shabd-logo

ഒൻപത്

9 January 2024

0 കണ്ടു 0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.

കിണറ്റിൻകരയിലുള്ള അമ്മിണിയുടെ ചുവട്ടിൽനിന്നു പെട്ടെന്നൊരു അരണ പുറത്തേക്കു വന്നപ്പോൾ അവനു പേടി തോന്നി.

ഇത്ര പേടിക്കാനൊന്നുമില്ല. അരണ കടിക്കില്ലെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്.

കിണറ്റിൻകരയിൽ വെച്ചിട്ടുള്ള ഒരു കുണ്ടൻചെമ്പിൻ മെഴുക്കു പാറിക്കിടക്കുന്ന വെള്ളവും 63003 മരക്കയിലുമുണ്ട്. മരക്കയിൽകൊണ്ടു കുണ്ടൻചെമ്പിൽനിന്നു കുറേ വെള്ളം പുറത്തേക്കൊഴിച്ചു. ബാക്കിയുള്ള വെള്ളത്തിൽ ഓലക്കീറുകളിട്ട്

മരക്കയിൽകൊണ്ടു വട്ടത്തിലി ളക്കി മരക്കയിലെടുത്തപ്പോൾ

ചുഴികളിൽപ്പെട്ടു വട്ടം ചുറ്റുന്ന ഓലക്കീറുകൾ നോക്കി രസിച്ചു.

കുറേ കഴിഞ്ഞപ്പോൾ മരക്കയിൽ കുണ്ടൻചെമ്പിൽത്തന്നെയിട്ട് കുളിമുറിയുടെ ഓട്ടിൻപുറത്തേക്കു നോക്കി. ഓട്ടിൻപുറത്തെല്ലാം ആട്ടങ്ങവള്ളികൾ പടർന്നുപിടിച്ചിരിക്കയാണ്. ആട്ടങ്ങവള്ളികളിൽ മൂന്നാല് ആട്ടങ്ങകൾ. അവനു കൈ പൊക്കിയാൽ തൊടാവുന്ന ദൂരത്തിൽ തൂങ്ങി നിലക്കുന്നുണ്ട്. അവൻ ഒരാട്ടങ്ങ പറിച്ചെടുത്തു മണത്തിനോക്കി. പ്രത്യേകിച്ചൊരു മണവും തോന്നുന്നില്ല. അത് അമ്മിയിൽവെച്ചു മരക്കയിൽ കൊണ്ടു ചതച്ചു. കുഴനെടുത്ത് നാക്കിൽ വെച്ചപ്പോൾ, എന്തൊരു കയ്‌പാണ്! തുപ്പി. വീണ്ടും വീണ്ടും തുപ്പി. എന്നിട്ടും വായിൽനിന്നു കയ്‌പ് പോകുന്നില്ല.

ആട്ടങ്ങയുടെ വിത്തറുകൾ ഓരോന്നായെടുത്ത് ചെമ്പിലെ വെള്ളത്തിലിട്ടു. ആഴ്ന്നു‌പോകയാണ്. വിത്തറുകളെല്ലാം ഒന്നും വെള്ളത്തിലേക്ക് വെള്ളത്തിനുമീതെ പൊന്തിക്കിടക്കുന്നില്ല. പൊന്തിക്കിടക്കുന്ന വല്ല സാധനങ്ങളുമെടുത്ത് വെള്ളത്തിലേക്കിടുകയാണു വേണ്ടത്. അതല്ലാതെ വെള്ളത്തിലേക്കാഴ്ന്നിറങ്ങുന്ന സാധനങ്ങളെടുത്തിടുകയല്ല.

കുണ്ടൻചെമ്പിൽനിന്നു കുറച്ചു വെള്ളവുംകൂടി മരക്കയിൽ കൊണ്ടു മുക്കിയൊഴിച്ചു. ഇനി കുണ്ടൻചെമ്പിൽ വെള്ളമേയുള്ളൂ.

കിണറ്റിലേക്കെത്തിനോക്കി. ഹായ്. ഹായ്. മത്സ്യങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. അവയ്ക്കു തിന്നാൻ വല്ലതുമിട്ടുകൊടുത്താൽ കൊത്തിത്തിന്നുന്നതു കാണാമായിരുന്നു. അരിയോ അങ്ങനെ വല്ലതും മതി. ശരി, നോക്കട്ടെ. ചോറോ

ശബ്ദമുണ്ടാക്കാതെ അടുക്കളയിൽച്ചെന്നു കുറച്ചു ചോറുമായി വന്നു. ചോറ് കുറേശ്ശെ കുറേശ്ശെയായി കുറേശെയായി കിണറ്റിലേക്കെറിഞ്ഞു കൊടുത്തു. മത്സ്യങ്ങൾ ചോറു കൊത്തിതത്തിന്നുന്നതു കാണാൻ നല്ല ഭംഗിയുണ്ട് കൊണ്ടുവന്ന ചോറു വേഗത്തിൽ കഴിഞ്ഞു. ഇനി

ചോറി നെന്താ ചെയ്യുക? വീണ്ടും അടുക്കളയിൽ പോകുകതന്നെ. അടുക്കളയിലേക്കു പോകാൻ ഭാവിച്ചപ്പോഴേക്കും കിണറ്റിൻ കരയിൽ വന്നു ചോദിച്ചു:

"എന്താ ബേ കാട്ടുണ്?

"ഒന്നുല്ല. "പിന്നെന്താ ഒറ്റയ്ക്കിവിടെ?

"വെറുതെ."

"അകായിലേക്കു നടക്ക്."

അവൻ അമ്മയോടൊപ്പം അകായിലേക്കു നടന്നു. അകായിൽനിന്ന് മുത്തശ്ശിയുടെ മുറിയിലേക്കു പോയി. അമ്മിണി മുത്തശ്ശിയുടെ മുറിയിലുണ്ട്. അമ്മ മുത്തശ്ശിയുടെ മുറിയിലെ നിലത്തു കിടന്നപ്പോൾ അമ്മിണി മുലകുടിക്കാനുള്ള ഭാവമായി. മുലകൊടുത്തുകൊണ്ടു ചെരിഞ്ഞുകിടന്നു. അമ്മ അവൾക്കു

ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കാലുകൾ നിലത്തിട്ടടിച്ച് ശബ്ദമുണ്ടാക്കി.

മുത്തശ്ശി ദേഷ്യത്തോടെ പറഞ്ഞു: "വെറുതെ കെടക്കാൻ വയ്യ.

ങ്ങനെ ഒരുട്ടം കാട്ടിക്കൊണ്ടിരിക്കണം, അല്ലേ? "മുത്തശ്ശി ഒരു പാട്ട് പാട്യാൽ ഞാനൊന്നും കാണിക്കാതെ കിടക്കാം."

"പാട്ടു പാടാഞ്ഞിട്ടാ ഷൊ."

അമ്മ ചിരിച്ചുകൊണ്ട് ഉണ്ണിക്കുട്ടനോടു ചോദിച്ചു: "ഉണ്ണിക്കുട്ടനി ത്തിരി അമ്മിഞ്ഞ കുടിക്കണോ?

"പോയി കുടിച്ചോ." മുത്തശ്ശി അവനെ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഉണ്ണിക്കുട്ടൻ അവിടെത്തന്നെ കിടന്നു. അമ്മിഞ്ഞ കുടിക്കയാണേത! വല്ലവരും കണ്ടാൽ പരിഹസിക്കില്ലേ? "വേണ്ട" അമ്മ വീണ്ടും ചോദിച്ചു.

"വേണ്ട." അവൻ മുത്തശ്ശിയുടെ മടിയിൽത്തന്നെ ഉറച്ചു കിടന്നു. അമ്മിണിയെ ഇക്കിളിപെടുത്തി. അമ്മിണി മുലകുടിനിർത്തി ചിരിക്കാൻ തുടങ്ങി.

"പെണ്ണിന്റെ ഒരു ചിരി" അമ്മ അവളുടെ അരഞ്ഞാണം ലേശം മേല്പോട്ടാക്കി. അവളുടെ അരഞ്ഞാണം ആദ്യം ഉണ്ണിക്കുട്ടനുവേണ്ടി ഉണ്ടാക്കിച്ചതാണ്. ആണ്ടുപിറന്നാൾ മുതല്ക്ക് അതവളുടെ അരയിൽ കെട്ടിക്കാൻ തുടങ്ങി. മുത്തച്ഛൻ ഉമ്മറത്തു വന്ന് മുത്തശ്ശിയെ വിളിച്ച് ചെല്ലു കൊണ്ടു വരാൻ പറഞ്ഞു. മുത്തശ്ശി ചെല്ലവുമായി ഉമ്മറത്തേക്കു പോയി.

മുത്തശ്ശി ഉമ്മറത്തേക്കോടി ഉമ്മറത്തെത്തുന്നതിനുമുമ്പുതന്നെ സ്കെത്തി. മുത്തച്ഛൻ ഉണ്ണിക്കുട്ടൻ ബഞ്ചിൽ കയറിയിരിക്കയാണ്. ദേഹത്തിലെ വിയർപ്പ് ഇനിയും വറ്റിയിട്ടില്ല. അടയ്ക്കാപ്പൊടിയില്ല. മുത്തശ്ശി ഒരു പഴുക്കടയ്ക്കയെടുത്തു തോടും തരങ്ങം കളഞ്ഞ് ഉരച്ച് പൊടിയാക്കാൻ തുടങ്ങി.

പഴുക്കടയ്ക്കയുടെ തോടും തരങ്ങം ഉണ്ണിക്കുട്ടൻ മാടിക്കുട്ടി ശേഖരിച്ചു. അടയ്ക്കാത്തോടുകൾ നിക്കറിന്റെ കീശയിലിട്ടു. അടയ്ക്കാ ത്തരങ്ങ് മുറ്റത്തേക്കെറിഞ്ഞു.

"ഉച്ചയ്ക്കിന്ന് ഉറങ്ങിലേ? മുത്തച്ഛൻ വെറ്റിലയിൽ ചുണ്ണാമ്പു

തേച്ചുകൊണ്ടു ചോദിച്ചു. "ഉറങ്ങണ്! ഒരുമിനിറ്റ് ഒതുങ്ങിയിരുന്നിട്ടുണ്ടോ? മുത്തശ്ശിയാണു സമാധാനം പറഞ്ഞത്.കുറച്ചുദിവസം മുമ്പ് മുത്തച്ഛൻ കഷായംവെക്കാൻ വാങ്ങി ക്കൊണ്ടുവന്ന മരുന്നുകളുടെ കൂട്ടത്തിൽ കടുക്കയുമുണ്ടായിരുന്നു. നല്ല മധുരമാണ്. കടിച്ചുനോക്കൂ എന്നു പറഞ്ഞാണ് അമ്മ തന്നത്. അതു തന്നെ പറ്റിക്കാനായിരുന്നു. കടിച്ചപ്പോൾ ഉടൻ തുപ്പി. കേന പറഞ്ഞാൽ അത്ര കയ്പ്‌പായിരുന്നു! രുദ്രാക്ഷം കടിച്ചാലും കയ്ക്കുമോ?

മുത്തച്ഛൻ ചെല്ലത്തിൽനിന്നു പിശ്ശാങ്കത്തിയെടുത്ത് ெெக നഖങ്ങൾ മുറിക്കാൻ തുടങ്ങി. എന്തു കൃത്യമായാണ് മുറിക്കുന്നതെന്നോ!

മുത്തശ്ശി എന്തോ ചോദിച്ചതിനു മറുപടി പറയാനായി വായ തുറന്നപ്പോൾ മുത്തച്ഛൻ്റെ ൻറെ വായിൽനിന്ന് ലേശം "മുറുക്കിത്തറുപ്പൽ" മുണ്ടിലേക്കു വീണു. അവിടെ ചുകപ്പുനിറമായി. ഉണ്ണിക്കുട്ടൻ പൊട്ടി ച്ചിരിച്ചു.

മുത്തശ്ശിയും ചിരിച്ചു. മുത്തച്ഛൻ നഖംമുറിക്കൽ മതിയാക്കി. മേപ്പടിയിൽ താളം പിടിച്ചുകൊണ്ട് ഉമ്മറപ്പടിമേൽ കുറച്ചുനേരം നിന്നു. എന്നിട്ടു മുറ്റത്തിറങ്ങി തുപ്പി, ആശാരിമാരുടെ അടുത്തേക്കുതന്നെ

പോയി.

"ഞാനുണ്ട്." ഉണ്ണിക്കുട്ടനും പോയി. മുത്തച്ഛൻ ആശാരിയോടു പറഞ്ഞു:

"ഇവന് ഒരു പലകീംകൂടി ബാക്കിക്കൊടുക്കണം."

"जी."

ഉണ്ണിക്കുട്ടൻ മുത്തച്ഛൻ്റെ അടുത്തു വന്നു നിന്നു.

"ഇത് കിട്ട്യാൽ മറ്റത് അമ്മിണിക്കു കൊടുക്കണം. ട്ടോ?

മുത്തച്ഛൻ പറയുന്നത്. ഇപ്പോൾ അവനുപയോഗിക്കുന്ന പലക ഇതു കിട്ടുന്നതോടെ അമ്മിണിക്കു കൊടുക്കണമെന്നാണ്.

ഉണ്ണിക്കുട്ടൻ സമ്മതിച്ചു.

ഇന്നുതന്നെ പുതിയ പലകയിലിരുന്നുണ്ണണം. മറ്റേ പലക ഇന്നുമുതൽ അമ്മിണിക്ക്. ഇനി അവൾ പലക പലകയെന്നു പറഞ്ഞ് ശാഠ്യം പിടിക്കില്ലല്ലൊ.

ഊണിനെക്കുറിച്ചോർത്തപ്പോൾ അവനു വിശ്രുതോന്നി. കുറച്ചുണ്ണണം. അവൻ അടുക്കളയിലേക്കു ചെന്നു. അടുക്കളയിൽ ത്തന്നെയുണ്ട്.

"مدلد."

"ഇപ്പഴോ?

"مولده."

അമ്മ ലേശം ചോറ് കുഴച്ചുവെച്ചുകൊടുത്തു. കൂട്ടാൻ ഒന്നുമില്ല. വെറും പയറിൻകൊണ്ടാട്ടം മാത്രമുണ്ട്. അവൻ പപ്പടം ചുട്ടുതരാൻപറഞ്ഞു. ശാഠ്യം,പടിച്ചു.

അടുപ്പിൽ പപ്പടം ചുടാനുള്ളത്ര തീക്കനലുകളില്ല. അമ്മ എന്തു ചെയ്യാനാണ്?

"പച്ചബടം മതി."

"പച്ചബടം തിന്നാൽ വയറു വേദനിക്കും."

"ഇല്ല, തരൂ."

"ഇന്നാ." അമ്മ പച്ചപ്പപ്പടം കിണ്ണത്തിലേക്കിട്ടുകൊടുത്തു. പച്ചപ്പപ്പടം തിന്നപ്പോൾ പല്ലുകളൊട്ടുന്നപോലെ തോന്നി. ഇപ്പോൾ വേണ്ടത് വേവിച്ച ചേമ്പിൻ്റെ ഉരുണിയാണ്. സാമ്പാറിൽനിന്നു ചേമ്പിന്റെ ഉരുണികളെടുത്ത് കിണ്ണത്തിലിടുക. അവ കൈകൊണ്ടു ചോറു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. എന്നിട്ട്, കൈയിൽവെച്ചു പീച്ചുമ്പോൾ പപ്പടപ്പിട്ടുകൾപോലെ പുറത്തേക്കു ചാടും. തിന്നാൻ ബഹുസ്വാദായിരിക്കും! ചേമ്പിൻ്റെ ഉരുണികൊണ്ടുള്ള കൂട്ടാൻ ഇന്നു വൈകുന്നേരംതന്നെ വയ്ക്കാൻ പറയണം. പുതിയ പലകപ്പുറത്തിരുന്നു കൂട്ടാൻകൂട്ടിയുണ്ണണമിന്ന്. ചേമ്പിന്റെ ഉരുണികൊണ്ടുള്ള

ഇങ്ങനെയോരോന്നാലോചിച്ചുകൊണ്ട് ഊണു കഴിച്ചെഴുനേറ്റ്, കൊട്ടത്തളത്തിലെ ബക്കറ്റിൽ കൈയിട്ടു കഴുകി. അമ്മയുടെ മുണ്ടിൻ തലപ്പുകൊണ്ടു ചിറിയും തുടച്ച്, അവൻ ആശാരിമാരുടെ അടുത്തേക്കു തന്നെ പോയി. ഇല്ല. പലകപ്പുണി ഇനിയും തുടങ്ങിയിട്ടില്ല. മൂത്രമൊഴിക്കാനെന്ന ഭാവത്തിൽ തൊടിയിൽ ചെന്നിരുന്നു. അടുത്തുതന്നെ ചെറിയൊരു തേക്കിൻത്തെ വളർന്നുനില്ക്കുന്നുമുണ്ട്. തൊഴുത്തിൻ്റെ മുമ്പിലുള്ളതിനോളംതന്നെ പൊക്കമില്ല.

തേക്കിൻതയ്യിൽ ധാരാളം ഇളംകൂമ്പുകളുണ്ട്. ഇളംകൂമ്പുകൾ നുള്ളിയെടുത്തു ഞൊരടിയാൽ കൈവിരലുകളൊക്കെ ചുകപ്പുനിറമാകും. ഒരിറ്റു വെള്ളമൊഴിച്ചു. ഞൊരടിയാൽ ചോരത്തുള്ളികളാണ്ടെന്നു തോന്നും.

ഉണ്ണിക്കുട്ടൻ തേക്കിൻ്റെ ഇളംകൂമ്പുകൾകൊണ്ട് ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു.

നാലഞ്ച് ഇളംകൂമ്പുകൾ നുള്ളിയെടുത്ത് കിണറ്റിൻകരയിലേക്കു നടന്നു.

താൻ ചെയ്യാൻപോകുന്ന കാര്യത്തെക്കുറിച്ചോർത്തപ്പോൾ "ഹായ്. ഹായ്" എന്നുറക്കെ പറയാൻ തോന്നി. ഉറക്കെ പറഞ്ഞാൽ ശബ്ദ‌ംകേട്ട് വല്ലവരും വന്നാലോ?

കിണറ്റിൻകയിൽ ആരുമില്ല. അവൻ ഇളംകൂമ്പുകൾ മരക്കയിലി ലിട്ടു. കുണ്ടൻചെമ്പിൽനിന്നു. ലേശം വെള്ളവും മരക്കയിലിലൊഴിച്ചു.എന്നിട്ട് ഇളംകൂമ്പുകൾ വൃത്തിയായി ഞെരടി. നല്ല ചുകപ്പുനിറം. ചോര അല്ലെന്ന് ആരും പറയില്ല. ഇനിയതു നെറ്റിക്കു നേരെ മീതെയുള്ള തലയുടെ ഭാഗത്ത് ഒഴിച്ചാൽ നെറ്റിയിലേക്ക് ഒലിച്ചിറങ്ങും. അപ്പോൾ കാണുന്നവർക്ക് താനൊരു വെളിച്ചപ്പാടാണെന്നു തോന്നണം.

അവൻ വെളിച്ചപ്പാടിനെപ്പോലെ ഒന്നുറഞ്ഞുനോക്കി. ശരിയാകു ന്നില്ല.

കൈവിരലുകൾ തുടുതുടുത്തിരിക്കുന്നു. ചോരയിൽ മുക്കി യെടുത്തപോലെയുണ്ട്. മരക്കയിലിൽ ചോരയാണ്. അവൻ അധികം സംശയിക്കാതെ മരക്കയിലിലെ ചോരയെടുത്ത് നെറ്റിയിലേക്കു വേഗം ഒലിച്ചുചാടത്തക്കവണ്ണം തലയിലൊഴിച്ചു.

ചോരത്തുള്ളികൾ നെറ്റിയിലേക്കും നെറ്റിയിൽനിന്നു താഴത്തേക്കും ഒലിച്ചിറങ്ങി. അവൻ കണ്ണുകൾ ഇടയ്ക്കിടയ്ക്കു ചിമ്മിത്തറന്നു. കൈയിൽ ഒരു വാളു വേണമല്ലൊ. മരക്കയിൽതന്നെ വാളിനു പകര മായിട്ടെടുത്തു.

എന്തുമാത്രം ചോരയാണൊഴുകുന്നത്! വെളിച്ചപ്പാടന്മാർ നല്ലവണ്ണം വെട്ടണം. എന്നാൽ ഇങ്ങനെ ചോരയൊഴുകും.

"എൻ്റീശ്വരാ!" നിലവിളിച്ചുകൊണ്ടുള്ള അമ്മയുടെ "ഈശ്വരൻ"

വിളി കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ്റെ കൈയിൽനിന്നു മരക്കയിൽ താഴെ വീണു. പേടിച്ചുമ്പരന്ന അമ്മ ഉണ്ണിക്കുട്ടനെ വന്നെടുത്തു. അമ്മയുടെ നിലവിളി കേട്ട് മുത്തശ്ശിയും ഓടിയെത്തി.

അമ്മ മുണ്ടിന്റെ അറ്റംകൊണ്ട് അവൻ്റെ നെറ്റി തുടച്ചു. എന്ത്? ചോരയൊഴുക്കു പെട്ടെന്നു നിന്നുവെന്നോ? നെറ്റിയിലും തലയിലും തൊടുമ്പോൾ എന്താണവൻ നിലവിളിക്കാത്തത്?

അമ്മയുടെ മുഖത്തു നോക്കി അവൻ ചിരിക്കയാണ്.

"എന്താദ്" അമ്മ ചോദിച്ചു.

"എന്താദ് കളി? മുത്തശ്ശിയും ചോദിച്ചു. "തേക്കിൻ്റെ ഇലകൊണ്ടുള്ള കളി."

"ങ്ങനത്തെ കളി കണ്ടാൽൻ്റെ ശ്വാസം നിന്നുപോകും. ഞാൻ ബോധംകെട്ട് വീഴേണ്ടതായിരുന്നു!"

"വികൃതീന്നുവെച്ചാൽ ങ്ങനത്തെ വികൃതികളുണ്ടാവോ?

"ങ്ങനെ അമ്മേനെ പേടിപ്പിക്കരുതേ അമ്മേടെ കുട്ടി."

"നമ്മടെ നെലോളി കേട്ട് മുത്തച്ഛനും ആശാരീം ഓടി വരാഞ്ഞതു നന്നായി."

ഉണ്ണിക്കുട്ടൻ നിഷ്‌കളങ്കതയോടെ ചിരിച്ചു.

"ചിരിക്കുന്നു." അമ്മ അവൻ്റെ രണ്ടു കവിളുകളിലും ഉമ്മവെച്ചു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക