മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.
കിണറ്റിൻകരയിലുള്ള അമ്മിണിയുടെ ചുവട്ടിൽനിന്നു പെട്ടെന്നൊരു അരണ പുറത്തേക്കു വന്നപ്പോൾ അവനു പേടി തോന്നി.
ഇത്ര പേടിക്കാനൊന്നുമില്ല. അരണ കടിക്കില്ലെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്.
കിണറ്റിൻകരയിൽ വെച്ചിട്ടുള്ള ഒരു കുണ്ടൻചെമ്പിൻ മെഴുക്കു പാറിക്കിടക്കുന്ന വെള്ളവും 63003 മരക്കയിലുമുണ്ട്. മരക്കയിൽകൊണ്ടു കുണ്ടൻചെമ്പിൽനിന്നു കുറേ വെള്ളം പുറത്തേക്കൊഴിച്ചു. ബാക്കിയുള്ള വെള്ളത്തിൽ ഓലക്കീറുകളിട്ട്
മരക്കയിൽകൊണ്ടു വട്ടത്തിലി ളക്കി മരക്കയിലെടുത്തപ്പോൾ
ചുഴികളിൽപ്പെട്ടു വട്ടം ചുറ്റുന്ന ഓലക്കീറുകൾ നോക്കി രസിച്ചു.
കുറേ കഴിഞ്ഞപ്പോൾ മരക്കയിൽ കുണ്ടൻചെമ്പിൽത്തന്നെയിട്ട് കുളിമുറിയുടെ ഓട്ടിൻപുറത്തേക്കു നോക്കി. ഓട്ടിൻപുറത്തെല്ലാം ആട്ടങ്ങവള്ളികൾ പടർന്നുപിടിച്ചിരിക്കയാണ്. ആട്ടങ്ങവള്ളികളിൽ മൂന്നാല് ആട്ടങ്ങകൾ. അവനു കൈ പൊക്കിയാൽ തൊടാവുന്ന ദൂരത്തിൽ തൂങ്ങി നിലക്കുന്നുണ്ട്. അവൻ ഒരാട്ടങ്ങ പറിച്ചെടുത്തു മണത്തിനോക്കി. പ്രത്യേകിച്ചൊരു മണവും തോന്നുന്നില്ല. അത് അമ്മിയിൽവെച്ചു മരക്കയിൽ കൊണ്ടു ചതച്ചു. കുഴനെടുത്ത് നാക്കിൽ വെച്ചപ്പോൾ, എന്തൊരു കയ്‌പാണ്! തുപ്പി. വീണ്ടും വീണ്ടും തുപ്പി. എന്നിട്ടും വായിൽനിന്നു കയ്‌പ് പോകുന്നില്ല.
ആട്ടങ്ങയുടെ വിത്തറുകൾ ഓരോന്നായെടുത്ത് ചെമ്പിലെ വെള്ളത്തിലിട്ടു. ആഴ്ന്നുപോകയാണ്. വിത്തറുകളെല്ലാം ഒന്നും വെള്ളത്തിലേക്ക് വെള്ളത്തിനുമീതെ പൊന്തിക്കിടക്കുന്നില്ല. പൊന്തിക്കിടക്കുന്ന വല്ല സാധനങ്ങളുമെടുത്ത് വെള്ളത്തിലേക്കിടുകയാണു വേണ്ടത്. അതല്ലാതെ വെള്ളത്തിലേക്കാഴ്ന്നിറങ്ങുന്ന സാധനങ്ങളെടുത്തിടുകയല്ല.
കുണ്ടൻചെമ്പിൽനിന്നു കുറച്ചു വെള്ളവുംകൂടി മരക്കയിൽ കൊണ്ടു മുക്കിയൊഴിച്ചു. ഇനി കുണ്ടൻചെമ്പിൽ വെള്ളമേയുള്ളൂ.
കിണറ്റിലേക്കെത്തിനോക്കി. ഹായ്. ഹായ്. മത്സ്യങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. അവയ്ക്കു തിന്നാൻ വല്ലതുമിട്ടുകൊടുത്താൽ കൊത്തിത്തിന്നുന്നതു കാണാമായിരുന്നു. അരിയോ അങ്ങനെ വല്ലതും മതി. ശരി, നോക്കട്ടെ. ചോറോ
ശബ്ദമുണ്ടാക്കാതെ അടുക്കളയിൽച്ചെന്നു കുറച്ചു ചോറുമായി വന്നു. ചോറ് കുറേശ്ശെ കുറേശ്ശെയായി കുറേശെയായി കിണറ്റിലേക്കെറിഞ്ഞു കൊടുത്തു. മത്സ്യങ്ങൾ ചോറു കൊത്തിതത്തിന്നുന്നതു കാണാൻ നല്ല ഭംഗിയുണ്ട് കൊണ്ടുവന്ന ചോറു വേഗത്തിൽ കഴിഞ്ഞു. ഇനി
ചോറി നെന്താ ചെയ്യുക? വീണ്ടും അടുക്കളയിൽ പോകുകതന്നെ. അടുക്കളയിലേക്കു പോകാൻ ഭാവിച്ചപ്പോഴേക്കും കിണറ്റിൻ കരയിൽ വന്നു ചോദിച്ചു:
"എന്താ ബേ കാട്ടുണ്?
"ഒന്നുല്ല. "പിന്നെന്താ ഒറ്റയ്ക്കിവിടെ?
"വെറുതെ."
"അകായിലേക്കു നടക്ക്."
അവൻ അമ്മയോടൊപ്പം അകായിലേക്കു നടന്നു. അകായിൽനിന്ന് മുത്തശ്ശിയുടെ മുറിയിലേക്കു പോയി. അമ്മിണി മുത്തശ്ശിയുടെ മുറിയിലുണ്ട്. അമ്മ മുത്തശ്ശിയുടെ മുറിയിലെ നിലത്തു കിടന്നപ്പോൾ അമ്മിണി മുലകുടിക്കാനുള്ള ഭാവമായി. മുലകൊടുത്തുകൊണ്ടു ചെരിഞ്ഞുകിടന്നു. അമ്മ അവൾക്കു
ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കാലുകൾ നിലത്തിട്ടടിച്ച് ശബ്ദമുണ്ടാക്കി.
മുത്തശ്ശി ദേഷ്യത്തോടെ പറഞ്ഞു: "വെറുതെ കെടക്കാൻ വയ്യ.
ങ്ങനെ ഒരുട്ടം കാട്ടിക്കൊണ്ടിരിക്കണം, അല്ലേ? "മുത്തശ്ശി ഒരു പാട്ട് പാട്യാൽ ഞാനൊന്നും കാണിക്കാതെ കിടക്കാം."
"പാട്ടു പാടാഞ്ഞിട്ടാ ഷൊ."
അമ്മ ചിരിച്ചുകൊണ്ട് ഉണ്ണിക്കുട്ടനോടു ചോദിച്ചു: "ഉണ്ണിക്കുട്ടനി ത്തിരി അമ്മിഞ്ഞ കുടിക്കണോ?
"പോയി കുടിച്ചോ." മുത്തശ്ശി അവനെ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഉണ്ണിക്കുട്ടൻ അവിടെത്തന്നെ കിടന്നു. അമ്മിഞ്ഞ കുടിക്കയാണേത! വല്ലവരും കണ്ടാൽ പരിഹസിക്കില്ലേ? "വേണ്ട" അമ്മ വീണ്ടും ചോദിച്ചു.
"വേണ്ട." അവൻ മുത്തശ്ശിയുടെ മടിയിൽത്തന്നെ ഉറച്ചു കിടന്നു. അമ്മിണിയെ ഇക്കിളിപെടുത്തി. അമ്മിണി മുലകുടിനിർത്തി ചിരിക്കാൻ തുടങ്ങി.
"പെണ്ണിന്റെ ഒരു ചിരി" അമ്മ അവളുടെ അരഞ്ഞാണം ലേശം മേല്പോട്ടാക്കി. അവളുടെ അരഞ്ഞാണം ആദ്യം ഉണ്ണിക്കുട്ടനുവേണ്ടി ഉണ്ടാക്കിച്ചതാണ്. ആണ്ടുപിറന്നാൾ മുതല്ക്ക് അതവളുടെ അരയിൽ കെട്ടിക്കാൻ തുടങ്ങി. മുത്തച്ഛൻ ഉമ്മറത്തു വന്ന് മുത്തശ്ശിയെ വിളിച്ച് ചെല്ലു കൊണ്ടു വരാൻ പറഞ്ഞു. മുത്തശ്ശി ചെല്ലവുമായി ഉമ്മറത്തേക്കു പോയി.
മുത്തശ്ശി ഉമ്മറത്തേക്കോടി ഉമ്മറത്തെത്തുന്നതിനുമുമ്പുതന്നെ സ്കെത്തി. മുത്തച്ഛൻ ഉണ്ണിക്കുട്ടൻ ബഞ്ചിൽ കയറിയിരിക്കയാണ്. ദേഹത്തിലെ വിയർപ്പ് ഇനിയും വറ്റിയിട്ടില്ല. അടയ്ക്കാപ്പൊടിയില്ല. മുത്തശ്ശി ഒരു പഴുക്കടയ്ക്കയെടുത്തു തോടും തരങ്ങം കളഞ്ഞ് ഉരച്ച് പൊടിയാക്കാൻ തുടങ്ങി.
പഴുക്കടയ്ക്കയുടെ തോടും തരങ്ങം ഉണ്ണിക്കുട്ടൻ മാടിക്കുട്ടി ശേഖരിച്ചു. അടയ്ക്കാത്തോടുകൾ നിക്കറിന്റെ കീശയിലിട്ടു. അടയ്ക്കാ ത്തരങ്ങ് മുറ്റത്തേക്കെറിഞ്ഞു.
"ഉച്ചയ്ക്കിന്ന് ഉറങ്ങിലേ? മുത്തച്ഛൻ വെറ്റിലയിൽ ചുണ്ണാമ്പു
തേച്ചുകൊണ്ടു ചോദിച്ചു. "ഉറങ്ങണ്! ഒരുമിനിറ്റ് ഒതുങ്ങിയിരുന്നിട്ടുണ്ടോ? മുത്തശ്ശിയാണു സമാധാനം പറഞ്ഞത്.കുറച്ചുദിവസം മുമ്പ് മുത്തച്ഛൻ കഷായംവെക്കാൻ വാങ്ങി ക്കൊണ്ടുവന്ന മരുന്നുകളുടെ കൂട്ടത്തിൽ കടുക്കയുമുണ്ടായിരുന്നു. നല്ല മധുരമാണ്. കടിച്ചുനോക്കൂ എന്നു പറഞ്ഞാണ് അമ്മ തന്നത്. അതു തന്നെ പറ്റിക്കാനായിരുന്നു. കടിച്ചപ്പോൾ ഉടൻ തുപ്പി. കേന പറഞ്ഞാൽ അത്ര കയ്പ്‌പായിരുന്നു! രുദ്രാക്ഷം കടിച്ചാലും കയ്ക്കുമോ?
മുത്തച്ഛൻ ചെല്ലത്തിൽനിന്നു പിശ്ശാങ്കത്തിയെടുത്ത് ெெக നഖങ്ങൾ മുറിക്കാൻ തുടങ്ങി. എന്തു കൃത്യമായാണ് മുറിക്കുന്നതെന്നോ!
മുത്തശ്ശി എന്തോ ചോദിച്ചതിനു മറുപടി പറയാനായി വായ തുറന്നപ്പോൾ മുത്തച്ഛൻ്റെ ൻറെ വായിൽനിന്ന് ലേശം "മുറുക്കിത്തറുപ്പൽ" മുണ്ടിലേക്കു വീണു. അവിടെ ചുകപ്പുനിറമായി. ഉണ്ണിക്കുട്ടൻ പൊട്ടി ച്ചിരിച്ചു.
മുത്തശ്ശിയും ചിരിച്ചു. മുത്തച്ഛൻ നഖംമുറിക്കൽ മതിയാക്കി. മേപ്പടിയിൽ താളം പിടിച്ചുകൊണ്ട് ഉമ്മറപ്പടിമേൽ കുറച്ചുനേരം നിന്നു. എന്നിട്ടു മുറ്റത്തിറങ്ങി തുപ്പി, ആശാരിമാരുടെ അടുത്തേക്കുതന്നെ
പോയി.
"ഞാനുണ്ട്." ഉണ്ണിക്കുട്ടനും പോയി. മുത്തച്ഛൻ ആശാരിയോടു പറഞ്ഞു:
"ഇവന് ഒരു പലകീംകൂടി ബാക്കിക്കൊടുക്കണം."
"जी."
ഉണ്ണിക്കുട്ടൻ മുത്തച്ഛൻ്റെ അടുത്തു വന്നു നിന്നു.
"ഇത് കിട്ട്യാൽ മറ്റത് അമ്മിണിക്കു കൊടുക്കണം. ട്ടോ?
മുത്തച്ഛൻ പറയുന്നത്. ഇപ്പോൾ അവനുപയോഗിക്കുന്ന പലക ഇതു കിട്ടുന്നതോടെ അമ്മിണിക്കു കൊടുക്കണമെന്നാണ്.
ഉണ്ണിക്കുട്ടൻ സമ്മതിച്ചു.
ഇന്നുതന്നെ പുതിയ പലകയിലിരുന്നുണ്ണണം. മറ്റേ പലക ഇന്നുമുതൽ അമ്മിണിക്ക്. ഇനി അവൾ പലക പലകയെന്നു പറഞ്ഞ് ശാഠ്യം പിടിക്കില്ലല്ലൊ.
ഊണിനെക്കുറിച്ചോർത്തപ്പോൾ അവനു വിശ്രുതോന്നി. കുറച്ചുണ്ണണം. അവൻ അടുക്കളയിലേക്കു ചെന്നു. അടുക്കളയിൽ ത്തന്നെയുണ്ട്.
"مدلد."
"ഇപ്പഴോ?
"مولده."
അമ്മ ലേശം ചോറ് കുഴച്ചുവെച്ചുകൊടുത്തു. കൂട്ടാൻ ഒന്നുമില്ല. വെറും പയറിൻകൊണ്ടാട്ടം മാത്രമുണ്ട്. അവൻ പപ്പടം ചുട്ടുതരാൻപറഞ്ഞു. ശാഠ്യം,പടിച്ചു.
അടുപ്പിൽ പപ്പടം ചുടാനുള്ളത്ര തീക്കനലുകളില്ല. അമ്മ എന്തു ചെയ്യാനാണ്?
"പച്ചബടം മതി."
"പച്ചബടം തിന്നാൽ വയറു വേദനിക്കും."
"ഇല്ല, തരൂ."
"ഇന്നാ." അമ്മ പച്ചപ്പപ്പടം കിണ്ണത്തിലേക്കിട്ടുകൊടുത്തു. പച്ചപ്പപ്പടം തിന്നപ്പോൾ പല്ലുകളൊട്ടുന്നപോലെ തോന്നി. ഇപ്പോൾ വേണ്ടത് വേവിച്ച ചേമ്പിൻ്റെ ഉരുണിയാണ്. സാമ്പാറിൽനിന്നു ചേമ്പിന്റെ ഉരുണികളെടുത്ത് കിണ്ണത്തിലിടുക. അവ കൈകൊണ്ടു ചോറു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. എന്നിട്ട്, കൈയിൽവെച്ചു പീച്ചുമ്പോൾ പപ്പടപ്പിട്ടുകൾപോലെ പുറത്തേക്കു ചാടും. തിന്നാൻ ബഹുസ്വാദായിരിക്കും! ചേമ്പിൻ്റെ ഉരുണികൊണ്ടുള്ള കൂട്ടാൻ ഇന്നു വൈകുന്നേരംതന്നെ വയ്ക്കാൻ പറയണം. പുതിയ പലകപ്പുറത്തിരുന്നു കൂട്ടാൻകൂട്ടിയുണ്ണണമിന്ന്. ചേമ്പിന്റെ ഉരുണികൊണ്ടുള്ള
ഇങ്ങനെയോരോന്നാലോചിച്ചുകൊണ്ട് ഊണു കഴിച്ചെഴുനേറ്റ്, കൊട്ടത്തളത്തിലെ ബക്കറ്റിൽ കൈയിട്ടു കഴുകി. അമ്മയുടെ മുണ്ടിൻ തലപ്പുകൊണ്ടു ചിറിയും തുടച്ച്, അവൻ ആശാരിമാരുടെ അടുത്തേക്കു തന്നെ പോയി. ഇല്ല. പലകപ്പുണി ഇനിയും തുടങ്ങിയിട്ടില്ല. മൂത്രമൊഴിക്കാനെന്ന ഭാവത്തിൽ തൊടിയിൽ ചെന്നിരുന്നു. അടുത്തുതന്നെ ചെറിയൊരു തേക്കിൻത്തെ വളർന്നുനില്ക്കുന്നുമുണ്ട്. തൊഴുത്തിൻ്റെ മുമ്പിലുള്ളതിനോളംതന്നെ പൊക്കമില്ല.
തേക്കിൻതയ്യിൽ ധാരാളം ഇളംകൂമ്പുകളുണ്ട്. ഇളംകൂമ്പുകൾ നുള്ളിയെടുത്തു ഞൊരടിയാൽ കൈവിരലുകളൊക്കെ ചുകപ്പുനിറമാകും. ഒരിറ്റു വെള്ളമൊഴിച്ചു. ഞൊരടിയാൽ ചോരത്തുള്ളികളാണ്ടെന്നു തോന്നും.
ഉണ്ണിക്കുട്ടൻ തേക്കിൻ്റെ ഇളംകൂമ്പുകൾകൊണ്ട് ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു.
നാലഞ്ച് ഇളംകൂമ്പുകൾ നുള്ളിയെടുത്ത് കിണറ്റിൻകരയിലേക്കു നടന്നു.
താൻ ചെയ്യാൻപോകുന്ന കാര്യത്തെക്കുറിച്ചോർത്തപ്പോൾ "ഹായ്. ഹായ്" എന്നുറക്കെ പറയാൻ തോന്നി. ഉറക്കെ പറഞ്ഞാൽ ശബ്ദംകേട്ട് വല്ലവരും വന്നാലോ?
കിണറ്റിൻകയിൽ ആരുമില്ല. അവൻ ഇളംകൂമ്പുകൾ മരക്കയിലി ലിട്ടു. കുണ്ടൻചെമ്പിൽനിന്നു. ലേശം വെള്ളവും മരക്കയിലിലൊഴിച്ചു.എന്നിട്ട് ഇളംകൂമ്പുകൾ വൃത്തിയായി ഞെരടി. നല്ല ചുകപ്പുനിറം. ചോര അല്ലെന്ന് ആരും പറയില്ല. ഇനിയതു നെറ്റിക്കു നേരെ മീതെയുള്ള തലയുടെ ഭാഗത്ത് ഒഴിച്ചാൽ നെറ്റിയിലേക്ക് ഒലിച്ചിറങ്ങും. അപ്പോൾ കാണുന്നവർക്ക് താനൊരു വെളിച്ചപ്പാടാണെന്നു തോന്നണം.
അവൻ വെളിച്ചപ്പാടിനെപ്പോലെ ഒന്നുറഞ്ഞുനോക്കി. ശരിയാകു ന്നില്ല.
കൈവിരലുകൾ തുടുതുടുത്തിരിക്കുന്നു. ചോരയിൽ മുക്കി യെടുത്തപോലെയുണ്ട്. മരക്കയിലിൽ ചോരയാണ്. അവൻ അധികം സംശയിക്കാതെ മരക്കയിലിലെ ചോരയെടുത്ത് നെറ്റിയിലേക്കു വേഗം ഒലിച്ചുചാടത്തക്കവണ്ണം തലയിലൊഴിച്ചു.
ചോരത്തുള്ളികൾ നെറ്റിയിലേക്കും നെറ്റിയിൽനിന്നു താഴത്തേക്കും ഒലിച്ചിറങ്ങി. അവൻ കണ്ണുകൾ ഇടയ്ക്കിടയ്ക്കു ചിമ്മിത്തറന്നു. കൈയിൽ ഒരു വാളു വേണമല്ലൊ. മരക്കയിൽതന്നെ വാളിനു പകര മായിട്ടെടുത്തു.
എന്തുമാത്രം ചോരയാണൊഴുകുന്നത്! വെളിച്ചപ്പാടന്മാർ നല്ലവണ്ണം വെട്ടണം. എന്നാൽ ഇങ്ങനെ ചോരയൊഴുകും.
"എൻ്റീശ്വരാ!" നിലവിളിച്ചുകൊണ്ടുള്ള അമ്മയുടെ "ഈശ്വരൻ"
വിളി കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ്റെ കൈയിൽനിന്നു മരക്കയിൽ താഴെ വീണു. പേടിച്ചുമ്പരന്ന അമ്മ ഉണ്ണിക്കുട്ടനെ വന്നെടുത്തു. അമ്മയുടെ നിലവിളി കേട്ട് മുത്തശ്ശിയും ഓടിയെത്തി.
അമ്മ മുണ്ടിന്റെ അറ്റംകൊണ്ട് അവൻ്റെ നെറ്റി തുടച്ചു. എന്ത്? ചോരയൊഴുക്കു പെട്ടെന്നു നിന്നുവെന്നോ? നെറ്റിയിലും തലയിലും തൊടുമ്പോൾ എന്താണവൻ നിലവിളിക്കാത്തത്?
അമ്മയുടെ മുഖത്തു നോക്കി അവൻ ചിരിക്കയാണ്.
"എന്താദ്" അമ്മ ചോദിച്ചു.
"എന്താദ് കളി? മുത്തശ്ശിയും ചോദിച്ചു. "തേക്കിൻ്റെ ഇലകൊണ്ടുള്ള കളി."
"ങ്ങനത്തെ കളി കണ്ടാൽൻ്റെ ശ്വാസം നിന്നുപോകും. ഞാൻ ബോധംകെട്ട് വീഴേണ്ടതായിരുന്നു!"
"വികൃതീന്നുവെച്ചാൽ ങ്ങനത്തെ വികൃതികളുണ്ടാവോ?
"ങ്ങനെ അമ്മേനെ പേടിപ്പിക്കരുതേ അമ്മേടെ കുട്ടി."
"നമ്മടെ നെലോളി കേട്ട് മുത്തച്ഛനും ആശാരീം ഓടി വരാഞ്ഞതു നന്നായി."
ഉണ്ണിക്കുട്ടൻ നിഷ്‌കളങ്കതയോടെ ചിരിച്ചു.
"ചിരിക്കുന്നു." അമ്മ അവൻ്റെ രണ്ടു കവിളുകളിലും ഉമ്മവെച്ചു.