shabd-logo

പതിനാല് ( ഭാഗം മൂന്ന്)

13 January 2024

0 കണ്ടു 0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴും

കൊയ്ത്തുകാലം തുടങ്ങി.

കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലിയ തിരക്കാണ്. പകൽസമയമധികവും, പാടത്തുതന്നെയാണ്. രണ്ടുപേരും.

മുറ്റത്തെല്ലാം നെല്ലിൻകറ്റുകളുടെ വലുതും ചെറുതുമായ കൂമ്പാരങ്ങളാണ്. രാവിലെ നെല്ലിൻകറ്റുകളിലേക്കു നോക്കുമ്പോൾ ഒരുതരം ആവി പൊങ്ങി ഉയരുന്നതായി കാണാം. ആവിയിലേക്കങ്ങനെ നോക്കിക്കൊണ്ടു ഉണ്ണിക്കുട്ടനൊരു സുഖമാണ്. നിലക്കുന്നത്

അങ്ങനെ ആവിയിലേക്കങ്ങനെ നിലക്കുമ്പോഴാണ് കുട്ടേട്ടൻ വന്നു ചോദിച്ചത്. നോക്കിക്കൊണ്ടു

"ഇന്നു. പല്ലുതേപ്പും കാപ്പികുടീം ഒന്നുല്ലേ?

ഉണ്ണിക്കുട്ടൻ സമാധാനം പറയുന്നതിനു മുമ്പുതന്നെ കുട്ടേട്ടൻ തൊടിയിലേക്കെങ്ങോട്ടോ ഓടിപ്പോയി.

സ്കൂ‌ളില്ലാത്ത ദിവസമാണ്. ഇന്നത്ര നേർത്തേ പല്ലുതേപ്പും കാപ്പികുടിയുമൊന്നും വേണ്ട. ഒക്കെ സാവധാനത്തിൽ മതി.

വളരെ മെല്ലെ വേണം പല്ലുതേക്കാൻ. മേൽവരിയിലെ ഒരു പല്ല് ഇളകിയാടാൻ തുടങ്ങിയിരിക്കുന്നു. എപ്പോഴാണു പറിഞ്ഞു വരികയെന്നറിഞകൂടാ. ഒട്ടും വേദനിക്കാതെ പല്ലുപറിച്ചു തരാമെന്ന് കുട്ടൻനായർ മൂന്നാലു ദിവസമായി പറഞ്ഞുതുടങ്ങിയിട്ട്. പക്ഷേ, നേരം പുലരുമ്പോഴേക്കും, കുട്ടൻനായർ പാടത്തേക്കു പോകും. പിന്നെ എങ്ങനെയാണ്?

ആടുന്ന പല്ല് ഇടയ്ക്കിടയ്ക്കു പിടിച്ചു നോക്കുക. ഒരു സ്വഭാവമായിത്തീർന്നിരിക്കുന്നു. അതുപോലെതന്നെ നാക്കുകൊണ്ട് ഉഴിയുകയും. ഇങ്ങനെ കാണിക്കുന്നതു കണ്ടാൽ അമ്മ ചീത്ത പറയും.

പല്ലിൽ നാക്കുകൊണ്ടുഴിഞ്ഞുകൊണ്ടും വീട്ടിനകത്തും തൊടിയിലുമായി ഓരോ വികൃതികൾ കാണിച്ചുകൊണ്ട് ഉച്ചയാവോളം നടന്നു.

ഇടയ്ക്കിടയ്ക്കു വല്ലതുമെടുത്തു തിന്നാനായി അടുക്കളയിലേക്കു ചെല്ലുമ്പോൾ അമ്മ ചോദിക്കും:

"വായിക്കാനൊന്നുംല്ലേ? വികൃതി കാട്ടിക്കൊണ്ടിങ്ങനെ നടന്നാൽ മതിയോ?

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞപ്പോൾ, ലേശം ക്ഷീണം തോന്നി, ഉണ്ണിക്കുട്ടന് ഉണ് കുറച്ചധികമാവുകയും ചെയ്‌തിരുന്നു. മത്തനും ചേമ്പിന്റെ തണ്ടുംകൊണ്ടുള്ള പുളിങ്കറി, ചേനയും പയറുംകൊണ്ടുള്ള ഉപ്പേരിയും, കട്ടത്തെരും! എങ്ങനെയാണ് അധികമുണ്ണാതിരിക്കുക? ലേശമൊന്ന് ഒതുങ്ങിക്കിടക്കണം, ഉണ്ണിക്കുട്ടൻ ഉമ്മറത്തെ ബെഞ്ചിൽ വന്നു ചെരിഞ്ഞു കിടന്നു. തൊടി വെയിലിൽ കുളിച്ചു നിലക്കുന്നു.

മുറ്റത്തു നാലു ചെറുമികൾ ചേർന്നു കറ്റുകൾ മെതിക്കുന്നുണ്ട്. കൂമ്പാരത്തിൽനിന്ന് ഒന്നുരണ്ടു കറ്റുകൾ താഴത്തേക്കെടുത്തിടുന്നു. എന്നിട്ടവയുടെ മുകളിൽ കയറിനിന്നു നൃത്തം ചവിട്ടുന്നു. നൃത്തം നിറുത്തി കറ്റുകൾ തിരിച്ചും മറിച്ചുമിട്ടു. വീണ്ടും നൃത്തം തുടങ്ങുന്നു. കുറച്ചു നേരമങ്ങനെ കഴിയുമ്പോൾ, കറ്റുകളിൽനിന്നു നെന്മണികളെല്ലാം വേർതിരിഞ്ഞു കുമിഞ്ഞുകൂടുന്നു. നെന്മണികൾ വേറിട്ട കറ്റുകൾ തൊടിയിലൊരുഭാഗത്ത് അടുക്കിവെക്കുന്നു. എത്രവേഗത്തിലാണതൊക്കെ നടക്കുന്നത്. കാണാൻ നല്ല സുഖം!

നാലു ചെറുമികളുടെയും പേര് ഉണ്ണിക്കുട്ടനറിയാം. നാലു ചെറുമികൾക്കുംകൂടി പേരുകൾ രണ്ടയുള്ള™

ചക്കി, നീലി. അപ്പോൾ രണ്ടു ചെറുമികളുടെ പേര് നീലിയെന്നാണ്. ചക്കി, നീലി! എന്താണ് ഈ പേരുകളുടെ അർത്ഥം? ഉണ്ണിക്കുട്ടൻ ആലോചിച്ചു നോക്കി.

ചക്കിക്കു പകരം ചക്കയെന്നായാൽ ആ പേരിനൊരർത്ഥമുണ്ട്. ചക്കയെന്നുവച്ചാൽ കൂട്ടാനും ഉപ്പേരിയും വെക്കാൻ പറ്റിയ ഒരു സാധനമാണ്. വറുക്കാനും പറ്റും. പഴുത്താൽ പലഹാരങ്ങളുണ്ടാക്കാനും പ്രഥമൻ വെക്കാനും കൊള്ളാം. ചക്കയുടെ മടൽ കന്നുകാലികൾക്കു വളരെ ഇഷ്മാണ്.

പിന്നെ നീലി! നീലിക്കു പകരം നീലയെന്നായാൽ അതിനൊരർ ത്ഥമുണ്ട്. നീലയെന്നുവച്ചാൽ അതൊരു നിറമാണ്. നല്ല

ഭംഗിയുള്ളൊരു നിറം! ചക്കിയെ ചക്കയെന്നും, നീലിയെ നീലയെന്നും വിളിച്ചാലെന്താ?

ചക്ക, നീല, ചക്ക, നീല. ഉണ്ണിക്കുട്ടൻ ഒരു രസത്തിനുവേണ്ടി മനസ്സിൽ ഉരുവിട്ടുനോക്കി. കൊള്ളാം. ചിരി വരുന്നു.

ചെറുമികളുടെ രൂപവും ഭാവവും വേഷവും ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു നോക്കി. കറുകറുത്ത നിറം. ചകിരിക്കെട്ടുകൾപോലെയുള്ള തലമുടി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ. മൊരുമൊരുത്ത കൈകാലുകൾ. ഉടുത്തിരിക്കുന്നതോ? മുട്ടു മറയാൻപോലും വീതിയില്ലാത്ത കറുത്ത കരയോടു കൂടിയ ഒരുതരം കച്ചത്തോർത്തും! അതിന്റെ നിറം പറയാതിരിക്കയാണു 330. നീറ്റടയ്ക്കയുടെയും മത്സ്യത്തിന്റെയുമെല്ലാം മണമുണ്ടാകും ആ കച്ചത്തോർത്തിന് പിന്നെ പണ്ടങ്ങളോ? എന്തൊക്കെ പണ്ടങ്ങളാണു കഴുത്തിലണിഞ്ഞിരിക്കുന്നത്! കറുപ്പും ചുകവും നിറമാണ് എല്ലാറ്റിനും. അതു മാലകളാണെന്നൊന്നും പറയാൻ വയ്യ. അങ്ങനത്തെ ചില സാധനങ്ങൾ എന്നേ പറയാനാവൂ. ചെറുമികൾ പൂരവും താലപ്പൊലിയും കാണാൻ വരുന്നത് ഇങ്ങനത്തെ സാധനങ്ങളൊക്കെ വാങ്ങാനാവും.

ചെറുമികൾ ജാക്കറ്റിടാത്തതെന്താണ്? പണമില്ലാഞ്ഞിട്ടാവും. പണം എങ്ങനെയുണ്ടാകാനാണ്? ദിവസവും കള്ളുകുടിച്ചാൽ, മറ്റെന്തിനെങ്കിലും പണം കാണുമോ? ചെറുമികളും ചെറുമക്കളും ഒന്നിച്ചിരുന്നാണത്രെ കുടിക്കുക. വല്ലാത്തൊരു സ്വഭാവം!

ചെറുമക്കളും ചെറുമികളും പെരുച്ചാഴിയെ തിന്നുമെന്നു പറഞ്ഞത്

മുണ്ടിയാണ്. സമ്മതിക്കണം, അവരെ! ആലോചിക്കുമ്പോൾതന്നെ,

ഓക്കാനിക്കാൻ തോന്നുന്നു. പെരുച്ചാഴിയെ തിന്നുക! പിന്നെഎന്തൊക്കെ തിന്നുമെന്നാരു കണ്ടു. ചത്ത പശുവിനെ തിന്നുമോ ആവോ? ആ പതിവു പറയന്മാർക്കാണെന്നാണ് മുണ്ടി പറഞ്ഞത്. ചെറുമക്കൾക്ക് എന്തൊക്കെ ദൂഷ്യങ്ങളുണ്ടെങ്കിലും, അവരുടെ

കളി കാണാൻ ബഹുരസമാണ്. ഈയിടെ ചേന്ദൻ പെണ്ണുകെട്ടി കൊണ്ടു വന്നതിൻ്റെ പിറ്റേദിവസം മുറ്റത്തുവച്ചു നടന്ന കളി ജോറായിരുന്നു. കൈകൾ കോർത്തുപിടിച്ചുകൊണ്ടു വട്ടത്തിൽ നിന്ന്, ഇടത്തോട്ടും വലത്തോട്ടും കാലടികൾവെച്ച്, ഇടയ്ക്കിടയ്ക്ക് നിലത്താഞ്ഞു ചവി ട്ടിക്കൊണ്ടുള്ള ചെറുമക്കളി കണ്ടാലും കണ്ടാലും മതിയാവില്ല. പക്ഷേ, അപ്പോൾ അവർ പാടുന്ന പാട്ടിന്റെ ഒരക്ഷരംപോലും മനസ്സിലാവില്ല. അക്ഷരങ്ങളില്ലാത്ത

പാട്ടുണ്ടാകുമോ? എത്ര നേരമായി ചെറുമികൾ 'മെതി' തുടങ്ങിയിട്ട് വിയർപ്പിൽ കുളിച്ചിരിക്കുന്നു. കഴുത്തിലെ കല്ലുമാലകൾക്കിടയിലൂടെയും വിയർപൊഴുകുന്നുണ്ടാവും.

മുത്തശ്ശി ചെറുമികളെ കഞ്ഞികുടിക്കാൻ വിളിക്കാത്തതെന്താണ്? സമയമായില്ലേ? അവർക്കു കഞ്ഞിക്കുള്ള കൂട്ടാൻ അടുപ്പത്തുനിന്ന് ഇനിയും വാങ്ങിയിട്ടുണ്ടാവില്ലേ? ഉണ്ണിക്കുട്ടൻ ഊണു കഴിക്കുമ്പോൾ അത് അടുപ്പത്തു കിടന്നു തിളയ്ക്കുകയായിരുന്നു.

കുട്ടേട്ടനിന്നു സന്ധ്യയാകുന്നതുവരെ ഗോവിന്ദൻകുട്ടിയുടെ

വീട്ടിൽത്തന്നെയായിരിക്കും. നോട്ടുകൾ പകർത്തിയെഴുതാനെന്നു പറഞ്ഞാണ് അങ്ങോട്ടു പോകുക. പോകുന്നത് എന്തിനാണെന്ന് തനിക്കറിയാം. വട്ടുരുട്ടികളിക്കാനും ഗോട്ടി കളിക്കാനുമാണ്. ഉണ്ണിക്കുട്ടൻ ബെഞ്ചിൽനിന്നെഴുന്നേറ്റു മുറ്റത്തു വന്നു നിന്നു. മ്പ്രാനിന്നു ഷ്കോളില്ല, അല്ലേ? ചക്കി ചോദിച്ചു. "ഇല്ല.' ഉണ്ണിക്കുട്ടൻ കുറച്ചു നെന്മണികളെടുത്തു കൊറിച്ചു തിന്നു. മുറ്റത്തവിടവിടെയായി തുള്ളിക്കളിച്ചുകൊണ്ടിരുന്ന മൂന്നാല് അണ്ണാറക്കൊട്ടന്മാർ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ തൊടിയിലേക്ക് ഓടിപ്പോയി.

"ഞാൻ നിങ്ങളെ ആട്ടാൻവേണ്ടി വന്നതൊന്നുമല്ല.

പേടിച്ചോടൊന്നും പേണ്ട്." അടുക്കളയിൽനിന്ന് മുത്തശ്ശിയുടെ ശബ്ദം കേട്ടു:

ഉണ്ണിക്കട്ടൻ തന്നത്താൻ പറഞ്ഞു.

"ചക്കേ, നീലേ, വന്നോളിൻ." ചെറുമികളെ കഞ്ഞികുടിക്കാൻ വിളിക്കുകയാണ്. ചെറുമികൾ

മെതിനിർത്തി കഞ്ഞികുടിക്കാനായി അടുക്കുളമുറ്റത്തേക്കു പോയി. പോയാലോ എന്ന് ഉണ്ണിക്കുട്ടനും, സംശയിച്ചുനിന്നു. വേണ്ട. മുത്തച്ഛൻഊണ് കഴിക്കാൻ വരാറായിരിക്കുന്നു. എത്ര ധ്യത്തിയിലായാലും വന്ന ഉടൻ ഒന്നു മുറുക്കി ദേഹത്തിലെ വിയർപ്പു വറ്റിയശേഷമേ ഊണു കഴിക്കു. 'ചെല്ലം കൊണ്ടുവാ' എന്നു പറഞ്ഞുകൊണ്ടാണ് ഉമ്മറത്തേക്കു കയറുകതന്നെ. അപ്പോൾ ചെല്ലം കൊണ്ടുവന്നു കൊടുക്കാൻ ഉമ്മറ ത്തൊരാളു വേണ്ടേ?

മുറ്റത്തെല്ലാം നെന്മണികളും വൈക്കോലും ചിന്നിച്ചിതറിക്കിടക്കുന്നു. ചുറ്റുപാടുകൾക്കു പച്ചനെല്ലിന്റെ മണമുണ്ട്. ഉണ്ണിക്കുട്ടൻ വീണ്ടും ബഞ്ചിൽ വന്നു കിടന്നു. പടിക്കൽനിന്നു

നായ്ക്കളുടെ വല്ലാത്ത ശല്യമാണ്. "പട്ടിനീം നായ്ക്ക്ളീം സമൂക്ഷിച്ചു പോണേ." മുത്തശ്ശി എപ്പോഴും പറയും.

വളരെ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് ഉണ്ണിക്കുട്ടൻ സ്കൂളിലേക്കു പോകുക. കരിവേട്ടിൻകുണ്ടുകാരുടെ നായ്ക്ക് അങ്ങനെയിരിക്കുമ്പോൾ വല്ലവരെയും കടിക്കണമെന്നു തോന്നും; കടിക്കും. അങ്ങനെയാണു നാലാം ക്ലാസ്സിൽ പഠിക്കുന്ന ചാമിയെ കടിച്ചത്. എന്നിട്ടോ? പതിന്നാല് ഇഞ്ചക്ഷൻ വയറ്റത്ത് എടുക്കേണ്ടിവന്നു. ചാമിക്ക്. പാവം! ചികിത്സ കഴിഞ്ഞപ്പോഴേക്കും ഒന്നു. കുന്നതുപോലെയായി, ചാമി.

റോട്ടിനപ്പുറമുള്ള വീട്ടിലെ തൊടിയിലേക്കു നോക്കുമ്പോൾ എന്താണൊരു മിന്നിച്ച തോന്നുന്നത്? അധികനേരം തോന്നുന്നതുമില്ല. ദൂരെ വെയിലത്തേക്കു നോക്കുന്നതുകൊണ്ടാവുമോ ഇങ്ങനെ തോന്നുനത്?

എന്തോരു

വെയിലാണ്. കുറച്ചുദിവസമായി! 6306M

കഴിഞ്ഞശേഷം ഒരിക്കൽമാത്രമേ മഴപെയ്തിട്ടുള്ള. তোত തൃക്കാക്കരയപ്പനെയും ലയിച്ചുകളയാൻവേണ്ടിമാത്രം മാതേവരെയും ഒരു വെള്ളത്തിൽ പെയ്തു. മഴ അതിനുവേണ്ടിമാത്രമാണ്. ആ മഴ പെയ്‌തെന്നാണു തോന്നുന്നത്. വെയിലുള്ളതുകൊണ്ട് എവിടെ നോക്കിയാലും ഒരു നനവില്ല. റോഡിൻഡേ ഇരുഭാഗത്തുമുള്ള ചാലുകളിൽ പേരിനു മാത്രമായിട്ടെ ങ്കിലും ഒരു നനവിലുള്ള. ചൂടിൽ വരണ്ടുകിടക്കുന്ന മണ്ണും ചരലും മാത്രമാണുള്ളത്. മഴക്കാലത്തു മഴവെള്ളത്തിൽ ഒലിച്ചുവന്ന ചില കുപ്പിച്ചില്ലുകൾ ചാലിൽ എഴുന്നുനിൽക്കുന്നുണ്ട്. അതപ്രകടമാണ്. ഇരുട്ടത്തു വല്ലവരും ചാലിൽക്കൂടി നടന്നാൽ, കുപ്പിച്ചില്ലുകൾ

കാലടിയിൽ കൊണ്ടുകയറും. റോഡിന്റെ ഇരുവശത്തുനിന്നുമായി വലിയ ലോറികൾ വരുമ്പോൾ ചിലർ ചാലിലേക്കിറങ്ങിനില്ക്കുന്നതു കണ്ടിട്ടുണ്ട്. രാത്രിയിലാണ് ഇങ്ങനെ ഇറങ്ങിനില്ക്കുന്നതെങ്കിൽ കുപ്പിച്ചില്ലുകൾ തറച്ചുകയറും,തീർച്ചയാണ്.

കന്നുകാലികൾക്കു പേടിക്കാനില്ല, കാലിൽ കുളമ്പുള്ളത്, വലിയൊരു കാര്യംതന്നെയാണ് കുളമ്പു തട്ടിയാൽ കുപ്പിച്ചില്ലുകൾ പൊടിഞ്ഞു പൊടിഞ്ഞുപോകും,

വണ്ടിപ്പോത്തകൾക്കും കാളകൾക്കും ഒട്ടും പേടിക്കാനില്ല. അവരുടെ കുളമ്പിന്മേൽ ലാടവും അടിച്ചു കയറ്റിയിട്ടുണ്ടാകുമല്ലൊ? ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ കുട്ടേട്ടൻ വരുന്നു. ഇന്ന് എന്താണിത്ര വേഗം വരുന്നതെന്താവോ?

സന്ധ്യയ്ക്കുമുമ്പേ വരുമെന്നു വിചാരിച്ചതല്ല.

കുട്ടേട്ടൻ ചവുട്ടിയിൽ മൂന്നാലുപ്രാവശ്യം കാലടികൾ വെച്ചു തേച്ചശേഷം ഉമ്മറത്തേക്കു കയറി. കൂടെ കൊണ്ടുവന്നിരുന്ന പുസ്ത‌കം തുറന്ന് മറ്റേ ബഞ്ചിൽ കമിഴ്ന്നു കിടന്നു വായിക്കാൻ തുടങ്ങി. താൻ ഉമ്മറത്ത് മറ്റേ ബെഞ്ചിൽ പടിക്കലേക്കു നോക്കിക്കൊണ്ടു കിടക്കുന്നുണ്ടെന്ന ഭാവംതന്നെയില്ല.

ഉണ്ണിക്കുട്ടനും ഒന്നും ശബ്ദിച്ചില്ല.

കുറച്ചു കഴിഞ്ഞപ്പോൾ കുട്ട്യേട്ടൻ ചോദിച്ചു:

"മുത്തച്ഛൻ വന്നില്ലേ?

'കുട്ടൻനായരോ?

2."

"ചെറുമികൾ കഞ്ഞികുടിക്കാണോ?

"അതെ."

"ഇങ്ങനെയില്ലാ ഒരു കാര്യസ്ഥൻ' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. ഇനിയും എന്തൊക്കെയാണ് അറിയേണ്ടത്?

ഉണ്ണിക്കുട്ടൻ പടിക്കലേക്കു നോക്കിക്കൊണ്ടുതന്നെ കിടന്നു. പെട്ടെന്നു പടിക്കൽഭാഗത്തുള്ള പുല്ലാനിപൊന്തയിലേക്ക് ഒരു കീരി ഓടിപ്പോകുന്നതു കണ്ട് ഉണ്ണിക്കുട്ടൻ ഉത്കണ്ഠയോടെ ബെഞ്ചിലെഴുനേറ്റിരുന്ന് പുല്ലാനിക്കാട്ടിലേക്കു നോക്കി. വല്ല പാമ്പിനെയും കണ്ടിട്ടായിരിക്കുമോ, കീരി അങ്ങോട്ടോടിയിരിക്കുന്നത്? ഇല്ല. അനക്കമൊന്നും കാണാനില്ല. അപ്പോൾ കീരിയും പാമ്പുമായി കടിപിടിയൊന്നും നടക്കുന്നുണ്ടാവില്ല. കിരിയും പാമ്പുമായിട്ടുള്ള യുദ്ധം എങ്ങനെയാണ് ഒന്നു കാണാൻ സാധിക്കുക? കുട്ടൻനായർ കണ്ടിട്ടുണ്ടത!

കിരിയും പാമ്പും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് ഓർത്തുകൊണ്ടങ്ങനെ കിടന്നു. ഇടയ്ക്കിടയ്ക്ക് ഇളകുന്ന നാക്കുകൊണ്ടു പല്ലിൽ ഉഴിയുന്നുമുണ്ട്. പെട്ടെന്നു പല്ലു പറിഞ്ഞു വായിലേക്കു വീണു. ഉണ്ണിക്കുട്ടൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഒരൊറ്റ്തുപ്പ്. അതാ കിടക്കുന്നു പല്ലു നിലത്ത് അതിനെത്തുടർന്നു

"তোর... ৫০৯!"

കുട്ടേട്ടൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അമ്മ വിളികേട്ടു വന്നു.

നിലത്തു കിടക്കുന്ന പല്ലിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു: "പല്ല്!

"ഞാനങ്ങട്ട് പേടിച്ചു" കുട്ട്യേട്ടൻ പറഞ്ഞു.

അമ്മ ഒട്ടും താമസിയാതെ അടുക്കളക്കോലായിൽ പോയി നെല്ലിക്കിയോളം വലിപ്പത്തിൽ 63003 ചാണകയുരുളയുമായി തിരിച്ചെത്തി. എന്നിട്ടു പല്ലു ചാണകയുരുളയ്ക്കകത്തുവെച്ച്, മുറ്റത്തേക്കിറങ്ങി ഓട്ടിൻ പുറത്തേക്കെറിഞ്ഞു.

"ആദ്യത്തെ പല്ലു പറിഞ്ഞാൽ ഇങ്ങനെയൊക്കെ ചെയ്യണമേത്. "കാട്ടിക്കാവായ്." അമ്മ ഉണ്ണിക്കുട്ടൻൻ്റെ തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു.

ഉണ്ണിക്കുട്ടൻ വാ പൊളിച്ചു. അമ്മ പല്ലുപോയ ഭാഗത്ത് കൈവിര ലോടിച്ചു: "ശരിക്കു പറിഞ്ഞുപൊയ്ക്കണ്ണു.' ഉണ്ണിക്കുട്ടൻ അകത്തുപോയി കണ്ണാടിയെടുത്തു നോക്കി. കണ്ണാടിയിൽ നോക്കി ചിരിച്ചപ്പോൾ ഭംഗി പോരെന്നു തോന്നി.

അവൻ വീണ്ടും ഉമ്മറത്തു വന്നു ബെഞ്ചിൽക്കിടന്നു. ആ ചാണകയുരുളയെക്കുറിച്ച് ഓർത്തു. അത് ഓട്ടിൻപുറത്തെവിടെയെങ്കിലും പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടാവും. കാക്കകൾ വന്നു കൊത്തിക്കൊണ്ടു പോകുമോ ആവോ? പല്ലിൽ കാക്കകൾക്കു തിന്നാനെന്തിരിക്കുന്നു? അതു ചെറിയൊരു കല്ലുപോലെയല്ലേ?

മുത്തച്ഛൻ ഗേറ്റു തുറന്നു വരുന്നതു കണ്ട് ഉണ്ണിക്കുട്ടൻ ക്ഷണ നേരംകൊണ്ട് അകത്തേക്കോടിപ്പോയി. ചെല്ലം എടുത്തുകൊണ്ടു വന്നു ബെഞ്ചിൽ വെച്ചു.

മുത്തച്ഛൻ മുറ്റത്തെത്തിയപ്പോഴേക്കും കുട്ട്യേട്ടൻ ഓടിച്ചെന്നു ചിരിച്ചുകൊണ്ടു പറഞ്ഞു: " ഉണ്ണിക്കുട്ടൻൻ്റെ ഉമ്മറത്താരുംല്ല."

"എന്ത്?

" ഉണ്ണിക്കുട്ടൻഡേ ഉമ്മറത്താരുല്ലാന്ന്."

"എന്ത് പറയണ്. നിക്ക് മനസ്സിലാവണില്ല."

(31020) പെട്ടെന്ന് കോലായിലേക്കു വന്നു പറഞ്ഞു:

“ഉണ്ണിക്കുട്ടൻഡേ പല്ല് പറിഞ്ഞുന്ന് പറയണവൻ."

"അതു ശരി."

മുത്തച്ഛൻ ബെഞ്ചിൽ വന്നിരുന്നുകൊണ്ട്. ഉണ്ണിക്കുട്ടനെ

അടുത്തേക്കു വിളിച്ചു. ഉണ്ണിക്കുട്ടൻ മുത്തച്ഛന്റെ അടുത്തേക്കു ചെന്നു. ലേശം നാണത്തോടെ

" 'ഈ'ന്ന് കാണിച്ചാ. മുത്തച്ഛൻ നോക്കട്ടെ." ഉണ്ണിക്കുട്ടന്റെ ചുണ്ടുകൾ പിളർത്തി പല്ലുകൾ കൂട്ടിച്ചേർത്ത് 'ഈ'ന്നു മുത്തച്ഛനു കാണിച്ചുകൊടുത്തു.

"ശര്യന്ന്യാ. ഉമ്മറത്താരൂല്യാ."

മുത്തച്ഛൻ ഉണ്ണിക്കുട്ടൻഡേ കവിളിൽ ഉമ്മവെച്ചുകൊണ്ടു

പറഞ്ഞു. ഉണ്ണിക്കുട്ടൻ നാണത്തോടെ, മുത്തച്ഛൻ്റെ മടിയിൽ തലചായ്ച്ചു കൊണ്ടു ചിരിച്ചു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക