shabd-logo

അഞ്ച് (ഭാഗം മൂന്ന്)

11 January 2024

0 കണ്ടു 0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.

ഉണ്ണിക്കുട്ടൻ ഇത്രയും വൃത്തിപിടിച്ചു വീട്ടിലേക്കോടുന്നതു

'ചേട്ടാഭഗവതി'യെ കളയുന്നതിൻ്റെ ഒരുക്കങ്ങളും മറ്റും കാണാനാണ്.

കർക്കിടകമാസം ഒന്നാംതീയതി നാളെയാണ്. അപ്പോൾ ഇന്നു

മിഥുനമാസം ഒടുക്കത്തെ ദിവസമാണ്. ഇന്നാണ് ചേട്ടാഭഗവതിയെ വീട്ടിൽനിന്ന് അടിച്ചു പുറത്താക്കുക. 'പൊട്ടി'യെ കളയുകയെന്നും പറയാമത്രേ! 'പൊട്ടി'യെ കളയുകയെന്നു പറഞ്ഞുകേട്ടപ്പോൾ ഉണ്ണിക്കുട്ടന്നു ചിരി വന്നുപോയി. എന്താണ് ഇങ്ങനെയൊരു പേര്? 'പൊട്ടി'യെന്നു

കേൾക്കുമ്പോൾ ചെവി കേൾക്കാത്ത ഭ്രാന്ത്രി മൊട്ടച്ചിയമ്മ്യാരുടെ

രൂപമാണു മനസ്സിൽ തെളിഞ്ഞുവരുന്നത്. അമ്മ്യാരെ കാണുമ്പോൾ

അറപ്പും പേടിയും തോന്നും.

കാളിയമ്മയാണ് 'പൊട്ടി'യെ കളയുക. കഴിഞ്ഞ കൊല്ലവും കാളിയമ്മ തന്നെയാണ് 'പൊട്ടി'യെ കളഞ്ഞത്. കഴിഞ്ഞ കൊല്ലത്തിന്റെ അപ്പുറത്തെ കൊല്ലമോ? ഉണ്ണിക്കുട്ടൻ ഓർത്തുനോക്കി. ഓർമ്മ വരുന്നില്ല. കാളിയമ്മ തന്നെയായിരിക്കും.. ഉണ്ണിക്കുട്ടൻ നടത്തിനു വേഗം കൂട്ടി, കുട്ട്യേട്ടനും സ്‌കൂൾ വിട്ട വഴിക്കു വീട്ടിലേക്കോടിട്ടുണ്ടാകും. തനിക്കു മുമ്പു വീട്ടിലെത്തണമെന്നുണ്ടാകും. ഇപ്പോൾ വീട്ടിലെത്തി ചായയും

പലഹാരവും കഴിക്കയായിരിക്കും.

മങ്ങിയ ദിവസമാണ്. മഴ പെയ്യാനുള്ള ഭാവമുണ്ട്. റോഡിനരികിലെ കുളത്തിലെ വെള്ളം ചാലിൽ വന്നു വീഴുന്ന സ്ഥലത്തു പതിവുപോലെ മീൻപിടിക്കുന്നുണ്ട്. ഇന്നു മീൻ പിടിക്കുന്നതു കാണാനൊന്നും സമയമില്ല. വേഗം വീട്ടിലെത്തണം.

വീടിൻ്റെ ഗേറ്റു തുറന്ന് അകത്തു കടന്നപ്പോഴേക്കും മഴ പെയ്തു വരുന്നതിന്റെ ശബ്ദം കേട്ടു. പടിഞ്ഞാറുഭാഗത്തുനിന്നാണ് മഴ പെയ്തുവരുന്നത്.

മുറ്റത്തെത്തിയപ്പോഴേക്കും മഴ പെയ്‌തു തുടങ്ങി. ഉണ്ണിക്കുട്ടൻ

വളരെ ധൃതിയിൽ പൂമുഖത്തേക്കു കയറിയപ്പോഴേക്കും അമ്മ വന്നു കുടയും സഞ്ചിയും വാങ്ങി അകത്തു കൊണ്ടുപോയി വെച്ചു. ഉണ്ണിക്കുട്ടൻ നേരേ അടുക്കളയിലേക്കു ചെന്നപ്പോൾ കുട്ടേട്ടൻ ചായയും പലഹാരവും കഴിക്കയാണ്. വിചാരിച്ചപോലെ ആദ്യംതന്നെ

എത്തിയിരിക്കുന്നു. ഉണ്ണിക്കുട്ടൻ അവൻ്റെ കുഞ്ഞിപലക എടുത്തിട്ടിരുന്നു.

ഓട്ടുഗ്ലാസ്സിൽ ചായയും നുറുങ്ങരികൊണ്ടുണ്ടാക്കിയ ഒരിലച്ചിന്തിൽ ഉപ്പുമാവും അവന്റെ മുമ്പിൽ വെച്ചുകൊടുത്തുകൊണ്ട് കുട്ട്യേട്ടനോടും ഉണ്ണിക്കുട്ടനോടുമായി ചോദിച്ചു:

"നിങ്ങൾക്കെന്താ കുട്ടോളേ രണ്ടാൾക്കുംകൂടി ഒന്നിച്ചു വന്നാൽ? കുട്ടേട്ടൻ ചായകുടി കഴിഞ്ഞ് എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു:

"എനിക്കവന്റെ ചിങ്കിനു നില്ക്കാൻ വയ്യ." കുട്ടേട്ടൻ പിന്നെ ഒന്നും പറയാതെ ഓടിപ്പോയി.

ആരാ തന്റെ ചിങ്കിനു നില്ക്കണമെന്നു പറയുന്നത്? കുട്ട്യേട്ടൻ ഇഷ്ട‌ംപോലെ സ്‌കൂളിൽ പൊയ്ക്കോട്ടെ, വനോട്ടെ. തനിക്ക കുട്ടേട്ടന്റെ സഹായമൊന്നും വേണ്ട. സ്കൂ‌ളിലേക്കുള്ള വഴി തനിക്കു

തെറ്റുകയൊന്നുമില്ല.

ഉണ്ണിക്കുട്ടൻ അമ്മയോടു ചോദിച്ചു:

"കാളിയമ്മ വന്നില്ലേ?"ഉം? എന്തിനാ?

"പൊട്ടേ കളയണ്ടെ? "ഓഹോ, അതിനോ? ആയമ്മ ഇപ്പോൾ വരും."അപ്പോൾ കാളിയമ്മ ഇതുവരെയായും വന്നിട്ടില്ല. ഉണ്ണിക്കുട്ടന്നു സമാധാനമായി.

ചായകുടി കഴിഞ്ഞശേഷവും കുറച്ചു സമയംകൂടി ഉണ്ണിക്കുട്ടൻ അടുക്കളയിൽത്തന്നെ ഇരുന്നു. പുറത്തു മഴപെയ്യുന്നതുകൊണ്ടാവാം ചില്ലോടുകളുടെ നിറം ശരിക്കു

കാണാത്തത്. അമ്മിണി ഒരു ചുട്ട പപ്പടവുമായി അടുക്കളയിൽ വന്നു ചോദിച്ചു: 'വേണോ?

തിന്നാൻ വയ്യാഞ്ഞിട്ടു ചോദിക്കയാവും.

ഉണ്ണിക്കുട്ടൻ പറഞ്ഞു: " വേണ്ടാ."

"ഇന്നാ." അമ്മിണി പപ്പടം അവൻ്റെ മുമ്പിലിട്ടിട്ട് ഓടിപ്പോയി.

ചുട്ട പപ്പടമല്ലേ? ഏതായാലും വെറുതേ കളയണ്ട. ഉണ്ണിക്കുട്ടൻ അതെടുത്തു തിന്നു. كالد തിന്നുന്നതാണ് ഉണ്ണിക്കുട്ടനിഷ്ട‌ം. പപ്പടം ചായയിൽ പൊട്ടിച്ചിട്ടു

പപ്പടം തിന്നുതീർന്നപ്പോൾ ലേശം കൂടി ചായ കിട്ടിയാൽ കുടിക്കാമെന്ന് അവനു തോന്നി. ഇനി ഇപ്പോൾ ചായ എവിടെനിന്നു കിട്ടാനാണ്? അച്ഛൻ ഓഫീസിൽനിന്നു വന്നാൽ ഉണ്ടാക്കും. അപ്പോൾ ലേശം തരാൻ പറയാം.

കാളിയമ്മയെ കാണാനില്ലല്ലോ! എന്താണീയമ്മയെ ഇനിയും കാണാത്തത്?

ശരി; ഉമ്മറത്തേക്കു പോകാം. ഉമ്മറത്തു പോയിരുന്നാൽ കാളിയമ്മ വരുന്നതു കാണാമല്ലോ.

ഉമ്മറത്ത് ചെന്നപ്പോൾ ഉമ്മറത്താരുമില്ല. ബെഞ്ചിൽ കയറിയിരുന്നു. ബെഞ്ചിൽ ഇപ്പോൾ ഒട്ടും ചെളിയില്ല. ചുണ്ണാമ്പു തേച്ച പാടുകളുമില്ല.

മഴയുടെ ശക്തി ക്രമേണക്രമേണ കുറഞ്ഞുവരുന്നു. അകായിൽ നിന്ന് കാളിയമ്മയുടെ ശബ്‌ദം കേട്ടു. ഇതെന്തു കഥ? ഈ അമ്മ എങ്ങനെയാണ് അകായിലെത്തിയത്? മുറ്റത്തുകൂടെ പോകുന്നതു കണ്ടതേയില്ലല്ലോ! വല്ലാത്തൊരു കാളിയമ്മ! ഉണ്ണിക്കുട്ടൻ അകായിലേക്കോടിപ്പോയി. കാളിയമ്മയോടു

ആഹ്‌ളാദത്തോടെ ചോദിച്ചു:

"നിങ്ങളേതിലേ വന്നത്?

"ഉം? എന്തേ?"

"ഞാൻ ഉമ്മറത്ത് നോക്കിക്കൊണ്ടിരിക്കാർന്നു."

"ഞാൻ വന്നത് തൊഴുത്തിൻറെ പിൻഭാഗത്തിൽക്കൂടെ.""അതോണ്ടാവും കാണാഞ്ഞത്."

മുത്തശ്ശി ചോദിച്ചു: "ഇന്നെന്താ കാളിയമ്മയായിട്ടൊരു സേവ പറച്ചില്

കുട്ടേട്ടനും അമ്മിണിയും ഓടിയെത്തി.

കാളിയമ്മ

ഒരു

പഴയ

മുറം

കൊണ്ടുവന്ന്.

അടുക്കളത്തളത്തിൽവെച്ചു. ഇനി എന്തൊക്കെയാണാവോ ഭാവം? ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കിക്കൊണ്ടുനിന്നു. 'പൊട്ടി'യെ കളയാൻ മുറത്തിൽ വയ്ക്കാനുള്ള സാധനങ്ങൾ മുത്തശ്ശി കൊണ്ടുവന്നു കൊടുത്തു. എന്തൊക്കെ സാധനങ്ങളാണ് കുട്ടികൾക്കു വികൃതികാണിക്കാനുള്ള സാധനങ്ങൾ പോലെയാണെല്ലാം! ഉണ്ണിക്കുട്ടൻ മുറത്തിൽ വയ്ക്കുന്ന ഓരോ സാധനങ്ങളും നോക്കി. കരിയുരുള, മഞ്ഞളുരുള, ചക്കക്കുരു, കുറ്റിച്ചുല്, വാഴയ്ക്ക, ഉഷ്ണ്, അരി ഇങ്ങനത്തെ സാധനങ്ങളാണ്. ഇതിനിടയിലെല്ലാം, ഓടത്തിന്റെ രൂപത്തിൽ കുത്തിയുണ്ടാക്കിയ പ്ലാവിലകളിൽ, തിരികൾ

കത്തിച്ചുവെച്ചു. "ശരി, ഞാനിതാ വര്‌ണ്' എന്നു പറഞ്ഞ് അമ്മ മുകളിലേക്കു പോയപ്പോൾ എന്തിനാണെന്നറിയാനായി ഉണ്ണിക്കുട്ടനും അമ്മയുടെ പിന്നാലെ പോയി.

അമ്മ മുകളിലത്തെയും താഴത്തെയും എല്ലാ മുറികളിലും മട്ടിപ്പശ പുകച്ച്, ജനാലകളും വാതിലുകളും വലിച്ചടച്ചു.

“എന്തിനാണമേ ഇത്?"

"ചേട്ടാഭഗവതി'യെ തല്ലിപ്പുറത്താക്കുകയാണ്."

ഉണ്ണിക്കുട്ടൻ അമ്മയോടൊപ്പം അടുക്കളത്തളത്തിലേക്കു വീണ്ടും വന്നു. ഇപ്പോൾ കീറിമുറത്തിനടുത്ത് ഒരു നിലവിളക്കുകൂടി കത്തിച്ചുവെച്ചിരിക്കുന്നു. ഒരോട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വെച്ചിട്ടുമുണ്ട്.

മുത്തശ്ശി, അമ്മയോടു ചോദിച്ചു: "വാതലും ജനലും അടച്ചില്ലേ? "อ."

കാളിയമ്മ മുറം പൊക്കിയെടുത്തു. മുത്തശ്ശി, നിലവിളക്കും കിണ്ടിയുമെടുത്തു. അവർ രണ്ടാളുംകൂടി. ഈ സാധനങ്ങളെല്ലാമായി മച്ചിലും ഉമ്മറത്തും അടുക്കളയിലുമെല്ലാം പോയി. മന്ത്രവാദികളെപ്പോലെ, വട്ടത്തിലുഴിഞ്ഞു. എന്നിട്ടു വടക്കേ വാതിലിൽക്കൂടി, കാളിയമ്മ പുറത്തേക്കു കടന്നു. കാളിയമ്മ പുറത്തേക്കു കടന്നപ്പോൾ മുത്തശ്ശി ഒരു ചൂട്ടു കത്തിച്ചു കാളിയമ്മയ്ക്കു കൊടുത്തു. എന്നിട്ടു മുത്തശ്ശി വീടിൻ്റെ വടക്കേ വാതിലും അടച്ചു.എല്ലാവരുംകൂടി ആട്ടിപറഞ്ഞയയ്ക്കുകയാണ്.

ചേർന്ന്

'ചേട്ടാഭഗവതി'യെ

"ചേട്ടാഭഗവതി പുറത്ത്; ശ്രീഭഗവതി അകത്ത്. ഫു!! ഫു ഫു!" "ചേട്ടാഭഗവതി പുറത്ത്. ശ്രീഭഗവതി അകത്ത്. ഫു! ഫു ഫു!

കുട്ടേട്ടന്റെ ശബ്ദമാണ് ഉച്ചത്തിൽ കേട്ടിരുന്നത്.

ഉണ്ണിക്കുട്ടന്നും അവന് ആവുന്നത്ര ഉച്ചത്തിൽ പറഞ്ഞു. "ചേട്ടാഭഗവതി പുറത്ത്. ശ്രീഭഗവതി അകത്ത്. ഫു! ഫു!ഫു"

അമ്മിണിയും ഇടയിൽക്കടന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

കുറെ കഴിഞ്ഞപ്പോൾ മുത്തശ്ശി വാതിൽ തുറന്നു.

ഉണ്ണിക്കുട്ടൻ മുറ്റത്തേക്കോടിവന്നു നോക്കി. കാളിയമ്മ പടികടന്നു പോയിരിക്കുന്നു. മുറവും മുറത്തിലെ സാധനങ്ങളും, പുഴയ്ക്കക്കരെ കുന്നിന്റെ അടിവാരത്തിലുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി കളയുമെന്നാണ് മുത്തശ്ശി പറഞ്ഞത്.

അപ്പോൾ ദൂരം കുറച്ചുണ്ടല്ലോ!

'പൊട്ടി'യെ കളയുന്നതു കാണാൻ മുത്തച്ഛനും അച്ഛനും കുട്ടൻനായർക്കും സാധിച്ചില്ല. അച്ഛന് ഓഫീസിൽ പോകാതെ നിവൃത്തിയില്ല. മുത്തച്ഛനും കുട്ടൻനായർക്കും ഈ സമയത്ത് ഇവിടെ ഉണ്ടാകാമായിരുന്നില്ലേ?

ഉണ്ണിക്കുട്ടൻ വീട്ടിൻ്റെ അകത്തേക്കുതന്നെ വന്നു. എന്തൊരു മണമാണ് വീട്ടിന്റെ അകത്തെല്ലാം.

അമ്മ മുകളിലത്തെ മുറികളിലെ ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നുവോയെന്നു നോക്കാൻ, അവൻ മുകളിലേക്കു പോയി. ഉവ്വ്, തുറന്നിട്ടിരിക്കുന്നു.

തുറന്നിട്ട ജനാലയിലൂടെ, അവൻ തൊടിയിലേക്കും തൊഴുത്തിനടുത്തുള്ള ചേമ്പിൻതടത്തിലേക്കും ചേമ്പിൻതടത്തിൽ ചെമ്പോത്തിനെ കാണാനില്ല. നോക്കി;

എന്തൊരു ഭംഗിയാണ് തൊടി കാണാൻ! എല്ലാം പച്ചനിറംതന്നെ. തൊടിയിൽ പടരുന്ന പയറിൻവള്ളികളിലെല്ലാം ധാരാളം പൂക്കളുണ്ട്. പൂക്കളെല്ലാം ഇറുത്തെടുത്ത് ഒരു മാല കെട്ടിയാലെന്താ? പക്ഷേ, പയറിൻപൂക്കൾകൊണ്ട്. ആരും മാല കെട്ടിയതായി കണ്ടിട്ടില്ല.

നിലത്തു കിടക്കുന്ന ഒരു പാറ്റയുടെ ചിറകിനു ചുറ്റും കുറെ ഉറുമ്പുകൾ വട്ടമിട്ടു കൂടിയിരിക്കുന്നതു കണ്ടു. എന്താണാവോ ഭാവം? ഈ പാറ്റയുടെ ചിറക് എങ്ങനെയാണ് ഇവിടെ വന്നത്? കഴിഞ്ഞ കുറെ ദിവസങ്ങളായി വീട്ടിൽ പാറ്റകൾ പൊടിഞ്ഞിട്ടില്ലല്ലോ! തൊടിയിൽ നിന്നോ, മറ്റോ പാറിവന്നതായിരിക്കുമോ? ആയിരിക്കില്ല. നനഞ്ഞു കുതിർന്നുകിടക്കുന്ന തൊടിയിൽനിന്ന് പാറ്റച്ചിറകുകൾപറന്നുവരുമെന്നു തോന്നുന്നില്ല. പിന്നെ എങ്ങനെയാണ് ഇത് ഇവിടെ വന്നത്? ഒന്നും മനസ്സിലാകുന്നില്ല.

ഉണ്ണിക്കുട്ടൻ നോക്കിക്കൊണ്ടങ്ങനെയിരിക്കുമ്പോൾ ഉറുമ്പുകളെല്ലാം ചേർന്ന് ആ ചിറകുമായി നീങ്ങാൻ തുടങ്ങി. ഉറുമ്പുകൾക്ക് ഈ ചിറക് എന്തിനാണ്! തിന്നാനാകുമോ? ചിറകിൽ തിന്നാനെന്തിരിക്കുന്നു?

ഉണ്ണിക്കുട്ടൻ അവൻ്റെ ചൂണ്ടാണിവിരൽ, ഉറുമ്പുകൾക്കൊരു തടസ്സമായി നിലത്തുന്നി. പെട്ടെന്ന് ഉറുമ്പുകളുടെ ആ ഘോഷയാത്ര നിന്നു.

'പേടിയുണ്ട്.' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. ഉണ്ണിക്കുട്ടൻ വിരലെടുത്തപ്പോൾ ഘോഷയാത്ര വീണ്ടും നീങ്ങിത്തറുടങ്ങി.

ഘോഷയാത്രക്കാരുടെ മീതെ കാലുകൊണ്ടൊരു ചവിട്ടു ചവിട്ടി യാൽ, പിന്നെ ഒന്നുപോലും അനങ്ങില്ല. പാപം കിട്ടും. അതു വേണ്ട. അവ ആ ചിറകുമായി എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടെ. ഉണ്ണിക്കുട്ടൻ കോണിപ്പടികൾ 'പടപടാ'ന്നിറങ്ങി താഴത്തു വന്ന്

നേരേ ഉമ്മറത്തേക്കോടിപ്പോയി. ഉമ്മറത്താരുമില്ല. ഉമ്മറിമുറ്റത്ത് അറ്റം കരിഞ്ഞ ഒരു ഓലക്കൊടി കിടക്കുന്നുണ്ട്. കാളിയമ്മയുടെ ചൂട്ടിൽനിന്നു വീണതായിരിക്കും. ഉണ്ണിക്കുട്ടൻ അതു ചെന്നെടുത്തു മണപ്പിച്ചു നോക്കി തൊടിയിലേക്കിട്ടു.

ഒരു കറുത്ത തേരട്ട യാതൊരു പ്രതിബന്ധവുമില്ലാതെ മുറ്റത്തെ തിണ്ടിന്മേൽക്കൂടി അരിച്ചരിച്ചു നീങ്ങുന്നു. എട ഗഡുവ! നീയിപ്പോൾ എവിടെനിന്നെത്തി! എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ തന്റെ വലതുകാൽ അതിൻ്റെ മുമ്പിൽ വെച്ചു. തേരട്ട വഴി മാറ്റി അരിച്ചു നീങ്ങാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ അവിടെയും തൻ്റെ കാ കാലടി വെച്ചു. അപ്പോഴും തേരട്ട വഴി മാറ്റി അരിച്ചു നീങ്ങാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ തേരട്ടയെ കളിപ്പിച്ചുകൊണ്ടിരുന്നു. കുറെനേരം ഒടുവിൽ, അങ്ങനെ അതിനെ കാൽവിരലുകൊണ്ടൊന്നു തൊട്ടു. തേരട്ട ചുരുണ്ടുകൂടി കിടന്നു. ചെറിയൊരു 'തെരിക!' ഉണ്ണിക്കുട്ടൻ അതിനെ ചെറിയൊരു ചുള്ളിക്കുമ്പിൽ കുത്തിയെടുത്ത് തൊടിയിലേക്കെറിഞ്ഞു.

"എന്താ, ചുന്തരക്കുട്ടികാട്ടണ്? രണ്ടിഴ, തലമുടിയുള്ളതു 'വേറെടുത്തു'കൊണ്ട്. കാളിയമ്മ മുമ്പിൽ വന്നു നിലക്കുന്നു. 'പൊട്ടി'യെ കളഞ്ഞു പുഴയിൽപ്പോയി കുളികഴിഞ്ഞു വന്നിരിക്കയാണ്. "അതൊക്കെ എവിടെക്കൊണ്ടുപോയിട്ടു? "പുഴയ്ക്കക്കരെയുള്ള കുറ്റിക്കാട്ടില്." കാളിയമ്മ അകത്തേക്കു പോയിപുഴയ്ക്കക്കരെയുള്ള കുറ്റിക്കാട്ടിൽ, ভোর കീറിയമുറവും കുറ്റിച്ചൂലും 'ലൊട്ടുലൊടുക്ക് സാധനങ്ങളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ടാകും. കാക്കകൾ അവിടെയും പറന്നെത്താതിരിക്കില്ല. അവയ്ക്കു തിന്നാൻ അരിമണികൾ മാത്രമേ കാണൂ. വാഴയ്ക്കയും തിന്നുമോ? ആ കുറ്റിക്കാടൊന്നു പോയിക്കാണാൻ സാധിച്ചാൽ എത്ര നന്നായിരുന്നു! ഒരുപാടു കീറിമുറങ്ങളും കുറ്റിച്ചുലുകളും അവിടെ ചിന്നിച്ചിതറിക്കിടക്കുന്നു ണ്ടാവും. അവയ്ക്കിടയിൽ 'കലപിലാ' ശബ്ദമുണ്ടാക്കിക്കൊണ്ടു കാക്കളും. കുറ്റിക്കാട്ടിൽ കുറുക്കന്മാരും പാമ്പുകളുമൊക്കെയുണ്ടാവും. കാക്കകളുടെ 'കലപില ശബ്ദം കേട്ട, പാമ്പുകൾ മാളത്തിൽനിന്നു പുറത്തുവന്നു ഫണം വിടർത്തി ചീറ്റുന്നുണ്ടാവുമോ?

ഒരുകെട്ടു മുരിങ്ങിലയും ഒരു തേക്കിൻ്റിലപ്പൊതിയുമായി മുണ്ടി വരുന്നതു കണ്ടു. അടുത്തെത്തിയപ്പോൾ ഉണ്ണിക്കുട്ടൻ ചോദിച്ചു: "തേക്കിന്റിലേല് എന്താ?

"ഇത് രണ്ട് മാന്തളാ."

മനസ്സിലായി. മാന്തള് B മത്സ്യത്തിന്റെ പേരാണത്. മത്സ്യമില്ലാതെ മുണ്ടിക്കു വായ പൊളിയില്ലല്ലോ! എത്രയെത്രതരം മത്സ്യങ്ങളുണ്ട് മാന്തള, അയല്ല, ആവോലി, ചെമ്മീൻ, സാവ, മത്തി, ഇനിയുമെത്രയോതരം മത്സ്യങ്ങളുടെ പേര് മുണ്ടി പറയുന്നതു കേട്ടിട്ടുണ്ട്.

ഉണ്ണിക്കുട്ടൻ ചോദിച്ചു: "ഇതെന്തിനാ? വറക്കാനോ കൂട്ടാൻ വെക്കാനോ?

"വറക്കാൻ."

അപ്പോൾ ഇന്നു രാത്രി മുണ്ടിക്കു കഞ്ഞിക്കു ക'ട്ടാൻ മാന്തള് വറുത്തതായിരിക്കും.

മുത്തശ്ശിയും കുട്ട്യേട്ടനും ഉമ്മറത്തേക്കു വന്നു.

മുണ്ടിയുടെ കൈയിലെ തേക്കിൻ്റിലപ്പൊതിയിൽ നോക്കിക്കൊണ്ട്

മുത്തശ്ശി ചോദിച്ചു: "എന്താ പൊതില്?"

"ഇത് രണ്ട് മാന്തളാ."

മുത്തശ്ശി ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു: "നല്ലൊരു ദിവസമായിട്ട്

ഈ നാറിമൊടയ്ക്കണ മീനായിട്ട് നിനക്കിങ്ങട്ട് വരാൻ തോന്നിലോ, ഇല്ലേ? "നിരീച്ചില. എന്തിനാ നിന്നെ പറയണ്? ശരി; അരിക്കുവേണ്ടി

"അനന്ത് നിരീച്ചില."

വന്നതല്ലേ? തരാം.'

ഇത്രയും പറഞ്ഞ് മുത്തശ്ശി അകത്തേക്കു പോയി. മുണ്ടി

പരിഭ്രമിച്ചു കൊണ്ടു മുറ്റത്തു നിന്നു. പാവം മുത്തശ്ശി! ഒരു ചെമ്പിൽ ലേശം അരി കൊണ്ടുവന്ന് മുണ്ടിക്കു കൊടുത്തു. "അട്ടേൻ വെടൊള്ളട്ടെ.

മുണി അരിക്കിഴിയും മുരിങ്ങലയും മാന്തളുമൊക്കെയായി പോയി. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ശരീരത്തോടു ചേർന്നു നിന്നപ്പോൾ മുത്തശ്ശി ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു: "മാറി നിന്നാ."

മുണി മാന്തളുമായി വന്നതുകൊണ്ടുള്ള ദേഷ്യമാണു മുത്തശ്ശിക്ക്. അതു തന്നോടെന്തിനാ കാണിക്കണ്

മുത്തശ്ശി ദേഷ്യഭാവത്തോടുകൂടിത്തന്നെ അകത്തേക്കു പോയി. കുട്ടേട്ടന്നും പോയി.

ഉണ്ണിക്കുട്ടൻ ആലോചിച്ചു: മുണ്ടിയുടെ കുടിയിൽ ഇന്നു രാത്രി കഞ്ഞിയും മാന്തള് വറത്തതുമുണ്ടാകും. മുരിങ്ങയിലകൊണ്ട് എന്താണ് അവൾ ചെയ്യുക? മുരിങ്ങയിലക്കൂട്ടാൻ കഞ്ഞിക്കു പറ്റില്ല. മുരിങ്ങയില ഉബേരിയാണെങ്കിൽ പറ്റും. മുരിങ്ങയില വേരി വെക്കാൻ മുണ്ടിക്ക് അറിയുമോ ആവോ?

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക