മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.
മുത്തശ്ശി അടുക്കളയിൽനിന്ന് ഒരു പലകയെടുത്തുകൊണ്ടുവന്നു. പുറംതിരിച്ചിട്ടുകൊടുത്തു. മുത്തച്ഛൻ കുന്തിച്ചിരുന്നു പുകയില പലകപ്പുറത്തുവെച്ച് അരിയാൻ തുടങ്ങി. നല്ല മൂർച്ചയുള്ള കത്തിയാണ്. ചെല്ലത്തിലുള്ള കത്തിയല്ലിത്. ഇതു പുകയില് അരിയാൻ മാത്രമായി മുത്തച്ഛൻ അലമാരിയിൽ സൂക്ഷിച്ചു വയ്ക്കുന്ന കത്തിയാണ്.
ഉണ്ണിക്കുട്ടൻ ഒന്നു. തുമ്മി. മുത്തശ്ശി അവനോടു മാറിനില്ക്കുവാൻ പറഞ്ഞു. അവനതു കേൾക്കാതെ ഇരുന്നിടത്തുതന്നെ ഇരുന്നു.
"മൂക്കിൽ കയറും; മാറിയിരുന്നോ!" മുത്തശ്ശി ഒരിക്കൽക്കൂടി പറയേണ്ട താമസം, അവൻ മൂന്നാലുപ്രാവശ്യം തുടർച്ചയായി തുമ്മി. "അപ്പും പറഞ്ഞില്ലേ?
ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അടുക്കളയിൽ ചെന്നപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മ, പുകയില ഇടിച്ചുകൂട്ടാനുള്ള ശർക്കരപ്പാവുണ്ടാക്കുന്ന ശ്രമമാണ്.
അമ്മ തീയ് നല്ലപോലെ കത്തിച്ച് ഉരുളിയെടുത്ത് അടുപ്പത്തുവെച്ചു. ഉരുളിയിൽ ലേശം വെള്ളമൊഴിച്ചു. വെള്ളത്തിൽ ശർക്കര അച്ചുകൾ എണ്ണിയിട്ടു. ഒരു പൊട്ടു. ശർക്കര അവനു കൊടുക്കുകയും ചെയ്തു.
ശർക്കരപ്പൊട്ടു വായിലിട്ടുകൊണ്ട് ഉരുളിക്കു താഴെ തീനാമ്പുകൾ ആളിപ്പടരുന്നതു നോക്കിനിന്നു. തീ ആളിക്കത്തുമ്പോൾ എന്താണിങ്ങനെ പൊട്ടുന്ന ശബ്ദം കേൾക്കുന്നത്? ഉപ്പോ കടുകോ മറ്റോ ഇട്ടിട്ടുണ്ടോ? കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുട്ടൻനായർ അവനു കൊതിക്ക് ഊതുക യുണ്ടായി. എന്നിട്ട് കൊതിക്ക് ഊതിയ ഉപ്പ് അടുപ്പിലേക്കിട്ടപ്പോൾ ഇങ്ങനത്തെ പൊട്ടുന്ന ശബ്ദങ്ങൾ കേട്ടു.
കുട്ടൻനായർക്ക് കൊതിക്ക് ഊതുവാൻ പേടിക്കുതുവാനും വെലിക്കളയാനുമറിയാം. മാത്രമല്ല.
പെട്ടെന്ന് അടുപ്പിൽനിന്നു പൊട്ടുന്ന ശബ്ദം നിന്നു. ഉണ്ണിക്കുട്ടൻ ഉരുളിയിൽ നോക്കി. ശർക്കരഅച്ചുകൾ വെള്ളത്തിൽക്കിടന്നു തിളച്ചലിയുന്നതും പത് പൊങ്ങുന്നതും കുറുകിക്കുറുകി വരുന്നതുമെല്ലാം അവൻ നോക്കിക്കണ്ടു. അമ്മ ഇടയ്ക്കിടയ്ക്ക് ചട്ടുകംകൊണ്ടിളക്കി പാകം നോക്കി ക്കൊണ്ടിരുന്നു.
കുറേക്കഴിഞ്ഞപ്പോൾ അമ്മ മുത്തശ്ശിയോടു ചോദിച്ചു: "വാങ്ങട്ടെ?
"വാങ്ങാറായാൽ വാങ്ങിക്കോ."
അമ്മ ഉരുളി അടുപ്പത്തുനിന്നു വാങ്ങി നിലത്തുവെച്ചു. കുറച്ചു നേരം പിന്നെയും ഇളക്കിക്കൊണ്ടിരുന്നു.
ഉണ്ണിക്കുട്ടൻ ചോദിച്ചു: "അമ്മേ ഇലച്ചിന്തു കൊണ്ടരട്ടെ." “എന്തിന്?"
അറിഞ്ഞുകൊണ്ടാണ് ചോദിക്കുന്നത്. ഇലച്ചിന്ത് എന്തിനെന്ന് তোমার എന്തിനാണ് ഇലച്ചിന്ത്? ശർക്കരവാവിനുവേണ്ടിയാണ്. ഇലച്ചിന്ത് നിലത്തു കൊണ്ടുന്നു വയ്ക്കുമ്പോൾ, അതിലേക്കു ശർക്കരപ്പാവ് ചട്ടുകംകൊണ്ട് ഒറ്റിച്ചുകൊടുക്കുക.! എന്നിട്ട് തൊട്ടുനക്കിത്തിന്നുക, അല്ലെങ്കിൽ ഇലച്ചി ന്തോടെ കൈയിലെടുത്തു നിക്കിത്തിന്നുക. ഇലച്ചിന്ത് കൊണ്ടുവര ട്ടെയെന്നു ചോദിക്കുന്നത് ഇതിനാണ്. അമ്മയ്ക്കിത് അറിയാഞ്ഞി ട്ടൊന്നുമല്ല ചോദിക്കുന്നത് അമ്മ കളിയാക്കുകയാണ്. ഉണ്ണിക്കുട്ടൻ സ്വല്പനേരം മിണ്ടാതെനിന്നു. ശുണ്‌ഠിയും ദേഷ്യവും വരുന്നുണ്ടവന് .
അമ്മ ചിരിയൊതുക്കിക്കൊണ്ടു പറഞ്ഞു: "ഇതിന് ഇലച്ചിന്തൊന്നും വേണ്ട. ഉരുളി ഇങ്ങനെതന്നെ മുത്തച്ഛൻ്റെ മുമ്പിൽ കൊണ്ടു പോയിവെക്കും. മുത്തച്ഛൻ ഉരുളിയിലേക്കു പുകലയെടുത്തിടും. അതിനെന്തിനാ ഇലച്ചിന്ത്?"
കണ്ടോ? അമ്മ കളിയാക്കുകയാണ്! ഉണ്ണിക്കുട്ടന്റെ മുഖഭാവം അമ്മ സൂക്ഷിച്ചു. ഇനി വല്ലതും
പറഞ്ഞാൽ നിലത്തു കിടന്നു കരയുകയോ, അല്ലെങ്കിൽ ദേഷ്യപ്പെട്ട്
വല്ല പാത്രവുമെടുത്ത് കൊട്ടത്തളത്തിലേക്കു വലിച്ചെറിയുകയോ
ചെയ്യുമവൻ. അമ്മ പറഞ്ഞു: "ഇലച്ചിന്ത് അമ്മ കൊണ്ടൊന്നിട്ടുണ്ട്." അമ്മ അടുക്കളയുടെ മേപ്പടിയിൽനിന്ന് ഒരിലച്ചിന്തെടുത്ത് തുടച്ചു നിലത്തുവെച്ചു. അതിൽ ചട്ടുകംകൊണ്ടു ശർക്കരപ്പാവ് ഒറ്റിച്ചു കൊടുത്തു. ഒരുറുപ്പികയുടെ വട്ടം കാണും. ".."
അമ്മ ഒരു പ്രാവശ്യംകൂടി ഒറ്റിച്ചുകൊടുത്തു. അവൻ ശർക്കരവാവ് തൊട്ടുനക്കി. നല്ല മധുരം!
രണ്ടിലച്ചിന്തിൽ ലേശം ശർക്കരവാവ് കുട്ടേട്ടനും അമ്മിണിക്കും എടുത്തുവെച്ചു. അപ്പോഴും അവന് ലേശം കിട്ടി.
"ഇത്ര മതി." ഉരുളി മുത്തച്ഛൻ്റെ അരികിൽ കൊണ്ടുപോയി വെച്ചപ്പോഴേക്കും ഉണ്ണിക്കുട്ടൻ അവിടെയുമെത്തി.
മുത്തച്ഛൻ ചോദിച്ചു: "ഇനീം വേണോ? ഉണ്ണിക്കുട്ടൻ ഇലച്ചിന്ത് മുത്തച്ഛന്റെ മുമ്പിൽവെച്ചു. മുത്തച്ഛൻ ഇലച്ചിന്തിൽ ലേശം ശർക്കരപ്പാവുകൂടി ഒറ്റിച്ചുകൊടുത്തു. മുത്തശ്ശി പുകയിലയെടുത്ത് ഉരുളിയിലേക്കിട്ടു. മുത്തച്ഛൻ ചട്ടുകം കൊണ്ട് ഇളക്കി. ഇളക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അക്കിക്കറുക പൊടി വിതറിച്ചേർത്തുകൊണ്ടിരുന്നു.
പുകയിലയെല്ലാം ശർക്കരപ്പാവിൽ ഇഴുകിച്ചേർന്നുകഴിഞ്ഞു. എന്നിട്ടും മുത്തച്ഛൻ ഇളക്കുകതന്നെയാണ്. ആക്കിവയ്ക്കാനുള്ള ഭരണിയുമായി അമ്മ വന്നു. പുകയില
മുത്തച്ഛൻ എഴുന്നേറ്റൊന്നു തുപ്പി വന്നു. തോർത്തുമുണ്ടുകൊണ്ടു മൂക്കു തുടച്ചുകൊണ്ട് ഒരുനിമിഷം ഇരുന്നു; എന്നിട്ട് ഭരണിയിൽ പുകയില വാരി കുത്തിനിറച്ചുതുടങ്ങി. പുകയില ഭരണിയിൽ കൊള്ളുമെന്നു വിചാരിച്ചതല്ല.
ഇത്രയധികം എങ്ങനെയാണ് മുത്തച്ഛൻ ഇത്രയും പുകയില ഭരണിക്കകത്ത് കൊള്ളിച്ചത്? ലേശം പുകയില ബാക്കി വന്നത്. ഉരുളിയിൽത്തന്നെ വെച്ചു. മുത്തശ്ശി പുകയില നിറച്ച ഭരണിയുമായി മുറിയിലേക്കു
പോയപ്പോൾ ഉണ്ണിക്കുട്ടനും പിന്നാലെ ചെന്നു. "ഭരണീല് പുകലാണ്. ശർക്കരപ്പാവൊന്നുല്ല."
അത് മുത്തശ്ശി പറയാതെതന്നെ അറിയാം.
മുത്തശ്ശിയുടെ മുറിയിലേക്കു കാലെടുത്തുവെച്ചതും അമ്മിണി ഉണർന്നതും ഒന്നിച്ചാണ്. ഉണർന്ന ഉടൻ അവൾ കരയാനും തുടങ്ങി. മുത്തശ്ശി ഭരണി അലമാരയിൽവെച്ച് അമ്മിണിയെ വന്നെടുത്ത് അടുക്കളയിലേക്ക് നടന്നു. പിന്നാലെ നടന്നുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു: "അമ്മിണേ, അടുക്കളേല് ശർക്കരപ്പാവുണ്ട് വെച്ചിട്ട്." ശർക്കരവാവെന്നു പറഞ്ഞതൊന്നും അവൾ കേൾക്കുന്നില്ല.
അമ്മിണിയെ അടുക്കളയിൽ കൊണ്ടുവന്നിരുത്തി. അമ്മ ശർക്കരപ്പാവ് അവളുടെ മുമ്പിൽ വെച്ചു കൊടുത്തപ്പോൾ അവൾ കരച്ചിൽ നിർത്തി. ഉണ്ണിക്കുട്ടന്നും അവളുടെ അടുത്തിരുന്നു. ഒന്നു തൊട്ടുനക്കാൻ സാധിച്ചാൽ അത്രയുമായില്ലേ? പക്ഷേ, അമ്മിണിയേതാ കേമി! അവൾ അടുത്തൊരാൾ ഇരിക്കുന്നുണ്ടെന്ന ഭാവമേയില്ലാതെ ശർക്കരപ്പാവു മുഴുവനും തൊട്ടു നിക്കി. എല്ലാം തീർന്നപ്പോൾ അവൾ എഴുന്നേറ്റു. ഇളിഭ്യനായപോലെ ഉണ്ണിക്കുട്ടന്നും എഴുന്നേറ്റു.
അമ്മിണിയുടെ കൈയും ചിറിയും അമ്മ കഴുകിച്ചു.
മുത്തച്ഛനും മുത്തശ്ശിയും മഞ്ചപ്പത്തായത്തിന്മേലിരുന്ന ഇടിച്ചു കൂട്ടിയ പുകയിലകൂട്ടി വിസ്‌തരിച്ചു മുറുക്കി. അമ്മ അമ്മിണിയെ അവരുടെ നടുക്കു കൊണ്ടുവന്നു വെച്ചു.
ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുണ്ടിൽ തിരുപ്പിടിച്ചുകൊണ്ടു നിന്നു. അമ്മിണിയുടെ ഇലച്ചിന്തിലെ ശർക്കരവാവു തൊട്ടുനക്കാൻ സാധിക്കാത്തതിലുള്ള വിഷമം ഇനിയും തീർന്നിട്ടില്ല. വല്ലതുമൊരു കാരണമുണ്ടാക്കി കരയണമെന്നുണ്ടവന. മുത്തശ്ശി ഒന്നു വിട്ടുനില്ക്കാൻ പറഞ്ഞാൽ മതി. ഉടൻ കരച്ചിൽ തുടങ്ങാം. മുത്തശ്ശി ഒന്നും പറയുന്നില്ല. ശർക്കരവാവു കാച്ചിയ ഉരുളി നിലത്തുതന്നെ ഇരിക്കുന്നുണ്ട്. അവൻ ഉരുളിക്കടുത്തു വന്നു നോക്കി. ലേശം പുകയില ഇനിയുമുണ്ട്. അതെന്താണ് ഇതിൽത്തന്നെ
വെച്ചിരിക്കുന്നത്? മുത്തച്ഛൻ എഴുന്നേറ്റ് ആ ഉരുളിയെടുത്തു മഞ്ചവത്തായത്തിന്റെ ചുവട്ടിലേക്കുവെച്ചു.
"ഇത് കാളിയമ്മയ്ക്കുള്ളതാണ്."
ഇപ്പോൾ ഉണ്ണിക്കുട്ടന്നു മനസ്സിലായി ഉരുളിയിൽ പുകയില വെച്ചതെന്തിനാണെന്ന്. കാളിയമ്മയ്ക്കു കൊടുക്കാനാണ്. ഉരുളിയിൽനിന്നു പുകയിലയെല്ലാം വടിച്ചെടുത്തശേഷം ഉരുളി മോറിവെക്കുന്നതും കാളിയമ്മതന്നെയായിരിക്കും.
കുട്ടൻനായരെ എന്താണിനിയും കാണാത്തത്? പുകയുതാറായില്ലേ? കായയ്ക്ക്
ഉണ്ണിക്കുട്ടൻ ഉമ്മറക്കോലായിൽ ചെന്നുനിന്നു പടിക്കലേക്കു നോക്കി. ഇല്ല, കുട്ടൻനായർ വരുന്നതു കാണാനില്ല.
കുട്ടേട്ടനെന്താ ഇനിയും സ്കൂൾവിട്ടു വരാത്തത്? കുട്ടേട്ടന്റെ വകയായി ഇത്തിരി അമ്മിണിയെപ്പോലെ തൊട്ടുനക്കില്ല. ശർക്കരവാവു തരാതിരിക്കില്ല. കണ്ടുവെന്നു നടിക്കാതെ കുട്ട്യേട്ടൻ
കുട്ടൻനായരെയും കാണാനില്ല, കുട്ട്യേട്ടനെയും കാണാനില്ല.
അവൻ ഉമ്മറത്തെ ബഞ്ചിൽ വന്നു മലർന്നുകിടന്നു.
ശ്രീകൃഷ്ണന്റെ ഫോട്ടോവിലേക്കു നോക്കിയപ്പോൾ ബലൂണുകളെക്കുറിച്ചു വീണ്ടുമോർത്തു. മൂന്നു ബലൂണുകൾ ഊതി വീർപ്പിച്ച് ശ്രീകൃഷണൻ്റെ ഫോട്ടോവിൻ്റെ താഴെയുള്ള ആണിയിൽ കെട്ടിത്തക്കണമെന്നു രാവിലെതന്നെ വിചാരിച്ചതാണ്. അച്ഛൻ ആഫീസിലേക്കു പോകുമ്പോൾ താൻ കരയുകയായിരുന്നതുകൊണ്ട് ബലൂണിന്റെ കാര്യം ഓർമ്മിപ്പിക്കാൻ മറന്നു.
മൂന്നു ബലൂൺ കിട്ടിയെങ്കിൽ ആ ആണിയിൽ ഒന്നിച്ചു കെട്ടിത്തക്കും. രാത്രിയിൽ വിളക്കിന്റെ പ്രകാശത്തിൽ ഉത്തരത്തിന്മേൽ നിന്ന് ഗൗളികൾ ബലൂണിലേക്കിറങ്ങിവരുമ്പോൾ ഉരസി താഴെ വീഴുമോ?
ഗൗളികൾ ചെറുപ്രാണികളെ
തിന്നുന്നതു നോക്കിക്കൊണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല.
അവന് ആകെയൊരു ഇരിക്കപ്പൊറുതിയില്ലായ്‌മയാണ്.
അവൻ എഴുന്നേറ്റ് കായ പുകവെച്ച സ്ഥലത്തേക്കു നടന്നു. ആശാരിമാരുടെ പണി ഇനിയും കഴിഞ്ഞിട്ടില്ല.
കായ പുകവെച്ചതിന്മേൽക്കൂടി ഒരു പുഴു ഇഴഞ്ഞുനീങ്ങുന്നുണ്ട്. ഒരു ഈർക്കിൽകൊണ്ട് അതിനെ തോണ്ടിയിട്ടാലോ എന്നാലോചിച്ചു. വേണ്ട. എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ. പുഴു ഇഴഞ്ഞിഴഞ്ഞു ചുമരിന്മേലെത്തി. ചുമരിൽക്കൂടെ നേരെ മേല്പോട്ടു കയറുകയാണ്. എങ്ങോട്ടാണതു പോകുന്നത്? കുറെ പോയാൽ ഓട്ടിൻപുറത്താണെത്തുക. ഓട്ടിൻ പുറത്തു കാക്കകളുണ്ടാവും. കാക്കകൾ കണ്ടാൽ പുഴുവിനെ കൊത്തിത്തിന്നും.
പുഴു മേലോട്ടു മേലോട്ടു കയറിപ്പോവുകതന്നെയാണ്. പോകട്ടെ. കായ പുകവെച്ചതിൻ്റെ മീതെയെല്ലാം വല്ലാതെ വിണ്ടിരിക്കുന്നു. കണ്ണഞ്ചിരട്ടയുടെ കണ്ണ് അടച്ചുവെച്ചിരുന്ന മണ്ണ് താഴെ വീണിരിക്കുന്നു. അതെടുത്തു വീണ്ടുമടയ്ക്കാൻ നോക്കി. പറ്റുന്നില്ല. കണ്ണഞ്ചിരട്ടയുടെ തുള്ള അടയ്ക്കാതിരുന്നാൽ വല്ല ജന്തുക്കളും നുഴഞ്ഞുകയറും. ഓന്തിനും അരണയ്ക്കുമൊന്നും നുഴഞ്ഞുകടക്കാൻ സാധിക്കില്ല. പുഴുക്കൾക്കു സാധിക്കും. കുട്ടൻനായർ ഇപ്പോഴിവിടെ ഉണ്ടായിരു ന്നുവെങ്കിൽ ഉടൻ പറഞ്ഞടിക്കാമായിരുന്നു.
അമ്മ അവനെ അകത്തുനിന്നു വിളിച്ചു. അവൻ ഓടിപ്പോയി. പാലു കുടിക്കാൻ വിളിച്ചതാണ്. ഓട്ടുഗ്ലാസ്സിലാക്കിക്കൊടുത്തപ്പോൾ അവൻ പറഞ്ഞു: പാല്
"സ്ഫടികഗ്ലാസ്സിൽ തരൂ." "സ്ഫടികഗ്ലാസ്സിലൊന്നും വേണ്ട."
കരയാനുള്ളതിന്റെ സുചനയായി മുത്തച്ഛൻ പറഞ്ഞു: "സ്‌ഫടികഗ്ലാസ്സിൽ കൊടുത്തളൂ." തുടങ്ങിയപ്പോൾ
അമ്മ സ്ഫടികഗ്ലാസ്സിൽ കൊടുത്തു. അവനു തൃപ്‌തിയായി. അവനതു വാങ്ങിക്കുടിച്ച് ഗ്ലാസ്സ് തിരിച്ചേല്പിച്ചു.
ഉമ്മറത്തു വന്നപ്പോൾ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. നോക്കി. കുട്ടേട്ടനാണ്.
ഉണ്ണിക്കുട്ടൻ കുട്ടേട്ടനെ എതിരേല്ക്കാനോടിപ്പോയി. "കുട്ടേട്ടന് ശർക്കരപ്പാവ്‌ണ്ട് എടുത്തുവെച്ചിട്ട്."
"? "
"ശർക്കരവാവ്."
കുട്ടേട്ടന്നു മനസ്സിലായി.
കുട്ടേട്ടൻ ഉമ്മറത്തെ ആണിയിൽ സഞ്ചി തുക്കുമ്പോഴും സഞ്ചി തുക്കിയശേഷം അടുക്കളയിലേക്കു പോകുമ്പോഴുമെല്ലാം ഒപ്പം ഉണ്ണിക്കുട്ടനുമുണ്ടായിരുന്നു.
കുട്ടേട്ടൻ അവന് ശർക്കരപ്പാവ് കൊടുത്തു. അതു തൊട്ടുനക്കി ക്കൊണ്ടു തളത്തിലേക്കു നടന്നു. തളത്തിലെ മഞ്ചൽപത്തായത്തിനു താഴെ ഉരുളി അങ്ങനെതന്നെയിരിക്കുന്നുണ്ട്. കാളിയമ്മയ്ക്കുള്ള പുകയില ഉരുളിയിലില്ലേയെന്നു നോക്കി. ഉണ്ട്, പുകയില!
പുകയിലയുടെ സ്വാദ് എങ്ങനെയിരിക്കും? കയ്പോ, പുളിപ്പോ, മധുരമോ?
മുത്തച്ഛനും മുത്തശ്ശിക്കും കുട്ടൻനായർക്കും കാളിയമ്മയ്ക്കു മൊക്കെ പുകയിലയുടെ സ്വാദ് എന്താണെന്നറിയാം.
ലേശം പുകയില തിന്നുനോക്കണമെന്ന് ഉണ്ണിക്കുട്ടൻ തീർച്ചപ്പെ ടുത്തി.
പുകയില മഞ്ചവത്തായത്തിൻ്റെ താഴെ ഉരുളിയിലതാ ഇരിക്കുന്നു. തളത്തിൽ ആരുമില്ല. അമ്മയും കുട്ടേട്ടന്നും അടുക്കളയിലാണ്. മുത്ത ശ്ശിയും അമ്മിണിയും എവിടെയാണാവോ?
അവൻ അടുക്കളയിലേക്കു നോക്കിക്കൊണ്ട് ഉരുളിയിൽ കൈയിട്ടുലേശം പുകയിലയെടുത്തു. സംശയിക്കാതെ വാരിയെടുത്ത പുകയിലത്രയും വായിലിട്ടു ചവച്ചിറക്കി. ആദ്യം നേരിയ മധുരം തോന്നി; എരിവും തോന്നി. എല്ലാം ചവച്ചിറക്കിക്കഴിഞ്ഞപ്പോൾ വായ ആകെ കയ്ക്കുന്നു. എരിയുന്നു. തല കറങ്ങകയാണ്. ഉരുളി മഞ്ചവത്തായത്തിനു കീഴെയല്ല. മീതെയാണ്. അവൻ ഇരുന്നുപോയി. ഇരിക്കാനും വയ്യല്ലോ! കിടന്നു.
അവന്റെ കൺമുമ്പിൻ എല്ലാം തിരിഞ്ഞുകൊണ്ടിരിക്കയാണ്. വായിൽ വെള്ളം പൊടിയുന്നു. വയറ്റിൽനിന്ന് എന്തോ
എരിച്ചുകൊണ്ടു മേല്പോട്ടു വരുന്നു. അവൻ ഛർദ്ദിച്ചു.
ഛർദ്ദിക്കുന്ന ശബ്ദം കേട്ട് അമ്മ ഓടിയെത്തി. അവനെയെടുത്തു.
അവൻ വീണ്ടും ഛർദ്ദിച്ചു. വീണ്ടും വീണ്ടും ഛർദ്ദിച്ചു. കുട്ടേട്ടൻ ഓടിപ്പോയി മുത്തച്ഛനെ വിളിച്ചുകൊണ്ടുവന്നു. "എന്റെ കുട്ടിക്കെന്തുപറ്റി? അമ്മ നിലവിളിക്കാൻ തുടങ്ങി. മുത്തച്ഛൻ, ഛർദിച്ചതിലേക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു:
"നിന്റെ കുട്ടിക്ക് ഒന്നും പറ്റിട്ടില്ല. അവൻ പുകലേട്ടെ സ്വാദു നോക്കീതാ. കണ്ടില്ലേ പുകല ഛർദിച്ചണ്ണത്!"
മുത്തശ്ശി മൂക്കത്തു വിരൽവെച്ചുകൊണ്ടു പറഞ്ഞു: "ഈശ്വരാ! വല്ലാത്തൊരു കുട്ടി!**
അമ്മ അവനെ തോളിൽ എടുത്തു മുത്തശ്ശിയുടെ മുറിയിൽ
കൊണ്ടുപോയി കിടത്തി അവൻഡേ അടുത്തുതന്നെ ഇരുന്നു. അമ്മ അടുത്തിരിക്കുന്നതു കാണാമെങ്കിലും അവനൊന്നും മിണ്ടി
ക്കൂടാ. അമ്മ അവനു വീശിക്കൊടുക്കാൻ തുടങ്ങി. അവനൊന്നു തലപൊക്കി. "എന്താബേ? അമ്മ ചോദിച്ചു.
ഉണ്ണിക്കുട്ടൻ തല അമ്മയുടെ മടയിൽവെച്ചു കിടന്നു. എന്താണിങ്ങനെ വരാൻ? പുകയില തിന്നാൽ മുത്തച്ഛനും കുട്ടൻനായരുമൊന്നും ഛർദിക്കാത്തതെന്താ?
അമ്മ ചോദിച്ചു: "ഇപ്പും തല തിരിയിണറുണ്ടോ? ഒന്നെഴുന്നേറ്റ് നിന്നാ."
ഉണ്ണിക്കുട്ടൻ എഴുന്നേറ്റു നിന്നു. തല കറങ്ങന്നില്ല. അമ്മയ്ക്ക സമാധാനമായി. "കുറച്ചുനേരംകൂടി അനങ്ങാതെ കിടന്നോ." അമ്മ അവനെ വീണ്ടും കിടത്തി മുറിയിൽനിന്നു പോയി.