ഓണച്ചന്തദിവസമാണ്.
മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന്നെന്താണു ചെയ്യുക? ആരോടാണു പിന്നെ പരാതി പറയുക? ആരോടു പറഞ്ഞിട്ടും കാര്യമില്ല.
വീട്ടിൽനിന്നു രണ്ടുനാഴിക ദൂരത്താണ് ചന്ത. ഇത്രയും ദൂരം തന്നെ കൊണ്ടുനടക്കാൻ സാധിക്കില്ലെന്നു കരുതിയാവുമോ മുത്തച്ഛൻ തന്നോടു പോരേണ്ടെന്നു പറഞ്ഞത്? അങ്ങനെയാണെങ്കിൽ താൻ സിനിമയ്ക്കു നടന്നല്ലേ സാധാരണയായി പോകാറുള്ളത്? സിനിമാതിയേറ്ററിലേക്ക്, ചന്തയിൽനിന്ന് ഒരു ഫർലോങ് പിന്നെയും പോകണ്ടേ? അപ്പോൾ അതാവില്ല കാരണം. വെയിൽ കൊളേണ്ടി വരുമെന്നു വിചാരിച്ചിട്ടോ, അതുമിതും ചോദിച്ചു ബുദ്ധിമുട്ടിക്കുമെന്നു വിചാരിച്ചിട്ടോ മറ്റോ ആയിരിക്കും.
കുട്ടേട്ടൻ അലക്കിയ നിക്കറും ഷർട്ടും ധരിച്ച് കൈയിലൊരു പ്ലാസ്റ്റിക് സഞ്ചിയുമായി മുത്തച്ഛൻ ഒപ്പം പോകുന്നതു കണ്ടപ്പോൾ കരച്ചിലൊതുക്കാൻ ഉണ്ണിക്കുട്ടനു നന്നേ പ്രയാസപ്പെടേണ്ടിവന്നു. ഒരുമണിക്കുമുമ്പു തിരിച്ചെത്തുമെന്നാണ്. മുത്തച്ഛൻ പറഞ്ഞിരുന്നതെങ്കിലും ഇതുവരെയായും തിരിച്ചെത്തിയിട്ടില്ല. സമയം രണ്ടുമണി കഴിഞ്ഞുവെന്നാണ് അമ്മ പറയുന്നത്. എന്താണിവരെ ഇനിയും കാണാത്തത്? ഉണ്ണിക്കുട്ടൻ, പടിക്കലേക്കും മുറ്റത്തേക്കും മാറിമാറി നോക്കിക്കൊണ്ട്. ഉമ്മറത്തെ കോലായിൽ വന്നിരുന്നു.
മുറ്റത്തെ പൂക്കളത്തിൻ്റെ വട്ടം വളരെ കുറഞ്ഞിട്ടുണ്ട്. പൂക്കൾ ഇഷ്ടംപോലെ കിട്ടിയാലല്ലേ. പൂക്കളത്തിന്റെ വർദ്ധിപ്പിക്കാനാവൂ. തൊടിയിലെ പൂക്കളെല്ലാം ഒരുമാതിരി അവസാനിച്ച മട്ടാണ്. കാര്യമായി ഒടിച്ചുകുത്തിപ്പൂക്കൾ മാത്രമേയുള്ള.
ചില ദിവസങ്ങളിൽ കാളിയമ്മയും അപ്പുണ്ണിയും പൂക്കൾ കൊണ്ടുവരാറുണ്ട്. അപ്പുണ്ണി ഹൈകുന്നേരമാണ് പൂക്കൾ കൊണ്ടുവരിക. അപ്പോഴതു വാടാതിരിക്കാനായി ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞ് പൊന്തക്കാടുകളിലെവിടെയെങ്കിലും വെക്കും. അങ്ങനെ ചെയ്‌തില്ലെങ്കിൽ പിറ്റേദിവസത്തേക്ക് വാടിയാലോ?
ഇനിയേതായാലും അധികദിവസം പൂക്കളമുണ്ടാക്കേണ്ടലൊ? ഇന്നു തൃക്കേട്ടയായി. മൂലം, പൂരാടം - രണ്ടു ദിവസവുംകൂടി പൂക്കളം വേണം. ഉത്രാടംദിവസം തൃക്കാക്കരപ്പനെ വയ്ക്കും. തിരുവോണദിവസം 'മാതേവരെ'യും!
ഉണ്ണിക്കുട്ടൻ പൂക്കളത്തിലേക്കു ശ്രദ്ധിച്ചുനോക്കി. പൂക്കളെല്ലാം വല്ലാതെ വാടിച്ചുള്ളുങ്ങിയിരിക്കുന്നു. വെയിൽ കൊണ്ടിട്ടാവും. ഇപ്പോൾ രാവിലെ പൂക്കളറുക്കാൻപോകാനൊന്നും രസമില്ല. ചില
പോൾ കുട്ടേട്ടൻ വരുകയേയില്ല. ഒക്കെ ഉണ്ണിക്കുട്ടന്റെ ഇഷ്ടംപോലെയാണ്. പൂക്കളത്തിനടുത്ത്, ഒരു മഞ്ഞക്കിളി പറന്നുവന്നിരിക്കുകയും
ഉടൻ തന്നെ പറന്നുപോകയും ചെയ്‌തു. എന്തിനാണിത്ര വേഗം
പറന്നു പോയത്? പേടിച്ചിട്ടാകുമോ? മഞ്ഞക്കിളിയെ ചെമ്പോത്തിനെക്കാളും ഭംഗി! കാണാനാണ്. കാക്കയെക്കാളും
എന്താണു മുത്തച്ഛനെയും കൂട്ടരെയും ഇനിയും കാണാത്തത്? വിശക്കുന്നുണ്ടാവില്ലേ, അവർക്ക്? പഴനിവിലാസം ഹോട്ടലിൽ കയറി ഉഴുന്നുവടയും കാപ്പിയും കഴിച്ചിരിക്കുമോ? അതോ, മൊയ്തുണ്ണിയുടെ പെട്ടിപ്പീടികയിൽനിന്നു നന്നാരിസർവ കുടിച്ചിരിക്കുമോ? ഉണ്ടാ വില്ല. നന്നാരിസർവത്തു കുടിച്ചിട്ടുണ്ടാവില്ല. മുത്തച്ഛനതൊന്നും ഇഷ്ട്‌ടമല്ല ഒരുപക്ഷേ, കുട്ടേട്ടനു വാങ്ങിക്കൊടുത്തിട്ടുണ്ടാകും. മുത്തച്ഛനും കുട്ടൻനായരും ഒന്നും കഴിച്ചിട്ടുണ്ടാവില്ല.
കുട്ടേട്ടൻ എന്തിനാണാവോ കൊണ്ടുപോയിരിക്കുന്നത്? കനമുള്ള പ്ലാസ്റ്റിക്സഞ്ചി സാധനങ്ങളൊന്നും അതിനകത്തിടാൻ പറ്റില്ല. പച്ചമുളക്, വെറ്റില, കരുവേപ്പിന്റെ ഇല ഇങ്ങനെയുള്ളതേതെങ്കിലും കൊണ്ടുവരാൻ പറ്റും: അത്രതന്നെ.
കുട്ടൻനായർ കൊണ്ടുപോയ വലിയ കൊട്ട പച്ചക്കറിസ്സാധനങ്ങൾവാങ്ങിക്കൊണ്ടു വരാനായിരിക്കും.
നേന്ത്രക്കായ കൊണ്ടുവരുന്നതെങ്ങനെയാണാവോ? അറുന്നുറു നേന്ത്രക്കായ വേണമെന്നല്ലേ പറഞ്ഞിരിക്കുന്നത്? അഞ്ഞുറെണ്ണം പഴുപ്പിക്കാനും, നൂറെണ്ണം വറുക്കാനും കറികൾ വെക്കാനും! അപ്പോൾ എത്ര കുല കായയുണ്ടാകും? മുത്തശ്ശിയോടു ചോദിച്ചുനോക്കിയാലോ? ശരി. ചോദിച്ചുനോക്കാം. ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് അകത്തേക്കു പോകാ നൊരുങ്ങിയപ്പോഴേക്കും ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ മൂന്നു ചുമട്ടുകാർ വലിയ കൊട്ടകളിൽ നേന്ത്രക്കായയുമായി ഗേറ്റ് കടന്നു വരികയാണ്. അവരുടെ പിന്നാലെ മുത്ത ച്ഛനും കുട്ടൻനായരും കുട്ടേട്ടനുമുണ്ട്. കുട്ടൻനായരുടെ തലയിലെ കൊട്ടയിൽ നേന്ത്രക്കായയല്ല, പച്ചക്കറികളാണ്.
ചുമട്ടുകാർ ഉമ്മറത്തെത്തുന്നതിനു മുമ്പുതന്നെ മുത്തച്ഛൻ ധ്യതിയിൽ നടന്നുവന്ന് ഉമ്മറക്കോലായിൽ കയറി നിൽപ്പുറപ്പിച്ചു. ചുമടിറക്കി വെക്കാൻ സഹായത്തിനൊരാളു വേണമല്ലോ.
മുത്തച്ഛന്റെ സഹായത്തോടെ ചുമട്ടുകാർ തലയിൽനിന്നു കൊട്ടകളിറക്കി വെച്ചപ്പോഴേക്കും കുട്ട്യേട്ടൻ പ്ലാസ്റ്റിക് സഞ്ചിയുമായി അകത്തേക്ക് ഓടിപ്പോയി.
കുട്ടേട്ടൻ്റെ പിന്നാലെ പോകണോ, ഉമ്മറത്തുതന്നെ നിലക്കണോയെന്നു സംശയിച്ചുകൊണ്ടു നിന്നു. ഉടൻതന്നെ തീരുമാനമെടുക്കു കയും ചെയ്‌തു. തലക്കാലം കുട്ട്യേട്ടന്റെ പിന്നാലെ പോകേണ്ടാ.
മുത്തശ്ശിയും അമ്മിണിയെ ഒക്കത്തുവെച്ചുകൊണ്ട് അമ്മയും ഉമ്മറത്തേക്കു വന്നു.
"ചോറു വിളമ്പട്ടേ? മുത്തശ്ശി ചോദിച്ചു.
"ഉം." മുത്തച്ഛൻ സമ്മതഭാവത്തിൽ മൂളി. എന്നിട്ടു ചുമട്ടുകാർക്കു കൂലികൊടുത്തു പറഞ്ഞയച്ചു.
അമ്മിണി, അമ്മയുടെ ഒക്കത്തുനിന്ന് ഊർന്നിറങ്ങി.
"ശരി, വികൃതികാട്ടാതെ പോയി തിന്നോ."
അമ്മ അകത്തേക്കു പോയി. പുറകേ മുത്തശ്ശിയും മുത്തച്ഛനും.
"കുട്ടൻനായരും വന്നോളു.." അകത്തേക്കു പോകുന്നതിനിടയിൽ മുത്തശ്ശി പറഞ്ഞു.
"വരട്ടെ, ഈ നേന്ത്രക്കുലയൊക്കെ അകത്തു കൊണ്ടുപോയി വെക്കട്ടെ."
കുട്ടൻനായർ കൊട്ടകളിൽനിന്നു. നേന്ത്രക്കുലകൾ ഓരോന്നായി പതുക്കെ പുറത്തേക്കെടുത്തുവെച്ചു. ഉണ്ണിക്കുട്ടൻ എണ്ണിനോക്കി; എല്ലാം കൂടി പത്തുകുല കായയുണ്ട്. ഓരോ കുലയിലും എത്രകായകളു ണ്ടാകുമോ ആവോ? കുട്ടൻനായർ എല്ലാ കുലകളും അകത്തൊരിടത്തു കൊണ്ടുപോയി നിരത്തിവെച്ചു. പച്ചക്കറികളടങ്ങിയ കൊട്ട മാത്രം കുട്ടിയറയിൽ കൊണ്ടു പോയി വെക്കുകയാണുണ്ടായത്. എന്നിട്ട് കുട്ടൻനായർ കിണറ്റിൻ കരയിലേക്കു പോയി. ഊണു കഴിക്കുന്നതിനുമുമ്പ് കൈകാലുകൾ കഴുകാനാവും.
ഉമ്മറത്തു താനും അമ്മിണിയും മാത്രമായി ശേഷിച്ചപ്പോൾ ഉണ്ണിക്കുട്ടൻ അമ്മിണിയുടെ കൈയ്ക്കു അകത്തേക്കു നടന്നു. കുട്ട്യേട്ടൻ ഓടിവന്ന് അമ്മിണിക്കും ഓരോ മിഠായി കൊടുത്തു. പിടിച്ചുകൊണ്ട് ഉണ്ണിക്കുട്ടന്നും
മിഠായി വാങ്ങി വായിലിട്ടുകൊണ്ട് ഉണ്ണിക്കുട്ടൻ ചോദിച്ചു.
"സഞ്ചീലെന്തായിരുന്നു?"
"കറിവേപ്പിൻ്റിലയും വെറ്റിലയും."
"പഴനിവിലാസത്തിൽനിന്നു ചായയും പലഹാരോം കഴിച്ചോ?
"."
"സർവത്തു കുടിച്ചോ?
"പിന്നെന്തേ കഴിച്ചത്? "
"ഐസ്ക്രീം.'
ഇതു കേട്ടപ്പോൾ ഉണ്ണിക്കുട്ടന് കുട്ട്യേട്ടനോടു ലേശം അസുഖം തോന്നാതിരുന്നില്ല. അസുഖമെന്നല്ല. അസൂയയെന്നാണു പറയേണ്ടത്. തനിക്ക് ഐസ്ക്രീം കഴിക്കാൻ സാധിച്ചില്ലല്ലോ.
"ഐസ്ക്രീം ഏതിലേ കിട്ടിത്? പളുങ്കുകോപ്പേലോ കടലാസ് കോവേലോ? അതോ
ഐസ്ക്രീം പളുങ്കുകോപ്പയിലും കടലാസുകോപ്പയിലും കിട്ടും. ഉണ്ണിക്കുട്ടൻ ഇതുവരെയായും പളുങ്കുകോപ്പയിൽ കിട്ടുന്ന ഐസ്ക്രീം കഴിച്ചിട്ടില്ല.
കുട്ടേട്ടൻ പറഞ്ഞു: "കടലാസുകോപ്പയിൽ." സമാധാനമായി.
ഉണ്ണിക്കുട്ടന്നു. ലേശം പളുങ്കുകോപ്പയിൽ
കിട്ടില്ലല്ലോ!
കുട്ടേട്ടൻ ഉമ്മറത്തേക്ക് ഓടിപ്പോയി. പുറകേ അമ്മിണിയും ഓടിപ്പോയി. ഇനിയും മിഠായി കിട്ടുമെന്നു വിചാരിച്ചാവും, കുട്ട്യേട്ടന്റെ പുറകേ കൂടുന്നത്.
അടുക്കളത്തളത്തിലേക്കു ചെന്നപ്പോൾ മുത്തച്ഛൻ്റെ ഊണു
കഴിയാറായിരിക്കുന്നു. മുത്തച്ഛൻ ചോദിച്ചു: "മിഠായി കിട്ടീലേ? ഉവ്വ്' എന്ന അർത്ഥത്തിൽ, ഉണ്ണിക്കുട്ടൻ തലയാട്ടി.
' "എന്റെതണ്ണം?""ഒന്ന് യേ ഐസ്ക്രീം കൊണ്ടുവരാഞ്ഞ്? "ഐസ്ക്രീം പൊതിഞ്ഞുകൊണ്ടരാനും മറ്റും ബുദ്ധിമുട്ടല്ലേ? ഉണ്ണിക്കുട്ടൻ, അതിനു സമാധാനമൊന്നും പറയാതെ മുത്തച്ഛന്റെ അടുത്തു വെച്ചിട്ടുള്ള കോപ്പയിൽ അവശേഷിച്ചിരിക്കുന്ന മോരെടുത്തു കുടിച്ചു.
മുത്തച്ഛൻ ചിരിച്ചുകൊണ്ടു ചോദിച്ചു: "ഇപ്പോ ഐസ്ക്രീം കഴിച്ച ഫലമായില്ലേ?
മുത്തശ്ശിയും അമ്മയും ചിരിച്ചു. എന്തിനാണ് എല്ലാവരുംകൂടി ചിരിക്കുന്നത്? തന്നെ കളിയാക്കുകയാണോ?
മുത്തച്ഛൻ ഊണ് കഴിഞെഴുന്നേറ്റ്, ெெக കഴുകാനായി അടുക്കളക്കോലായിലേക്കു പോയി. ഇനിയെന്താണാവോ ഭാവം? നേന്ത്രക്കുലകൾ കെട്ടിത്തക്കുന്നത് എപ്പോഴായിരിക്കും? ഏതായാലും, വിസ്‌തരിച്ചൊന്നു മുറുക്കിയതിനുശേഷമേ ഉണ്ടാവൂ.
കൈ കഴുകി, മുത്തച്ഛൻ ഉമ്മറത്തേക്കു നടന്നപ്പോൾ മുത്തശ്ശി ചെല്ലവുമായി ഉമ്മറത്തേക്കു വന്നു. അപ്പോഴേക്ക് ഉണ്ണിക്കുട്ടനും ഉമ്മറ ത്തെത്തിക്കഴിഞ്ഞു.
മുത്തച്ഛൻ ചെല്ലം തുറന്നു മുറുക്കി. മുത്തശ്ശി ഓണത്തിനാവശ്യ മുള്ള ഞെര്, പപ്പടം, പലവ്യഞ്ജനം, തുണിത്തരങ്ങൾ എന്നിവയെക്കുറി ച്ചെല്ലാം നിർത്താതെ സംസാരിക്കാൻതുടങ്ങി.
'ഇത് ഇതിനുമുമ്പ് എത്രയെത്ര പ്രാവശ്യം പറഞ്ഞതാ! പിനേയും പിനേയുമെന്തിനാണു പറയുന്നത്? ഉണ്ണിക്കുട്ടൻ വിചാരിച്ചു. മുത്തച്ഛൻ ബെഞ്ചിൽ ചെരിഞ്ഞു കിടന്നു. ക്ഷീണംകൊണ്ടാകും.
രാവിലെ പോയിട്ട് ഇവഴല്ലേ തിരിച്ചുവരുന്നത്? പെട്ടെന്നെഴുന്നേറ്റ് ബെഞ്ചിലിരുന്നുകൊണ്ട് മുത്തച്ഛൻ പറഞ്ഞു: "കിടന്നാൽ പറ്റില്ലല്ലോ! കായവറുക്കൽ ഇന്നു കഴിച്ചേക്കാം. '
"ശരി." മുത്തശ്ശി എഴുന്നേറ്റ് അകത്തേക്കു നടന്നു. "ശരി. ഞാനും വരാം." മുത്തച്ഛനും അകത്തേക്കു നടന്നു. ഉണ്ണിക്കുട്ടനും, സംശയിക്കാതെ മുത്തച്ഛൻ്റെ പിന്നാലെ കൂടി.
മുത്തശ്ശി വലിയ നാലു നാക്കില് കൊണ്ടുവന്നു നിലത്തു പരത്തിയിട്ടു.
കുട്ടൻനായർ രണ്ടു കുല കായ താങ്ങിപ്പിടിച്ചു കൊണ്ടുവന്നു മുത്ത ച്ഛൻഡേ മുമ്പിൽ വെച്ചു. മുത്തച്ഛൻ ചില കായയിൽ ഞൊടിച്ചു മൂപ്പ് തിട്ടപ്പെടുത്തി ഇരി
ഞെടുത്തു. വാഴക്കറികൾ നിലത്തേക്ക് ഇറ്റിറ്റുവീഴുന്നത് ഉണ്ണിക്കുട്ടൻ കൗതുക ത്തോടെ നോക്കി.
മുകളിലത്തെ അലമാരിയിൽനിന്നും കായ നുറുക്കാൻമേശക്കത്തി കൊണ്ടുവന്നു കൊടുത്തത് കുട്ട്യേട്ടനാണ്.
മുത്തച്ഛൻ കുട്ടൻനായരോടു പറഞ്ഞു: "നിങ്ങള് തോല് പൊളി ച്ചോളിൻ. ഞാൻ നുറുക്കാം."
"जी."
കുട്ടൻനായർ ഓരോ നേന്ത്രക്കായയുടെയും നാക്കും മുക്കും കളഞ്ഞു തൊലി പൊളിച്ചു വലിയ ഒരടുക്കുചെമ്പിലേക്കിടാൻ തുടങ്ങി.
എത്ര വേഗത്തിലാണ് കുട്ടൻനായർ, നേന്ത്രക്കായയുടെ തൊലി പൊളിക്കുന്നതെന്നോ! ഓരോ നേന്ത്രക്കായയിൽനിന്നും മുമൂന്നു ക്ഷണം തൊലിവീതമാണ് അടർത്തിയെടുക്കുന്നത്.
മുത്തച്ഛനും ഒട്ടും മോശമല്ല, തൊലികളടർത്തിക്കളഞ്ഞ് നേന്ത്ര ക്കായകൾ ഒരേ വലിപ്പത്തിൽ നാക്കിലയിൽ നുറുക്കിക്കുട്ടുന്നു. മുത്തച്ഛന് ഇത്രയും നന്നായി നുറുക്കാൻ സാധിക്കുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചിരുന്നില്ല.
ശർക്കരയുപ്പേരിക്കും, വറുത്തുപേരിക്കും വെവ്വേറെയായിട്ടാണു നുറുക്കിയത്. വെവ്വേറെ
ശർക്കരയുപ്പേരിക്കുള്ള ക്ഷണത്തിന്നു. വറുത്തുപ്പേരിക്കുള്ള കഷണത്തേക്കാൾ വലിപ്പമുണ്ട്.
നേന്ത്രക്കായയുടെ തൊലികൾ ഒരുഭാഗത്തു ചുരുണ്ടുകൂടി കൂമ്പാരമായിക്കിടക്കുന്നു. ഇനി ഇതെല്ലാം നന്നുന്നുന്നനെ അരിഞ്ഞെടുത്തു മെഴുക്കുപുരട്ടിയുണ്ടാക്കും. നേന്ത്രക്കായത്തൊലികൊണ്ടുള്ള പക്ഷേ, മെഴുക്കുപുരട്ടി ഉണ്ണിക്കുട്ടനിഷ്ടമല്ല. എത്ര വെളിച്ചെണ്ണയൊഴിച്ചു പുരട്ടിയാലും അതിനൊരു സ്വാദുമുണ്ടാവില്ലെന്നാണ്, ഉണ്ണിക്കുട്ടൻ്റെ പക്ഷം. അമ്മ പെട്ടെന്നു വന്ന് അടുക്കളയിലേക്കു പോകുന്നതു കണ്ടു. അമ്മിണിയെ ഉറക്കിക്കിടത്തിവരികയാവും.
"ഉരുളി അടുപ്പത്തു വെക്കട്ടേ? അമ്മ അടുക്കളയിൽനിന്നു വിളിച്ചു ചോദിച്ചു.
"ഉരുളി പത്തായത്തിലല്ലേ? അതെടുക്കാൻ കുട്ടൻനായരുതന്നെ വേണ്ടിവരും-' മുത്തശ്ശി.
ഇതു കേൾക്കേണ്ട താമസം, കുട്ടൻനായർ, "ശരി,' എന്നു പറഞെഴുനേറ്റ്, പത്തായത്തിൻ്റെ അടുത്തേക്കു നടന്നു. പിന്നാലെ കുട്ടേട്ടനും പോകാൻ തുനിഞ്ഞപ്പോൾ മുത്തച്ഛൻ ചോദിച്ചു:
"നീയെങ്ങട്ടാ?കുട്ടൻനായർക്കു സഹായത്തിനാരും വേണ്ടാ." ഉണ്ണിക്കുട്ടന്റെ ലോകം
കുട്ടേട്ടൻ 'അയ്യത്തടാ'ന്നായി, ഇരുന്നിടത്തുതന്നെ ഇരുന്നു. 'കുട്ടേട്ടന് അങ്ങനെ വേണം!' ഉണ്ണിക്കുട്ടൻ വിചാരിച്ചു.മേശക്കത്തി കൊണ്ടുവന്നു കൊടുത്തത് കുട്ട്യേട്ടനാണ്.
മുത്തച്ഛൻ കുട്ടൻനായരോടു പറഞ്ഞു: "നിങ്ങള് തോല് പൊളി ച്ചോളിൻ. ഞാൻ നുറുക്കാം."
"जी."
കുട്ടൻനായർ ഓരോ നേന്ത്രക്കായയുടെയും നാക്കും മുക്കും കളഞ്ഞു തൊലി പൊളിച്ചു വലിയ ഒരടുക്കുചെമ്പിലേക്കിടാൻ തുടങ്ങി.
എത്ര വേഗത്തിലാണ് കുട്ടൻനായർ, നേന്ത്രക്കായയുടെ തൊലി പൊളിക്കുന്നതെന്നോ! ഓരോ നേന്ത്രക്കായയിൽനിന്നും മുമൂന്നു ക്ഷണം തൊലിവീതമാണ് അടർത്തിയെടുക്കുന്നത്.
മുത്തച്ഛനും ഒട്ടും മോശമല്ല, തൊലികളടർത്തിക്കളഞ്ഞ് നേന്ത്ര ക്കായകൾ ഒരേ വലിപ്പത്തിൽ നാക്കിലയിൽ നുറുക്കിക്കുട്ടുന്നു. മുത്തച്ഛന് ഇത്രയും നന്നായി നുറുക്കാൻ സാധിക്കുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചിരുന്നില്ല.
ശർക്കരയുപ്പേരിക്കും, വറുത്തുപേരിക്കും വെവ്വേറെയായിട്ടാണു നുറുക്കിയത്. വെവ്വേറെ
ശർക്കരയുപ്പേരിക്കുള്ള ക്ഷണത്തിന്നു. വറുത്തുപ്പേരിക്കുള്ള കഷണത്തേക്കാൾ വലിപ്പമുണ്ട്.
നേന്ത്രക്കായയുടെ തൊലികൾ ഒരുഭാഗത്തു ചുരുണ്ടുകൂടി കൂമ്പാരമായിക്കിടക്കുന്നു. ഇനി ഇതെല്ലാം നന്നുന്നുന്നനെ അരിഞ്ഞെടുത്തു മെഴുക്കുപുരട്ടിയുണ്ടാക്കും. നേന്ത്രക്കായത്തൊലികൊണ്ടുള്ള പക്ഷേ, മെഴുക്കുപുരട്ടി ഉണ്ണിക്കുട്ടനിഷ്ടമല്ല. എത്ര വെളിച്ചെണ്ണയൊഴിച്ചു പുരട്ടിയാലും അതിനൊരു സ്വാദുമുണ്ടാവില്ലെന്നാണ്, ഉണ്ണിക്കുട്ടൻ്റെ പക്ഷം. അമ്മ പെട്ടെന്നു വന്ന് അടുക്കളയിലേക്കു പോകുന്നതു കണ്ടു. അമ്മിണിയെ ഉറക്കിക്കിടത്തിവരികയാവും.
"ഉരുളി അടുപ്പത്തു വെക്കട്ടേ? അമ്മ അടുക്കളയിൽനിന്നു വിളിച്ചു ചോദിച്ചു.
"ഉരുളി പത്തായത്തിലല്ലേ? അതെടുക്കാൻ കുട്ടൻനായരുതന്നെ വേണ്ടിവരും-' മുത്തശ്ശി.
ഇതു കേൾക്കേണ്ട താമസം, കുട്ടൻനായർ, "ശരി,' എന്നു പറഞെഴുനേറ്റ്, പത്തായത്തിൻ്റെ അടുത്തേക്കു നടന്നു. പിന്നാലെ കുട്ടേട്ടനും പോകാൻ തുനിഞ്ഞപ്പോൾ മുത്തച്ഛൻ ചോദിച്ചു:
"നീയെങ്ങട്ടാ?കുട്ടൻനായർക്കു സഹായത്തിനാരും വേണ്ടാ." ഉണ്ണിക്കുട്ടന്റെ ലോകം
കുട്ടേട്ടൻ 'അയ്യത്തടാ'ന്നായി, ഇരുന്നിടത്തുതന്നെ ഇരുന്നു. 'കുട്ടേട്ടന് അങ്ങനെ വേണം!' ഉണ്ണിക്കുട്ടൻ വിചാരിച്ചു.
കുട്ടൻനായർ ക്ഷണനേരംകൊണ്ട്, ഉരുളിയും താങ്ങി പിടിച്ചു
കൊണ്ടെത്തി. നല്ല കനമുള്ള ഉരുളിയാണ്. അത് കുട്ടൻനായരുടെ
മുഖഭാവത്തിൽനിന്നു മനസ്സിലാക്കാം. ഉരുളി താഴെ വെച്ചപ്പോൾ, കുട്ടൻനായരുടെ കൈകളിലെ മസ്സിലുകൾ ഒന്നുരുണ്ടിളകിമറിഞ്ഞത് ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു.
ഉരുളി അടുപ്പത്തു കയറ്റിവെച്ചതും കുട്ടൻനായരാണ്. ഒറ്റയ്ക്ക് ഉരുളിയെടുത്ത് അമ്മയെക്കൊണ്ടാവില്ല. അടുപ്പത്തു കയറ്റിവെക്കാനൊന്നും
കുട്ടൻനായർ, വീണ്ടും പഴയ സ്ഥാനത്തുതന്നെ വന്നിരുന്ന്, നേന്ത്രക്കായയുടെ തൊലി കളയാൻ തുടങ്ങി.
മുത്തശ്ശി, ഉണ്ണിക്കുട്ടനോടു ചോദിച്ചു: "ഈ തൊലികളെല്ലാം പെറുക്കിയെടുത്ത്, ആ കൂണ്ടൻ ചെമ്പിലിടാൻ വയ്ക്കോ?
പിന്നെന്താ? ഉണ്ണിക്കുട്ടനെഴുന്നേറ്റ് കുട്ടേട്ടനുമുണ്ട്. കേൾക്കേണ്ട താമസമേയുണ്ടായുള്ളൂ. പ്രവൃത്തികളാരംഭിച്ചു. സഹായത്തിന്
“കുപ്പായത്തിലും നിക്കറിലും കറയാക്കരുതേ." ഓർമ്മിപ്പിച്ചു. കുട്ടൻനായർ തൻ്റെ പണി തീർത്ത് എഴുന്നേറ്റപ്പോൾ മുത്തച്ഛൻ പറഞ്ഞു: "എന്നാൽ കുട്ടൻനായർ പലവ്യഞ്ജനം വാങ്ങിക്കൊണ്ടു വരിൻ. എല്ലാം പുസ്‌തകത്തിലെഴുതീട്ടുണ്ട്."
"जी." കുട്ടൻനായർ കിണറ്റിൻകരയിലേക്കുപോയി. ெெக കഴുകാനായി
കുട്ടൻനായർ കൈ കഴുകി വന്നപ്പോഴേക്കും മുത്തശ്ശി ഒരു കുട്ടയും പലവ്യഞ്ജനങ്ങളുടെ പേരെഴുതിയ പുസ്‌തകവും കൊണ്ടുവന്നു കൊടുത്തു. കുട്ടൻനായർ അങ്ങാടിയിലേക്കു പോയി. അടുക്കളയിൽനിന്ന്, ഉരുളിയിൽ എണ്ണ ഒഴിക്കുമ്പോഴത്തെ ശബ്ദം കേട്ടു.
ഉരുളിയിൽ വെള്ളത്തുള്ളികളുണ്ടാവുന്നതുകൊണ്ടാവും ഈ ശബ്ദം കേൾക്കുന്നത്. വെള്ളത്തുള്ളികൾ ശരിക്കു വറ്റിക്കഴിഞ്ഞശേഷം എണ്ണയൊഴിച്ചാൽ മതിയായിരുന്നില്ലേ?
മുത്തച്ഛൻ ശർക്കരയുപ്പേരിക്കു നുറുക്കിയ കഷണവുമായി അടു ക്കളയിലേക്കു പോയി. പോകുമ്പോൾ ഇത്രയും പറഞ്ഞു: "രണ്ടാളും വികൃതികാട്ടാതെ ഉമ്മറത്തു പോയിരുന്നോളിൻ."
കുട്ടേട്ടൻ എന്താണു വേണ്ടതെന്ന് ഒരുനിമിഷം ആലോചിച്ചു നിന്നശേഷം ഉമ്മറത്തേക്ക് ഓടിപ്പോയി.
ഉണ്ണിക്കുട്ടൻ മഞ്ചപ്പത്തായത്തിന്മേൽ വന്നിരുന്നു. ഇപ്പോൾ മുത്തച്ഛനും മുത്തശ്ശിയും അമ്മയും അടുക്കളയിലാണ്. മൂന്നാളുംകൂടി എന്തിനാണവിടെ? അടുക്കളയിൽ ചെന്ന് അവിടെ നടക്കുന്നതെല്ലാംവിസ്തരിച്ചൊന്നു നോക്കിക്കാണണമെന്നുണ്ട്
ഉണ്ണിക്കുട്ടന്!
മുത്തച്ഛൻ ദേഷ്യപ്പെട്ടാലോ? അങ്ങോട്ടൊന്നും ചെല്ലരുതെന്ന്
മുത്തച്ഛൻതന്നെ പറഞ്ഞിട്ടുമുണ്ട്. തിളയ്ക്കുന്ന എണ്ണയിലേക്കു കഷണങ്ങൾ ഇടുന്ന ശബ്ദം കേട്ടു. ഇനി കുറച്ചുനേരംകൂടി കഴിഞ്ഞാൽ ഉപ്പുവെള്ളം തളിക്കുമ്പോഴത്തെ ശബ്‌ദവുംകൂടി കേൾക്കാം.
ഉണ്ണിക്കുട്ടൻ മഞ്ചപ്പത്തായത്തിന്മേൽ മലർന്നുകിടന്നു. മുകളിലേക്കു നോക്കിയപ്പോൾ വിട്ടത്തിന്മേലെല്ലാം മാറാലയുണ്ട്. എത്ര വേഗത്തിലാണു മാറാലയുണ്ടാകുന്നത്! കർക്കിടകമാസം ഒന്നാം തീയതിയുടെ മൂന്നാലു ദിവസങ്ങൾക്കു മുമ്പല്ലേ ചിതലും മാറാലയുമെല്ലാം തട്ടിക്കളഞ്ഞത്! ഒരു മാസത്തിനുള്ളിൽ ഇത്രയധികം മാറാലയുണ്ടാകുമോ?
കുട്ടൻനായർ ഇപ്പോൾ പലവ്യഞ്ജനക്കടയിൽ എത്തിയിട്ടുണ്ടാകും. സാധനങ്ങളെല്ലാംകൂടി 63000 ട്രിപ്പിൽത്തന്നെ കൊണ്ടുവരാൻ സാധിക്കുമോ? സാധിക്കുമെന്നു തോന്നുന്നില്ല.
അവന്റെ ചിന്തകൾ വീണ്ടും അടുക്കളയിലേക്കുതന്നെ തിരിച്ചെത്തി. വറുത്തുപ്പേരിക്കു നുറുക്കിയിരിക്കുന്നതെല്ലാം ചെറിയ നന്നാലു കൊണ്ടുവന്ന കഷണങ്ങളായിട്ടാണല്ലോ? കോഴിക്കോട്ടുനിന്നു വാഴയ്ക്ക് നുറുക്കിനെപ്പോലെ, നുറുക്കിയാലെന്താ? ഓണത്തിന് അങ്ങനെ വട്ടത്തിൽ നുറുക്കാൻ പാടില്ലായിരിക്കുമോ? ശർക്കരയുപ്പേരിക്കു നുറുക്കിയിട്ടുള്ളതും
വട്ടത്തിലുള്ള ഒരേ ക്ഷണമായല്ല. രണ്ടു കഷണമായാണ്. വിചാരിച്ചപോലെതന്നെ ഉപ്പുവെള്ളം തളിക്കുന്ന ശബ്ദം കേട്ടു. ഇതൊക്കെ കേൾക്കുന്നതോടൊപ്പംതന്നെ കാണുകയും ചെയ്യേണ്ട കാര്യങ്ങളാണ്.
ഏതായാലും വൈകുന്നേരത്തെ ചായയ്ക്കു വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും സ്വാദുനോക്കാൻ കിട്ടാതിരിക്കില്ല. ഇന്നു നല്ല ചായയുണ്ടാക്കിത്തരാൻ, അമ്മയോടു പറയണം.
ഉമ്മറത്തുനിന്ന്, അപ്പുണ്ണിയുടെ ശബ്ദം കേട്ടു. കുട്ട്യേട്ടന്റെയും ശബ്ദം കേൾക്കാനുണ്ട്. അപ്പുണ്ണി ഏതെങ്കിലും പൂക്കളുമായി വന്നതായിരിക്കും.
ഓടിച്ചെന്നു നോക്കിയപ്പോൾ ചെമ്പരത്തിപ്പൂക്കൾ 63002 ശരിയാണ്. ചേമ്പിലയിൽ കുറെ പൊതിഞ്ഞു
കൊണ്ടുവന്നിരിക്കുന്നു. അപ്പുണ്ണി കുറച്ചു ധൃതിയിലാണ്. അതുകൊണ്ടു ലോഹ്യം പറയാനൊന്നും നില്ക്കാതെ ഓടിപ്പോയി.
കുട്ടേട്ടൻ ചെമ്പരത്തിപ്പൂക്കൾ പൊതിഞ്ഞ പൊതി,പൊന്തയ്ക്കുള്ളിലെവിടെയെങ്കിലും വെക്കാനായി തൊടിയിലേക്കു പോയി. പൂക്കൾ നാളേക്കു വാടരുതല്ലോ?
കുട്ടൻനായർ തലയിലൊരു കൊട്ടയുമായി, ഉമ്മറമുറ്റത്തെത്തിയ പ്പോഴാണ് ഉണ്ണിക്കുട്ടൻ കണ്ടത്! ഇത്രവേഗം കുട്ടൻനായർ തിരിച്ചെത്തി യെനോ?
കുട്ടൻനായർ, കൊട്ട ഉമ്മറവാതിലിൽ മുട്ടാതിരിക്കാൻ ലേശം കുനിഞ്ഞു നടന്നുകൊണ്ട്. നേരേ അകത്തേക്കുപോയി. മുത്തച്ഛന്റെ സഹായത്തോടെ കൊട്ട താഴ്ത്തിറക്കിയപ്പോഴേക്കും ഉണ്ണിക്കുട്ടനും ഓടിയെത്തി. എല്ലാ സാധനങ്ങളുംകൂടി ഒരു ട്രിപ്പിൽത്തന്നെ കൊണ്ടു വന്നിരിക്കുന്നുവെന്നു തോന്നുന്നു. കുട്ടൻനായർ 'തെരിക'യായി ഉപയോഗിച്ചിരുന്ന തോർത്തുമുണ്ടു തട്ടിക്കുടഞ്ഞുകൊണ്ട്, അകായിൽ നിന്നുപോയി.
മുത്തശ്ശി കൊട്ടയിൽനിന്ന് 633000 പുറത്തേക്കെടുത്തുവെച്ചു. ഇലപ്പൊതികളുമുണ്ട്. പൊതികളായി കടലാസ്സിൻപൊതികളും
കായപ്പെട്ടി ഉണ്ണിക്കുട്ടൻ കൈയിലെടുത്ത മണത്തിനോക്കി. കായത്തിന്റെ മണം ഉണ്ണിക്കുട്ടനു വളരെ ഇഷ്ടമാണ്. നല്ല ഉശിരുള്ള
മണം!
കുട്ടേട്ടനു കായത്തിന്റെ
മണം ഇഷ്ടമല്ല. ഇടയ്ക്കിടയ്ക്ക്
വയറ്റിൽ വേദനയുണ്ടാകുമ്പോൾ മോരിൽ കായം കലക്കി കുട്ട്യേട്ടൻ കുടിക്കുന്നതു കുടിക്കുകയെന്നോ? കാണാം. എന്തുമാത്രം പാടുപെട്ടാണ്
"തത്കാലം ഇവിടെനിന്നൊന്നു പൊയ്ക്കോ, ഞാനിതൊക്കെയൊന്നു പാത്രങ്ങളിലാക്കി വെക്കട്ടെ." മുത്തശ്ശി ഉണ്ണിക്കുട്ടനോടു പറഞ്ഞു. ശരി, പൊയ്ക്കളയാം. ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോയി. അവിടെ, കുട്ട്യേട്ടൻ ഒരു കാർഡ്‌ബോർഡിന്റെ കഷണം വെട്ടി ശരിപ്പെടുത്തുകയാണ്. റ്. എന്തിനാണാവോ?
“എന്തിനാത്?"
"ഒക്കെ ആവശ്യമുണ്ട്."
“എന്താ പറഞ്ഞാൽ?"
"നീയ്യ് പോയി നിൻ്റെ പണി നോക്കിക്കോ." 'ഇങ്ങനെയില്ല, ഒരു യോഗ്യൻ' എന്നു വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ ബെഞ്ചിൽ വന്നിരുന്നു. കുട്ടേട്ടൻ എന്തെങ്കിലും ചെയ്തോട്ടെ.
മഞ്ഞവെയിലിൽ കുളിച്ചുനില്ക്കുന്ന തൊടിയിലേക്കു നോക്കിക്കൊണ്ടങ്ങനെയിരിക്കുമ്പോഴും മനസ്സു മുഴുവനും അടുക്കളയിലായിരുന്നു. വറവെല്ലാം കഴിഞ്ഞു വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും എപ്പോഴാണ് സ്വാദുനോക്കാൻ കിട്ടുക?