shabd-logo

പത്ത്

9 January 2024

0 കണ്ടു 0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.

മുത്തശ്ശി അടുക്കളയിൽനിന്ന് ഒരു പലകയെടുത്തുകൊണ്ടുവന്നു. പുറംതിരിച്ചിട്ടുകൊടുത്തു. മുത്തച്ഛൻ കുന്തിച്ചിരുന്നു പുകയില പലകപ്പുറത്തുവെച്ച് അരിയാൻ തുടങ്ങി. നല്ല മൂർച്ചയുള്ള കത്തിയാണ്. ചെല്ലത്തിലുള്ള കത്തിയല്ലിത്. ഇതു പുകയില് അരിയാൻ മാത്രമായി മുത്തച്ഛൻ അലമാരിയിൽ സൂക്ഷിച്ചു വയ്ക്കുന്ന കത്തിയാണ്.

ഉണ്ണിക്കുട്ടൻ ഒന്നു. തുമ്മി. മുത്തശ്ശി അവനോടു മാറിനില്ക്കുവാൻ പറഞ്ഞു. അവനതു കേൾക്കാതെ ഇരുന്നിടത്തുതന്നെ ഇരുന്നു.

"മൂക്കിൽ കയറും; മാറിയിരുന്നോ!" മുത്തശ്ശി ഒരിക്കൽക്കൂടി പറയേണ്ട താമസം, അവൻ മൂന്നാലുപ്രാവശ്യം തുടർച്ചയായി തുമ്മി. "അപ്പും പറഞ്ഞില്ലേ?

ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അടുക്കളയിൽ ചെന്നപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മ, പുകയില ഇടിച്ചുകൂട്ടാനുള്ള ശർക്കരപ്പാവുണ്ടാക്കുന്ന ശ്രമമാണ്.

അമ്മ തീയ് നല്ലപോലെ കത്തിച്ച് ഉരുളിയെടുത്ത് അടുപ്പത്തുവെച്ചു. ഉരുളിയിൽ ലേശം വെള്ളമൊഴിച്ചു. വെള്ളത്തിൽ ശർക്കര അച്ചുകൾ എണ്ണിയിട്ടു. ഒരു പൊട്ടു. ശർക്കര അവനു കൊടുക്കുകയും ചെയ്തു.

ശർക്കരപ്പൊട്ടു വായിലിട്ടുകൊണ്ട് ഉരുളിക്കു താഴെ തീനാമ്പുകൾ ആളിപ്പടരുന്നതു നോക്കിനിന്നു. തീ ആളിക്കത്തുമ്പോൾ എന്താണിങ്ങനെ പൊട്ടുന്ന ശബ്ദം കേൾക്കുന്നത്? ഉപ്പോ കടുകോ മറ്റോ ഇട്ടിട്ടുണ്ടോ? കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുട്ടൻനായർ അവനു കൊതിക്ക് ഊതുക യുണ്ടായി. എന്നിട്ട് കൊതിക്ക് ഊതിയ ഉപ്പ് അടുപ്പിലേക്കിട്ടപ്പോൾ ഇങ്ങനത്തെ പൊട്ടുന്ന ശബ്ദങ്ങൾ കേട്ടു.

കുട്ടൻനായർക്ക് കൊതിക്ക് ഊതുവാൻ പേടിക്കുതുവാനും വെലിക്കളയാനുമറിയാം. മാത്രമല്ല.

പെട്ടെന്ന് അടുപ്പിൽനിന്നു പൊട്ടുന്ന ശബ്ദം നിന്നു. ഉണ്ണിക്കുട്ടൻ ഉരുളിയിൽ നോക്കി. ശർക്കരഅച്ചുകൾ വെള്ളത്തിൽക്കിടന്നു തിളച്ചലിയുന്നതും പത് പൊങ്ങുന്നതും കുറുകിക്കുറുകി വരുന്നതുമെല്ലാം അവൻ നോക്കിക്കണ്ടു. അമ്മ ഇടയ്ക്കിടയ്ക്ക് ചട്ടുകംകൊണ്ടിളക്കി പാകം നോക്കി ക്കൊണ്ടിരുന്നു.

