വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.
ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു. ദേഷ്യവും സങ്കടവും തോന്നി.
ഉച്ചയ്ക്ക് ഊണു കഴിക്കാൻ പോകാൻ ബെല്ലടിച്ചപ്പോൾ അച്യുതൻ കുട്ടി ഉണ്ണിക്കുട്ടനെ തൊട്ടുതൊട്ടില്ല എന്ന വിധത്തിലൊരോട്ടമോടിയാണ് പുറത്തേക്കു പോയത്. ഓട്ടത്തിന്റെ സ്പീഡിൽതന്നെ തള്ളിയിടണമെന്ന ഉദ്ദേശ്യത്തോടെയാണ് അവനതു ചെയ്തതെന്ന് ഉണ്ണിക്കുട്ടനു മനസ്സിലായി. വീഴാഞ്ഞത് നന്നായി. ഇനി വീണുവെന്നുതന്നെയിരിക്കട്ടെ. എന്തിനാണു തള്ളിവീഴ്ത്തിയതെന്ന് ടീച്ചർ ചോദിച്ചാൽ ഓടുമ്പോൾ അബദ്ധത്തിൽ പറ്റിയതാണെന്നു പറഞ്ഞു രക്ഷപ്പെടാമല്ലൊ, അച്യുതൻ കുട്ടി വല്ലാത്ത വിരുതനാണ്.
ഊണു കഴിക്കാൻ വീട്ടിലേക്കു പോകുമ്പോൾ, ഉണ്ണിക്കുട്ടൻ കുട്ടേട്ടനോടു പറഞ്ഞു: "ആ അച്യുതൻകുട്ടി എന്നെ എപ്പളും തോണ്ടാണ്."
"നീയ്യ് അങ്ങട്ടും തോണ്ടിക്കോ. കഴിഞ്ഞില്ലേ?"
നല്ല ഉപദേശം! അങ്ങനെയാണെങ്കിൽ അവസാനിക്കലുണ്ടോ? മുമ്പിലത്തെ കുട്ടികളെ പിന്നിലുള്ളവർ തോണ്ടാൻ നിർത്താൻ പറ്റില്ലേ? തോണ്ടൽ ബെഞ്ചകളിലിരിക്കുന്ന തുടങ്ങിയാൽ അതു
ഉണ്ണിക്കുട്ടൻ പിന്നെ കുട്ട്യേട്ടനോട് ഒന്നും ചോദിച്ചില്ല. കുട്ടേട്ടനോട് എന്തു പറഞ്ഞാലും ഒരു നിസ്സാരഭാവമാണ്.
അച്യുതൻകുട്ടി, അടങ്ങിയിരിക്കുമെന്നു തോന്നുന്നില്ല. ടീച്ചറുടെ മുമ്പിൽ പാവത്തം കാണിച്ചു നിന്നതൊക്കെ വെറുതെയാണ്. അഭിനയമാണ്. അത് ഉച്ചയ്ക്കുശേഷംതന്നെ മനസ്സിലാവുകയും ചെയ്തു.
ഉച്ചയ്ക്കു രണ്ടുമണിക്കു ബെല്ലടിച്ചു. കുട്ടികൾ അവരവരുടെ സ്ഥലത്തു വന്നിരിക്കുന്ന ധൃതിയിലായിരുന്നു. ടീച്ചർ ക്ലാസിൽ വന്നിട്ടില്ല.
ഉണ്ണിക്കുട്ടൻ അവൻ്റെ സീറ്റിൽ വന്നിരുന്നു. തലയിലല്ല, പിടലിയിൽ ശ ക്തിയായൊരു തോണ്ടൽ. ആരാണെന്നു സംശയിക്കേണ്ടതില്ല. അച്യുതൻകുട്ടിതന്നെ.
ഉണ്ണിക്കുട്ടൻ ചാടിയെഴുനേറ്റു തിരിഞ്ഞുനിന്നുകൊണ്ടു ചോദിച്ചു: "തോണ്ടലു നിർത്തില്ല, അല്ലേ?"
ഇല്ല
രണ്ടിലൊന്നു തീർച്ചപ്പെടുത്തണമെന്ന ഭാവത്തിൽ ഉണ്ണിക്കുട്ടൻഅച്യുതൻകുട്ടിയുടെ അടുത്തുചെന്ന് അവൻ്റെ മുഖത്ത് ഒന്നല്ല, മൂന്നുപ്രാവശ്യം തോണ്ടി.
ഉണ്ണിക്കുട്ടൻ ഇത്രയും കടന്നു പ്രവർത്തിക്കുമെന്ന് അച്യുതൻകുട്ടി കരുതിയിരുന്നില്ല. ദേഷ്യം അവനും വന്നു. അവനും ഉണ്ണിക്കുട്ടൻ്റെ മുഖത്തു തോണ്ടി.
ഉണ്ണിക്കുട്ടനും വിട്ടില്ല; വീണ്ടും വീണ്ടും തോണ്ടി.
അച്യുതൻകുട്ടി ഉണ്ണിക്കുട്ടൻ്റെ മുഖത്ത് ഒരടിവെച്ചുകൊടുത്തു.
ഉണ്ണിക്കുട്ടൻ സർവശക്തിയുമുപയോഗിച്ച് അച്യുതൻകുട്ടിയെ ഒരു തള്ളുതള്ളി. അച്യുതൻകുട്ടി ചുമരിൽ ചെന്നടിച്ചു വീണു.
"നിന്നെ ഞാൻ," എന്നു പറഞ്ഞ് എഴുന്നേല്ക്കാൻ
ഭാവിച്ചപ്പോഴേക്കും ടീച്ചർ ക്ളാസ്‌റൂമിലേക്കു വന്നു.
രംഗം നിശ്ശബ്ദമായി!
അച്യുതൻകുട്ടി ചുണ്ടുകൾ തുടച്ചു നിലത്തു തുപ്പി- ചോര! "എന്താത്? ടീച്ചർ അച്യുതൻകുട്ടിയുടെ അടുത്തുവന്നു ചോദിച്ചു.
" "ഉണ്ണിക്കുട്ടൻ എന്നെ ഉന്തിത്തള്ളീട്ടു." അച്യുതൻകുട്ടി കരയാൻ ഭാവിച്ചുകൊണ്ടു പറഞ്ഞു.
"എൻ്റെ ചെകിടത്തെന്തിനേ അടിച്ചത്?" ഉണ്ണിക്കുട്ടൻ ചോദിച്ചു.
ടീച്ചർ അച്യുതൻകുട്ടിയുടെ ചുണ്ടുകളിൽ തൊട്ടുനോക്കി. മുറിവൊന്നുമില്ല. വായ പൊളിക്കാൻ പറഞ്ഞു.
അച്യുതൻകുട്ടി വായ പൊളിച്ചു.
സാരമില്ല. ചോരയൊലിക്കുന്നതു പല്ലിൻ്റെ ഇടയിൽനിന്നാണ്. അച്യുതൻകുട്ടിയെ പുറത്തേക്കു കൊണ്ടുവന്ന് വായിൽ വെള്ളം പകർന്നുകൊടുത്ത് കുലുക്കുഴിഞ്ഞു തുപ്പിച്ചു. ചോരയൊലിപ്പു നിന്നു. ടീച്ചറും അച്യുതൻകുട്ടിയും ക്ലാസ്‌റൂമിലേക്കു വന്നു. അച്യുതൻ കുട്ടി, അവന്റെ സീറ്റിൽ ചെന്നിരുന്നു. ഉണ്ണിക്കുട്ടൻ പരിഭ്രമത്തോടെ രാധിടീച്ചറെയും അച്യുതൻകുട്ടിയെയും നോക്കി. ഇനി
എന്താണുണ്ടാവുകയാവോ? ഒന്നും കല്പിച്ചുകൂട്ടി ചെയ്തതല്ല. ടീച്ചർ ചോദിച്ചു: "എന്തേബ്‌ടെ നടന്നത്?"
കൃഷ്ണൻകുട്ടി എഴുന്നേറ്റുനിന്നു വിസ്തരിച്ചു പറഞ്ഞു. നടന്ന സംഗതികളെല്ലാം
എല്ലാം കേട്ടശേഷം ടീച്ചർ എല്ലാവരോടുമായി ചോദിച്ചു:
"കൃഷ്ണൻ കുട്ടി പറഞ്ഞതെല്ലാം ശരിയാണോ?" "അതേ, അതേ." കുട്ടികളെല്ലാവരുംകൂടി ചേർന്നു പറഞ്ഞു.
അച്യുതൻകുട്ടിയെയും
ഉണ്ണിക്കുട്ടനെയും ടീച്ചർ മേശയ്ക്കു
മുമ്പിൽ വിളിച്ചു നിർത്തി. "തെറ്റ് നിങ്ങൾ രണ്ടാളുടെ കൈയിലുമുണ്ട്. ചെറിയൊരു ശിക്ഷതന്നേ ഒക്കൂ."
എന്താണു ശിക്ഷ? ഉണ്ണിക്കുട്ടൻ പരിഭ്രമത്തോടെ ടീച്ചറുടെ മുഖത്തേക്കു
നോക്കി.
ശിക്ഷ!
അച്യുതൻകുട്ടിയും ഉണ്ണിക്കുട്ടനും അഭിമുഖമായി നിന്നു.
അച്യുതൻ
കുട്ടി
ഉണ്ണിക്കുട്ടന്റെയും
ഉണ്ണിക്കുട്ടൻ
അച്യുതൻകുട്ടിയുടെയും ചെവികൾ പിടിച്ചു. ടീച്ചർ ഒന്ന് എന്നു
പറഞ്ഞപ്പോ ഇരുവരും ചെവികൾ വിടാതെ ഇരുന്നെഴുന്നേല്ക്കുക. രണ്ട് എന്നു പറയുമ്പോൾ വീണ്ടും ചെവികൾ വിടാതെ ഇരുന്നെഴുന്നേല്ക്കുക-ഇങ്ങനെ പത്തു പ്രാവശ്യം ആവർത്തിച്ചു.
"ശരി. രണ്ടു പേരും അവരവരുടെ സ്ഥലത്തു പോയിരിക്കിൻ." ടീച്ചർ പറഞ്ഞു.
രണ്ടുപേരും അവരവരുടെ സീറ്റിൽ ചെന്നിരുന്നു.
ഉണ്ണിക്കുട്ടന് ആകപ്പാടെ ഒരന്ധാളിപ്പു തോന്നി. എന്തൊക്കെയാണിപ്പോൾ ഉണ്ടായത്? ഒന്നും ഓർമ്മയിൽ വരുന്നില്ല. ടീച്ചർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. വേഗം സ്കൂൾ വിട്ടാൽ മതിയായിരുന്നു. അവൻ അച്യുതൻകുട്ടിയുടെ മുഖത്തേക്കു നോക്കി. അവനു യാതൊരു ഭാവഭേദവുമില്ല.
ടീച്ചറിൽനിന്ന് ആദ്യമായാണ് ഇങ്ങനെയൊരു ശിക്ഷ കിട്ടുന്നത്.
ഇത് കുട്ട്യേട്ടനറിയുമോ? അറിഞ്ഞാൽ വീട്ടിലെല്ലാവരോടും പറയും. അച്യുതൻകുട്ടി തോണ്ടിയപ്പോൾ രാവിലത്തെപ്പോലെ ടീച്ചറോടു പറഞ്ഞാൽ മതിയായിരുന്നു. രണ്ടാമതും തോണ്ടിയിരിക്കുന്നുവെന്നറിഞ്ഞാൽ ടീച്ചർ ചെവിക്കു പിടിച്ചു തിരുമ്പുകയെങ്കിലും ചെയ്യുമായിരുന്നില്ലേ?
ലാൽബഹാദൂർശാസ്ത്രിജിയുടെ ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു. ശാസ്ത്രതിജി കുട്ടിക്കാലത്തു മറ്റു കുട്ടികളുമായി അടികലശൽ കൂടിയിരിക്കുമോ? അച്യുതൻകുട്ടിയെപ്പോലെ മേയ്ക്കട്ടു കയറുന്ന വല്ല കുട്ടികളും ശാസ്ത്രതിജിയുടെ ക്ലാസ്സിലുണ്ടായിരുന്നുവെങ്കിൽ കൂടിയിരിക്കും. അദ്ദേഹവും അടികലശൽ
ടീച്ചർ എന്തൊക്കെയോ പറയുന്നു. ഒന്നും മനസ്സിലാകുന്നില്ല. വേഗം ബെല്ലടിച്ചു കേൾക്കാനാശിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ വിരസതയോടെ നിമിഷങ്ങളെണ്ണിക്കൊണ്ടിരുന്നു.