ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.
ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പിക്കൊടുക്കുന്നത് മുത്തച്ഛനും മുത്തശ്ശിയും അമ്മയും ചേർന്നാണ്.
മത്തായിച്ചേട്ടനും മൊയ്‌തുണ്ണിയും ഇപ്പോൾ ഊണുകഴിഞ്ഞു പോയത്തേയുള്ളൂ. മത്തായിച്ചേട്ടൻ 'കാഴ്‌ച'യായി കൊണ്ടുവന്ന നേന്ത്രക്കായയ്ക്കു നല്ല മുഴുപ്പുണ്ട്. മഞ്ഞനിറം വീണിരിക്കുന്നു. നാളത്തേക്കു ശരിക്കു പഴുത്തു പാകംവരും. കുട്ടൻനായർ അത് എവിടെയാണാവോ കെട്ടിത്തൂക്കുക? മുത്തശ്ശിയുടെ മുറിയിൽ കെട്ടിത്തൂക്കിയാൽ മതിയെന്നു പറയണം. പെട്ടിപ്പുറത്തു കയറിനിന്ന് ഇഷ്ടംപോലെ ഉരിഞ്ഞുതിന്നാലോ!
മൊയ്തുണ്ണി
കാഴ്ച്‌ചയായി
കൊണ്ടുവന്നിരിക്കുന്നതു
പച്ചക്കറികളാണ്. കാര്യമായി പയറും കയ്പയ്ക്കയുമാണ്. ശാഠ്യംപിടിച്ചു കരഞ്ഞിരുന്ന അമ്മിണിയെയുംകൊണ്ട് അച്ഛൻ മുകളിലേക്കു താഴത്തുണ്ടായാലും പോയിട്ടു കുറച്ചുനേരമായി. അച്ഛൻ വിശേഷമൊന്നുമില്ല.
വിളമ്പിക്കൊടുക്കാനൊന്നും അച്ഛനറിഞ്ഞുകൂടാ. അമ്മിണി മുകളിൽ എന്താണു കാണിക്കുന്നതെന്നു നോക്കാനായി മുകളിലേക്കു പോയി. അച്ഛന്റെ അരികത്ത് കിടന്നുറങ്ങകയാണ്. അച്ഛൻ ഇടത്തേ കൈത്തണ്ട നെറ്റിക്കു താഴെ വച്ച് മലർന്നുകിടക്കുന്നു. ഉറങ്ങിയിരിക്കുമോ ആവോ?
ഉണ്ണിക്കുട്ടൻ ശബ്ദമുണ്ടാക്കാതെ താഴത്തേക്കുതന്നെ ഇറങ്ങി വന്നു.
ക്ഷീണം തോന്നുന്നുണ്ട്. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റതല്ലേ? പാണനും പാട്ടിയുംകൂടി പാട്ടുപാടാൻ വന്നപ്പോൾ, അവരുടെ പാട്ടിന്റെയും വില്ലിന്റെയും ശബ്ദം കേട്ടുകൊണ്ടാണ് ഉണർന്നത്. നല്ല പാട്ട്. പാണൻ ഒരു വരി പാടി നിർത്തുമ്പോഴേക്കും പാട്ടി
തുടങ്ങുകയായി "ഹര ഹരോ ശിവ ശിവോ
ശിവൻതന്നെ മാതേവര..." തൊടിയിലെ മാവിൻ്റെ ചുവട്ടിൽ നിന്നുകൊണ്ടാണ് അവർ പാടിയത്. ഇരുട്ടായതുകൊണ്ട് അവരുടെ മുഖം കാണാൻ സാധിച്ചില്ല. പാണനും പാട്ടിയും പാട്ടുപാടിപ്പോയപ്പോഴേക്കും വെക്കലും അതിനുള്ള പൂജയുമൊക്കെ തുടങ്ങി. മാതേവരെ
അപ്പോഴേക്കും എല്ലാ വീടുകളിൽനിന്നു. ശബ്ദ്‌ദങ്ങളുയർന്നു. വെളിച്ചങ്ങൾ പ്രകാശിച്ചു. പിന്നെ ഉണ്ണിക്കുട്ടൻ ഉറങ്ങിയില്ല.
അടുക്കളയിൽ ഓട്ടുരുളിയിൽക്കിടന്നു വേവുന്ന പഴംനുറുക്കിന്റെ മണവും തിളയ്ക്കുന്ന ഒരിടത്തടങ്ങിയിരുന്നു. ശബ്ദവും കേട്ടുകൊണ്ട്
അങ്ങനെ നേരം പുലർന്നു. പിന്നെ വീട്ടിലെന്തെല്ലാം നടന്നു! വലിയ ചെമ്പിൽ മൂന്നാലുപ്രാവശ്യമായി ചോറുവെച്ചു. പലതരം കറികളുണ്ടാക്കി. ക്ഷണിച്ചു വന്നവർക്കെന്നുമാത്രമല്ല,
ക്ഷണിക്കാതെ വന്നവർക്കും ഇഷ്ടം പോലെ ഭക്ഷണം കൊടുത്തു. ഇതൊക്കെ മുത്തച്ഛൻ്റെ മേൽനോട്ടത്തിലാണ്. മുത്തച്ഛൻ മിടുക്കൻതന്നെ!
ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു വന്നു. ഉമ്മറത്തെ നിലത്ത് കുട്ടൻനായർ ചെരിഞ്ഞുകിടന്നുറങ്ങുന്നുണ്ട്. പാവം വല്ലാതെ ക്ഷീണിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ കുട്ടൻനായർ ഉച്ചയ്ക്കു കിടന്നുറങ്ങുകയൊന്നുമില്ല.
അലക്കിയ മുണ്ടാണ് കുട്ടൻനായർ ഉടുത്തിരുന്നത്. ഓണത്തിരുവോണംദിവസം കോടിയലക്കിയ ഉടുക്കേണ്ടത്. മുണ്ടാണത്രേ.
ഇന്നലെ കോടിമുണ്ടാണ് കുട്ടൻനായർ ഉടുത്തിരുന്നത്. മുത്തച്ഛൻകൊടുത്ത ഓണപ്പുടവ!
ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും അമ്മിണിക്കുമൊക്കെ പാവുമുണ്ടാണ് ഓണപ്പുടവയായി മുത്തച്ഛൻ കൊടുത്തത്.
"ഓണപ്പുടവ ഷർട്ടും നിക്കറുമല്ല, മുണ്ടാണ്." മുത്തച്ഛൻ പറഞ്ഞു. പക്ഷേ, അച്ഛൻ ഷർട്ടും നിക്കറും തയ്‌പിച്ചുകൊടുത്തു. അമ്മിണിക്കു ഗൗണും.
ഉണ്ണിക്കുട്ടൻ മുറ്റ മുറ്റത്തേക്കു നോക്കി. ഇന്നും നാളെയുംകൂടി കഴിഞ്ഞാൽ എന്തിനാണ് ഓണം തൃക്കാക്കരപ്പൻ, ഇത്രവേഗം മാതേവര് മുറ്റത്തുണ്ടാകുന്നതെത്ര നന്ന്! മുറ്റത്തു മാതേവരാണല്ലോ! മാതേവരേയുമെടുക്കും. കഴിയുന്നത്? ഇതൊക്കെ പൂക്കളം, എന്നും
മുറ്റം അണിഞ്ഞത് അവിടവിടെയായി അടർന്നുപോയിരിക്കുന്നു. ചില ഭാഗത്തേതു കാക്കകൾ കൊത്തിതത്തിന്നുകയും ചെയ്തിട്ടുണ്ട്. കാക്കകൾ കാണാതെ ഒരു കാര്യവും ചെയ്യാൻ നിവൃത്തിയില്ല. വല്ലാത്ത കാക്കകൾ!
ചെരിഞ്ഞു കിടന്നുറങ്ങുന്ന കുട്ടൻനായരെ നോക്കിക്കൊണ്ട് ഉണ്ണിക്കുട്ടനും ബെഞ്ചിൽ ചെരിഞ്ഞു കിടന്നു. കുട്ടൻനായർ ചുമരിന്റെ ഭാഗത്തേക്കു തിരിഞ്ഞുകിടക്കുന്നതുകൊണ്ട് അയാളുടെ പുറകുവശം മാത്രമേ കാണാൻ വെക്കൂ. കുട്ടൻനായരുടെ മുതുകത്തും അവിടെയായി രോമക്കാടുകളുണ്ട്. അതെന്താ, മുതുകത്താകെ അവിടവിടെയായിട്ടുണ്ടാകുന്നത്? അങ്ങനെയുണ്ടാകാതെ, നെഞ്ചത്തം വയറ്റത്തുമെല്ലാം കുട്ടൻനായർക്കു നിറയെ രോമങ്ങളാണ്. ഉണ്ണിക്കുട്ടൻ എന്തോ ഓർത്തിട്ടെന്നപോലെ എതിർവശം തിരിഞ്ഞ്
പടിക്കലേക്കു നോക്കിക്കൊണ്ടു കിടന്നു.
റോട്ടിൽക്കൂടെ കുറെ കുട്ടികൾ സംഘം ചേർന്ന് എന്തൊക്കെയോ വിളിച്ചാർത്തുകൊണ്ടുപോയി. കുട്ടികളുടെ ശബ്ദം കേട്ടു ഭയപ്പെട്ടിട്ടാകണം ആ ചൊക്ലിപ്പട്ടി എവിടെനിന്നോ ഓടിവരുന്നതു കണ്ടു. തരക്കേടില്ലല്ലൊ? രണ്ടുമൂന്നു ദിവസമായി ഈ പട്ടി വീട്ടിനു ചുറ്റും പാറാവു തന്നെയാണല്ലൊ
പട്ടി മുറ്റത്തേക്കു വന്നില്ല. മുറ്റത്തിന്റെ അതിർത്തിവരെ വന്നു തിരിഞ്ഞുനോക്കി ഒരുനിമിഷം നിന്ന് പടിക്കലേക്കുതന്നെ ഓടിപ്പോയി.
പാവം! ഇന്നു തിന്നാൻ വല്ലതും കിട്ടിയിരിക്കുമോ ആവോ? പട്ടി പഴംനുറുക്കു തിന്നുമോ? പഴംനുറുക്കു തിന്നുകയാണെങ്കിൽ തൊലിയോടുകൂടി തിന്നുമോ? അതോ തൊലികളഞ്ഞു തിന്നുമോ? കുട്ടേട്ടനെ എന്താണ് ഇനിയും കാണാത്തത്? ഊണു കഴിഞ്ഞയുടൻപമ്പരം കളിക്കാനായി ഗോവിന്ദൻകുട്ടിയുടെ വീട്ടിലേക്കു പോയ താണ്. പമ്പരം ഇന്നലെ വൈകുന്നേരമാണ് അപ്പുണ്ണി കൊണ്ടുവന്നു കൊടുത്തത്. പോത്തിൻകൊമ്പിൻ്റെ പമ്പരമാണ്. തനിക്കും ഒരു പമ്പരം വേണമെന്ന് അപ്പുണ്ണിയോടു പറഞ്ഞിട്ടുണ്ട്. 'നോക്കട്ടെ' എന്നാണ് അപ്പുണ്ണി പറഞ്ഞിരിക്കുന്നത്. അപ്പോൾ തീർച്ചയില്ല.
ആശാരി വേലുവിനോടു മരംകൊണ്ട് ഒരു പമ്പരം ഉണ്ടാക്കിത്തരാൻ പറയാമായിരുന്നു. അവൻ വീട്ടിൽ വന്നപ്പോൾ പറയാൻ മറന്നുപോയി.
നല്ല വെയിലുള്ള ദിവസം. തൊടിയാകെ വെയിലിൽ കുളിച്ചു
നില്ക്കുന്നു. വെറുതെ തൊടിയിലെല്ലാം ഒന്നു ചുറ്റിക്കറങ്ങിയാലോ എന്ന് ഉണ്ണിക്കുട്ടൻ ആലോചിച്ചു. വേണ്ട. മുത്തച്ഛൻ കണ്ടാൽ ചീത്ത പറയും.
പെട്ടെന്ന് അടുത്തുതന്നെയുള്ള സിനിമാതീയേറ്ററിൽനിന്നു പാട്ടുകൾ കേട്ടുതുടങ്ങി. ഓണത്തിരുവോണമായതുകൊണ്ടു 'മാറ്റ്നി' ഉണ്ടാകും.
ഇന്നു സിനിമയ്ക്കു കൊണ്ടുപോകുമോയെന്ന് അച്ഛനോടു ചോദിച്ചുനോക്കണം. എത്ര ദിവസമായി ഒരു സിനിമ കണ്ടിട്ട്!
കുട്ടൻനായർ കൂർക്കംവലിക്കുന്ന ശബ്ദം കേട്ടു. ഇപ്പോഴാണു കൂർക്കംവലി തുടങ്ങിയത്. ഇതിനു മുമ്പ് ബ്ശ് ബ്‌ശ്' എന്നൊരു ശബ്ദമേ കേൾക്കാനുണ്ടായിരുന്നു ള്ളൂ.
ഉണ്ണിക്കുട്ടൻ ബെഞ്ചിൽത്തന്നെ തിരിഞ്ഞു കിടന്ന് കുട്ടൻനായരെ
നോക്കി. കുട്ടൻനായർ ചെരിഞ്ഞുകിടന്നുതന്നെയാണുറങ്ങുന്നത്. കൂർക്കംവലിക്കുമ്പോഴത്തെ മുഖഭാവം കുട്ടൻനായരുടെ മുതുകത്തേക്കുതന്നെ ഇപ്പോഴും അതുകൊണ്ട് കാണാൻ വയ്യ. അങ്ങനെ
നോക്കിക്കൊണ്ടിരിക്കുമ്പോൾ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അടഞ്ഞു പോകുന്നു.
കുട്ടൻനായരുടെ കൂർക്കംവലി, അടുക്കളയിൽനിന്ന് ഇടയ്ക്കിടയ്ക്കു കേൾക്കുന്ന ശബ്ദ്‌ദങ്ങൾ-ഇവ രണ്ടും കേട്ടുകൊണ്ട് ഉണ്ണിക്കുട്ടനും ഉറക്കത്തിൻ്റെ കയത്തിലേക്കാണ്ടുപോയി!.