പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം നേന്ത്രപ്പഴത്തിന്റെ നേരിയ മണമുണ്ട്.
ഓണപ്പുടവയ്ക്കുള്ള മുത്തച്ഛനുംകൂടി, വാങ്ങിക്കൊണ്ടുവന്നിരിക്കുന്നു. തുണിത്തരമെല്ലാം, തുണിക്കടയിൽ അച്ഛനും പോയി അതെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്നത്, മുത്തശ്ശിയുടെ മുറിയിലാണ്. ഉണ്ണിക്കുട്ടൻ ഇടയ്ക്കിടയ്ക്കു മുത്തശ്ശിയുടെ മുറിയിൽ ചെന്ന്, ആരും കാണാതെ ഓണപ്പുടവയെടുത്തു നോക്കും. നല്ല മണം! ലഹരി പിടിപ്പിക്കുന്ന മണം! പുതിയ പുസ്‌തകത്തിൻ്റെ മണവും ഇതുപോലെ തന്നെയാണ്.
ഇന്ന് മുറ്റത്ത് 'പൂവിടുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അവസാനത്തെ ദിവസമല്ലേ! നാളെ തൃക്കാക്കരപ്പനെ വെക്കണമല്ലോ!
ത്യക്കാക്കരപ്പനെയുണ്ടാക്കാൻ തൃക്കാക്കരപ്പനെ മണ്ണു കൊണ്ടുവരുന്നതും ഉണ്ടാക്കുന്നതും മുറ്റം അരിമാവുകൊണ്ട് അണിഞ്ഞു ഭംഗി കൂട്ടുന്നതുമെല്ലാം നാളെ വിസ്‌തരിച്ചു കാണണം. ഇതെല്ലാം കഴിയുന്നതുവരെ കുട്ടൻനായരുടെയും കാളിയമ്മയുടെയും പിന്നാലെയങ്ങനെ കൂടണം. എന്നാലേ എല്ലാം ശരിക്കു കാണാൻ സാധിക്കുകയുള്ളൂ.
സമയം നീങ്ങുന്നില്ലെന്നു തോന്നി, ഉണ്ണിക്കുട്ടന്! താലപ്പൊലിയുടെ തലേദിവസം ഇങ്ങനെതന്നെയാണ്. സമയം നീങ്ങുന്നില്ലെന്നു തോന്നും.
പക്ഷേ, സമയം നീങ്ങിയിരുന്നു. മഞ്ഞവെയിൽ മാഞ്ഞ്, സന്ധ്യാപ്രകാശം പരക്കുകയും, കാണക്കാണെ സന്ധ്യാപ്രകാശവും മാഞ്ഞു ചുറ്റുപാടുകളിൽ പൂനിലാവു പരന്നൊഴുകുന്നതും കണ്ടപ്പോൾ ഉണ്ണിക്കുട്ടനു സന്തോഷമായി. സമയം രാത്രിയായല്ലോ! ഇനി ഊണു കഴിച്ചു കിടന്നൊരുറക്കം! പിറ്റേന്നു പുലർച്ചയ്ക്കേ ഉണരാവൂ.
അങ്ങനെ ഉത്രാടംദിവസം പുലർന്നു.
അത്യാവശ്യം വേണ്ട ഉമ്മറത്തേക്കു ദിനകൃത്യങ്ങളെല്ലാം ചെയ്‌തുതീർത്ത് വന്നപ്പോൾ, അച്ഛൻ പതിവുപോലെ ചാരുകസാലയിൽ കിടന്നു പേപ്പർ വായിക്കുന്നു. ഓണമായാലും ശരി, വിഷുവായാലും ശരി രാവിലത്തെ പേപ്പർ വായന അച്ഛൻ മുടക്കില്ല.ഏതായാലും ഇന്നും നാളെയും ഓഫീസിൽ പോകുകയുണ്ടാവില്ല. മുത്തച്ഛനും കുട്ടൻനായരും ഉമ്മറമുറ്റത്തുണ്ടോ എന്നു നോക്കാനായി ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങിയതും, കുട്ടൻനായർ ഒരുകൊട്ട നല്ല പശിമയുള്ള ചുവന്ന മണ്ണുകൊണ്ടുവന്നു മുറ്റത്തിട്ടതും ഒന്നിച്ചായിരുന്നു. തൃക്കാക്കരപ്പനെയും മാതേവരെയുമുരുട്ടാനായി, മണ്ണ് പുറത്തെവിടെനിന്നെങ്കിലും കൊണ്ടുവരികയാവും.
"എവിട്ന്നാ മണ്ണ്?" ഉണ്ണിക്കുട്ടൻ ചോദിച്ചു.
"അതൊക്കെ തേടിപ്പിടിച്ചു കൊണ്ടോന്നു." കുന്തിച്ചിരുന്നു കൈകൾകൊണ്ടു വരതിപ്പരതി കുട്ടൻനായർ മണ്ണിലെ
കല്ലുകളെല്ലാമെടുത്തു തൊടിയിലേക്കെറിഞ്ഞു. കാളിയമ്മ ഒരു ചെപ്പകുടം വെള്ളവും ഒരടുക്കുചെമ്പും കുട്ടൻ നായരുടെ മുമ്പിൽ കൊണ്ടുവന്നുവെച്ചു പോയി.
കുട്ടൻനായർ ആവശ്യത്തിനു വേണ്ട വെള്ളം മണ്ണിലൊഴിച്ച് മണ്ണു കൈകൾകൊണ്ടു കുഴച്ചു. പതംവരുത്തി വലിയൊരുരുളയാക്കിവെച്ചു. എന്നിട്ട് ഒരു നിമിഷം എന്തോ എണ്ണിത്തിട്ടപ്പെടുത്തുന്നതു പോലെ ആലോചിച്ചിരുന്നു. തൃക്കാക്കരപ്പനെ ഉരുട്ടണമെന്ന് ആലോചിക്കയാവും.'
ഉണ്ണിക്കുട്ടൻ വിചാരിച്ചു. കുട്ടൻനായർ ആ വലിയ മണ്ണുരുളയെ ഏഴ് ഉരുളകളായി ഭാഗിച്ചു.
എന്നിട്ട് ഉണ്ണിക്കുട്ടൻ്റെ നേരേ നോക്കിക്കൊണ്ടു പറഞ്ഞു: "ഏഴ് ഉരുളകൾ എന്തിനാന്നറിയണം, അല്ലേ? ആറ്
തൃക്കാക്കരപ്പൻ, ഒരു മാതേവർ." ഉണ്ണിക്കുട്ടന്നു മനസ്സിലായി. ആറ് തൃക്കാക്കരപ്പനെയും ഒരു
മാതേവരെയുമുണ്ടാക്കണം. തൃക്കാക്കരപ്പനെ ഉമ്മറമുറ്റത്തും
അടുക്കള മുറ്റത്തും വെക്കണമെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. നടുമുറ്റമുള്ള വീട്ടിലാണെങ്കിൽ, നടുമുറ്റത്തും വെക്കണമത്രേ! എന്തോ മറന്നുവെച്ചതെടുക്കാനെന്നപോലെ കുട്ടേട്ടൻ മുറ്റത്തേക്കോടിയെത്തി. പുറകേ അമ്മിണിയും. "വീഴും; വീഴും പെണ്ണേ!" എന്നു പറഞ്ഞുകൊണ്ട് മുത്തച്ഛനും മുറ്റത്തെത്തി. മുത്തച്ഛൻ അമ്മിണിയെ എടുത്തുകൊണ്ടു തിണ്ടിന്മേലിരുന്നു.
കുട്ടൻനായർ തൃക്കാക്കരപ്പനെ ഉണ്ടാക്കാൻ തുടങ്ങി. മണ്ണുരുളകൾ കുട്ടൻനായരുടെ കൈവേഗത്തിനനുസരിച്ച്, തൃക്കാക്കരപ്പന്റെ രൂപമായി മാറുന്ന കാഴ്‌ച ഉണ്ണിക്കുട്ടൻ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു. എന്തൊരു കൈവേഗമാണ് കുട്ടൻനായർക്ക് മണ്ണുരുള എടുക്കുന്നു. അടിച്ചു പരത്തുന്നു. അടിച്ചു പരത്തമ്പോൾ വലിയ ശർക്കരയിച്ചിന്റെ ആകൃതിപോലെയാകുന്നു. വലിയ ശർക്കരയിച്ച്, പിന്നെതൃക്കാക്കരയപ്പൻ്റെ രൂപമാകാൻ അധികം താമസമില്ല. വല്ലാത്ത മിടുക്കൻതന്നെ കുട്ടൻനായർ!
അങ്ങനെ കുട്ടൻനായർ ആറ് തൃക്കാക്കരപ്പനെ ഉണ്ടാക്കിയശേഷം ഒരു നിമിഷം എഴുന്നേറ്റു നിന്നു. എന്നിട്ടൊന്നു മൂരിനിവർന്നു വീണ്ടും കുന്തിച്ചിരുന്ന് 'മാതേവരെ' ഉണ്ടാക്കാൻ തുടങ്ങി. അതിനു കുറച്ചു പണി അധികമുണ്ട്. ആദ്യം മണ്ണുകൊണ്ടു പരന്ന ഒരു തട്ട്, തട്ടിന്മേൽ, ശിവലിംഗംപോലെയുള്ളൊരു ഒഴുക്കൻ മണ്ണുരുള. മണ്ണുരുളയ്ക്കു ചുറ്റും തട്ടിന്മേൽ, നെല്ലിക്കയോളംപോന്ന ചെറിയ ചെറിയ മണ്ണുരുളകൾ. മാതേവരുടെ രൂപം ഏകദേശം ഇങ്ങനെയൊക്കെയാണ്.
മാതേവരെ ഉണ്ടാക്കാൻ കുറച്ചധികനേരം വേണ്ടിവന്നു.
'മാതേവരെ' രാത്രി ഒന്നുകൂടി മിനുക്കണമെന്നു പറഞ്ഞുകൊണ്ട് കുട്ടൻനായർ എഴുന്നേറ്റു. കാളിയമ്മ മുറ്റത്തവിടവിടെയായി ഓരോ കുന്തി ചാണകം
കൊണ്ടുവന്നിട്ട്
ചെപ്പുകുടവും
അടുക്കുചെമ്പുമായി
കിണറ്റിൻകരയിലേക്കു പോയി. കുട്ടൻനായരും കിണറ്റിൻകരയിലേക്കു പോയി. കൈകാലുകൾ കഴുകാനാവും.
വിശക്കുന്നുണ്ട്, ഉണ്ണിക്കുട്ടന്. ഇതിങ്ങനെ നോക്കിനിന്നതുകൊണ്ടു വിശപ്പു മാറില്ലല്ലോ! കുട്ട്യേട്ടന്നും അമ്മിണിയും ചായയും പലഹാരവും കഴിച്ചിട്ടുണ്ടാകും.
ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു ചെന്നു. "വന്നോ!" ചെറിയൊരു നാക്കിലയിൽ വറുത്തുപ്പേരിയും വച്ചുകൊടുത്തു. നേന്ത്രപ്പഴം പുഴങ്ങിയതും ശർക്കരയുപ്പേരിയും പപ്പടവുമൊക്കെ
പുഴുങ്ങിയ പഴത്തെക്കാളും പുഴുങ്ങാത്ത പഴമാണ് ഉണ്ണിക്കുട്ടനിഷ്ടം! ഓണമല്ലേ, ഇന്നേതായാലും പുഴുങ്ങിയ പഴം തിന്നാമെന്നു കരുതി. ഉണ്ണിക്കുട്ടൻ പഴംനുറുക്കിൻ്റെ തൊലി കളഞ്ഞു പപ്പടവും കൂട്ടി തിന്നു.
പുഴുങ്ങാത്ത പഴം തിന്നുന്നതുതന്നെയാണു സ്വാദെന്ന് ഉണ്ണിക്കുട്ടനു വീണ്ടും ബോദ്ധ്യമായി, ഇതുപോലെയുള്ള പഴംനുറുക്കു നൂറെണ്ണം ഒറ്റയിരിപ്പിനു തിന്നുന്നവരുണ്ടത്രേ! എങ്ങനെയാണത്? വയറു നിറഞ്ഞിട്ടു നടക്കാൻ സാധിക്കുമോ?
ഒരു പഴംനുറുക്കും ഒരു പപ്പടവും മൂന്നാലു കഷണം വറുത്തുപ്പേരിയും തിന്നുമ്പോഴേക്കും ഉണ്ണിക്കുട്ടനും മടുത്തു. ലേശം കാപ്പിയും കൂടി കുടിച്ച് അവൻ എഴുന്നേറ്റു. "വിശക്ക്‌ണല്ലേ?" അമ്മ ചോദിച്ചു."വിശപ്പില്ലാഞ്ഞിട്ടൊന്നും ആവില്ല; തൃക്കാക്കരപ്പനെ വെക്കണത് കാണാനുള്ള ധൃതിയാണ്." മുത്തശ്ശി പറഞ്ഞു.
അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വലത്തേ കൈപ്പടംകൊണ്ടു ചിറി തുടച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്ക് ഓടിപ്പോയി.
കാളിയമ്മ മുറ്റംതേപ്പു കഴിഞ്ഞു പോയിരിക്കുന്നു. മുത്തച്ഛനും കുട്ടേട്ടനും അമ്മിണിയും മുറ്റത്തുതന്നെയുണ്ട്. അച്ഛന്റെ പേപ്പർ വായന ഇനിയും കഴിഞ്ഞിട്ടില്ല.
മുത്തച്ഛൻ ചോദിച്ചു: "കാപ്പി കുടിച്ചോ? "
"ഉം." ഉണ്ണിക്കുട്ടൻ മൂളി.
"പഴംനുറുക്ക് എത്രെണ്ണം തിന്നു?"
"3."
"മോശം, മോശം!"
എവിടെനിന്നോ
"ചാവാൻ ജീവനില്ലാത്ത അതിനെ എന്തിനാ എറിയണ്?
അതതിന്റെ പാട്ടിനു പൊയ്ക്കോട്ടെ."
ചൊക്ലിപ്പിട്ടി തൃക്കാക്കരബനെയുണ്ടാക്കിയ വന്ന് ആകപ്പാടെയൊന്നു സ്ഥലം മണത്തിനോക്കി ഓടിപ്പോയി. കുട്ട്യേട്ടൻ അതിനെ എറിയാൻ ഒരു കല്ലെടുത്തപ്പോൾ മുത്തച്ഛൻ ചോദിച്ചു:
കുട്ടേട്ടൻ എറിയാനെടുത്ത കല്ല് അലക്ഷ്യമായി തൊടിയിലേക്കെറിഞ്ഞു.
മുണ്ടി ഒരുകെട്ടു കണ്ണാൻകളിപ്പൂക്കളും അലരിപ്പൂക്കളുമായി വന്നു. പൂക്കൾ പതുക്കെ തിണ്ടിന്മേലൊരിടത്തു വെച്ച്, അടുക്കളമുറ്റത്തേക്കു പോകുമ്പോൾ അവളുടെ ദേഹത്തിലേക്കാകെയൊന്ന് ഉണ്ണിക്കുട്ടൻ നോക്കി. അവളുടെ ദേഹത്തിലെ പിത്തച്ചൊറിക്കു പ്രത്യേകിച്ചൊരു ഭേദവുമില്ല. ഇനിയും ധാരാളം തവളകളെ തിന്നേണ്ടി വരുമെന്നാണു തോന്നുന്നത്.
കുട്ടൻനായരെ എന്താണു കാണാത്തത്? മുറ്റം അണിയാറായില്ലേ? കുട്ടൻനായരെക്കുറിച്ച് ആലോചിച്ചപ്പോഴേക്കും ഒരു അടുക്കു ചെമ്പിൽ കൈയിട്ടിളക്കിക്കൊണ്ട് കുട്ടൻനായർ രംഗത്തേക്കു വന്നു.
ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ അടുത്തുചെന്നു ചോദിച്ചു: "എന്താദ്, ചെമ്പില്? "
"മനസ്സിലായില്ലേ? അരിമാവ്; മുറ്റം മനസ്സിലായി. അണിയാനുള്ളത്."
ആദ്യംതന്നെ സംശയം തോന്നായ്‌കയല്ല.
"വെണ്ടയില വേണ്ടേ?"
വേണമെന്നോ, വേണ്ടെന്നോ കുട്ടൻനായർ പറയുന്നതിനുമുമ്പുതന്നെ ഉണ്ണിക്കുട്ടൻ വെണ്ടയില നുള്ളിക്കൊണ്ടുവരാനായി ഓടിപ്പോയി. കുട്ടേട്ടനും വേറൊരു ഭാഗത്തേക്കോടിപ്പോയി. ആദ്യം വെണ്ടയിലയുമായി ഓടിയെത്തിയത് കുട്ട്യേട്ടനാണ്.
ഉണ്ണിക്കുട്ടൻ വെണ്ടയിലയുമായി വന്നപ്പോഴേക്കും കുട്ട്യേട്ടൻ കൊണ്ടു വന്നുകൊടുത്ത വെണ്ടയില കുട്ടൻനായർ അരിമാവിൽ ഞൊരടി ചേർത്തുകഴിഞ്ഞിരുന്നു.
ഉണ്ണിക്കുട്ടൻ ഒന്നു കരഞ്ഞാലോയെന്നു സംശയിച്ചുനിന്നു.
മുത്തച്ഛൻ അതു മനസ്സിലാക്കി: " ഉണ്ണിക്കുട്ടൻ കൊണ്ടുവന്നതും അരിമാവിൽ ചേർത്തേക്കൂ."
"ശരി." ഉണ്ണിക്കുട്ടൻ കൊണ്ടുവന്നതും കുട്ടൻനായർ അരിമാവിൽ ഞൊരടിച്ചേർത്തു.
ഉണ്ണിക്കുട്ടന്നു സന്തോഷമായി. അവൻ ചിരിച്ചു.
കുട്ടേട്ടനത് ഇഷ്ടപ്പെട്ടില്ല.
"എന്തിനെടാ ഇളിക്കണ്?"
"തോന്നീട്ട!"
അരിമാവിനു വേണ്ടത്ര കൊഴുപ്പും കിട്ടിയെന്നു തോന്നിയപ്പോൾ കുട്ടൻനായർ അണിയാൻ തുടങ്ങി.
മുത്തശ്ശിയും അമ്മയും കുട്ടൻനായർ അണിയുന്നതു കാണാൻ കോലായിൽ വന്നുനിന്നു. പേപ്പർ ചുരുട്ടിപ്പിടിച്ചുകൊണ്ട് അച്ഛനും മുറ്റത്തിറങ്ങിനിന്നു. മുറ്റത്ത് ഒരരികുപറ്റിക്കൊണ്ട് മുണ്ടിയും നിൽപ്പുണ്ട്. കാളിയമ്മയെ കാണാനില്ല. ആയമ്മയ്ക്ക് ഇതൊന്നും കാണുന്നതിഷ്ടമാവില്ലേ? തെങ്ങിൻതടത്തിലിരുന്ന് പാത്രങ്ങൾ കഴുകുകയാവും, ആയമ്മ. ഇപ്പോഴും അണിയൽ കഴിഞ്ഞപ്പോഴേക്കും അണിഞ്ഞ സ്ഥലത്തിന്റെ
നടുക്കു വലിയൊരു നാക്കില മുത്തശ്ശി കൊണ്ടുവന്നു വെച്ചു. ആ നാക്കിലയിൽ എടുത്തുവെച്ചശേഷം ധൃതിപ്പെട്ടുപോയി. കുട്ടൻനായർ അടുക്കള മൂന്നു മുറ്റം തൃക്കാക്കരപ്പനെ അണിയാനായി
കുട്ടേട്ടൻ തൃക്കാക്കരപ്പനിൽ കണ്ണാന്തളിപ്പൂക്കളും അലരിപ്പൂക്കളും കുത്തിനിർത്തി. പൂക്കൾ കുത്തിനിർത്തിയെന്നല്ല, പൂക്കൊമ്പുകൾ കുത്തിനിർത്തിയെന്നാണു പറയേണ്ടത്; പൂക്കളുള്ള ചുള്ളിക്കൊമ്പുകൾ.
ധൃക്കാക്കരപ്പനിൽ പൂക്കൊമ്പുകൾ കുത്തിയപ്പോഴേക്കും
മുറ്റത്തിനാകെത്തന്നെ ഒരു ഭംഗി കൈവന്നപോലെ തോന്നി." ഇതുകൊണ്ടായില്ലല്ലോ! ഇനി അടുക്കളമുറ്റത്തേക്കും പോകണമല്ലോ? ഉമ്മറമുറ്റത്തു ചെയ്‌ത പണികളെല്ലാം, അവിടെയും ചെയ്യണമല്ലോ?ഉണ്ണിക്കുട്ടൻ അടുക്കുളമുറ്റത്തേക്കു പോയി. അവിടത്തെ അണിയലും നാക്കിലവെക്കലും കഴിഞ്ഞിരിക്കുന്നു.
കുട്ടൻനായർ ഉമ്മറത്തു ശേഷിച്ചിരിക്കുന്ന തൃക്കാക്കരപ്പനെയും ഓരോന്നായെടുത്തുകൊണ്ടുവന്നു ഇവിടെ തൃക്കാക്കരബനിൽ, പൂക്കൊമ്പുകൾ ഉണ്ണിക്കുട്ടനാണ്. കുട്ട്യേട്ടൻ തടസ്സമൊന്നും പറഞ്ഞില്ല. മൂന്നു വെച്ചു. കുത്തിയത് കുട്ടൻനായർ അമ്മിണിയോടു ചോദിച്ചു: അമ്മിണിയെന്താ
ഒരക്ഷരോ മിണ്ടാതെ ഒതുങ്ങിനില്ക്കുന്നത്?"
ശരിയാണ്. എത്രനേരമായി അമ്മിണി ഒരു ശാഠ്യവും പിടിക്കാതെ ഒതുങ്ങി നിലക്കുന്നു. എല്ലാം നോക്കിക്കാണുക മാത്രം ചെയ്യുന്നു. അടുത്ത വീടുകളിൽനിന്ന്, പൂവിളികൾ കേട്ടപ്പോൾ മുത്തശ്ശി
പറഞ്ഞു: "നിങ്ങളും പൂവിളിക്കിൻ കുട്ട്യോളെ!" ഉണ്ണിക്കുട്ടൻ കുട്ട്യട്ടേൻ്റെ മുഖത്തേക്കു നോക്കി.
ഉണ്ണിക്കുട്ടന്നു പൂവിളിക്കാൻ ലജ്ജയാണ്. ലജ്ജയില്ലാതെയില്ല. എന്നിട്ടും കുട്ട്യേട്ടൻ പൂവിളിച്ചു: കുട്ട്യേട്ടനും
"പൂവേ പോ പൊലി പൂവേ! കൂ...യ് "എന്താ ഉറക്കെ കൂവാത്തത്? ...യ!"
"ഇതൊക്കെ മതി." കുട്ടൻനായർ ശുപാർശ പറഞ്ഞു. അങ്ങനെ തൃക്കാക്കരപ്പനെ വെച്ചു. ഇനി നാളെ മാതേവരെ വെക്കും. എന്നിട്ടു നാലഞ്ചു ദിവസങ്ങൾകൂടി കഴിഞ്ഞാൽ, എടുത്തു മാറ്റുകയും ചെയ്യും. അതോർത്തപ്പോൾ ഉണ്ണിക്കുട്ടന്നു. ലേശം വിഷമം തോന്നി.
ഇന്നു മുറ്റം കാണാൻ എന്തൊരു ഭംഗിയാണ്! നാളെ മാതേവരെ വച്ചാൽ ഇതിലുമധികം ഭംഗിയുണ്ടായേക്കും.
ഉണ്ണിക്കുട്ടൻ ഉമ്മറക്കോലായിൽ വന്നിരുന്നു. ഇപ്പോൾ ഉമ്മറത്താരുമില്ല. അച്ഛൻ പേപ്പർവായന കഴിഞ്ഞു കുളിക്കാൻ പോയിരിക്കുന്നു. ഇന്ന് അമ്പലക്കുളത്തിൽ കുളിക്കാനാണു
പോയിരിക്കുന്നത്. ആ ചൊക്ലിപ്പട്ടി, വീണ്ടും മുറ്റത്തുവന്ന് ആകെക്കൂടിയെല്ലാമൊന്നു നോക്കി ഓടിപ്പോയി. എന്താണീ പട്ടിക്ക് ഇന്ന്! നേരം പുലർന്ന ശേഷം, ഇതു രണ്ടാമത്തെ പ്രാവശ്യമല്ലേ വരുന്നത് മുറ്റത്തു പുതിയൊരു
സാധനമിരിക്കുന്നതു കാണാനുള്ള കൗതുകംകൊണ്ടാകുമോ? 'മാതേവർ' മുറ്റത്തിൻ്റെ ഒരരുകിൽത്തന്നെയുണ്ട്. മാതേവരെ കയറ്റി വയ്ക്കാനുള്ള പീഠം കഴുകി വൃത്തിയാക്കിയിരിക്കുന്നുവോ ആവോ? കഴുകി വൃത്തിയാക്കണമെന്ന് കാളിയമ്മ പറഞ്ഞിരുന്നു. ഇനിയും സമയമുണ്ടല്ലോ!
മുണ്ടി ചെറിയൊരു കൊട്ടയിൽ എന്തൊക്കെയോ
സാധനങ്ങളുമായി പോകുന്നതു കണ്ടു. നേന്ത്രപ്പഴത്തിൻ്റെ ഞെട്ടികൾ കൊട്ടയിൽനിന്നു തെറിച്ചുനില്ക്കുന്നുണ്ട്. അരിതൊട്ട് മറ്റെല്ലാ സാധനങ്ങളുമുണ്ടാകും. കൂട്ടാൻ വയ്ക്കാനുള്ള കഷണങ്ങൾകൂടി, മുത്തശ്ശി കൊടുത്തിട്ടുണ്ടാകും. അപ്പോൾ ഇന്ന് മുണ്ടി മീൻ
വെക്കുകയുണ്ടാവില്ല. അടുക്കളയിൽനിന്നു നാളികേരം ചിരകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. നാളികേരമുടയ്ക്കുന്ന ശബ്ദം കേട്ടില്ലല്ലോ? നാളികേരത്തിൻ്റെ വെള്ളം, ആരാണ് കുടിച്ചതെന്നാവോ?
ധൃതിയിൽ
ഉമ്മറത്തേക്കു
വന്നുകൊണ്ടു
പറഞ്ഞു: “കുട്ടേട്ടന്റീം അമ്മിണീടേം കുളി കഴിഞ്ഞു. നിന്നേയും
കുളിപ്പിക്കട്ടേ? എന്നിട്ടു വേണ്ടേ, ഓണപ്പുടവ വാങ്ങാൻ? മുത്തച്ഛനതാ കാത്തിരിക്കുന്നു."
ശരി, ഉണ്ണിക്കുട്ടൻ അമ്മയുടെ കൈയ്ക്കു പിടിച്ചുകൊണ്ട് കുളിക്കാൻപോയി.