shabd-logo

പതിനാറ്

10 January 2024

0 കണ്ടു 0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിരി താഴ്ത്താൻ

തുടങ്ങിയപ്പോൾ കുട്ടൻനായർ പറഞ്ഞു: "ഞാനുണ്ടിവിടെ." മുത്തശ്ശി

തിരിതാഴ്ത്താതെ അടുക്കളത്തളത്തിലേക്കു പോയി.

ഉണ്ണിക്കുട്ടൻ ബഞ്ചിൽ വന്നിരുന്നു. കുട്ട്യേട്ടന്നും ബഞ്ചിലുണ്ട്. കുട്ടൻനായർ ചുമരുചാരി കാലും നീട്ടിയിരിക്കയാണ്.

ഉണ്ണിക്കുട്ടൻ സാധാരണയായി രാത്രിയിൽ ഉറങ്ങന്നതിനുമുമ്പ് കുറച്ചുനേരം കുട്ടൻനായരുടെ അടുത്തു കിടക്കും. ചിലപ്പോഴയാൾ താഴ്ന്ന സ്വരത്തിൽ അയ്യപ്പൻപാട്ടു പാടും.

ഇന്നു കളം തൊഴാൻ പോകുന്നതുകൊണ്ട് കുട്ടൻനായർ ഇതു വരെയും ഊണു കഴിച്ചിട്ടില്ല. കളംതൊഴുതു വന്ന് ഊണുകഴിച്ച് മുറുക്കി പായയും തലയണയും വിരിപ്പുമെല്ലാം കുടഞ്ഞു വിരിക്കുമ്പോഴേക്കും സമയം കുറെ വൈകും. ഇന്നിനി അയാളുടെ പായയിൽ കിടക്കാനോ അയപ്പൻപാട്ടു കേൾക്കാനോ

സാധിക്കുമെന്നു തോന്നുന്നില്ല.

ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ മടിയിൽ തലവെച്ചു കിടന്നു. വിളക്കിനുചുറ്റും പ്രാണികളൊന്നും തട്ടുത്തരത്തിൽ ഗൗളികളുമില്ല. പാറിക്കളിക്കുന്നില്ല.

ഒരു വണ്ട് മൂളിക്കൊണ്ട് ഉമ്മറത്തേക്കു വന്നു വട്ടം ചുറ്റി പറക്കാൻ തുടങ്ങി. എന്തൊരു ശക്തിയിലാണു പറക്കുന്നത്!

കുട്ടേട്ടൻ മെല്ലെ പാടി:

"കരിവണ്ടേ കരിവണ്ടേ കനിവില്ലാത്തോൻ നീ വണ്ടേ."

കുട്ടൻനായർ വണ്ടുതന്നെയാണിവൻ." പറഞ്ഞു: "ডোজ കനിവില്ലാത്ത

വണ്ട് കുറേനേരം പാറിപ്പറന്നശേഷം മുത്തച്ഛൻന്റെ പട്ടീസിന്റെനാടയിൽ ചെന്നിരുന്നു. കുട്ടൻനായർ എഴുന്നേറ്റ് അതിനെ ഒരു തട്ടുവച്ചു കൊടുത്തു. വണ്ടു നിലത്തു മലർന്നടിച്ചു വീണു നീന്താൻ തുടങ്ങി അതിനു കവിഴാൻ സാധിക്കുന്നില്ല. കവിഴാൻ കഴിഞ്ഞാലല്ലേ വീണ്ടും പറക്കാൻ സാധിക്കൂ. കുട്ടൻനായർ അതിനെ കൈയിലെടുത്ത് തൊടിയിലേക്കൊരേറുകൊടുത്തു.

ഉണ്ണിക്കുട്ടൻ കുട്ടൻനായർ എറിഞ്ഞ ഭാഗത്തേക്കു നോക്കി. വല്ല കല്ലിലുമാണു ചെന്നു വീണിട്ടുള്ളതെങ്കിൽ ചത്തുകാണും. ചമ്മലപ്പുറത്തോ, വൈക്കോൽക്കുണ്ടയിലോ ആണെങ്കിൽ ഒന്നും പറ്റിയിരിക്കില്ല.

ഇപ്പോൾ തൊടിയിലെ മരങ്ങളും ഗേറ്റിൻ്റെ അഴികളും ശരിക്കു കാണാം.

ഇരുട്ടു നീങ്ങി നേരിയ നിലാവു പരന്നിരിക്കയാണങ്ങും.