കുറേക്കഴിഞ്ഞപ്പോൾ അമ്മ മുത്തശ്ശിയോടു ചോദിച്ചു: "വാങ്ങട്ടെ?

"വാങ്ങാറായാൽ വാങ്ങിക്കോ."

അമ്മ ഉരുളി അടുപ്പത്തുനിന്നു വാങ്ങി നിലത്തുവെച്ചു. കുറച്ചു നേരം പിന്നെയും ഇളക്കിക്കൊണ്ടിരുന്നു.

ഉണ്ണിക്കുട്ടൻ ചോദിച്ചു: "അമ്മേ ഇലച്ചിന്തു കൊണ്ടരട്ടെ." “എന്തിന്?"

അറിഞ്ഞുകൊണ്ടാണ് ചോദിക്കുന്നത്. ഇലച്ചിന്ത് എന്തിനെന്ന് তোমার എന്തിനാണ് ഇലച്ചിന്ത്? ശർക്കരവാവിനുവേണ്ടിയാണ്. ഇലച്ചിന്ത് നിലത്തു കൊണ്ടുന്നു വയ്ക്കുമ്പോൾ, അതിലേക്കു ശർക്കരപ്പാവ് ചട്ടുകംകൊണ്ട് ഒറ്റിച്ചുകൊടുക്കുക.! എന്നിട്ട് തൊട്ടുനക്കിത്തിന്നുക, അല്ലെങ്കിൽ ഇലച്ചി ന്തോടെ കൈയിലെടുത്തു നിക്കിത്തിന്നുക. ഇലച്ചിന്ത് കൊണ്ടുവര ട്ടെയെന്നു ചോദിക്കുന്നത് ഇതിനാണ്. അമ്മയ്ക്കിത് അറിയാഞ്ഞി ട്ടൊന്നുമല്ല ചോദിക്കുന്നത് അമ്മ കളിയാക്കുകയാണ്. ഉണ്ണിക്കുട്ടൻ സ്വല്പനേരം മിണ്ടാതെനിന്നു. ശുണ്‌ഠിയും ദേഷ്യവും വരുന്നുണ്ടവന് .

അമ്മ ചിരിയൊതുക്കിക്കൊണ്ടു പറഞ്ഞു: "ഇതിന് ഇലച്ചിന്തൊന്നും വേണ്ട. ഉരുളി ഇങ്ങനെതന്നെ മുത്തച്ഛൻ്റെ മുമ്പിൽ കൊണ്ടു പോയിവെക്കും. മുത്തച്ഛൻ ഉരുളിയിലേക്കു പുകലയെടുത്തിടും. അതിനെന്തിനാ ഇലച്ചിന്ത്?"

കണ്ടോ? അമ്മ കളിയാക്കുകയാണ്! ഉണ്ണിക്കുട്ടന്റെ മുഖഭാവം അമ്മ സൂക്ഷിച്ചു. ഇനി വല്ലതും

പറഞ്ഞാൽ നിലത്തു കിടന്നു കരയുകയോ, അല്ലെങ്കിൽ ദേഷ്യപ്പെട്ട്

വല്ല പാത്രവുമെടുത്ത് കൊട്ടത്തളത്തിലേക്കു വലിച്ചെറിയുകയോ

ചെയ്യുമവൻ. അമ്മ പറഞ്ഞു: "ഇലച്ചിന്ത് അമ്മ കൊണ്ടൊന്നിട്ടുണ്ട്." അമ്മ അടുക്കളയുടെ മേപ്പടിയിൽനിന്ന് ഒരിലച്ചിന്തെടുത്ത് തുടച്ചു നിലത്തുവെച്ചു. അതിൽ ചട്ടുകംകൊണ്ടു ശർക്കരപ്പാവ് ഒറ്റിച്ചു കൊടുത്തു. ഒരുറുപ്പികയുടെ വട്ടം കാണും. ".."

അമ്മ ഒരു പ്രാവശ്യംകൂടി ഒറ്റിച്ചുകൊടുത്തു. അവൻ ശർക്കരവാവ് തൊട്ടുനക്കി. നല്ല മധുരം!

രണ്ടിലച്ചിന്തിൽ ലേശം ശർക്കരവാവ് കുട്ടേട്ടനും അമ്മിണിക്കും എടുത്തുവെച്ചു. അപ്പോഴും അവന് ലേശം കിട്ടി.

"ഇത്ര മതി." ഉരുളി മുത്തച്ഛൻ്റെ അരികിൽ കൊണ്ടുപോയി വെച്ചപ്പോഴേക്കും ഉണ്ണിക്കുട്ടൻ അവിടെയുമെത്തി.

മുത്തച്ഛൻ ചോദിച്ചു: "ഇനീം വേണോ? ഉണ്ണിക്കുട്ടൻ ഇലച്ചിന്ത് മുത്തച്ഛന്റെ മുമ്പിൽവെച്ചു. മുത്തച്ഛൻ ഇലച്ചിന്തിൽ ലേശം ശർക്കരപ്പാവുകൂടി ഒറ്റിച്ചുകൊടുത്തു. മുത്തശ്ശി പുകയിലയെടുത്ത് ഉരുളിയിലേക്കിട്ടു. മുത്തച്ഛൻ ചട്ടുകം കൊണ്ട് ഇളക്കി. ഇളക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അക്കിക്കറുക പൊടി വിതറിച്ചേർത്തുകൊണ്ടിരുന്നു.

പുകയിലയെല്ലാം ശർക്കരപ്പാവിൽ ഇഴുകിച്ചേർന്നുകഴിഞ്ഞു. എന്നിട്ടും മുത്തച്ഛൻ ഇളക്കുകതന്നെയാണ്. ആക്കിവയ്ക്കാനുള്ള ഭരണിയുമായി അമ്മ വന്നു. പുകയില

മുത്തച്ഛൻ എഴുന്നേറ്റൊന്നു തുപ്പി വന്നു. തോർത്തുമുണ്ടുകൊണ്ടു മൂക്കു തുടച്ചുകൊണ്ട് ഒരുനിമിഷം ഇരുന്നു; എന്നിട്ട് ഭരണിയിൽ പുകയില വാരി കുത്തിനിറച്ചുതുടങ്ങി. പുകയില ഭരണിയിൽ കൊള്ളുമെന്നു വിചാരിച്ചതല്ല.

ഇത്രയധികം എങ്ങനെയാണ് മുത്തച്ഛൻ ഇത്രയും പുകയില ഭരണിക്കകത്ത് കൊള്ളിച്ചത്? ലേശം പുകയില ബാക്കി വന്നത്. ഉരുളിയിൽത്തന്നെ വെച്ചു. മുത്തശ്ശി പുകയില നിറച്ച ഭരണിയുമായി മുറിയിലേക്കു

പോയപ്പോൾ ഉണ്ണിക്കുട്ടനും പിന്നാലെ ചെന്നു. "ഭരണീല് പുകലാണ്. ശർക്കരപ്പാവൊന്നുല്ല."

അത് മുത്തശ്ശി പറയാതെതന്നെ അറിയാം.

മുത്തശ്ശിയുടെ മുറിയിലേക്കു കാലെടുത്തുവെച്ചതും അമ്മിണി ഉണർന്നതും ഒന്നിച്ചാണ്. ഉണർന്ന ഉടൻ അവൾ കരയാനും തുടങ്ങി. മുത്തശ്ശി ഭരണി അലമാരയിൽവെച്ച് അമ്മിണിയെ വന്നെടുത്ത് അടുക്കളയിലേക്ക് നടന്നു. പിന്നാലെ നടന്നുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു: "അമ്മിണേ, അടുക്കളേല് ശർക്കരപ്പാവുണ്ട് വെച്ചിട്ട്." ശർക്കരവാവെന്നു പറഞ്ഞതൊന്നും അവൾ കേൾക്കുന്നില്ല.

അമ്മിണിയെ അടുക്കളയിൽ കൊണ്ടുവന്നിരുത്തി. അമ്മ ശർക്കരപ്പാവ് അവളുടെ മുമ്പിൽ വെച്ചു കൊടുത്തപ്പോൾ അവൾ കരച്ചിൽ നിർത്തി. ഉണ്ണിക്കുട്ടന്നും അവളുടെ അടുത്തിരുന്നു. ഒന്നു തൊട്ടുനക്കാൻ സാധിച്ചാൽ അത്രയുമായില്ലേ? പക്ഷേ, അമ്മിണിയേതാ കേമി! അവൾ അടുത്തൊരാൾ ഇരിക്കുന്നുണ്ടെന്ന ഭാവമേയില്ലാതെ ശർക്കരപ്പാവു മുഴുവനും തൊട്ടു നിക്കി. എല്ലാം തീർന്നപ്പോൾ അവൾ എഴുന്നേറ്റു. ഇളിഭ്യനായപോലെ ഉണ്ണിക്കുട്ടന്നും എഴുന്നേറ്റു.

അമ്മിണിയുടെ കൈയും ചിറിയും അമ്മ കഴുകിച്ചു.

മുത്തച്ഛനും മുത്തശ്ശിയും മഞ്ചപ്പത്തായത്തിന്മേലിരുന്ന ഇടിച്ചു കൂട്ടിയ പുകയിലകൂട്ടി വിസ്‌തരിച്ചു മുറുക്കി. അമ്മ അമ്മിണിയെ അവരുടെ നടുക്കു കൊണ്ടുവന്നു വെച്ചു.

ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുണ്ടിൽ തിരുപ്പിടിച്ചുകൊണ്ടു നിന്നു. അമ്മിണിയുടെ ഇലച്ചിന്തിലെ ശർക്കരവാവു തൊട്ടുനക്കാൻ സാധിക്കാത്തതിലുള്ള വിഷമം ഇനിയും തീർന്നിട്ടില്ല. വല്ലതുമൊരു കാരണമുണ്ടാക്കി കരയണമെന്നുണ്ടവന. മുത്തശ്ശി ഒന്നു വിട്ടുനില്ക്കാൻ പറഞ്ഞാൽ മതി. ഉടൻ കരച്ചിൽ തുടങ്ങാം. മുത്തശ്ശി ഒന്നും പറയുന്നില്ല. ശർക്കരവാവു കാച്ചിയ ഉരുളി നിലത്തുതന്നെ ഇരിക്കുന്നുണ്ട്. അവൻ ഉരുളിക്കടുത്തു വന്നു നോക്കി. ലേശം പുകയില ഇനിയുമുണ്ട്. അതെന്താണ് ഇതിൽത്തന്നെ

വെച്ചിരിക്കുന്നത്? മുത്തച്ഛൻ എഴുന്നേറ്റ് ആ ഉരുളിയെടുത്തു മഞ്ചവത്തായത്തിന്റെ ചുവട്ടിലേക്കുവെച്ചു.

"ഇത് കാളിയമ്മയ്ക്കുള്ളതാണ്."

ഇപ്പോൾ ഉണ്ണിക്കുട്ടന്നു മനസ്സിലായി ഉരുളിയിൽ പുകയില വെച്ചതെന്തിനാണെന്ന്. കാളിയമ്മയ്ക്കു കൊടുക്കാനാണ്. ഉരുളിയിൽനിന്നു പുകയിലയെല്ലാം വടിച്ചെടുത്തശേഷം ഉരുളി മോറിവെക്കുന്നതും കാളിയമ്മതന്നെയായിരിക്കും.

കുട്ടൻനായരെ എന്താണിനിയും കാണാത്തത്? പുകയുതാറായില്ലേ? കായയ്ക്ക്

ഉണ്ണിക്കുട്ടൻ ഉമ്മറക്കോലായിൽ ചെന്നുനിന്നു പടിക്കലേക്കു നോക്കി. ഇല്ല, കുട്ടൻനായർ വരുന്നതു കാണാനില്ല.

കുട്ടേട്ടനെന്താ ഇനിയും സ്കൂൾവിട്ടു വരാത്തത്? കുട്ടേട്ടന്റെ വകയായി ഇത്തിരി അമ്മിണിയെപ്പോലെ തൊട്ടുനക്കില്ല. ശർക്കരവാവു തരാതിരിക്കില്ല. കണ്ടുവെന്നു നടിക്കാതെ കുട്ട്യേട്ടൻ

കുട്ടൻനായരെയും കാണാനില്ല, കുട്ട്യേട്ടനെയും കാണാനില്ല.

അവൻ ഉമ്മറത്തെ ബഞ്ചിൽ വന്നു മലർന്നുകിടന്നു.

ശ്രീകൃഷ്ണ‌ന്റെ ഫോട്ടോവിലേക്കു നോക്കിയപ്പോൾ ബലൂണുകളെക്കുറിച്ചു വീണ്ടുമോർത്തു. മൂന്നു ബലൂണുകൾ ഊതി വീർപ്പിച്ച് ശ്രീകൃഷ‌ണൻ്റെ ഫോട്ടോവിൻ്റെ താഴെയുള്ള ആണിയിൽ കെട്ടിത്തക്കണമെന്നു രാവിലെതന്നെ വിചാരിച്ചതാണ്. അച്ഛൻ ആഫീസിലേക്കു പോകുമ്പോൾ താൻ കരയുകയായിരുന്നതുകൊണ്ട് ബലൂണിന്റെ കാര്യം ഓർമ്മിപ്പിക്കാൻ മറന്നു.

മൂന്നു ബലൂൺ കിട്ടിയെങ്കിൽ ആ ആണിയിൽ ഒന്നിച്ചു കെട്ടിത്തക്കും. രാത്രിയിൽ വിളക്കിന്റെ പ്രകാശത്തിൽ ഉത്തരത്തിന്മേൽ നിന്ന് ഗൗളികൾ ബലൂണിലേക്കിറങ്ങിവരുമ്പോൾ ഉരസി താഴെ വീഴുമോ?

ഗൗളികൾ ചെറുപ്രാണികളെ

തിന്നുന്നതു നോക്കിക്കൊണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല.

അവന് ആകെയൊരു ഇരിക്കപ്പൊറുതിയില്ലായ്‌മയാണ്.

അവൻ എഴുന്നേറ്റ് കായ പുകവെച്ച സ്ഥലത്തേക്കു നടന്നു. ആശാരിമാരുടെ പണി ഇനിയും കഴിഞ്ഞിട്ടില്ല.

കായ പുകവെച്ചതിന്മേൽക്കൂടി ഒരു പുഴു ഇഴഞ്ഞുനീങ്ങുന്നുണ്ട്. ഒരു ഈർക്കിൽകൊണ്ട് അതിനെ തോണ്ടിയിട്ടാലോ എന്നാലോചിച്ചു. വേണ്ട. എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ. പുഴു ഇഴഞ്ഞിഴഞ്ഞു ചുമരിന്മേലെത്തി. ചുമരിൽക്കൂടെ നേരെ മേല്പോട്ടു കയറുകയാണ്. എങ്ങോട്ടാണതു പോകുന്നത്? കുറെ പോയാൽ ഓട്ടിൻപുറത്താണെത്തുക. ഓട്ടിൻ പുറത്തു കാക്കകളുണ്ടാവും. കാക്കകൾ കണ്ടാൽ പുഴുവിനെ കൊത്തിത്തിന്നും.

പുഴു മേലോട്ടു മേലോട്ടു കയറിപ്പോവുകതന്നെയാണ്. പോകട്ടെ. കായ പുകവെച്ചതിൻ്റെ മീതെയെല്ലാം വല്ലാതെ വിണ്ടിരിക്കുന്നു. കണ്ണഞ്ചിരട്ടയുടെ കണ്ണ് അടച്ചുവെച്ചിരുന്ന മണ്ണ് താഴെ വീണിരിക്കുന്നു. അതെടുത്തു വീണ്ടുമടയ്ക്കാൻ നോക്കി. പറ്റുന്നില്ല. കണ്ണഞ്ചിരട്ടയുടെ തുള്ള അടയ്ക്കാതിരുന്നാൽ വല്ല ജന്തുക്കളും നുഴഞ്ഞുകയറും. ഓന്തിനും അരണയ്ക്കുമൊന്നും നുഴഞ്ഞുകടക്കാൻ സാധിക്കില്ല. പുഴുക്കൾക്കു സാധിക്കും. കുട്ടൻനായർ ഇപ്പോഴിവിടെ ഉണ്ടായിരു ന്നുവെങ്കിൽ ഉടൻ പറഞ്ഞടിക്കാമായിരുന്നു.

അമ്മ അവനെ അകത്തുനിന്നു വിളിച്ചു. അവൻ ഓടിപ്പോയി. പാലു കുടിക്കാൻ വിളിച്ചതാണ്. ഓട്ടുഗ്ലാസ്സിലാക്കിക്കൊടുത്തപ്പോൾ അവൻ പറഞ്ഞു: പാല്

"സ്ഫ‌ടികഗ്ലാസ്സിൽ തരൂ." "സ്ഫടികഗ്ലാസ്സിലൊന്നും വേണ്ട."

കരയാനുള്ളതിന്റെ സുചനയായി മുത്തച്ഛൻ പറഞ്ഞു: "സ്‌ഫടികഗ്ലാസ്സിൽ കൊടുത്തളൂ." തുടങ്ങിയപ്പോൾ

അമ്മ സ്ഫടികഗ്ലാസ്സിൽ കൊടുത്തു. അവനു തൃപ്‌തിയായി. അവനതു വാങ്ങിക്കുടിച്ച് ഗ്ലാസ്സ് തിരിച്ചേല്പിച്ചു.

ഉമ്മറത്തു വന്നപ്പോൾ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. നോക്കി. കുട്ടേട്ടനാണ്.

ഉണ്ണിക്കുട്ടൻ കുട്ടേട്ടനെ എതിരേല്ക്കാനോടിപ്പോയി. "കുട്ടേട്ടന് ശർക്കരപ്പാവ്‌ണ്ട് എടുത്തുവെച്ചിട്ട്."

"? "

"ശർക്കരവാവ്."

കുട്ടേട്ടന്നു മനസ്സിലായി.

കുട്ടേട്ടൻ ഉമ്മറത്തെ ആണിയിൽ സഞ്ചി തുക്കുമ്പോഴും സഞ്ചി തുക്കിയശേഷം അടുക്കളയിലേക്കു പോകുമ്പോഴുമെല്ലാം ഒപ്പം ഉണ്ണിക്കുട്ടനുമുണ്ടായിരുന്നു.

കുട്ടേട്ടൻ അവന് ശർക്കരപ്പാവ് കൊടുത്തു. അതു തൊട്ടുനക്കി ക്കൊണ്ടു തളത്തിലേക്കു നടന്നു. തളത്തിലെ മഞ്ചൽപത്തായത്തിനു താഴെ ഉരുളി അങ്ങനെതന്നെയിരിക്കുന്നുണ്ട്. കാളിയമ്മയ്ക്കുള്ള പുകയില ഉരുളിയിലില്ലേയെന്നു നോക്കി. ഉണ്ട്, പുകയില!

പുകയിലയുടെ സ്വാദ് എങ്ങനെയിരിക്കും? കയ്പോ, പുളിപ്പോ, മധുരമോ?

മുത്തച്ഛനും മുത്തശ്ശിക്കും കുട്ടൻനായർക്കും കാളിയമ്മയ്ക്കു മൊക്കെ പുകയിലയുടെ സ്വാദ് എന്താണെന്നറിയാം.

ലേശം പുകയില തിന്നുനോക്കണമെന്ന് ഉണ്ണിക്കുട്ടൻ തീർച്ചപ്പെ ടുത്തി.

പുകയില മഞ്ചവത്തായത്തിൻ്റെ താഴെ ഉരുളിയിലതാ ഇരിക്കുന്നു. തളത്തിൽ ആരുമില്ല. അമ്മയും കുട്ടേട്ടന്നും അടുക്കളയിലാണ്. മുത്ത ശ്ശിയും അമ്മിണിയും എവിടെയാണാവോ?

അവൻ അടുക്കളയിലേക്കു നോക്കിക്കൊണ്ട് ഉരുളിയിൽ കൈയിട്ടുലേശം പുകയിലയെടുത്തു. സംശയിക്കാതെ വാരിയെടുത്ത പുകയിലത്രയും വായിലിട്ടു ചവച്ചിറക്കി. ആദ്യം നേരിയ മധുരം തോന്നി; എരിവും തോന്നി. എല്ലാം ചവച്ചിറക്കിക്കഴിഞ്ഞപ്പോൾ വായ ആകെ കയ്ക്കുന്നു. എരിയുന്നു. തല കറങ്ങകയാണ്. ഉരുളി മഞ്ചവത്തായത്തിനു കീഴെയല്ല. മീതെയാണ്. അവൻ ഇരുന്നുപോയി. ഇരിക്കാനും വയ്യല്ലോ! കിടന്നു.

അവന്റെ കൺമുമ്പിൻ എല്ലാം തിരിഞ്ഞുകൊണ്ടിരിക്കയാണ്. വായിൽ വെള്ളം പൊടിയുന്നു. വയറ്റിൽനിന്ന് എന്തോ

എരിച്ചുകൊണ്ടു മേല്പോട്ടു വരുന്നു. അവൻ ഛർദ്ദിച്ചു.

ഛർദ്ദിക്കുന്ന ശബ്ദ‌ം കേട്ട് അമ്മ ഓടിയെത്തി. അവനെയെടുത്തു.

അവൻ വീണ്ടും ഛർദ്ദിച്ചു. വീണ്ടും വീണ്ടും ഛർദ്ദിച്ചു. കുട്ടേട്ടൻ ഓടിപ്പോയി മുത്തച്ഛനെ വിളിച്ചുകൊണ്ടുവന്നു. "എന്റെ കുട്ടിക്കെന്തുപറ്റി? അമ്മ നിലവിളിക്കാൻ തുടങ്ങി. മുത്തച്ഛൻ, ഛർദിച്ചതിലേക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു:

"നിന്റെ കുട്ടിക്ക് ഒന്നും പറ്റിട്ടില്ല. അവൻ പുകലേട്ടെ സ്വാദു നോക്കീതാ. കണ്ടില്ലേ പുകല ഛർദിച്ചണ്ണത്!"

മുത്തശ്ശി മൂക്കത്തു വിരൽവെച്ചുകൊണ്ടു പറഞ്ഞു: "ഈശ്വരാ! വല്ലാത്തൊരു കുട്ടി!**

അമ്മ അവനെ തോളിൽ എടുത്തു മുത്തശ്ശിയുടെ മുറിയിൽ

കൊണ്ടുപോയി കിടത്തി അവൻഡേ അടുത്തുതന്നെ ഇരുന്നു. അമ്മ അടുത്തിരിക്കുന്നതു കാണാമെങ്കിലും അവനൊന്നും മിണ്ടി

ക്കൂടാ. അമ്മ അവനു വീശിക്കൊടുക്കാൻ തുടങ്ങി. അവനൊന്നു തലപൊക്കി. "എന്താബേ? അമ്മ ചോദിച്ചു.

ഉണ്ണിക്കുട്ടൻ തല അമ്മയുടെ മടയിൽവെച്ചു കിടന്നു. എന്താണിങ്ങനെ വരാൻ? പുകയില തിന്നാൽ മുത്തച്ഛനും കുട്ടൻനായരുമൊന്നും ഛർദിക്കാത്തതെന്താ?

അമ്മ ചോദിച്ചു: "ഇപ്പും തല തിരിയിണറുണ്ടോ? ഒന്നെഴുന്നേറ്റ് നിന്നാ."

ഉണ്ണിക്കുട്ടൻ എഴുന്നേറ്റു നിന്നു. തല കറങ്ങന്നില്ല. അമ്മയ്ക്ക സമാധാനമായി. "കുറച്ചുനേരംകൂടി അനങ്ങാതെ കിടന്നോ." അമ്മ അവനെ വീണ്ടും കിടത്തി മുറിയിൽനിന്നു പോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക