shabd-logo

പതിമൂന്ന്

9 January 2024

0 കണ്ടു 0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.

നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒരു സിനിമാനോട്ടീസും മാത്രമേയുള്ള. കുളിക്കുന്നതിനു മുമ്പിടുന്ന നിക്കറിന്റെ കീശയിലുണ്ടായ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞിരിക്കും. അമ്മ

കുട്ടേട്ടന്റെ റബ്ബർപന്ത് കിട്ടിയാൽ ഇപ്പോൾ കുറച്ചുനേരം കളിക്കാമെന്നവനു തോന്നി. ഇനിയിന്നു തരികയുണ്ടാവില്ല. മുകളിൽ കൊണ്ടുപോയി സൂക്ഷിച്ചുവെച്ചിരിക്കയാണല്ലൊ!

ചോത്രപ്പയ്ക്ക് പടിക്കൽ വന്ന് അകറി. കുട്ടേട്ടൻ ഗേറ്റ് തുറന്നു കൊടുത്തു. ചോത്ര നേരേ തൊഴുത്തിലേക്കു പോയി. തുക്കുപിടിയും ഗ്ലാസ്സുമായി അമ്മയും തൊഴുത്തിലേക്കു നടന്നു. അമ്മ വരേണ്ടെന്നു പറഞ്ഞുവെങ്കിലും, കൂട്ടാക്കാതെ ഉണ്ണിക്കുട്ടന്നും തൊഴുത്തിലെത്തി. കുട്ട്യേട്ടൻ ആദ്യംതന്നെ തൊഴുത്തിലെത്തിയിരിക്കുന്നു. അമ്മ തുക്കു പിടിയിലെ വെള്ളം പയ്യിൻ്റെ അകിട്ടിലും പുറത്തും തളിച്ചു. ഹൈക്കുട്ടിയെ അഴിച്ചുവിട്ടു. ഹൈക്കുട്ടി വാലാട്ടി, മുട്ടി മുട്ടി മുല കുടിക്കാൻ തുടങ്ങിയപോൾ ചോത്ര മൂത്രമൊഴിച്ചു. എത്ര മൂത്രമാണ്!

കാളിയമ്മ ഇടയ്ക്കിടയ്ക്ക് പശുവിൻ്റെ മൂത്രം കുടിക്കുന്നതു കാണാം! ഇപ്പോൾ അടുത്തുണ്ടായിരുന്നുവെങ്കിൽ ഇഷ്ടംപോലെ കുടിക്കാമായിരുന്നു.

ഹൈപക്കുട്ടി കുറച്ചുനേരം മുല കുടിച്ചപ്പോൾ അമ്മ അതിനെ മാറ്റിക്കെട്ടി. എന്നിട്ട് പയ്യിനെ കറക്കാൻ തുടങ്ങി. പാല് ഓട്ടുഗ്ലാസ്സിലേക്കു വീഴുമ്പോഴത്തെ ശബ്ദ‌ം കേൾക്കാൻ രസമുണ്ട്. കുട്ടേട്ടൻ പയ്യിൻ്റെ തലയും കഴുത്തും മാന്തിക്കൊടുത്തു. ഉണ്ണിക്കുട്ടനും മാന്തിക്കൊടുക്കണമെന്നുണ്ട്. പയ്യ് കുത്തിയാലോ?

ഒന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി, ഉണ്ണിക്കുട്ടൻ അടുത്തു ചെന്ന് കൈ നീട്ടാൻ ഭാവിച്ചപ്പോഴേക്കും, പയ്യ് പ്രതിഷേധത്തോടെ തല വെട്ടിത്തിരിക്കാൻ തുടങ്ങി.

ഉണ്ണിക്കുട്ടനും പേടിയായി. അവൻ മാറിനിന്നു.

കുട്ടേട്ടൻ പറഞ്ഞു: "നിന്നെ ചോത്രയ്ക്ക് ഇഷ്‌ടല്ല."

ഇഷ്ട‌മില്ലാത്തതുകൊണ്ടല്ല,

താൻ

ചെറിയ

കുട്ടിയായതുകൊണ്ടാണ് ചോത്ര കുത്താൻ വരുന്നത്. അമ്മയുടെ ഒപ്പം തൊഴുത്തിൽനിന്നു വരുമ്പോൾ, നിക്കറിന്റെ കീശയിൽ നനവുണ്ടെന്നു തോന്നി. കീശയിൽ കൈയിട്ടുനോക്കിയപ്പോൾ പപ്പായവിത്തറുകളെല്ലാംകൂടി 'ചളിപിളി'ന്നാ യിരിക്കുന്നു. ഇനിയൊന്ന് ചെരിഞ്ഞുകിടക്കുകയും ചെയ്‌താൽ വിത്തറുകളെല്ലാം അമർന്നു ചവി വെള്ളമൊലിക്കും. അവൻ കീശയിൽനിന്നു പപ്പായവിത്തറുകളെല്ലാമെടുത്തെറിഞ്ഞു.

അച്ഛൻ ഓഫീസ് വിട്ടു വന്നു. പതിവുപോലെ അച്ഛന്റെ കൈയിൽ ഒരു സഞ്ചിയുമുണ്ട്. സഞ്ചി അമ്മയെ ഏൽപ്പിക്കുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ അടുത്തുചെന്നു നോക്കി.

അച്ഛൻ പറഞ്ഞു: "നിനക്കുള്ളതിന്നാ."

"എന്താദ്?"

"ന്നാ, നോക്ക്." അച്ഛൻ ഒരു പൊതി അവനു കൊടുത്തു. അവൻ സന്തോഷത്തോടെ അമ്മിണി വന്നു. പൊതി തുറക്കാൻ തുടങ്ങിയപ്പോഴേക്കും

അമ്മിണി, പൊതി അവൾക്കു വേണമെന്നും പറഞ്ഞ് ശാഠ്യം പിടിച്ചു. കൊടുക്കില്ലെന്ന് ഉണ്ണിക്കുട്ടനും.

"പൊതി ആർക്കും വേണ്ട." അച്ഛൻ പൊതി വാങ്ങി അഴിച്ച് രണ്ടു ബിസ്കേടുത്ത് അമ്മിണിക്കു കൊടുത്തു. ഒന്നു കുട്ട്യേട്ടന്നും കൊടു ത്തു.

ഉണ്ണിക്കുട്ടൻ നിലത്ത് മലർന്നടിച്ചു കിടന്നു നിലവിളിക്കാൻ തുടങ്ങി. അച്ഛൻ പൊതി അവന്നുതന്നെ തിരിച്ചുകൊടുത്ത്, അമ്മിണിയുമായി മുകളിലേക്കു പോയി. പൊതി കിട്ടിയതോടെ ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി. പൊതി തുറന്ന് ബിസ്കറ്റുകൾ ഓരോന്നായെടുത്തു തിന്നാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് ഓരോന്നു കുട്ടേട്ടന്നും കൊടുക്കാതിരുന്നില്ല.

അച്ഛൻ മുകളിൽ പോയി കുപ്പായമഴിച്ചിട്ട് ഒരു തോർത്തമുണ്ട് ചുമലിലിട്ട് വന്നപ്പോഴേക്കും ഉണ്ണിക്കുട്ടൻ ബിസ്കോം തിന്നുതീർത്തിരുന്നു.

"വല്ലാത്ത വയറ്!" അച്ഛൻ ബഞ്ചിൽ വന്നിരുന്നുകൊണ്ടു പറഞ്ഞു.

ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽ കയറിക്കൂടി.

അമ്മ, അച്ഛന് ചായ കൊണ്ടുവന്നു കൊടുത്തപ്പോൾ ഉണ്ണിക്കുട്ടൻ പറഞ്ഞു: "ചായ യ്ക്കും വേണം."

"ബിസ്ക്‌കറ്റ്, ചായ, പഞ്ചായ, ഇനിയന്തൊക്കെയാ വേണ്ടത്?" അമ്മ ചോദിച്ചു.

"അവന്റെ ഗ്ലാസ്സ് എടുത്തുകൊണ്ടുവരൂ."

അമ്മ, അടുക്കളയിൽനിന്ന് ഉണ്ണിക്കുട്ടൻ്റെ ഗ്ലാസ്സ് കൊണ്ടുവന്നു.

അച്ഛൻ ലേശം ചായ പകർന്നുകൊടുത്തു. ചായയ്ക്ക് മധുരം പോര, കുടിക്കാൻ നല്ലത് പാലുതന്നെയാണ്.അച്ഛനും ഉണ്ണിക്കുട്ടനും, ചായ കുടിച്ച് ഗ്ലാസ്സ് ബെഞ്ചിന്മേൽ വെച്ചു. അമ്മ ഗ്ലാസ്സുകൾ രണ്ടുമെടുത്ത് അകത്തേക്കു പോയപ്പോൾ മുത്തശ്ശിയും അമ്മിണിയും ഉമ്മറത്തേക്കു വന്നു.

അച്ഛൻ ചോദിച്ചു: "ഇന്ന് ഉണ്ണിക്കുട്ടൻ എന്തൊക്കെ വികൃതികളാ കാണിച്ചത്?"

"ഇന്നവനൊരിടത്തിരുന്നിട്ടില്ല. തൊടിലും തൊഴുത്തിലും കിണറ്റിൻ കരേലുമൊക്കെയായി നടക്കലായിരുന്നു." മുത്തശ്ശിയാണ് പറഞ്ഞത്. "അത്യോ, മോനേ?"

ഉണ്ണിക്കുട്ടൻ സമാധാനമൊന്നും പറയാതെ കൈവിരലുകൾ പൊട്ടിക്കാൻ ശ്രമിച്ചു. അച്ഛൻ എഴുന്നേറ്റ് അവനെ തലയിലെടുത്തുവെച്ചു.

അപ്പോൾ ഉണ്ണിക്കുട്ടന് മേപ്പടിയിലിരിക്കുന്ന സാധനങ്ങളെല്ലാം കാണാമായിരുന്നു. പതിനാലാം നമ്പ്ര് വിളക്കിന്റെ കമ്പിയും മുത്തച്ഛന്റെ പട്ടീസും ചുമരിൽ തുക്കിയിരിക്കുന്ന ഫോട്ടോകളെല്ലാം തൊടാം. അവനതെല്ലാം തൊടുകയും ചെയ്തു.

മേപ്പടിയിലെന്തൊക്കെയാണെന്ന് അവൻ സമൂക്ഷിച്ചുനോക്കി. കുരുത്തോല്പ്പന്തു മാത്രമേയുണ്ടാകയുള്ളൂവെന്നാണ് വിചാരിച്ചത്. നോക്കി 1 യപ്പോൾ ാൾ എന്തെല്ലാം സാധനങ്ങളാണിരിക്കുന്നത്!

ഒരു കാലിസിഗരറ്റുപെട്ടി, മുത്തൻ്റെ കണ്ണടക്കൂട്, പാറക്കഷണം, സ്റ്റേറ്റപെൻസിലിന്റെ പൊട്ടുകൾ. അവൻ ഓരോ സാധനങ്ങളും എടുത്തുനോക്കി. മുത്തച്ഛന്റെ കണ്ണടക്കൂട് എടുത്തപ്പോൾ അച്ഛൻ പറഞ്ഞു:

"അതു മാത്രം തൊടണ്ട്." അവനത് അവിടെത്തന്നെ വെച്ചു. സിരഗറ്റിൻ്റെ പെട്ടി നിക്കറിന്റെ പോക്കറ്റിലിട്ടു. "പോരേ?"

അച്ഛൻ അവനെ ബെഞ്ചിന്മേൽ വെച്ചു.

ഉണ്ണിക്കുട്ടനെ ഇറക്കിവയ്ക്കാൻ കാത്തുനിൽക്കുകയായിരുന്നു

അമ്മിണി. അവനെ ഇറക്കിവെച്ചപ്പോൾ അവൾ അടുത്തു ചെന്നു. അച്ഛൻ അവളെ രണ്ടു കൈകളിയുമായി മലർത്തിക്കിടത്തിയാട്ടി ക്കൊണ്ടു പറഞ്ഞു: "അതാ കെടക്കണു, അതാ കെടക്കണു." അവളെ നിലത്തു വെച്ചപ്പോൾ ഉണ്ണിക്കുട്ടൻ വീണ്ടും ചെന്നു.

അച്ഛൻ പറഞ്ഞു: "ഇനി അച്ഛനു വയ്യ."

ഉണ്ണിക്കുട്ടൻ നിക്കറിന്റെ കീശയിൽനിന്ന് സിഗരറ്റുപെട്ടിയെടുത്തു.

സിഗരറ്റുപെട്ടിയുടെ പുറത്ത് നീളൻതൊപ്പി ധരിച്ച് ഒരാളുടെ ചിത്രമാണ്. സ്വപ്‌നത്തിൽ കണ്ട വയസ്സൻ്റെ തൊപ്പിയേക്കാളും നീളമുണ്ട്."സിഗരറ്റുപെട്ടികൊണ്ട് എന്തു കാണിക്കാനാണ്?"

സിഗരറ്റിന്റെ വട്ടത്തിലാക്കി, വെടിവയ്ക്കാനറിയാം അപ്പുണ്ണിക്ക്. കുട്ടേട്ടനുമറിയാം. നിർത്തിവെച്ച്

സിരഗറ്റിന്റെ ഉറ കുട്ട്യേട്ടന്നു കൊടുത്തു. വെള്ളിക്കടലാസ് പോക്കറ്റിലിട്ടു.

കുട്ടേട്ടൻ ഉറ നടുക്കുവെച്ച് രണ്ടായി മുറിച്ചു വട്ടത്തിലാക്കി നിലത്തു നിർത്തിവെച്ച് കാലുകൊണ്ട് ആഞ്ഞൊരു ചവിട്ടുകൊടുത്തു. പൊട്ടുന്ന ശബ്ദം കേട്ടു. അപ്പുണ്ണിയാണെങ്കിൽ, ഇതിലുമധികം ശബ്ദമുണ്ടാകുമായിരുന്നു. രണ്ടാമത്തേതിൽ ചവിട്ടിയപ്പോൾ അതു പൊട്ടിയില്ല.

അച്ഛൻ തോർത്തുമുണ്ടുടുത്ത്, കോലായിൽ വന്നിരുന്നു. അമ്മ

ഒരോടത്തിൽ എണ്ണ കൊണ്ടുവന്നു വെച്ചു. അച്ഛൻ ചൂണ്ടാണിവിരൽ

എണ്ണയിൽ മുക്കി നിലത്തു രണ്ടുമൂന്നു ദിക്കിലൊറ്റിച്ച് അതിനുമീതെ

ഒരു വര വരഞ്ഞു. എന്നിട്ട് തലയിലും ദേഹത്തിലും കുളുർക്കെ

എണ്ണതേച്ചു. ഉണ്ണിക്കുട്ടന്നും അമ്മിണിയുംകൂടി ആന

കളിക്കാനൊരുങ്ങി.

ഉണ്ണിക്കുട്ടൻ കൈയും കാലും നിലത്തു കുത്തി. അമ്മിണിക്ക് അവന്റെ പുറത്തു കയറാൻ സാധിക്കുന്നില്ല.

അച്ഛൻ അമ്മിണിയെ അവന്റെ പുറത്ത് പിടിവിടാതെ കയറ്റിവെച്ചു. അവൾക്ക് കനമില്ല. അച്ഛൻ പിടിവിടാത്തതുകൊണ്ടാണ് കനമില്ലാത്തതെന്ന് അവൻ്റിയുന്നില്ല.

അമ്മിണി ഉണ്ണിക്കുട്ടന്റെ തലയിലും ചെവിയിലുമെല്ലാം തൊട്ടപ്പോൾ അവന് ഇക്കിളി തോന്നി. അവൻ ചിരിക്കാൻ തുടങ്ങി. അമ്മിണിയും ചിരിക്കാൻ തുടങ്ങി. ചിരിയോടു ചിരി. "ങ്ങ്നെ ചിരിക്കേണ്ട കുട്ട്യോളെ!" മുത്തശ്ശി പറഞ്ഞു. "ഉണ്ണിക്കുട്ടന് മാമുണ്ണണ്ടെ?" അമ്മ ഉമ്മറത്തു വന്നു ചോദിച്ചു. ഉണ്ണിക്കുട്ടന്നും കുട്ടേട്ടനും ഊണുകഴിക്കാൻ അടുക്കളയിലേക്കു പോയി. ഉണ്ണിക്കുട്ടൻ കൂസൽകൂടാതെ പുതിയ പലകയിട്ട് ഉണ്ണാനിരുന്നു. നല്ല പലക. ഉയരം വേണ്ടത്രതന്നെയേയുള്ളൂ. കുട്ടേട്ടൻ പറഞ്ഞു: "അതെൻ്റെ വലക്യാ."

"എന്റെ വലക്യാ." മോരുകൂട്ടി കുഴച്ച ചോറ്റിൻകിണ്ണം ഉണ്ണിക്കുട്ടൻ്റെ മുമ്പിൽ വെച്ചു കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു: "മിണ്ടാണ്ടിരുന്നോളിൻ." മുരിങ്ങക്കൂട്ടാനും പഖായഉബേരിയുമാണ്. രണ്ടും ഉണ്ണിക്കുട്ടനിഷ്ട

മാണ്. നല്ല സ്വാദ്. വാരിവാരിയുണ്ടു. "നിയ്യ് ഉറങ്ങുമ്പോൾ പലകയെടുത്തു കിണറ്റിലിടും!" കുട്ട്യേട്ടൻ

വീണ്ടും പറഞ്ഞു.ഉണ്ണിക്കുട്ടന്നു വല്ലാതെ ദേഷ്യം വന്നു. കുറേനേരമായിരിക്കുന്നു കുട്ടേട്ടനിങ്ങനെ തുടങ്ങിയിട്ട്.

ഉണ്ണിക്കുട്ടൻ ഒരുരുള മുഖത്തേക്കൊരേറു കൊടുത്തു. ചോറെടുത്തു കുട്ടേട്ടന്റെ

കുട്ട്യേട്ടനും ദേഷ്യം വന്നു. കുട്ടേട്ടൻ കൊട്ടത്തളത്തിലേക്കെറിഞ്ഞു. ഉണ്ണിക്കുട്ടൻ നിലവിളിക്കാൻ പലകയെടുത്തു തുടങ്ങി. അച്ഛൻ വന്നു.

വിവരങ്ങളെല്ലാം മനസ്സിലാക്കി.

"ഞാൻ കുളിച്ചു വരട്ടെ. കുട്ട്യേട്ടൻ്റെ പൊറം ഞാൻ പൊളിക്കും." അതുകൊണ്ടൊന്നും ഉണ്ണിക്കുട്ടൻ കരച്ചിൽ മാറ്റിയില്ല.

അച്ഛൻ കൊട്ടത്തളത്തിൽനിന്നു നിലത്തുവെച്ച് ഉണ്ണിക്കുട്ടനെ ഇരുത്തി. പലകയെടുത്തു തുടച്ചു

"മിടുക്കൻ."

അമ്മ അവനു ചോറുരുട്ടിക്കൊടുത്തു.

"വേഗം ഉണ്ടോ, കളംതൊഴാൻ പോണ്ടെ?"

കളംതൊഴാൻ പോകണ്ട കാര്യമോർത്തപ്പോൾ അവനു സന്തോഷം തോന്നി. വേഗം ഊണു കഴിച്ച് അവൻ ഉമ്മറത്തു വന്നു.

മുത്തച്ഛൻ വീണ്ടും പടികടന്നുപോകുന്നതു

എങ്ങോട്ടാണാവോ?

"എന്തിനേ നെലോളിച്ചീർന്നത്?" മുത്തശ്ശി ചോദിച്ചു.

കുട്ടേട്ടൻ പലകയെടുത്തെറിഞ്ഞു."

'എന്നിട്ടോ?"

"അച്ഛൻ കുളിച്ചുവന്നാൽ കുട്ട്യേട്ടന്നു തല്ലു കിട്ടും."

കുട്ടേട്ടനും ഉണുകഴിഞ്ഞു ചിറി തുടച്ചുകൊണ്ട് ഉമ്മറത്തേക്കു വന്നു. കുട്ട്യേട്ടൻ സിനിമാനോട്ടീസെടുത്തു തോണിയുണ്ടാക്കി.

"വേണോ?"

വേണമെന്നോ, വേണ്ടയെന്നോ ഉണ്ണിക്കുട്ടൻ പറഞ്ഞില്ല. അറിഞ്ഞു തരികയാണെങ്കിൽ തരട്ടെ.

കുട്ടേട്ടൻ തോണി ഉണ്ണിക്കുട്ടനു കൊടുത്തു. നല്ല തോണി. മഴക്കാലത്താണെങ്കിൽ, കാണിക്കാമായിരുന്നു. ഇറാലുവെള്ളത്തിലൊഴുക്കി

ভোনে മേൽ കഴുകി ഈറൻ മാറ്റാൻ തട്ടിൻപുറത്തേക്കു പോകുന്നതു കണ്ടു. തോണി പോക്കറ്റിലിട്ട് ഉണ്ണിക്കുട്ടൻ അങ്ങോട്ടു പോയി. രണ്ടു കോണികൾ കയറിവേണം തട്ടിൻപുറത്തെത്താൻ.

നേരം സന്ധ്യയാകാറായതുകൊണ്ട്, തട്ടിൻപുറത്തു നല്ലപോലെ വെളിച്ചമില്ല. നേരിയ വെളിച്ചത്തിൽ തട്ടിൻപുറത്തെ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ കണ്ടു. തട്ടിൻപുറത്തെ വളകളിൽമൂന്നാല് ഓലക്കുടകൾ വെച്ചിട്ടുണ്ട്.

ചുമരിനോടു കിറക്കൊട്ടയിലെന്തൊക്കെയാണെന്ന് ചേർത്തുവച്ചിരിക്കുന്ന ഉണ്ണിക്കുട്ടൻ നോക്കി. കാലിക്കുപ്പികൾ, പഴയ ചെരിവുകൾ, കീറിവറിഞ്ഞ വിശറികൾ, ഇനിയുമെന്തൊക്കെയോ ഉണ്ട്.

കിറക്കൊട്ടയ്ക്കകത്തുള്ള അരിക്കൊണ്ടാട്ടം, എല്ലാമുണ്ട്. ഭരണികളിൽ കൊണ്ടാട്ടമാണ്. ചക്കക്കൊണ്ടാട്ടം, കയ്പയ്ക്കക്കൊണ്ടാട്ടം

ചക്കക്കൊണ്ടാട്ടത്തിന്റെ ഭരണിയിൽ കൈയിട്ടു മൂന്നാലെണ്ണമെടുത്തു പോക്കറ്റിലിട്ടു. പിന്നെ തിന്നാം. ഇപ്പോൾ തിന്നാൽ അമ്മ ചീത്ത പറയും.

എന്താണവിടെ ഒരു കലം? ഇത്രയും ഭരണികളുള്ളപ്പോൾ ഒരു കലം മാത്രം എങ്ങനെയാണിവിടെ വന്നത്? അവൻ കലത്തിൻ് അടുത്തു വന്നു നോക്കി. വാകയാണ്.

കലത്തിലൊന്നു തൊട്ടപ്പോൾ ലേശം ഇളകി. കലം ശരിക്കും വെച്ചിട്ടില്ല. ചുമരിനോടു ചേർന്നിരിക്കട്ടെയെന്നു കരുതി കാലുകൊണ്ടൊരു ചവിട്ടു കൊടുത്തു. കലം രണ്ടു കഷണമായി പിളർന്നു. കലത്തിലെവാക, അപ്പുറത്തുമിപ്പുറത്തുമായിക്കിടക്കുന്ന കഷണങ്ങളുടെ നടുക്കായി.

അമ്മ ഓടിവന്ന്, അവൻ്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ടു ചോദിച്ചു: "കിട്ടണോ? അപ്പുളു പറഞ്ഞു ഇങ്ങട്ടു വരണ്ടാന്ന്."

ഉണ്ണിക്കുട്ടന്റെ മുഖം ചുകന്നു.

"അടിച്ചാലുണ്ടല്ലൊ!"

അമ്മ അവന്റെ കൈകൾ വിട്ടു. ഉണ്ണിക്കുട്ടൻ കരഞ്ഞില്ല. താനൊരു അബദ്ധം കാണിച്ചിരിക്കയാണെന്നവനു തോന്നി. കലം കാലുകൊണ്ടു ചവിട്ടരുതായിരുന്നു. നീക്കിവെച്ചാൽ മതിയായിരുന്നു. അമ്മ അവനെ ഉമ്മറത്തേക്കു കൊണ്ടുവന്നു ബഞ്ചിലിരുത്തി.

തട്ടിൻപുറത്തുനിന്നു വരുമ്പോൾ ഒരു കീറവിശറി കൊണ്ടുവരേണ്ടതായിരുന്നുവെന്ന് അവനോർത്തു. കീറവിശറിയിലെ വർണ്ണക്കടലാസ്സുകൾ കാട്ടാമായിരുന്നു. അടർത്തിയെടുത്ത് എന്തെങ്കിലും

വാകക്കലം പൊട്ടിയതുകൊണ്ട് ഒന്നും സാധിച്ചില്ല.

ഇനിയെന്തു ചെയ്യാനാണ്?

അവൻ മൂക്കിൻൻ്റെ ഉള്ളിൽ വിരലിട്ടുകൊണ്ടിരുന്നു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക