shabd-logo

ഒൻപത് (ഭാഗം മൂന്ന്)

11 January 2024

0 കണ്ടു 0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം നേന്ത്രപ്പഴത്തിന്റെ നേരിയ മണമുണ്ട്.

ഓണപ്പുടവയ്ക്കുള്ള മുത്തച്ഛനുംകൂടി, വാങ്ങിക്കൊണ്ടുവന്നിരിക്കുന്നു. തുണിത്തരമെല്ലാം, തുണിക്കടയിൽ അച്ഛനും പോയി അതെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്നത്, മുത്തശ്ശിയുടെ മുറിയിലാണ്. ഉണ്ണിക്കുട്ടൻ ഇടയ്ക്കിടയ്ക്കു മുത്തശ്ശിയുടെ മുറിയിൽ ചെന്ന്, ആരും കാണാതെ ഓണപ്പുടവയെടുത്തു നോക്കും. നല്ല മണം! ലഹരി പിടിപ്പിക്കുന്ന മണം! പുതിയ പുസ്‌തകത്തിൻ്റെ മണവും ഇതുപോലെ തന്നെയാണ്.

ഇന്ന് മുറ്റത്ത് 'പൂവിടുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അവസാനത്തെ ദിവസമല്ലേ! നാളെ തൃക്കാക്കരപ്പനെ വെക്കണമല്ലോ!

ത്യക്കാക്കരപ്പനെയുണ്ടാക്കാൻ തൃക്കാക്കരപ്പനെ മണ്ണു കൊണ്ടുവരുന്നതും ഉണ്ടാക്കുന്നതും മുറ്റം അരിമാവുകൊണ്ട് അണിഞ്ഞു ഭംഗി കൂട്ടുന്നതുമെല്ലാം നാളെ വിസ്‌തരിച്ചു കാണണം. ഇതെല്ലാം കഴിയുന്നതുവരെ കുട്ടൻനായരുടെയും കാളിയമ്മയുടെയും പിന്നാലെയങ്ങനെ കൂടണം. എന്നാലേ എല്ലാം ശരിക്കു കാണാൻ സാധിക്കുകയുള്ളൂ.

സമയം നീങ്ങുന്നില്ലെന്നു തോന്നി, ഉണ്ണിക്കുട്ടന്! താലപ്പൊലിയുടെ തലേദിവസം ഇങ്ങനെതന്നെയാണ്. സമയം നീങ്ങുന്നില്ലെന്നു തോന്നും.

പക്ഷേ, സമയം നീങ്ങിയിരുന്നു. മഞ്ഞവെയിൽ മാഞ്ഞ്, സന്ധ്യാപ്രകാശം പരക്കുകയും, കാണക്കാണെ സന്ധ്യാപ്രകാശവും മാഞ്ഞു ചുറ്റുപാടുകളിൽ പൂനിലാവു പരന്നൊഴുകുന്നതും കണ്ടപ്പോൾ ഉണ്ണിക്കുട്ടനു സന്തോഷമായി. സമയം രാത്രിയായല്ലോ! ഇനി ഊണു കഴിച്ചു കിടന്നൊരുറക്കം! പിറ്റേന്നു പുലർച്ചയ്ക്കേ ഉണരാവൂ.

അങ്ങനെ ഉത്രാടംദിവസം പുലർന്നു.

അത്യാവശ്യം വേണ്ട ഉമ്മറത്തേക്കു ദിനകൃത്യങ്ങളെല്ലാം ചെയ്‌തുതീർത്ത് വന്നപ്പോൾ, അച്ഛൻ പതിവുപോലെ ചാരുകസാലയിൽ കിടന്നു പേപ്പർ വായിക്കുന്നു. ഓണമായാലും ശരി, വിഷുവായാലും ശരി രാവിലത്തെ പേപ്പർ വായന അച്ഛൻ മുടക്കില്ല.ഏതായാലും ഇന്നും നാളെയും ഓഫീസിൽ പോകുകയുണ്ടാവില്ല. മുത്തച്ഛനും കുട്ടൻനായരും ഉമ്മറമുറ്റത്തുണ്ടോ എന്നു നോക്കാനായി ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങിയതും, കുട്ടൻനായർ ഒരുകൊട്ട നല്ല പശിമയുള്ള ചുവന്ന മണ്ണുകൊണ്ടുവന്നു മുറ്റത്തിട്ടതും ഒന്നിച്ചായിരുന്നു. തൃക്കാക്കരപ്പനെയും മാതേവരെയുമുരുട്ടാനായി, മണ്ണ് പുറത്തെവിടെനിന്നെങ്കിലും കൊണ്ടുവരികയാവും.

"എവിട്ന്നാ മണ്ണ്?" ഉണ്ണിക്കുട്ടൻ ചോദിച്ചു.

"അതൊക്കെ തേടിപ്പിടിച്ചു കൊണ്ടോന്നു." കുന്തിച്ചിരുന്നു കൈകൾകൊണ്ടു വരതിപ്പരതി കുട്ടൻനായർ മണ്ണിലെ

കല്ലുകളെല്ലാമെടുത്തു തൊടിയിലേക്കെറിഞ്ഞു. കാളിയമ്മ ഒരു ചെപ്പകുടം വെള്ളവും ഒരടുക്കുചെമ്പും കുട്ടൻ നായരുടെ മുമ്പിൽ കൊണ്ടുവന്നുവെച്ചു പോയി.

കുട്ടൻനായർ ആവശ്യത്തിനു വേണ്ട വെള്ളം മണ്ണിലൊഴിച്ച് മണ്ണു കൈകൾകൊണ്ടു കുഴച്ചു. പതംവരുത്തി വലിയൊരുരുളയാക്കിവെച്ചു. എന്നിട്ട് ഒരു നിമിഷം എന്തോ എണ്ണിത്തിട്ടപ്പെടുത്തുന്നതു പോലെ ആലോചിച്ചിരുന്നു. തൃക്കാക്കരപ്പനെ ഉരുട്ടണമെന്ന് ആലോചിക്കയാവും.'

ഉണ്ണിക്കുട്ടൻ വിചാരിച്ചു. കുട്ടൻനായർ ആ വലിയ മണ്ണുരുളയെ ഏഴ് ഉരുളകളായി ഭാഗിച്ചു.

എന്നിട്ട് ഉണ്ണിക്കുട്ടൻ്റെ നേരേ നോക്കിക്കൊണ്ടു പറഞ്ഞു: "ഏഴ് ഉരുളകൾ എന്തിനാന്നറിയണം, അല്ലേ? ആറ്

തൃക്കാക്കരപ്പൻ, ഒരു മാതേവർ." ഉണ്ണിക്കുട്ടന്നു മനസ്സിലായി. ആറ് തൃക്കാക്കരപ്പനെയും ഒരു

മാതേവരെയുമുണ്ടാക്കണം. തൃക്കാക്കരപ്പനെ ഉമ്മറമുറ്റത്തും

അടുക്കള മുറ്റത്തും വെക്കണമെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. നടുമുറ്റമുള്ള വീട്ടിലാണെങ്കിൽ, നടുമുറ്റത്തും വെക്കണമത്രേ! എന്തോ മറന്നുവെച്ചതെടുക്കാനെന്നപോലെ കുട്ടേട്ടൻ മുറ്റത്തേക്കോടിയെത്തി. പുറകേ അമ്മിണിയും. "വീഴും; വീഴും പെണ്ണേ!" എന്നു പറഞ്ഞുകൊണ്ട് മുത്തച്ഛനും മുറ്റത്തെത്തി. മുത്തച്ഛൻ അമ്മിണിയെ എടുത്തുകൊണ്ടു തിണ്ടിന്മേലിരുന്നു.

കുട്ടൻനായർ തൃക്കാക്കരപ്പനെ ഉണ്ടാക്കാൻ തുടങ്ങി. മണ്ണുരുളകൾ കുട്ടൻനായരുടെ കൈവേഗത്തിനനുസരിച്ച്, തൃക്കാക്കരപ്പന്റെ രൂപമായി മാറുന്ന കാഴ്‌ച ഉണ്ണിക്കുട്ടൻ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു. എന്തൊരു കൈവേഗമാണ് കുട്ടൻനായർക്ക് മണ്ണുരുള എടുക്കുന്നു. അടിച്ചു പരത്തുന്നു. അടിച്ചു പരത്തമ്പോൾ വലിയ ശർക്കരയിച്ചിന്റെ ആകൃതിപോലെയാകുന്നു. വലിയ ശർക്കരയിച്ച്, പിന്നെതൃക്കാക്കരയപ്പൻ്റെ രൂപമാകാൻ അധികം താമസമില്ല. വല്ലാത്ത മിടുക്കൻതന്നെ കുട്ടൻനായർ!

അങ്ങനെ കുട്ടൻനായർ ആറ് തൃക്കാക്കരപ്പനെ ഉണ്ടാക്കിയശേഷം ഒരു നിമിഷം എഴുന്നേറ്റു നിന്നു. എന്നിട്ടൊന്നു മൂരിനിവർന്നു വീണ്ടും കുന്തിച്ചിരുന്ന് 'മാതേവരെ' ഉണ്ടാക്കാൻ തുടങ്ങി. അതിനു കുറച്ചു പണി അധികമുണ്ട്. ആദ്യം മണ്ണുകൊണ്ടു പരന്ന ഒരു തട്ട്, തട്ടിന്മേൽ, ശിവലിംഗംപോലെയുള്ളൊരു ഒഴുക്കൻ മണ്ണുരുള. മണ്ണുരുളയ്ക്കു ചുറ്റും തട്ടിന്മേൽ, നെല്ലിക്കയോളംപോന്ന ചെറിയ ചെറിയ മണ്ണുരുളകൾ. മാതേവരുടെ രൂപം ഏകദേശം ഇങ്ങനെയൊക്കെയാണ്.

മാതേവരെ ഉണ്ടാക്കാൻ കുറച്ചധികനേരം വേണ്ടിവന്നു.

'മാതേവരെ' രാത്രി ഒന്നുകൂടി മിനുക്കണമെന്നു പറഞ്ഞുകൊണ്ട് കുട്ടൻനായർ എഴുന്നേറ്റു. കാളിയമ്മ മുറ്റത്തവിടവിടെയായി ഓരോ കുന്തി ചാണകം

കൊണ്ടുവന്നിട്ട്

ചെപ്പുകുടവും

അടുക്കുചെമ്പുമായി

കിണറ്റിൻകരയിലേക്കു പോയി. കുട്ടൻനായരും കിണറ്റിൻകരയിലേക്കു പോയി. കൈകാലുകൾ കഴുകാനാവും.

വിശക്കുന്നുണ്ട്, ഉണ്ണിക്കുട്ടന്. ഇതിങ്ങനെ നോക്കിനിന്നതുകൊണ്ടു വിശപ്പു മാറില്ലല്ലോ! കുട്ട്യേട്ടന്നും അമ്മിണിയും ചായയും പലഹാരവും കഴിച്ചിട്ടുണ്ടാകും.

ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു ചെന്നു. "വന്നോ!" ചെറിയൊരു നാക്കിലയിൽ വറുത്തുപ്പേരിയും വച്ചുകൊടുത്തു. നേന്ത്രപ്പഴം പുഴങ്ങിയതും ശർക്കരയുപ്പേരിയും പപ്പടവുമൊക്കെ

പുഴുങ്ങിയ പഴത്തെക്കാളും പുഴുങ്ങാത്ത പഴമാണ് ഉണ്ണിക്കുട്ടനിഷ്ട‌ം! ഓണമല്ലേ, ഇന്നേതായാലും പുഴുങ്ങിയ പഴം തിന്നാമെന്നു കരുതി. ഉണ്ണിക്കുട്ടൻ പഴംനുറുക്കിൻ്റെ തൊലി കളഞ്ഞു പപ്പടവും കൂട്ടി തിന്നു.

പുഴുങ്ങാത്ത പഴം തിന്നുന്നതുതന്നെയാണു സ്വാദെന്ന് ഉണ്ണിക്കുട്ടനു വീണ്ടും ബോദ്ധ്യമായി, ഇതുപോലെയുള്ള പഴംനുറുക്കു നൂറെണ്ണം ഒറ്റയിരിപ്പിനു തിന്നുന്നവരുണ്ടത്രേ! എങ്ങനെയാണത്? വയറു നിറഞ്ഞിട്ടു നടക്കാൻ സാധിക്കുമോ?

ഒരു പഴംനുറുക്കും ഒരു പപ്പടവും മൂന്നാലു കഷണം വറുത്തുപ്പേരിയും തിന്നുമ്പോഴേക്കും ഉണ്ണിക്കുട്ടനും മടുത്തു. ലേശം കാപ്പിയും കൂടി കുടിച്ച് അവൻ എഴുന്നേറ്റു. "വിശക്ക്‌ണല്ലേ?" അമ്മ ചോദിച്ചു."വിശപ്പില്ലാഞ്ഞിട്ടൊന്നും ആവില്ല; തൃക്കാക്കരപ്പനെ വെക്കണത് കാണാനുള്ള ധൃതിയാണ്." മുത്തശ്ശി പറഞ്ഞു.

അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വലത്തേ കൈപ്പടംകൊണ്ടു ചിറി തുടച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്ക് ഓടിപ്പോയി.

കാളിയമ്മ മുറ്റംതേപ്പു കഴിഞ്ഞു പോയിരിക്കുന്നു. മുത്തച്ഛനും കുട്ടേട്ടനും അമ്മിണിയും മുറ്റത്തുതന്നെയുണ്ട്. അച്ഛന്റെ പേപ്പർ വായന ഇനിയും കഴിഞ്ഞിട്ടില്ല.

മുത്തച്ഛൻ ചോദിച്ചു: "കാപ്പി കുടിച്ചോ? "

"ഉം." ഉണ്ണിക്കുട്ടൻ മൂളി.

"പഴംനുറുക്ക് എത്രെണ്ണം തിന്നു?"

"3."

"മോശം, മോശം!"

എവിടെനിന്നോ

"ചാവാൻ ജീവനില്ലാത്ത അതിനെ എന്തിനാ എറിയണ്?

അതതിന്റെ പാട്ടിനു പൊയ്ക്കോട്ടെ."

ചൊക്ലിപ്പിട്ടി തൃക്കാക്കരബനെയുണ്ടാക്കിയ വന്ന് ആകപ്പാടെയൊന്നു സ്ഥലം മണത്തിനോക്കി ഓടിപ്പോയി. കുട്ട്യേട്ടൻ അതിനെ എറിയാൻ ഒരു കല്ലെടുത്തപ്പോൾ മുത്തച്ഛൻ ചോദിച്ചു:

കുട്ടേട്ടൻ എറിയാനെടുത്ത കല്ല് അലക്ഷ്യമായി തൊടിയിലേക്കെറിഞ്ഞു.

മുണ്ടി ഒരുകെട്ടു കണ്ണാൻകളിപ്പൂക്കളും അലരിപ്പൂക്കളുമായി വന്നു. പൂക്കൾ പതുക്കെ തിണ്ടിന്മേലൊരിടത്തു വെച്ച്, അടുക്കളമുറ്റത്തേക്കു പോകുമ്പോൾ അവളുടെ ദേഹത്തിലേക്കാകെയൊന്ന് ഉണ്ണിക്കുട്ടൻ നോക്കി. അവളുടെ ദേഹത്തിലെ പിത്തച്ചൊറിക്കു പ്രത്യേകിച്ചൊരു ഭേദവുമില്ല. ഇനിയും ധാരാളം തവളകളെ തിന്നേണ്ടി വരുമെന്നാണു തോന്നുന്നത്.

കുട്ടൻനായരെ എന്താണു കാണാത്തത്? മുറ്റം അണിയാറായില്ലേ? കുട്ടൻനായരെക്കുറിച്ച് ആലോചിച്ചപ്പോഴേക്കും ഒരു അടുക്കു ചെമ്പിൽ കൈയിട്ടിളക്കിക്കൊണ്ട് കുട്ടൻനായർ രംഗത്തേക്കു വന്നു.

ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ അടുത്തുചെന്നു ചോദിച്ചു: "എന്താദ്, ചെമ്പില്? "

"മനസ്സിലായില്ലേ? അരിമാവ്; മുറ്റം മനസ്സിലായി. അണിയാനുള്ളത്."

ആദ്യംതന്നെ സംശയം തോന്നായ്‌കയല്ല.

"വെണ്ടയില വേണ്ടേ?"

വേണമെന്നോ, വേണ്ടെന്നോ കുട്ടൻനായർ പറയുന്നതിനുമുമ്പുതന്നെ ഉണ്ണിക്കുട്ടൻ വെണ്ടയില നുള്ളിക്കൊണ്ടുവരാനായി ഓടിപ്പോയി. കുട്ടേട്ടനും വേറൊരു ഭാഗത്തേക്കോടിപ്പോയി. ആദ്യം വെണ്ടയിലയുമായി ഓടിയെത്തിയത് കുട്ട്യേട്ടനാണ്.

ഉണ്ണിക്കുട്ടൻ വെണ്ടയിലയുമായി വന്നപ്പോഴേക്കും കുട്ട്യേട്ടൻ കൊണ്ടു വന്നുകൊടുത്ത വെണ്ടയില കുട്ടൻനായർ അരിമാവിൽ ഞൊരടി ചേർത്തുകഴിഞ്ഞിരുന്നു.

ഉണ്ണിക്കുട്ടൻ ഒന്നു കരഞ്ഞാലോയെന്നു സംശയിച്ചുനിന്നു.

മുത്തച്ഛൻ അതു മനസ്സിലാക്കി: " ഉണ്ണിക്കുട്ടൻ കൊണ്ടുവന്നതും അരിമാവിൽ ചേർത്തേക്കൂ."

"ശരി." ഉണ്ണിക്കുട്ടൻ കൊണ്ടുവന്നതും കുട്ടൻനായർ അരിമാവിൽ ഞൊരടിച്ചേർത്തു.

ഉണ്ണിക്കുട്ടന്നു സന്തോഷമായി. അവൻ ചിരിച്ചു.

കുട്ടേട്ടനത് ഇഷ്ട‌പ്പെട്ടില്ല.

"എന്തിനെടാ ഇളിക്കണ്?"

"തോന്നീട്ട!"

അരിമാവിനു വേണ്ടത്ര കൊഴുപ്പും കിട്ടിയെന്നു തോന്നിയപ്പോൾ കുട്ടൻനായർ അണിയാൻ തുടങ്ങി.

മുത്തശ്ശിയും അമ്മയും കുട്ടൻനായർ അണിയുന്നതു കാണാൻ കോലായിൽ വന്നുനിന്നു. പേപ്പർ ചുരുട്ടിപ്പിടിച്ചുകൊണ്ട് അച്ഛനും മുറ്റത്തിറങ്ങിനിന്നു. മുറ്റത്ത് ഒരരികുപറ്റിക്കൊണ്ട് മുണ്ടിയും നിൽപ്പുണ്ട്. കാളിയമ്മയെ കാണാനില്ല. ആയമ്മയ്ക്ക് ഇതൊന്നും കാണുന്നതിഷ്ടമാവില്ലേ? തെങ്ങിൻതടത്തിലിരുന്ന് പാത്രങ്ങൾ കഴുകുകയാവും, ആയമ്മ. ഇപ്പോഴും അണിയൽ കഴിഞ്ഞപ്പോഴേക്കും അണിഞ്ഞ സ്ഥലത്തിന്റെ

നടുക്കു വലിയൊരു നാക്കില മുത്തശ്ശി കൊണ്ടുവന്നു വെച്ചു. ആ നാക്കിലയിൽ എടുത്തുവെച്ചശേഷം ധൃതിപ്പെട്ടുപോയി. കുട്ടൻനായർ അടുക്കള മൂന്നു മുറ്റം തൃക്കാക്കരപ്പനെ അണിയാനായി

കുട്ടേട്ടൻ തൃക്കാക്കരപ്പനിൽ കണ്ണാന്തളിപ്പൂക്കളും അലരിപ്പൂക്കളും കുത്തിനിർത്തി. പൂക്കൾ കുത്തിനിർത്തിയെന്നല്ല, പൂക്കൊമ്പുകൾ കുത്തിനിർത്തിയെന്നാണു പറയേണ്ടത്; പൂക്കളുള്ള ചുള്ളിക്കൊമ്പുകൾ.

ധൃക്കാക്കരപ്പനിൽ പൂക്കൊമ്പുകൾ കുത്തിയപ്പോഴേക്കും

മുറ്റത്തിനാകെത്തന്നെ ഒരു ഭംഗി കൈവന്നപോലെ തോന്നി." ഇതുകൊണ്ടായില്ലല്ലോ! ഇനി അടുക്കളമുറ്റത്തേക്കും പോകണമല്ലോ? ഉമ്മറമുറ്റത്തു ചെയ്‌ത പണികളെല്ലാം, അവിടെയും ചെയ്യണമല്ലോ?ഉണ്ണിക്കുട്ടൻ അടുക്കുളമുറ്റത്തേക്കു പോയി. അവിടത്തെ അണിയലും നാക്കിലവെക്കലും കഴിഞ്ഞിരിക്കുന്നു.

കുട്ടൻനായർ ഉമ്മറത്തു ശേഷിച്ചിരിക്കുന്ന തൃക്കാക്കരപ്പനെയും ഓരോന്നായെടുത്തുകൊണ്ടുവന്നു ഇവിടെ തൃക്കാക്കരബനിൽ, പൂക്കൊമ്പുകൾ ഉണ്ണിക്കുട്ടനാണ്. കുട്ട്യേട്ടൻ തടസ്സമൊന്നും പറഞ്ഞില്ല. മൂന്നു വെച്ചു. കുത്തിയത് കുട്ടൻനായർ അമ്മിണിയോടു ചോദിച്ചു: അമ്മിണിയെന്താ

ഒരക്ഷരോ മിണ്ടാതെ ഒതുങ്ങിനില്ക്കുന്നത്?"

ശരിയാണ്. എത്രനേരമായി അമ്മിണി ഒരു ശാഠ്യവും പിടിക്കാതെ ഒതുങ്ങി നിലക്കുന്നു. എല്ലാം നോക്കിക്കാണുക മാത്രം ചെയ്യുന്നു. അടുത്ത വീടുകളിൽനിന്ന്, പൂവിളികൾ കേട്ടപ്പോൾ മുത്തശ്ശി

പറഞ്ഞു: "നിങ്ങളും പൂവിളിക്കിൻ കുട്ട്യോളെ!" ഉണ്ണിക്കുട്ടൻ കുട്ട്യട്ടേൻ്റെ മുഖത്തേക്കു നോക്കി.

ഉണ്ണിക്കുട്ടന്നു പൂവിളിക്കാൻ ലജ്ജയാണ്. ലജ്ജയില്ലാതെയില്ല. എന്നിട്ടും കുട്ട്യേട്ടൻ പൂവിളിച്ചു: കുട്ട്യേട്ടനും

"പൂവേ പോ പൊലി പൂവേ! കൂ...യ് "എന്താ ഉറക്കെ കൂവാത്തത്? ...യ!"

"ഇതൊക്കെ മതി." കുട്ടൻനായർ ശുപാർശ പറഞ്ഞു. അങ്ങനെ തൃക്കാക്കരപ്പനെ വെച്ചു. ഇനി നാളെ മാതേവരെ വെക്കും. എന്നിട്ടു നാലഞ്ചു ദിവസങ്ങൾകൂടി കഴിഞ്ഞാൽ, എടുത്തു മാറ്റുകയും ചെയ്യും. അതോർത്തപ്പോൾ ഉണ്ണിക്കുട്ടന്നു. ലേശം വിഷമം തോന്നി.

ഇന്നു മുറ്റം കാണാൻ എന്തൊരു ഭംഗിയാണ്! നാളെ മാതേവരെ വച്ചാൽ ഇതിലുമധികം ഭംഗിയുണ്ടായേക്കും.

ഉണ്ണിക്കുട്ടൻ ഉമ്മറക്കോലായിൽ വന്നിരുന്നു. ഇപ്പോൾ ഉമ്മറത്താരുമില്ല. അച്ഛൻ പേപ്പർവായന കഴിഞ്ഞു കുളിക്കാൻ പോയിരിക്കുന്നു. ഇന്ന് അമ്പലക്കുളത്തിൽ കുളിക്കാനാണു

പോയിരിക്കുന്നത്. ആ ചൊക്ലിപ്പട്ടി, വീണ്ടും മുറ്റത്തുവന്ന് ആകെക്കൂടിയെല്ലാമൊന്നു നോക്കി ഓടിപ്പോയി. എന്താണീ പട്ടിക്ക് ഇന്ന്! നേരം പുലർന്ന ശേഷം, ഇതു രണ്ടാമത്തെ പ്രാവശ്യമല്ലേ വരുന്നത് മുറ്റത്തു പുതിയൊരു

സാധനമിരിക്കുന്നതു കാണാനുള്ള കൗതുകംകൊണ്ടാകുമോ? 'മാതേവർ' മുറ്റത്തിൻ്റെ ഒരരുകിൽത്തന്നെയുണ്ട്. മാതേവരെ കയറ്റി വയ്ക്കാനുള്ള പീഠം കഴുകി വൃത്തിയാക്കിയിരിക്കുന്നുവോ ആവോ? കഴുകി വൃത്തിയാക്കണമെന്ന് കാളിയമ്മ പറഞ്ഞിരുന്നു. ഇനിയും സമയമുണ്ടല്ലോ!

മുണ്ടി ചെറിയൊരു കൊട്ടയിൽ എന്തൊക്കെയോ

സാധനങ്ങളുമായി പോകുന്നതു കണ്ടു. നേന്ത്രപ്പഴത്തിൻ്റെ ഞെട്ടികൾ കൊട്ടയിൽനിന്നു തെറിച്ചുനില്ക്കുന്നുണ്ട്. അരിതൊട്ട് മറ്റെല്ലാ സാധനങ്ങളുമുണ്ടാകും. കൂട്ടാൻ വയ്ക്കാനുള്ള കഷണങ്ങൾകൂടി, മുത്തശ്ശി കൊടുത്തിട്ടുണ്ടാകും. അപ്പോൾ ഇന്ന് മുണ്ടി മീൻ

വെക്കുകയുണ്ടാവില്ല. അടുക്കളയിൽനിന്നു നാളികേരം ചിരകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. നാളികേരമുടയ്ക്കുന്ന ശബ്ദം കേട്ടില്ലല്ലോ? നാളികേരത്തിൻ്റെ വെള്ളം, ആരാണ് കുടിച്ചതെന്നാവോ?

ധൃതിയിൽ

ഉമ്മറത്തേക്കു

വന്നുകൊണ്ടു

പറഞ്ഞു: “കുട്ടേട്ടന്റീം അമ്മിണീടേം കുളി കഴിഞ്ഞു. നിന്നേയും

കുളിപ്പിക്കട്ടേ? എന്നിട്ടു വേണ്ടേ, ഓണപ്പുടവ വാങ്ങാൻ? മുത്തച്ഛനതാ കാത്തിരിക്കുന്നു."

ശരി, ഉണ്ണിക്കുട്ടൻ അമ്മയുടെ കൈയ്ക്കു പിടിച്ചുകൊണ്ട് കുളിക്കാൻപോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക