മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിരി താഴ്ത്താൻ
തുടങ്ങിയപ്പോൾ കുട്ടൻനായർ പറഞ്ഞു: "ഞാനുണ്ടിവിടെ." മുത്തശ്ശി
തിരിതാഴ്ത്താതെ അടുക്കളത്തളത്തിലേക്കു പോയി.
ഉണ്ണിക്കുട്ടൻ ബഞ്ചിൽ വന്നിരുന്നു. കുട്ട്യേട്ടന്നും ബഞ്ചിലുണ്ട്. കുട്ടൻനായർ ചുമരുചാരി കാലും നീട്ടിയിരിക്കയാണ്.
ഉണ്ണിക്കുട്ടൻ സാധാരണയായി രാത്രിയിൽ ഉറങ്ങന്നതിനുമുമ്പ് കുറച്ചുനേരം കുട്ടൻനായരുടെ അടുത്തു കിടക്കും. ചിലപ്പോഴയാൾ താഴ്ന്ന സ്വരത്തിൽ അയ്യപ്പൻപാട്ടു പാടും.
ഇന്നു കളം തൊഴാൻ പോകുന്നതുകൊണ്ട് കുട്ടൻനായർ ഇതു വരെയും ഊണു കഴിച്ചിട്ടില്ല. കളംതൊഴുതു വന്ന് ഊണുകഴിച്ച് മുറുക്കി പായയും തലയണയും വിരിപ്പുമെല്ലാം കുടഞ്ഞു വിരിക്കുമ്പോഴേക്കും സമയം കുറെ വൈകും. ഇന്നിനി അയാളുടെ പായയിൽ കിടക്കാനോ അയപ്പൻപാട്ടു കേൾക്കാനോ
സാധിക്കുമെന്നു തോന്നുന്നില്ല.
ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ മടിയിൽ തലവെച്ചു കിടന്നു. വിളക്കിനുചുറ്റും പ്രാണികളൊന്നും തട്ടുത്തരത്തിൽ ഗൗളികളുമില്ല. പാറിക്കളിക്കുന്നില്ല.
ഒരു വണ്ട് മൂളിക്കൊണ്ട് ഉമ്മറത്തേക്കു വന്നു വട്ടം ചുറ്റി പറക്കാൻ തുടങ്ങി. എന്തൊരു ശക്തിയിലാണു പറക്കുന്നത്!
കുട്ടേട്ടൻ മെല്ലെ പാടി:
"കരിവണ്ടേ കരിവണ്ടേ കനിവില്ലാത്തോൻ നീ വണ്ടേ."
കുട്ടൻനായർ വണ്ടുതന്നെയാണിവൻ." പറഞ്ഞു: "ডোজ കനിവില്ലാത്ത
വണ്ട് കുറേനേരം പാറിപ്പറന്നശേഷം മുത്തച്ഛൻന്റെ പട്ടീസിന്റെനാടയിൽ ചെന്നിരുന്നു. കുട്ടൻനായർ എഴുന്നേറ്റ് അതിനെ ഒരു തട്ടുവച്ചു കൊടുത്തു. വണ്ടു നിലത്തു മലർന്നടിച്ചു വീണു നീന്താൻ തുടങ്ങി അതിനു കവിഴാൻ സാധിക്കുന്നില്ല. കവിഴാൻ കഴിഞ്ഞാലല്ലേ വീണ്ടും പറക്കാൻ സാധിക്കൂ. കുട്ടൻനായർ അതിനെ കൈയിലെടുത്ത് തൊടിയിലേക്കൊരേറുകൊടുത്തു.
ഉണ്ണിക്കുട്ടൻ കുട്ടൻനായർ എറിഞ്ഞ ഭാഗത്തേക്കു നോക്കി. വല്ല കല്ലിലുമാണു ചെന്നു വീണിട്ടുള്ളതെങ്കിൽ ചത്തുകാണും. ചമ്മലപ്പുറത്തോ, വൈക്കോൽക്കുണ്ടയിലോ ആണെങ്കിൽ ഒന്നും പറ്റിയിരിക്കില്ല.
ഇപ്പോൾ തൊടിയിലെ മരങ്ങളും ഗേറ്റിൻ്റെ അഴികളും ശരിക്കു കാണാം.
ഇരുട്ടു നീങ്ങി നേരിയ നിലാവു പരന്നിരിക്കയാണങ്ങും.
മുത്തച്ഛൻ അകത്തുനിന്നു വിളിച്ചപ്പോൾ ഉണ്ണിക്കുട്ടൻ ഓടിച്ചെന്നു. "മാമുണ്ണണോ?"
"ഒരുരുള,"
"23. 23.."
മുത്തശ്ശി പറഞ്ഞു: "വയറ്റിൽ സ്ഥലം ഉണ്ടെങ്കിലല്ലേ ഉണ്ണാൻ
വയ്ക്കൂ."
മുത്തശ്ശി പറഞ്ഞുതീരുന്നതിനുമുമ്പ് അമ്മ തുടങ്ങി: "പകലുണ്ടു, ഇപ്പോൾ നെയ്യപ്പം തിന്നു. കൊണ്ടാട്ടം തിന്നതിനു കണക്കില്ല."
അച്ഛൻ അവനെ വിളിച്ച് ഇടതുഭാഗത്തു നിർത്തിക്കൊണ്ടു ചോദിച്ചു: "ഇല്ലേ മോനേ, നിൻ്റെ വയറ്റിൽ സ്ഥലം ഇല്യേ?"
ഉണ്ണിക്കുട്ടൻ ഒന്നും മിണ്ടാതെ നിന്നു. അമ്മ അച്ഛനും മുത്തച്ഛനും രണ്ടാംചോറും കൊണ്ടുവന്നു വിളമ്പി. അവർ കൂട്ടിക്കുഴച്ചുണ്ണാൻ തുടങ്ങി. മോര്
കുട്ടേട്ടൻ പെട്ടെന്നോടിവന്ന് ഗ്ലാസ്സിൽ ശേഷിച്ചിരുന്ന മോരെടുത്തു കുടിച്ച് ഗ്ലാസ്സ് അവിടെത്തന്നെ വെച്ചു ചിറി തുടച്ചു മാറിനിന്നു.
ഉണ്ണിക്കുട്ടന് പച്ചമോര് കുടിക്കുന്നതിഷ്‌ടമില്ല. നാരകത്തിന്റെ ഇല തിരുമ്മിച്ചേർത്ത മോരാണ് അവനിഷ്ടം.
അച്ഛനും മുത്തച്ഛനും ഉണ്ണുന്നതു നോക്കിക്കൊണ്ടു നിന്നു. മുത്തച്ഛന്റെ ഉരുളയാണു വലുത്. പക്ഷേ, ആശാരി വേലു. ഉരുട്ടുന്ന ഉരുള മുത്തച്ഛന്റേതിനേക്കാൾ വലുതാണ്. ആശാരി വേലുവിന്റെ ഊണു കാണാൻതന്നെയാണു സുഖം. ഒരൊറ്റ വറ്റുപോലും ഇലയ്ക്ക പുറത്തുപോവില്ല. മുത്തച്ഛൻ്റെ ഇടത്തുഭാഗത്തു വെച്ചിരിക്കുന്ന ജീരകവെള്ളഗ്ലാസ്സിലേക്ക് അവൻ നോക്കി. ഗ്ലാസ്സിന്റെ അടിയിൽ ജീരക മണികൾ കിടക്കുന്നുണ്ട്.
അവൻ അടുത്തു വന്നു ഗ്ലാതെസ്സാന്നു തൊട്ടു. മുത്തച്ഛൻ ചോദിച്ചു: "വേണോ?"
ഉം
"കുടിച്ചോ."
ഉണ്ണിക്കുട്ടൻ ഗ്ലാസ്സിലെ പകുതി ജീരകവെള്ളം കുടിച്ച് ഗ്ലാസ്സ് അവിടെത്തന്നെ വെച്ചു.
"മാമു വേണ്ടെങ്കിൽ കുട്ടൻനായര്‌ടെ അടുത്ത് പോയിരുന്നോ?"
ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോവാൻ ഭാവിച്ചപ്പോൾ കുട്ടേട്ടൻ മുമ്പിൽ നടന്നുകൊണ്ടു ചോദിച്ചു: "ആരാ ഉമ്മറത്താദ്യമെത്താ?" ചോദിച്ചുതീരുന്നതിനുമുമ്പ്, രണ്ടാളും കൂടി ഓടി.
കുട്ടേട്ടനാണ് ഉമ്മറത്താദ്യമെത്തിയത്.
കുട്ടൻനായർ തോർത്തുമുണ്ടിൻ്റെ തുമ്പ് തിരിപോലെയാക്കി, മൂക്കിനുള്ളിൽ കയറ്റി തുമ്മാനുള്ള ശ്രമമാണ്. ആദ്യം കയറ്റി, രണ്ടാമത്തേതു കയറ്റി, മൂന്നാമതു കയറ്റി.
നാലാമത്തേതിനാണ് തുമ്മിയത്. "അഹ്... ഹേ, അഹ്ഹേ അഹ്... തുമ്മിത്തീർന്നശേഷം, കുട്ടൻനായർ മൂക്കുചീറ്റിക്കറന്ന്, തൃപ്തിയായപോലെ അമർന്നിരുന്നു.
ഉണ്ണിക്കുട്ടൻ രണ്ടു കൈപ്പത്തികളും നിലത്ത് കമഴ്ത്തി വെച്ചു
കൊണ്ടു ചോദിച്ചു:
"കുട്ടൻനായരെ, അക്കുത്തിക്കുത്താക്കോ?"
കുട്ടേട്ടനും രണ്ടു കൈപ്പത്തികളും നിലത്ത് കമഴ്ത്തിവെച്ചു
കൊണ്ടു ചോദിച്ചു:
"കുട്ടൻനായർ മുഷ്‌ടി ചുരുട്ടി അവരുടെ കൈകളിൽ പതുക്കെ കുത്തിക്കൊണ്ടു പറഞ്ഞുതുടങ്ങി: "അക്കുത്തിക്കുത്താന പെരുങ്കുത്ത് -ത്തള്ളിലോലാം മൂവ്വാങ്കൊത്തിക്കണ്ണിലോലാം കേക്കാണോം." "ക്കാണാം" എന്നു പറഞ്ഞു കുത്തുന്ന കൈപ്പത്തിക്കാരൻ, "അക്കുത്തിക്കുത്താന കൈപ്പത്തി മലർത്തിവെക്കണം. പെരുങ്കുത്ത്-ത്തള്ളിലോലാം മൂവ്വാങ്കൊത്തിക്കണ്ണിലോലാം ക്കോണോം." മുത്തച്ഛനും അച്ഛനും ഊണുകഴിഞ്ഞ് ഉമ്മറത്തേക്കു വന്നു. കുട്ടൻനായർ എഴുന്നേറ്റപ്പോൾ
ഉണ്ണിക്കുട്ടൻ പറഞ്ഞു: "ഞ്ഞീം." "ഇനി കളംതൊഴുതു വന്നിട്ട്."
കുട്ടൻനായർ വെറുതെ അടുക്കളത്തളത്തിലേക്കു ചെന്നു. ഒപ്പം ഉണ്ണിക്കുട്ടനുമുണ്ട്. മഞ്ചപ്പത്തായത്തിൻ്റെ താഴെയുള്ള ഉരുളിയിലേക്ക്
അവൻ നോക്കിയപ്പോൾ അമ്മ ചിരിച്ചു. മുത്തശ്ശിയും ചിരിച്ചു. അവരുടെ ചിരിയുടെ അർത്ഥം ഉണ്ണിക്കുട്ടന്നു മനസ്സിലായി. ഉരുളിയിലേക്കു നോക്കേണ്ടിയിരുന്നില്ലെന്ന് അവനു തോന്നി. "പൊകല കൂട്ടിയൊന്നു മുറക്കണോ?" മുത്തശ്ശി വിടാനുള്ള ഭാവമല്ല. സംഗതി കുട്ടൻനായർക്കു മനസ്സിലായിട്ടില്ലെന്നു മനസ്സിലാക്കിയ മുത്തശ്ശി എല്ലാം വിസ്‌തരിച്ചു പറഞ്ഞുകൊടുത്തു. കുട്ടൻനായരും പൊട്ടിച്ചിരിച്ചു. എന്താണിത്ര ചിരിക്കാനുള്ളത്? അമ്മ തമാശയോടെ പറഞ്ഞു: "കുട്ടൻനാരറിഞ്ഞോ, ഉണ്ണിക്കുട്ടൻ കളംതൊഴാൻ ഇല്ലത്രെ."
"ഉം ഉം ഞാനും പോരും." ഉണ്ണിക്കുട്ടൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
"നിന്നെ വേറൊരീസം കൊണ്ടോവാം."
"ഞാൻ ഇന്നന്നെ പോരും."
ഉണ്ണിക്കുട്ടന്റെ മുഖം തുടുത്തു ചെറുതാവുന്നതുപോലെ തോന്നിയ അമ്മ പറഞ്ഞു:
"കുട്ടിനെ അമ്മ കൊണ്ടോവാം, ട്ടോ?" മുത്തശ്ശിയുടെ മുറിയിൽ, അമ്മിണി ഉണർന്നു നിലവിളിക്കാൻ തുടങ്ങി. "അതെന്ന്യേ പറഞ്ഞത്." അമ്മ ഓടിപ്പോയി അവളെ എടുത്തു കൊണ്ട് ഉമ്മറത്തേക്കു ചെന്ന് അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛനവളെ മാറത്തു കിടത്തി കസാലയിൽ കിടന്നു.
ഇതിനുള്ളിൽ ഉണ്ണിക്കുട്ടന്നും ഉമ്മറത്തേക്കോടിയെത്തിയിരുന്നു. അവൻ അമ്മിണിയുടെ പാദസരത്തിൽ പതുക്കെ ഒന്നു തൊട്ടുനോക്കി. അവളൊന്നും ചെയ്തില്ല. എന്താണൊന്നും ചെയ്യാത്തതെന്നാലോചിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ കൂർക്കംവലിക്കുന്ന ശബ്‌ദം കേട്ടു. പിന്നെയും ഉറങ്ങിയോ? നന്നായി, ഇനി കളംതൊഴാൻ പോകുന്ന സമയത്ത് ഉണരുകയില്ല. അതോ ഉണരുമോ?
മുത്തച്ഛൻ മേപ്പടിയിൽനിന്നു കണ്ണടയെടുത്തു വിളക്കിന്റെ അടുത്തു ചെന്നിരുന്ന് പേപ്പർ വായിക്കാൻ തുടങ്ങി. ഉമ്മറക്കോലായിൽനിന്ന് കുട്ടൻനായരുടെ എന്താണിനിയും കളംതൊഴാൻ പുറപ്പെടാത്തത്? ചുമ കേട്ടു. ഉണ്ണിക്കുട്ടൻ
അകത്തേക്കോടിച്ചെന്നു.
അമ്മയും മുത്തശ്ശിയും അടുക്കളയിൽത്തന്നെയാണ്. മുത്തശ്ശി പാലുകാച്ചുകയും അമ്മ സേവക പിഴിയുകയുമാണ്. നാഴിയിലിട്ടു പിഴിയുമ്പോൾ ഞാഞ്ഞൂളുകളെപ്പോലെ ചാടുന്നതു കാണാൻ നല്ല ഭംഗിയുണ്ട്. സേവക പുറത്തേക്കു
ഒരു കഷണം ശർക്കരയും നാളികേരവും കിട്ടിയാൽ തിന്നാമായിരുന്നുവെന്നു തോന്നി ഉണ്ണിക്കുട്ടന്. ശർക്കര ടിന്നിനുള്ളിലും നാളികേരം ഉപ്പിൻകലത്തിലുമുണ്ടെന്ന് ഉണ്ണിക്കുട്ടനറിയാം. പക്ഷേ, ചോദിക്കാൻ പറ്റിയ സമയമല്ലിത്. മുത്തശ്ശിയും അമ്മയും തിരക്കിട്ടു പണിയെടുക്കുകയാണ്.
ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കുതന്നെ വന്നു. ഉമ്മറത്തു പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ല. കുട്ട്യേട്ടൻ സ്റ്റേറ്റിലെന്തോ എഴുതുന്നുണ്ടെന്നു മാത്രം. അകത്തേക്കു പോകുമ്പോൾ കുട്ട്യേട്ടൻ ബഞ്ചിൽ വെറുതെ ഇരിക്കയായിരുന്നു. എന്താ വേണ്ടതെന്നു സംശയിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ കുട്ട്യേട്ടൻ എഴുതുന്നതു നോക്കിനിന്നു. പ, വറ അക്ഷരങ്ങൾ അധികമൊന്നുമില്ല. അമ്മ ഉമ്മറത്തേക്കു വന്ന് അച്ഛന്റെ മടിയിൽനിന്ന് അമ്മിണിയെ എടുത്തുകൊണ്ടകത്തേക്കു പോയി. കുട്ടേട്ടൻ എഴുത്തു നിർത്തി സ്ലേറ്റ് ബഞ്ചിൽ വെച്ച് ഒന്നു. മൂത്രമൊഴിക്കാൻ മുറ്റത്തേ ക്കിറങ്ങിപ്പോയി. ഉണ്ണിക്കുട്ടൻ ബഞ്ചിൽ കയറാനായി കാലുപൊക്കി യപ്പോൾ കുട്ട്യേട്ടൻ്റെ സ്ലേറ്റ് താഴെ വീണു; ശബ്ദം കേട്ട് കുട്ട്യേട്ടൻ ഓടിവന്നു നോക്കിയപ്പോൾ സ്ലേറ്റ് രണ്ടു കഷണമായിരിക്കുന്നു.
കുട്ടേട്ടൻ ദേഷ്യത്തോടെ ഉണ്ണിക്കുട്ടൻ്റെ മുഖത്ത് ഒരടി വച്ചു കൊടുത്തു. അതുകൊണ്ടും ദേഷ്യംതീരാതെ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോഴേക്കും മുത്തച്ഛൻ വന്നു പിടിച്ചുമാറ്റി. ഇത്രയുമായപ്പോഴാണ് ഉണ്ണിക്കുട്ടനു വ്യസനവും തോന്നിയത്. അവൻ ഭയങ്കരമായി കരയാൻ തുടങ്ങി. വേദനയും
മുത്തച്ഛൻ കുട്ട്യേട്ടനെ ചീത്ത പറയുകയും തല്ലാൻ കൈ ഓങ്ങുകയും ചെയ്തു.*
അച്ഛൻ ഉണ്ണിക്കുട്ടനെ വന്നെടുത്തപ്പോൾ അവൻ വളഞ്ഞു പുളഞ്ഞ് ഊർന്നിറങ്ങി. കുട്ടൻനായർ വന്നപ്പോഴും അവൻ എടുക്കാൻ സമ്മതിച്ചില്ല. മുത്തച്ഛൻ വന്നപ്പോഴും സമ്മതിച്ചില്ല.
കരച്ചിലോടു കരച്ചിലുതന്നെ.
മുത്തശ്ശി അകത്തുനിന്ന് വിളിച്ചുപറഞ്ഞു: "ഉണ്ണിക്കുട്ടൻ കളം തൊഴാൻ പോര്‌ണണ്ടെങ്കിൽ അവിടെനിന്നു കരഞ്ഞോ." ഇങ്ങട്ടു വന്നോ; ഇല്ലെങ്കിൽ
കരച്ചിൽ തേങ്ങിക്കരച്ചിലായി അകത്തേക്കു പോയി. മാറ്റിക്കൊണ്ട് അവൻ
"കണ്ടാൽ മതി കോലം, വൈകുന്നേരം കുളിപ്പിച്ചതാന്ന് തോന്ന്യോ കണ്ടാൽ?" അമ്മ അവൻ്റെ നിക്കറും കുപ്പായവും അഴിച്ചുവെച്ച് ദേഹമെല്ലാം തോർത്തുമുണ്ടുകൊണ്ടു മുക്കി തുടച്ചു. എന്നിട്ടവനെയെടുത്തു മുകളിൽ കൊണ്ടുപോയി കോടിനിക്കർ ഇടുവിച്ചു. മുഖത്ത് ലേശം പൗഡറുംകൂടിയിട്ടപ്പോഴേക്കും കരച്ചിൽ തീരെ മാറി.
"അമ്മേടെ സുന്ദരക്കുട്ടി." അമ്മ അവനെ ഒരുമ്മ വെച്ചു. കുട്ടേട്ടൻ മുകളിലേക്കോടിവന്നു.
"നീയെന്തിനേ ഉണ്ണിക്കുട്ടനെ തല്ലീത്?"
"അവനെന്തിനേ എന്റെ സ്ലേറ്റുടച്ചത്?" "സ്ലറ്റുടച്ചാൽ തല്ലാ ചെയ്യാ?"കുട്ടേട്ടൻ അതിനു സമാധാനമൊന്നും പറയാതെ അമ്മ നീട്ടിയ
നിക്കർ വാങ്ങി ധരിച്ചു.
"കുപ്പായം വേണ്ടേ?" ഉണ്ണിക്കുട്ടൻ അമ്മയോടു ചോദിച്ചു. കുട്ടേട്ടൻ ആരോടെന്നില്ലാതെ പോകുമ്പോ കുപ്പായത്രെ." പറഞ്ഞു: "അമ്പലത്തിൽ
"ഞാൻ കുട്ട്യേട്ടനോടല്ല ചോയ്ച്ചത്."
"ഞാൻ പറഞ്ഞതും നിന്നോടല്ല.'
“രണ്ടാളും നടക്കിൻ." അമ്മ തയ്യാറായിക്കൊണ്ടു പറഞ്ഞു.
അമ്മയോടൊപ്പം ഉമ്മറത്തെത്തിയപ്പോൾ മുത്തശ്ശിയും തയ്യാറായി നില്ക്കുന്നു. റാന്തൽവിളക്കുമായി നില്ക്കുന്നുണ്ട്. കുട്ടൻനായർ മുറ്റത്തു
"കരച്ചിലൊക്കെ തീർന്നോ?"
പേപ്പറിൽനിന്നു കേടുക്കാതെ മുത്തച്ഛൻ ചോദിച്ചു.
വരിൻ, വരിൻ, പൊവ്വാ." കുട്ടൻനായർ ധ്യതി കൂട്ടി. " മുറ്റത്തേക്കിറങ്ങിയപ്പോൾ കുട്ടൻനായർ
ചോദിച്ചു:
"എടുക്കണോ?"
"വേണ്ടാ."
കുട്ടേട്ടൻ പറഞ്ഞു: "ന്നാൽ എൻ്റെ കൈ പിടിച്ചോ."
ഉണ്ണിക്കുട്ടൻ കുട്ട്യേട്ടൻ്റെ കൈപിടിച്ചു നടന്നു.
"ഇപ്പോ രണ്ടാളും ഒന്നായി." മുത്തശ്ശി ചിരിച്ചുകൊണ്ടു പറഞ്ഞു. ഉണ്ണിക്കുട്ടന്നു സന്തോഷം തോന്നി. തൊടിയിൽ തീരെ ഇരുട്ടില്ല. തൊടിയിലെ തൊഴുത്തും ആട്ടിൻ കൂടും മുളങ്കുട്ടങ്ങളുമെല്ലാം തെളിഞ്ഞു കാണാം. ഗേറ്റിന്റെ അഴികൾ ഉമ്മറമുറ്റത്തുനിന്നുതന്നെ കാണാം. ഗേറ്റു തുറന്ന് ആദ്യം പുറത്തേക്കു കടന്നത് ഉണ്ണിക്കുട്ടനായിരുന്നു. കുട്ട്യേട്ടൻ സഹായിച്ചതുകൊണ്ടാണ് ഗേറ്റ് തുറക്കാനവനു സാധിച്ചത്.
റോഡിനെറ അപ്പുറത്തുള്ള വീടുകളെല്ലാം ഉണ്ണിക്കുട്ടൻ കണ്ടു. റോഡ് വീട്ടിലെ നിലം നിലംപോലെ കറുത്തു മിനുത്തതാണെന്ന് ഉണ്ണിക്കുട്ടന്നു തോന്നി.
"വേഗം വരിൻ."കുട്ടൻനായർ മുമ്പിൽ നടന്ന് ധൃത്തിപ്പെടുത്തി. "വേഗം നടക്ക്." കുട്ട്യേട്ടൻ ഉണ്ണിക്കുട്ടൻ്റെ കൈ, ബലമായി പിടിച്ചു കൊണ്ടു പറഞ്ഞു.
എന്തിനാണിത്ര ധൃതി? ഉണ്ണിക്കുട്ടന് ദേഷ്യം തോന്നുകയാണ്.
ചുറ്റും നല്ല നിലാവ്. ആകാശത്തിൽ അമ്പിളിയമ്മാവൻ. അമ്പലത്തിൽനിന്ന് ചെണ്ടവാദ്യം കേൾക്കുന്നു.
സമയത്ത് സ്വപ്‌നത്തിലെ ആ വയസ്സനുംകൂടി ഉണ്ടായിരുന്നുവെങ്കിൽ എ എത്ര നന്നായിരുന്നു!
സ്വപ്‌നത്തിലെ വയസ്സിനെക്കുറിച്ചോർത്തപ്പോൾ അവന് ഉൾപ്പുളകമനുഭവപ്പെട്ടു. ഉൾപ്പുളകത്തോടെ കുട്ടേട്ടന്റെ കൈയും പിടിച്ചു കൊണ്ട് അവൻ നടന്നു.