പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.
നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒരു സിനിമാനോട്ടീസും മാത്രമേയുള്ള. കുളിക്കുന്നതിനു മുമ്പിടുന്ന നിക്കറിന്റെ കീശയിലുണ്ടായ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞിരിക്കും. അമ്മ
കുട്ടേട്ടന്റെ റബ്ബർപന്ത് കിട്ടിയാൽ ഇപ്പോൾ കുറച്ചുനേരം കളിക്കാമെന്നവനു തോന്നി. ഇനിയിന്നു തരികയുണ്ടാവില്ല. മുകളിൽ കൊണ്ടുപോയി സൂക്ഷിച്ചുവെച്ചിരിക്കയാണല്ലൊ!
ചോത്രപ്പയ്ക്ക് പടിക്കൽ വന്ന് അകറി. കുട്ടേട്ടൻ ഗേറ്റ് തുറന്നു കൊടുത്തു. ചോത്ര നേരേ തൊഴുത്തിലേക്കു പോയി. തുക്കുപിടിയും ഗ്ലാസ്സുമായി അമ്മയും തൊഴുത്തിലേക്കു നടന്നു. അമ്മ വരേണ്ടെന്നു പറഞ്ഞുവെങ്കിലും, കൂട്ടാക്കാതെ ഉണ്ണിക്കുട്ടന്നും തൊഴുത്തിലെത്തി. കുട്ട്യേട്ടൻ ആദ്യംതന്നെ തൊഴുത്തിലെത്തിയിരിക്കുന്നു. അമ്മ തുക്കു പിടിയിലെ വെള്ളം പയ്യിൻ്റെ അകിട്ടിലും പുറത്തും തളിച്ചു. ഹൈക്കുട്ടിയെ അഴിച്ചുവിട്ടു. ഹൈക്കുട്ടി വാലാട്ടി, മുട്ടി മുട്ടി മുല കുടിക്കാൻ തുടങ്ങിയപോൾ ചോത്ര മൂത്രമൊഴിച്ചു. എത്ര മൂത്രമാണ്!
കാളിയമ്മ ഇടയ്ക്കിടയ്ക്ക് പശുവിൻ്റെ മൂത്രം കുടിക്കുന്നതു കാണാം! ഇപ്പോൾ അടുത്തുണ്ടായിരുന്നുവെങ്കിൽ ഇഷ്ടംപോലെ കുടിക്കാമായിരുന്നു.
ഹൈപക്കുട്ടി കുറച്ചുനേരം മുല കുടിച്ചപ്പോൾ അമ്മ അതിനെ മാറ്റിക്കെട്ടി. എന്നിട്ട് പയ്യിനെ കറക്കാൻ തുടങ്ങി. പാല് ഓട്ടുഗ്ലാസ്സിലേക്കു വീഴുമ്പോഴത്തെ ശബ്ദം കേൾക്കാൻ രസമുണ്ട്. കുട്ടേട്ടൻ പയ്യിൻ്റെ തലയും കഴുത്തും മാന്തിക്കൊടുത്തു. ഉണ്ണിക്കുട്ടനും മാന്തിക്കൊടുക്കണമെന്നുണ്ട്. പയ്യ് കുത്തിയാലോ?
ഒന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി, ഉണ്ണിക്കുട്ടൻ അടുത്തു ചെന്ന് കൈ നീട്ടാൻ ഭാവിച്ചപ്പോഴേക്കും, പയ്യ് പ്രതിഷേധത്തോടെ തല വെട്ടിത്തിരിക്കാൻ തുടങ്ങി.
ഉണ്ണിക്കുട്ടനും പേടിയായി. അവൻ മാറിനിന്നു.
കുട്ടേട്ടൻ പറഞ്ഞു: "നിന്നെ ചോത്രയ്ക്ക് ഇഷ്‌ടല്ല."
ഇഷ്ടമില്ലാത്തതുകൊണ്ടല്ല,
താൻ
ചെറിയ
കുട്ടിയായതുകൊണ്ടാണ് ചോത്ര കുത്താൻ വരുന്നത്. അമ്മയുടെ ഒപ്പം തൊഴുത്തിൽനിന്നു വരുമ്പോൾ, നിക്കറിന്റെ കീശയിൽ നനവുണ്ടെന്നു തോന്നി. കീശയിൽ കൈയിട്ടുനോക്കിയപ്പോൾ പപ്പായവിത്തറുകളെല്ലാംകൂടി 'ചളിപിളി'ന്നാ യിരിക്കുന്നു. ഇനിയൊന്ന് ചെരിഞ്ഞുകിടക്കുകയും ചെയ്‌താൽ വിത്തറുകളെല്ലാം അമർന്നു ചവി വെള്ളമൊലിക്കും. അവൻ കീശയിൽനിന്നു പപ്പായവിത്തറുകളെല്ലാമെടുത്തെറിഞ്ഞു.
അച്ഛൻ ഓഫീസ് വിട്ടു വന്നു. പതിവുപോലെ അച്ഛന്റെ കൈയിൽ ഒരു സഞ്ചിയുമുണ്ട്. സഞ്ചി അമ്മയെ ഏൽപ്പിക്കുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ അടുത്തുചെന്നു നോക്കി.
അച്ഛൻ പറഞ്ഞു: "നിനക്കുള്ളതിന്നാ."
"എന്താദ്?"
"ന്നാ, നോക്ക്." അച്ഛൻ ഒരു പൊതി അവനു കൊടുത്തു. അവൻ സന്തോഷത്തോടെ അമ്മിണി വന്നു. പൊതി തുറക്കാൻ തുടങ്ങിയപ്പോഴേക്കും
അമ്മിണി, പൊതി അവൾക്കു വേണമെന്നും പറഞ്ഞ് ശാഠ്യം പിടിച്ചു. കൊടുക്കില്ലെന്ന് ഉണ്ണിക്കുട്ടനും.
"പൊതി ആർക്കും വേണ്ട." അച്ഛൻ പൊതി വാങ്ങി അഴിച്ച് രണ്ടു ബിസ്കേടുത്ത് അമ്മിണിക്കു കൊടുത്തു. ഒന്നു കുട്ട്യേട്ടന്നും കൊടു ത്തു.
ഉണ്ണിക്കുട്ടൻ നിലത്ത് മലർന്നടിച്ചു കിടന്നു നിലവിളിക്കാൻ തുടങ്ങി. അച്ഛൻ പൊതി അവന്നുതന്നെ തിരിച്ചുകൊടുത്ത്, അമ്മിണിയുമായി മുകളിലേക്കു പോയി. പൊതി കിട്ടിയതോടെ ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി. പൊതി തുറന്ന് ബിസ്കറ്റുകൾ ഓരോന്നായെടുത്തു തിന്നാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് ഓരോന്നു കുട്ടേട്ടന്നും കൊടുക്കാതിരുന്നില്ല.
അച്ഛൻ മുകളിൽ പോയി കുപ്പായമഴിച്ചിട്ട് ഒരു തോർത്തമുണ്ട് ചുമലിലിട്ട് വന്നപ്പോഴേക്കും ഉണ്ണിക്കുട്ടൻ ബിസ്കോം തിന്നുതീർത്തിരുന്നു.
"വല്ലാത്ത വയറ്!" അച്ഛൻ ബഞ്ചിൽ വന്നിരുന്നുകൊണ്ടു പറഞ്ഞു.
ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽ കയറിക്കൂടി.
അമ്മ, അച്ഛന് ചായ കൊണ്ടുവന്നു കൊടുത്തപ്പോൾ ഉണ്ണിക്കുട്ടൻ പറഞ്ഞു: "ചായ യ്ക്കും വേണം."
"ബിസ്ക്‌കറ്റ്, ചായ, പഞ്ചായ, ഇനിയന്തൊക്കെയാ വേണ്ടത്?" അമ്മ ചോദിച്ചു.
"അവന്റെ ഗ്ലാസ്സ് എടുത്തുകൊണ്ടുവരൂ."
അമ്മ, അടുക്കളയിൽനിന്ന് ഉണ്ണിക്കുട്ടൻ്റെ ഗ്ലാസ്സ് കൊണ്ടുവന്നു.
അച്ഛൻ ലേശം ചായ പകർന്നുകൊടുത്തു. ചായയ്ക്ക് മധുരം പോര, കുടിക്കാൻ നല്ലത് പാലുതന്നെയാണ്.അച്ഛനും ഉണ്ണിക്കുട്ടനും, ചായ കുടിച്ച് ഗ്ലാസ്സ് ബെഞ്ചിന്മേൽ വെച്ചു. അമ്മ ഗ്ലാസ്സുകൾ രണ്ടുമെടുത്ത് അകത്തേക്കു പോയപ്പോൾ മുത്തശ്ശിയും അമ്മിണിയും ഉമ്മറത്തേക്കു വന്നു.
അച്ഛൻ ചോദിച്ചു: "ഇന്ന് ഉണ്ണിക്കുട്ടൻ എന്തൊക്കെ വികൃതികളാ കാണിച്ചത്?"
"ഇന്നവനൊരിടത്തിരുന്നിട്ടില്ല. തൊടിലും തൊഴുത്തിലും കിണറ്റിൻ കരേലുമൊക്കെയായി നടക്കലായിരുന്നു." മുത്തശ്ശിയാണ് പറഞ്ഞത്. "അത്യോ, മോനേ?"
ഉണ്ണിക്കുട്ടൻ സമാധാനമൊന്നും പറയാതെ കൈവിരലുകൾ പൊട്ടിക്കാൻ ശ്രമിച്ചു. അച്ഛൻ എഴുന്നേറ്റ് അവനെ തലയിലെടുത്തുവെച്ചു.
അപ്പോൾ ഉണ്ണിക്കുട്ടന് മേപ്പടിയിലിരിക്കുന്ന സാധനങ്ങളെല്ലാം കാണാമായിരുന്നു. പതിനാലാം നമ്പ്ര് വിളക്കിന്റെ കമ്പിയും മുത്തച്ഛന്റെ പട്ടീസും ചുമരിൽ തുക്കിയിരിക്കുന്ന ഫോട്ടോകളെല്ലാം തൊടാം. അവനതെല്ലാം തൊടുകയും ചെയ്തു.
മേപ്പടിയിലെന്തൊക്കെയാണെന്ന് അവൻ സമൂക്ഷിച്ചുനോക്കി. കുരുത്തോല്പ്പന്തു മാത്രമേയുണ്ടാകയുള്ളൂവെന്നാണ് വിചാരിച്ചത്. നോക്കി 1 യപ്പോൾ ാൾ എന്തെല്ലാം സാധനങ്ങളാണിരിക്കുന്നത്!
ഒരു കാലിസിഗരറ്റുപെട്ടി, മുത്തൻ്റെ കണ്ണടക്കൂട്, പാറക്കഷണം, സ്റ്റേറ്റപെൻസിലിന്റെ പൊട്ടുകൾ. അവൻ ഓരോ സാധനങ്ങളും എടുത്തുനോക്കി. മുത്തച്ഛന്റെ കണ്ണടക്കൂട് എടുത്തപ്പോൾ അച്ഛൻ പറഞ്ഞു:
"അതു മാത്രം തൊടണ്ട്." അവനത് അവിടെത്തന്നെ വെച്ചു. സിരഗറ്റിൻ്റെ പെട്ടി നിക്കറിന്റെ പോക്കറ്റിലിട്ടു. "പോരേ?"
അച്ഛൻ അവനെ ബെഞ്ചിന്മേൽ വെച്ചു.
ഉണ്ണിക്കുട്ടനെ ഇറക്കിവയ്ക്കാൻ കാത്തുനിൽക്കുകയായിരുന്നു
അമ്മിണി. അവനെ ഇറക്കിവെച്ചപ്പോൾ അവൾ അടുത്തു ചെന്നു. അച്ഛൻ അവളെ രണ്ടു കൈകളിയുമായി മലർത്തിക്കിടത്തിയാട്ടി ക്കൊണ്ടു പറഞ്ഞു: "അതാ കെടക്കണു, അതാ കെടക്കണു." അവളെ നിലത്തു വെച്ചപ്പോൾ ഉണ്ണിക്കുട്ടൻ വീണ്ടും ചെന്നു.
അച്ഛൻ പറഞ്ഞു: "ഇനി അച്ഛനു വയ്യ."
ഉണ്ണിക്കുട്ടൻ നിക്കറിന്റെ കീശയിൽനിന്ന് സിഗരറ്റുപെട്ടിയെടുത്തു.
സിഗരറ്റുപെട്ടിയുടെ പുറത്ത് നീളൻതൊപ്പി ധരിച്ച് ഒരാളുടെ ചിത്രമാണ്. സ്വപ്‌നത്തിൽ കണ്ട വയസ്സൻ്റെ തൊപ്പിയേക്കാളും നീളമുണ്ട്."സിഗരറ്റുപെട്ടികൊണ്ട് എന്തു കാണിക്കാനാണ്?"
സിഗരറ്റിന്റെ വട്ടത്തിലാക്കി, വെടിവയ്ക്കാനറിയാം അപ്പുണ്ണിക്ക്. കുട്ടേട്ടനുമറിയാം. നിർത്തിവെച്ച്
സിരഗറ്റിന്റെ ഉറ കുട്ട്യേട്ടന്നു കൊടുത്തു. വെള്ളിക്കടലാസ് പോക്കറ്റിലിട്ടു.
കുട്ടേട്ടൻ ഉറ നടുക്കുവെച്ച് രണ്ടായി മുറിച്ചു വട്ടത്തിലാക്കി നിലത്തു നിർത്തിവെച്ച് കാലുകൊണ്ട് ആഞ്ഞൊരു ചവിട്ടുകൊടുത്തു. പൊട്ടുന്ന ശബ്ദം കേട്ടു. അപ്പുണ്ണിയാണെങ്കിൽ, ഇതിലുമധികം ശബ്ദമുണ്ടാകുമായിരുന്നു. രണ്ടാമത്തേതിൽ ചവിട്ടിയപ്പോൾ അതു പൊട്ടിയില്ല.
അച്ഛൻ തോർത്തുമുണ്ടുടുത്ത്, കോലായിൽ വന്നിരുന്നു. അമ്മ
ഒരോടത്തിൽ എണ്ണ കൊണ്ടുവന്നു വെച്ചു. അച്ഛൻ ചൂണ്ടാണിവിരൽ
എണ്ണയിൽ മുക്കി നിലത്തു രണ്ടുമൂന്നു ദിക്കിലൊറ്റിച്ച് അതിനുമീതെ
ഒരു വര വരഞ്ഞു. എന്നിട്ട് തലയിലും ദേഹത്തിലും കുളുർക്കെ
എണ്ണതേച്ചു. ഉണ്ണിക്കുട്ടന്നും അമ്മിണിയുംകൂടി ആന
കളിക്കാനൊരുങ്ങി.
ഉണ്ണിക്കുട്ടൻ കൈയും കാലും നിലത്തു കുത്തി. അമ്മിണിക്ക് അവന്റെ പുറത്തു കയറാൻ സാധിക്കുന്നില്ല.
അച്ഛൻ അമ്മിണിയെ അവന്റെ പുറത്ത് പിടിവിടാതെ കയറ്റിവെച്ചു. അവൾക്ക് കനമില്ല. അച്ഛൻ പിടിവിടാത്തതുകൊണ്ടാണ് കനമില്ലാത്തതെന്ന് അവൻ്റിയുന്നില്ല.
അമ്മിണി ഉണ്ണിക്കുട്ടന്റെ തലയിലും ചെവിയിലുമെല്ലാം തൊട്ടപ്പോൾ അവന് ഇക്കിളി തോന്നി. അവൻ ചിരിക്കാൻ തുടങ്ങി. അമ്മിണിയും ചിരിക്കാൻ തുടങ്ങി. ചിരിയോടു ചിരി. "ങ്ങ്നെ ചിരിക്കേണ്ട കുട്ട്യോളെ!" മുത്തശ്ശി പറഞ്ഞു. "ഉണ്ണിക്കുട്ടന് മാമുണ്ണണ്ടെ?" അമ്മ ഉമ്മറത്തു വന്നു ചോദിച്ചു. ഉണ്ണിക്കുട്ടന്നും കുട്ടേട്ടനും ഊണുകഴിക്കാൻ അടുക്കളയിലേക്കു പോയി. ഉണ്ണിക്കുട്ടൻ കൂസൽകൂടാതെ പുതിയ പലകയിട്ട് ഉണ്ണാനിരുന്നു. നല്ല പലക. ഉയരം വേണ്ടത്രതന്നെയേയുള്ളൂ. കുട്ടേട്ടൻ പറഞ്ഞു: "അതെൻ്റെ വലക്യാ."
"എന്റെ വലക്യാ." മോരുകൂട്ടി കുഴച്ച ചോറ്റിൻകിണ്ണം ഉണ്ണിക്കുട്ടൻ്റെ മുമ്പിൽ വെച്ചു കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു: "മിണ്ടാണ്ടിരുന്നോളിൻ." മുരിങ്ങക്കൂട്ടാനും പഖായഉബേരിയുമാണ്. രണ്ടും ഉണ്ണിക്കുട്ടനിഷ്ട
മാണ്. നല്ല സ്വാദ്. വാരിവാരിയുണ്ടു. "നിയ്യ് ഉറങ്ങുമ്പോൾ പലകയെടുത്തു കിണറ്റിലിടും!" കുട്ട്യേട്ടൻ
വീണ്ടും പറഞ്ഞു.ഉണ്ണിക്കുട്ടന്നു വല്ലാതെ ദേഷ്യം വന്നു. കുറേനേരമായിരിക്കുന്നു കുട്ടേട്ടനിങ്ങനെ തുടങ്ങിയിട്ട്.
ഉണ്ണിക്കുട്ടൻ ഒരുരുള മുഖത്തേക്കൊരേറു കൊടുത്തു. ചോറെടുത്തു കുട്ടേട്ടന്റെ
കുട്ട്യേട്ടനും ദേഷ്യം വന്നു. കുട്ടേട്ടൻ കൊട്ടത്തളത്തിലേക്കെറിഞ്ഞു. ഉണ്ണിക്കുട്ടൻ നിലവിളിക്കാൻ പലകയെടുത്തു തുടങ്ങി. അച്ഛൻ വന്നു.
വിവരങ്ങളെല്ലാം മനസ്സിലാക്കി.
"ഞാൻ കുളിച്ചു വരട്ടെ. കുട്ട്യേട്ടൻ്റെ പൊറം ഞാൻ പൊളിക്കും." അതുകൊണ്ടൊന്നും ഉണ്ണിക്കുട്ടൻ കരച്ചിൽ മാറ്റിയില്ല.
അച്ഛൻ കൊട്ടത്തളത്തിൽനിന്നു നിലത്തുവെച്ച് ഉണ്ണിക്കുട്ടനെ ഇരുത്തി. പലകയെടുത്തു തുടച്ചു
"മിടുക്കൻ."
അമ്മ അവനു ചോറുരുട്ടിക്കൊടുത്തു.
"വേഗം ഉണ്ടോ, കളംതൊഴാൻ പോണ്ടെ?"
കളംതൊഴാൻ പോകണ്ട കാര്യമോർത്തപ്പോൾ അവനു സന്തോഷം തോന്നി. വേഗം ഊണു കഴിച്ച് അവൻ ഉമ്മറത്തു വന്നു.
മുത്തച്ഛൻ വീണ്ടും പടികടന്നുപോകുന്നതു
എങ്ങോട്ടാണാവോ?
"എന്തിനേ നെലോളിച്ചീർന്നത്?" മുത്തശ്ശി ചോദിച്ചു.
കുട്ടേട്ടൻ പലകയെടുത്തെറിഞ്ഞു."
'എന്നിട്ടോ?"
"അച്ഛൻ കുളിച്ചുവന്നാൽ കുട്ട്യേട്ടന്നു തല്ലു കിട്ടും."
കുട്ടേട്ടനും ഉണുകഴിഞ്ഞു ചിറി തുടച്ചുകൊണ്ട് ഉമ്മറത്തേക്കു വന്നു. കുട്ട്യേട്ടൻ സിനിമാനോട്ടീസെടുത്തു തോണിയുണ്ടാക്കി.
"വേണോ?"
വേണമെന്നോ, വേണ്ടയെന്നോ ഉണ്ണിക്കുട്ടൻ പറഞ്ഞില്ല. അറിഞ്ഞു തരികയാണെങ്കിൽ തരട്ടെ.
കുട്ടേട്ടൻ തോണി ഉണ്ണിക്കുട്ടനു കൊടുത്തു. നല്ല തോണി. മഴക്കാലത്താണെങ്കിൽ, കാണിക്കാമായിരുന്നു. ഇറാലുവെള്ളത്തിലൊഴുക്കി
ভোনে മേൽ കഴുകി ഈറൻ മാറ്റാൻ തട്ടിൻപുറത്തേക്കു പോകുന്നതു കണ്ടു. തോണി പോക്കറ്റിലിട്ട് ഉണ്ണിക്കുട്ടൻ അങ്ങോട്ടു പോയി. രണ്ടു കോണികൾ കയറിവേണം തട്ടിൻപുറത്തെത്താൻ.
നേരം സന്ധ്യയാകാറായതുകൊണ്ട്, തട്ടിൻപുറത്തു നല്ലപോലെ വെളിച്ചമില്ല. നേരിയ വെളിച്ചത്തിൽ തട്ടിൻപുറത്തെ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ കണ്ടു. തട്ടിൻപുറത്തെ വളകളിൽമൂന്നാല് ഓലക്കുടകൾ വെച്ചിട്ടുണ്ട്.
ചുമരിനോടു കിറക്കൊട്ടയിലെന്തൊക്കെയാണെന്ന് ചേർത്തുവച്ചിരിക്കുന്ന ഉണ്ണിക്കുട്ടൻ നോക്കി. കാലിക്കുപ്പികൾ, പഴയ ചെരിവുകൾ, കീറിവറിഞ്ഞ വിശറികൾ, ഇനിയുമെന്തൊക്കെയോ ഉണ്ട്.
കിറക്കൊട്ടയ്ക്കകത്തുള്ള അരിക്കൊണ്ടാട്ടം, എല്ലാമുണ്ട്. ഭരണികളിൽ കൊണ്ടാട്ടമാണ്. ചക്കക്കൊണ്ടാട്ടം, കയ്പയ്ക്കക്കൊണ്ടാട്ടം
ചക്കക്കൊണ്ടാട്ടത്തിന്റെ ഭരണിയിൽ കൈയിട്ടു മൂന്നാലെണ്ണമെടുത്തു പോക്കറ്റിലിട്ടു. പിന്നെ തിന്നാം. ഇപ്പോൾ തിന്നാൽ അമ്മ ചീത്ത പറയും.
എന്താണവിടെ ഒരു കലം? ഇത്രയും ഭരണികളുള്ളപ്പോൾ ഒരു കലം മാത്രം എങ്ങനെയാണിവിടെ വന്നത്? അവൻ കലത്തിൻ് അടുത്തു വന്നു നോക്കി. വാകയാണ്.
കലത്തിലൊന്നു തൊട്ടപ്പോൾ ലേശം ഇളകി. കലം ശരിക്കും വെച്ചിട്ടില്ല. ചുമരിനോടു ചേർന്നിരിക്കട്ടെയെന്നു കരുതി കാലുകൊണ്ടൊരു ചവിട്ടു കൊടുത്തു. കലം രണ്ടു കഷണമായി പിളർന്നു. കലത്തിലെവാക, അപ്പുറത്തുമിപ്പുറത്തുമായിക്കിടക്കുന്ന കഷണങ്ങളുടെ നടുക്കായി.
അമ്മ ഓടിവന്ന്, അവൻ്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ടു ചോദിച്ചു: "കിട്ടണോ? അപ്പുളു പറഞ്ഞു ഇങ്ങട്ടു വരണ്ടാന്ന്."
ഉണ്ണിക്കുട്ടന്റെ മുഖം ചുകന്നു.
"അടിച്ചാലുണ്ടല്ലൊ!"
അമ്മ അവന്റെ കൈകൾ വിട്ടു. ഉണ്ണിക്കുട്ടൻ കരഞ്ഞില്ല. താനൊരു അബദ്ധം കാണിച്ചിരിക്കയാണെന്നവനു തോന്നി. കലം കാലുകൊണ്ടു ചവിട്ടരുതായിരുന്നു. നീക്കിവെച്ചാൽ മതിയായിരുന്നു. അമ്മ അവനെ ഉമ്മറത്തേക്കു കൊണ്ടുവന്നു ബഞ്ചിലിരുത്തി.
തട്ടിൻപുറത്തുനിന്നു വരുമ്പോൾ ഒരു കീറവിശറി കൊണ്ടുവരേണ്ടതായിരുന്നുവെന്ന് അവനോർത്തു. കീറവിശറിയിലെ വർണ്ണക്കടലാസ്സുകൾ കാട്ടാമായിരുന്നു. അടർത്തിയെടുത്ത് എന്തെങ്കിലും
വാകക്കലം പൊട്ടിയതുകൊണ്ട് ഒന്നും സാധിച്ചില്ല.
ഇനിയെന്തു ചെയ്യാനാണ്?
അവൻ മൂക്കിൻൻ്റെ ഉള്ളിൽ വിരലിട്ടുകൊണ്ടിരുന്നു.