വെകുന്നേരം സ്കൂൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.
ഉണ്ണിക്കുട്ടൻ ഇത്രയും വൃത്തിപിടിച്ചു വീട്ടിലേക്കോടുന്നതു
'ചേട്ടാഭഗവതി'യെ കളയുന്നതിൻ്റെ ഒരുക്കങ്ങളും മറ്റും കാണാനാണ്.
കർക്കിടകമാസം ഒന്നാംതീയതി നാളെയാണ്. അപ്പോൾ ഇന്നു
മിഥുനമാസം ഒടുക്കത്തെ ദിവസമാണ്. ഇന്നാണ് ചേട്ടാഭഗവതിയെ വീട്ടിൽനിന്ന് അടിച്ചു പുറത്താക്കുക. 'പൊട്ടി'യെ കളയുകയെന്നും പറയാമത്രേ! 'പൊട്ടി'യെ കളയുകയെന്നു പറഞ്ഞുകേട്ടപ്പോൾ ഉണ്ണിക്കുട്ടന്നു ചിരി വന്നുപോയി. എന്താണ് ഇങ്ങനെയൊരു പേര്? 'പൊട്ടി'യെന്നു
കേൾക്കുമ്പോൾ ചെവി കേൾക്കാത്ത ഭ്രാന്ത്രി മൊട്ടച്ചിയമ്മ്യാരുടെ
രൂപമാണു മനസ്സിൽ തെളിഞ്ഞുവരുന്നത്. അമ്മ്യാരെ കാണുമ്പോൾ
അറപ്പും പേടിയും തോന്നും.
കാളിയമ്മയാണ് 'പൊട്ടി'യെ കളയുക. കഴിഞ്ഞ കൊല്ലവും കാളിയമ്മ തന്നെയാണ് 'പൊട്ടി'യെ കളഞ്ഞത്. കഴിഞ്ഞ കൊല്ലത്തിന്റെ അപ്പുറത്തെ കൊല്ലമോ? ഉണ്ണിക്കുട്ടൻ ഓർത്തുനോക്കി. ഓർമ്മ വരുന്നില്ല. കാളിയമ്മ തന്നെയായിരിക്കും.. ഉണ്ണിക്കുട്ടൻ നടത്തിനു വേഗം കൂട്ടി, കുട്ട്യേട്ടനും സ്‌കൂൾ വിട്ട വഴിക്കു വീട്ടിലേക്കോടിട്ടുണ്ടാകും. തനിക്കു മുമ്പു വീട്ടിലെത്തണമെന്നുണ്ടാകും. ഇപ്പോൾ വീട്ടിലെത്തി ചായയും
പലഹാരവും കഴിക്കയായിരിക്കും.
മങ്ങിയ ദിവസമാണ്. മഴ പെയ്യാനുള്ള ഭാവമുണ്ട്. റോഡിനരികിലെ കുളത്തിലെ വെള്ളം ചാലിൽ വന്നു വീഴുന്ന സ്ഥലത്തു പതിവുപോലെ മീൻപിടിക്കുന്നുണ്ട്. ഇന്നു മീൻ പിടിക്കുന്നതു കാണാനൊന്നും സമയമില്ല. വേഗം വീട്ടിലെത്തണം.
വീടിൻ്റെ ഗേറ്റു തുറന്ന് അകത്തു കടന്നപ്പോഴേക്കും മഴ പെയ്തു വരുന്നതിന്റെ ശബ്ദം കേട്ടു. പടിഞ്ഞാറുഭാഗത്തുനിന്നാണ് മഴ പെയ്തുവരുന്നത്.
മുറ്റത്തെത്തിയപ്പോഴേക്കും മഴ പെയ്‌തു തുടങ്ങി. ഉണ്ണിക്കുട്ടൻ
വളരെ ധൃതിയിൽ പൂമുഖത്തേക്കു കയറിയപ്പോഴേക്കും അമ്മ വന്നു കുടയും സഞ്ചിയും വാങ്ങി അകത്തു കൊണ്ടുപോയി വെച്ചു. ഉണ്ണിക്കുട്ടൻ നേരേ അടുക്കളയിലേക്കു ചെന്നപ്പോൾ കുട്ടേട്ടൻ ചായയും പലഹാരവും കഴിക്കയാണ്. വിചാരിച്ചപോലെ ആദ്യംതന്നെ
എത്തിയിരിക്കുന്നു. ഉണ്ണിക്കുട്ടൻ അവൻ്റെ കുഞ്ഞിപലക എടുത്തിട്ടിരുന്നു.
ഓട്ടുഗ്ലാസ്സിൽ ചായയും നുറുങ്ങരികൊണ്ടുണ്ടാക്കിയ ഒരിലച്ചിന്തിൽ ഉപ്പുമാവും അവന്റെ മുമ്പിൽ വെച്ചുകൊടുത്തുകൊണ്ട് കുട്ട്യേട്ടനോടും ഉണ്ണിക്കുട്ടനോടുമായി ചോദിച്ചു:
"നിങ്ങൾക്കെന്താ കുട്ടോളേ രണ്ടാൾക്കുംകൂടി ഒന്നിച്ചു വന്നാൽ? കുട്ടേട്ടൻ ചായകുടി കഴിഞ്ഞ് എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു:
"എനിക്കവന്റെ ചിങ്കിനു നില്ക്കാൻ വയ്യ." കുട്ടേട്ടൻ പിന്നെ ഒന്നും പറയാതെ ഓടിപ്പോയി.
ആരാ തന്റെ ചിങ്കിനു നില്ക്കണമെന്നു പറയുന്നത്? കുട്ട്യേട്ടൻ ഇഷ്ടംപോലെ സ്‌കൂളിൽ പൊയ്ക്കോട്ടെ, വനോട്ടെ. തനിക്ക കുട്ടേട്ടന്റെ സഹായമൊന്നും വേണ്ട. സ്കൂളിലേക്കുള്ള വഴി തനിക്കു
തെറ്റുകയൊന്നുമില്ല.
ഉണ്ണിക്കുട്ടൻ അമ്മയോടു ചോദിച്ചു:
"കാളിയമ്മ വന്നില്ലേ?"ഉം? എന്തിനാ?
"പൊട്ടേ കളയണ്ടെ? "ഓഹോ, അതിനോ? ആയമ്മ ഇപ്പോൾ വരും."അപ്പോൾ കാളിയമ്മ ഇതുവരെയായും വന്നിട്ടില്ല. ഉണ്ണിക്കുട്ടന്നു സമാധാനമായി.
ചായകുടി കഴിഞ്ഞശേഷവും കുറച്ചു സമയംകൂടി ഉണ്ണിക്കുട്ടൻ അടുക്കളയിൽത്തന്നെ ഇരുന്നു. പുറത്തു മഴപെയ്യുന്നതുകൊണ്ടാവാം ചില്ലോടുകളുടെ നിറം ശരിക്കു
കാണാത്തത്. അമ്മിണി ഒരു ചുട്ട പപ്പടവുമായി അടുക്കളയിൽ വന്നു ചോദിച്ചു: 'വേണോ?
തിന്നാൻ വയ്യാഞ്ഞിട്ടു ചോദിക്കയാവും.
ഉണ്ണിക്കുട്ടൻ പറഞ്ഞു: " വേണ്ടാ."
"ഇന്നാ." അമ്മിണി പപ്പടം അവൻ്റെ മുമ്പിലിട്ടിട്ട് ഓടിപ്പോയി.
ചുട്ട പപ്പടമല്ലേ? ഏതായാലും വെറുതേ കളയണ്ട. ഉണ്ണിക്കുട്ടൻ അതെടുത്തു തിന്നു. كالد തിന്നുന്നതാണ് ഉണ്ണിക്കുട്ടനിഷ്ടം. പപ്പടം ചായയിൽ പൊട്ടിച്ചിട്ടു
പപ്പടം തിന്നുതീർന്നപ്പോൾ ലേശം കൂടി ചായ കിട്ടിയാൽ കുടിക്കാമെന്ന് അവനു തോന്നി. ഇനി ഇപ്പോൾ ചായ എവിടെനിന്നു കിട്ടാനാണ്? അച്ഛൻ ഓഫീസിൽനിന്നു വന്നാൽ ഉണ്ടാക്കും. അപ്പോൾ ലേശം തരാൻ പറയാം.
കാളിയമ്മയെ കാണാനില്ലല്ലോ! എന്താണീയമ്മയെ ഇനിയും കാണാത്തത്?
ശരി; ഉമ്മറത്തേക്കു പോകാം. ഉമ്മറത്തു പോയിരുന്നാൽ കാളിയമ്മ വരുന്നതു കാണാമല്ലോ.
ഉമ്മറത്ത് ചെന്നപ്പോൾ ഉമ്മറത്താരുമില്ല. ബെഞ്ചിൽ കയറിയിരുന്നു. ബെഞ്ചിൽ ഇപ്പോൾ ഒട്ടും ചെളിയില്ല. ചുണ്ണാമ്പു തേച്ച പാടുകളുമില്ല.
മഴയുടെ ശക്തി ക്രമേണക്രമേണ കുറഞ്ഞുവരുന്നു. അകായിൽ നിന്ന് കാളിയമ്മയുടെ ശബ്‌ദം കേട്ടു. ഇതെന്തു കഥ? ഈ അമ്മ എങ്ങനെയാണ് അകായിലെത്തിയത്? മുറ്റത്തുകൂടെ പോകുന്നതു കണ്ടതേയില്ലല്ലോ! വല്ലാത്തൊരു കാളിയമ്മ! ഉണ്ണിക്കുട്ടൻ അകായിലേക്കോടിപ്പോയി. കാളിയമ്മയോടു
ആഹ്‌ളാദത്തോടെ ചോദിച്ചു:
"നിങ്ങളേതിലേ വന്നത്?
"ഉം? എന്തേ?"
"ഞാൻ ഉമ്മറത്ത് നോക്കിക്കൊണ്ടിരിക്കാർന്നു."
"ഞാൻ വന്നത് തൊഴുത്തിൻറെ പിൻഭാഗത്തിൽക്കൂടെ.""അതോണ്ടാവും കാണാഞ്ഞത്."
മുത്തശ്ശി ചോദിച്ചു: "ഇന്നെന്താ കാളിയമ്മയായിട്ടൊരു സേവ പറച്ചില്
കുട്ടേട്ടനും അമ്മിണിയും ഓടിയെത്തി.
കാളിയമ്മ
ഒരു
പഴയ
മുറം
കൊണ്ടുവന്ന്.
അടുക്കളത്തളത്തിൽവെച്ചു. ഇനി എന്തൊക്കെയാണാവോ ഭാവം? ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കിക്കൊണ്ടുനിന്നു. 'പൊട്ടി'യെ കളയാൻ മുറത്തിൽ വയ്ക്കാനുള്ള സാധനങ്ങൾ മുത്തശ്ശി കൊണ്ടുവന്നു കൊടുത്തു. എന്തൊക്കെ സാധനങ്ങളാണ് കുട്ടികൾക്കു വികൃതികാണിക്കാനുള്ള സാധനങ്ങൾ പോലെയാണെല്ലാം! ഉണ്ണിക്കുട്ടൻ മുറത്തിൽ വയ്ക്കുന്ന ഓരോ സാധനങ്ങളും നോക്കി. കരിയുരുള, മഞ്ഞളുരുള, ചക്കക്കുരു, കുറ്റിച്ചുല്, വാഴയ്ക്ക, ഉഷ്ണ്, അരി ഇങ്ങനത്തെ സാധനങ്ങളാണ്. ഇതിനിടയിലെല്ലാം, ഓടത്തിന്റെ രൂപത്തിൽ കുത്തിയുണ്ടാക്കിയ പ്ലാവിലകളിൽ, തിരികൾ
കത്തിച്ചുവെച്ചു. "ശരി, ഞാനിതാ വര്‌ണ്' എന്നു പറഞ്ഞ് അമ്മ മുകളിലേക്കു പോയപ്പോൾ എന്തിനാണെന്നറിയാനായി ഉണ്ണിക്കുട്ടനും അമ്മയുടെ പിന്നാലെ പോയി.
അമ്മ മുകളിലത്തെയും താഴത്തെയും എല്ലാ മുറികളിലും മട്ടിപ്പശ പുകച്ച്, ജനാലകളും വാതിലുകളും വലിച്ചടച്ചു.
“എന്തിനാണമേ ഇത്?"
"ചേട്ടാഭഗവതി'യെ തല്ലിപ്പുറത്താക്കുകയാണ്."
ഉണ്ണിക്കുട്ടൻ അമ്മയോടൊപ്പം അടുക്കളത്തളത്തിലേക്കു വീണ്ടും വന്നു. ഇപ്പോൾ കീറിമുറത്തിനടുത്ത് ഒരു നിലവിളക്കുകൂടി കത്തിച്ചുവെച്ചിരിക്കുന്നു. ഒരോട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വെച്ചിട്ടുമുണ്ട്.
മുത്തശ്ശി, അമ്മയോടു ചോദിച്ചു: "വാതലും ജനലും അടച്ചില്ലേ? "อ."
കാളിയമ്മ മുറം പൊക്കിയെടുത്തു. മുത്തശ്ശി, നിലവിളക്കും കിണ്ടിയുമെടുത്തു. അവർ രണ്ടാളുംകൂടി. ഈ സാധനങ്ങളെല്ലാമായി മച്ചിലും ഉമ്മറത്തും അടുക്കളയിലുമെല്ലാം പോയി. മന്ത്രവാദികളെപ്പോലെ, വട്ടത്തിലുഴിഞ്ഞു. എന്നിട്ടു വടക്കേ വാതിലിൽക്കൂടി, കാളിയമ്മ പുറത്തേക്കു കടന്നു. കാളിയമ്മ പുറത്തേക്കു കടന്നപ്പോൾ മുത്തശ്ശി ഒരു ചൂട്ടു കത്തിച്ചു കാളിയമ്മയ്ക്കു കൊടുത്തു. എന്നിട്ടു മുത്തശ്ശി വീടിൻ്റെ വടക്കേ വാതിലും അടച്ചു.എല്ലാവരുംകൂടി ആട്ടിപറഞ്ഞയയ്ക്കുകയാണ്.
ചേർന്ന്
'ചേട്ടാഭഗവതി'യെ
"ചേട്ടാഭഗവതി പുറത്ത്; ശ്രീഭഗവതി അകത്ത്. ഫു!! ഫു ഫു!" "ചേട്ടാഭഗവതി പുറത്ത്. ശ്രീഭഗവതി അകത്ത്. ഫു! ഫു ഫു!
കുട്ടേട്ടന്റെ ശബ്ദമാണ് ഉച്ചത്തിൽ കേട്ടിരുന്നത്.
ഉണ്ണിക്കുട്ടന്നും അവന് ആവുന്നത്ര ഉച്ചത്തിൽ പറഞ്ഞു. "ചേട്ടാഭഗവതി പുറത്ത്. ശ്രീഭഗവതി അകത്ത്. ഫു! ഫു!ഫു"
അമ്മിണിയും ഇടയിൽക്കടന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
കുറെ കഴിഞ്ഞപ്പോൾ മുത്തശ്ശി വാതിൽ തുറന്നു.
ഉണ്ണിക്കുട്ടൻ മുറ്റത്തേക്കോടിവന്നു നോക്കി. കാളിയമ്മ പടികടന്നു പോയിരിക്കുന്നു. മുറവും മുറത്തിലെ സാധനങ്ങളും, പുഴയ്ക്കക്കരെ കുന്നിന്റെ അടിവാരത്തിലുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി കളയുമെന്നാണ് മുത്തശ്ശി പറഞ്ഞത്.
അപ്പോൾ ദൂരം കുറച്ചുണ്ടല്ലോ!
'പൊട്ടി'യെ കളയുന്നതു കാണാൻ മുത്തച്ഛനും അച്ഛനും കുട്ടൻനായർക്കും സാധിച്ചില്ല. അച്ഛന് ഓഫീസിൽ പോകാതെ നിവൃത്തിയില്ല. മുത്തച്ഛനും കുട്ടൻനായർക്കും ഈ സമയത്ത് ഇവിടെ ഉണ്ടാകാമായിരുന്നില്ലേ?
ഉണ്ണിക്കുട്ടൻ വീട്ടിൻ്റെ അകത്തേക്കുതന്നെ വന്നു. എന്തൊരു മണമാണ് വീട്ടിന്റെ അകത്തെല്ലാം.
അമ്മ മുകളിലത്തെ മുറികളിലെ ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നുവോയെന്നു നോക്കാൻ, അവൻ മുകളിലേക്കു പോയി. ഉവ്വ്, തുറന്നിട്ടിരിക്കുന്നു.
തുറന്നിട്ട ജനാലയിലൂടെ, അവൻ തൊടിയിലേക്കും തൊഴുത്തിനടുത്തുള്ള ചേമ്പിൻതടത്തിലേക്കും ചേമ്പിൻതടത്തിൽ ചെമ്പോത്തിനെ കാണാനില്ല. നോക്കി;
എന്തൊരു ഭംഗിയാണ് തൊടി കാണാൻ! എല്ലാം പച്ചനിറംതന്നെ. തൊടിയിൽ പടരുന്ന പയറിൻവള്ളികളിലെല്ലാം ധാരാളം പൂക്കളുണ്ട്. പൂക്കളെല്ലാം ഇറുത്തെടുത്ത് ഒരു മാല കെട്ടിയാലെന്താ? പക്ഷേ, പയറിൻപൂക്കൾകൊണ്ട്. ആരും മാല കെട്ടിയതായി കണ്ടിട്ടില്ല.
നിലത്തു കിടക്കുന്ന ഒരു പാറ്റയുടെ ചിറകിനു ചുറ്റും കുറെ ഉറുമ്പുകൾ വട്ടമിട്ടു കൂടിയിരിക്കുന്നതു കണ്ടു. എന്താണാവോ ഭാവം? ഈ പാറ്റയുടെ ചിറക് എങ്ങനെയാണ് ഇവിടെ വന്നത്? കഴിഞ്ഞ കുറെ ദിവസങ്ങളായി വീട്ടിൽ പാറ്റകൾ പൊടിഞ്ഞിട്ടില്ലല്ലോ! തൊടിയിൽ നിന്നോ, മറ്റോ പാറിവന്നതായിരിക്കുമോ? ആയിരിക്കില്ല. നനഞ്ഞു കുതിർന്നുകിടക്കുന്ന തൊടിയിൽനിന്ന് പാറ്റച്ചിറകുകൾപറന്നുവരുമെന്നു തോന്നുന്നില്ല. പിന്നെ എങ്ങനെയാണ് ഇത് ഇവിടെ വന്നത്? ഒന്നും മനസ്സിലാകുന്നില്ല.
ഉണ്ണിക്കുട്ടൻ നോക്കിക്കൊണ്ടങ്ങനെയിരിക്കുമ്പോൾ ഉറുമ്പുകളെല്ലാം ചേർന്ന് ആ ചിറകുമായി നീങ്ങാൻ തുടങ്ങി. ഉറുമ്പുകൾക്ക് ഈ ചിറക് എന്തിനാണ്! തിന്നാനാകുമോ? ചിറകിൽ തിന്നാനെന്തിരിക്കുന്നു?
ഉണ്ണിക്കുട്ടൻ അവൻ്റെ ചൂണ്ടാണിവിരൽ, ഉറുമ്പുകൾക്കൊരു തടസ്സമായി നിലത്തുന്നി. പെട്ടെന്ന് ഉറുമ്പുകളുടെ ആ ഘോഷയാത്ര നിന്നു.
'പേടിയുണ്ട്.' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. ഉണ്ണിക്കുട്ടൻ വിരലെടുത്തപ്പോൾ ഘോഷയാത്ര വീണ്ടും നീങ്ങിത്തറുടങ്ങി.
ഘോഷയാത്രക്കാരുടെ മീതെ കാലുകൊണ്ടൊരു ചവിട്ടു ചവിട്ടി യാൽ, പിന്നെ ഒന്നുപോലും അനങ്ങില്ല. പാപം കിട്ടും. അതു വേണ്ട. അവ ആ ചിറകുമായി എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടെ. ഉണ്ണിക്കുട്ടൻ കോണിപ്പടികൾ 'പടപടാ'ന്നിറങ്ങി താഴത്തു വന്ന്
നേരേ ഉമ്മറത്തേക്കോടിപ്പോയി. ഉമ്മറത്താരുമില്ല. ഉമ്മറിമുറ്റത്ത് അറ്റം കരിഞ്ഞ ഒരു ഓലക്കൊടി കിടക്കുന്നുണ്ട്. കാളിയമ്മയുടെ ചൂട്ടിൽനിന്നു വീണതായിരിക്കും. ഉണ്ണിക്കുട്ടൻ അതു ചെന്നെടുത്തു മണപ്പിച്ചു നോക്കി തൊടിയിലേക്കിട്ടു.
ഒരു കറുത്ത തേരട്ട യാതൊരു പ്രതിബന്ധവുമില്ലാതെ മുറ്റത്തെ തിണ്ടിന്മേൽക്കൂടി അരിച്ചരിച്ചു നീങ്ങുന്നു. എട ഗഡുവ! നീയിപ്പോൾ എവിടെനിന്നെത്തി! എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ തന്റെ വലതുകാൽ അതിൻ്റെ മുമ്പിൽ വെച്ചു. തേരട്ട വഴി മാറ്റി അരിച്ചു നീങ്ങാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ അവിടെയും തൻ്റെ കാ കാലടി വെച്ചു. അപ്പോഴും തേരട്ട വഴി മാറ്റി അരിച്ചു നീങ്ങാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ തേരട്ടയെ കളിപ്പിച്ചുകൊണ്ടിരുന്നു. കുറെനേരം ഒടുവിൽ, അങ്ങനെ അതിനെ കാൽവിരലുകൊണ്ടൊന്നു തൊട്ടു. തേരട്ട ചുരുണ്ടുകൂടി കിടന്നു. ചെറിയൊരു 'തെരിക!' ഉണ്ണിക്കുട്ടൻ അതിനെ ചെറിയൊരു ചുള്ളിക്കുമ്പിൽ കുത്തിയെടുത്ത് തൊടിയിലേക്കെറിഞ്ഞു.
"എന്താ, ചുന്തരക്കുട്ടികാട്ടണ്? രണ്ടിഴ, തലമുടിയുള്ളതു 'വേറെടുത്തു'കൊണ്ട്. കാളിയമ്മ മുമ്പിൽ വന്നു നിലക്കുന്നു. 'പൊട്ടി'യെ കളഞ്ഞു പുഴയിൽപ്പോയി കുളികഴിഞ്ഞു വന്നിരിക്കയാണ്. "അതൊക്കെ എവിടെക്കൊണ്ടുപോയിട്ടു? "പുഴയ്ക്കക്കരെയുള്ള കുറ്റിക്കാട്ടില്." കാളിയമ്മ അകത്തേക്കു പോയിപുഴയ്ക്കക്കരെയുള്ള കുറ്റിക്കാട്ടിൽ, ভোর കീറിയമുറവും കുറ്റിച്ചൂലും 'ലൊട്ടുലൊടുക്ക് സാധനങ്ങളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ടാകും. കാക്കകൾ അവിടെയും പറന്നെത്താതിരിക്കില്ല. അവയ്ക്കു തിന്നാൻ അരിമണികൾ മാത്രമേ കാണൂ. വാഴയ്ക്കയും തിന്നുമോ? ആ കുറ്റിക്കാടൊന്നു പോയിക്കാണാൻ സാധിച്ചാൽ എത്ര നന്നായിരുന്നു! ഒരുപാടു കീറിമുറങ്ങളും കുറ്റിച്ചുലുകളും അവിടെ ചിന്നിച്ചിതറിക്കിടക്കുന്നു ണ്ടാവും. അവയ്ക്കിടയിൽ 'കലപിലാ' ശബ്ദമുണ്ടാക്കിക്കൊണ്ടു കാക്കളും. കുറ്റിക്കാട്ടിൽ കുറുക്കന്മാരും പാമ്പുകളുമൊക്കെയുണ്ടാവും. കാക്കകളുടെ 'കലപില ശബ്ദം കേട്ട, പാമ്പുകൾ മാളത്തിൽനിന്നു പുറത്തുവന്നു ഫണം വിടർത്തി ചീറ്റുന്നുണ്ടാവുമോ?
ഒരുകെട്ടു മുരിങ്ങിലയും ഒരു തേക്കിൻ്റിലപ്പൊതിയുമായി മുണ്ടി വരുന്നതു കണ്ടു. അടുത്തെത്തിയപ്പോൾ ഉണ്ണിക്കുട്ടൻ ചോദിച്ചു: "തേക്കിന്റിലേല് എന്താ?
"ഇത് രണ്ട് മാന്തളാ."
മനസ്സിലായി. മാന്തള് B മത്സ്യത്തിന്റെ പേരാണത്. മത്സ്യമില്ലാതെ മുണ്ടിക്കു വായ പൊളിയില്ലല്ലോ! എത്രയെത്രതരം മത്സ്യങ്ങളുണ്ട് മാന്തള, അയല്ല, ആവോലി, ചെമ്മീൻ, സാവ, മത്തി, ഇനിയുമെത്രയോതരം മത്സ്യങ്ങളുടെ പേര് മുണ്ടി പറയുന്നതു കേട്ടിട്ടുണ്ട്.
ഉണ്ണിക്കുട്ടൻ ചോദിച്ചു: "ഇതെന്തിനാ? വറക്കാനോ കൂട്ടാൻ വെക്കാനോ?
"വറക്കാൻ."
അപ്പോൾ ഇന്നു രാത്രി മുണ്ടിക്കു കഞ്ഞിക്കു ക'ട്ടാൻ മാന്തള് വറുത്തതായിരിക്കും.
മുത്തശ്ശിയും കുട്ട്യേട്ടനും ഉമ്മറത്തേക്കു വന്നു.
മുണ്ടിയുടെ കൈയിലെ തേക്കിൻ്റിലപ്പൊതിയിൽ നോക്കിക്കൊണ്ട്
മുത്തശ്ശി ചോദിച്ചു: "എന്താ പൊതില്?"
"ഇത് രണ്ട് മാന്തളാ."
മുത്തശ്ശി ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു: "നല്ലൊരു ദിവസമായിട്ട്
ഈ നാറിമൊടയ്ക്കണ മീനായിട്ട് നിനക്കിങ്ങട്ട് വരാൻ തോന്നിലോ, ഇല്ലേ? "നിരീച്ചില. എന്തിനാ നിന്നെ പറയണ്? ശരി; അരിക്കുവേണ്ടി
"അനന്ത് നിരീച്ചില."
വന്നതല്ലേ? തരാം.'
ഇത്രയും പറഞ്ഞ് മുത്തശ്ശി അകത്തേക്കു പോയി. മുണ്ടി
പരിഭ്രമിച്ചു കൊണ്ടു മുറ്റത്തു നിന്നു. പാവം മുത്തശ്ശി! ഒരു ചെമ്പിൽ ലേശം അരി കൊണ്ടുവന്ന് മുണ്ടിക്കു കൊടുത്തു. "അട്ടേൻ വെടൊള്ളട്ടെ.
മുണി അരിക്കിഴിയും മുരിങ്ങലയും മാന്തളുമൊക്കെയായി പോയി. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ശരീരത്തോടു ചേർന്നു നിന്നപ്പോൾ മുത്തശ്ശി ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു: "മാറി നിന്നാ."
മുണി മാന്തളുമായി വന്നതുകൊണ്ടുള്ള ദേഷ്യമാണു മുത്തശ്ശിക്ക്. അതു തന്നോടെന്തിനാ കാണിക്കണ്
മുത്തശ്ശി ദേഷ്യഭാവത്തോടുകൂടിത്തന്നെ അകത്തേക്കു പോയി. കുട്ടേട്ടന്നും പോയി.
ഉണ്ണിക്കുട്ടൻ ആലോചിച്ചു: മുണ്ടിയുടെ കുടിയിൽ ഇന്നു രാത്രി കഞ്ഞിയും മാന്തള് വറത്തതുമുണ്ടാകും. മുരിങ്ങയിലകൊണ്ട് എന്താണ് അവൾ ചെയ്യുക? മുരിങ്ങയിലക്കൂട്ടാൻ കഞ്ഞിക്കു പറ്റില്ല. മുരിങ്ങയില ഉബേരിയാണെങ്കിൽ പറ്റും. മുരിങ്ങയില വേരി വെക്കാൻ മുണ്ടിക്ക് അറിയുമോ ആവോ?