദിവസമല്ലേ? രാവിലെ കുളിച്ച് അമ്പലത്തിൽ പോയി തൊഴണമെന്ന് ഇന്നലെത്തന്നെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്! മഴയായതു കൊണ്ടൊന്നും മുത്തശ്ശി അമ്പലത്തിൽ കൊണ്ടുപോയി താഴത്തേക്കു പോവുകതന്നെ. തൊഴിക്കാതിരിക്കയില്ല.

ഉണ്ണിക്കുട്ടൻ കോണിപ്പടികൾ എണ്ണിയെണ്ണിക്കൊണ്ടിറങ്ങി ഉമ്മറത്തേക്കു ചെന്നു. ഉമ്മറത്ത് മുത്തച്ഛൻ ഒരു ജമുക്കാളംകൊണ്ടു പുതച്ച് വിസ്തരിച്ചു മുറുക്കുകയാണ്. കുട്ടൻനായർ എഴുന്നേറ്റു പോയിരിക്കുന്നു. അയാളുടെ പായയും തലയണയും ബെഞ്ചിന്റെ ഒരറ്റത്തുതന്നെ മടക്കി വച്ചിരിക്കുന്നു.

മുത്തച്ഛന് ചോദിച്ചു: "മിടുക്കൻ കുട്ടീ, ഇന്നെന്താ ഇത്ര നേർത്തെ എഴുന്നേറ്റത്?

മുത്തച്ഛൻ ഇന്നത്തെ കാര്യമൊന്നും അറിഞ്ഞുകൂടെന്നുണ്ടോ?

ഉണ്ണിക്കുട്ടൻ ഒരു നിമിഷം സംശയിച്ചുനിന്നു. മുത്തച്ഛൻ തുടർന്നു ചോദിച്ചു: "ത നേർത്തെ എഴുന്നേറ്റത്?" "തണക്കിണില്ലേ, എന്തിനാ உ

മുത്തച്ഛന്റെ ചോദ്യം കേട്ടുകൊണ്ട് മുത്തശ്ശി ഉമ്മറത്തേക്കു വന്നു. മുത്തച്ഛന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അവരാണ്. "അവനെ ഇന്നല്ലേ സ്‌കൂളിൽ ചേർക്കണ്."വായിലെ മുറുക്കിതുപ്പൽ താഴത്തു വീഴാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് മുത്തച്ഛൻ പറഞ്ഞു: "ഉള്ളതുതന്നെ, ഞാൻ അതു മറന്നു."

മുത്തച്ഛൻ, ഉണ്ണിക്കുട്ടനെ എടുത്തു മടിയിൽ ഇരുത്തിക്കൊണ്ടു ചോദിച്ചു: "നല്ലോണം പഠിക്കില്ലേ?"

ഉണ്ണിക്കുട്ടൻ തലയാട്ടി.

മുത്തശ്ശി പറഞ്ഞു: മിടുമിടുക്കനാവും." "അവൻ പഠിച്ചു മിടുക്കനാവും.

"ഉവ്വോ?" മുത്തച്ഛൻ അവൻ്റെ കവിളുകളിൽ തലോടിക്കൊണ്ടു ചോദിച്ചു.

"อ."

മുത്തശ്ശി ബെഞ്ചിന്മേൽ വന്നിരുന്നുകൊണ്ടു പറഞ്ഞു: "എന്തൊരു ഉത്സാഹാ അവന്! അവൻ്റെ കുട്ട്യേട്ടന് സ്‌കൂളിൽ പോവാൻ വല്യേ

മടിയായിർന്നു." കുട്ടൻനായർ മുറ്റത്തെ മഴയത്തിനിന്ന് ഉമ്മറക്കോലായിൽ വന്നു കയറി, തലയിൽനിന്നു തൊപ്പിക്കുടയെടുത്തു കോലായിൽ ചാരിവെച്ച് ഉമറത്തേക്കു കടന്നുനിന്നുകൊണ്ടു പറഞ്ഞു: "നല്ല മഴ, ഉണ്ണിക്കുട്ടനെ സ്‌കൂളിലേക്കു കുട്ടൻനായർ ചുമലിലെടുത്തു കൊണ്ടാവാം. എന്താ?"

"മഴ അപ്ലത്തേക്കു തോരും."

മുത്തശ്ശി പറഞ്ഞു.

കുട്ടൻനായരെ കണ്ടതോടെ, ഉണ്ണിക്കുട്ടൻ്റെ കണ്ണുകൾ തിളങ്ങി. പെരുമഴയോ ഇടിമിന്നലോ എന്തുമുണ്ടാകട്ടെ. അടുത്തുണ്ടെങ്കിൽ, ഒട്ടും പേടിക്കാനില്ല. കുട്ടൻനായർ

കുട്ടേട്ടൻ എഴുന്നേറ്റു കണ്ണുകൾ തിരുമ്മിക്കൊണ്ട് ഉമ്മറത്തേക്കു വന്നു. ഉണ്ണിക്കുട്ടൻ ചിരിച്ചു. അവൻ്റെ ചിരിയുടെ അർത്ഥം, കുട്ടേട്ടനിതാ, ഇപ്പോൾ, എഴുന്നേറ്റു വന്നതേയുള്ളൂ. താനെഴുന്നേറ്റിട്ട് എത്ര നേരമായി എന്നാണ്.

ഉണ്ണിക്കുട്ടന്റെ ആ ചിരി കുട്ട്യേട്ടനത്ര പിടിച്ചില്ല. കുട്ട്യേട്ടൻ ചോദിച്ചു: "എന്തെടാ, രാവിലെത്തന്നെ ഇളിക്കണ്?"

"തോന്നിട്ട്." ഉണ്ണിക്കുട്ടൻ പറഞ്ഞു.

"സ്‌കൂളിൽ ചേര്വാച്ചിട്ടുള്ള ഒരു പവറ്!" ഇത്രയും പറഞ്ഞ് കുട്ട്യേട്ടൻ അകത്തേക്കോടിപ്പോയി.

"അവനെന്തെങ്കിലും പറഞ്ഞോട്ടെ. നിയ്യതു കാര്യാക്കണ്ട." മുത്തശ്ശി, ഉണ്ണിക്കുട്ട്നെ സമാധാനിപ്പിച്ചു മുത്തച്ഛൻ്റെ

മുമ്പിലിരിക്കുന്ന ചെല്ലവുമെടുത്തുകൊണ്ട് അകത്തേക്കു പോയി. ഉണ്ണിക്കുട്ടൻ മുത്തച്ഛന്റെ മടിയിൽ നിന്നെഴുന്നേറ്റു ഉമ്മറക്കോലായിലേക്കു വന്നു.കുട്ടൻനായർ പറഞ്ഞു: "കോലായിൽ നിലക്കണ്ട, മഴച്ചാറ്റലു

കൊള്ളും."

ഉണ്ണിക്കുട്ടൻ കോലായിൽനിന്നു പോന്ന്, ഉമ്മറപ്പടിപ്പുറത്തു വന്നു നിന്നു. തൊടിയിലേക്കു നോക്കിയപ്പോൾ, എല്ലാം പച്ചനിറംതന്നെ. എത്രയെത്ര താളും തകരയുമാണു മുളച്ചു പൊന്തിയിരിക്കുന്നത്!

തിണ്ടിന്മേൽ, ഇടയ്ക്കിടയ്ക്ക് പാഞ്ഞെത്താറുള്ള ആ ഓന്തിനെ മഴക്കാലം തുടങ്ങിയശേഷം കാണാറില്ല. എവിടെ പോയോ, എന്തോ? മഴവെള്ളത്തിൽ ഒലിച്ചുപോയിരിക്കുമോ? മടൽ ഇടിഞ്ഞുവീണു ചത്തിരിക്കുമോ? ആരോടു ചോദിക്കാനാണ്?

ആട്ടിൻകൂട്ടിൽനിന്ന് ആട്ടിൻകുട്ടി കരഞ്ഞു. ഇപ്പോൾ ആ ആട്ടിൻകുട്ടിയെ കാണാൻ ഭംഗിയില്ല. അതിന്റെ കഴുത്തിൽ കുടമണിയില്ല. കുട്ടൻനായർ പറഞ്ഞു. ആട്ടിൻകുട്ടി വലുതായാൽ കുടമണി കെട്ടേണ്ട ആവശ്യമില്ലെന്ന്. ശരിയാണ്. ആട്ടിൻകുട്ടി വലുതായിരിക്കുന്നു. ഇപ്പോഴത്, തുള്ളിച്ചാടിക്കളിക്കുന്നൊന്നുമില്ല. തള്ളയാടിനെപ്പോലെ നടക്കുകയാണ്.

കുടമണി കെട്ടിയ, തുള്ളിച്ചാടി കളിക്കുന്ന ആട്ടിൻകുട്ടിയെ എപ്പോഴും കാണണം. അതൊരു സുഖംതന്നെയാണ്.

മുറ്റം ചളിപിളിയായി കിടക്കുന്നു. മുണ്ടിക്ക് ഇപ്പോൾ അടിച്ചു വാരുകയൊന്നും വേണ്ട. മഴയത്തു വീഴുന്ന പ്ലാവിലകളും മറ്റും പെറുക്കിയെടുത്തു തൊടിയിലേക്കിട്ടാൽ മതി.

മുണ്ടിക്കു കുറച്ചുകാലമായി പിത്തച്ചൊറിയാണ്.

അതിനവൾ, ഇടയ്ക്കിടയ്ക്കു തവളയെ തിന്നാറുണ്ടത്രേ. അവൾ ഞണ്ടിനെയും തിന്നുമത്രേ. ആടിന്റെ തല, തവള, ഞണ്ട്! എന്തൊക്കെയാണവൾ തിന്നുന്നത്!

കുട്ടൻനായർ കോലായിൽ വന്നു തൊപ്പിക്കുടയെടുത്തു തലയിൽ വെച്ചു പടികടന്നു പോയി. മുത്തച്ഛൻ എങ്ങോട്ടെങ്കിലും പറഞ്ഞയച്ചതായിരിക്കും.

അമ്മ, അമ്മിണിയെ ഒക്കത്തുവച്ചുകൊണ്ട് ഉമ്മറത്തേക്കു വന്നു. ഇന്നെന്താ, അമ്മിണി കരയാത്തത്? എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്നെഴുന്നേറ്റാൽ കുറെനേരം കരയുക പതിവാണ്. ഇന്നെന്താണ് അവൾക്കൊരു പ്രത്യേകത?

അവൻ അമ്മിണിയുടെ പാദസരത്തിൽ തൊട്ടപ്പോൾ, അവൾ ചിരിച്ചു. സാധാരണ കരയുകയാണു പതിവ്.

"വാ, പല്ലു തേപ്പിക്കട്ടെ." അമ്മ, അവന്റെ കൈപിടിച്ചുകൊണ്ട് അകത്തേക്കു പോയി.

മഴയാണെങ്കിലും, അടുക്കളക്കോലായയിൽ ബഹളംതന്നെ! അടുക്കളക്കോലായയുടെ ഒരറ്റത്തിരുന്ന, കാളിയമ്മ പാത്രങ്ങൾകഴുകുന്നു. മഴക്കാലം തുടങ്ങിയതുമുതൽ, അവർ പാത്രം കഴുകുന്നതു തെങ്ങിൻ തടത്തിലല്ല. കോലായയുടെ ഒരറ്റത്തിരുന്നുകൊണ്ടാണ്.

ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ പതിവുപോലെ കാളിയമ്മ ചോദിച്ചു: "ചുന്തരക്കുട്ടി ഉണർന്നോ! ഇന്ന് സ്കോളിൽ പോണ്ടെ?"

ഉണ്ണിക്കുട്ടൻ കാളിയമ്മയുടെ മുഖത്തുനോക്കി ചിരിച്ചു. പൂരക്കാലം തൊട്ടു കാളിയമെ അവനു വളരെ ഇഷ്‌ടമാണ്. കാളിയമ്മ എല്ലാ ദിവസവും പൂരം കാണാൻ പോകും. വീട്ടിലുള്ളവർ ഇടയ്ക്കിടയ്ക്കു മാത്രമേ പോകയുള്ളൂ. കാളിയമ്മ എല്ലാ ദിവസവും ഉണ്ണിക്കുട്ടനെ പൂരത്തിനു കൊണ്ടുപോയി. എന്നുമാത്രമല്ല; അവന് ബലൂണുകളും റബ്ബർ പന്തുകളും വാങ്ങിക്കൊടുക്കുകയും ചെയ്തു. കാളിയമ്മ വീണ്ടും പറഞ്ഞു: "ചുനിരക്കുട്ടി പഠിച്ചു പഠിച്ചു വല്യേ ഉദ്യോഗസ്ഥനാകുമ്പോൾ കാള്യമേനീം കൂടെ കൊണ്ടോണേ, പണിക്കാരത്ത്യായിട്ട്."

ഉണ്ണിക്കുട്ടൻ കാളിയമ്മയുടെ അടുത്തു വന്നുനിന്നു ചിരിച്ചു.

തലേന്നു രാത്രി, ഇറയത്തിട്ടിട്ടുള്ള എച്ചിൽപ്പാത്രങ്ങളിൽ ഇറവെള്ളം വീണു നിറഞ്ഞിരിക്കുന്നു. എച്ചിൽപ്പാത്രങ്ങളിൽ വീണ്ടും വെള്ളം വീണു ചിന്നിച്ചിതറുന്നത് അവൻ നോക്കിക്കൊണ്ടുനിന്നു.

എന്താണ് ചൊക്ലിപ്പട്ടിയെ കാണാത്തത്? മഴയായതുകൊണ്ടായിരിക്കാം വരാത്തത്. അല്ലെങ്കിലിപ്പോൾ വരാനുള്ള സമയമായി.

ഉണ്ണിക്കുട്ടൻ അടുക്കളക്കോലായയുടെ തിണ്ണമേൽ കയറിയിരുന്നു. അടുക്കളമുറ്റത്തു രണ്ടുമൂന്നു പപ്പായത്തണ്ടുകൾ വീണുകിടക്കുന്നുണ്ട്. തണ്ടുകളുടെ തലപ്പത്തുള്ള ഇലകൾക്ക് എന്തു വീതിയാണ്! പപ്പായയുടെ ഇലകളിൽ ഊണുകഴിച്ചുകൂടെ? വാഴയിലകളിൽ മാത്രമേ ഊണു കഴിക്കാൻ പാടുള്ള എന്നുണ്ടോ? ഒതുങ്ങിയിരിക്കുന്ന ഉണ്ണിക്കുട്ടനെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട്

കാളിയമ്മ പറഞ്ഞു: "ചുന്തരക്കുട്ടീനെ കാളേമ്മ പല്ലുതേപ്പിക്കണോ?" ഉണ്ണിക്കുട്ടൻ ഒന്നും പറഞ്ഞില്ല. പക്ഷേ, അവൻ മനസ്സിൽ വിചാരിച്ചു: 'അത്രമാത്രം വേണ്ട. എന്തൊക്കെയായാലും, ആയമ്മയുടെ കൈവിരലുകൾ വിറകിൻനുറുങ്ങകൾപോലെയാണ്. പല്ലു തേപ്പിക്കേണ്ടത്. മിനുസമുള്ള വിരലുകൾകൊണ്ടാണ്. അമ്മയുടെ വിരലുകൾക്ക് എന്തു മിനുസമാണ്!'

മിനുസമുള്ള വിരലുകളെക്കുറിച്ചങ്ങനെ, ഓർത്തുകൊണ്ടിരിക്കുമ്പോൾ ഒരു കാക്ക കോലായയുടെ തിണ്ണയിൽ പറന്നുവന്നിരുന്നു. ഉണ്ണിക്കുട്ടന്നു. ദേഷ്യവും വെറുപ്പും തോന്നി. ഈ കാക്കകൾക്കു വേറേ പണിയൊന്നുമില്ലേ? വെയിലെന്നില്ല.മഴയെന്നില്ല! ഇങ്ങനെയുണ്ടോ ഒരു പറന്നുനടക്കൽ.

ഉണ്ണിക്കുട്ടൻ 'ശ' എന്ന ശബ്ദത്തോടെ ഇടത്തേ ெெக വീശിയപ്പോൾ കാക്ക പറന്നുപോയി.

'അസത്ത്!' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. അമ്മ ഒരു നുളള് ഉമ്മിക്കരിയുമായി വന്നു. ഉണ്ണിക്കുട്ടനെ പല്ലു തേപ്പിച്ചു. ഉപ്പും കുരുമുളകും ചേർത്ത പൊടിച്ച ഉമിക്കരിയാണ്. പല്ല തേച്ചുകഴിഞ്ഞാലും, വായിൽ ലേശം എരിവു തോന്നും. ഉണ്ണിക്കുട്ടനതിഷ്ടമാണ്. പക്ഷേ, പച്ചീർക്കിൽ കൊണ്ട് നാവ് വടിച്ചത് അവനിഷ്ടമായില്ല. എത്ര ദിവസമായി പറയുന്നു. ഒരു 'ടങ്ക്ലീനർ' വേണമെന്ന്! 'ഉം' എന്നു മൂളിക്കൊണ്ട് അച്ഛൻ ഓഫീസിലേക്കു പോകും. ഓഫീസിൽനിന്നു വരുമ്പോൾ കൊണ്ടുവരില്ല. ചോദിച്ചാൽ മറന്നുവെന്നു പറയും. കരയാൻ തുടങ്ങിയാൽ വേറേ വല്ലതും പറഞ്ഞു സമാധാനിപ്പിക്കും.

ഇന്ന് ഓഫീസിൽ പോകുമ്പോൾ ഒന്നുകൂടി ഓർമ്മിപ്പിക്കണം. 'ടങ്ക്ലീനർ' മാത്രം പോര, ഒരു ടൂത്ത് ബ്രഷും വാങ്ങിക്കൊണ്ടുവരാൻ പറയണം.

ഇന്നുമുതൽ, ഇന്നലത്തെപ്പോലെയുള്ള കുട്ടിയൊന്നുമല്ല, താൻ! ഇന്നുമുതൽ സ്കൂൾകുട്ടിയാണ്. സ്‌കൂൾകുട്ടി.

പുതിയ ടൂത്ത് ബ്രഷ്, പുതിയ ടങ്കീനർ, ടൂത്ത് പെയ്റ്റ് അച്ഛന്റേതു മതി. നാളെ മുതൽ ഉമിക്കരികൊണ്ടു പല്ലു തേക്കില്ല. ടൂത്ത് ബ്രഷ് ഇടത്തേ കൈയിൽ പിടിക്കുക. വലത്തേ കൈയിൽ ടൂത്ത് പെയ്സ്റ്റിൻ്റെ ട്യൂബും. എന്നിട്ട് വലത്തേ കൈയിലെ ട്യൂബിൽ പതുക്കെ ഒന്നു ഞെക്കുക!

അപ്പോൾ-

അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വെളുത്ത പുഴുവിന്റെ ആകൃതിയിൽ ടൂത്ത്പെയ്സ്റ്റ് ബ്രഷിലേക്കു ചാടും. കാണാൻ എന്തൊരു ഭംഗിയായിരിക്കും!

പതുക്കെ ഒരു പ്രാവശ്യംമാത്രമേ ഞെക്കുവാൻ പാടുള്ളു. പിന്നെയും പിന്നെയും ഞെക്കിയാൽ അന്നത്തെപ്പോലെ അച്ഛനു ദേഷ്യം വരും. ട്യൂബിലെ പെയ്സ്റ്റ് എല്ലാം ഞെക്കിഞെക്കിക്കളഞ്ഞാൽ അച്ഛൻ ദേഷ്യപ്പെടാതിരിക്കുമോ?

പല്ലുതേപ്പുകഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും മുത്തശ്ശി വന്നു പറഞ്ഞു: "നടന്നോ, കുളിക്കാൻ."

"ഈ മഴയത്തോ?"

"മഴ പ്പൊന്നും തോരില്ല."

"g?"

"ഇപ്പൊ എണ്ണ തേയ്‌ക്കൊന്നും വേണ്ട."മുത്തശ്ശി, അടുക്കളയുടെ അടുത്തുനിന്ന്. ഓലക്കുടയെടുത്ത് ഉമ്മറത്തേക്കു നടന്നു. പുറകേ ഉണ്ണിക്കുട്ടനും.

ഉമ്മറത്തെത്തിയപ്പോൾ, മുത്തച്ഛനില്ല. പാടത്തേക്കു പോയതാവും. കിടക്ക മടക്കി, ബെഞ്ചിൻ്റെ തലയ്ക്കൽഭാഗത്തു വെച്ചിട്ടുണ്ട്. പൂമുഖത്തെ നിലത്ത് അടയ്ക്കാത്തരങ്ങകളും

വെറ്റിലഞ്ഞെട്ടികളും ചിന്നിച്ചിതറി കിടക്കുന്നതിന്മേൽ, ഉണ്ണിക്കുട്ടൻ

മൂന്നാലു പ്രാവശ്യം ചവുട്ടി. ഇവയെല്ലാം പെറുക്കിയെടുത്തു

മുറ്റത്തേക്കിടുകയാണു വേണ്ടത്. അതിനിപ്പോൾ സമയമില്ലല്ലോ.

വേഗം ങ്ങ്ട്ട് വന്നോ."

മുത്തശ്ശി മുറ്റത്തേക്കിറങ്ങിക്കൊണ്ടു പറഞ്ഞു.

ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങാൻ ഭാവിച്ചപ്പോഴേക്കും അമ്മ അവന് ഒരോലക്കുട കൊണ്ടുവന്നു കൊടുത്തു.

ഓലക്കുട കൈയിൽ വാങ്ങിക്കൊണ്ട് ഉണ്ണിക്കുട്ടൻ ചോദിച്ചു: "ശീലക്കുട എവിടെ?"

"ശീലക്കുട സ്‌കൂളിൽ പോകുമ്പോ."

ഇത്രയും പറഞ്ഞ് അമ്മ, അകത്തേക്കു പോയി. ഉണ്ണിക്കുട്ടൻ

മനസ്സില്ലാമനസ്സോടെ ഓലക്കുടയും പിടിച്ച് മുത്തശ്ശിയുടെ പുറകെ നടന്നു. നനഞ്ഞ മണ്ണിൽ ചവിട്ടുമ്പോൾ എന്തൊരു തണുപ്പാണ് കുട

പിടിച്ചിട്ടുണ്ടെങ്കിലും മഴത്തുള്ളികൾ കുറേശ്ശ ദേഹത്തിൽ വീഴുന്നുണ്ട്. അവൻ കൊച്ചടികൾ വെച്ചുകൊണ്ട് മുത്തശ്ശിയുടെ ഒപ്പം നടന്നു. റോഡിന്റെ ഇരുഭാഗത്തുമുള്ള ചാലുകളിൽകൂടെ ചുവന്ന വെള്ളം

കുത്തിയൊലിച്ചുപോകുന്നു. ഒഴുക്കിന് എന്തൊരു ശക്തിയാണ്? അബദ്ധത്തിൽ ആ ഒഴുക്കിലേക്കു വീണാൽ എന്തായിരിക്കും സ്ഥിതി? അതാലോചിച്ചപ്പോൾ അവനു പേടി തോന്നി. വേണ്ടത്, കുറെ കാക്കകളെ

ഒഴുക്കിലേക്കിട്ടുകൊടുക്കുകയാണ്. ഒഴുക്കിൽപ്പെട്ടു ചാകട്ടെ.

റോഡിന്റെ ഇരുഭാഗത്തമുള്ള ചാലുകളിലെ വെള്ളത്തിന്റെ

ഒഴുക്കു

നോക്കിക്കൊണ്ടങ്ങനെ

അമ്പലക്കുളത്തിലെത്തിയതറിഞ്ഞില്ല.

നടന്നതുകൊണ്ട്

പൂരത്തിനുമുമ്പ്

അമ്പലക്കുളം നിറഞ്ഞൊഴുകുന്നു. മുത്തശ്ശിയോടൊപ്പം കുളിക്കാൻ വന്നപ്പോ ഇത്തിരി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിന്, വെടിമരുന്നിന്റെയും മണമുണ്ടായിരുന്നു. ഒരുപാടുണ്ടായിരുന്നു. ആനപ്പിണ്ടിയുടെയും നീർക്കോലികൾ

കുളികഴിഞ്ഞ് അമ്പലനട കയറുമ്പോൾ, പാറുക്കുട്ടിയമ്മയെ കണ്ടു. അവരുടെ ഇടത്തേ കൈയിൽ, തേക്കിന്റെ ഇലയിൽ

പൊതിഞ്ഞ ഒരു പടച്ചോറും, വലത്തേ കൈയിൽ ഓലക്കുടയുമാണ്.

"ഇന്നെന്താ രാവിലെതന്നെ, ഈ മഴയത്ത്?"

“ഉണ്ണിക്കുട്ടനെ ഇന്നാണ് സ്‌കൂളിൽ ചേർക്കണേ." "അതോ? ഉണ്ണിക്കുട്ടൻ അസ്സലായി പഠിക്കും ഇല്ലേ?" അതിനു

സമാധാനം പറയാൻ സമ്മതിക്കാതെ, മുത്തശ്ശി കൈ പിടിച്ചുകൊണ്ടു

നടന്നു.

എന്തൊരു ധൃതിയാണ് മുത്തശ്ശിക്ക് മഴയാണെങ്കിലും പാറുക്കുട്ടിയമ്മയുടെ സംസാരം കേൾക്കുന്നത് ഉണ്ണിക്കുട്ടനിഷ്ട‌മാണ്. മഴക്കാലം തുടങ്ങിയതിനുശേഷം, പാറുക്കുട്ടിയമ്മ വീട്ടിലേക്കു ദുർലഭമായേ വരാറുള്ളൂ.

അമ്പലമുറ്റത്തു നടതള്ളിയ പശുക്കളെയൊന്നും കാണാനില്ല. മഴയായതുകൊണ്ട് വിറകു സൂക്ഷിക്കുന്ന നെടുമ്പുരയിലോ മറ്റോ കയറി നിൽക്കയാവും.

നാലമ്പലത്തിൽ കടന്നു തൊഴുത്തും പുഷ്‌പാഞ്ഞ്ജലിക്കുള്ള പണമടച്ചതുമെല്ലാം വേഗത്തിൽ കഴിഞ്ഞു.

എന്താണ് മഴ ഇനിയും തോരാത്തത്? ഉണ്ണിക്കുട്ടൻ, മുത്തശ്ശിയോടൊപ്പം അമ്പലത്തിൽനിന്നു വീട്ടിലേക്കു തിരിച്ചുവന്നു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക