കർക്കിടകമാസം ഒന്നാംതീയതി.
ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരും നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുമുണ്ട്. മുത്തശ്ശിയും അമ്മയും ദശപുഷ്പമരച്ചു തൊട്ടിട്ടുമുണ്ട്.
ആകപ്പാടെ വല്ലാത്ത ദേഷ്യമാണ് ഉണ്ണിക്കുട്ടന്നു തോന്നിയത്. രാവിലെ കുളിക്കാൻ കൊണ്ടുപോകണമെന്ന് പോകുമ്പോൾ അമ്മയോട് തന്നെയും പ്രാവശ്യം പറഞ്ഞേല്പിച്ചതാണ്? കൊണ്ടുപോകാമെന്ന് അമ്മ പറഞ്ഞതുമാണ്. എന്നിട്ട് ഒരക്ഷരംപോലും ശബ്ദിക്കാതെ കുളിച്ചു തൊഴുതു
വന്നിരിക്കുന്നു! നല്ലൊരു ദിവസമായിട്ട്, മുത്തശ്ശിക്കെങ്കിലും തന്നെ കുളിപ്പിക്കാൻ കൊണ്ടുപോകാൻ തോന്നിയില്ലല്ലോ!
ഇന്ന് വീട്ടിൽ രാവിലെ കുളിച്ചുതൊഴാത്തവരായി താനും അമ്മിണിയും മാത്രമേയുള്ളൂ.
ഉണ്ണിക്കുട്ടൻ അമ്മയോടു ചോദിച്ചു:
"എന്നെ എന്തേ കുളിക്കാൻ കൊണ്ടുപോവാഞ്ഞത്?"
"നിന്നെ ഇവിടെ വെള്ളം കാച്ചി കുളിപ്പിക്കാം."
"ഞാനതല്ല ചോയ്ച്ചത്. കൊണ്ടുപോവാന്ന് പറഞ്ഞിട്ട് പിന്നെന്തേ കൊണ്ടുപോവാഞ്ഞതെന്നാണ്?
"ഞാനതു മറന്നു."
"മറന്നോണ്ടൊന്നും അല്ല; വെണ്ടാന്നെച്ചിട്ട്ന്നാ."
അമ്മ അതിനു മറുപടിയൊന്നും പറയാതെ അടുക്കളയിലേക്കു
പോയി.
ദേഷ്യം തീർക്കാനെന്നപോലെ ഉണ്ണിക്കുട്ടൻ വെറുതേ നിലത്തു ചവിട്ടു ചവിട്ടി. തനിക്കു അമർഷവുമൊക്കെയുണ്ടെന്ന് അമ്മ മനസ്സിലാക്കട്ടെ. ദേഷ്യവും
അപ്പോഴാണ് എന്തോ എടുക്കാനായി കുട്ടേട്ടൻ്റെ ഒരു വരവ്. കുട്ടേട്ടൻ ചോദിച്ചു: "എന്തിനാ നിലം ചവുട്ടിപൊളിക്കണ്."
"തോന്നീട്ട്."
"ചവിട്ടിപൊളിച്ചോ, യേ എൻ്റെ കാലല്ലലോ വേദനിക്കാ."
കുട്ടേട്ടൻ അടുക്കളയിൽനിന്നു പാൽക്കിണ്ടി എടുത്തുകൊണ്ട്
ഉമ്മറത്തേക്കു പോയി. കുളിച്ചു കുറിയിട്ട് ചെവിക്കിടയിൽ ചെമ്പരത്തിപ്പൂവും
രാവിലെ
തുളസിപ്പൂവും ചൂടി വലിയൊരാളുടെ ഭാവത്തിലാണ് ഇന്ന് കുട്ട്യേട്ടൻ. മുതിർന്നവരുടെ സാധിച്ചതുകൊണ്ടുള്ള ഒരുടിപ്പ്! കൂടെ കുളിച്ചുതൊഴാൻ
കുട്ടേട്ടൻ പാൽക്കിണ്ടിയുമായി പോയശേഷവും ഉണ്ണിക്കുട്ടൻ കുറച്ചുനേരം നിന്നിടത്തുതന്നെ നിന്നു. ഇനി എന്താണു വേണ്ടത്?
ചൂടുവെള്ളത്തിൽ കുളിപ്പിക്കാൻ വിളിച്ചാൽ പോകണോ എന്നാലോചിച്ചു. വേണമെന്നോ വേണ്ടായെന്നോ, തീർച്ചപ്പെടുത്താൻ സാധിക്കുന്നില്ല. വരട്ടെ. ഇനിയും സമയമുണ്ടല്ലോ. സൗകര്യംപോലെ തീർച്ചപെടുത്താം.
പെട്ടെന്നു മച്ചിൽ പോയൊന്നു നോക്കണമെന്നു തോന്നി. അവിടെ 'ശീവോതി'ക്കു വെച്ചിട്ടുണ്ടാകും. 'ശീവോതി'ക്കു വയ്ക്കുന്നതു കാണാനും തന്നെ വിളിച്ചില്ല.
മച്ചിൽ ചെന്നു നോക്കിയപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന നിലവിളക്കിന്റെ പിന്നിൽ 'ശീവോതി'ക്കു വെച്ചിരിക്കുന്നു.
ചന്ദനത്തിരിയുടെയും മട്ടിപ്പശയുടെയും മണമാണെങ്ങും.
'ശീവോതി'ക്കുവെച സാധനങ്ങളെന്തൊക്കെയാണെന്നു വളരെ അടുത്തുവന്നു നോക്കി. ഉണ്ണിക്കുട്ടൻ അത്ഭുതത്തോടെ പുഞ്ചിരിച്ചു. എന്തെല്ലാമെന്തെല്ലാം സാധനങ്ങളാണ്! കണ്ണാടി, വാൽക്കണ്ണാടി, പാവുമുണ്ട്, സിന്ദുരച്ചെപ്പ്, ചാന്ത്, കണഷിക്കുട, വെറ്റില, കളിയടയ്ക്ക,
ഓട്ടുകിണ്ടി,
ദശപുഷ്പമരച്ചത്-പിന്നേയും
എന്തൊക്കെയോ സാധനങ്ങളുണ്ടെന്നു തോന്നുന്നു. രാവിലെ നേർത്തേ എഴുന്നേറ്റ് ഈവക സാധനങ്ങളെല്ലാം തിരഞ്ഞപിടിച്ചു കൊണ്ടുവന്നത് മുത്തശ്ശിയാകും. ഇവയൊക്കെ നിരത്തിവെക്കുന്നതു കാണാനുംകൂടി മുത്തശ്ശി തന്നെ വിളിച്ചില്ലല്ലോ.
ഉണ്ണിക്കുട്ടന് മുത്തശ്ശിയോട് കലശലായ അമർഷം തോന്നി.
മുത്തശ്ശിയുടെ കുത്തിവളർത്തിയ കാത് വല്ലയിടത്തും കുടുങ്ങി അറ്റു
പോകണമെന്ന് അവൻ ആശിച്ചു. ഉടൻതന്നെ വേണ്ടെന്നു
തോന്നുകയും ചെയ്തു. മുത്തശ്ശിക്കു വേദനിക്കില്ലേ?
എന്തൊക്കെയായാലും തൻ്റെ മുത്തശ്ശിയല്ലേ? മച്ചു കാണാൻ എന്തൊരു ഭംഗിയാണിന്ന്! വെളിച്ചം; വാസന, പഴയ പച്ചപ്പപ്പടത്തിന്റെയും കൂറക്കാട്ടത്തിൻ്റെ യും മണം ഇപ്പോൾ തീരെ ഇല്ല. ചന്ദനത്തിരിയുടെയും മട്ടിപ്പശയുടെയും
മണമുള്ളതുകൊണ്ടാകും.
അമ്മ മച്ചിൽ വന്നു ചോദിച്ചു.
"അമ്മേടെ കുട്ടിപ്പോ?" ഉണ്ണിക്കുട്ടൻ ശബ്ദിച്ചില്ല. ഗൗരവഭാവത്തിൽ മച്ചിന്റെ തട്ടുത്തരങ്ങളിലേക്കു നോക്കിക്കൊണ്ടു നിന്നു. താൻ എവിടെയുണ്ടായാലെന്താ അമ്മയ്ക്ക്?
"വാ, കുളിപ്പിക്കട്ടെ. ചൂടുവെള്ളം കാലായ്ക്കണു." ഉണ്ണിക്കുട്ടൻ അനങ്ങാതെ നിന്നു. അമ്മ വീണ്ടും പറഞ്ഞു: "വേഗം വാ: കുളി കഴിഞ്ഞിൻ്റെ ശേഷം ഒരു സാധനം തരാ."
ഉണ്ണിക്കുട്ടൻ പെട്ടെന്നു ചോദിച്ചു: "എന്താ സാധനം?
"അതൊക്കെ ഉണ്ട്; വേഗം വാ.'
"जी."
അമ്മ ഉണ്ണിക്കുട്ടൻ്റെ കൈക്കു പിടിച്ചുകൊണ്ടു പോയി.
കുളിപ്പിക്കുമ്പോൾ യാതൊരു പ്രതിഷേധശബ്‌ദവും ഉണ്ണിക്കുട്ടൻ ഉണ്ടാക്കിയില്ല. കുളി കഴിഞ്ഞാൽ ഒരു സാധനം തരാമെന്നല്ലേ അമ്മ പറഞ്ഞിരിക്കുന്നത്? എന്തു സാധനമാകുമോ എന്തോ?
കുളിപ്പിക്കുമ്പോൾ അമ്മിണി അടുത്തേക്കു വന്നു. അവളുടെ കുളി കഴിഞ്ഞിരിക്കുന്നു. പുതിയ ഗൗണാണു ധരിച്ചിരിക്കുന്നത്. വാലിട്ടു കേഴുതിയിട്ടുണ്ട്. ചാന്തുപൊട്ടു തൊട്ടിട്ടുമുണ്ട്. ഇന്നു വളരെ ഒതുങ്ങിയൊരു മട്ടിലാണ്.
അമ്മിണി അടുത്തുവന്നു നിന്നിട്ടും ഉണ്ണിക്കുട്ടനൊന്നും ശബ്ദിച്ചില്ല. അമ്മ മനസ്സിലാക്കട്ടെ, തൻ്റെ മൗനത്തിൻ്റെ അർത്ഥം.
കുളികഴിഞ്ഞു പോരുമ്പോൾ കാളിയമ്മ ചോദിച്ചു: "എന്താ ചുന്തരകുട്ടിക്ക് ഒരു ശരില്ലായ്‌മ?"
ഉണ്ണിക്കുട്ടൻ കാളിയമ്മയുടെ മുഖത്തേക്കു തറച്ചുനോക്കി. ആയമ്മയും കുളിച്ചുതൊഴുത്തിരിക്കുന്നു. ആകെയുള്ള രണ്ടിഴത്തലമുടിയിൽ തുളസിപ്പൂ ചൂടിയിരിക്കുന്നതു കണ്ടപ്പോൾ ചിരി വന്നുപോയി.
"എന്തിനാ ചുന്തരക്കുട്ടി ചിരിക്കണ്? ഒന്നും പറയാതെ ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്ക് ഓടിപ്പോയി.
ഉമ്മറത്ത് മുത്തച്ഛനും കുട്ടൻനായരുംകൂടി 'വെളി' നടാനുള്ള സാധനങ്ങൾ അവിടെത്തന്നെയുണ്ട്. തയ്യാറാക്കുകയാണ്. കുട്ട്യേട്ടന്നും
കുട്ട്യേട്ടൻ ചോദിച്ചു: എന്തൊക്കുയാണൊ?" "വെളി' നടാനുള്ള സാധനങ്ങൾ
"ഇല്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.
"പിന്നെ എന്താ നിനക്കറിയാ?"
"ഉം? എന്താ? "
"തിന്നാനും വാശിപിടിച്ചു കരയാനും മാത്രം നിനക്കറിയാം. അല്ലേ?" ഉണ്ണിക്കുട്ടൻ കോപത്തോടെ കുട്ട്യേട്ടൻ്റെ മുഖത്തേക്കു നോക്കി.
"എന്നെ അങ്ങനെ നോക്കൊന്നും വേണ്ട. അറിയില്ലെങ്കിൽ "വെളി' നടാനുള്ള സാധനങ്ങളുടെ പേരു കേട്ടൊ: നിലപ്പന, കൃഷ്ണക്കണാന്തി, മുക്കുറ്റി, പുവ്വാങ്കുറുന്തല, ഉഴിഞ്ഞ്, മോഷ്‌മി, കുഞ്ഞുണ്ണി, ചിരുതാളി, കറുക, ചെറുള."
ഇത്രയും പറഞ്ഞ് ഒന്നു നിർത്തി, കുട്ട്യേട്ടൻ കുട്ടൻനായരോടു
ചോദിച്ചു:
"ഇനിയും വല്ലതുമുണ്ടോ?
കുട്ടൻനായർ കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു:
"ഇതൊക്കെ മനഃപാഠമാക്കി, ഇല്യേ? മിടുമിടുക്കൻ!"
ഉണ്ണിക്കുട്ടനും അത്ഭുതം തോന്നി. ഇതൊക്കെ കുട്ട്യേട്ടനെങ്ങനെ
യാണു മനഃപാഠമാക്കിയത്? കുട്ട്യേട്ടൻ ആളു മോശമല്ലല്ലോ!
പുരപ്പുറത്തും തൊഴുത്തിൻ്റെ പുറത്തും ഉമ്മറിമുറ്റത്തുമാണ്
"വെളി' നടേണ്ടത്. മൂന്നു സ്ഥലത്തേക്കുമുള്ള സാധനങ്ങൾ
കുട്ടൻനായർ പ്രത്യേകം പ്രത്യേകമായി വേർതിരിച്ചുവച്ചു. ചെടികളുടെ വേരിന്റെ ഭാഗം വൃത്തിയായി മണ്ണുരുളകൊണ്ടു പൊതിഞ്ഞു. ചെടികളെല്ലാം മണ്ണുരുളയ്ക്കകത്ത് ഒതുങ്ങിക്കുടി നിന്നു. കുട്ടൻനായർ പുരപ്പുറത്തേക്കു കയറാൻ ഒരേണി കൊണ്ടുവന്നു ചാരിവെച്ചു.
"ഞാൻ കേറട്ടെ? കുട്ടേട്ടൻ ചോദിച്ചു.
"വേണ്ട; നല്ലൊരു ദിവസമായിട്ടു വീഴണം. അല്ലേ?"മുത്തച്ഛനു. ദേഷ്യം കയറി.
'അങ്ങനെ വേണം കുട്ടേട്ടന്. ഉണ്ണിക്കുട്ടൻ വിചാരിച്ചു.
കുട്ടൻനായർ ഏണിയിന്മേൽക്കൂടി കയറി 'വെളി' നട്ടു. മണ്ണുരുള ഓട്ടിൻപുറത്തു. ലേശം ചെരിച്ചുവെക്കുകയാണുണ്ടായത്.
'വെളി' നടുമ്പോൾ പൂവിളിച്ചത് കുട്ട്യേട്ടനാണ്. ഉണ്ണിക്കുട്ടൻ ഏറ്റു
കൂവുമാത്രമേ ചെയ്‌തുള്ളൂ. രണ്ടാമത്തെ "വെളി" മുറ്റത്തിന്റെ ഒരരുകിൽ ചെറിയൊരു കുഴി കുത്തി കുഴിച്ചിട്ടു.
അപ്പോഴും കുട്ടേട്ടൻ പൂവിളിച്ചു. ഇനി തൊഴുത്തിൻപുറത്തു നടണമല്ലോ!
കുട്ടൻനായർ "വെളി'യുമായി തൊഴുത്തിലേക്കു നടന്നു. പുറകേ
ഉണ്ണിക്കുട്ടന്നും കൂടി. മുമ്പിലോടിയെത്തിക്കഴിഞ്ഞു. അപ്പേഴേക്കും കുട്ടേട്ടൻ
കുട്ടൻനായർ തൊഴുത്തിൻപുറത്തു കയറാതെ താഴത്തുതന്നെ നിന്നുകൊണ്ട്. തൊഴുത്തിൻപുറത്തേക്കെറിഞ്ഞു. തൊഴുത്തിൻ പുറത്തിൻ്റെ നടുക്കുതന്നെ അതു ചെന്നു വീഴുകയും ചെയ്തു. ഭേഷ്!
ഇപ്പോൾ പൂവിളിച്ചത് ഉണ്ണിക്കുട്ടനാണ്. പ്രതിഷേധംകൊണ്ടാകാം കുട്ടേട്ടൻ കുകാൻ കൂടിയില്ല.
"ശരി. പൊവ്വാ."
കുട്ടൻനായർ ഉമ്മറത്തേക്കു നടന്നു. പുറകേ ഉണ്ണിക്കുട്ടനും
നടക്കുന്നതിനിടയിൽ തൊഴുത്തിൻപുറത്തേക്ക് ഉണ്ണിക്കുട്ടനൊന്നു തിരിഞ്ഞുനോക്കി. 'വെളി' നട്ടത് അവിടെത്തന്നെയുണ്ടല്ലോ? ഉണ്ട്.
മഴ ശക്തിയായി പെയ്‌താൽ അത് ഒഴുകിപോകുമോ എന്തോ? മുറ്റത്തെത്തിയപ്പോൾ മുത്തച്ഛൻ ചോദിച്ചു:" "എന്താ ഒക്കെ
കണ്ടില്ലേ? ഉണ്ണിക്കുട്ടൻ ചിരിച്ചു.
അമ്മിണി പാൽക്കിണ്ടിയുടെ അടവുമായി ഉമ്മറത്തുണ്ട്. കണ്ണിൽ
മഷിയെഴുതിയതു കുറേശ്ശ് കവിളത്തേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു. അവളെ കണ്ടിട്ട് ഒരു കരച്ചിൽ നടത്തിയ മട്ടുണ്ട്. എന്തിനാണാവോ
പെട്ടെന്നു. മഴപെയ്യാൻ തുടങ്ങി,
"ഒരു കുരുത്തംകെട്ട മഴ!"
മുത്തച്ഛൻ ഈർഷ്യയോടെ പറഞ്ഞു.
മുണ്ടി മുറ്റത്തുകൂടെ അടുക്കളമുറ്റത്തേക്കു പോകുന്നതു കണ്ടു. അവളുടെ കൈയിൽ ഒരു ഇലപൊതിയുണ്ട്. എന്താണതെന്നറിയാൻ ഉണ്ണിക്കുട്ടൻ അങ്ങോട്ടു ചെന്നു.
മുണ്ടി പൊതി അമ്മയ്ക്കു കൊടുക്കുന്നതു കണ്ടപ്പോൾ
ഉണ്ണിക്കുട്ടൻ ചോദിച്ചു:
“എന്താദ്?
"ലൈാഞ്ചി."
"നോക്കട്ടെ."
"മൈലാഞ്ചീടെ ഇല എന്താത്ര നോക്കാനുള്ളത്?
"എന്തിനാദ്?
"അരച്ചിടാൻ."
"എല്ലാവരും അരച്ചിടോ? "
ഇല്ല; പെണ്ണുങ്ങൾ മാത്രം." അമ്മ മ്മ ചിരിച്ചുകൊണ്ടു പറഞ്ഞു. കർക്കിടകമാസം ഒന്നാം തീയതി എന്തിനാണാവോ മൈലാഞ്ചി
അരച്ചിടുന്നത്? അതാകട്ടെ. പെണ്ണുങ്ങൾ മാത്രം. ആണുങ്ങൾക്കു മൈലാഞ്ചി അരച്ചിട്ടാലെന്താ?
പെണ്ണുങ്ങളെല്ലാം മൈലാഞ്ചി അരച്ചിടുമെന്നല്ലേ പറയുന്നത്. അപ്പോൾ അമ്മിണിയും അവളുടെ കുഞ്ഞികൈക്കയിൽ മൈലാഞ്ചിയിടും. എന്നിട്ടു കുറേക്കഴിഞ്ഞ് അവളുടെ കൈയിൽനിന്നു മൈലാഞ്ചി തുടച്ചു നീക്കി ക്കളയുമ്പോൾ കൈകൾ തുടുതുടുന്നനെയിരിക്കും. എന്തൊരു ഭംഗിയാവും കാണാൻ! അവളുടെ തുടുതുടുന്നനെയുള്ള രണ്ടു കുഞ്ഞികൈക്കുകളിലും
ഉമ്മ വെക്കണം