shabd-logo

ആറ്

11 January 2024

0 കണ്ടു 0

കർക്കിടകമാസം ഒന്നാംതീയതി.

ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരും നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുമുണ്ട്. മുത്തശ്ശിയും അമ്മയും ദശപുഷ്പമരച്ചു തൊട്ടിട്ടുമുണ്ട്.

ആകപ്പാടെ വല്ലാത്ത ദേഷ്യമാണ് ഉണ്ണിക്കുട്ടന്നു തോന്നിയത്. രാവിലെ കുളിക്കാൻ കൊണ്ടുപോകണമെന്ന് പോകുമ്പോൾ അമ്മയോട് തന്നെയും പ്രാവശ്യം പറഞ്ഞേല്പിച്ചതാണ്? കൊണ്ടുപോകാമെന്ന് അമ്മ പറഞ്ഞതുമാണ്. എന്നിട്ട് ഒരക്ഷരംപോലും ശബ്ദിക്കാതെ കുളിച്ചു തൊഴുതു

വന്നിരിക്കുന്നു! നല്ലൊരു ദിവസമായിട്ട്, മുത്തശ്ശിക്കെങ്കിലും തന്നെ കുളിപ്പിക്കാൻ കൊണ്ടുപോകാൻ തോന്നിയില്ലല്ലോ!

ഇന്ന് വീട്ടിൽ രാവിലെ കുളിച്ചുതൊഴാത്തവരായി താനും അമ്മിണിയും മാത്രമേയുള്ളൂ.

ഉണ്ണിക്കുട്ടൻ അമ്മയോടു ചോദിച്ചു:

"എന്നെ എന്തേ കുളിക്കാൻ കൊണ്ടുപോവാഞ്ഞത്?"

"നിന്നെ ഇവിടെ വെള്ളം കാച്ചി കുളിപ്പിക്കാം."

"ഞാനതല്ല ചോയ്ച്ചത്. കൊണ്ടുപോവാന്ന് പറഞ്ഞിട്ട് പിന്നെന്തേ കൊണ്ടുപോവാഞ്ഞതെന്നാണ്?

"ഞാനതു മറന്നു."

"മറന്നോണ്ടൊന്നും അല്ല; വെണ്ടാന്നെച്ചിട്ട്ന്നാ."

അമ്മ അതിനു മറുപടിയൊന്നും പറയാതെ അടുക്കളയിലേക്കു

പോയി.

ദേഷ്യം തീർക്കാനെന്നപോലെ ഉണ്ണിക്കുട്ടൻ വെറുതേ നിലത്തു ചവിട്ടു ചവിട്ടി. തനിക്കു അമർഷവുമൊക്കെയുണ്ടെന്ന് അമ്മ മനസ്സിലാക്കട്ടെ. ദേഷ്യവും

അപ്പോഴാണ് എന്തോ എടുക്കാനായി കുട്ടേട്ടൻ്റെ ഒരു വരവ്. കുട്ടേട്ടൻ ചോദിച്ചു: "എന്തിനാ നിലം ചവുട്ടിപൊളിക്കണ്."

"തോന്നീട്ട്."

"ചവിട്ടിപൊളിച്ചോ, യേ എൻ്റെ കാലല്ലലോ വേദനിക്കാ."

കുട്ടേട്ടൻ അടുക്കളയിൽനിന്നു പാൽക്കിണ്ടി എടുത്തുകൊണ്ട്

ഉമ്മറത്തേക്കു പോയി. കുളിച്ചു കുറിയിട്ട് ചെവിക്കിടയിൽ ചെമ്പരത്തിപ്പൂവും

രാവിലെ

തുളസിപ്പൂവും ചൂടി വലിയൊരാളുടെ ഭാവത്തിലാണ് ഇന്ന് കുട്ട്യേട്ടൻ. മുതിർന്നവരുടെ സാധിച്ചതുകൊണ്ടുള്ള ഒരുടിപ്പ്! കൂടെ കുളിച്ചുതൊഴാൻ

കുട്ടേട്ടൻ പാൽക്കിണ്ടിയുമായി പോയശേഷവും ഉണ്ണിക്കുട്ടൻ കുറച്ചുനേരം നിന്നിടത്തുതന്നെ നിന്നു. ഇനി എന്താണു വേണ്ടത്?

ചൂടുവെള്ളത്തിൽ കുളിപ്പിക്കാൻ വിളിച്ചാൽ പോകണോ എന്നാലോചിച്ചു. വേണമെന്നോ വേണ്ടായെന്നോ, തീർച്ചപ്പെടുത്താൻ സാധിക്കുന്നില്ല. വരട്ടെ. ഇനിയും സമയമുണ്ടല്ലോ. സൗകര്യംപോലെ തീർച്ചപെടുത്താം.

പെട്ടെന്നു മച്ചിൽ പോയൊന്നു നോക്കണമെന്നു തോന്നി. അവിടെ 'ശീവോതി'ക്കു വെച്ചിട്ടുണ്ടാകും. 'ശീവോതി'ക്കു വയ്ക്കുന്നതു കാണാനും തന്നെ വിളിച്ചില്ല.

മച്ചിൽ ചെന്നു നോക്കിയപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന നിലവിളക്കിന്റെ പിന്നിൽ 'ശീവോതി'ക്കു വെച്ചിരിക്കുന്നു.

ചന്ദനത്തിരിയുടെയും മട്ടിപ്പശയുടെയും മണമാണെങ്ങും.

'ശീവോതി'ക്കുവെച സാധനങ്ങളെന്തൊക്കെയാണെന്നു വളരെ അടുത്തുവന്നു നോക്കി. ഉണ്ണിക്കുട്ടൻ അത്ഭുതത്തോടെ പുഞ്ചിരിച്ചു. എന്തെല്ലാമെന്തെല്ലാം സാധനങ്ങളാണ്! കണ്ണാടി, വാൽക്കണ്ണാടി, പാവുമുണ്ട്, സിന്ദുരച്ചെപ്പ്, ചാന്ത്, കണഷിക്കുട, വെറ്റില, കളിയടയ്ക്ക,

ഓട്ടുകിണ്ടി,

ദശപുഷ്പമരച്ചത്-പിന്നേയും

എന്തൊക്കെയോ സാധനങ്ങളുണ്ടെന്നു തോന്നുന്നു. രാവിലെ നേർത്തേ എഴുന്നേറ്റ് ഈവക സാധനങ്ങളെല്ലാം തിരഞ്ഞപിടിച്ചു കൊണ്ടുവന്നത് മുത്തശ്ശിയാകും. ഇവയൊക്കെ നിരത്തിവെക്കുന്നതു കാണാനുംകൂടി മുത്തശ്ശി തന്നെ വിളിച്ചില്ലല്ലോ.

ഉണ്ണിക്കുട്ടന് മുത്തശ്ശിയോട് കലശലായ അമർഷം തോന്നി.

മുത്തശ്ശിയുടെ കുത്തിവളർത്തിയ കാത് വല്ലയിടത്തും കുടുങ്ങി അറ്റു

പോകണമെന്ന് അവൻ ആശിച്ചു. ഉടൻതന്നെ വേണ്ടെന്നു

തോന്നുകയും ചെയ്തു. മുത്തശ്ശിക്കു വേദനിക്കില്ലേ?

എന്തൊക്കെയായാലും തൻ്റെ മുത്തശ്ശിയല്ലേ? മച്ചു കാണാൻ എന്തൊരു ഭംഗിയാണിന്ന്! വെളിച്ചം; വാസന, പഴയ പച്ചപ്പപ്പടത്തിന്റെയും കൂറക്കാട്ടത്തിൻ്റെ യും മണം ഇപ്പോൾ തീരെ ഇല്ല. ചന്ദനത്തിരിയുടെയും മട്ടിപ്പശയുടെയും

മണമുള്ളതുകൊണ്ടാകും.

അമ്മ മച്ചിൽ വന്നു ചോദിച്ചു.

"അമ്മേടെ കുട്ടിപ്പോ?" ഉണ്ണിക്കുട്ടൻ ശബ്ദിച്ചില്ല. ഗൗരവഭാവത്തിൽ മച്ചിന്റെ തട്ടുത്തരങ്ങളിലേക്കു നോക്കിക്കൊണ്ടു നിന്നു. താൻ എവിടെയുണ്ടായാലെന്താ അമ്മയ്ക്ക്?

"വാ, കുളിപ്പിക്കട്ടെ. ചൂടുവെള്ളം കാലായ്ക്കണു." ഉണ്ണിക്കുട്ടൻ അനങ്ങാതെ നിന്നു. അമ്മ വീണ്ടും പറഞ്ഞു: "വേഗം വാ: കുളി കഴിഞ്ഞിൻ്റെ ശേഷം ഒരു സാധനം തരാ."

ഉണ്ണിക്കുട്ടൻ പെട്ടെന്നു ചോദിച്ചു: "എന്താ സാധനം?

"അതൊക്കെ ഉണ്ട്; വേഗം വാ.'

"जी."

അമ്മ ഉണ്ണിക്കുട്ടൻ്റെ കൈക്കു പിടിച്ചുകൊണ്ടു പോയി.

കുളിപ്പിക്കുമ്പോൾ യാതൊരു പ്രതിഷേധശബ്‌ദവും ഉണ്ണിക്കുട്ടൻ ഉണ്ടാക്കിയില്ല. കുളി കഴിഞ്ഞാൽ ഒരു സാധനം തരാമെന്നല്ലേ അമ്മ പറഞ്ഞിരിക്കുന്നത്? എന്തു സാധനമാകുമോ എന്തോ?

കുളിപ്പിക്കുമ്പോൾ അമ്മിണി അടുത്തേക്കു വന്നു. അവളുടെ കുളി കഴിഞ്ഞിരിക്കുന്നു. പുതിയ ഗൗണാണു ധരിച്ചിരിക്കുന്നത്. വാലിട്ടു കേഴുതിയിട്ടുണ്ട്. ചാന്തുപൊട്ടു തൊട്ടിട്ടുമുണ്ട്. ഇന്നു വളരെ ഒതുങ്ങിയൊരു മട്ടിലാണ്.

അമ്മിണി അടുത്തുവന്നു നിന്നിട്ടും ഉണ്ണിക്കുട്ടനൊന്നും ശബ്ദിച്ചില്ല. അമ്മ മനസ്സിലാക്കട്ടെ, തൻ്റെ മൗനത്തിൻ്റെ അർത്ഥം.

കുളികഴിഞ്ഞു പോരുമ്പോൾ കാളിയമ്മ ചോദിച്ചു: "എന്താ ചുന്തരകുട്ടിക്ക് ഒരു ശരില്ലായ്‌മ?"

ഉണ്ണിക്കുട്ടൻ കാളിയമ്മയുടെ മുഖത്തേക്കു തറച്ചുനോക്കി. ആയമ്മയും കുളിച്ചുതൊഴുത്തിരിക്കുന്നു. ആകെയുള്ള രണ്ടിഴത്തലമുടിയിൽ തുളസിപ്പൂ ചൂടിയിരിക്കുന്നതു കണ്ടപ്പോൾ ചിരി വന്നുപോയി.

"എന്തിനാ ചുന്തരക്കുട്ടി ചിരിക്കണ്? ഒന്നും പറയാതെ ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്ക് ഓടിപ്പോയി.

ഉമ്മറത്ത് മുത്തച്ഛനും കുട്ടൻനായരുംകൂടി 'വെളി' നടാനുള്ള സാധനങ്ങൾ അവിടെത്തന്നെയുണ്ട്. തയ്യാറാക്കുകയാണ്. കുട്ട്യേട്ടന്നും

കുട്ട്യേട്ടൻ ചോദിച്ചു: എന്തൊക്കുയാണൊ?" "വെളി' നടാനുള്ള സാധനങ്ങൾ

"ഇല്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.

"പിന്നെ എന്താ നിനക്കറിയാ?"

"ഉം? എന്താ? "

"തിന്നാനും വാശിപിടിച്ചു കരയാനും മാത്രം നിനക്കറിയാം. അല്ലേ?" ഉണ്ണിക്കുട്ടൻ കോപത്തോടെ കുട്ട്യേട്ടൻ്റെ മുഖത്തേക്കു നോക്കി.

"എന്നെ അങ്ങനെ നോക്കൊന്നും വേണ്ട. അറിയില്ലെങ്കിൽ "വെളി' നടാനുള്ള സാധനങ്ങളുടെ പേരു കേട്ടൊ: നിലപ്പന, കൃഷ്ണക്കണാന്തി, മുക്കുറ്റി, പുവ്വാങ്കുറുന്തല, ഉഴിഞ്ഞ്, മോഷ്‌മി, കുഞ്ഞുണ്ണി, ചിരുതാളി, കറുക, ചെറുള."

ഇത്രയും പറഞ്ഞ് ഒന്നു നിർത്തി, കുട്ട്യേട്ടൻ കുട്ടൻനായരോടു

ചോദിച്ചു:

"ഇനിയും വല്ലതുമുണ്ടോ?

കുട്ടൻനായർ കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു:

"ഇതൊക്കെ മനഃപാഠമാക്കി, ഇല്യേ? മിടുമിടുക്കൻ!"

ഉണ്ണിക്കുട്ടനും അത്ഭുതം തോന്നി. ഇതൊക്കെ കുട്ട്യേട്ടനെങ്ങനെ

യാണു മനഃപാഠമാക്കിയത്? കുട്ട്യേട്ടൻ ആളു മോശമല്ലല്ലോ!

പുരപ്പുറത്തും തൊഴുത്തിൻ്റെ പുറത്തും ഉമ്മറിമുറ്റത്തുമാണ്

"വെളി' നടേണ്ടത്. മൂന്നു സ്ഥലത്തേക്കുമുള്ള സാധനങ്ങൾ

കുട്ടൻനായർ പ്രത്യേകം പ്രത്യേകമായി വേർതിരിച്ചുവച്ചു. ചെടികളുടെ വേരിന്റെ ഭാഗം വൃത്തിയായി മണ്ണുരുളകൊണ്ടു പൊതിഞ്ഞു. ചെടികളെല്ലാം മണ്ണുരുളയ്ക്കകത്ത് ഒതുങ്ങിക്കുടി നിന്നു. കുട്ടൻനായർ പുരപ്പുറത്തേക്കു കയറാൻ ഒരേണി കൊണ്ടുവന്നു ചാരിവെച്ചു.

"ഞാൻ കേറട്ടെ? കുട്ടേട്ടൻ ചോദിച്ചു.

"വേണ്ട; നല്ലൊരു ദിവസമായിട്ടു വീഴണം. അല്ലേ?"മുത്തച്ഛനു. ദേഷ്യം കയറി.

'അങ്ങനെ വേണം കുട്ടേട്ടന്. ഉണ്ണിക്കുട്ടൻ വിചാരിച്ചു.

കുട്ടൻനായർ ഏണിയിന്മേൽക്കൂടി കയറി 'വെളി' നട്ടു. മണ്ണുരുള ഓട്ടിൻപുറത്തു. ലേശം ചെരിച്ചുവെക്കുകയാണുണ്ടായത്.

'വെളി' നടുമ്പോൾ പൂവിളിച്ചത് കുട്ട്യേട്ടനാണ്. ഉണ്ണിക്കുട്ടൻ ഏറ്റു

കൂവുമാത്രമേ ചെയ്‌തുള്ളൂ. രണ്ടാമത്തെ "വെളി" മുറ്റത്തിന്റെ ഒരരുകിൽ ചെറിയൊരു കുഴി കുത്തി കുഴിച്ചിട്ടു.

അപ്പോഴും കുട്ടേട്ടൻ പൂവിളിച്ചു. ഇനി തൊഴുത്തിൻപുറത്തു നടണമല്ലോ!

കുട്ടൻനായർ "വെളി'യുമായി തൊഴുത്തിലേക്കു നടന്നു. പുറകേ

ഉണ്ണിക്കുട്ടന്നും കൂടി. മുമ്പിലോടിയെത്തിക്കഴിഞ്ഞു. അപ്പേഴേക്കും കുട്ടേട്ടൻ

കുട്ടൻനായർ തൊഴുത്തിൻപുറത്തു കയറാതെ താഴത്തുതന്നെ നിന്നുകൊണ്ട്. തൊഴുത്തിൻപുറത്തേക്കെറിഞ്ഞു. തൊഴുത്തിൻ പുറത്തിൻ്റെ നടുക്കുതന്നെ അതു ചെന്നു വീഴുകയും ചെയ്തു. ഭേഷ്!

ഇപ്പോൾ പൂവിളിച്ചത് ഉണ്ണിക്കുട്ടനാണ്. പ്രതിഷേധംകൊണ്ടാകാം കുട്ടേട്ടൻ കുകാൻ കൂടിയില്ല.

"ശരി. പൊവ്വാ."

കുട്ടൻനായർ ഉമ്മറത്തേക്കു നടന്നു. പുറകേ ഉണ്ണിക്കുട്ടനും

നടക്കുന്നതിനിടയിൽ തൊഴുത്തിൻപുറത്തേക്ക് ഉണ്ണിക്കുട്ടനൊന്നു തിരിഞ്ഞുനോക്കി. 'വെളി' നട്ടത് അവിടെത്തന്നെയുണ്ടല്ലോ? ഉണ്ട്.

മഴ ശക്തിയായി പെയ്‌താൽ അത് ഒഴുകിപോകുമോ എന്തോ? മുറ്റത്തെത്തിയപ്പോൾ മുത്തച്ഛൻ ചോദിച്ചു:" "എന്താ ഒക്കെ

കണ്ടില്ലേ? ഉണ്ണിക്കുട്ടൻ ചിരിച്ചു.

അമ്മിണി പാൽക്കിണ്ടിയുടെ അടവുമായി ഉമ്മറത്തുണ്ട്. കണ്ണിൽ

മഷിയെഴുതിയതു കുറേശ്ശ് കവിളത്തേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു. അവളെ കണ്ടിട്ട് ഒരു കരച്ചിൽ നടത്തിയ മട്ടുണ്ട്. എന്തിനാണാവോ

പെട്ടെന്നു. മഴപെയ്യാൻ തുടങ്ങി,

"ഒരു കുരുത്തംകെട്ട മഴ!"

മുത്തച്ഛൻ ഈർഷ്യയോടെ പറഞ്ഞു.

മുണ്ടി മുറ്റത്തുകൂടെ അടുക്കളമുറ്റത്തേക്കു പോകുന്നതു കണ്ടു. അവളുടെ കൈയിൽ ഒരു ഇലപൊതിയുണ്ട്. എന്താണതെന്നറിയാൻ ഉണ്ണിക്കുട്ടൻ അങ്ങോട്ടു ചെന്നു.

മുണ്ടി പൊതി അമ്മയ്ക്കു കൊടുക്കുന്നതു കണ്ടപ്പോൾ

ഉണ്ണിക്കുട്ടൻ ചോദിച്ചു:

“എന്താദ്?

"ലൈാഞ്ചി."

"നോക്കട്ടെ."

"മൈലാഞ്ചീടെ ഇല എന്താത്ര നോക്കാനുള്ളത്?

"എന്തിനാദ്?

"അരച്ചിടാൻ."

"എല്ലാവരും അരച്ചിടോ? "

ഇല്ല; പെണ്ണുങ്ങൾ മാത്രം." അമ്മ മ്മ ചിരിച്ചുകൊണ്ടു പറഞ്ഞു. കർക്കിടകമാസം ഒന്നാം തീയതി എന്തിനാണാവോ മൈലാഞ്ചി

അരച്ചിടുന്നത്? അതാകട്ടെ. പെണ്ണുങ്ങൾ മാത്രം. ആണുങ്ങൾക്കു മൈലാഞ്ചി അരച്ചിട്ടാലെന്താ?

പെണ്ണുങ്ങളെല്ലാം മൈലാഞ്ചി അരച്ചിടുമെന്നല്ലേ പറയുന്നത്. അപ്പോൾ അമ്മിണിയും അവളുടെ കുഞ്ഞികൈക്കയിൽ മൈലാഞ്ചിയിടും. എന്നിട്ടു കുറേക്കഴിഞ്ഞ് അവളുടെ കൈയിൽനിന്നു മൈലാഞ്ചി തുടച്ചു നീക്കി ക്കളയുമ്പോൾ കൈകൾ തുടുതുടുന്നനെയിരിക്കും. എന്തൊരു ഭംഗിയാവും കാണാൻ! അവളുടെ തുടുതുടുന്നനെയുള്ള രണ്ടു കുഞ്ഞികൈക്കുകളിലും

ഉമ്മ വെക്കണം

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക