ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.
തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്നുണ്ടെന്ന് അവനു മനസ്സിലായത്.
വീടിന്റെ പിൻഭാഗത്തു തൊടിയിലൊരിടത്തു തൃക്കാക്കരപ്പനും മാതേവരും മഴവെള്ളമേറ്റു നാശമാകുമെന്ന് അപ്പോഴോർത്തു. നാശമാകുമെന്ന് അവൻ കിടക്കുന്ന കുതിർന്നു
തൃക്കാക്കര പ്പനെയും മാതേവരെയുമെടുത്തതു മിനിഞ്ഞാനാണ്. അപ്പോഴും പൂജയുണ്ടായിരുന്നു. പക്ഷേ, അതു കാണാനൊന്നും ഉണ്ണിക്കുട്ടൻ മിനക്കെട്ടില്ല.
പൂജയ്ക്കുശേഷം തൃക്കാക്കരപ്പനെയും മാതേവരെയും വീട്ടിന്റെ പിൻഭാഗത്തു കൊണ്ടുവന്നിടുകയാണുണ്ടായത്. തൊടിയിലൊരിടത്തു ആവശ്യമില്ലാത്ത സാധനം തൊടിയിൽ കൊണ്ടുവന്നിടുകയല്ലാതെ പിന്നെന്താണു ചെയ്യുക എന്നൊരു ഭാവമായിരുന്നു എല്ലാവർക്കും! ഉണ്ണിക്കുട്ടനാകട്ടെ വല്ലാത്ത വിഷമം തോന്നി. തൊടിയിൽ ആരും ശ്രദ്ധിക്കാതെ അനാഥമായിക്കിടക്കുന്ന തൃക്കാക്കരപ്പനെയും മാതേവരെയും കണ്ടപ്പോൾ അവനു കരച്ചിൽ വന്നുപോയി!
ഇന്നലെയും മിനിഞ്ഞാനും പല പ്രാവശ്യവും ആ ദാരുണരംഗം കണ്ട് അവന്റെ മനസ്സു വേദനിച്ചു. ഇന്നു സ്കൂളിൽ പോകുന്നതുകൊണ്ട് ആ രംഗം അധികസമയം കാണാതെ കഴിക്കാം. അതെന്തായാലും, താഴത്തെത്തിയ ഉടൻ ഉണ്ണിക്കുട്ടൻ തൃക്കാക്കരപ്പന്റെയും മാതേവരടൈയും സ്ഥിതിയറിയാൻ വീട്ടിന്റെ പിൻഭാഗത്തേക്ക് ഓടിപ്പോയി. അവിടെ ചെന്നപ്പോൾ എന്തു പറയാനാണ്? ഉണ്ണിക്കുട്ടൻ ഒന്നു ഞെട്ടിക്കൊണ്ട് ഒരടി പിന്നോട്ടുവെച്ചു. തൃക്കാക്കരപ്പനും മാതേവരും കുതിർന്നലിഞ്ഞു കിടക്കുന്നു. ഒന്നിനും രൂപമില്ല. ഇപ്പോൾ തൃക്കാക്കരപ്പൻ, മാതേവര് എന്നൊന്നും അതിനെ പറഞ്ഞുകൂടാ. മഴവെള്ളത്തിൽ കുതിർന്നുകിടക്കുന്ന മണ്ണ് എന്നു പറയാം.
ഇത്രവേഗം ഇങ്ങനെയൊക്കെ ആയല്ലോയെന്നു സങ്കടത്തോടെ ഉണ്ണിക്കുട്ടൻ കുറച്ചുനേരം അവിടെത്തന്നെ നോക്കിക്കൊണ്ടു നിന്നു. കരയണമെന്നുണ്ടെങ്കിലും കരച്ചിൽ വരുന്നില്ല. ഹൃദയത്തിൽ മാത്രമല്ല, ശരീരമാസകലം വേദനിക്കുന്നതുപോലെ അവനു തോന്നി. അധികനേരം ഈ കാഴ്‌ച കണ്ടുകൊണ്ടു നില്ക്കുക വയ്യ. അവൻ ഉമിനീരി റക്കിക്കൊണ്ട് അവിടെനിന്ന് ഉമ്മറത്തേക്കു വന്നു.
മുറ്റത്ത് അവിടവിടെയായി വെള്ളം തളംകെട്ടി നില്ക്കുന്നുണ്ട്. തിണ്ടിന്മേൽ ചെറിയ ചെറിയ ചരൽക്കല്ലുകൾ തുറിച്ചെഴുന്നു നില്ക്കുന്നു. ഇന്നലെ രാത്രിയിൽ പെയ്‌ത മഴയുടെവേലകളാണ്?
മുത്തച്ഛനെയോ കുട്ടൻനായരെയോ കണ്ടാൽ തൻ്റെ മനസ്സിലെ വിഷാദത്തിനു ശമനമുണ്ടാകുമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. പക്ഷേ, രണ്ടാതെളയും കാണാനില്ലല്ലൊ?
തൊടിയിൽ കൊത്തിച്ചിനക്കിക്കൊണ്ടു മൂന്നാലു കോഴികളെ കണ്ടു. ഏതു വീട്ടുകാരുടെ കോഴികളാണാവോ? മുത്തച്ഛൻ കണ്ടാൽ ഓടിക്കും. അശ്രീകരങ്ങൾ എന്നാണ് മുത്തച്ഛൻ പറയുക.
ഇന്ന് മുറ്റം കാണാൻ ഒരു ഭംഗിയുമില്ല. കഴിഞ്ഞ പത്തുപതിന്നാലു ദിവസങ്ങളായി മുറ്റം കാണാൻ എന്തൊരു ഭംഗിയായിരുന്നു! ചാണകമിട്ടു മെഴുകിയ മുറ്റത്ത് ആദ്യം പൂക്കളം! പിന്നെ, തൃക്കാക്കരപ്പൻ, മാതേവര!
ഇപ്പോഴോ ഒന്നുമില്ല.
ഇങ്ങനോരോന്നു വിചാരിച്ചിരുന്നതുകൊണ്ടായില്ലല്ലൊ? സ്കൂളിൽ പോകണ്ടേ? കഴിഞ്ഞ ഒരാഴ്‌ചയായി സ്ലേറ്റും പുസ്തകവും കൈകൊണ്ടു തൊട്ടിട്ടേയില്ല.
ദിനകൃത്യങ്ങൾക്കുശേഷം കാപ്പി അടുക്കളയിലേക്കു ചെന്നപ്പോൾ മുത്തശ്ശി ചോദിച്ചു: "ഇന്നെന്താ ഒരമാന്തം? സ്‌കൂളിൽ പോകണ്ടേ?"* കഴിക്കാനായി
ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ചോദ്യത്തിനു സമാധാനമൊന്നും പറയാതെ അവൻ്റെ കുഞ്ഞിപ്പലക എടുത്തിട്ടിരുന്നു.
കാപ്പിക്കു പലഹാരം ഇന്നും വറുത്തുപ്പേരിയും ശർക്കരയുപ്പേരി യുമാണ്.
'ഇതു തിന്നുതിന്നു മടുത്തു' എന്നു വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ വെറുപ്പോടെ ഒരു കഷണം വറുത്തുപ്പേരിയെടുത്തു വായിലേക്കിട്ടു. ലേശം പഴഞ്ചൊവയുണ്ട്. കറും മുറുന്നു കടിച്ചു തിന്നാനും കൊള്ളില്ല. ലേശമൊരു നനവും തട്ടിയപോലെ തോന്നുന്നു.
ഉണ്ണിക്കുട്ടൻ ഒരൊറ്റക്കഷണം വറുത്തുപ്പേരിയേ തിന്നുള്ളൂ. അല്ലെങ്കിൽത്തന്നെ വിശപ്പില്ല. പോരാത്തതിനു പഴകിയ, കടിച്ചാൽ പല്ലിന്മേ ലൊട്ടിപ്പിടിക്കുന്ന വറുത്തുപ്പേരിയുമാണ്. ആരു തിന്നാനാണ്? അവൻ കാപ്പി മാത്രം കുടിച്ച് എഴുന്നേറ്റപ്പോൾ, അമ്മ പറഞ്ഞു: "ലേശം നെയ്യ് കൂട്ടി ഊണുകഴിച്ചിട്ട് സ്‌കൂളിലേക്കു പോയാൽ മതി."
"जी."
ഉണ്ണിക്കുട്ടൻ അടുക്കളയിൽനിന്നു പോന്നു. വീട്ടിന്റെ അകത്തെല്ലാം ഇപ്പോഴും നേന്ത്രപ്പഴത്തിന്റെ മണമുണ്ട്. നേന്ത്രപ്പഴമെല്ലാം തീർന്നിരിക്കുന്നുവെങ്കിലും, കറുത്ത കരിവാളിച്ചു. ചുക്കിച്ചുളിഞ്ഞ കുലകൾ ഇപ്പോഴും വളകളിലവിടവിടെയായി തുങ്ങിനില്ക്കുന്നു. അതിലേക്കു നോക്കുമ്പോൾ പേടി തോന്നും.
അതെല്ലാമഴിച്ചെടുത്ത്, ന്താണാവോ? കാണുമ്പോൾ തൊടിയിലേക്കെറിയാത്തതെ പേടിതോന്നിക്കുന്നു. ഇതിങ്ങനെ വളകളിൽ തുങ്ങി നിന്നുകൂടാ. കുട്ടൻനായരെ കണ്ടാൽ ഇപ്പോൾത്തന്നെ പറയണം. കുട്ടേട്ടൻ സഞ്ചിയുമായി, ഉമ്മറത്തേക്ക് ഓടിപ്പോകുന്നതു കണ്ടു.
കുട്ടൻനായർ
രാത്രിയിൽ മഴ പെയ്തതും, തൃക്കാക്കരയപ്പനും മാതേവരും മഴവെള്ളത്തിൽ കുതിർന്നു കിടക്കുന്നതും കുട്ടേട്ടൻ അറിഞ്ഞുകാണും. കുട്ടേട്ടനെന്താ? ഒക്കെ ഒരു നിസ്സാരമട്ടാണ്.
ആയ്ക്കോട്ടെ. സമയമാകുന്നു. സ്ലേറ്റിൽ നൂറുവരെ എഴുതിക്കൊണ്ടു പോകണം. പുസ്തകമെടുത്ത് ഇതുവരെ പഠിച്ചിട്ടില്ല. പാഠമെല്ലാം ഒരാവൃത്തി വായിക്കുകയും വേണം. ഓണം ഓണം എന്നു പറഞ്ഞ്, ഇതുവരെയും
തുള്ളിച്ചാടിക്കളിക്കയായിരുന്നുവല്ലൊ! ഇപ്പോൾ ഓണം കഴിഞ്ഞു. തൊടിയിലെ പൂക്കളധികവും തീർന്നു. ഇന്നലെ വിചാരിക്കാതെ മഴ പെയ്തു. തൃക്കാക്കരപ്പനും മാതേവരും മഴവെള്ളത്തിൽ കുതിർന്നുപോവുകയും ചെയ്‌തു. എല്ലാം കഴിഞ്ഞു. ഇനി, ഇന്നു മുതൽ പഴയപോലെ സ്‌കൂളിൽ പോയിത്തറുടങ്ങണം.
ഒരു രസവും തോന്നുന്നില്ല.