ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴും
കൊയ്ത്തുകാലം തുടങ്ങി.
കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലിയ തിരക്കാണ്. പകൽസമയമധികവും, പാടത്തുതന്നെയാണ്. രണ്ടുപേരും.
മുറ്റത്തെല്ലാം നെല്ലിൻകറ്റുകളുടെ വലുതും ചെറുതുമായ കൂമ്പാരങ്ങളാണ്. രാവിലെ നെല്ലിൻകറ്റുകളിലേക്കു നോക്കുമ്പോൾ ഒരുതരം ആവി പൊങ്ങി ഉയരുന്നതായി കാണാം. ആവിയിലേക്കങ്ങനെ നോക്കിക്കൊണ്ടു ഉണ്ണിക്കുട്ടനൊരു സുഖമാണ്. നിലക്കുന്നത്
അങ്ങനെ ആവിയിലേക്കങ്ങനെ നിലക്കുമ്പോഴാണ് കുട്ടേട്ടൻ വന്നു ചോദിച്ചത്. നോക്കിക്കൊണ്ടു
"ഇന്നു. പല്ലുതേപ്പും കാപ്പികുടീം ഒന്നുല്ലേ?
ഉണ്ണിക്കുട്ടൻ സമാധാനം പറയുന്നതിനു മുമ്പുതന്നെ കുട്ടേട്ടൻ തൊടിയിലേക്കെങ്ങോട്ടോ ഓടിപ്പോയി.
സ്കൂളില്ലാത്ത ദിവസമാണ്. ഇന്നത്ര നേർത്തേ പല്ലുതേപ്പും കാപ്പികുടിയുമൊന്നും വേണ്ട. ഒക്കെ സാവധാനത്തിൽ മതി.
വളരെ മെല്ലെ വേണം പല്ലുതേക്കാൻ. മേൽവരിയിലെ ഒരു പല്ല് ഇളകിയാടാൻ തുടങ്ങിയിരിക്കുന്നു. എപ്പോഴാണു പറിഞ്ഞു വരികയെന്നറിഞകൂടാ. ഒട്ടും വേദനിക്കാതെ പല്ലുപറിച്ചു തരാമെന്ന് കുട്ടൻനായർ മൂന്നാലു ദിവസമായി പറഞ്ഞുതുടങ്ങിയിട്ട്. പക്ഷേ, നേരം പുലരുമ്പോഴേക്കും, കുട്ടൻനായർ പാടത്തേക്കു പോകും. പിന്നെ എങ്ങനെയാണ്?
ആടുന്ന പല്ല് ഇടയ്ക്കിടയ്ക്കു പിടിച്ചു നോക്കുക. ഒരു സ്വഭാവമായിത്തീർന്നിരിക്കുന്നു. അതുപോലെതന്നെ നാക്കുകൊണ്ട് ഉഴിയുകയും. ഇങ്ങനെ കാണിക്കുന്നതു കണ്ടാൽ അമ്മ ചീത്ത പറയും.
പല്ലിൽ നാക്കുകൊണ്ടുഴിഞ്ഞുകൊണ്ടും വീട്ടിനകത്തും തൊടിയിലുമായി ഓരോ വികൃതികൾ കാണിച്ചുകൊണ്ട് ഉച്ചയാവോളം നടന്നു.
ഇടയ്ക്കിടയ്ക്കു വല്ലതുമെടുത്തു തിന്നാനായി അടുക്കളയിലേക്കു ചെല്ലുമ്പോൾ അമ്മ ചോദിക്കും:
"വായിക്കാനൊന്നുംല്ലേ? വികൃതി കാട്ടിക്കൊണ്ടിങ്ങനെ നടന്നാൽ മതിയോ?
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞപ്പോൾ, ലേശം ക്ഷീണം തോന്നി, ഉണ്ണിക്കുട്ടന് ഉണ് കുറച്ചധികമാവുകയും ചെയ്‌തിരുന്നു. മത്തനും ചേമ്പിന്റെ തണ്ടുംകൊണ്ടുള്ള പുളിങ്കറി, ചേനയും പയറുംകൊണ്ടുള്ള ഉപ്പേരിയും, കട്ടത്തെരും! എങ്ങനെയാണ് അധികമുണ്ണാതിരിക്കുക? ലേശമൊന്ന് ഒതുങ്ങിക്കിടക്കണം, ഉണ്ണിക്കുട്ടൻ ഉമ്മറത്തെ ബെഞ്ചിൽ വന്നു ചെരിഞ്ഞു കിടന്നു. തൊടി വെയിലിൽ കുളിച്ചു നിലക്കുന്നു.
മുറ്റത്തു നാലു ചെറുമികൾ ചേർന്നു കറ്റുകൾ മെതിക്കുന്നുണ്ട്. കൂമ്പാരത്തിൽനിന്ന് ഒന്നുരണ്ടു കറ്റുകൾ താഴത്തേക്കെടുത്തിടുന്നു. എന്നിട്ടവയുടെ മുകളിൽ കയറിനിന്നു നൃത്തം ചവിട്ടുന്നു. നൃത്തം നിറുത്തി കറ്റുകൾ തിരിച്ചും മറിച്ചുമിട്ടു. വീണ്ടും നൃത്തം തുടങ്ങുന്നു. കുറച്ചു നേരമങ്ങനെ കഴിയുമ്പോൾ, കറ്റുകളിൽനിന്നു നെന്മണികളെല്ലാം വേർതിരിഞ്ഞു കുമിഞ്ഞുകൂടുന്നു. നെന്മണികൾ വേറിട്ട കറ്റുകൾ തൊടിയിലൊരുഭാഗത്ത് അടുക്കിവെക്കുന്നു. എത്രവേഗത്തിലാണതൊക്കെ നടക്കുന്നത്. കാണാൻ നല്ല സുഖം!
നാലു ചെറുമികളുടെയും പേര് ഉണ്ണിക്കുട്ടനറിയാം. നാലു ചെറുമികൾക്കുംകൂടി പേരുകൾ രണ്ടയുള്ള™
ചക്കി, നീലി. അപ്പോൾ രണ്ടു ചെറുമികളുടെ പേര് നീലിയെന്നാണ്. ചക്കി, നീലി! എന്താണ് ഈ പേരുകളുടെ അർത്ഥം? ഉണ്ണിക്കുട്ടൻ ആലോചിച്ചു നോക്കി.
ചക്കിക്കു പകരം ചക്കയെന്നായാൽ ആ പേരിനൊരർത്ഥമുണ്ട്. ചക്കയെന്നുവച്ചാൽ കൂട്ടാനും ഉപ്പേരിയും വെക്കാൻ പറ്റിയ ഒരു സാധനമാണ്. വറുക്കാനും പറ്റും. പഴുത്താൽ പലഹാരങ്ങളുണ്ടാക്കാനും പ്രഥമൻ വെക്കാനും കൊള്ളാം. ചക്കയുടെ മടൽ കന്നുകാലികൾക്കു വളരെ ഇഷ്മാണ്.
പിന്നെ നീലി! നീലിക്കു പകരം നീലയെന്നായാൽ അതിനൊരർ ത്ഥമുണ്ട്. നീലയെന്നുവച്ചാൽ അതൊരു നിറമാണ്. നല്ല
ഭംഗിയുള്ളൊരു നിറം! ചക്കിയെ ചക്കയെന്നും, നീലിയെ നീലയെന്നും വിളിച്ചാലെന്താ?
ചക്ക, നീല, ചക്ക, നീല. ഉണ്ണിക്കുട്ടൻ ഒരു രസത്തിനുവേണ്ടി മനസ്സിൽ ഉരുവിട്ടുനോക്കി. കൊള്ളാം. ചിരി വരുന്നു.
ചെറുമികളുടെ രൂപവും ഭാവവും വേഷവും ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു നോക്കി. കറുകറുത്ത നിറം. ചകിരിക്കെട്ടുകൾപോലെയുള്ള തലമുടി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ. മൊരുമൊരുത്ത കൈകാലുകൾ. ഉടുത്തിരിക്കുന്നതോ? മുട്ടു മറയാൻപോലും വീതിയില്ലാത്ത കറുത്ത കരയോടു കൂടിയ ഒരുതരം കച്ചത്തോർത്തും! അതിന്റെ നിറം പറയാതിരിക്കയാണു 330. നീറ്റടയ്ക്കയുടെയും മത്സ്യത്തിന്റെയുമെല്ലാം മണമുണ്ടാകും ആ കച്ചത്തോർത്തിന് പിന്നെ പണ്ടങ്ങളോ? എന്തൊക്കെ പണ്ടങ്ങളാണു കഴുത്തിലണിഞ്ഞിരിക്കുന്നത്! കറുപ്പും ചുകവും നിറമാണ് എല്ലാറ്റിനും. അതു മാലകളാണെന്നൊന്നും പറയാൻ വയ്യ. അങ്ങനത്തെ ചില സാധനങ്ങൾ എന്നേ പറയാനാവൂ. ചെറുമികൾ പൂരവും താലപ്പൊലിയും കാണാൻ വരുന്നത് ഇങ്ങനത്തെ സാധനങ്ങളൊക്കെ വാങ്ങാനാവും.
ചെറുമികൾ ജാക്കറ്റിടാത്തതെന്താണ്? പണമില്ലാഞ്ഞിട്ടാവും. പണം എങ്ങനെയുണ്ടാകാനാണ്? ദിവസവും കള്ളുകുടിച്ചാൽ, മറ്റെന്തിനെങ്കിലും പണം കാണുമോ? ചെറുമികളും ചെറുമക്കളും ഒന്നിച്ചിരുന്നാണത്രെ കുടിക്കുക. വല്ലാത്തൊരു സ്വഭാവം!
ചെറുമക്കളും ചെറുമികളും പെരുച്ചാഴിയെ തിന്നുമെന്നു പറഞ്ഞത്
മുണ്ടിയാണ്. സമ്മതിക്കണം, അവരെ! ആലോചിക്കുമ്പോൾതന്നെ,
ഓക്കാനിക്കാൻ തോന്നുന്നു. പെരുച്ചാഴിയെ തിന്നുക! പിന്നെഎന്തൊക്കെ തിന്നുമെന്നാരു കണ്ടു. ചത്ത പശുവിനെ തിന്നുമോ ആവോ? ആ പതിവു പറയന്മാർക്കാണെന്നാണ് മുണ്ടി പറഞ്ഞത്. ചെറുമക്കൾക്ക് എന്തൊക്കെ ദൂഷ്യങ്ങളുണ്ടെങ്കിലും, അവരുടെ
കളി കാണാൻ ബഹുരസമാണ്. ഈയിടെ ചേന്ദൻ പെണ്ണുകെട്ടി കൊണ്ടു വന്നതിൻ്റെ പിറ്റേദിവസം മുറ്റത്തുവച്ചു നടന്ന കളി ജോറായിരുന്നു. കൈകൾ കോർത്തുപിടിച്ചുകൊണ്ടു വട്ടത്തിൽ നിന്ന്, ഇടത്തോട്ടും വലത്തോട്ടും കാലടികൾവെച്ച്, ഇടയ്ക്കിടയ്ക്ക് നിലത്താഞ്ഞു ചവി ട്ടിക്കൊണ്ടുള്ള ചെറുമക്കളി കണ്ടാലും കണ്ടാലും മതിയാവില്ല. പക്ഷേ, അപ്പോൾ അവർ പാടുന്ന പാട്ടിന്റെ ഒരക്ഷരംപോലും മനസ്സിലാവില്ല. അക്ഷരങ്ങളില്ലാത്ത
പാട്ടുണ്ടാകുമോ? എത്ര നേരമായി ചെറുമികൾ 'മെതി' തുടങ്ങിയിട്ട് വിയർപ്പിൽ കുളിച്ചിരിക്കുന്നു. കഴുത്തിലെ കല്ലുമാലകൾക്കിടയിലൂടെയും വിയർപൊഴുകുന്നുണ്ടാവും.
മുത്തശ്ശി ചെറുമികളെ കഞ്ഞികുടിക്കാൻ വിളിക്കാത്തതെന്താണ്? സമയമായില്ലേ? അവർക്കു കഞ്ഞിക്കുള്ള കൂട്ടാൻ അടുപ്പത്തുനിന്ന് ഇനിയും വാങ്ങിയിട്ടുണ്ടാവില്ലേ? ഉണ്ണിക്കുട്ടൻ ഊണു കഴിക്കുമ്പോൾ അത് അടുപ്പത്തു കിടന്നു തിളയ്ക്കുകയായിരുന്നു.
കുട്ടേട്ടനിന്നു സന്ധ്യയാകുന്നതുവരെ ഗോവിന്ദൻകുട്ടിയുടെ
വീട്ടിൽത്തന്നെയായിരിക്കും. നോട്ടുകൾ പകർത്തിയെഴുതാനെന്നു പറഞ്ഞാണ് അങ്ങോട്ടു പോകുക. പോകുന്നത് എന്തിനാണെന്ന് തനിക്കറിയാം. വട്ടുരുട്ടികളിക്കാനും ഗോട്ടി കളിക്കാനുമാണ്. ഉണ്ണിക്കുട്ടൻ ബെഞ്ചിൽനിന്നെഴുന്നേറ്റു മുറ്റത്തു വന്നു നിന്നു. മ്പ്രാനിന്നു ഷ്കോളില്ല, അല്ലേ? ചക്കി ചോദിച്ചു. "ഇല്ല.' ഉണ്ണിക്കുട്ടൻ കുറച്ചു നെന്മണികളെടുത്തു കൊറിച്ചു തിന്നു. മുറ്റത്തവിടവിടെയായി തുള്ളിക്കളിച്ചുകൊണ്ടിരുന്ന മൂന്നാല് അണ്ണാറക്കൊട്ടന്മാർ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ തൊടിയിലേക്ക് ഓടിപ്പോയി.
"ഞാൻ നിങ്ങളെ ആട്ടാൻവേണ്ടി വന്നതൊന്നുമല്ല.
പേടിച്ചോടൊന്നും പേണ്ട്." അടുക്കളയിൽനിന്ന് മുത്തശ്ശിയുടെ ശബ്ദം കേട്ടു:
ഉണ്ണിക്കട്ടൻ തന്നത്താൻ പറഞ്ഞു.
"ചക്കേ, നീലേ, വന്നോളിൻ." ചെറുമികളെ കഞ്ഞികുടിക്കാൻ വിളിക്കുകയാണ്. ചെറുമികൾ
മെതിനിർത്തി കഞ്ഞികുടിക്കാനായി അടുക്കുളമുറ്റത്തേക്കു പോയി. പോയാലോ എന്ന് ഉണ്ണിക്കുട്ടനും, സംശയിച്ചുനിന്നു. വേണ്ട. മുത്തച്ഛൻഊണ് കഴിക്കാൻ വരാറായിരിക്കുന്നു. എത്ര ധ്യത്തിയിലായാലും വന്ന ഉടൻ ഒന്നു മുറുക്കി ദേഹത്തിലെ വിയർപ്പു വറ്റിയശേഷമേ ഊണു കഴിക്കു. 'ചെല്ലം കൊണ്ടുവാ' എന്നു പറഞ്ഞുകൊണ്ടാണ് ഉമ്മറത്തേക്കു കയറുകതന്നെ. അപ്പോൾ ചെല്ലം കൊണ്ടുവന്നു കൊടുക്കാൻ ഉമ്മറ ത്തൊരാളു വേണ്ടേ?
മുറ്റത്തെല്ലാം നെന്മണികളും വൈക്കോലും ചിന്നിച്ചിതറിക്കിടക്കുന്നു. ചുറ്റുപാടുകൾക്കു പച്ചനെല്ലിന്റെ മണമുണ്ട്. ഉണ്ണിക്കുട്ടൻ വീണ്ടും ബഞ്ചിൽ വന്നു കിടന്നു. പടിക്കൽനിന്നു
നായ്ക്കളുടെ വല്ലാത്ത ശല്യമാണ്. "പട്ടിനീം നായ്ക്ക്ളീം സമൂക്ഷിച്ചു പോണേ." മുത്തശ്ശി എപ്പോഴും പറയും.
വളരെ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് ഉണ്ണിക്കുട്ടൻ സ്കൂളിലേക്കു പോകുക. കരിവേട്ടിൻകുണ്ടുകാരുടെ നായ്ക്ക് അങ്ങനെയിരിക്കുമ്പോൾ വല്ലവരെയും കടിക്കണമെന്നു തോന്നും; കടിക്കും. അങ്ങനെയാണു നാലാം ക്ലാസ്സിൽ പഠിക്കുന്ന ചാമിയെ കടിച്ചത്. എന്നിട്ടോ? പതിന്നാല് ഇഞ്ചക്ഷൻ വയറ്റത്ത് എടുക്കേണ്ടിവന്നു. ചാമിക്ക്. പാവം! ചികിത്സ കഴിഞ്ഞപ്പോഴേക്കും ഒന്നു. കുന്നതുപോലെയായി, ചാമി.
റോട്ടിനപ്പുറമുള്ള വീട്ടിലെ തൊടിയിലേക്കു നോക്കുമ്പോൾ എന്താണൊരു മിന്നിച്ച തോന്നുന്നത്? അധികനേരം തോന്നുന്നതുമില്ല. ദൂരെ വെയിലത്തേക്കു നോക്കുന്നതുകൊണ്ടാവുമോ ഇങ്ങനെ തോന്നുനത്?
എന്തോരു
വെയിലാണ്. കുറച്ചുദിവസമായി! 6306M
കഴിഞ്ഞശേഷം ഒരിക്കൽമാത്രമേ മഴപെയ്തിട്ടുള്ള. তোত തൃക്കാക്കരയപ്പനെയും ലയിച്ചുകളയാൻവേണ്ടിമാത്രം മാതേവരെയും ഒരു വെള്ളത്തിൽ പെയ്തു. മഴ അതിനുവേണ്ടിമാത്രമാണ്. ആ മഴ പെയ്‌തെന്നാണു തോന്നുന്നത്. വെയിലുള്ളതുകൊണ്ട് എവിടെ നോക്കിയാലും ഒരു നനവില്ല. റോഡിൻഡേ ഇരുഭാഗത്തുമുള്ള ചാലുകളിൽ പേരിനു മാത്രമായിട്ടെ ങ്കിലും ഒരു നനവിലുള്ള. ചൂടിൽ വരണ്ടുകിടക്കുന്ന മണ്ണും ചരലും മാത്രമാണുള്ളത്. മഴക്കാലത്തു മഴവെള്ളത്തിൽ ഒലിച്ചുവന്ന ചില കുപ്പിച്ചില്ലുകൾ ചാലിൽ എഴുന്നുനിൽക്കുന്നുണ്ട്. അതപ്രകടമാണ്. ഇരുട്ടത്തു വല്ലവരും ചാലിൽക്കൂടി നടന്നാൽ, കുപ്പിച്ചില്ലുകൾ
കാലടിയിൽ കൊണ്ടുകയറും. റോഡിന്റെ ഇരുവശത്തുനിന്നുമായി വലിയ ലോറികൾ വരുമ്പോൾ ചിലർ ചാലിലേക്കിറങ്ങിനില്ക്കുന്നതു കണ്ടിട്ടുണ്ട്. രാത്രിയിലാണ് ഇങ്ങനെ ഇറങ്ങിനില്ക്കുന്നതെങ്കിൽ കുപ്പിച്ചില്ലുകൾ തറച്ചുകയറും,തീർച്ചയാണ്.
കന്നുകാലികൾക്കു പേടിക്കാനില്ല, കാലിൽ കുളമ്പുള്ളത്, വലിയൊരു കാര്യംതന്നെയാണ് കുളമ്പു തട്ടിയാൽ കുപ്പിച്ചില്ലുകൾ പൊടിഞ്ഞു പൊടിഞ്ഞുപോകും,
വണ്ടിപ്പോത്തകൾക്കും കാളകൾക്കും ഒട്ടും പേടിക്കാനില്ല. അവരുടെ കുളമ്പിന്മേൽ ലാടവും അടിച്ചു കയറ്റിയിട്ടുണ്ടാകുമല്ലൊ? ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ കുട്ടേട്ടൻ വരുന്നു. ഇന്ന് എന്താണിത്ര വേഗം വരുന്നതെന്താവോ?
സന്ധ്യയ്ക്കുമുമ്പേ വരുമെന്നു വിചാരിച്ചതല്ല.
കുട്ടേട്ടൻ ചവുട്ടിയിൽ മൂന്നാലുപ്രാവശ്യം കാലടികൾ വെച്ചു തേച്ചശേഷം ഉമ്മറത്തേക്കു കയറി. കൂടെ കൊണ്ടുവന്നിരുന്ന പുസ്തകം തുറന്ന് മറ്റേ ബഞ്ചിൽ കമിഴ്ന്നു കിടന്നു വായിക്കാൻ തുടങ്ങി. താൻ ഉമ്മറത്ത് മറ്റേ ബെഞ്ചിൽ പടിക്കലേക്കു നോക്കിക്കൊണ്ടു കിടക്കുന്നുണ്ടെന്ന ഭാവംതന്നെയില്ല.
ഉണ്ണിക്കുട്ടനും ഒന്നും ശബ്ദിച്ചില്ല.
കുറച്ചു കഴിഞ്ഞപ്പോൾ കുട്ട്യേട്ടൻ ചോദിച്ചു:
"മുത്തച്ഛൻ വന്നില്ലേ?
'കുട്ടൻനായരോ?
2."
"ചെറുമികൾ കഞ്ഞികുടിക്കാണോ?
"അതെ."
"ഇങ്ങനെയില്ലാ ഒരു കാര്യസ്ഥൻ' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. ഇനിയും എന്തൊക്കെയാണ് അറിയേണ്ടത്?
ഉണ്ണിക്കുട്ടൻ പടിക്കലേക്കു നോക്കിക്കൊണ്ടുതന്നെ കിടന്നു. പെട്ടെന്നു പടിക്കൽഭാഗത്തുള്ള പുല്ലാനിപൊന്തയിലേക്ക് ഒരു കീരി ഓടിപ്പോകുന്നതു കണ്ട് ഉണ്ണിക്കുട്ടൻ ഉത്കണ്ഠയോടെ ബെഞ്ചിലെഴുനേറ്റിരുന്ന് പുല്ലാനിക്കാട്ടിലേക്കു നോക്കി. വല്ല പാമ്പിനെയും കണ്ടിട്ടായിരിക്കുമോ, കീരി അങ്ങോട്ടോടിയിരിക്കുന്നത്? ഇല്ല. അനക്കമൊന്നും കാണാനില്ല. അപ്പോൾ കീരിയും പാമ്പുമായി കടിപിടിയൊന്നും നടക്കുന്നുണ്ടാവില്ല. കിരിയും പാമ്പുമായിട്ടുള്ള യുദ്ധം എങ്ങനെയാണ് ഒന്നു കാണാൻ സാധിക്കുക? കുട്ടൻനായർ കണ്ടിട്ടുണ്ടത!
കിരിയും പാമ്പും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് ഓർത്തുകൊണ്ടങ്ങനെ കിടന്നു. ഇടയ്ക്കിടയ്ക്ക് ഇളകുന്ന നാക്കുകൊണ്ടു പല്ലിൽ ഉഴിയുന്നുമുണ്ട്. പെട്ടെന്നു പല്ലു പറിഞ്ഞു വായിലേക്കു വീണു. ഉണ്ണിക്കുട്ടൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഒരൊറ്റ്തുപ്പ്. അതാ കിടക്കുന്നു പല്ലു നിലത്ത് അതിനെത്തുടർന്നു
"তোর... ৫০৯!"
കുട്ടേട്ടൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അമ്മ വിളികേട്ടു വന്നു.
നിലത്തു കിടക്കുന്ന പല്ലിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു: "പല്ല്!
"ഞാനങ്ങട്ട് പേടിച്ചു" കുട്ട്യേട്ടൻ പറഞ്ഞു.
അമ്മ ഒട്ടും താമസിയാതെ അടുക്കളക്കോലായിൽ പോയി നെല്ലിക്കിയോളം വലിപ്പത്തിൽ 63003 ചാണകയുരുളയുമായി തിരിച്ചെത്തി. എന്നിട്ടു പല്ലു ചാണകയുരുളയ്ക്കകത്തുവെച്ച്, മുറ്റത്തേക്കിറങ്ങി ഓട്ടിൻ പുറത്തേക്കെറിഞ്ഞു.
"ആദ്യത്തെ പല്ലു പറിഞ്ഞാൽ ഇങ്ങനെയൊക്കെ ചെയ്യണമേത്. "കാട്ടിക്കാവായ്." അമ്മ ഉണ്ണിക്കുട്ടൻൻ്റെ തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു.
ഉണ്ണിക്കുട്ടൻ വാ പൊളിച്ചു. അമ്മ പല്ലുപോയ ഭാഗത്ത് കൈവിര ലോടിച്ചു: "ശരിക്കു പറിഞ്ഞുപൊയ്ക്കണ്ണു.' ഉണ്ണിക്കുട്ടൻ അകത്തുപോയി കണ്ണാടിയെടുത്തു നോക്കി. കണ്ണാടിയിൽ നോക്കി ചിരിച്ചപ്പോൾ ഭംഗി പോരെന്നു തോന്നി.
അവൻ വീണ്ടും ഉമ്മറത്തു വന്നു ബെഞ്ചിൽക്കിടന്നു. ആ ചാണകയുരുളയെക്കുറിച്ച് ഓർത്തു. അത് ഓട്ടിൻപുറത്തെവിടെയെങ്കിലും പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടാവും. കാക്കകൾ വന്നു കൊത്തിക്കൊണ്ടു പോകുമോ ആവോ? പല്ലിൽ കാക്കകൾക്കു തിന്നാനെന്തിരിക്കുന്നു? അതു ചെറിയൊരു കല്ലുപോലെയല്ലേ?
മുത്തച്ഛൻ ഗേറ്റു തുറന്നു വരുന്നതു കണ്ട് ഉണ്ണിക്കുട്ടൻ ക്ഷണ നേരംകൊണ്ട് അകത്തേക്കോടിപ്പോയി. ചെല്ലം എടുത്തുകൊണ്ടു വന്നു ബെഞ്ചിൽ വെച്ചു.
മുത്തച്ഛൻ മുറ്റത്തെത്തിയപ്പോഴേക്കും കുട്ട്യേട്ടൻ ഓടിച്ചെന്നു ചിരിച്ചുകൊണ്ടു പറഞ്ഞു: " ഉണ്ണിക്കുട്ടൻൻ്റെ ഉമ്മറത്താരുംല്ല."
"എന്ത്?
" ഉണ്ണിക്കുട്ടൻഡേ ഉമ്മറത്താരുല്ലാന്ന്."
"എന്ത് പറയണ്. നിക്ക് മനസ്സിലാവണില്ല."
(31020) പെട്ടെന്ന് കോലായിലേക്കു വന്നു പറഞ്ഞു:
“ഉണ്ണിക്കുട്ടൻഡേ പല്ല് പറിഞ്ഞുന്ന് പറയണവൻ."
"അതു ശരി."
മുത്തച്ഛൻ ബെഞ്ചിൽ വന്നിരുന്നുകൊണ്ട്. ഉണ്ണിക്കുട്ടനെ
അടുത്തേക്കു വിളിച്ചു. ഉണ്ണിക്കുട്ടൻ മുത്തച്ഛന്റെ അടുത്തേക്കു ചെന്നു. ലേശം നാണത്തോടെ
" 'ഈ'ന്ന് കാണിച്ചാ. മുത്തച്ഛൻ നോക്കട്ടെ." ഉണ്ണിക്കുട്ടന്റെ ചുണ്ടുകൾ പിളർത്തി പല്ലുകൾ കൂട്ടിച്ചേർത്ത് 'ഈ'ന്നു മുത്തച്ഛനു കാണിച്ചുകൊടുത്തു.
"ശര്യന്ന്യാ. ഉമ്മറത്താരൂല്യാ."
മുത്തച്ഛൻ ഉണ്ണിക്കുട്ടൻഡേ കവിളിൽ ഉമ്മവെച്ചുകൊണ്ടു
പറഞ്ഞു. ഉണ്ണിക്കുട്ടൻ നാണത്തോടെ, മുത്തച്ഛൻ്റെ മടിയിൽ തലചായ്ച്ചു കൊണ്ടു ചിരിച്ചു.