മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താ
ഞങനെ ഇരിക്കണ്? നാമം ചൊല്ലിക്കൂടെ?" ഉണ്ണിക്കുട്ടൻ എഴുന്നേറ്റു കൈ നീട്ടി: "അതെൻ്റെ കൈയിൽ തരൂ, ഞാൻ കൊണ്ടോയേക്കാം."
"വേണ്ട. നീയിതു നിലത്തിടും."
"ഇല്ല, തരൂ." "जी." മുത്തച്ഛൻ
കയ്പയ്ക്കയും വെണ്ടയ്ക്കയും ഉണ്ണിക്കുട്ടൻന്റെ കൈയിൽ കൊടുത്തു. അവനത് അകത്തു കൊണ്ടുപോയി വെച്ചു വന്നു. മുത്തശ്ശി കാലും മുഖവും കഴുകി ഭസ്മം തൊട്ട് ഉമ്മറത്തു വന്നു ചോദിച്ചു:
"വിളക്കു കൊണ്ടരട്ടെ?"
"ഉം!" മുത്തച്ഛൻ മൂളി.
"ദീപം, ദീപം" കണ്ണടച്ചു നില്ക്കുന്ന മുത്തച്ഛൻന്റെ മുന്നിൽ മുത്തശ്ശി ദീപവുമായി വന്നു നിന്നു. മുത്തച്ഛൻ കണ്ണുകൾ തുറന്ന് വിളക്കു കണ്ടു തൊഴുതു. മുത്തശ്ശി വിളക്കിൽനിന്ന് മൂന്നു തിരികളെടുത്ത് കോലായിൽ വെച്ചു. തിരികൾ കോലായിൽ വയ്ക്കുമ്പോൾ മുത്തശ്ശി പറഞ്ഞുകൊണ്ടിരുന്നു: "എന്റെ കാർനോന്മാരേ, രക്ഷിക്കണേ; എൻ്റെ കാർനോന്മാരേ, രക്ഷിക്കണേ!" മുത്തശ്ശി ദീപം കാട്ടി അകത്തേക്കു പോയപ്പോൾ ഉണ്ണിക്കുട്ടനും പിന്നാലെ പോയി. അടുക്കളയിൽത്തന്നെയുണ്ട്. അടുക്കളയിൽ ചെന്ന് ആകെയൊന്നു നോക്കി; കരണ്ടിയിൽനിന്നു രണ്ടുമൂന്നു കയ്പയ്ക്കക്കൊണ്ടാട്ടമെടുത്തു തിന്നു. വേറെ തിന്നാനുള്ളതൊന്നും കാണാനില്ല. ഉമ്മറത്തേക്കുതന്നെ പോകുക.
അല്ലാതെന്തു ചെയ്യാനാ? ഉമ്മറത്ത് പതിനാലാംനമ്പ്ര് വിളക്ക് കൊളുത്തിയിരിക്കുന്നു. അതു കൊളുത്തി തുക്കുന്നതു അടുക്കളയിലേക്കൊന്നു കാണാൻ സാധിച്ചില്ല. പോയപ്പോഴേക്കും മുത്തശ്ശിയതു കൊളുത്തി തുക്കിക്കഴിഞ്ഞു. മുത്തച്ഛൻ ബഞ്ചിലിരുന്നു
മുറുക്കുകയാണ്. കോലായിൽ വെച്ച തിരി കത്തുന്നില്ലേയെന്നു നോക്കി. ഉണ്ട്. ഒരു തിരി കത്തിത്തീരാറായിരിക്കുന്നു.
കീശയിൽനിന്ന് സിനിമാനോട്ടീസുകൊണ്ടുണ്ടാക്കിയ തോണിയടുത്തു തിരിയിൽ കാണിച്ചു കത്തിച്ചു. കോലായിൽ വെളിച്ചം കണ്ട് മുത്തച്ഛൻ വന്നു നോക്കിയപ്പോൾ, തോണി
കത്തിച്ചാമ്പലാവുകയാണ്. "ദേഹം പൊള്ളിക്കരുതേ."
ഉണ്ണിക്കുട്ടൻ ഞെട്ടി. അടുത്താരുമില്ല. ആരും കാണില്ലെന്നു കരുതിയാണു തോണി കത്തിച്ചത്. തോണി കത്തിച്ചപ്പോഴേക്കും മുത്തച്ഛൻ അടുത്തെത്തിക്കഴിഞ്ഞു.
മുത്തച്ഛൻ എണ്ണ തേക്കാൻ തുടങ്ങി. മുത്തച്ഛന് അച്ഛനെപ്പോലെ ഒരോടം നിറച്ച് എണ്ണയൊന്നും വേണ്ട. കുറച്ചു മതി.
മുത്തച്ഛന്റെ തല കഷണ്ടിയാണ്; മിനുമിന്നുന്നനെയിരിക്കുന്നു. മുത്തച്ഛൻ എണ്ണ തേക്കുകയല്ല, തിരുമ്പിപ്പിടിക്കയാണ്! ചെവിയിലെന്തിനാണ് എണ്ണ തുളിക്കുന്നത്? അച്ഛൻ ചെവിയിൽ എണ്ണ
തുളിക്കുന്നതു കണ്ടിട്ടില്ല.
അച്ഛന്റെ കുളി ഇനിയും കഴിഞ്ഞില്ലേ? കിണറ്റിൻകരയിലേക്കു പോയിട്ട് എത്ര നേരമായി!
കുളികഴിഞ്ഞു വന്നാൽ കുട്ട്യേട്ടനെ തല്ലുമോ?തല്ലുമെന്നല്ലേ പറഞ്ഞിരിക്കുന്നത്?
തല്ലേണ്ടെന്നു പറയണം. പലക കൊട്ടത്തളത്തിലേക്കു വലിച്ചെറിഞ്ഞതു സാരമില്ല. പലക വലിച്ചെറിഞ്ഞശേഷം കുട്ടേട്ടൻ തന്നെയല്ലേ തോണിയുണ്ടാക്കിത്തന്നത്.
നേരം നല്ലപോലെ സന്ധ്യയായി. പടിക്കലെ ഗേറ്റിൻന്റെ അഴികളൊന്നും കാണാനില്ല. റോഡിൻൻ്റെ അപ്പുറത്തുള്ള വീടുകളും മരങ്ങളും കാണാനില്ല. ആകാശചെരുവിന് പട്ടുകോണകത്തിന്റെ നിറമാണോ?
കോലായിൽ പരുങ്ങി നിലക്കുന്നതു കണ്ട് മുത്തച്ഛൻ പറഞ്ഞു: "മിടുക്കൻ, മുത്തശ്ശിയുടെ അടുത്തിരുന്ന് നാമം ചൊല്ല്."
അവൻ മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. മുത്തശ്ശിയുടെ മടിയിൽ അമ്മിണി ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
മുത്തശ്ശി നാമം ചൊല്ലിക്കൊടുക്കുന്നത് ഉണ്ണിക്കുട്ടൻ ഏറ്റു പറഞ്ഞു.
"നമശ്ശിവായ നാരായണ നമഃ അച്യുതായ നമഃ അനന്തായ നമഃ അമൃതായ നമഃ ഗോവിന്ദായ നമഃ ഗോപാലായ നമഃ ശ്രീകൃഷ്‌ണായ നമഃവിഷ്ണുവേ ഹരി"
വിഷ്ണുറുവേ ഹരി എന്നത് വളരെ നീട്ടിയ സ്വരത്തിലാണവൻ ചൊല്ലിയത്.
അവ്യക്തമായ സ്വരത്തിൽ അമ്മിണിയും എന്തൊക്കെയോ ചൊല്ലിക്കൊണ്ടിരുന്നു.
നമശ്ശിവായ ചൊല്ലിക്കഴിഞ്ഞശേഷം നാളുകളും തിഥികളും വഴിക്കു വഴിയേ ചൊല്ലി. അതിനുശേഷം മാസങ്ങളുടെയും ദിവസങ്ങളുടെയും പേരുകളും. എല്ലാറ്റിനുമൊടുവിൽ ഉറക്കത്തിൽ പേടിക്കാതിരിക്കാൻ അർജ്ജുനൻ്റെ എല്ലാ പേരുകളും ചൊല്ലി: "അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും വിശുതമായ പേർ പിന്നെ കിരീടിയും ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണവും ഭീതിഹരം സവ്യസാചി ബീഭത്സവും പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ, നിത്യഭയങ്ങളകന്നുപോം നിശ്ചയം."
ഇതു ചൊല്ലാൻ അവൻ ഒരു ദിവസവും മറക്കാറില്ല. ഇതു ചൊല്ലിയിട്ടില്ലെങ്കിൽ ഉറക്കത്തിൽ ഞെട്ടിയുണരുമെന്നാണവൻ്റെ വിശ്വാസം. പേടിസ്വപ്‌നങ്ങൾ കണ്ട്
മൂന്നാലു ദിവസങ്ങൾക്കുമുമ്പ് ഇതു ചൊല്ലാൻ മറന്നു. അന്ന് ഉറക്കത്തിൽ പേടിസ്വപ്‌നം കണ്ടു നിലവിളിച്ചു ഞെട്ടി ഉണർന്നു. ആ സ്വപ്നത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽനിന്നു പോയിട്ടില്ല.
പേടിസ്വപ്നം എന്തായിരുന്നുവെന്നോ? ഓന്തുകളും പാമ്പുകളും
ഇഴഞ്ഞുനടക്കുന്ന
തട്ടുത്തരങ്ങളുള്ള
ഒരു മുറിയിൽ
കിടക്കുകയാണവൻ. അവ രണ്ടും തമ്മിൽത്തമ്മിൽ കൊത്തുകയും
ചുറ്റിപ്പിണിയുകയും ചെയ്‌തുകൊണ്ടിരുന്നു. ഛിൽ....ഛിൽ എന്ന
ചെറുശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുമുണ്ട്. ചുറ്റിപ്പിണയലുകളും
ശബ്ദങ്ങൾ പുറപ്പെടുവിക്കലും മൂത്തുമൂത്ത് പാമ്പുകളും
ഓന്തുകളുമെല്ലാം കൂടി അവൻ്റെ ദേഹത്തിലേക്കു വീണു... നിലവിളിച്ചു ഞെട്ടിയുണർന്നു. നിലവിളി കേട്ട് അച്ഛനുമമ്മയും ഉണർന്നു.
ഉണ്ണിക്കുട്ടൻ കിതയ്ക്കുകയും വിയർക്കുകയും ചെയ്തിരുന്നു.
അന്ന് അർജ്ജുനൻ ഫൽഗുനൻ എന്ന സ്തോത്രം ചൊല്ലിയിരുന്നില്ല. അതിൽ പിന്നീട് ഒരൊറ്റ ദിവസമെങ്കിലും ചൊല്ലാതിരുന്നിട്ടില്ല. എല്ലാം ചൊല്ലിക്കഴിഞ്ഞപ്പോൾ, ഉണ്ണിക്കുട്ടൻ കോലായിലേക്കുതന്നെ കത്തിത്തീർന്നിരിക്കുന്നു. വന്നു നോക്കി. തിരികൾ
മുറ്റവും തൊടിയുമെല്ലാം ഇരുട്ടിൽ മുങ്ങിക്കിടക്കുകയാണ്.മുറ്റത്തുള്ള ആട്ടിൻകാട്ടം, മുത്തപ്പൻതാടി, പ്ലാവിലകൾ-ഒന്നും കാണാനില്ല.
പകൽസമയത്ത് ഇടയ്ക്കിടയ്ക്കു തിണ്ടത്തു പാഞ്ഞെത്താറുള്ള ഓന്ത് ഇപ്പോൾ എവിടെയായിരിക്കും. ആട്ടിൻകുട്ടിയും ചോത്രയും പൈക്കുട്ടിയും തള്ളയാടും ഇരുട്ടിൽ എന്തുചെയ്യുകയായിരിക്കും? അവയ്ക്കു പേടി തോന്നുമോ?
എന്തിനാണിങ്ങനെ ഇരുട്ടു വരുന്നത്? ഇരുട്ടിൽ മുങ്ങിക്കിടക്കുന്ന ചുറ്റുപാടുകളിലേക്കു നോക്കുമ്പോൾ പരിഭ്രമവും വ്യസനവും തോന്നുകയാണവന്.
മുത്തച്ഛൻ
തിരുമ്പിപ്പിടിച്ചുകൊണ്ട്
മുറ്റത്ത്
ഉലാത്തുകയാണ്. ഇങ്ങനെ ഇരുട്ടാകുന്നതിനെക്കുറിച്ച്, തോന്നുന്നില്ലേ. ആവോ? മുത്തച്ഛനൊന്നും
കിണറ്റിൻകരയിൽനിന്ന്, അച്ഛൻ കാർക്കിച്ചു തുവുന്നതിന്റെയും കുലുക്കുഴിഞ്ഞു തുപ്പുന്നതിന്റെയും ശബ്‌ദങ്ങൾ കേൾക്കാനുണ്ട്.
അച്ഛൻന്റെ കുളി ഇനിയും കഴിഞ്ഞിട്ടില്ലെന്നോ? ഇത്രയധികം നേരം വേണോ കുളിക്കാൻ?
മുത്തച്ഛൻ റാന്തൽവിളക്കുമായി, കുളിക്കാൻ പോയി. അമ്പലക്കുളത്തിലേക്കു
ഇരുട്ടത്ത് മുത്തച്ഛനെന്തിനാ അമ്പലക്കുളത്തിലേക്കു പോണത്? കിണറ്റിൽനിന്ന് വെള്ളം കോരി കുളിച്ചാൽ പോരേ?
റാന്തൽവിളക്കുണ്ടെന്നത്. ശരിതന്നെ. എന്നാലും വല്ല പാമ്പും വന്നു കടിച്ചാലോ?
പാമ്പു കടിച്ചാൽ, മാപ്പിള കാണിച്ചപോലെ, പാമ്പിനെപ്പിടിച്ചങ്ങോട്ടു കടിക്കാനൊന്നും മുത്തച്ഛന് ധൈര്യമുണ്ടാവില്ല. കുട്ടൻനായർക്കാണെങ്കിൽ ധൈര്യമുണ്ടായെന്നുവരും. കുട്ടൻനായരെ എന്താണിനിയും കാണാത്തത്? ചൂട്ട് എടുക്കാതെയാണയാൾ പോയിരിക്കുന്നത്. റോഡിന്റെ
ഉയരത്തിൽനിന്ന് ഒരു ലോറി താഴോട്ടിറങ്ങുന്നതിന്റെ
വെളിച്ചം ഇരുട്ടിനെ ഭേദിച്ചുകൊണ്ട് മുറ്റത്തോളം വന്നുപോയി. ഇതുപോലുള്ള വെളിച്ചം ഒരുപാടുണ്ടായാൽ, ഇരുട്ടിനെ ഇല്ലാക്കാം.
മുത്തശ്ശി പറഞ്ഞു: ഈ ഇരുട്ടത്ത് കോലായിൽ നിക്കണ്ട.
ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ അടുത്തു വന്നിരുന്നു.
കുറുക്കന്മാർ ഓരിയിടുന്നതു കേട്ടപ്പോൾ അവനു വല്ലാത്ത പേടി തോന്നി.
കുറുക്കന്മാർ നായയെപ്പോലെയിരിക്കുമെന്നല്ലേ
മുത്തശ്ശിപറയുന്നത്?
ഉണ്ണിക്കുട്ടൻ കുറുക്കനെ കണ്ടിട്ടില്ല. കുറുക്കനു. പകൽസമയം ഉറക്കവും രാത്രിയിൽ പണിയുമാണത്രെത. പണി കോഴികളെപ്പിടിച്ചു തിന്നുകയാണ്. കുറുക്കന് കോഴി, നെയ്യുപ്പംപോലെയാണ് ചത്താലും കുറുക്കൻന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന പഴഞ്ഞൊല്ലിന്റെ അർത്ഥം മുത്തശ്ശി വിവരിച്ചുതന്നത് അവനോർത്തു.
കുറുക്കന്മാർ മടകളിലാണു താമസിക്കുന്നത്. രാത്രി മുഴുവൻ ഇര തേടി നടന്ന് രാവിലെ മടയിലേക്കു ചെല്ലുമ്പോൾ ഒരു പാമ്പ് പടം വിടർത്തി നിൽക്കുന്നതു കണ്ടാൽ കുറുക്കനെന്താണു ചെയ്യുക? എന്താണു ചെയ്യുക? ഒന്നും ചെയ്യാൻ സാധിക്കുന്നതിനുമുമ്പ് പാമ്പു ചാടി കൊത്തും. കുറുക്കൻ ഉടൻ വീണു ചാകും. അത്രതന്നെ!
ഉണ്ണിക്കുട്ടന് എല്ലാം കൂടി ഒരസുഖം തോന്നുകയാണ്. ഇരുട്ട്; പടം വിടർത്തിനില്ക്കുന്ന പാമ്പുകളെക്കുറിച്ചും കോഴികളെ കൊന്നു. ശാപ്പിടുന്ന കുറുക്കന്മാരെക്കുറിച്ചുമുള്ള ആലോചന. പേടിയാവുന്നു. ആലോചിക്കുമ്പോൾത്തന്നെ.
മുത്തശ്ശി ഒരു പാട്ടു പാടിയാൽ നന്നായിരുന്നു.
"മുത്തശ്ശി!" അവൻ വിളിച്ചു.
"എന്താ ഉറക്കം വര്‌ണുണ്ടോ? ഇന്ന് ഇത്രയും നേരായി കണ്ണിന്റെ പോള ചീമ്പീട്ടില്ലല്ലോ?"
"അതൊന്നൂല്ല."
"പിന്നെന്താ?
"ഒരു പാട്ട് പാടോ?"
പാടാം.
മുത്തശ്ശി പാടാൻ തുടങ്ങി:
"വെള്ളപ്പൻനാട്ടിൽ വെളുത്തേടത്തില്ലത്ത് വെള്ളാട്ടിപെറ്റൊരു വേശപ്പെണ്ണ് കണ്ടാലും നന്നവൾ, കേട്ടാലും നന്നവൾ ഉണ്ടായപ്പിന്നെ കുളിച്ചിട്ടില്ല കാരിയത്തിയവൾ വിരിയത്തിയവൾ തേടിക്കൊണ്ടുവന്ന ചീരവിത്ത് കൊറ്റിത്തടം മാടി, കൊയല്ലാണ്ടി വേരൂന്നി പട്ടാമ്പിമുറ്റത്തൊരു മുള്ള മുളച്ചു എന്തു മുളയിത്, ചീരമുള എന്തു ചീരയിത, ചെഞ്ചീര ആരാരു നുള്ളണം ചെഞ്ചീര അമ്മായി നുള്ളണം ചെഞ്ചീര എങ്ങനെ നുള്ളണം ചെഞ്ചീരരക്ഷിച്ചുന്നുള്ളണം ചെഞ്ചീര ആരാരരിയണം ചെഞ്ചീര അമ്മാ¿ിയണം ചെഞ്ചീര എങ്ങനരിയണം ചെഞ്ചിര നുന്നുന്നുനൈയരിയണം ചെഞ്ചീര എങ്ങനെ വെയ്ക്കണം ചെഞ്ചീര ഉപ്പില്ല, മുളകില്ല വെങ്കായപ്പുളിയില്ല എങ്ങനെ വെയ്ക്കണം ചെഞ്ചീര് വടക്കോർത്ത് നിൽക്കുന്ന ചെന്തെങ്ങിൻപൂക്കുല മേലൊരു മേല്ക്കുല കീഴൊരു കീഴ്ക്കല നാരായപൂക്കുലനടുവിലിളംകുല മന്നിങ്ങ മണ്ടിക്കയറീട്ടും വെട്ടിയിറക്കീട്ടും തട്ടിപൊളിച്ചിട്ടും കുറുകുറെ ചിരകീട്ടും നീട്ടിയരച്ചിട്ടും ഒലക്കിയൊഴിച്ചിട്ടും അങ്ങനെ വെയ്ക്കണം ചെഞ്ചിര ആരാര് വെയ്ക്കണം ചെഞ്ചീര അമ്മായി വെയ്ക്കണം ചെഞ്ചിര ആരാരു വിളമ്പണം ചെഞ്ചീര അമ്മായി വിളമ്പണം ചെഞ്ചീര ആരാരു കൂട്ടണം ചെഞ്ചീര അമ്മാവൻ കൂട്ടണം ചെഞ്ചീര."
മുത്തശ്ശി പാട്ടു പാടിത്തീർന്നപ്പോഴേക്കും അമ്മിണി കൂർക്കം വലിച്ച് ഉറങ്ങിക്കഴിഞ്ഞു.
മുത്തശ്ശി അമ്മിണിയെ മുത്തശ്ശിയുടെ മുറിയിൽ കൊണ്ടുപോയി
കിടത്തി. എത്ര നല്ലൊരു പാട്ടാണ് മുത്തശ്ശിയിപ്പോൾ പാടിയത്! "അടിച്ചുമാടിയ മണൽപ്പുറത്തി' നേക്കാളും "ആ ഇറയിലിരുന്ന അരിവാളി'നേക്കാളും നല്ല പാട്ടാണ്.
അവന്റെ ഹൃദയത്തിൽനിന്ന് ഭീതിജനകമായ ആലോചനകളെല്ലാം താൽക്കാലികമായി വിട്ടുകന്നു. "വെള്ളവൻനാട്ടിൽ വെളുത്തേടത്തില്ലത്ത്
വെള്ളാട്ടി പെറ്റൊരു വേശഷെണ്ണ്." അവൻ ചിരിച്ചു.
എവിടെയാണ് വെള്ളപ്പൻനാട്? പാട്ടിന്റെ ഈരടികൾ അവന്റെ ഹൃദയത്തിൽ മധുരിപ്പിക്കുന്ന ഒരു ഭാവമുണ്ടാക്കിയിരിക്കയാണ്.
അച്ഛൻ കുളികഴിഞ്ഞ് ഈറൻതോർത്തിൻ്റെ തുമ്പു ചെവിയിലിട്ടു തിരിച്ചുകൊണ്ട് ഉമ്മറത്തേക്കു വന്ന്, തുടർച്ചയായി മൂന്നുനാലു പ്രാവശ്യം തുമ്മി. എന്നിട്ടു കസാലയിൽ മലർന്നുകിടന്നു.അച്ഛന്റെ മടിയിൽ കയറിയിരിക്കാൻ ഇതുതന്നെയാണ് യാണ് നല്ല സമയം. അമ്മിണി വന്ന് ഉപദ്രവിക്കില്ല. അവൾ ഉറങ്ങുകയാണല്ലൊ? ഉണ്ണിക്കുട്ടൻ അച്ഛൻൻ്റെ മടിയിൽ കയറിയിരുന്നു. കുട്ടേട്ടൻ ചെറിയൊരു റാന്തൽവിളക്കുകൂടി ബഞ്ചിൽ കൊണ്ടു വന്നുവെച്ച് പഠിത്തമാരംഭിച്ചു. അച്ഛൻ, ഉണ്ണിക്കുട്ടൻ്റെ കവിളുകളിൽ
തലോടിക്കൊണ്ടു ചോദിച്ചു:
"നീ വല്യ വികൃതിക്കുട്ട്യാണ് അല്ലേ?"
"അല്ല."
"നീയിന്ന് പുകല തിന്നു ഛർദ്ദിച്ചില്ലെ? വെളിച്ചപ്പാടായില്ലെ? കാലിമ്പിലെങ്ങനാ മുള്ള കുത്തിത്?"
അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു! പറഞ്ഞു കൊടുത്തതാവും. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മുഖത്തു നോക്കി ചിരിച്ചു.
“ചിരിക്കണ്! അടുത്ത് കൊല്ലം സ്‌കൂളിൽ ചേർത്താൽ നല്ലോണം
പഠിക്കില്ലേ?" "ഉവ്വ് എന്നർത്ഥത്തിൽ തലയാട്ടി
"നല്ലോണം പഠിക്കണം ട്ടോ?"
'നല്ലോണം പഠിക്കണം ട്ടോ' എന്നച്ഛൻ പറയുന്നതു കേട്ടുകൊണ്ട്. അമ്മ ഉമ്മറത്തേക്കു വന്നു.
"ഉവ്വവ്വ്; നല്ലോണം പഠിക്കണൊരു കുട്ടി! വിക്യതി കാട്ടാൻ
നല്ലോണം പഠിക്കും." "അവൻ നല്ലോണം പഠിച്ച് മിടുമിടുക്കനാവും; കണ്ടോളൂ." അച്ഛൻ പറഞ്ഞു.
അമ്മ, അതിനു സമാധാനമൊന്നും പറയാഞ്ഞപ്പോൾ അച്ഛൻ തുടർന്നു പറഞ്ഞു: "കുട്ടികൾ ഇങ്ങനെ പൊരിഞ്ഞിരിക്കണം." "പൊരിഞ്ഞിരിക്കണം! എന്നെ പെടുത്തുന്ന പാട് എനിക്കല്ലേ
അറിഞ്ഞുട"."
"അത്യോ മോനേ; നിയ്യ് അമ്മേ ബുദ്ധിമുട്ടിക്ക്‌ണുണ്ടോ?"
ഉണ്ണിക്കുട്ടൻ ചിരിച്ചു.
അമ്മ കസാലയ്ക്കടുത്തു വന്നു നിന്നു. അവൻ്റെ കവിളിൽ ഒരുമ്മവെച്ചുകൊണ്ടു പറഞ്ഞു: "കണ്ടില്ലേ ചിരിക്കണ്!"
ഉണ്ണിക്കുട്ടനു വളരെ സന്തോഷം തോന്നി; അച്ഛൻ്റെ മടിയിൽ ഇഷ്ടംപോലെയിരിക്കുന്നു; അമ്മ ഉമ്മ തരുന്നു. മുത്തശ്ശിയുടെ
പാട്ടിന്റെ ഈരടികൾ ചെവിക്കുള്ളിൽ ഇപ്പോഴും തങ്ങിനില്ക്കുന്നുണ്ട്. അവൻ അക്ഷരസ്ഫുടതയില്ലാതെ മുത്തശ്ശി പാടിയ പാട്ട് താഴ്ന്ന സ്വരത്തിൽ പാടാൻ തുടങ്ങി: “വെള്ളവൻനാട്ടിൽ വെളുത്തേടത്തില്ലത്ത്
വെള്ളാട്ടി പെറ്റൊരു വേശഷെണ്ണ്."
ഇത്രയും പാടി അവനൊന്നു നിർത്തിയപ്പോൾ അച്ഛനും അമ്മയും കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു: "പിന്നെ?"
പിന്നെ അവൻ പാടുന്നില്ല.
"അമ്മേടെ കുട്ട്യല്ലേ. സുന്ദരക്കുട്ടൻ പാടൂ." ഉണ്ണിക്കുട്ടൻ തുടർന്നു പാടി:
"കണ്ടാലും നന്നവൾ, കേട്ടാലും നന്നവൾ
ഉണ്ടായപ്പിന്നെ കുളിച്ചിട്ടില്ല."
അച്ഛനുമമ്മയും പൊട്ടിപൊട്ടി ചിരിക്കാൻ അവൻ പാട്ടു നിർത്തി. തുടങ്ങിയപ്പോൾ,
"പാട് മോനേ.'
മുത്തശ്ശി ഉമ്മറത്തേക്കു വന്നു. അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു:
"മതി മതി. ഇനി പാടണ്ട. അതിന് "നാവോറാ"പ്പെടും." മുത്തശ്ശി പറഞ്ഞു. അമ്മ ഉണ്ണിക്കുട്ടനെ ഒരിക്കൽക്കൂടി ഉമ്മവെച്ചു.