മുത്തച്ഛൻ അകത്തുനിന്നു വിളിച്ചപ്പോൾ ഉണ്ണിക്കുട്ടൻ ഓടിച്ചെന്നു. "മാമുണ്ണണോ?"

"ഒരുരുള,"

"23. 23.."

മുത്തശ്ശി പറഞ്ഞു: "വയറ്റിൽ സ്ഥലം ഉണ്ടെങ്കിലല്ലേ ഉണ്ണാൻ

വയ്ക്കൂ."

മുത്തശ്ശി പറഞ്ഞുതീരുന്നതിനുമുമ്പ് അമ്മ തുടങ്ങി: "പകലുണ്ടു, ഇപ്പോൾ നെയ്യപ്പം തിന്നു. കൊണ്ടാട്ടം തിന്നതിനു കണക്കില്ല."

അച്ഛൻ അവനെ വിളിച്ച് ഇടതുഭാഗത്തു നിർത്തിക്കൊണ്ടു ചോദിച്ചു: "ഇല്ലേ മോനേ, നിൻ്റെ വയറ്റിൽ സ്ഥലം ഇല്യേ?"

ഉണ്ണിക്കുട്ടൻ ഒന്നും മിണ്ടാതെ നിന്നു. അമ്മ അച്ഛനും മുത്തച്ഛനും രണ്ടാംചോറും കൊണ്ടുവന്നു വിളമ്പി. അവർ കൂട്ടിക്കുഴച്ചുണ്ണാൻ തുടങ്ങി. മോര്

കുട്ടേട്ടൻ പെട്ടെന്നോടിവന്ന് ഗ്ലാസ്സിൽ ശേഷിച്ചിരുന്ന മോരെടുത്തു കുടിച്ച് ഗ്ലാസ്സ് അവിടെത്തന്നെ വെച്ചു ചിറി തുടച്ചു മാറിനിന്നു.

ഉണ്ണിക്കുട്ടന് പച്ചമോര് കുടിക്കുന്നതിഷ്‌ടമില്ല. നാരകത്തിന്റെ ഇല തിരുമ്മിച്ചേർത്ത മോരാണ് അവനിഷ്ട‌ം.

അച്ഛനും മുത്തച്ഛനും ഉണ്ണുന്നതു നോക്കിക്കൊണ്ടു നിന്നു. മുത്തച്ഛന്റെ ഉരുളയാണു വലുത്. പക്ഷേ, ആശാരി വേലു. ഉരുട്ടുന്ന ഉരുള മുത്തച്ഛന്റേതിനേക്കാൾ വലുതാണ്. ആശാരി വേലുവിന്റെ ഊണു കാണാൻതന്നെയാണു സുഖം. ഒരൊറ്റ വറ്റുപോലും ഇലയ്ക്ക പുറത്തുപോവില്ല. മുത്തച്ഛൻ്റെ ഇടത്തുഭാഗത്തു വെച്ചിരിക്കുന്ന ജീരകവെള്ളഗ്ലാസ്സിലേക്ക് അവൻ നോക്കി. ഗ്ലാസ്സിന്റെ അടിയിൽ ജീരക മണികൾ കിടക്കുന്നുണ്ട്.

അവൻ അടുത്തു വന്നു ഗ്ലാതെസ്സാന്നു തൊട്ടു. മുത്തച്ഛൻ ചോദിച്ചു: "വേണോ?" 
ഉം

"കുടിച്ചോ."

ഉണ്ണിക്കുട്ടൻ ഗ്ലാസ്സിലെ പകുതി ജീരകവെള്ളം കുടിച്ച് ഗ്ലാസ്സ് അവിടെത്തന്നെ വെച്ചു.

"മാമു വേണ്ടെങ്കിൽ കുട്ടൻനായര്‌ടെ അടുത്ത് പോയിരുന്നോ?"

ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോവാൻ ഭാവിച്ചപ്പോൾ കുട്ടേട്ടൻ മുമ്പിൽ നടന്നുകൊണ്ടു ചോദിച്ചു: "ആരാ ഉമ്മറത്താദ്യമെത്താ?" ചോദിച്ചുതീരുന്നതിനുമുമ്പ്, രണ്ടാളും കൂടി ഓടി.

കുട്ടേട്ടനാണ് ഉമ്മറത്താദ്യമെത്തിയത്.

കുട്ടൻനായർ തോർത്തുമുണ്ടിൻ്റെ തുമ്പ് തിരിപോലെയാക്കി, മൂക്കിനുള്ളിൽ കയറ്റി തുമ്മാനുള്ള ശ്രമമാണ്. ആദ്യം കയറ്റി, രണ്ടാമത്തേതു കയറ്റി, മൂന്നാമതു കയറ്റി.

നാലാമത്തേതിനാണ് തുമ്മിയത്. "അഹ്... ഹേ, അഹ്ഹേ അഹ്... തുമ്മിത്തീർന്നശേഷം, കുട്ടൻനായർ മൂക്കുചീറ്റിക്കറന്ന്, തൃപ്തിയായപോലെ അമർന്നിരുന്നു.

ഉണ്ണിക്കുട്ടൻ രണ്ടു കൈപ്പത്തികളും നിലത്ത് കമഴ്ത്തി വെച്ചു

കൊണ്ടു ചോദിച്ചു:

"കുട്ടൻനായരെ, അക്കുത്തിക്കുത്താക്കോ?"

കുട്ടേട്ടനും രണ്ടു കൈപ്പത്തികളും നിലത്ത് കമഴ്ത്തിവെച്ചു

കൊണ്ടു ചോദിച്ചു:

"കുട്ടൻനായർ മുഷ്‌ടി ചുരുട്ടി അവരുടെ കൈകളിൽ പതുക്കെ കുത്തിക്കൊണ്ടു പറഞ്ഞുതുടങ്ങി: "അക്കുത്തിക്കുത്താന പെരുങ്കുത്ത് -ത്തള്ളിലോലാം മൂവ്വാങ്കൊത്തിക്കണ്ണിലോലാം കേക്കാണോം." "ക്കാണാം" എന്നു പറഞ്ഞു കുത്തുന്ന കൈപ്പത്തിക്കാരൻ, "അക്കുത്തിക്കുത്താന കൈപ്പത്തി മലർത്തിവെക്കണം. പെരുങ്കുത്ത്-ത്തള്ളിലോലാം മൂവ്വാങ്കൊത്തിക്കണ്ണിലോലാം ക്കോണോം." മുത്തച്ഛനും അച്ഛനും ഊണുകഴിഞ്ഞ് ഉമ്മറത്തേക്കു വന്നു. കുട്ടൻനായർ എഴുന്നേറ്റപ്പോൾ

ഉണ്ണിക്കുട്ടൻ പറഞ്ഞു: "ഞ്ഞീം." "ഇനി കളംതൊഴുതു വന്നിട്ട്."

കുട്ടൻനായർ വെറുതെ അടുക്കളത്തളത്തിലേക്കു ചെന്നു. ഒപ്പം ഉണ്ണിക്കുട്ടനുമുണ്ട്. മഞ്ചപ്പത്തായത്തിൻ്റെ താഴെയുള്ള ഉരുളിയിലേക്ക്

അവൻ നോക്കിയപ്പോൾ അമ്മ ചിരിച്ചു. മുത്തശ്ശിയും ചിരിച്ചു. അവരുടെ ചിരിയുടെ അർത്ഥം ഉണ്ണിക്കുട്ടന്നു മനസ്സിലായി. ഉരുളിയിലേക്കു നോക്കേണ്ടിയിരുന്നില്ലെന്ന് അവനു തോന്നി. "പൊകല കൂട്ടിയൊന്നു മുറക്കണോ?" മുത്തശ്ശി വിടാനുള്ള ഭാവമല്ല. സംഗതി കുട്ടൻനായർക്കു മനസ്സിലായിട്ടില്ലെന്നു മനസ്സിലാക്കിയ മുത്തശ്ശി എല്ലാം വിസ്‌തരിച്ചു പറഞ്ഞുകൊടുത്തു. കുട്ടൻനായരും പൊട്ടിച്ചിരിച്ചു. എന്താണിത്ര ചിരിക്കാനുള്ളത്? അമ്മ തമാശയോടെ പറഞ്ഞു: "കുട്ടൻനാരറിഞ്ഞോ, ഉണ്ണിക്കുട്ടൻ കളംതൊഴാൻ ഇല്ലത്രെ."

"ഉം ഉം ഞാനും പോരും." ഉണ്ണിക്കുട്ടൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

"നിന്നെ വേറൊരീസം കൊണ്ടോവാം."

"ഞാൻ ഇന്നന്നെ പോരും."

ഉണ്ണിക്കുട്ടന്റെ മുഖം തുടുത്തു ചെറുതാവുന്നതുപോലെ തോന്നിയ അമ്മ പറഞ്ഞു:

"കുട്ടിനെ അമ്മ കൊണ്ടോവാം, ട്ടോ?" മുത്തശ്ശിയുടെ മുറിയിൽ, അമ്മിണി ഉണർന്നു നിലവിളിക്കാൻ തുടങ്ങി. "അതെന്ന്യേ പറഞ്ഞത്." അമ്മ ഓടിപ്പോയി അവളെ എടുത്തു കൊണ്ട് ഉമ്മറത്തേക്കു ചെന്ന് അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛനവളെ മാറത്തു കിടത്തി കസാലയിൽ കിടന്നു.

ഇതിനുള്ളിൽ ഉണ്ണിക്കുട്ടന്നും ഉമ്മറത്തേക്കോടിയെത്തിയിരുന്നു. അവൻ അമ്മിണിയുടെ പാദസരത്തിൽ പതുക്കെ ഒന്നു തൊട്ടുനോക്കി. അവളൊന്നും ചെയ്തില്ല. എന്താണൊന്നും ചെയ്യാത്തതെന്നാലോചിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ കൂർക്കംവലിക്കുന്ന ശബ്‌ദം കേട്ടു. പിന്നെയും ഉറങ്ങിയോ? നന്നായി, ഇനി കളംതൊഴാൻ പോകുന്ന സമയത്ത് ഉണരുകയില്ല. അതോ ഉണരുമോ?

മുത്തച്ഛൻ മേപ്പടിയിൽനിന്നു കണ്ണടയെടുത്തു വിളക്കിന്റെ അടുത്തു ചെന്നിരുന്ന് പേപ്പർ വായിക്കാൻ തുടങ്ങി. ഉമ്മറക്കോലായിൽനിന്ന് കുട്ടൻനായരുടെ എന്താണിനിയും കളംതൊഴാൻ പുറപ്പെടാത്തത്? ചുമ കേട്ടു. ഉണ്ണിക്കുട്ടൻ

അകത്തേക്കോടിച്ചെന്നു.

അമ്മയും മുത്തശ്ശിയും അടുക്കളയിൽത്തന്നെയാണ്. മുത്തശ്ശി പാലുകാച്ചുകയും അമ്മ സേവക പിഴിയുകയുമാണ്. നാഴിയിലിട്ടു പിഴിയുമ്പോൾ ഞാഞ്ഞൂളുകളെപ്പോലെ ചാടുന്നതു കാണാൻ നല്ല ഭംഗിയുണ്ട്. സേവക പുറത്തേക്കു

ഒരു കഷണം ശർക്കരയും നാളികേരവും കിട്ടിയാൽ തിന്നാമായിരുന്നുവെന്നു തോന്നി ഉണ്ണിക്കുട്ടന്. ശർക്കര ടിന്നിനുള്ളിലും നാളികേരം ഉപ്പിൻകലത്തിലുമുണ്ടെന്ന് ഉണ്ണിക്കുട്ടനറിയാം. പക്ഷേ, ചോദിക്കാൻ പറ്റിയ സമയമല്ലിത്. മുത്തശ്ശിയും അമ്മയും തിരക്കിട്ടു പണിയെടുക്കുകയാണ്.

ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കുതന്നെ വന്നു. ഉമ്മറത്തു പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ല. കുട്ട്യേട്ടൻ സ്റ്റേറ്റിലെന്തോ എഴുതുന്നുണ്ടെന്നു മാത്രം. അകത്തേക്കു പോകുമ്പോൾ കുട്ട്യേട്ടൻ ബഞ്ചിൽ വെറുതെ ഇരിക്കയായിരുന്നു. എന്താ വേണ്ടതെന്നു സംശയിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ കുട്ട്യേട്ടൻ എഴുതുന്നതു നോക്കിനിന്നു. പ, വറ അക്ഷരങ്ങൾ അധികമൊന്നുമില്ല. അമ്മ ഉമ്മറത്തേക്കു വന്ന് അച്ഛന്റെ മടിയിൽനിന്ന് അമ്മിണിയെ എടുത്തുകൊണ്ടകത്തേക്കു പോയി. കുട്ടേട്ടൻ എഴുത്തു നിർത്തി സ്ലേറ്റ് ബഞ്ചിൽ വെച്ച് ഒന്നു. മൂത്രമൊഴിക്കാൻ മുറ്റത്തേ ക്കിറങ്ങിപ്പോയി. ഉണ്ണിക്കുട്ടൻ ബഞ്ചിൽ കയറാനായി കാലുപൊക്കി യപ്പോൾ കുട്ട്യേട്ടൻ്റെ സ്ലേറ്റ് താഴെ വീണു; ശബ്ദം കേട്ട് കുട്ട്യേട്ടൻ ഓടിവന്നു നോക്കിയപ്പോൾ സ്ലേറ്റ് രണ്ടു കഷണമായിരിക്കുന്നു.

കുട്ടേട്ടൻ ദേഷ്യത്തോടെ ഉണ്ണിക്കുട്ടൻ്റെ മുഖത്ത് ഒരടി വച്ചു കൊടുത്തു. അതുകൊണ്ടും ദേഷ്യംതീരാതെ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോഴേക്കും മുത്തച്ഛൻ വന്നു പിടിച്ചുമാറ്റി. ഇത്രയുമായപ്പോഴാണ് ഉണ്ണിക്കുട്ടനു വ്യസനവും തോന്നിയത്. അവൻ ഭയങ്കരമായി കരയാൻ തുടങ്ങി. വേദനയും

മുത്തച്ഛൻ കുട്ട്യേട്ടനെ ചീത്ത പറയുകയും തല്ലാൻ കൈ ഓങ്ങുകയും ചെയ്തു.*

അച്ഛൻ ഉണ്ണിക്കുട്ടനെ വന്നെടുത്തപ്പോൾ അവൻ വളഞ്ഞു പുളഞ്ഞ് ഊർന്നിറങ്ങി. കുട്ടൻനായർ വന്നപ്പോഴും അവൻ എടുക്കാൻ സമ്മതിച്ചില്ല. മുത്തച്ഛൻ വന്നപ്പോഴും സമ്മതിച്ചില്ല.

കരച്ചിലോടു കരച്ചിലുതന്നെ.

മുത്തശ്ശി അകത്തുനിന്ന് വിളിച്ചുപറഞ്ഞു: "ഉണ്ണിക്കുട്ടൻ കളം തൊഴാൻ പോര്‌ണണ്ടെങ്കിൽ അവിടെനിന്നു കരഞ്ഞോ." ഇങ്ങട്ടു വന്നോ; ഇല്ലെങ്കിൽ

കരച്ചിൽ തേങ്ങിക്കരച്ചിലായി അകത്തേക്കു പോയി. മാറ്റിക്കൊണ്ട് അവൻ

"കണ്ടാൽ മതി കോലം, വൈകുന്നേരം കുളിപ്പിച്ചതാന്ന് തോന്ന്യോ കണ്ടാൽ?" അമ്മ അവൻ്റെ നിക്കറും കുപ്പായവും അഴിച്ചുവെച്ച് ദേഹമെല്ലാം തോർത്തുമുണ്ടുകൊണ്ടു മുക്കി തുടച്ചു. എന്നിട്ടവനെയെടുത്തു മുകളിൽ കൊണ്ടുപോയി കോടിനിക്കർ ഇടുവിച്ചു. മുഖത്ത് ലേശം പൗഡറുംകൂടിയിട്ടപ്പോഴേക്കും കരച്ചിൽ തീരെ മാറി.

"അമ്മേടെ സുന്ദരക്കുട്ടി." അമ്മ അവനെ ഒരുമ്മ വെച്ചു. കുട്ടേട്ടൻ മുകളിലേക്കോടിവന്നു.

"നീയെന്തിനേ ഉണ്ണിക്കുട്ടനെ തല്ലീത്?"

"അവനെന്തിനേ എന്റെ സ്ലേറ്റുടച്ചത്?" "സ്ലറ്റുടച്ചാൽ തല്ലാ ചെയ്യാ?"കുട്ടേട്ടൻ അതിനു സമാധാനമൊന്നും പറയാതെ അമ്മ നീട്ടിയ

നിക്കർ വാങ്ങി ധരിച്ചു.

"കുപ്പായം വേണ്ടേ?" ഉണ്ണിക്കുട്ടൻ അമ്മയോടു ചോദിച്ചു. കുട്ടേട്ടൻ ആരോടെന്നില്ലാതെ പോകുമ്പോ കുപ്പായത്രെ." പറഞ്ഞു: "അമ്പലത്തിൽ

"ഞാൻ കുട്ട്യേട്ടനോടല്ല ചോയ്ച്ചത്."

"ഞാൻ പറഞ്ഞതും നിന്നോടല്ല.'

“രണ്ടാളും നടക്കിൻ." അമ്മ തയ്യാറായിക്കൊണ്ടു പറഞ്ഞു.

അമ്മയോടൊപ്പം ഉമ്മറത്തെത്തിയപ്പോൾ മുത്തശ്ശിയും തയ്യാറായി നില്ക്കുന്നു. റാന്തൽവിളക്കുമായി നില്ക്കുന്നുണ്ട്. കുട്ടൻനായർ മുറ്റത്തു

"കരച്ചിലൊക്കെ തീർന്നോ?"

പേപ്പറിൽനിന്നു കേടുക്കാതെ മുത്തച്ഛൻ ചോദിച്ചു.

വരിൻ, വരിൻ, പൊവ്വാ." കുട്ടൻനായർ ധ്യതി കൂട്ടി. " മുറ്റത്തേക്കിറങ്ങിയപ്പോൾ കുട്ടൻനായർ

ചോദിച്ചു:

"എടുക്കണോ?"

"വേണ്ടാ."

കുട്ടേട്ടൻ പറഞ്ഞു: "ന്നാൽ എൻ്റെ കൈ പിടിച്ചോ."

ഉണ്ണിക്കുട്ടൻ കുട്ട്യേട്ടൻ്റെ കൈപിടിച്ചു നടന്നു.

"ഇപ്പോ രണ്ടാളും ഒന്നായി." മുത്തശ്ശി ചിരിച്ചുകൊണ്ടു പറഞ്ഞു. ഉണ്ണിക്കുട്ടന്നു സന്തോഷം തോന്നി. തൊടിയിൽ തീരെ ഇരുട്ടില്ല. തൊടിയിലെ തൊഴുത്തും ആട്ടിൻ കൂടും മുളങ്കുട്ടങ്ങളുമെല്ലാം തെളിഞ്ഞു കാണാം. ഗേറ്റിന്റെ അഴികൾ ഉമ്മറമുറ്റത്തുനിന്നുതന്നെ കാണാം. ഗേറ്റു തുറന്ന് ആദ്യം പുറത്തേക്കു കടന്നത് ഉണ്ണിക്കുട്ടനായിരുന്നു. കുട്ട്യേട്ടൻ സഹായിച്ചതുകൊണ്ടാണ് ഗേറ്റ് തുറക്കാനവനു സാധിച്ചത്.

റോഡിനെറ അപ്പുറത്തുള്ള വീടുകളെല്ലാം ഉണ്ണിക്കുട്ടൻ കണ്ടു. റോഡ് വീട്ടിലെ നിലം നിലംപോലെ കറുത്തു മിനുത്തതാണെന്ന് ഉണ്ണിക്കുട്ടന്നു തോന്നി.

"വേഗം വരിൻ."കുട്ടൻനായർ മുമ്പിൽ നടന്ന് ധൃത്തിപ്പെടുത്തി. "വേഗം നടക്ക്." കുട്ട്യേട്ടൻ ഉണ്ണിക്കുട്ടൻ്റെ കൈ, ബലമായി പിടിച്ചു കൊണ്ടു പറഞ്ഞു.

എന്തിനാണിത്ര ധൃതി? ഉണ്ണിക്കുട്ടന് ദേഷ്യം തോന്നുകയാണ്.

ചുറ്റും നല്ല നിലാവ്. ആകാശത്തിൽ അമ്പിളിയമ്മാവൻ. അമ്പലത്തിൽനിന്ന് ചെണ്ടവാദ്യം കേൾക്കുന്നു.

സമയത്ത് സ്വപ്‌നത്തിലെ ആ വയസ്സനുംകൂടി ഉണ്ടായിരുന്നുവെങ്കിൽ എ എത്ര നന്നായിരുന്നു!

സ്വപ്‌നത്തിലെ വയസ്സിനെക്കുറിച്ചോർത്തപ്പോൾ അവന് ഉൾപ്പുളകമനുഭവപ്പെട്ടു. ഉൾപ്പുളകത്തോടെ കുട്ടേട്ടന്റെ കൈയും പിടിച്ചു കൊണ്ട് അവൻ നടന്നു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക